ഇരിട്ടി: മുണ്ടയാംപറന്പിൽ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. നാട്ടേല് പെരിയപ്പുറത്ത് അല്ലേഷ് ( ജോയി) യുടെ ഭാര്യ മേരി (68) യാണ് മരിച്ചത്. വീട്ടമ്മയ്ക്കു പൊള്ളലേറ്റതുമായി ബന്ധപ്പെട്ട് വീടിന് സമീപത്തു നിന്നും കണ്ടെടുത്ത വസ്ത്രങ്ങളും ടിന്നറിന്റെ കുപ്പിയും പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇരിട്ടി എസ്ഐ എം.ആർ. ബിജു, കരിക്കോട്ടക്കരി എസ്ഐ ടോണി ജെ.മറ്റം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ നാലിന് പുലര്‍ച്ചെ അഞ്ചരക്ക് വീടിന് പുറത്തേക്കിറങ്ങിയപ്പോൾ ആരോ തീ കൊളുത്തിയെന്നായിരുന്നു മേരി പറഞ്ഞിരുന്നത്. നിലവിളി കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് ജോയിയും അയല്‍വാസികളും ഓടിയെത്തുമ്പോള്‍ കഴുത്തിന് താഴേക്ക് വസ്ത്രത്തില്‍ തീപിടിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയവരോടും, ഡോക്ടറോടും തന്നെ ആരോ തീ കൊളുത്തിയെന്നായിരുന്നു…
Read MoreCategory: Kannur
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പെരുങ്കളിയാട്ട വേദിയില്‍ തെയ്യങ്ങളുടെ കാല്ചിലമ്പൊലിയുയര്ന്നു ; പെരുങ്കളിയാട്ടം ചടങ്ങുകൾ ഇനി വിരൽ തുമ്പിലും
പയ്യന്നൂര്‍: പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പെരുങ്കളിയാട്ടം ആരംഭിച്ച തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ നടന്ന തോറ്റങ്ങള്‍ക്ക് ശേഷം വിശ്വാസികളുടെ മനസില്‍ കുളിര്‍മഴ പെയ്യിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ തെയ്യങ്ങളുടെ കാല്ചിലമ്പൊലിയുണര്ന്നു. പുലര്‍ച്ചെ രണ്ടിന് പുലിയൂര് കണ്ണന് ദൈവത്തിന്റെ പുറപ്പാടോടെയാണ് തെയ്യങ്ങളുടെ രംഗപ്രവേശം. തുടര്‍ന്ന് കണ്ണങ്ങാട്ട് ഭഗവതി വിഷ്ണുമൂര്‍ത്തി,മടയില്‍ ചാമുണ്ഡി,കുണ്ടോറ ചാമുണ്ടി എന്നീ തെയ്യക്കോലങ്ങളും അരങ്ങിലെത്തി. 11.30 മുതല്‍ അന്ന പ്രസാദം ആരംഭിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്നിന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, വൈകുന്നേരം ആറ് മുതല്‍ അന്ന പ്രസാദം, 5.30ന് പുലിയൂര് കണ്ണന് ദൈവത്തിന്റെ വെള്ളാട്ടം, ഏഴിന് വിഷ്ണു മൂര്‍ത്തി, രക്തചാമുണ്ഡി, മടയില്‍ ചാമുണ്ഡി തോറ്റങ്ങള്‍, രാത്രി 10 ന് മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, അരങ്ങിലടിയന്തിരം, നെയ്യാട്ടം, 11 ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര് കാളി, പ്രമാഞ്ചേരി ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം, മോന്തിക്കോലം എന്നിവ നടക്കും.…
Read Moreസായ്ഹന ഒ പി പൂട്ടി ജീവനക്കാർ സ്ഥലം വിട്ടു; ചികിത്സ തേടിയെത്തിയ രോഗികൾ വലഞ്ഞു; ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തം
പാനൂർ: ആശുപത്രി പൂട്ടി ജീവനക്കാർ സ്ഥലം വിട്ടു. രോഗികൾ വലഞ്ഞു .20 ലക്ഷത്തോളം ചെലവഴിച്ച് നവീകരിച്ച് കഴിഞ്ഞ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥയാണിത്. സായാഹ്ന ഒപി പ്രതീക്ഷിച്ച് ആശുപത്രിയിലെത്തിയ രോഗികളാണ് ആശുപത്രി പൂട്ടിയതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം ചികിത്സ കിട്ടാതെ തിരികെ പോയത്. സായാഹ്ന ഒപി തുടങ്ങിയിട്ട് ആറുമാസം മാത്രമാണ് ആയത്. കഴിഞ്ഞ മൂന്നിനാണ് മന്ത്രി ശൈലജ നവീകരിച്ച ആശുപത്രി ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിൽ സായാഹ്ന ഒപിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്ക് സ്തുത്യർഹ സേവനത്തിന് മന്ത്രി ഉപഹാരം നൽകിയിരുന്നു.20ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് ആശുപത്രി പൂട്ടി എല്ലാവരും സ്ഥലം വിട്ടതാണ് വിവാദമായത്. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയരുകയാണ്.ജീവനക്കാരുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ ആരോഗ്യ മന്ത്രി ഉടൻ ഇടപെട്ട് സാധാരണക്കാരന്റെ…
