പരിയാരം: ഉദ്ഘാടനം ചെയ്തിട്ട് വര്‍ഷം അഞ്ച് ആകാറായിട്ടും വൈദ്യുതി എത്താതെ ഒരു സാംസ്കാരികനിലയം. പരിയാരം മെഡിക്കല്‍ കോളജിന് സമീപം ചെറുതാഴം പഞ്ചായത്തിലെ പാലയാടാണ് സാംസ്കാരിക നിലയം. പയ്യന്നൂര്‍ ഭാഗത്തേക്കുള്ള ബസ്റ്റോപ്പിന് സമീപമാണ് കുറുവ ചെന്നക്കുഴി റോഡില്‍ 2013 മാര്‍ച്ച് 14 ന് പഞ്ചായത്ത് സാംസ്കാരിക നിലയം ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തത്. അഞ്ച് ഫാനുകള്‍, വൈദ്യുതിവിളക്കുകള്‍, ടെലിവിഷന്‍ തുടങ്ങിയവയെല്ലാം എംഎല്‍എ ഫണ്ടില്‍ നിന്നും പഞ്ചായത്ത് ഫണ്ടില്‍ നിന്നും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും ഒരു നിമിഷം പോലും ഇതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. സാംസ്കാരിക നിലയത്തില്‍ വൈദ്യുതി എത്തിക്കുന്നതിന് സാങ്കേതിക തടസമൊന്നുമില്ലെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. എന്നാല്‍ പഞ്ചായത്ത് ഇതേവരെ അപേക്ഷ നല്‍കിയിട്ടില്ല. നിരവധി തവണ നാട്ടുകാര്‍ ടി.വി.രാജേഷ് എംഎല്‍എയെയും പഞ്ചായത്ത് അധികൃതരെയും ഇക്കാര്യം ഓര്‍മിപ്പിച്ചിരുന്നു. ഇവിടെ സ്ഥാപിച്ച ടിവി, ഫാനുകള്‍ എന്നിവയൊക്കെ മാറാലകള്‍ പൊതിഞ്ഞ നിലയിലാണ്. ലൈബ്രറിയും വായനശാലയുമൊക്കെ…
Read MoreCategory: Kannur
മട്ടന്നൂർ-തലശേരി റോഡിൽ അപകടം ക്ഷണിച്ച് കെഎസ്ഇബി; പോസ്റ്റിന്റെ സ്റ്റേ കമ്പി വലിച്ച് കെട്ടിയിരിക്കുന്നത് ടാറിംഗ്റോഡിനോട് ചേർന്ന നിലയിൽ; നിരവധി പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ പറയുന്നു
മട്ടന്നൂർ: അപകടം വിളിച്ചു വരുത്തി വൈദ്യുത ലൈനിന്റെ സ്റ്റേ കമ്പി. മട്ടന്നൂർ – തലശേരി റോഡിൽ പഴശിരാജാ സ്മാരകത്തിനു സമീപത്തെ വളവിലാണ് അപകടമുണ്ടാക്കുന്ന വിധത്തിൽ സ്റ്റേ കമ്പി വലിച്ചു കെട്ടിയിരിക്കുന്നത്. വൈദ്യുതിയുടെ പ്രധാന ലൈൻ കടന്നു പോകുന്ന തൂണിന്റെ സ്റ്റേ കമ്പിയാണ് റോഡിനോട് ചേർന്നു സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുത തൂൺ റോഡിൽ നിന്നു അഞ്ച് മീറ്റർ അകലെയാണ് സ്ഥാപിച്ചതെങ്കിലും സ്റ്റേ കമ്പി ടാറിംഗ്റോഡിനോട് ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്. രാപകലില്ലാതെ നൂറ് കണക്കിന് വാഹനങ്ങൾ ചീറി പായുന്ന റോഡരികിൽ വൈദ്യുത കമ്പി അപകടമുണ്ടാക്കുകയാണ്. നിരവധി വാഹനാപകടങ്ങൾ ഉണ്ടായ സ്ഥലത്താണ് അപകട ഭീഷണി ഉയർത്തി കമ്പിയുള്ളത്. ഇവ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ നിരവധി തവണ കെഎസ് ഇബി അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു.
