തളിപ്പറമ്പ്: തളിപ്പറമ്പ് സലാമത്ത് നഗറിൽ ക്വാട്ടേഴ്സിനുള്ളിൽ യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരണം തലയ്ക്കേറ്റ ക്ഷതം മൂലമുണ്ടായ രക്തം കട്ട പിടിച്ചതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സലാമത്ത് നഗറിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇസ്ഹാഖ് (33) ആണ് മരിച്ചത്. മരണത്തിലാണ് ദുരൂഹത യുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഈ മാസ് 10 നാണ് ഇസ്ഹാഖിനെ വഴിയിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. മദ്യപാന ശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്. തുടർന്ന് യുവാവിനെ വീട്ടിലെത്തിക്കുകയും പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോൾ മരിച്ചതായി കാണപ്പെടുകയുമായിരുന്നു. യുവാവ് ഹൃദയാഘാതം മൂലം മരിച്ചതായാണെന്നാണ് ബന്ധുക്കൾ കരുതിയത്. പോസ്റ്റ് മോർട്ട ത്തിലാണ് യുവാവിന്റെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. യുവാവ് മരിക്കുന്നതിന് മണിക്കുറുകൾക്ക് മുമ്പ് കണ്ണൂരിൽ വച്ച് ഒരാളുമായി സംഘർഷമുണ്ടായിരുന്നെന്നും സംഘർഷത്തിൽ യുവാവിന് മർദ്ദനം ഏറ്റിരുന്നതായും സൂചനയുണ്ട്.…
Read MoreCategory: Kannur
പുതുക്കിയ ബസ് ചാര്‍ജ് പ്രകാരം ടിക്കറ്റ് നിരക്ക് 38 രൂപ! സ്വാതന്ത്ര്യദിനത്തില്‍ പത്തുരൂപയ്ക്ക് യാത്രയൊരുക്കാന്‍ കാലിച്ചാനടുക്കം ജനകീയ ബസ്
നീലേശ്വരം: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേരാന്‍ പത്തുരൂപയ്ക്ക് ബസ് യാത്രയൊരുക്കി കാലിച്ചാനടുക്കം ജനകീയ ബസ്. ഓഗസ്റ്റ് 15ന് കാലിച്ചാനടുക്കത്തു നിന്നും കാഞ്ഞങ്ങാട്ടേക്കും തിരിച്ചുമുള്ള എല്ലാ ട്രിപ്പുകളിലും എല്ലാ യാത്രക്കാരോടും മിനിമം ചാര്‍ജായ പത്തു രൂപ മാത്രമായിരിക്കും ഈടാക്കുകയെന്ന് ബസിന്റെ നടത്തിപ്പുകാരായ കാലിച്ചാനടുക്കം ജനകീയ വികസന സമിതി പ്രസിഡന്റ് ടോം വടക്കുംമൂല അറിയിച്ചു. കാലിച്ചാനടുക്കം മുതല്‍ കാഞ്ഞങ്ങാട് വരെ എവിടെനിന്നും എവിടേക്ക് കയറിയാലും പത്തുരൂപ മാത്രമാകും ടിക്കറ്റ് ചാര്‍ജ്. പുതുക്കിയ ബസ് ചാര്‍ജ് പ്രകാരം 38 രൂപയാണ് കാലിച്ചാനടുക്കത്തുനിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തെ അഭിമുഖീകരിക്കുമ്പോഴും പൊതുഗതാഗത സംവിധാനത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിയാണ് സ്വാതന്ത്ര്യദിനത്തില്‍ സൗജന്യനിരക്കില്‍ യാത്ര ഒരുക്കുന്നതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ ബസ് ചാര്‍ജ് കൂട്ടിയപ്പോഴും ദീര്‍ഘകാലം പഴയ നിരക്കില്‍ തന്നെ സര്‍വീസ് നടത്തിയും കാലിച്ചാനടുക്കം ജനകീയ ബസ് ശ്രദ്ധ…
Read Moreവീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി ഭീരു! ജനങ്ങളേയും കറുപ്പിനേയും മുഖ്യമന്ത്രിക്ക് ഭയമാണ്; കെ.കെ. രമ പറയുന്നു
പയ്യന്നൂര്‍: വീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് കെ.കെ. രമ എംഎല്‍എ. പൊതുഖജനാവിലെ കോടികള്‍ ചെലവിട്ടാണ് നിരവധി അകമ്പടി വാഹനങ്ങളുടെ സുരക്ഷയില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും രമ പറഞ്ഞു. പയ്യന്നൂർ എം.