Read Moreആയുസ് കുറഞ്ഞ് ഡോക്ടർമാരും! ജീവിതശൈലി രോഗങ്ങൾ ഡോക്ടർമാരെയും പിടികൂടുന്നു; പത്തു വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ട മലയാളി ഡോക്ടർമാരിൽ 39.02 ശതമാനവും മരണത്തിനു കീഴടങ്ങിയത് ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന്
കണ്ണൂർ: ജീവിതശൈലി രോഗങ്ങൾ ഡോക്ടർമാരെയും പിടികൂടുന്നു. മലയാള സമൂഹത്തിന്റെ ഉറക്കംകെടുത്തുന്ന ഇത്തരം രോഗങ്ങൾ ഡോക്ടർമാരുടെ ജീവനും ഭീഷണിയാവുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ട മലയാളി ഡോക്ടർമാരിൽ 39.02 ശതമാനവും മരണത്തിനു കീഴടങ്ങിയത് ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നാണ്. 24. 82 ശതമാനം പേരുടെ മരണത്തിന് ഇടയാക്കിയത് അർബുദവും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ . മരിച്ച ഡോക്ടർമാരുടെ ശരാശരി പ്രായം 61 വയസു മാത്രമാണ്.എന്നാൽ രാജ്യത്തെ സാധാരണക്കാരുടെ ആയുർദൈർഘ്യം 67 വയസും കേരളത്തിലെത് 75 വയസുമാണ്. ആയിരത്തിലധികം ഡോക്ടർമാരാണു സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. 2007 മുതൽ 2017വരെയായി സംസ്ഥാനത്ത് 282 ഡോക്ടർമാർ മരിച്ചതായി ഐഎംഎയുടെ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യ ശരീരത്തിലെ സ്പന്ദനങ്ങളും പ്രവർത്തനങ്ങളും നന്നായി മനസിലാക്കിയ ഡോക്ടർമാർക്ക് എവിടെയാണു വീഴ്ച പറ്റുന്നതെന്നു ഡോക്ടർമാരുടെ സംഘടനയ്ക്കു…
Read Moreസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാൽപത്തിരണ്ടുകാരൻ അറസ്റ്റിൽ; സ്കൂൾ വിട്ടുവരുകയായി കുട്ടിയെ പരിചയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
ചെറുപുഴ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓലയമ്പാടി പെരുവാമ്പയിലെ ടി.എസ്. സിജു സെബാസ്റ്റ്യനെ (42) യാണ് പെരിങ്ങോം എസ്ഐ മഹേഷ് കെ. നായരും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർഥിനിയെ പരിചയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനശ്രമത്തിനിടെ കുട്ടിയുടെ കമ്മലും നഷ്ടപ്പെട്ടു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ സീറ്റ് ആവശ്യപ്പെട്ട യുവാവിനെ ഓടുന്ന ബസിൽ നിന്നും തള്ളിയിട്ടു; താഴെ വീണ് ബോധരഹിതനായ രാജന്റെ നില അതീവ ഗുരുതരം; തള്ളിയിട്ട യുവാക്കൾക്കെതിരേ പോലീസ് പരാതി നൽകി
കണ്ണൂർ: ഗര്‍ഭിണിക്ക് ബസിൽ സീറ്റൊഴിഞ്ഞുകൊടുക്കാന് ആവശ്യപ്പെട്ടതിന് ഗൃഹനാഥനെ മര്‍ദ്ദിച്ച് ബസില്‍ നിന്ന് തള്ളി താഴെയിട്ടു, അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പി.വി.