വാഴക്കുളം: ക്രമാതീതമായ ഇന്ധനവില വർദ്ധനവിൽ വേറിട്ട ഒറ്റയാൾ പ്രതിഷേധം. വാഴക്കുളം പാലാട്ട് തങ്കച്ചനാണ് പ്രതിഷേധം നടത്തിയത്. അനിയന്ത്രിതമായി ദിവസം തോറും വർദ്ധിക്കുന്ന ഇന്ധന വില എല്ലാ തരത്തിലും ജനങ്ങളെ ദുരിതപ്പെടുത്തുകയാണ് എന്ന സൂചനയോടെ കറുത്ത വസ്ത്രം ധരിച്ച് ചങ്ങലയിൽ ബന്ധിച്ചായിരുന്നു തങ്കച്ചന്റെ പ്രതിഷേധം. പാചക വാതക സിലിണ്ടറും കൈയിലെടുത്ത് ടയർ ചക്രം ഉരുട്ടി ചങ്ങലയിട്ട കാലുകളിൽ ഏന്തി നടന്ന് വാഴക്കുളം ടൗണിലാണ് ശ്രദ്ധ ക്ഷണിക്കൽ നടത്തിയത്. കേരള ജനതയെ ഞെക്കിക്കൊല്ലുന്ന വിലക്കയറ്റം തടയുക, മനസാക്ഷിയില്ലാത്ത ഭരണാധികാരികളിൽ നിന്ന് മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പ്ലക്കാർഡുകളും ശരീരത്തിൽ ചുറ്റിയിരുന്നു. വാഴക്കുളം ടൗണിന്റെ കിഴക്കേ അറ്റത്ത് കാർമൽ കവല മുതൽ അഞ്ചാംമൈൽ വരെയാണ് തങ്കച്ചൻ ഒറ്റയാൾ സമരം നടത്തിയത്.
Read MoreCategory: Kochi
വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ; ഒരു വിദ്യാർഥി പോലും അടിമപ്പെടാതിരിക്കാൻ പ്രതിരോധവുമായി എക്സൈസ്
പൂച്ചാക്കൽ: ദീർഘനാളത്തെ അടവിനുശേഷം സ്കൂൾ തുറന്നതോടെ ലഹരി മാഫിയ വിദ്യാർഥികളെ പിടിമുറുക്കുമോ എന്ന ആശങ്കയിലാണ് എക്സൈസും രക്ഷിതാക്കളും. വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ആരംഭിച്ച ഓപ്പറേഷൻ ഗുരുകുലം പോലുള്ള പദ്ധതികൾ നിലച്ചതോടെ മയക്കുമരുന്നു മാഫിയകൾ വീണ്ടും സജീവമാകുകയാണ്. ഒരു വിദ്യാർഥി പോലും ലഹരി മാഫിയയുടെ കൈയിൽ അകപ്പെടരുത് എന്ന ലക്ഷ്യവുമായി എക്സൈസ് ജില്ലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സ്കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിവരികയുമാണെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സി പി വേണുക്കുട്ടൻ പിള്ള പറഞ്ഞു. പിടിക്കപ്പെട്ടാൽ…മാഫിയ സംഘങ്ങളുടെ പ്രധാനികൾ പലരും ജയിലിൽ ആണെങ്കിലും ഇവരുടെ സംഘത്തിലെ പലരും വിദ്യാർഥികളെ ലക്ഷ്യമിട്ട് പുറത്തു സജീവമാണ്. ലഹരിയിൽ അടിപ്പെടുന്ന വിദ്യാർഥികളെ മോഷണത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുകയാണ് കഞ്ചാവ് മാഫിയകളുടെ പുതിയ ലക്ഷ്യം. പിടിക്കപ്പെട്ടാൽ വാർത്ത പ്രസിദ്ധികരിക്കുന്നതിലും കേസ് എടുക്കുന്നതിലുള്ള പരിമിതികൾ ഉള്ളതിനാൽ ആണ് ലഹരി മാഫിയകൾ വിദ്യാർഥികളെ ഉപയോഗപ്പെടുത്തുന്നത്. സ്കൂൾ…
Read Moreമോന്സന് എതിരായ പോക്സോ കേസ്; വൈദ്യ പരിശോധനയ്ക്കെത്തിയ പെൺകുട്ടിയെ പൂട്ടിയിട്ട് ഭീഷണിപ്പിെടുത്തി; രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കെതിരേ കേസ്
