പരിയാരം: ഡോര്‍ ടു ഡോര്‍ ഡെലിവറി സംഘാംഗമായ യുവതിയെ മാനഭംഗപ്പടുത്താന് ശ്രമിച്ച രണ്ടംഗസംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതി നല്കിയ സൂചനകള്‍ പ്രകാരം ഇന്നലെ ആറ് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പരിയാരം പുത്തൂര്‍കുന്നിലെ വിജനമായ സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് കീഴില്‍ ഡോര്‍ ടു ഡോര്‍ വ്യാപാരം നടത്തുന്ന യുവതിയാണ് മാനഭംഗത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. യുവതി നടന്നുപോകുമ്പോള്‍ പിന്നാലെ വന്ന സംഘം നീ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേണ്ടി നടക്കുന്ന സംഘത്തിലെ അംഗമല്ലേ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. വിജനമായ റബര്‍ തോട്ടത്തിന് സമീപമെത്തിയപ്പോഴാണ് അവിടെ റോഡരികില്‍ കാത്തുനിന്ന ഇവര്‍ ബാഗിലെ സാധനങ്ങള്‍ കാണണമെന്നാവശ്യപ്പെട്ട് യുവതിയെ വീണ്ടും പിടിച്ചുനിര്‍ത്തുകയും ബലമായി ബൈക്കില്‍ കയറ്റാനും ശ്രമിച്ചത്. കുതറിമാറാന്‍ ശ്രമിച്ചപ്പോഴാണ് ചുരിദാര്‍ വലിച്ചുകീറിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലാണ്…
Read MoreCategory: Kannur
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകം; കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു: രാഹുൽ ഗാന്ധിയെ കണ്ണൂരിലെത്തിക്കാൻ ശ്രമം; ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ കുടുംബസഹായ ഫണ്ട് സ്വരൂപിക്കും
കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂടുതൽ പ്രക്ഷോഭത്തിലേക്ക്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ കണ്ണൂരിലെത്തിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൻമാർ. ഇക്കാര്യം കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുന്നതിന്റെ ഭാഗമായി ഡിസിസിയുടെ അടിയന്തരയോഗം തുടങ്ങി. ശുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദുമായി ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നു. എന്താവശ്യത്തിനും തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏതുകാര്യത്തിനും കോൺഗ്രസ് പ്രസ്ഥാനം കൂടെയുണ്ടാകുമെന്നും ധീരനായ ശുഹൈബിന്റെ ഓർമകൾ പുതിയ തലമുറയ്ക്ക് ആവേശമാണെന്നും രാഹുൽഗാന്ധി ഫോണിലൂടെ പറഞ്ഞു. കൊലപാതകം നടന്നിട്ട് നാലുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എസ്പി ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 22ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ കുടുംബസഹായ ഫണ്ട് സ്വരൂപിക്കാനും തീരുമാനമായിട്ടുണ്ട്.…
Read Moreഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..! ശുഹൈബിനെ വധിക്കാൻ ജയിലിലും ശ്രമം നടന്നു; ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും കെ. സുധാകരൻ
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാൻ ജയിലിലും ശ്രമം നടന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ. ജയിലിൽവച്ചു ശുഹൈബിനെ ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി സബ് ജയിലിൽ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്പെഷൽ സബ് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടതുകൊണ്ടാണ് ശുഹൈബിനെ അന്ന് രക്ഷിക്കാനായത്. ശുഹൈബിന് ഭീഷണിയുണ്ടെന്ന റിപ്പോർട്ട് പോലീസ് അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് തന്നെ ശുഹൈബിനെ സിപിഎമ്മുകാർ വധിക്കുമായിരുന്നുവെന്നും ശുഹൈബിന്റെ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.
