വലവീശുകാരെത്തി, തീരക്കടലില്‍ ഇത് തിരുതക്കാലം ! ഇപ്പോള്‍ വൈപ്പിനിലെ കടല്‍ തീരങ്ങളില്‍ പുലർക്കാഴ്ച ഇതാണ്…

ഹരുണി സുരേഷ് വൈപ്പിന്‍: തീരക്കടലില്‍ തിരുത മത്സ്യം തേടി വലവീശുകാര്‍ എത്തി. മഴയൊതുങ്ങി തിരകുറഞ്ഞ പുലർച്ചെ സമയത്താണ് തിരുത തീരത്തേക്ക് അടുക്കുന്നത്. ഓളപ്പരപ്പിലൂടെ കുതിച്ചു പാഞ്ഞ് തീരത്തോട് അടുക്കുന്ന തിരുതകളെകാത്ത് വീശുവലയുമായി നിൽക്കുന്ന മത്സ്യത്തെഴിലാളികള്‍ ഇപ്പോള്‍ വൈപ്പിനിലെ കടല്‍ തീരങ്ങളില്‍ പുലർക്കാഴ്ചയാണ്. വെള്ളത്തിനു മുകളിലെ അനക്കം ലക്ഷ്യംവെച്ചു തിരമുറിച്ച് എറിയുന്ന വലയില്‍ പലപ്പോഴും തിരുതകള്‍ കുരുങ്ങും. എന്നാല്‍ ചില വിരുതന്‍മാര്‍ വലയും പൊളിച്ച് രക്ഷപ്പെടുകയും ചെയ്യും. ചിലപ്പോള്‍ മണിക്കൂറുകളോളം തീരത്തു തിരുതയുടെ അനക്കം കാത്ത് നില്‍ക്കേണ്ടി വരുമെന്നതിനാല്‍ ക്ഷമ പരീക്ഷിക്കുന്ന പണികൂടിയാണ് തിരുത വീശൽ. ഇപ്പോഴത്തെ സീസണ്‍ കൂടാതെ ജനുവരി ഫെബ്രുവരി മാസങ്ങളിലും തീരക്കടലില്‍ തിരുതകള്‍ എത്താറുണ്ടെന്നാണ് തിരുതവീശുകാരായ മത്സ്യതൊഴിലാളികള്‍ പറയുന്നത്. അരകിലോ മുതല്‍ രണ്ടോ മൂന്നോ കിലോ തൂക്കമുള്ള തിരുതകള്‍ വരെ കടല്‍ തീരത്തുനിന്നും വലവീശിപ്പിക്കാറുണ്ട്. നല്ല ഡിമാൻഡ് ഉള്ളതിനാല്‍ തിരുതയ്ക്ക് കിലോഗ്രാമിന് 700 മുതല്‍…

Read More

മാതാപിതാക്കളെ പരിഗണിച്ചില്ല; ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു! മകനോട് വസ്തു തിരികെ എഴുതി നൽകാൻ ഉത്തരവ്

മൂവാറ്റുപുഴ: മാതാപിതാക്കൾക്കു പരിഗണന നൽകാതെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച മകനോട് വസ്തുക്കൾ പിതാവിന് തിരിച്ചെഴുതി നൽകാൻ താലൂക്കുതല അദാലത്തിൽ മെയിന്‍റനൻസ് ട്രൈബ്യൂണൽ വിധി. മാതാപിതാക്കളെ വേണ്ടവിധം സംരക്ഷിക്കതെ കഷ്ടപ്പെടുത്തിയതിന് മക്കളോട് നിശ്ചിതതുക മാതാപിതാക്കൾക്കു ജീവിതച്ചെലവിന് നൽകാനും ഉത്തരവിട്ടു. വസ്തു എഴുതി വാങ്ങിയശേഷം മക്കളും ബന്ധുക്കളും സംരക്ഷിക്കുന്നില്ലെന്ന് പരാതിപ്പെട്ട കല്യാണി, ഉഷ, മറിയാമ്മ എന്നീ വയോധികരെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വയോജന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിക്കാനും ഉത്തരവ് നൽകി. ആകെയുള്ള 40 പരാതിയിൽ 25 എണ്ണം പരിഹരിച്ചു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് പ്രാദേശികാടിസ്ഥാനത്തിൽ പരാതി പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്. ആർഡിഒ പി.എൻ. അനി, ജൂണിയർ സൂപ്രണ്ട് കെ.എം. അനിൽകുമാർ, സെക്ഷൻ ക്ലർക്ക് കെ.ആർ. ബിബിഷ്, ടെക്നിക്കൽ അസിസ്റ്റന്‍റ് എസ്. അനു, കണ്‍സിലിയേഷൻ ഓഫീസർമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. കോതമംഗലം താലൂക്കിൽ 28ന്…

