കൊടും ക്രൂരത..! ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെ സാമഹ്യവിരുദ്ധർ വീട് തീവച്ച് നശിപ്പിച്ചു; ഒരു വീടെന്ന സുന്ദരന്‍റെ സ്വപ്നമാണ് ഇതോടെ ഇല്ലാതായത്

കരുവാരക്കുണ്ട്: ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെ വീട് തീവച്ച് നശിപ്പിച്ചു. തുവ്വൂർ പായിപ്പുല്ല് ആമക്കാട് പാന്പ്രീ കളത്തിൽ സുന്ദരന്‍റെ വീടാണ് കഴിഞ്ഞദിവസം പുലർച്ചെ സാമൂഹികവിരുദ്ധർ തീവച്ച് നശിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വീടാണിത്. വീടിന്‍റെ മേൽക്കുരയുടെ ഭാഗമാണ് കത്തിനശിച്ചത്. വൈദ്യുതി വയറിംഗ് സംവിധാനവും കത്തി നശിച്ചിട്ടുണ്ട്. കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറത്തു നിന്നുള്ള ഡോഗ് സ്ക്വാഡും, തൃശൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലം സന്ദർശിച്ച് തെളിവ് ശേഖരിച്ചു. എസ്‌സി വിഭാഗത്തിൽപ്പെട്ട സുന്ദരൻ കൂലിവേല ചെയ്താണ് ജീവിക്കുന്നത്.

Read More

ഇനി പോലീസ് സ്റ്റേഷനിൽ ഇടിമുറിയില്ല; പകരം അത്യാധുനിക സംവിധാനങ്ങളോടൂ കൂടി ഇ-മുറി; പോലീസ് ദേഹോപദ്രവമേൽപിച്ചുവെന്ന ആരോപണം ഇതോടെ ഇല്ലാതാകും

കണ്ണൂർ: ജില്ലാ പോലീസിന്‍റെ ശാസ്ത്രീയ ചോദ്യം ചെയ്യൽ മുറിയുടെ ഉദ്ഘാടനം  കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് നിർവഹിച്ചു.    ജില്ലാ പോലീസ് സമുച്ചയത്തിലെ ഒന്നാം നിലയിലെ രണ്ട് മുറികളിലാണ്  ഇ-മുറി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതോടെ ഈ സംവിധാനമുള്ള സംസ്ഥാനത്തെ ഏഴാമത്തെ ജില്ലയായി കണ്ണൂർ മാറി. ചോദ്യം ചെയ്യൽ നടപടികൾ ഓഡിയോയിലും വീഡിയോയിലും റെക്കോർഡ് ചെയ്യും. കുറ്റാരോപിതനായ വ്യക്തിയുടെ ശബ്ദവും ദൃശ്യവും മുഖഭാവങ്ങളും വിവിധ ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെ വ്യക്തമായി റെക്കോർഡ് ചെയ്ത് കോടതി മുന്പാകെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഇതിലൂടെ സാധിക്കും. ഇതുമൂലം പോലീസ് ദേഹോപദ്രവമേൽപിച്ചുവെന്ന ആരോപണം ഇല്ലാതാവും. മൂന്നാംമുറ ഉപയോഗിച്ച് ചോദ്യം ചെയ്യുന്നുവെന്ന പരാതി ഇല്ലാതാക്കുകയും വികസിത രാജ്യങ്ങളിലെ പോലീസിന് സമാനമായി ശാസ്ത്രീയമായ കുറ്റാന്വേഷണം നടപ്പിൽ വരുത്തുകയെന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം.ശീതീകരിച്ച ഇ-മുറിയിൽ വയർലസ് സംവിധാനവും പ്രവർത്തിപ്പിക്കുന്നുണ്ടെന്നതിനാൽ 150 മീറ്റർ ദൂരപരിധിയിൽ മാറി നിന്ന്…