Read Moreശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കും; സിപിഎം തന്റെ മകനെ വെട്ടിനുറുക്കിയെന്ന് സുഹൈബിന്റെ ബാപ്പ പൊട്ടിക്കരഞ്ഞ് തന്നോട് പറഞ്ഞെന്ന് രമേശ് ചെന്നിത്തല
കണ്ണൂർ: ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകൾ ഇല്ലാതാക്കിയ ദുരന്തഭൂമിയും തങ്ങൾ സന്ദർശിച്ചു. ശുഹൈബിന്റെ മരണം വിതച്ച ഞെട്ടലിൽ നിന്നും ആരും മുക്തരായില്ലെന്നും കോണ്‍ഗ്രസിന്റെ ആയിരം കൈകൾ ഇനി ശുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനു നേരെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ആക്രമണമുണ്ടായത്. കാലിനും കൈക്കും വെട്ടേറ്റ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടെ തലശേരിയിൽ വച്ച് മരണമടയുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരേ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreബ്ലൂപ്രിന്റ് തയാറാക്കി ആളെക്കൊല്ലുന്ന പാർട്ടിയായി സിപിഎം; സിപിഎമ്മിന്റെ അക്രമം ഐഎസിനെ പോലും നാണിപ്പിക്കുന്നതെന്ന് വി.ഡി.സതീശൻ
കണ്ണൂർ: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ഐഎസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ഡി.സതീശൻ എംഎൽഎ. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി സംഘടിപ്പിക്കുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലൂപ്രിന്റ് തയാറാക്കി ആളെക്കൊല്ലുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. തങ്ങൾക്ക് നേരെ നിൽക്കുന്നവരെ മുൻകൂട്ടി പ്രഖ്യാപിച്ച് കൊലപ്പെടുത്തുന്ന സിപിഎം രീതി കേരളത്തിന്റെ സ്വൈര്യ ജീവിതം തകർക്കും. കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ അറിയാതെ ഒരു കൊലപാതകവും നടക്കില്ലെന്നും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ പൊതുസമൂഹം ഉണരണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
Read Moreയൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിൽ തുമ്പില്ലാതെ പോലീസ്;അന്വേഷണം ഊർജിതം എന്ന പതിവ് പല്ലവിയിൽ പോലീസ്; പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ സ്കൂൾ പറമ്പിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തി 24 മണിക്കൂർ പിന്നിട്ടിട്ടും തുന്പില്ലാതെ പോലീസ്. നാല് പേർക്കെതിരെ കേസെടുത്തു എന്നതൊഴിച്ചാൽ പ്രതികളെ കുറിച്ചോ പ്രതികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചോ ഇതുവരെ പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. അന്വേഷണം ഊർജിതം എന്ന പതിവ് പല്ലവി മാത്രമാണ് പോലീസിൽ നിന്നും ഇപ്പോഴും ഉയരുന്നത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വവും പരിക്കേറ്റവരും പറഞ്ഞിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി മട്ടന്നൂർ ഇൻസ്പെക്ടർ എ.വി. ജോണിന്റെ നേതൃത്വത്തിൽ 12 അംഗത്തെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ നാലുപോലീസുകാരെയും എസ്പി, ഡിവൈഎസ്പി സ്ക്വാഡിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ശുഹൈബ് കൊലപാതക അന്വേഷണസംഘം രൂപീകരിച്ചത്. തിങ്കളാഴ്ച രാത്രി 11 ഓടെ തെരൂരിലെ ഉറി തട്ടുകയിൽ വച്ചായിരുന്നു അക്രമം നടന്നത്. വാഗണർ കാറിലെത്തിയ നാലംഗസംഘമാണ്…
Read Moreനിന്റെ നാളുകൾ എണ്ണപ്പെട്ടു..! കൊല്ലപ്പെട്ട ശുഹൈബിനെതിരേ സിപിഎം കൊലവിളിക്കുന്ന വീഡിയോ പുറത്ത്; തങ്ങളോട് കളിച്ചവരാരും ജീവിച്ചിരിപ്പില്ലെന്നും നിന്റെ നാളുകളും എണ്ണപ്പെട്ടുവെന്നുമായിരുന്നു മുദ്രാവാക്യം
