പരിയാരം: പരിയാരം കവര്‍ച്ചാക്കേസിലെ രണ്ട് പ്രതികള്‍ ആന്ധ്രാ പോലീസിന്റെ പിടിയിലായി. കേസിലെ പ്രതി സഞ്ജീവ്കുമാര്‍ അറസ്റ്റിലായ വിവരമറിഞ്ഞതോടെ പ്രതികള്‍ തമിഴ്നാട്ടില്‍ നിന്ന് ആന്ധ്രയിലേക്ക് കടന്നതായി വിവരം ലഭിച്ച കേരളാ പോലീസ് ഇവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ആന്ധ്രാപോലീസിനെ അറിയിച്ചതിന തുടര്‍ന്നാണ് ഇരുവരേയും പിടികൂടിയതെന്നാണ് വിവരം. സംഘത്തിലെ അംഗങ്ങളായ ജെറാൾഡ്, രഘു എന്നിവരാണ് ആന്ധ്രാ പോലീസിന്റെ പിടിയിലായത്.പിടിയിലാകുമ്പോൾ ഇവരുടെ കൈയിൽ നിന്നു കഞ്ചാവും പിടിച്ചെടുത്തു. അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി ആന്ധ്രയിലേക്ക് പോയിട്ടുണ്ട്. ആന്ധ്രാ പോലീസ് ഇവരെ കൈമാറുന്ന മുറയ്ക്ക് ഇവരെ പരിയാരത്തെത്തിക്കും. സംഘത്തലവന് സൊള്ളന്‍ സുരേഷ്, അബു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച്ച രാത്രിയാണ് കവര്‍ച്ചാക്കേസിലെ പ്രതി സഞ്ജീവ്കുമാറിനെ പരിയാരം പോലീസ് കോയമ്പത്തൂരില്‍വച്ച് പിടികൂടിയത്.
Read MoreCategory: Kannur
അന്നത്തെ മത്സരാർഥി, ഇന്നിതാ കാവലാളായി ! കലോത്സവ ഓർമകളുമായി എഎസ്ഐ സദാനന്ദൻ
ബേബി സെബാസ്റ്റ്യൻചെമ്പേരി: നാല് പതിറ്റാണ്ട് മുമ്പ് ശ്രീകണ്ഠപുരം കോട്ടൂർ യുപി സ്കൂളിൽ നടന്ന ഇരിക്കൂർ ഉപജില്ലാ ‘യുവജനോത്സവ’ത്തിൽ മത്സരിച്ച് വിജയം നേടിയ വിദ്യാർഥി ഇന്നിതാ പോലീസ് ഓഫീസറായി നെല്ലിക്കുറ്റിയിലെ കലോത്സവ നഗരിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏവർക്കും സുപരിചിതനായിക്കഴിഞ്ഞിട്ടുള്ള സിനിമാ-സീരിയൽ നടൻ കൂടിയായ സദാനന്ദൻ ചേപ്പറമ്പാണ് കലോത്സവത്തിന് സുരക്ഷയൊരുക്കുന്ന പോലീസ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇപ്പോൾ കുടിയാന്മല പോലീസ് സ്റ്റേഷനിൽ എഎസ്ഐയായഇദ്ദേഹത്തിന്റെ ബാല്യത്തിൽ ശ്രീകണ്ഠപുരം ചേപ്പറമ്പ് ശ്രീനാരായണ വിലാസം എഎൽപി സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ അന്ന് സ്കൂൾ യുവജനോത്സവം എന്നറിയപ്പെട്ടിരുന്ന കലാമത്സരങ്ങളിലെ മിമിക്രി, മോണോ ആക്ട്, ഓട്ടൻ തുള്ളൽ തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് മോണോആക്ടിൽ ഒന്നാം സ്ഥാനവും മിമിക്രിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ കൊച്ചു കലാകാരൻ പിന്നീട് യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി മിമിക്രിയിലും മോണോആക്ടിലും നാടകങ്ങളിലും ജില്ലാ തലത്തിൽ വരെ മത്സരിച്ച് നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.…
Read Moreതളിപ്പറമ്പിൽ ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവും സംഘവും മർദിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് കോട്ടക്കുന്നിൽ യുവാവിന് മർദനമേറ്റു. ഭാര്യയുമായി ഒളിച്ചോടിയ കാമുകനെയാണ് ഭര്‍ത്താവും സംഘവും അടിച്ച് പരിക്കേല്‍പ്പിച്ചത്. തളിപ്പറമ്പ് ഹിദായത്ത് നഗറിലെ കെ.ടി. ഹൗസിലെ കെ.ടി. മന്‍സൂറിനാണ് (34) മര്‍ദനമേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. നവാസ്, മമ്മദ്, സഫീര്‍, ആഷിഖ്, നിജാസ് എന്നിവരും മറ്റൊരാളും ചേര്‍ന്ന് കോട്ടക്കുന്നിൽ ക്രിക്കറ്റ് സ്റ്റംപും ബിയര്‍കുപ്പികളും കൊണ്ട് മര്‍ദിച്ചതായാണ് പരാതി. കൈവിരല്‍ പിറകോട്ട് വളച്ച് ഒടിക്കുകയും ചെയ്തു. നവാസിന്റെ ഭാര്യ മന്‍സൂറിന്റെ കൂടെ ഒളിച്ചോടിപ്പോയതാണ് കാരണമെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
Read Moreഭർത്താവിനെ മർദിക്കുന്നതു തടയാനെത്തിയ വീട്ടമ്മയെ ആക്രമിച്ച് നഗ്നയാക്കി; ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ
പെരിങ്ങോം (കണ്ണൂർ): വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവിനെ മര്‍ദിക്കുകയും തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നയാക്കുകയും ചെയ്തതായി 39കാരിയായ വീട്ടമ്മയുടെ പരാതി. സംഭവത്തിൽ തണ്ടനാട്ടുപൊയിലിലെ മനു, പെരിന്തട്ടയിലെ ചാക്കോ എന്നിവര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസ് എടുത്തു. 13ന് രാത്രി ഏഴിനാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ഭര്‍ത്താവിനെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയപ്പോള്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ചു കീറുകയുമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ മുമ്പ് പ്രതികളുടെ പേരില്‍ കേസ് കൊടുത്തതിന്റെ വിരോധമാണ് അക്രമത്തിനു കാരണമെന്നും പരാതിയിലുണ്ട്.
