മട്ടന്നൂർ: ഒന്നര വർഷം മുന്‍പ് മോഷണം പോയ സ്കൂട്ടർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കുടുക്കിമെട്ടയിലെ വർക്ക് ഷോപ്പിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാഞ്ഞിരോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹന പരിശോധന നടത്തുന്നതിനിടെ കെഎൽ 46 വി 4159 എന്ന നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടർ പരിശോധിച്ച് പിഴ ഈടാക്കി വിട്ടിരുന്നു. തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ചലാൻ കിട്ടിയ പാലക്കാട് സ്വദേശിയായ വ്യക്തി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടുകയും തന്റെ വാഹനം പാലക്കാടുണ്ടെന്ന് ഓൺലൈൻ വഴി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു. സംശയം തോന്നിയ ഉദ്യോഗസ്ഥർ സ്കൂട്ടർ ഓടിച്ച ലൈസൻസ് ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. സ്കൂട്ടർ വാടകയ്ക്ക് വാങ്ങിയതാണെന്നും കുടുക്കിമെട്ടയിലെ ഒരാൾക്ക് നൽകിയതായും പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുടുക്കിമെട്ടയ്ക്ക് സമീപത്തെ ഒരു ഇരുചക്ര വാഹന വർക്ക്…
Read MoreCategory: Kannur
മഴയെ മറയാക്കി! സർക്കാർ ഓഫീസുകളിൽ കവർച്ച; മോഷ്ടാവിന് കിട്ടിയത് രണ്ടു കുപ്പി പെട്രോളം മൊബൈൽ ഫോണും
തൃക്കരിപ്പൂർ: പണവും വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രതീക്ഷിച്ച് പിലിക്കോട്ടെ മൂന്ന് സർക്കാർ ഓഫീസുകളിൽ കയറിയ മോഷ്ടാവിന് കിട്ടിയത് രണ്ട് കുപ്പി പെട്രോളും ഒരു സർക്കാർ മൊബൈൽ ഫോണും. ഇത്തവണ മഴയെ മറയാക്കി കള്ളൻമാർ മോഷണത്തിനായി കയറിയത് സർക്കാർ സ്ഥാപനങ്ങളിലാണ്. നാല് പഞ്ചായത്തുകളുടെ ചുമതലയുള്ള പിലിക്കോട് ശിശു വികസന ഓഫീസിലും പിലിക്കോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള പടുവളത്തെ എസ്ജിഎസ് വൈ ഓഫീസിലുമാണ് കള്ളൻ കയറിയത്. ശിശു വികസന ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് റൂമിലെ അലമാരകൾ തകർത്ത് ഫയലുകളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇതിനകത്ത് സൂക്ഷിച്ച പടന്ന പഞ്ചായത്ത് തലത്തിലെ കാര്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന വകുപ്പിന്റെ സ്മാർട്ട് മൊബൈൽ ഫോൺ മോഷ്ടിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് കാര്യാലയത്തിൽ അലമാരയുടെ പൂട്ടുകൾ തകർത്ത് അപേക്ഷകളുൾപ്പെടെ എടുത്തെറിഞ്ഞ നിലയിലുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പടുവളം ഹാളിന്റെ ഓഫീസിൽ…
Read More150 വർഷത്തോളം പഴക്കം! തലമുറകൾക്ക് നാടൻ രുചി പകർന്ന കല്ലു കഫെ നാണു യാത്രയായി; വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഇവിടെ പ്രധാനമായി നൽകുന്നത്…