Read More

എന്‍റെ വിദ്യാലയം..! വിവാഹദിനത്തിൽ സ്കൂളിനു ഉപഹാരം നല്കി വിനീഷും ഷബ്നയും; പ്രാഥമിക വിദ്യാഭ്യാസം നേടിയ ഈസ്റ്റ് വള്ള്യായി യുപി സ്കൂളിനാണ് തുക നല്കിയത്

കൂത്തുപറമ്പ്: വിവാഹ വേളയിൽ വധൂവരൻമാർ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ ഉപഹാരങ്ങൾ സ്വീകരിക്കുന്ന പതിവ് ശൈലിയിൽനിന്നുമാറി ഈസ്റ്റ് വള്ള്യായിയിലെ കൃഷ്ണ നിവാസിൽ വിനീഷ്. വിവാഹദിനത്തിൽ താൻ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഈസ്റ്റ് വള്ള്യായി യുപി സ്കൂളിൽ ഒരു എയർ കണ്ടീഷൻ വാങ്ങാനുള്ള തുക നല്കിയാണ് ഈ യുവാവ് മാതൃകയായത്. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായാണ് ഈ സ്കൂളിനെ ഹൈടെക് ആക്കാനാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി സമഗ്ര വിദ്യാലയ വികസന പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിയിലേക്കാണ് ഖത്തറിൽ എയർപോർട്ട് മാനേജറായ വിനീഷ് തലശേരി തോട്ടുമ്മൽ ശ്രീനന്ദനത്തിൽ ഷബ്നയുടെ കഴുത്തിൽ താലിചാർത്തിയ ശുഭദിനമായ കഴിഞ്ഞദിവസം സ്കൂളിലേക്ക് എയർ കണ്ടീഷൻ വാങ്ങാനുള്ള തുക കൈമാറിയത്. വിനീഷിന്‍റെ വീട്ടിൽ നടന്ന ചടങ്ങിൽ പാനൂർ എഇഒ സി.കെ. സുനിൽ കുമാർ തുക ഏറ്റുവാങ്ങി. സ്കൂൾ മുഖ്യാധ്യാപകൻ എം.രാഘവൻ, കെ.പാർത്ഥൻ, പി.രാഘവൻ, പി.വിനോദൻ…

Read More

ഹക്കീം വധം: വിദേശ മലയാളിയെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ നിർണായക വിവരങ്ങൾ സിബിഐയ്ക്ക് ലഭിച്ചതായി സൂചന; അന്വേഷണത്തിന്കുൂടുതൽ പേർ വരും

പയ്യന്നൂര്‍: ഹക്കീം വധക്കേസന്വേഷിക്കുന്ന സിബിഐ സംഘം വിദേശ മലയാളിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. നിർണായക വിവരങ്ങളാണ് ഇയാളില്‍ നിന്നും കിട്ടിയിരിക്കുന്നതെന്നാണ് സൂചന.സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍ റിമാൻഡില്‍ കഴിയുന്ന കുറ്റാരോപിതന്‍റെ വീട്ടിലേക്ക് സംഭവദിവസം രാവിലെ  ഇയാള്‍ പോകുന്നത് കണ്ടതായി അന്വേഷണ സംഘത്തിന് ബോധ്യമായതിനെ തുടര്‍ന്നാണ് ഗള്‍ഫിലുണ്ടായിരുന്ന ഇയാളെ സിബിഐ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. മുന്‍ പള്ളിക്കമ്മിറ്റിയിലെ മറ്റൊരാളേയും അന്വേഷകസംഘം ചോദ്യം ചെയ്തു.തുടര്‍ന്ന് നടക്കാനിരിക്കുന്ന അറസ്റ്റിന് സഹായകമാകുന്ന നിർണായക വിവരങ്ങള്‍ ഇവരില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് സൂചന. റിമാൻഡിലുള്ള കുറ്റാരോപിതരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സെഷന്‍സ് കോടതിയില്‍ ഇവര്‍ക്കായി നല്‍കിയിരുന്ന ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ജാമ്യത്തിനായി പ്രതിഭാഗം വക്കീല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നുമറിയുന്നു. കുറ്റാരോപിതരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ സിബിഐയോട് കേസ് ഡയറി…

