കൊച്ചി: വിമാനയാത്രക്കാര്‍ക്കു തടസരഹിതമായ കണക്റ്റിവിറ്റി നല്‍കുന്നതിനായി ആലുവയില്‍നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസുകളും മെട്രോ പുനരാരംഭിച്ചു. വിമാനത്താവളത്തില്‍നിന്ന് രാവിലെ 7.50 നും ആലുവ മെട്രോ സ്റ്റേഷനില്‍നിന്നു രാവിലെ 8.30 നും ആദ്യ ബസ് സര്‍വീസ് ആരംഭിക്കും. ഈ ക്രമീകരണത്തിലൂടെ വിമാന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെത്താന്‍ സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോള്‍ ആദ്യദിനം മെട്രോയെ ആശ്രയിച്ചത് ആറായിരത്തിലധികം യാത്രക്കാരാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണു മെട്രോ സര്‍വീസ് പുനരാരംഭിച്ചിട്ടുള്ളത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോണ്ടാക്ട്ലെസ് ടിക്കറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ലോക്ഡൗണിനു ശേഷമുള്ള ആദ്യ ദിനം തന്നെ യാത്രയ്ക്ക് കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ശതമാനം വര്‍ധിച്ചതായും അധികൃതര്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാരണം മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സമയത്ത് ഉപയോഗിക്കാത്ത യാത്രകള്‍ കാലഹരണപ്പെട്ടതിനാല്‍ ട്രിപ്പ് പാസ് ഉടമകള്‍ക്ക് റീഫണ്ട്…
Read MoreCategory: Kochi
നാൻ പെറ്റ മകനേ… അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് മൂന്നു വര്‍ഷം; സ്മാരക മന്ദിരം നിർമിച്ച് സിപിഎം
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു (20) കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് മൂന്നു വര്‍ഷം. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണു കാമ്പസില്‍വച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരമാണു മൂന്നാം വര്‍ഷത്തില്‍ അഭിമന്യുവിന്റെ ഓര്‍മയില്‍ ഒരുങ്ങുന്നത്. എറണാകുളം സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടേ മുക്കാല്‍ കോടി രൂപ ചിലവില്‍ സ്മാരകം നിര്‍മിച്ചത്. സമൂഹത്തിലെ ഏറ്റവും പിന്നോക്ക അവസ്ഥയോട് പോരാടി പഠിക്കേണ്ടവര്ക്കാണു കലൂരിലെ അഭിമന്യു സ്മാരക മന്ദിരത്തില്‍ സൗകര്യം ഒരുക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ 30 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാം.കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് വരുന്ന മുറയ്ക്കു കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും. കേസുമായി ബന്ധപ്പെട്ട് നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളെയും അറസ്റ്റ്…
Read Moreപത്തുലക്ഷം കിട്ടിയാൽ മാത്രം പോര, ഇനിയും വേണം; സ്ത്രീധനത്തെ ചൊല്ലി ഗർഭിണിയെ ക്രൂരമായി മർദിച്ച ഭർത്താവിനെ തിരഞ്ഞ് പോലീസ്; പരാതിയിൽ ഭർതൃമാതാവിന്റെ പേരും