Read More

എയർ ഹോൺ മുഴക്കിയത് ചോദ്യംചെയ്ത നാട്ടുകാരെ ബസ് ജീവനക്കാർ മർദിച്ചു; പോലീസ് ബസ് കസ്റ്റഡിയിലെടുത്തു

ആലുവ: നിരോധിത എയർ ഹോണുകൾ മുഴക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. ഇവർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാർക്കെതിരേ കെസെടുത്ത പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടി സി.ജെ. ബേക്കറി ഉടമ മഞ്ഞളി ദിനിൽ ഇട്ടൂപ്പ്(36), ചൂണ്ടി പുളിക്കൽ ലിജോ ജോസ്(37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ-മൂന്നാർ റോഡിലെ ചൂണ്ടി കവലയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ബസുകൾ നിരോധിത എയർ ഹോൺ മുഴക്കുന്നതിനെതിരേ നാട്ടുകാരും വ്യാപാരികളും ചേർന്ന് രാവിലെ മുതൽ ബസ് ജീവനക്കാരെ ബോധവത്കരിച്ചിരുന്നു. ഇതിനിടെയാണ് ആലുവ-പെരുമ്പാവൂർ റൂട്ടിലോടുന്ന കെഎൽ 05 എബി 8070 സൽമാൻ ബസിലെ ജീവനക്കാർ നാട്ടുകാരുമായി വാക്കുതർക്കമുണ്ടായത്. തുടർന്ന് വൈകിട്ടോടെ ഗുണ്ടകളുമായെത്തിയ ഇവർ ബസ് നിർത്തിയിട്ട് ഹോൺ മുഴുക്കി പ്രകോപിപ്പിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിഷേധിച്ച തങ്ങളെ…

Read More

ഇതൊക്കെയെന്ത്…? ഒഴുകുന്ന വെള്ളത്തിൽ സിമന്‍റിട്ട് ഓവുചാൽ നിർമാണം; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നിർദേശം. പൊതുമരാമത്ത് ജോലിയിൽ കൃത്രിമം കാണിച്ച അസിസ്റ്റന്‍റ് എൻജിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. ഓവുചാലിൽ ഇറങ്ങി നിൽക്കുന്ന ഒരു ജോലിക്കാരൻ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിൽ സിമന്‍റിടുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു . ഒഴുകുന്ന വെള്ളത്തിലൂടെ തന്നെ ഇയാൾ സിമന്‍റ് ഉറപ്പിക്കുകയാണ്. പിറ്റേന്നുതന്നെ ഓവുചാലിന്‍റെ പുറത്ത് സ്ലാബുകളും സ്ഥാപിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More

കാക്കനാട് മയക്കുമരുന്ന് കേസ്; പ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഇട്ടവരൊക്കെ കുടുങ്ങും; പോലീസ് അന്വേഷണം ഇപ്പോൾ ഇങ്ങനെ…

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ പ്രതികള്‍ക്കു മയക്കുമരുന്നു വാങ്ങാനായി വന്‍തോതില്‍ പണം മുടക്കിയവരെ കേന്ദ്രീകരിച്ച് അന്വേഷണം. മയക്കുമരുന്നു കേസിലെ മുഖ്യപ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ തുക നിക്ഷേപിച്ചവരെ ചോദ്യം ചെയ്തു വരികയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. മയക്കമരുന്നു വില്പനയില്‍ പങ്കാളികളായവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തു വരുന്നത്.കഴിഞ്ഞ ദിവസം തൃശൂര്‍ മുകുന്ദപുരം തേവര്‍പറമ്പില്‍ ടി.എസ്. സനീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്നു കേസിലെ മുഖ്യപ്രതികളായ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മയക്കുമരുന്ന് വാങ്ങുന്നതിനായി ഇയാള്‍ ലക്ഷങ്ങള്‍ അയച്ചു നല്‍കിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാള്‍ മയക്കുമരുന്ന് ചില്ലറ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഇയാള്‍ നെട്ടൂരിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു വില്പന നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഓയോ…

Read More

കാക്കനാട് മയക്കുമരുന്ന് കേസ്; ഇരുപത്തിമൂന്നുകാരൻ മയക്കുമരുന്ന് വാങ്ങാൻ മുടക്കിയത് ലക്ഷങ്ങൾ