കണ്ണൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. രണ്ടാഴ്ച മുൻപ് എടയന്നൂരിൽ സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് പ്രവർത്തകർ ശുഹൈബിനെ കൊല്ലുമെന്ന് പരസ്യമായ ഭീഷണി മുഴക്കുന്നത്. തങ്ങളോട് കളിച്ചവരാരും ജീവിച്ചിരിപ്പില്ലെന്നും നിന്റെ നാളുകളും എണ്ണപ്പെട്ടുവെന്നുമായിരുന്നു മുദ്രാവാക്യം. രണ്ടാഴ്ച മുൻപാണ് സിപിഎം പ്രവർത്തകർ ശുഹൈബിനെതിരേ കൊലവിളിച്ചത്. എടയന്നൂർ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം തർക്കം തുടരുന്നത്. സ്കൂൾ തെരഞ്ഞെടുപ്പിൽ കുട്ടികൾക്കൊപ്പം ശുഹൈബും സജീവമായിരുന്നു. തുടർന്ന് സിഐടിയു പ്രവർത്തകർ ശുഹൈബിനെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ശുഹൈബ് അംഗമായ ക്ലബിന് നേരെ അക്രമമുണ്ടായി. പിന്നാലെ തുടർ സംഘർഷത്തിന്റെ പേരിൽ ശുഹൈബ് അറസ്റ്റിലായി റിമാൻഡിലായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ശുഹൈബിനെ തിങ്കളാഴ്ച രാത്രിയാണ് നാലംഗ സംഘം കാറിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊന്നത്. കാലിന്റെ മുട്ടിന് താഴെ കനത്ത വെട്ടേറ്റ…
Read Moreഅഞ്ച് പവനും ഒരുലക്ഷം രൂപയും! വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍; കഴിഞ്ഞ ഡിസംബറിലായിരുന്നു ആ സംഭവം…
ശ്രീകണ്ഠപുരം: വീട്ടമ്മയെ പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റിൽ. വയക്കാങ്കോട് പൈസായിയിലെ ടി.പി. ഉമ്മറി (36) നെയാണ് ഇരിക്കൂർ എസ്ഐ വി.വി. പ്രദീപനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വീടുകളിൽ നിന്ന് പഴയ സാധനങ്ങൾ ശേഖരിച്ച് പുതിയ വീട്ടുപകരണങ്ങൾ വിൽപ്പന നടത്തുന്ന ജോലിയാണ് ഇയാൾ ചെയ്യുന്നത്. 42 കാരിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. പീഡനത്തിനുശേഷം വിവരം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും തട്ടിയതായും പറയുന്നു. ഭീഷണി തുടർന്നതോടെ ഇവർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്.പോലീസ് നിരവധിത്തവണ ഇയാളുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾ ഇന്നലെ പുലർച്ചെ നാട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെത്തുടർന്ന് രാവിലെ ഏഴോടെ ഇരിക്കൂർ ടൗണിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
Read Moreകുട്ടികളുമായി യുവതി റെയിൽവേ ട്രാക്കിൽ; പോലീസും നാട്ടുകാരും മുൾമുനയിൽ; യുവതിയെ ട്രാക്കിൽ നിന്ന് മാറ്റിയത് ഇങ്ങനെ…
പഴയങ്ങാടി: രണ്ടു കുട്ടികളുമായി റെയിൽവേ ട്രാക്കിൽ കയറിനിന്ന യുവതി നാട്ടുകാരെയും പോലീസിനെയും മുൾമുനയിലാക്കി. മാടായിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശിനിയായ 35 കാരിയാണ് ഞായറാഴ്ച വൈകുന്നേരം രണ്ടും ഏഴും വയസുള്ള കുട്ടികളെ എടുത്ത് റെയിൽവേ ട്രാക്കിൽ കയറിനിന്നത്. സംഭവമറിഞ്ഞ് പഴയങ്ങാടി എസ്ഐ പ്രേമന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ആബിദ എന്നിവരും സ്ഥലത്തെത്തി. ഇവർ ഏറെനേരം അനുനയിപ്പിച്ചാണ് യുവതിയെ ട്രാക്കിൽ നിന്ന് മാറ്റിയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതിയെ തലശേരി സിജെഎം കോടതിയിൽ ഹാജരാക്കിയതിന് ശേഷം ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കുട്ടികളെ പട്ടുവം, മാട്ടൂൽ എന്നിവിടങ്ങളിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
Read Moreഉമ്മർ ചതിയിങ്ങനെ..! ഇരിക്കൂറിൽ വീട്ടമ്മയെ പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റിൽ; പീഡനത്തിന് ശേഷം വിവരം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും തട്ടിയെടുത്തത്
ശ്രീകണ്ഠപുരം: വീട്ടമ്മയെ പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റിൽ. വയക്കാങ്കോട് പൈസായിയിലെ ടി.പി. ഉമ്മറി (36) നെയാണ് ഇരിക്കൂർ എസ്ഐ വി.വി. പ്രദീപനും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വീടുകളിൽ നിന്ന് പഴയ സാധനങ്ങൾ ശേഖരിച്ച് പുതിയ വീട്ടുപകരണങ്ങൾ വിൽപ്പന നടത്തുന്ന ജോലിയാണ് ഇയാൾ ചെയ്യുന്നത്. 42 കാരിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. പീഡനത്തിന് ശേഷം വിവരം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും തട്ടിയതായും പറയുന്നു. ഭീഷണി തുടർന്നതോടെ ഇവർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്.പോലീസ് നിരവധി തവണ ഇയാളുടെ വീട്ടിൽ പരിശോനക്കെത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾ ഇന്ന് പുലർച്ചെ നാട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെത്തുടർന്ന് രാവിലെ ഏഴോടെ ഇരിക്കൂർ ടൗണിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ…
Read More