ആലുവ: ഗർഭിണിയായ യുവതിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദനമേറ്റ പരാതിയിൽ ഭർത്താവിനും സുഹൃത്തുകൾക്കുമായി ഊർജ്ജിത അന്വേഷണം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്ലത്തിനുമാണ് മർദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് മന്ദം തോട്ടത്തിൽ പറമ്പിൽ ജൗഹർ മർദിച്ചതായി ആരോപിച്ച് നഹ്ലത്ത് റൂറൽ പോലീസ് വനിത സെല്ലിന് പരാതി നൽകിയിരുന്നു. തുടർന്ന് ആലുവ വെസ്റ്റ് ഇൻസ്പെക്ടർ മൃദുല കുമാർ, എസ്ഐ അജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. നാല് മാസം ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്റെ കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിതാവ് സലീമിനും മര്‍ദനമേറ്റു. വിവാഹ സമയത്ത് പത്തുലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദനമെന്ന് പറയുന്നു. ഭര്‍ത്താവ് ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ്…
Read Moreചിരകാല സ്വപ്നം പൂവണിഞ്ഞു; ഇനി സ്വന്തം ഗ്രാമത്തിന്റെ ഡോക്ടർ ! ഇതെന്റെ സ്വപ്നവുമായിരുന്നെന്ന് ആര്യ ലക്ഷ്മി
ഉദയംപേരൂർ : ചിരകാല സ്വപ്നം പൂവണിഞ്ഞു ആര്യ ലക്ഷ്മി ഇനി സ്വന്തം ഗ്രാമത്തിന്റെ ഡോക്ടർ. ഉദയംപേരൂർ പത്താംകുഴിയിൽ മന്മഥൻ-പുഷ്പലത ദമ്പതികളുടെ മകളായ ഡോ. ആര്യ ലക്ഷ്മി മന്മഥൻ ഡോക്ടേഴ്സ് ദിനമായ ഇന്നലെ വീടിനു സമീപത്തെ ഗവ. ഫിഷറീസ് ആശുപത്രിയിലെ ഡോക്ടറായി ചുമതലയേറ്റു. മഹാമാരിയുടെ കാലത്ത് നാടിന്റെ ആരോഗ്യം കാക്കുന്ന സേവകർക്കൊപ്പം കാവലാളായി ഇനി ഡോ. ആര്യ ലക്ഷ്മി മന്മഥനും ഉണ്ടാകും. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആര്യ ലക്ഷ്മി ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. അവിടെതന്നെ ഹൗസ് സർജൻസിയും പൂർത്തീകരിച്ചശേഷം ആഗ്രഹിച്ചതു പോലെ സ്വന്തം ഗ്രാമത്തിൽ തന്നെ നിയമനം ലഭിച്ചു. മത്സ്യത്തൊഴിലാളികളടക്കം സാധാരണക്കാർ താമസിക്കുന്ന പ്രദേശത്ത് സേവനമനുഷ്ഠിക്കുവാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ഇതെന്റെ സ്വപ്നവുമായിരുന്നെന്ന് ആര്യ ലക്ഷ്മി പറഞ്ഞു. അനന്തകേശവ് ആണ് സഹോദരൻ. സ്വന്തം ഗ്രാമത്തിലെ ഡോക്ടറായി ചുമതലയേൽക്കുവാനെത്തിയ…
Read Moreസിറ്റിപോലീസ് പരിധി കൂട്ടുന്നു; ഇല്ലാതാകുന്നത് റൂറലിലെ ആലുവ, മുനമ്പം സബ് ഡിവിഷനുകള്‍
ഹരുണി സുരേഷ് വൈപ്പിന്‍: ജില്ലയിലെ തന്ത്രപ്രധാനഭാഗങ്ങളായ നെടുമ്പാശേരി എയര്‍പോര്‍ട്ട്, മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍, 24 കിലോമീറ്ററോളം വരുന്ന വൈപ്പിന്‍ തീരം എന്നീ പ്രദേശങ്ങള്‍ കൊച്ചി സിറ്റി പോലീസ് പരിധിയിലാക്കും. നിലവില്‍ ഈ സ്ഥലങ്ങള്‍ റൂറല്‍ പോലീസ് ജില്ലയിലാണ് നിലകൊള്ളുന്നത്. താരതമ്യേന വിസ്താരമേറിയ റൂറല്‍ മേഖലയുടെ പരിധി കുറക്കുകയും തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ സിറ്റിപോലീസ് പരിധിയിലാക്കുകയുമാണ് ലക്ഷ്യം. ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ച സാഹചര്യത്തില്‍ അധികം വൈകാതെ ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന. ഇതോടെ മുനമ്പം ഡിവിഷനില്‍പെട്ട ഞാറക്കല്‍, മുനമ്പം, പറവൂര്‍, വരാപ്പുഴ, പുത്തന്‍വേലിക്കര, വടക്കന്പുറം എന്നീ പോലീസ് സ്റ്റേഷനുകളും ആലുവ സബ്ഡിവിഷനിലെ എടത്തല ഒഴികെയുള്ള ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, ബിനാനിപുരം, അങ്കമാലി, നെടുമ്പാശേരി, ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളും സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലാകും. ഒപ്പം റൂറലില്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പിറവം, പുത്തന്‍കുരിശ് എന്നീ നാലു…