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തൃശൂര്‍ മുകുന്ദപുരം സ്വദേശി തേവര്‍പറമ്പില്‍ ടി.എസ്. അനീഷ്(24) മയക്കുമരുന്ന് വാങ്ങുന്നതിനായി ലക്ഷങ്ങള്‍ കൈമാറിയതായി എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. മയക്കുമരുന്നു കേസിലെ മുഖ്യപ്രതികളായ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മയക്കുമരുന്ന് വാങ്ങുന്നതിനായി ഇയാള്‍ ലക്ഷങ്ങള്‍ അയച്ചുനല്‍കിയതായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ മയക്കുമരുന്ന് ചില്ലറ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.വാട്സ് ആപ്പ് പരിശോധിച്ചതിൽനിന്നാണ് എറണാകുളത്ത് ഇയാള്‍ വലിയ തോതില്‍ മയക്കുമരുന്ന് ചില്ലറ വില്പന നടത്തിയതായി തിരിച്ചറിഞ്ഞതെന്ന് അസിസ്റ്റന്‍റ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു. കൊച്ചിയില്‍ ഒയോ റൂം നടത്തിക്കൊണ്ടിരുന്ന പ്രതി, താമസത്തിനെത്തിയവര്‍ക്കും മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എക്സൈസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

ആപ്പിൾ ഫോണിന് പകരം സോപ്പുകട്ടയും അഞ്ച് രൂപാ നാണയവും! നഷ്ടപ്പെട്ട 70,900 രൂപ തിരികെ കിട്ടി; തട്ടിപ്പിന് പിന്നില്‍…

ആലുവ: ആമസോണിൽ ആപ്പിൾ ഐഫോൺ ബുക്ക് ചെയ്തയാൾക്ക് സോപ്പു കട്ട ലഭിച്ച സംഭവത്തിൽ മുഴുവൻ തുകയായ 70,900 രൂപ തിരികെ ലഭിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ പ്രത്യേക ടീം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഒരാഴ്ചയ്ക്കുളളിൽ മുഴുവൻ തുക അക്കൗണ്ടിൽ എത്തിയത്. തോട്ടുമുഖം സ്വദേശി നൂറൽ അമീൻ ആണ് ആമസോണിൽ ഐഫോൺ ബുക്ക് ചെയ്തത്. ആമസോൺ കാർഡ് വഴി പണവും അടച്ചു. ഡെലിവറി ബോയികൊണ്ടുവന്ന പാഴ്സൽ പൊട്ടിച്ചു നോക്കിയപ്പോൾ യഥാർഥ ഫോൺ കവറിനകത്ത് ഒരു സോപ്പും അഞ്ച് രൂപാ നാണയവും മാത്രം. ഡെലിവറി ബോയിയുടെ സാന്നിധ്യത്തിൽ പായ്ക്കറ്റ് തുറക്കുന്നത് വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സഹിതമാണ് പോലീസിന് പരാതി നൽകിയത്. വിറ്റുപോയ ഐ ഫോണിന്‍റെ പെട്ടി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാരം കൃത്യമാക്കാനാണ് സോപ്പിനൊപ്പം നാണയവും വച്ചത്. സോപ്പുകട്ട വന്ന…

Read More

യുവാവിനെ എയര്‍ പിസ്റ്റളിന് തലയ്ക്കിടിച്ച സംഭവം! ഷെല്‍ട്ടണെ പനമ്പിള്ളി നഗറിലേക്ക് എത്തിച്ചത്‌ യുവതിയെന്ന വ്യാജേന ചാറ്റ് ചെയ്ത്; തോക്കിന്‍റെ ഉറവിടം തേടി പോലീസ്

കൊച്ചി: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തലയ്ക്ക് തോക്കു കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ ജ്യുവല്‍ ജയിംസിന് എയര്‍ പിസ്റ്റൾ എവിടെ നിന്ന് കിട്ടിയെന്നതിനെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്ത് നിന്നാണ് ഇയാള്‍ തോക്ക് വാങ്ങിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. എറണാകുളം പനമ്പള്ളിനഗറിലെ പാര്‍ക്കിന് സമീപം ഇന്നലെ ഉച്ചക്ക് 12.30 ഓടെ ആയിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട കോതമംഗലം സ്വദേശി ജ്യുവല്‍ ജയിംസിനെ(20) എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിറവം സ്വദേശി ഷെല്‍ട്ടന്‍ ഷാജിണാണ് (27) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്കു കാര്യമായ പരിക്കില്ല. ലഹരി ഇടപാടിലെ തർക്കം ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തികത്തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണം. ജ്യുവലും ഷെല്‍ട്ടണും നേരിട്ട് പരിചയമില്ല. ഫോണിലൂടെയായിരുന്നു ഇരുവരും തമ്മിലുള്ള ലഹരി ഇടപാട്.…

Read More

വനിതാ ഡോക്ടറെ കെട്ടിയിട്ടു കവർച്ച! പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ടല്ലോ..? പ്രതികളെല്ലാം പോലീസ് പിടിയിൽ; പക്ഷേ, മോഷണമുതലെവിടെ?