കൊച്ചി: മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പൂട്ടിയിട്ടെന്ന പരാതിയിൽ രണ്ടു വനിത ഡോക്ടര്‍മാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണ സംഘം ഇന്ന് ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി നൽകിയിട്ടുള്ളത്. പോക്സോ കേസിൽ കഴിഞ്ഞ മാസം 27ന് വൈദ്യപരിശോധനക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. ആദ്യം ആലുവ താലൂക്ക് ആശുപത്രിയിലാണ് പോലീസ് പെൺകുട്ടിയെ പരിശോധനയ്ക്കായി എത്തിച്ചത്. പക്ഷേ ഇവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവുകയായിരുന്നു. ഉച്ചക്ക് 12.45ഓടെ കളമശേരിയില്‍ എത്തി. ഒന്നിന് ആന്റിജന്‍ പരിശോധന നടത്തി. തുടര്‍ന്ന് ഗൈനക്ക് ഒപിയിലെത്താന്‍ നിര്‍ദേശിച്ചു.എന്നാല്‍ 2.15 വരെ ഒരു പരിശോധനയും നടത്താതെ ആശുപത്രിയില്‍ നിര്‍ത്തിപ്പിച്ചു. മൂന്നിന് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കാന് എത്തേണ്ടതാണെന്ന് കൂടെയുണ്ടായിരുന്ന…
Read Moreകോൺഗ്രസിന്റെ വഴിതടയലും അക്രമസംഭവവും; ജോജുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും; ജോജുവിനെതിരേയുള്ളകേസില് നടപടി പിന്നീട്
കൊച്ചി: ഇന്ധനവില വര്‍ധവിനെതിരേ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തെ ചോദ്യം ചെയ്ത നടന് ജോജു ജോസഫിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഇന്ന് പോലീസ് ജോജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. മരട് പോലീസാണ് മൊഴി രേഖപ്പെടുത്തുന്നത്. വാഹനം തകര്‍ത്ത കേസിലെ പ്രതികളെ തിരിച്ചറിയാനുള്ള നടപടികളാണ് ഇനി നടത്തുകയെന്ന് മരട് പോലീസ് ഇന്‍സ്പെക്ടര്‍ സാജന് ജോസഫ് പറഞ്ഞു. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ജോജുവിനെ കാണിക്കും. കൂടുതല്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തും. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതി ചേര്‍ക്കുമെന്നാണ് സൂചന. അവരുടെ അറസ്റ്റും ഇന്നുണ്ടായേക്കും. ടോണി ചമ്മിണി ഉള്‍പ്പെടെ എട്ടു നേതാക്കള്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. നിലവില്‍ രണ്ടു കേസുകളാണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റോഡ് ഉപരോധിച്ചതിനെതിരേയുള്ള ഒരു കേസും രണ്ടാമത്തേത് തന്റെ വാഹനം തകര്‍ത്തുവെന്നും ദേഹോപദ്രവും ഏല്പിച്ചുവെന്നു കാണിച്ചു ജോജു നല്കിയ പരാതിയിലുമാണ് കേസ് എടുത്തിരിക്കുന്നത്. ജോജുവിനെതിരേയുള്ളകേസില് നടപടി പിന്നീട്മദ്യപിച്ച്…
Read Moreഡല്‍ഹി സ്വദേശിനിക്കു പീഡനം;കേസ് ക്രൈംബ്രാഞ്ചിന്;കേസ് അന്വേഷിക്കാൻ കൈക്കൂലി ചോദിച്ച എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ സസ്പെന്ഷനിൽതന്നെ
കൊച്ചി: ഡല്‍ഹി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ 26-നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. പോക്സോ കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ സഹോദരന്മാര്ക്കു ശനിയാഴ്ചയാണ് എറണാകുളം അഡീ. സെഷന്‍സ് (പോക്സോ) കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 29 മുതല്‍ പ്രതികള്‍ റിമാന്‍ഡില്‍ ആയിരുന്നു. അതിനാല്‍ ഇവരെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച കൂടുതല്‍ നടപടികള്‍ ഉണ്ടാകും. ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളുടെ മകള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഡല്‍ഹി സ്വദേശിയായ യുവാവിനൊപ്പം നാടുവിടുകയായിരുന്നു. ഒപ്പം ഇളയസഹോദരിയേയും കൂടെ കൂട്ടി. തന്റെ മക്കളെ കാണാനില്ലെന്നു കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി…