Read Moreചോറ്റാനിക്കര സീത ചരിഞ്ഞത് പേവിഷബാധയേറ്റോ? ആനപ്രേമികൾ നിയമ നടപടികൾക്കൊരുങ്ങുന്നു
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിയുടെ തിടമ്പ് ആറ് പതിറ്റാണ്ടോളം എഴുന്നള്ളിച്ച പെണ്ണാന സീതയുടെ മരണത്തിൽ നിയമനടപടികളിലേയ്ക്ക് ആന പ്രേമികൾ. ചോറ്റാനിക്കര നിവാസികൾക്കും ഭക്തജനങ്ങൾക്കും ഏറെ പ്രിയങ്കരിയായിരുന്ന ആനയുടെ പെട്ടെന്നുള്ള വിടവാങ്ങൽ ദേവസ്വം അധികൃതരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് ആക്ഷേപമുയരുന്നത്. കുറച്ച് കാലങ്ങളായി ചോറ്റാനിക്കര ക്ഷേത്രത്തോട് ചേർന്ന പ്രദേശങ്ങൾ തെരുവ് നായകളുടെ വിഹാരകേന്ദ്രമാണ്. ആനക്കൊട്ടിലിൽ നിന്നിരുന്ന ആനയ്ക്ക് നായയുടെ കടിയേറ്റിട്ടുണ്ടോയെന്നും സംശയമുണ്ട്. അവസാന ദിവസങ്ങളിൽ പേവിഷബാധയേറ്റ രീതിയിലുള്ള ലക്ഷണങ്ങളും ആന പ്രകടിപ്പിച്ചിരുന്നു. ആനക്കൊട്ടിലിലേയ്ക്ക് നായകൾക്കും മറ്റും നിർബാധം കടന്നു ചെല്ലാൻ സാധിക്കുന്ന രീതിയായിരുന്നു. ആന ചരിഞ്ഞതിന്റെ തലേന്നു രാവിലെ വരെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിച്ചിരുന്നു. ആനയ്ക്ക് അവശതയുണ്ടായിട്ടും കാര്യമായ പരിചരണം ലഭിച്ചില്ലായെന്നാണ് ആന പ്രേമികൾ പറയുന്നത്. അതേ സമയം ആനയുടെ അസ്വസ്ഥതകൾ കണ്ട് ആനയ്ക്ക് കോവിഡാണെന്നും നാട്ടുകാർ പറഞ്ഞു പരത്തി. വിലാപയാത്രയായി കൊണ്ടുപോയ ആനയുടെ ജഡം കോടനാട് ഫോറസ്റ്റ് ഡിവിഷനിൽ ആനകളെ ദഹിപ്പിക്കുന്ന…
Read Moreസംസ്ഥാനത്തിന്റെ വാണിജ്യ-വ്യവസായ മുന്നേറ്റത്തിന് കരുത്ത്പകര്‍ന്ന് തീരദേശ ചരക്കുകപ്പൽ സർവീസിന് തുടക്കം
കോഴിക്കോട്: സംസ്ഥാനത്തിന്റെ വാണിജ്യ-വ്യവസായ മുന്നേറ്റത്തിന് കരുത്ത്പകര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹ്രസ്വദൂര കണ്ടെയ്നര്‍ കപ്പല്‍ ബേപ്പൂരിലെത്തി. രണ്ടരവര്‍ഷത്തിന് ശേഷമാണ് കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളിലേക്ക് കണ്ടെയ്നര്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. കൊച്ചി വല്ലാർപാടം കണ്ടൈയ്നർ ടെർമിനലിൽ നിന്ന് 42 കണ്ടൈയ്നറുകളുമായി “ഹോപ്പ് ദ സെവൻ’ വ്യാഴാഴ്ച പുലർച്ചെ നാലര മണിയോടെയാണ് ബേപ്പൂരിന് സമീപം പുറംകടലിലെത്തിയത്. രാവിലെ ആറുമണിയോടെ “മിത്രാ’ ടെഗ്ഗ് പുറം കടലിൽ ചെന്ന് കപ്പലിനെ ബേപ്പൂർ തുറമുഖത്തേക്ക് പൈലറ്റ് ചെയ്തു. കപ്പൽ ചാലിന് ആഴം കുറവായതിനാൽ വേലിയേറ്റ സമയം നിരീക്ഷിച്ചാണ് ടെഗ്ഗ് പൈലറ്റ് ഗണേശ്, ടെഗ്ഗ് മാസ്റ്റർ രാജേഷ് , ഡ്രൈവർമാരായ ബഷീർ, സത്യൻ എന്നിവർ ചേർന്ന് കപ്പലിനെ തുറമുഖത്തേക്ക് പൈലറ്റ് ചെയ്തത്. മലബാറിലെ വിവിധ ജില്ലകളിലേക്ക് 42 കണ്ടെയ്നറുകളുമായാണ് കപ്പൽ എത്തിയത്. ടൈൽസ്, സാനിറ്ററി ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, പ്ലൈവുഡ്, ടയർ എന്നിവയാണ് ചരക്കുകൾ.…