സ്വന്തം ലേഖകൻ കൂത്തുപറമ്പ്: പതിറ്റാണ്ടുകളായി തലമുറകൾക്ക് ശർക്കര ചേർത്ത അവലും വെല്ല കാപ്പിയും വിളമ്പിയ നാണുവും വിടവാങ്ങി. 150 വർഷത്തോളം പഴക്കമുള്ള കൂത്തുപറമ്പിനടുത്ത് കിണവക്കലിലെ കല്ലൂകഫെ എന്ന ചായക്കട നടത്തുകയായിരുന്ന കുമ്മക്കരോത്ത് നാണു (86)വാണ് ഇന്നലെ രാവിലെ മരിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരി സഹോദരി കല്ലുവായിരുന്നു ചായക്കട തുടങ്ങിയത്. കല്ലുവിന്റെ മരണത്തോടെയാണ് നാണു ചായക്കട ഏറ്റെടുത്തു നടത്താൻ തുടങ്ങിയത്. കാലത്തിന്റെ പരിഷ്കാരത്തിനൊപ്പം ചായക്കടയുടെ പേര് കല്ലൂകഫെ എന്നായി. കല്ലു ചായക്കട തുടങ്ങിയ കാലം മുതൽക്കേ ഇവിടുത്തെ പ്രധാന വിഭവം ശർക്കരയും പഴവും തേങ്ങയും ഇട്ട് കുഴച്ച അവലും വെല്ല കാപ്പിയും ആയിരുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഇവിടെ പ്രധാനമായി നൽകുന്നത് ഈ വിഭവം മാത്രം. ഇതിന്റെ രുചിയറിഞ്ഞ് ഇത് കഴിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇപ്പോഴും എത്താറുണ്ട്. എസ്.കെ.പൊറ്റക്കാട് തന്റെ യാത്രാവിവരണത്തിൽ…
Read Moreഎനിക്ക് വലുതാകുമ്പോൾ പെയിന്ററാവണം, എനിക്ക് ഡോക്ടറും..! മരണം തട്ടിയെടുത്ത മാഷിന്റെ ഓർമയിൽ ജീവിക്കുന്ന ഷിൽനയ്ക്ക് പറയാനുള്ളത് കണ്ണീരിൽ എഴുതിയ കഥ
കണ്ണൂർ: “എനിക്ക് വലുതാകുമ്പോൾ പെയിന്ററാവണം (ചിത്രകാരി), എനിക്ക് ഡോക്ടറും…കുഞ്ചൂട്ടിയുടെയും അമ്മൂട്ടിയുടെയും ആഗ്രഹമാണിത്. ഇന്ന് ആദ്യമായി സ്കൂളിലേക്ക് പോകുകയാണ് ഇരുവരും. കണ്ണീരിൽ എഴുതിയ കഥയാണ് ഷിൽനയുടെയും സുധാകരൻ മാഷിന്റെതെങ്കിലും മരണം തട്ടിയെടുത്ത മാഷിന്റെ ഓർമയിൽ ജീവിക്കുന്ന ഷിൽനയ്ക്ക് ജീവിക്കാൻ കരുത്തും ഊർജവും നൽകുന്നത് ഈ രണ്ട് പൊന്നോമനകളാണ്. നിമയും നിയയും. വീട്ടുകാരുടെ സ്വന്തം കുഞ്ചൂട്ടിയും അമ്മൂട്ടിയും. സ്കൂളിൽ പോകാനൊത്തിരി ഇഷ്ടമാണ് രണ്ടാൾക്കും.. കുറെ കൂട്ടുകാരെ കിട്ടും.. പിന്നെ സിജി ടീച്ചറും മോളി ആന്റിയും ഉണ്ടാകും.. സ്കൂളിൽ പോകുന്നതിന്റെ ത്രില്ലിലാണ് ഇരുവരും. ഇന്നു മുതൽ സെന്റ് മൈക്കിൾസ് സ്കൂളിന്റെ എൽകെജി ക്ലാസിൽ പുത്തൻ ഉടുപ്പും ബാഗും കുടയുമായി ഇവരും ഉണ്ടാകും. എൽകെജി ക്ലാസിലേക്കാണ് പോകുന്നതെങ്കിലും ഭാവിയിൽ എന്തായി തീരണമെന്ന വ്യക്തമായ പ്ലാനുണ്ട് രണ്ടാൾക്കുമെന്ന് അമ്മ ഷിൽന പറഞ്ഞു. “അമ്മൂട്ടിക്ക് കുഞ്ചൂട്ടിയെപോലെ ചിത്രം വരയ്ക്കാൻ ഇഷ്ടമല്ലേയെന്ന ചോദ്യത്തിന് ചിത്രം വരയ്ക്കാനിഷ്ടമൊക്കെയാണ് എന്നാലും,എനിക്ക്…
Read Moreആരും പീഡിപ്പിച്ചിട്ടില്ല, പെണ്‍കുട്ടി നല്‍കിയത് ഒരു പരാതിയും ഇല്ലെന്ന മൊഴി..! പോലീസിന് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കൾ…
ഇരിട്ടി: പീഡന പരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയതിന് പിന്നാലെ ആറളം ഫാം പുനരധിവാസ മേഖലയിലെ 17 കാരി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. പോലീസിന്റെ ഇടപെടലില്‍ വീഴ്ചയുണ്ടായതാണ് മകള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആറളം ഫാമിൽ ആറളം ഫാമിലെ പതിനേഴുകാരിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തവണ ആറളം ഫാം സ്കൂളില്‍ നിന്നും എസ്എസ്എല്‍സി കഴിഞ്ഞതായിരുന്നു. ചൈൽഡ് ലൈനിൽ പരാതി സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിൽ പെണ്‍കുട്ടി വീട്ടിനടുത്തുള്ള ബന്ധുവും രണ്ട് മക്കളുടെ പിതാവുമായ ഒരാളുമായി സ്നേഹത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇയാള്‍ വീട്ടില്‍ വരാറുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പരാതിയായി എത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ആറളം പോലീസിന് നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തന്നെ…