രാജനെയാണ് (50) അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് ആളുകള്‍ നോക്കിനില്‍ക്കെ ക്രൂരമായ സംഭവം നടന്നത്. കൂലിപ്പണിക്കാരനായ രാജന് ഭാര്യ സവിതയോടൊപ്പം വാരത്തെ ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് പോകാനാണ് സ്വകാര്യ ബസില്‍ കയറിയത്. താലൂക്ക് സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറിയ ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞുകൊടുക്കാന് ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോട് രാജന് ആവശ്യപ്പെട്ടതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. രാജന് പെണ്‍കുട്ടികളോട് സീറ്റൊഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ടതിനെ പിറകിലിരുന്ന ഒരു യുവാവും മറ്റ് രണ്ടുപേരും ചോദ്യം ചെയ്യുകയും രാജനെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ സവിത പറഞ്ഞു. പ്ലാസ ജംഗ്ഷനിലേക്ക് ടിക്കറ്റെടുത്തിരുന്നുവെങ്കിലും കുഴപ്പം…
Read Moreസിനിമയെ വെല്ലുന്ന തിരക്കഥ..! സുബൈദ കൊലക്കേസിൽ എല്ലാം പ്രതികൾ മുൻകൂട്ടി പ്ലാൻ ചെയ്തപോലെ; ക്ലോറോഫോം പുരട്ടിയ തുണി മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ കഥയിങ്ങനെ…
കാഞ്ഞങ്ങാട്: പെരിയ ആയന്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയത് മധൂർ പട്ളയിലെ കുഞ്ചാർ കോട്ടക്കണ്ണിയിൽ കെ.എം. അബ്ദുൾ ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേർന്നാണെന്ന് പോലീസ്. ക്ലോറോഫോം പുരട്ടിയ തുണി 10 മിനിറ്റ് നേരം മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചാണ് സുബൈദയെ കൊലപ്പെടുത്തിയത്. വീട് വാടകയ്ക്ക് ചോദിച്ചാണ് സംഘം സുബൈദയെ സമീപിച്ചത്. തൊട്ടടുത്തുള്ള ഒരു വീടാണ് വാടകയ്ക്ക് ചോദിച്ചിരുന്നത്. കഴിഞ്ഞ മാസം 16 ന് നാലു പ്രതികളും കാറിൽ വീട്ടിലെത്തി സുബൈദയെ കാണുകയും തൊട്ടടുത്തുള്ള വീട് വാടകയ്ക്ക് ചോദിക്കുകയായിരുന്നു. സുബൈദയുടെ വീടിനടുത്തുള്ള കുവൈറ്റിൽ ജോലിചെയ്യുന്ന മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സ് അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇവർ സുബൈദയെ സമീപിച്ചത്. സുബൈദ താൻ മുന്‍പ് നോക്കിനടത്തിയിരുന്ന ഈ ക്വാർട്ടേഴ്സ് ഇവർക്ക് കാണിച്ചുകൊടുത്തു. തുടർന്നു പ്രതികൾ സുബൈദയുടെ വീടും പരിസരവും വീക്ഷിച്ചശേഷം മടങ്ങി. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12 ഓടെ ചുവന്ന സ്വിഫ്റ്റ്…
Read Moreവാളാങ്കിച്ചാൽ മോഹനൻ വധവുമായി ബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകർ കോടതിയിൽ കീഴടങ്ങി; കൊലപാതകത്തിൽ നേരിട്ട് പങ്കാളികളല്ലെങ്കിലും കുറ്റകൃത്യത്തിന് വേണ്ട സഹായം ചെയ്തു നൽകി
കൂത്തുപറമ്പ്:പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഎം നേതാവ് കുഴിച്ചാൽ മോഹനനെ (53) കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകരായ രണ്ടു പ്രതികൾ കൂടി കോടതിയിൽ കീഴടങ്ങി. ധർമടത്തെ എൻ.ലനീഷ് (34), പാതിരിയാട് സോപാനത്തിൽ വിപിൻ (32) എന്നിവരാണ് കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഇവരെ റിമാൻഡ് ചെയ്തു. ഇവർ ഉൾപ്പെടെ 16 പേർക്കെതിരെയായിരുന്നു പോലീസ് കോടതിയിൽ കുറ്റപത്രം നല്‍കിയത്.കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരല്ല കീഴടങ്ങിയ രണ്ടു പ്രതികളും. മറ്റ് പ്രതികൾക്ക് കുറ്റകൃത്യത്തിന് സഹായം ചെയ്തു കൊടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. ഇവരെ കൂടാതെ നേരത്തെ ജാമ്യത്തിലിറങ്ങിയ മറ്റ് 12 പ്രതികളും കേസ് പരിഗണനയ്ക്കെടുത്ത ഇന്നലെ കോടതിയിൽ ഹാജരായി.കേസിൽ രണ്ടുപേർ കൂടി ഒളിവിലാണ്. 2016 ഒക്ടോബർ 10നായിരുന്നു സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും വളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ള് ഷാപ്പ് ജീവനക്കാരനുമായ മോഹനനെ വെട്ടി കൊലപ്പെടുത്തിയത്.