Read Moreആ ശബ്ദം അവർകേട്ടിരുന്നെങ്കിൽ..! മകന് മരുന്നു വാങ്ങി തിരിച്ചു വരവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അമ്മയും പിഞ്ചുകുഞ്ഞും ഉൾപ്പെടെ മൂന്നുപേർ മരിച്ചു; മറ്റൊരു ട്രെയിൻ കടന്നുപോയ ശബ്ദം കാരണം പിറകിൽ നിന്ന് വന്ന ട്രെയിനിന്റെ ശബ്ദം കേൾക്കാഞ്ഞതാണ് അപകട കാരണം
മഞ്ചേശ്വരം: മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ എന്ജിന് തട്ടി അമ്മയും പിഞ്ചുകുഞ്ഞും അമ്മയു ടെ സഹോദരിയും മരിച്ചു. മഞ്ചേശ്വരം പൊസോട്ടെ മൊയ്തീന്‍കുഞ്ഞിന്റെ ഭാര്യ ആമിന(40), ആമിനയുടെ സഹോദരിയും കുഞ്ചത്തൂരിലെ അബ്ദുള്ളയുടെ ഭാര്യയുമായ ആയിഷ(35), മകന് ഷാമില്‍(മൂന്ന്) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഷാമിലിന് അസുഖമായതിനെത്തുടര്‍ന്ന് മഞ്ചേശ്വരം ടൗണിലെ ആശുപത്രിയില്‍ കാണിച്ചശേഷം തിരിച്ചു വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. ചെന്നൈ-മംഗളുരു സൂപ്പര്‍ ഫാസ്റ്റ് കടന്നുപോയ ഉടന്‍ റെയില്‍പാളം മുറിച്ചുകടക്കാനൊരുങ്ങവേയായിരുന്നു അപകടം. ഈ ട്രെയിനിനു മഞ്ചേശ്വരത്ത് സ്റ്റോപ്പില്ല. അതിവേഗം പോയ ഈ ട്രെയിനിന്റെ ശബ്ദം കാരണം തൊട്ടുപിന്നിൽ മംഗളുരുവില്‍നിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ഡീസല്‍ എന്‍ജിന്റെ ശബ്ദം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഈ എന്ജിന് ഇടിച്ചാണ് മൂവരും മരിച്ചത്. മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. ഡോക്ടര്‍ കുറിച്ച മരുന്നു ചീട്ടും ബാങ്ക് പാസ്ബുക്കും മൂലമാണ്് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ ഇന്നലെ…
Read Moreരാഷ്ട്രദീപിക ഇംപാക്ട്..! ആര്‍സി ബുക്ക്, പാസ്പോര്‍ട്ടുകളുടെ ഡ്യൂപ്ലിക്കേറ്റിനു വേണ്ടിയുള്ള തളിപ്പറമ്പ് സ്റ്റേഷനിലെ പൊല്ലാപ്പിനെക്കുറിച്ചുള്ള വാർത്ത തുണയായി; പരാതി ഉടൻ പരിഹരിക്കുമെന്ന് ഡിവൈഎസ്പി
തളിപ്പറമ്പ്: വാഹനങ്ങളുടെ ആര്‍സി ബുക്ക്, പാസ്പോര്‍ട്ട് എന്നിവ നഷ്ടപ്പെട്ടു പോയാല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും പരാതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നില്ലെന്ന സംഭവത്തില്‍ ഇടപെടുമെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍. പത്രങ്ങളില്‍ പരസ്യം ചെയ്യുകയും പോലീസിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയുമാണ് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ നടപടിക്രമങ്ങളെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നുണ്ടെങ്കിലും ഇത്തരത്തില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്ന് മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുകയും കൊടുക്കില്ലെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പറയുകയും ചെയ്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രദീപികയില്‍ ഇന്നലെ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതോടെ നൂറുകണക്കിനാളുകളാണ് പരാതിയുമായി രംഗത്തുവന്നത്. പരാതി സ്വീകരിച്ചു എന്ന രസീത് മാത്രമേ നല്‍കാനാവൂ എന്നതാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. മറ്റ് പോലീസ് സ്റ്റേഷനുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ സുഗമമായി ലഭിക്കുമ്പോഴാണ് തളിപ്പറമ്പില്‍ ഇത്തരം സമീപനം തുടരുന്നതെന്നാണ് ആക്ഷേപം. പാസ്പോര്‍ട്ടിന്റെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നത്. ആര്‍സി…