Read Moreആൾക്കൂട്ട ആക്രമണത്തിനിടെ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം; 4 പേർ അറസ്റ്റിൽ
ന്യൂമാഹി: ദേശീയ പാതയിൽ പുന്നോൽ പ്പെട്ടിപ്പാലത്തിന് സമീപം കാൽനട യാത്രക്കാരനെ ബസിടിച്ചതിനെ തുടർന്ന് ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെ ബസ് ഡ്രൈവർ ട്രെയിനിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം നാലു പേർ അറസ്റ്റിൽ. ബസ് കാൽനടയാത്രികനെ ഇടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഓടി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച ബസ് ഡ്രൈവർ ജിജിത്ത്, കണ്ടക്ടർ ബിജീഷ് എന്നിവരെ മർദിച്ചവരാണ് അറസ്റ്റിലായത്. അപകടം നടന്ന പെട്ടിപ്പാലത്തിനു സമീപത്തെ കോളനിയിലെ റഹ്മത്ത് (44), കെ.വി.ഷജീർ (21), വെങ്കടേഷ് (22), കെ.അപൂർവൻ (25) എന്നിവരാണ് അറസ്റ്റിലായത്. കണ്ടക്ടർ ബിജീഷിന്റെ പരാതിയിലാണ് നടപടി.കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് വടകര ഭാഗത്ത് നിന് തലശേരിയിലേക്ക് പോകുകയായിരുന്ന ശ്രീ ഭഗവതി ബസ് തട്ടി കോളനിയിലെ മുനീറിന് പരിക്കേറ്റതിനെ തുടർന്നുണ്ടായ അക്രമത്തിനിടെയായിരുന്നു ഡ്രൈവർ മനേക്കരയിലെ ജിജിത്ത് ട്രെയിൻ തട്ടി മരിച്ചത്.
Read Moreതലശേരി നഗരത്തിലെ കവർച്ച; അറസ്റ്റിലായത് അന്തർസംസ്ഥാന മോഷണസംഘം; കേരളത്തിലെ 200 കേസുകളിലെ പ്രതിയും പിടിയിൽ
തലശേരി: നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ച കേസിൽ അറസ്റ്റിലായത് അന്തർ സംസ്ഥാന കവർച്ചാസംഘം. തലശേരി പുതിയ ബസ്സ്റ്റാൻഡിനടുത്ത ഉസ്നാസ് ടവറിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കേസിൽ കൊച്ചിയിൽ നിന്നു പിടിയിലായ തൊട്ടിൽപാലം മൊയിലോത്തറയിലെ നാരയുള്ളപറമ്പത്ത് ഷൈജു എന്ന വി.കെ. ഷിജു, കാഞ്ഞങ്ങാട് ഉദയനഗർ അരുപുരം കരക്കക്കുണ്ട് ഹൗസിൽ മുഹമ്മദ് റഫീഖ് എന്നിവർ അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി.’ ഷൈജു കേരളത്തിൽ മാത്രം 200 കവർച്ചാ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. റഫീക്ക് പിടിച്ചുപറി കേസിൽ അഞ്ചുവർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. തലശേരിയിലെ കവർച്ചയ്ക്കുശേഷം കൂത്തുപറമ്പ്, വയനാട്, കോഴിക്കോട് വഴിയാണ് ഇരുവരും കൊച്ചിയിലേക്ക് കടന്നത്. മുഖംമൂടി ധരിച്ചാണ് സംഘം കവർച്ച നടത്തിയത്. കവർച്ചയ്ക്കുശേഷം കൂത്തുപറമ്പുവരെ ഇരുവരും സഞ്ചരിച്ചത് സിസിടിവി ദൃശ്യങ്ങളിൽനിന്നു മനസിലാക്കിയ പോലീസ് സംഘം ഇരുവരെയും തിരിച്ചറിയുകയായിരുന്നു. കൊച്ചിയിൽനിന്നു പിടിയിലായ ഇരുവരെയും തലശേരി…
Read Moreകണ്ണൂർ ആലക്കോട്; ബസ്സ്റ്റാൻഡിൽ യുവാവ് കുത്തേറ്റ് മരിച്ചു
ആലക്കോട് (കണ്ണൂർ): ആലക്കോട് ബസ്സ്റ്റാൻഡിൽ യുവാവ് കുത്തേറ്റ് മരിച്ചു.സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. അരങ്ങം വട്ടക്കയം സ്വദേശി വടക്കേടത്ത് ജോഷി മാത്യുവാണ് (39) മരിച്ചത്. സുഹൃത്ത് ആലക്കോട് മോറാനിയിലെ മാവോടിയിൽ ജയേഷ് മാർക്കോസിനെ (39) ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 10.15 ഓടെ ആലക്കോട് ബസ്സ്റ്റാൻഡിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിന് കാരണമെന്നാണ് ആലക്കോട് പോലീസ് പറയുന്നത്. മേസ്തിരി പണിക്കാരായ ഇരുവരും സുഹൃത്തുക്കളായിരുന്നു. ജോഷിയുടെ നെഞ്ചിലും വയറ്റിലുമായി ആറോളം കുത്തേറ്റിരുന്നു. ഇയാളെ തളിപ്പറന്പ് സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആലക്കോട് എസ്ഐ ഷിബു എസ്. പോൾ, എഎസ്ഐ സനീഷ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