Read More

സിപിഎം-ആർഎസ് എസ് സംഘർഷം; ആര്‍ എസ്എസ് ഓഫീസിന് ചുവപ്പടിച്ചതിന് 11 സിപി എം കാരെയും വെയ്റ്റിംഗ് ഷെഡ് തകര്‍ത്തതി ന് 8 ബിജെപിക്കാരെയും അറസ്റ്റു ചെയ്തു

തലശേരി: പെരുന്താറ്റിലിൽ സിപിഎം-ആർഎസ്എസ് സംഘർഷം. ആർഎസ്എസ്  സേവാലയവും സിപിഎം നിയന്ത്രണത്തിലുള്ള ബസ് ഷെൽട്ടറും തകർത്തു. സംഭവങ്ങളിൽ 19 പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.ഞായറാഴ്ച ഉദ്ഘാടനം ചെയ്ത കേശവ സ്മൃതി സേവാലയമാണ് തിങ്കളാഴ്ച പുലർച്ചെ 6.30 ഓടെ ഒരു സംഘം അടിച്ചു തകർത്തത്. സേവാലയത്തിന്‍റെ ജനലുകളും വാതിലുകളും തകർത്ത അക്രമികൾ അകത്തുണ്ടായിരുന്ന ബലിദാനികൾ ഉൾപ്പെടെയുള്ളവരുടെ ഫോട്ടോകളും നശിപ്പിച്ചു . ചുമരുകളെല്ലാം ചുവപ്പ് ചായം തേച്ച് വികൃതമാക്കിയ നിലയിലാണ്. സംഭവത്തിൽ11 സിപിഎം പ്രവർത്തകർക്കെതിരേ ധർമടം പോലീസ് കേസെടുത്തു. പെരുന്താറ്റിൽ ചിറ്റി മുക്കിൽ സിപിഎം  സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തിട്ടുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. സംഭവത്തിൽ എട്ട് ബിജെപി പ്രവർത്തകർക്കെതിരേ തലശേരി ടൗൺ പോലീസ് കേസെടുത്തു. ഇരുസംഭവങ്ങളെയും തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ് . അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ,സിഐ…

Read More

മദ്യപിച്ചിരുന്ന സുഹൃത്തിന് സിഗരറ്റ് വാങ്ങാൻ പോകാൻ ബൈക്ക് നൽകിയില്ല; വാക്കു തർക്കത്തിനിടെ അഭിലാഷിനെ കൂട്ടുകാരൻ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു

കണ്ണൂർ: സിഗരറ്റ് വാങ്ങാൻ പോകാൻ ബൈക്ക് നല്കാത്ത വിരോധത്തിൽ യുവാവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.    തില്ലേരി ഡിഎസ് സി റിക്കോർഡ്സ് ഓഫീസിനു സമീപത്തെ കേളനെല്ലൂർ വടക്കയിൽ വീട്ടിൽ രാധാകൃഷ്ണന്‍റെ മകൻ കെ.വി. അഭിലാഷി (35)നാണ് കുത്തേറ്റത്. കുടലിന് സാരമായി പരിക്കേറ്റ അഭിലാഷിനെ എകെജി, പരിയാരം എന്നീ ആശുപത്രികളിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം മംഗളൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഭിലാഷിനെ മംഗളൂരിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 2.30ഓടെ മൂന്നാംപീടികയിൽവച്ചായിരുന്നു സംഭവം. അഭിലാഷിന് പരിചയമുള്ള ആളാണ്  കുത്തിപ്പരിക്കേൽപ്പിച്ചത്. മദ്യപിച്ചിരുന്ന ഇയാൾ സിഗരറ്റ് വാങ്ങാൻ പോകാൻ ബൈക്ക് ആവശ്യപ്പെട്ടപ്പോൾ അഭിലാഷ് ബൈക്ക് നൽകാൻ തയാറായില്ല. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കുത്തുകയായിരുന്നു എന്നാണ് പറയുന്നത്.