Read Moreതിരുത്തൽ സതീശൻ..! ലോട്ടറി നമ്പർ തിരുത്തി പണം തട്ടാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു; എന്‍ ഇ 785928 നമ്പര്‍ സമ്മാനര്‍ഹമായ 785023 എന്നാക്കി 5000 രൂപ തട്ടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്
നാദാപുരം: ടൗണില്‍ ലോട്ടറി തിരുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ റിമാന്റില്‍. കക്കട്ട് മൊകേരി സ്വദേശി മാവില കുന്നുമ്മല്‍ സതീശന് (38) നെയാണ് നാദാപുരം സിഐ എം.പി.രാജേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് നാദാപുരം ടൗണില്‍വച്ച് ലോട്ടറി വില്പനക്കാരനായ വളയം സ്വദേശി കെ.ഭാസ്കരനെ കബളിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 12 ന് നറുക്കെത്ത നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ എന്‍ ഇ 785928 നമ്പര്‍ സമ്മാനര്‍ഹമായ 785023 എന്നാക്കി 5000 രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു .അടുത്തിടെ മൂന്ന് തവണയാണ് നാദാപുരത്ത് ഇത്തരത്തില്‍ നമ്പര്‍ ചുരണ്ടി മാറ്റി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. പ്രതി മറ്റിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രറ്റിന് മുസില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ രണ്ട്…
Read Moreകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; മൂന്ന് യുവാക്കളുടെയും ഒരു മാരുതി ഓമ്നി കാറിന്റെയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്
നാദാപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചാരണം. നാദാപുരം,മുടവന്തേരി, വേറ്റുമ്മൽ മേഖലകളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാണ് സ്ത്രീയുടെ ശബ്ദത്തിലുള്ള സന്ദേശം. മൂന്ന് യുവാക്കളുടെയും ഒരു മാരുതി ഓമ്നി കാറിന്റെയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. വേറ്റുമ്മലിൽ കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന പ്രചാരണം പോലീസ് തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ മാസം മൂന്ന് കുട്ടികളെ അപരിചതൻ കാറിൽ കയറ്റിക്കൊണ്ട് പോയെന്ന് രക്ഷിതാവ് നാദാപുരം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ അപരിചിതന്റെ കാറിൽ കയറി സ്കൂൾ പരിസരത്ത് ഇറങ്ങിയെന്നും ക്ലാസിൽ പോകാതെ ഒളിച്ചിരിക്കുകയായിരുന്നുവെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. അനാവശ്യപ്രചാരണങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Read Moreനല്ല ഇടികൊടുക്കണം സാറേ..! കമിതാക്കളെ കബളിപ്പിച്ച സംഭവത്തിൽ സിഐ കവര്‍ന്ന സ്വര്‍ണം കണ്ടുകിട്ടി; ബാക്കി സ്വർണവുമായി മുങ്ങിയ എസ്ഐ’ഒളിവില്‍ തന്നെ
പയ്യന്നൂര്‍: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതിയെയും യുവാവിനെയും കബളിപ്പിച്ച സംഭവത്തിലെ സിഐ ചമഞ്ഞയാള്‍ കവര്‍ന്നെടുത്ത സ്വര്‍ണം പോലീസ് കണ്ടെടുത്തു.പത്തര പവന് സ്വര്‍ണവും രണ്ടു മൊബൈലുകളുമാണ് കണ്ടെടുത്തത്. കമിതാക്കളില്‍നിന്ന് കവര്‍ന്ന പണവും ഒരു പവനുമായി കടന്ന ‘എസ്ഐ’യെ പിടികൂടാനായില്ല. തട്ടിപ്പ് നടത്തിയ കുറ്റ്യാടി അടുക്കത്തെ കെ.എം.റഷീദ്(40)നെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ഇന്നലെ എട്ട് പവന് സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തത്.കാഞ്ഞങ്ങാടും കാസര്‍ഗോഡുമുള്ള ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തയുടന്‍ നടത്തിയ ചോദ്യം ചെയ്യലിലൂടെ കുറ്റ്യാടിയിലെ വീട്ടില്‍നിന്നും തളിപ്പറമ്പിലെ ഭാര്യാ വീട്ടില്‍നിന്നും പണയംവച്ച ബാങ്കില്‍ നിന്നുമായി രണ്ടര പവൻ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു.ഒരു പവന് സ്വര്‍ണവും പരാതിക്കാരില്‍നിന്നും കവര്‍ന്ന പണവും ഇനി കണ്ടെത്താനുണ്ട്. ഇത് എസ്ഐ ചമഞ്ഞ കാസര്‍ഗോഡ് സ്വദേശി ശിഹാബിന്റെ കൈവശമാണെന്നാണ് റഷീദ് പോലീസിനോട് പറഞ്ഞത്.ശിഹാബിനെ പിടികൂടുന്നതിനായി പോലീസ് സംഘം ഇന്നലെ കാസര്‍ഗോട്ടെ വീട്ടിലെത്തിയെങ്കിലും…