Read Moreമൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച് അയാള്‍..! ബന്ധുവായ 11 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി കോടതിയിൽ കീഴടങ്ങി
മയ്യിൽ: മലപ്പട്ടത്ത് ബന്ധുവായ 11 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി. മലപ്പട്ടം കാപ്പാട്ടുകുന്ന് സ്വദേശിയും വിവാഹിതനുയുമായ 38 കാരനാണ് കീഴടങ്ങിയത്. ഒരു മാസം മുമ്പ് മയ്യിൽ പോലീസ് കേസെടുത്തതോടെ ഇയാൾ തിരുവനന്തപുരത്തേക്ക് കടന്നിരുന്നു. തുടർന്ന് പോലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. 2021 മുതൽ ഒരു വർഷത്തോളം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് കേസ്. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ചും മറ്റുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതിനെ തുടർന്ന് ബന്ധുക്കളായ കൂട്ടുകാർ ചോദിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്.
Read More17,000 രൂപയ്ക്കായുള്ള മോഷണം അവസാനിച്ചത് കൊലപാതകത്തിൽ! നിർണായകമായത് പ്രതിയുടെ അച്ഛന്റെ വെളിപ്പെടുത്തൽ
ചീമേനി: ക്രൈം സീനിൽ പ്രതികളുടെ വിരലടയാളങ്ങൾ ഒന്നുമില്ല. ഇതരസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല. പോലീസിനെ ഏറെ കുഴപ്പിച്ച കേസായിരുന്നു പുലിയന്നൂരിലെ ജാനകി ടീച്ചറുടെ കൊലപാതകം. ഇതരസംസ്ഥാന തൊഴിലാളികളെയും ആക്രി കച്ചവടം നടത്തുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പിന്നീട് അന്വേഷണം പ്രാദേശികതലത്തിൽ കേന്ദ്രീകരിക്കുകയായിരുന്നു. ഗ്രാമത്തിലേക്കു വന്നതും പോയതുമായ ഫോൺകോളുകളും പ്രദേശവാസികളുടെ വിരലയാളങ്ങളും പരിശോധിച്ചെങ്കിലും യാതൊരു തുന്പും ലഭിച്ചിരുന്നില്ല. എന്നാൽ ഇതിനിടെ തന്റെ മകന്റെ പക്കൽനിന്ന് 66,000 രൂപയും ജ്വല്ലറിയിൽ സ്വർണം വിറ്റതിന്റെ ബില്ലും കണ്ടെത്തിയതായി ഒരാൾ പോലീസിനെ അറിയിച്ചത് അന്വേഷണത്തിൽ നിർണായകമായി. ഒന്നാം പ്രതി വിശാഖിന്റെ അച്ഛനാണ് പോലീസിൽ വിളിച്ചുപറഞ്ഞത്. അന്വേഷണത്തിൽ സുഹൃത്തുക്കളായ അരുണിനെയും റിനീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വർണം വിൽക്കാൻ കണ്ണൂരിലെ ജ്വല്ലറിയിൽ പോയപ്പോൾ മൊബൈൽ ടവർ ലൊക്കേഷൻ വഴിത്തിരിവായി. കൃഷ്ണന്റെ കൈകൾ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടിൽനിന്ന് ഒന്നും മൂന്നും പ്രതികളുടെ…
Read Moreകൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ ലീഗ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവും
കാസര്‍ഗോഡ്: 13 വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ ലീഗ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവും പങ്കെടുത്തത് യുഡിഎഫില്‍ വിവാദമാകുന്നു. പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി നടുവയല്‍ അബ്ദുള്ളക്കുഞ്ഞിയുടെ മകളുടെ വിവാഹച്ചടങ്ങിലാണ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്റഫും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് സാജിദ് മൗവലും പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹാഘോഷത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്കൊപ്പം എംഎല്‍എ കൈകൊട്ടിപ്പാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് സാജിദ് മൗവല്‍ ചടങ്ങില്‍ പങ്കെടുത്ത് അബ്ദുള്ളക്കുഞ്ഞിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യവും പുറത്തുവന്നത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ സാധാരണ പ്രവര്‍ത്തകരുടെ രോഷം പുകയുകയാണ്. കഴിഞ്ഞവര്‍ഷം പെര്‍ളയില്‍ നടന്ന ജബ്ബാര്‍ അനുസ്മരണച്ചടങ്ങില്‍ സാജിദ് മൗവല്‍ പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍…
Read Moreഅഞ്ചുമാസം മുമ്പുണ്ടായ സംഭവം അവർ മറന്നില്ല;പരീക്ഷ കഴിഞ്ഞിറങ്ങിയ എസ്എഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം; പഴയകാര്യം പറഞ്ഞായിരുന്നു മർദനമെന്ന് വിദ്യാർഥികൾ
പയ്യന്നൂര്‍: പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്എഫ്ഐ നേതാക്കളെ നാലംഗ സംഘം തടഞ്ഞു വച്ച് മർദിച്ചു. പയ്യന്നൂര്‍ നാഷണല്‍ കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗവുമായ തെക്കേ മമ്പലത്തെ കെ.അശ്വിന് (20),മുന്‍ യൂണിറ്റ് പ്രസിഡന്റ് കവ്വായിയിലെ സി.ജിബിന്‍(20)എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇരുവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് പരിയാരം കാരക്കുണ്ടിൽ വച്ചായിരുന്നു അക്രമം. കാരക്കുണ്ട് എംഎം നോളഡ്ജ് കോളജിൽ പരീക്ഷ എഴുതി മടങ്ങി വരുന്പോൾ മരക്കഷ്ണങ്ങളും കല്ലുകളുമായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. അഞ്ചുമാസം മുമ്പ് ഉണ്ടായതും പറഞ്ഞ് ഒത്തു തീർപ്പിലായതുമായ വിഷയം ഉന്നയിച്ചായിരുന്നു കണ്ടാലറിയാവുന്ന രണ്ടു പേരുൾപ്പെടുന്ന നാലംഗ സംഘം മർദിച്ചതെന്ന് ഇരുവരും പറഞ്ഞു. ഇവരുടെ സഹപാഠികളായ വിഷ്ണു, നോയൽ എന്നിവർക്കും മർദനമേറ്റിരുന്നു ഇവർ പെരിങ്ങോം പിഎച്ച്സിയിൽ ചികിത്സ തേടി. അക്രമത്തിലൂടെ എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള നീക്കത്തെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന്…
Read Moreഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിക്ക് ഭര്‍ത്താവിന്റെ മുട്ടന്‍പണി; അതും നടുറോഡില്‍…
മയ്യിൽ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിക്ക് നടുറോഡിൽ മർദനം. മയ്യിൽ പഞ്ചായത്ത് പരിധിയിലാണ് സംഭവം. ഭർത്താവാണ് 31 കാരിയായ യുവതിയെ പെരുമാറിയത്. 2011ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, അടുത്തിടെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ബന്ധുവായ കാമുകനോടൊപ്പമാണ് യുവതി താമസമെന്ന് പറയുന്നു. മക്കൾ ഭർത്താവിനോടൊപ്പമാണ്. കഴിഞ്ഞ ദിവസം കാറിൽ കാമുകനോടൊപ്പം കറങ്ങുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തിയ ഭർത്താവ് തടയുകയും ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു.
Read More