എന്‍. വിജയന് സാംസ്കാരിക വേദി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച “വിയോജിക്കാനുള്ള സ്വാതന്ത്ര്യം’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ അര്‍ബന്‍ നക്സലുകളെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. ഇവര്‍ എല്ലാ രീതിയിലും ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭയക്കുകയാണ്. ജനങ്ങളേയും കറുപ്പിനേയും മുഖ്യമന്ത്രിക്ക് ഭയമാണ്. ജനകീയ സമരങ്ങളെ ഫാസ്റ്റിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ കേരളം ഭീകരവാദികളുടെ നാടാണോയെന്നും എംഎല്‍എ ചോദിച്ചു. രക്തസാക്ഷി ഫണ്ടില്‍ പോലും കൈയ്യിട്ടുവാരുന്നതില് വിയോജിപ്പ് പ്രകടിപ്പിച്ച പയ്യന്നൂരിലെ സിപിഎം ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ പുറത്താക്കിയ അനുഭവം ഓരോ കമ്മ്യൂണിസ്റ്റുകാരനും ഒരു പാഠമാണ്. പാര്‍ട്ടിയിലെ കൊള്ളരുതായ്മയും അഴിമതിയും എതിര്‍ത്ത ആള് പുറത്തും…
Read Moreഭര്‍ത്താവിനെ വേണ്ട! കാമുകനെ മതിയെന്ന് യുവതി; യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം വിട്ട് കോടതി; ശ്രീകണ്ഠപുരത്ത് നടന്ന സംഭവം ഇങ്ങനെ…
ശ്രീകണ്ഠപുരം: ചെങ്ങളായി കൊളത്തൂരിൽ നിന്ന് കാണാതായ 24 കാരിയായ യുവതിയെയും കുഞ്ഞിനെയും ഒടുവിൽ കാമുകനോടൊപ്പം പോലീസ് കണ്ടെത്തി. ഇരുവരെയും തളിപ്പറമ്പിൽ വച്ചാണ് ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് സ്വദേശിയോടൊപ്പമാണ് യുവതി കുഞ്ഞിനെയുമെടുത്ത് മുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഇവർ ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ എത്താത്തിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഇരുവരെയും തളിപ്പറമ്പിൽ കണ്ടെത്തിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം വിടുകയായിരുന്നു.
Read Moreകള്ളൻ അകത്തോ, പുറത്തോ..? കണ്ണൂർ സെൻട്രൽ ജയിലിലെ കവർച്ച; കവർച്ച നടന്നിട്ട് ഒരു വർഷം; അന്വേഷണം ഇങ്ങനെ…
അനുമോൾ ജോയ് കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച നടന്നിട്ട് ഒരു വർഷം കഴിഞ്ഞു.പോലീസിന്റെ മൂക്കിൻ തുന്പിൽ നടന്ന മോഷണം…എന്നിട്ടും, ഇതുവരെയായി പ്രതിയെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. ഇപ്പോഴും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പ്രത്യേക സേന 24 മണിക്കൂറും കാവലുള്ള സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിനരികെയുള്ള ഓഫീസില്‍നിന്നാണ് മോഷണം നടന്നത് എന്നതാണ് കൗതുകം. 2021 ഏപ്രിൽ 21 ന് അർധരാത്രിയായിരുന്നു സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ ഓഫീസ് പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയായിരുന്നു കവർന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. പോലീസുകാർ മുഴുവൻ കോവിഡ് പ്രതിരോധത്തിനായി പോയതുകൊണ്ടാണ് അന്വേഷണം മെല്ലെപോകുന്നുവെന്നാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സിസിടിവി ദൃശ്യം പരിശോധിക്കുകയും പ്രതിയെ തപ്പി സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയും ചെയ്തിട്ടും പ്രതിയെ കിട്ടിയില്ല. എന്നാൽ, പോലീസുകാരുടെ…