Read More

അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ 2 പേർ അറസ്റ്റിൽ; ഒന്നര ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗറാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്

തലശേരി: അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളായ രണ്ടുപേരെ ബ്രൗൺഷുഗർ സഹിതം പോലീസ് പിടികൂടി.   കോഴിക്കോട് പയ്യോളി കീഴൂരിലെ  കൊക്കിനിയന്‍റവിട നവാസ് (41), തലശേരി മട്ടാന്പ്രത്തെ സാദിഖ് (45) എന്നിവരെയാണ് രണ്ടേകാൽ ഗ്രാം ബ്രൗൺഷുഗറുമായി ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. ബ്രൗൺഷുഗർ വാങ്ങാനെത്തിയ ഒരാൾ കൂടി പോലീസ് പിടിയിലായിട്ടുണ്ട്. 85,000 രൂപയ്ക്ക് വാങ്ങിയ ബ്രൗൺഷുഗർ ഒന്നര ലക്ഷം രൂപയ്ക്ക് മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പോലീസ് വലയിലായത്.    ചാലിൽ ഇന്ദിരാപാർക്കിനു സമീപം മയക്കുമരുന്ന് വില്പന വ്യാപകമാണെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും അറസ്റ്റിലായത്. മംഗളൂരു, മുംബൈ, ബംഗളൂരു എന്നീ നഗരങ്ങളിൽനിന്നാണ് തങ്ങൾക്ക് മയക്കുമരുന്ന് എത്തുന്നതെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.   പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില പ്രധാന…

Read More

സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ സ്ത്രീകളെ അപമാനിക്കുന്നു; സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതായി മുൻ മുഖ്യ മന്ത്രി

ഇരിട്ടി: സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ സ്ത്രീകളെയും മറ്റും അധിക്ഷേപിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  അയ്യന്‍കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലും വയനാട്ടിലുമെല്ലാം തൊഴിലാളികളില്‍ ഭൂരിപക്ഷവും  സ്ത്രീകളാണ്. ഇവരെ പലവിധ നേട്ടത്തിനായി  മന്ത്രി എം.എം മണിയെപോലുള്ളവര്‍ അധിക്ഷേപിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരിലും സ്ത്രീകള്‍ ഉണ്ട് . ഇവരെയും അടച്ച് ആക്ഷേപിക്കുകയാണ്.      പിണറായി സര്‍ക്കാര്‍  ഒരു വര്‍ഷം  പൂര്‍ത്തിയാകുമ്പോള്‍ രണ്ട് മന്ത്രിമാര്‍ രാജി  വെച്ചു. മൂന്നാമത്തെ മന്ത്രി രാജിയുടെ വക്കില്‍ നില്‍ക്കുന്നു. അരിവിലയുള്‍പെടെ കുത്തനെ കൂടുകയാണ്. സര്‍ക്കാര്‍ ഇത്തരം ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ല. ടി.പി സെന്‍കുമാറിനെ സുപ്രീംകോടതി വിധിയുണ്ടായിട്ടും  തിരികെ നിയമിക്കുന്നില്ല. മൂന്നാര്‍ സബ് കളക്ടര്‍ മികച്ച ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തെയുള്‍പ്പെടെ സത്യസന്ധമായി ജോലി ചെയ്യുന്നവരെ ഊളമ്പാറക്ക് വിടണമെന്ന് പറയുന്ന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ജനം വിലയിരുത്തിയതായും  സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതായും…

Read More

വേദിയിൽ കൗതുകക്കാഴ്ച..! രാഷ്ട്രീയ ശത്രു ക്കളെന്ന് അറിയപ്പെടുന്ന ജയരാജനും സുധാകരനും ഒരേ വേദിയിൽ ഉമ്മൻചാണ്ടിയുടെ ഇടവും വലവുമിരുന്നത് ജനങ്ങൾക്ക് കൗതുകമായി