നെടുമ്പാശേരി: വനിതാ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിലായെങ്കിലും നഷ്ടപ്പെട്ട വസ്തുക്കൾ ഡോക്ടർക്ക് തിരികെ ലഭിച്ചില്ല. അത്താണി കെഎസ്ഇബി ഓഫീസിന് സമീപം താമസിക്കുന്ന മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യുവിന്‍റെ വീട്ടിൽ 2019 ഫെബ്രുവരി 19 നായിരുന്നു മോഷണം നടന്നത്. 57 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസും, എഴുപത്തി ഒമ്പതിനായിരം രൂപയും കവർച്ച നടത്തിയെന്നാണ് കേസ്. ഈ കേസിലെ രണ്ട് പ്രതികൾ എട്ട് മാസം മുൻപും ഒരാൾ കഴിഞ്ഞ ദിവസവുമാണ് അറസ്റ്റിലായത്. മധുര സ്വദേശികളായ സുന്ദര്‍രാജ്, ജെയ്സൻ, തേനി ടി.ടി.വി ദിനകരൻ നഗറിൽ ഭഗവതി എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സ്വർണം ഷാളില്‍ പൊതിഞ്ഞെടുത്തു ഡോ. ഗ്രേസ് മാത്യു അത്താണിയിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. തിരക്കേറിയ റോഡിന് സമീപം താമസിക്കുന്ന വനിതാ ഡോക്ടറെ കെട്ടിയിട്ട്…

Read More

ഡാമുകൾ തുറന്നപ്പോൾ, ആശങ്കയൊഴിയാതെ ആലുവാപ്പുഴ പിന്നെയും ഒഴുകുന്നു

ആലുവ: ഇരുഡാമുകളും തുറന്നതോടെ ആലുവ പുഴയുടെ തീരങ്ങൾ ഇന്നലെ മുഴുവനും ആശങ്കയുടെ മുൾമുനയിലായിരുന്നു. 2018ലെ മഹാപ്രളയം കണ്ണീരു കുടിപ്പിച്ചതിന്‍റെ ദുരന്തത്തിൽനിന്നും കരകയറുന്നതിനുള്ള തന്ത്രപ്പാടിനിടയിലാണ് വീണ്ടുമൊരു വെള്ളപൊക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുയർന്നത്. ആലുവ നഗരവും സമീപ പഞ്ചായത്തുകളായ കീഴ്മാട്, ചെങ്ങമനാട്, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, കാഞ്ഞൂർ, ചൂർണിക്കര, എടത്തല, കടുങ്ങല്ലൂർ പഞ്ചായത്തുകളിലെ ജനങ്ങൾ ഡാമുകൾ തുറക്കുമെന്നറിഞ്ഞതു മുതൽ വാർത്തകൾക്കു പിന്നാലെയായിരുന്നു. ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്ന് വൈകിട്ട് അഞ്ചോടെ അധിക വെള്ളം ആലുവയിലെത്തുമെന്നായിരുന്നു ആദ്യ ഒദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. ഇതു പ്രതീക്ഷിച്ച് ജനങ്ങൾ ഇരുകരകളിലും പെരിയാറിനു കുറുകെയുള്ള പാലങ്ങളിലും ആകാംക്ഷയോടെ തടിച്ചു കൂടി. എന്നാൽ പതിവിലും ശാന്തമായി പെരിയാർ ഒഴുകുകയായിരുന്നു. പിന്നീട് രാത്രി 12 ഓടെ ജലനിരപ്പുയരാനുള്ള സാധ്യതാ മുന്നറിയിപ്പുവന്നു. എന്നാൽ ഇന്നു രാവിലെയും അധിക വെള്ളം ആലുവ ഭാഗത്ത് എത്തിയതിന്‍റെ ലക്ഷണങ്ങൾ പെരിയാർ കാണിച്ചു തുടങ്ങിയിട്ടില്ല. ജാഗ്രത നിർദേശത്തെ തുടർന്ന് തീരവാസികളിൽ പലരും…

Read More