Read Moreഗാര്‍ഹിക പീഡനം; ആദിത്യന് ജയന് അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി
കൊച്ചി: ഗാര്‍ഹിക പീഡനമാരോപിച്ച് നടി അമ്പിളി ദേവി നല്കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന് ജയന് നേരത്തെ അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആദിത്യന് ജയന് നല്കിയ ഹര്‍ജി ജസ്റ്റീസ് വി. ഷേര്‍സിയുടെ ബെഞ്ച് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാര്‍ച്ച് 23ന് ആദിത്യന് വീട്ടില്‍ അതിക്രമിച്ചു കയറി തന്നെയും മാതാപിതാക്കളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നെന്നുമാരോപിച്ചാണ് അമ്പിളി ദേവി പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് ആദിത്യന് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മേയ് നാലിന് ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് ജൂണ്‍ ഒമ്പതുവരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പിന്നീടിത് ജൂണ്‍ 30 വരെയും ഇപ്പോള്‍ ജൂലൈ രണ്ടുവരെയും നീട്ടുകയായിരുന്നു.
Read Moreഗർഭിണിക്ക് ഭർത്താവിന്റെ മർദനം! തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനും അടിയേറ്റു; ആലുവയില്‍ നടന്ന സംഭവം ഇങ്ങനെ…
ആലുവ: ഗർഭിണിക്ക് ഭർത്താവിന്റെ മർദനം. ആലുവയിലാണ് സംഭവം. ആലങ്ങാട് സ്വദേശിനി നൗഹത്തിനെയാണ് ഭർത്താവ് ജൗഹർ മർദിച്ചത്. തടയാനെത്തിയ യുവതിയുടെ പിതാവിനും മർദനമേറ്റു. സ്ത്രീധനത്തുക ഉപയോഗിച്ച് വാങ്ങിയ വീട് വിൽക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഗുരുതരമായി പരിക്കേറ്റ നൗഹത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജൗഹറിനും മാതാവ് സുബൈദയ്ക്കുമെതിരെ നൗഹത്ത് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. നൗഹത്ത് നാല് മാസം ഗർഭിണിയാണ്.
Read Moreജസ്റ്റിൻ തട്ടിപ്പിന്റെ ആശാൻ! പ്രതിക്കെതിരേ വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ഉയരുന്നു; വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്
കൊച്ചി: ഒഎല്‍എക്സ് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ കൊട്ടാരക്കര പട്ടാഴി സ്വദേശിയായ ജസ്റ്റിന് ജയിംസി(30)നെതിരേ കൂടുതല്‍ പരാതികള്‍ ഉയർന്നതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. പ്രതിക്കെതിരേ വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് അധികൃതര്‍ ഒരുങ്ങുന്നത്. അവസാനമായി എറണാകുളം സെന്‍ട്രല്‍ പോലീസാണു പ്രതിക്കെതിരേ മറ്റൊരു കേസ്കൂടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് പറവൂര്‍ ഗോതുരുത്ത് സ്വദേശിയില്‍നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. യുകെ റോയല്‍ കരീബിയന്‍ കപ്പലില്‍ ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് ഒഎല്‍എക്സ് മുഖേന പരസ്യം നല്‍കിയാണ് പ്രതി പണം തട്ടിയെടുത്തത്. സമാനമായ തട്ടിപ്പ് നടത്തിയതിന് പനങ്ങാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്. പ്രതിക്കെതിരേ മുളവുകാട് പോലീസ് സ്റ്റേഷനിലും തട്ടിപ്പിന് കേസ് രജിസ്റ്റര്‍…
Read More