Read Moreകാളിയാർ പുഴയിൽ മുതലയെ കണ്ടതായി നാട്ടുകാർ; എതിർ ദിശയിൽനിന്നു നീന്തി വരുന്ന മുതലയെ കണ്ട സ്ത്രീകൾ ഭയന്ന് ഓടി
മൂവാറ്റുപുഴ: കാളിയാർ പുഴയുടെ തീരത്ത് മുതലയെ കണ്ടതായി നാട്ടുകാർ. ആയവന പഞ്ചായത്ത് രണ്ടാം വാർഡിലെ കാരിമറ്റം കക്കുറിഞ്ഞി കടവിനു സമീപം കുളിക്കാനെത്തിയ നാല് സ്ത്രീകളാണ് മുതലയെ കണ്ടത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് മീറ്ററോളം നീളമുള്ളതായി പറയുന്നു. എതിർ ദിശയിൽനിന്നു നീന്തി വരുന്ന മുതലയെ കണ്ട സ്ത്രീകൾ ഭയന്ന് ഓടുകയായിരുന്നു. പിന്നീട് വിവരം അറിഞ്ഞ് കൂടുതൽ നാട്ടുകാർ എത്തിയെങ്കിലും മുതലയെ കാണാൻ കഴിഞ്ഞില്ല. വാർഡ് മെമ്പർ എം.എസ്. ഭാസ്കരന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വനപാലകരെയും വിവരം അറിയിച്ചു. ഒരു മാസം മുമ്പ് ഈ കടവിന് താഴെയുള്ള തോട്ടഞ്ചേരി കടവിൽ നീർനായയെ കണ്ടിരുന്നു.
Read Moreമക്കളെയും ബന്ധുകളെയും മാനിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടു പോയി, മക്കൾ ചെലവിനു നൽകുന്നില്ലെന്നും പരാതി; മെയ്ന്റെനൻസ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഇങ്ങനെ…
കോതമംഗലം: മക്കളെയും ബന്ധുകളെയും മാനിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടു പോയശേഷം മക്കൾ സംരക്ഷിക്കുന്നില്ലെന്നും ചെലവിനു നൽകുന്നില്ലെന്നും പരാതി നൽകിയ പിതാവിനോട് സ്വന്തം വീട്ടിൽ മക്കളുടെ സംരക്ഷണത്തിൽ കഴിയാൻ നിർദേശിച്ച് ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് മെയ്ന്റെനൻസ് ട്രൈബ്യൂണൽ കോതമംഗലം താലൂക്കിൽ നടത്തിയ അദാലത്തിലാണ് ഉത്തരവിട്ടത്. മാതാപിതാക്കളെ വേണ്ടവിധം സംരക്ഷിക്കാതെ കഷ്ടപ്പെടുത്തിയ മകനോട് 15 ദിവസത്തിനുള്ളിൽ വീട്ടിൽനിന്നു മാറി താമസിക്കാനും നിശ്ചിത തുക മാതാപിതാക്കൾക്ക് ജീവിത ചെലവുകൾക്ക് നൽകാനും വിധിച്ചു. വസ്തു എഴുതി വാങ്ങിയ ശേഷം മാതാപിതാക്കൾക്കു പരിഗണന നൽക്കാതെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച മകനോട് വസ്തുക്കൾ പിതാവിന് തിരിച്ച് എഴുതി നൽക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. ആർഡിഒ പി.എൻ. അനി, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ്, കെ.ആർ. ബിബിഷ്, എസ്. അനു എന്നിവർ അദാലത്തിന് നേതൃത്വം നൽകി. നവംബർ രണ്ട്, ഒന്‍പത്,…
Read Moreഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ ? പാസ് അനുവദിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടല്ലോ..? വില്ലേജ് ഓഫീസറും സ്പെഷൽ വില്ലേജ് ഓഫീസറും കുടുങ്ങി