Read Moreപച്ചക്കൊടി വിശി യുഡിഎഫ് ഘടകക്ഷി..! ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ എതിർപ്പില്ലെന്ന് ലീഗ്; എൻസിപിയാണ് തീരുമാനിക്കേണ്ടതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്
മലപ്പുറം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിൽ എതിർപ്പില്ലെന്ന് മുസ്ലീം ലീഗ്. ആരെ മന്ത്രിയാക്കണമെന്നത് എൻസിപിയാണ് തീരുമാനിക്കേണ്ടതെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. നേരത്തെ, ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിലെ ധാർമികത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
Read Moreവരിക്കച്ചക്കയുടെ ചൊളകണക്കേ..! കടച്ചക്ക കായ്ചപ്പോൾ നിറയെ വരിക്കച്ചക്കയുടെ കുരുവും ചുളകളും; ജബ്ബാർ ഹാജിയുടെ വീട്ടു വളപ്പിലെ അത്ഭുത ബിലാത്തിച്ചാക്ക
പടന്ന: വരിക്കച്ചക്കയുടെ ചുളയും കുരുവുമായി കായ്ച്ച കടച്ചക്ക (ബിലാത്തിച്ചാക്ക) കാഴ്ചക്കാരിൽ വിസ്മയമാവുന്നു. ഓരി മുക്കിലെ ടി.പി. ജബ്ബാർ ഹാജിയുടെ വീട്ടു വളപ്പിലാണ് അപൂർവമായ ഫലം കായ്ച്ചത്. ചക്കപ്പഴത്തിന്റെ പുറത്തുള്ള മുള്ളുകളോടെ വലുപ്പത്തിൽ സാധാരണ കടച്ചക്കയെക്കാൾ വരുമെങ്കിലും വീട്ടുകാർ കഴിഞ്ഞ ദിവസം പറിച്ചെടുത്തപ്പോഴാണ് ’ഉള്ളുകള്ളി’ പുറത്തായത്. മുറിച്ച കടച്ചക്കയുടെ അകം നിറയെ വരിക്കച്ചക്കയുടെ കുരുവും ചുളകളും. പടന്ന കൃഷി ഭവനിൽ നിന്നും വാങ്ങി നട്ട കടച്ചക്ക തൈയാണ് ആദ്യമായി കായ്ചപ്പോൾ വിസ്മയം സൃഷ്ടിച്ചത്. ഏതാണ്ട് 20 അടിയോളം വളർന്ന ചെടിയിൽ അഞ്ചു ചക്കകളാണ് കായ്ച്ചത്.
Read Moreജയരാജാധിപത്യം നാലാമൂഴം…! സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി വീണ്ടും പി. ജയരാജൻ; 2010 ൽ തുടങ്ങിയ സെക്രട്ടറി സ്ഥാനം 2018ലും തുടരുന്നു
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറിയായി പി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി ജയരാജന്റെ നാലാമൂഴമാണിത്. 2010ൽ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ സ്വഭാവദൂഷ്യത്തെ തുടർന്ന് പാർട്ടി പുറത്താക്കിയപ്പോൾ പി. ജയരാജനെ ആയിരുന്നു സെക്രട്ടറിയുടെ താത്കാലിക ചുമതല പാർട്ടി എൽപിച്ചത്. തുടർന്ന് 2010 ഡിസംബർ 13 നായിരുന്നു ജയരാജൻ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമത ഏറ്റെടുത്തത്. തുടർന്ന് 2011 ജനുവരിയിലെ പയ്യന്നൂർ സമ്മേളനവും 2014 ലെ കൂത്തുപറന്പ് സമ്മേളനവും ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇപ്പോൾ കണ്ണൂർ സമ്മേളനവും ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോൾ തുടർച്ചയായി മൂന്നുതവണ സമ്മേളനം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവായി ജയരാജൻ മാറുകയാണ്. 1952 നവംബർ 27ന് കതിരൂരിലെ കുഞ്ഞിരാമൻ-ദേവി ദന്പതികളുടെ മകനായി ജനിച്ച ജയരാജൻ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർഥി സംഘടനയിലൂടെയാണ് സംഘടനാ രംഗത്ത് സജീവമാകുന്നത്. കെഎസ് വൈഎഫ് ജില്ലാ ജോയിന്റ്…
Read More