Read Moreഎന്നാലും എന്റെ പത്മനാഭ… വിദേശത്തേയ്ക്ക് വീസ വാഗ്ദാനം നൽകി തട്ടിയത് 14 ലക്ഷം; പ്രധാന പ്രതി ബംഗളൂരുവിൽ പിടിയിൽ
പഴയങ്ങാടി: യൂറോപ്പിലേക്കും, സ്പെയിലേക്കും അടക്കം വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പിടിയിൽ. പഴയങ്ങാടിയിൽ ജിം നടത്തുന്ന മാടായി തിരുവർകാട്ട്കാവിന് സമീപമുള്ള സജിത്ത് പത്മനാഭനെയാണ് പിടികൂടിയത്. സജിത്തിനെ കൂടാതെ ഇരിട്ടി സ്വദേശിനിയായ സ്മിത (27) ക്കെതിരെയും പരാതിയുണ്ട്. പരിയാരത്ത് വളയാങ്കോട് സ്വദേശി രതിഷ്, രണ്ട് സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചു എന്ന പരാതിയിലാണ് സജിത്ത്, സ്മിത എന്നിവരുടെ പേരിൽ വഞ്ചന കുറ്റത്തിന് കേസെടുത്തത്. സ്പെയിനിലെ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരാനായി ജോലി വാഗ്ദാനം നൽകി 2020 മുതൽ ബാങ്ക് വഴിയും നേരിട്ടും അഞ്ച് ലക്ഷത്തി മുപ്പത്തി ആറായിരം രൂപ കൈപറ്റുകയും, തുടർന്ന് ജോലിക്കുള്ള വിസയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കേസ്. വിദേശങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം കൈക്കലാക്കി; ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമം
തളിപ്പറമ്പ്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 14 വയസുകാരിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ബാവുപ്പറമ്പിലെ ആദിത്യൻ (18) നെയും പ്രായപൂർത്തിയെത്താത്ത മറ്റൊരാളെയുമാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യം മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പാട്ടിലാക്കി നഗ്ന ഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തിയ പ്രതികൾ ഇത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണ ബ്രേസ്ലറ്റും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിലറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Read Moreപ്രായം 35, കവർച്ച കേസ് 250; എറണാകുളത്ത് മോഷണത്തിനെത്തിയ തൊട്ടില്‍പ്പാലം ഷൈജു പോലീസ് വലയിൽ
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 250ഒാളം കവര്‍ച്ചക്കേസുകളില്‍ പ്രതിയായ ഷൈജു (തൊട്ടില്‍പ്പാലം ഷൈജു-54) എറണാകുളത്ത് പിടിയില്‍. കവര്‍ച്ച നടത്തുന്നതിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളുടെ കൂട്ടാളിയും നിരവധി കേസുകളിലെ പ്രതിയുമായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റഫീഖിനെയും(37) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പട്രോളിംഗിനിടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇരുവരും പിടിയിലായത്. സംശയാസ്പദമയി കണ്ടതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തലശേരിയില്‍ മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസില്‍ പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഷൈജു പിടിയിലായത്. ത ലശേരിയിലെ ഒരു ബേക്കറിയില്‍നിന്നു രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലടക്കം വിവിധയിടങ്ങളിലാണ് 250 ഓളം മോഷണക്കേസുകള്‍ ഇയാളുടെ പേരിലുള്ളത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read More