Read Moreമയ്യിലിലെ 80 പവൻ കവർച്ച! 3 വിരലടയാളങ്ങൾ കവർച്ചക്കാരുടേത്; പരിശോധിച്ചത് 100 സിസിടിവി ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ മയ്യിൽ: മയ്യിൽ കടൂരിലെ എൻ.വി.ഷീബയുടെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണവും 1,30,000 രൂപയും കവർന്ന സംഭവത്തിൽ 100 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്. മയ്യിൽ-മാണിയൂർ-ചക്കരക്കൽ, മയ്യിൽ-മലപ്പട്ടം-ശ്രീകണ്ഠപുരം, മയ്യിൽ-പാവന്നൂർ-ഇരിക്കൂർ, ഇരിക്കൂർ-മട്ടന്നൂർ, മയ്യിൽ-പുതിയതെരു റൂട്ടുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കഴിഞ്ഞ ജൂലൈ 17 മുതൽ കവർച്ച നടന്നതായി കണ്ടെത്തിയ 24 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഒരാഴ്ചയ്ക്കിടെ ഏത് ദിവസമാണ് കവർച്ച നടന്നതെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നത്. കൂടാതെ പരിശോധിച്ച മിക്ക സ്ഥലങ്ങളിലും നൈറ്റ് വിഷൻ കാമറയില്ലാത്തതിനാൽ ലഭിച്ച ദൃശ്യങ്ങൾക്ക് വ്യക്തതയുമില്ല. കവർച്ച നടന്ന വീടിന് സമീപത്തെ രണ്ട് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കവർച്ച നടന്ന വീട്ടിലേക്കും വീടിന് മുന്നിലെ റോഡിലേക്കുമുള്ള ദൃശ്യങ്ങൾ ലഭിച്ചില്ല. വിരലടയാള വിദഗ്ധർ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ആറ്…
Read Moreവീണ്ടും സ്വര്‍ണക്കടത്ത് മാഫിയ ? ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ വളയം സ്വദേശിയെ കാണാനില്ലെന്ന് പരാതി
നാദാപുരം: ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ വളയം പോലീസ് കേസെടുത്തു. ജാതിയേരി കോമ്പി മുക്കിലെ വാതുക്കല് പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന് രാജേഷാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുമ്പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. അവസാനം ജൂണ്‍ പത്തിനാണ് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭി ച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളില്‍ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. അജ്ഞാത യുവാവ് വീട്ടിലെത്തി റിജേഷിനെ അന്വേഷിച്ചെന്നും ഞങ്ങൾ ചില സാധനങ്ങൾ അവന്റെ കൈവശം കൊടുത്തയച്ചതായും , തിരികെ ലഭിക്കണമെന്ന് പറഞ്ഞതായും വീട്ടുകാർ പറഞ്ഞു. യുവാവിനെ കാണാതായ സംഭവത്തിൽ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന്…
Read Moreഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ കത്തിയെടുത്ത് അയാള്‍..! ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി
ചെറുവത്തൂർ: മാവിലാക്കടപ്പുറത്ത് ഓട്ടോ ഡ്രൈവർക്ക് കഴുത്തിന് വെട്ടേറ്റ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി. മാവിലാക്കടപ്പുറം സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഒരിയരയിലെ കെ.ശ്രീയേഷി (27)നാണ് ഇന്നലെ കടലോരത്ത് വച്ച് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ചെറുവത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. സിപിഎം ഒരിയര ബ്രാഞ്ച് സെക്രട്ടറി പി.പി. ഷൈമേഷാണ് വെട്ടിയതെന്നാണ് ആശുപത്രിയിൽ കൊണ്ടു പോകും വഴി ശ്രീയേഷിന്റെ മൊഴി. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ കത്തിയെടുത്ത് കഴുത്തിൽ തുടരെ വെട്ടുകയായിരുന്നുവെന്ന് പറയുന്നു. കടലോരത്തുണ്ടായിരുന്നവരും അതുവഴി പോയ ഓട്ടോ ഡ്രൈവർമാരും ചേർന്ന് ചോര വാർന്നു കിടക്കുന്ന ശ്രീയേഷിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെട്ടേറ്റ ശ്രീയേഷിന്റെ കഴുത്തിന് 15 തുന്നലുകളിട്ടു. ചന്തേര പോലീസ് ആശുപത്രിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉച്ച കഴിഞ്ഞ് സ്ഥലത്തെത്തും.