അടിമാലി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലജ് ഓഫീസറും സ്പെഷൽ വില്ലേജ് ഓഫീസറും വിജിലൻസിന്റെ പിടിയിൽ. വട്ടവട വില്ലേജ് ഓഫീസർ ഇരുന്പുപാലം സ്വദേശി എം.എം. സിയാദ് (40), സ്പെഷൽ വില്ലേജ് ഓഫീസർ ചേർത്തല സ്വദേശി പി.ആർ. അനീഷ് (39) എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. സിയാദിൽ നിന്നു ഒരുലക്ഷം രൂപയും അനീഷിൽ നിന്നു 15,000 രൂപയും കണ്ടെടുത്തു. വട്ടവട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നു വാങ്ങിയ യൂക്കാലിപ്സ്, ഗ്രാന്റിസ് മരങ്ങൾ വെട്ടിക്കൊണ്ടു പോകുന്നതിന് പാസിനായി പരാതിക്കാരൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ പാസ് അനുവദിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടെന്നു പറഞ്ഞ് അപേക്ഷയിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും നിയമാനുസൃത ഫീസിനൊപ്പം ഒരു ലക്ഷം രൂപ വില്ലേജ് ഓഫീസർക്കും 20,000 രൂപ വില്ലേജ് അസിസ്റ്റന്റുമാർക്കും നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. 50,000 രൂപ ആദ്യഗഡുവായി നൽകാമെന്ന് പറഞ്ഞെങ്കിലും മൊത്തം തുകയും ഒരുമിച്ച് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. തുടർന്ന്…
Read Moreമോന്‍സനെതിരേ വീണ്ടും പീഡന പരാതി; മോന്‍സന്റെ മ്യൂസിയത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി
കൊച്ചി:പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരേ വീണ്ടും പീഡന പരാതി. മോന്‍സന്റെ മ്യൂസിയത്തിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. പല വാഗ്ദാനങ്ങളും നല്കി പീഡിപ്പിച്ചുവെന്നാണ് പരാതി. ജീവനക്കാരിയില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴിയെടുത്തു. പീഡനവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്. മുമ്പ് മോന്‍സന്റെ മാസാജിംഗ് സെന്ററിലെ ജീവനക്കാരിയും പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് മോന്‍സനെതിരേ കുട്ടിയുടെ അമ്മ നല്കിയ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിച്ചെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു.നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. പോക്സോ കേസില്‍ മോന്‍സനെതിരേ ഇന്നലെ പെണ്‍കുട്ടിയുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. മോന്സന് റിമാന്ഡില്മ്യൂസിയം നിര്‍മിക്കാമെന്ന് വിശ്വസിപ്പിച്ച് സന്തോഷ് എളമക്കരയില്‍നിന്ന്…
Read Moreപതിനാലുകാരിക്കുനേരെ നഗ്നതാ പ്രദർശനം; ഒളിവിലിരുന്ന കാവാലംകുഴി ആന്റണിയെ പൊക്കി മുനമ്പം പോലീസ്
കൊച്ചി: ചെറായിയിൽ പതിനാലു വയസുകാരി പെൺകുട്ടിയെ നഗ്നത പ്രദർശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം കാവാലംകുഴി ആന്റണി (44) ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഒക്ടോബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെ പള്ളിപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർ ഇടപെട്ട് പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
Read More