Read Moreവിദ്യാഭ്യാസമുണ്ട്, പക്ഷേ വിവരമില്ല! എടിഎമ്മിന്റെ രഹസ്യ നമ്പര്‍ ചോദിച്ച് ഫോണ്‍; അധ്യാപികയുടെ 22,500 രൂപ നഷ്ടപ്പെട്ടു
ആലത്തൂർ: ബാങ്ക് എടിഎം കാർഡിന്റെ ഒടിപി നന്പർ ആവശ്യപ്പെട്ടുവന്ന ഫോണ്‍ കോളിനു മറുപടി പറഞ്ഞ ആലത്തൂരിലെ സ്വകാര്യ സ്കൂൾ പ്രധാനാധ്യാപികയ്ക്കു നഷ്ടപ്പെട്ടത് 22,500 രൂപ. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ 919599832172 എന്ന നന്പരിൽനിന്നാണ് കോൾ വന്നതെന്ന് ഇവർ ആലത്തൂർ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. ബാങ്കിൽനിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു സംസാരം. സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിൽ ബസിൽ ആയിരുന്നതിനാൽ തിരിച്ചുവിളിക്കാമെന്നു പറഞ്ഞ് അധ്യാപിക ഫോണ്‍ വച്ചു. പല്ലാവൂരിലെ വീട്ടിലെത്തി നോക്കിയപ്പോൾ പണം പിൻവലിച്ചതായുള്ള സന്ദേശം 09223966666 എന്ന നന്പരിൽനിന്ന് മൊബൈലിൽ വന്നിരിക്കുന്നതായി കണ്ടു. 0223902020202 എന്ന നന്പരിൽനിന്ന് കസ്റ്റമർ കെയറിൽനിന്നുള്ളതാണെന്ന സന്ദേശവും കിട്ടി. എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിൽനിന്ന് 18,500 രൂപയും എസ്ബിഐ അക്കൗണ്ടിൽനിന്ന് 4,000 രൂപയും പിൻവലിച്ചെന്നായിരുന്നു സന്ദേശം. ഉടൻ എടിഎം കാർഡ് ഇവർ ബ്ലോക്ക് ചെയ്തതിനാൽ കൂടുതൽ പണം നഷ്ടമായില്ല. വെള്ളിയാഴ്ച…
Read Moreകറുത്ത സ്റ്റിക്കറിന് പിന്നാലെ വെള്ളസ്റ്റിക്കറും; മട്ടന്നൂരിലെ പത്ത് വീടുകളിലെ ജനൽ ചില്ലിൽ സ്റ്റിക്കർ കണ്ടെത്തി; ഒരു വിട്ടിൽ പതിച്ചിരുന്നത് വെള്ള സ്റ്റിക്കറും ; വീട്ടുകാരുടെ പരാതിയിൽ അന്വേഷണം തുടങ്ങി
മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ വീടുകളിലെ ജനൽചില്ലുകളിലും സ്റ്റിക്കറുകൾ പതിച്ചതായി കണ്ടെത്തി. മട്ടന്നൂർ നഗരസഭയിലെ പയ്യപ്പറമ്പ്, പെരിയച്ചൂർ എന്നിവിടങ്ങളിലെ 10 വീടുകളിലാണ് സ്റ്റിക്കർ പതിച്ച നിലയിൽ കാണപ്പെട്ടത്. പയ്യപ്പറമ്പിലെ കെ.രാജേഷ്, രതീഷ്, റോജ, അനീഷ്, ശ്രീജിത്ത്, കൃഷ്ണൻ, രാജൻ, വസന്ത എന്നിവരുടെയും പെരിയച്ചൂരിലെ ഒരു വീട്ടിലുമാണ് സ്റ്റിക്കർ കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്തെ ജനൽ ചില്ലിലാണ് സ്റ്റിക്കർ പതിച്ചിരുന്നത്. ഒരു വീട്ടിൽ വെള്ള സ്റ്റിക്കറും മറ്റു വീടുകളിൽ കറുത്ത സ്റ്റിക്കറുമാണ് പതിച്ചത്. വീട്ടുക്കാരുടെ പരാതി പ്രകാരം മട്ടന്നൂർ പോലീസ് വീടുകളിലെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രി പരിയാരം ഹസൻ മുക്കിൽ വീടിന്റെ ജനൽ ഗ്ലാസിലും കറുത്ത സ്റ്റിക്കർ പതിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹസൻ മുക്കിലെ ബൈത്തുൽ ആയിഷയിലെ ലത്തീഫിന്റെ വീട്ടിലായിരുന്നു സ്റ്റിക്കർ കണ്ട്ത. ഇതു സംബന്ധിച്ചു പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പയ്യപ്പറമ്പ് മേഖലയിലും സ്റ്റിക്കറുകൾ കണ്ടെത്തിയത്. സംസ്ഥാനത്ത് കുട്ടികളെ…
Read More