Read Moreസഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി! കണ്ണൂരിലെ കോൺഗ്രസ് നേതാവ് കീഴടങ്ങിയേക്കും
കണ്ണൂർ: സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയേക്കും. കണ്ണൂർ കോർപറേഷനിലെ 36ാം വാർഡ് കൗൺസിലറായ പി.വി. കൃഷ്ണകുമാറിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മാനന്തവാടിയിലാണ് കൗൺസിലർ ഒളിവിൽ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. മാനന്തവാടിയിൽ പോയി ഒളിസങ്കേതം കണ്ടെത്തി കൗൺസിലറെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഇതിനായി മാനന്തവാടി പോലീസിന്റെ സഹായം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്നെ നേരിട്ടെത്തി കീഴടങ്ങാനുള്ള നീക്കം കൃഷ്ണകുമാർ വക്കീൽ മുഖേന നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാനാണ് സാധ്യത. നിലവിൽ കൃഷ്ണകുമാർ ഒളിവിൽ കഴിയാനുള്ള സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പോലീസ് പരിശോധിച്ചു കഴിഞ്ഞു. ഒളിവിൽ പോകാൻ ആരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സഹകരണ സംഘം ജീവനക്കാരിയെയാണ് കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്.…
Read Moreഇതിലും ഭേദം തങ്ങളും അങ്ങു പോകുന്നതായിരുന്നു..! നിമിഷനേരംകൊണ്ട് കൺമുന്നിൽ എല്ലാം നഷ്ടപ്പെട്ട് ഐസക്ക്
എം.ജെ. റോബിൻ നെടുംപുറംചാൽ: “ചുരുങ്ങിയ സമയം കൊണ്ട് എല്ലാം നശിച്ചു. വീടും കൃഷിയിടവും തൊഴുത്തും കൺമുന്നിൽ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി. ഇതിലും ഭേദം തങ്ങളും അങ്ങു പോകുന്നതായിരുന്നു…..’- ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ഈറ്റപ്പുറത്ത് ഐസക്കിന്റെ വാക്കുകളാണിത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ നെടുംപുറംചാൽ നെല്ലായിനിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ദുരിതക്കയത്തിലായി. കല്ലും മണ്ണും കൂറ്റൻ പാറക്കെട്ടുകളും ശക്തിയായി താഴോട്ട് ഇടിച്ചിറങ്ങിയപ്പോൾ നഷ്ടമായത് വീടും കൃഷിയും കന്നുകാലികളും. അതിശക്തമായി പൊട്ടിപ്പുറപ്പെട്ട മലവെള്ളപ്പാച്ചിൽ രണ്ടായി പിളർന്ന് ഐസക്കിന്റെ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. സമീപത്തെ കിണറും ആറോളം പശുക്കൾ ഉണ്ടായിരുന്ന ഫാമും കൃഷിയും കെടുതിയിൽ നഷ്ടപ്പെട്ടു. അപകടസമയത്ത് ഗൃഹനാഥനായ ഐസക്ക് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും രണ്ടു കുട്ടികളും വീടിന് ഇരുവശത്തുനിന്നും മണ്ണും വെള്ളവും ഇരച്ചെത്തുന്നതും കിണർ ഇടിഞ്ഞുതാഴുന്നതും കണ്ടതിനെത്തുടർന്ന് ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. ഇവർ വീട്ടിൽനിന്നിറങ്ങി നിമിഷങ്ങൾക്കുള്ളിൽ…
Read More