മട്ടന്നൂർ: രാഷ്ട്രീയ ശത്രുതയ്ക്കപ്പുറം എന്നും വാക്കുകൾകൊണ്ടും പോരടിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും കോൺഗ്രസ് നേതാവ് കെ.സുധാകരനും വേദി പങ്കിട്ടത് കൗതുകമായി. മട്ടന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം ഇരുവരും വേദിപങ്കിട്ടത്. വർഷങ്ങൾക്കുമുമ്പ് ഇ.പി.ജയരാജനു വെടിയേൽക്കുകയും സുധാകരൻ സഞ്ചരിച്ച വാഹനത്തിനു നേരേ ബോംബേറുണ്ടാകുകയും ചെയ്തതോടെയാണ് ഇരുവരും ശത്രുക്കളായത്. കഴിഞ്ഞ 20 വർഷത്തിലേറെയായി ഈ രാഷ്ട്രീയ ശത്രുതയും ഇവർ കൊണ്ടുനടക്കുന്നു. എന്നും ഇവർ തമ്മിൽ വാക്പോര് നടത്തുകയും വെല്ലുവിളികൾ നടത്തുന്നതും പതിവായിരുന്നു. കേരള രാഷ്ട്രീയത്തിൽ ഇവർ മാത്രമാണു രാഷ്ട്രീയ ശത്രുക്കളായി ഇപ്പോഴുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും ഇരുവരെയും പങ്കെടുപ്പിച്ചു പരിപാടി നടത്തിയാലും ആരെങ്കിലും ഒരാൾ വിട്ടുനിൽക്കും. ഇതുപോലെ മട്ടന്നൂരിലെ പരിപാടിയിലും രണ്ടിൽ ഒരാൾ മാത്രമാകും പങ്കെടുക്കുകയെന്ന് ജനങ്ങളിൽ സംസാരമുണ്ടായിരുന്നു. എന്നാൽ കണക്കുകൂട്ടൽ തെറ്റിച്ചാണ് ഇരുവരും പരിപാടിയിൽ  പങ്കെടുത്തത്. മുൻ…

Read More

തിയേറ്ററിനുള്ളിൽ നിന്നും വീണു കിട്ടിയ പഴ്സ് തിരിച്ചു കൊടുത്തില്ല: തളിപ്പറമ്പില്‍ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്‍റു ചെയ്തു

തളിപ്പറമ്പ്: സിനിമാ തിയേറ്ററില്‍ നിന്ന് വീണുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് തിരിച്ചുകൊടുക്കുന്നതില്‍ അലംഭാവം കാട്ടിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ഉണ്ടപ്പറമ്പിലെ മുഹമ്മദ് സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. ഈ മാസം 12 ന് നഗരത്തിലെ ക്ലാസിക് തിയേറ്ററില്‍ വെച്ചായിരുന്നു സംഭവം. സിനിമ കാണാനെത്തിയ സലീമിന്‍റെ ബന്ധു കൂടിയായ ഒരാളുടെ പേഴ്‌സ് നഷ്ടപ്പെട്ടത് തിയേറ്ററിനകത്തുനിന്നും സലീമിന് കിട്ടിയിട്ടും തിരിച്ചുകൊടുക്കുന്നതില്‍ അലംഭാവം കാണിച്ചുവെന്ന പരാതിയില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പേഴ്‌സില്‍ വലിയ തുക ഉണ്ടായിരുന്നതിനാല്‍ ഉടമയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തിയേറ്ററിനകത്തെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ സലീം പേഴ്‌സ് നിലത്ത് നിന്നെടുത്ത് പോക്കറ്റിലിടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ചോദിച്ചപ്പോള്‍  താന്‍ പേഴ്‌സ് കണ്ടില്ലെന്നായിരുന്നു മറുപടി. സിസിടിവി ദൃശ്യത്തേപ്പറ്റി…

Read More