കൊച്ചി: ഇനി മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടുകളും ഔദ്യോഗിക രേഖകളും തയാറാക്കാന്‍ കംപ്യൂട്ടറില്‍ നീണ്ട സമയം ടൈപ്പ് ചെയ്യേണ്ടതില്ല, സംസാരിച്ചുകൊണ്ട് തന്നെ തത്സമയം ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ സാധിക്കും. ഇതിനായി കേരള പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റല്‍ ഓഫീസ് സംവിധാനമായ ഐ കോപ്സിൽ (ഇന്റഗ്രേറ്റഡ് കോര്‍ പോലീസിംഗ് സിസ്റ്റം) കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ എഐ. പ്ലാറ്റ്ഫോമായ ‘ഭാഷിണി’ വിജയകരമായി സംയോജിപ്പിച്ചു. ഇതോടെ എഫ്ഐആര്‍, കേസ് ഡയറി, മൊഴികള്‍ എന്നിവ മൈക്രോഫോണിലൂടെ സംസാരിച്ച് വേഗത്തില്‍ തയാറാക്കാം. ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ടൈപ്പ് ചെയ്താല്‍ മലയാള ലിപിയിലേക്ക് മാറുന്ന ട്രാന്‍സ്ലിറ്ററേഷന്‍ സൗകര്യവും ലഭ്യമാണ്. വിദേശ സേവനങ്ങളെ ആശ്രയിക്കാതെ രാജ്യത്തിനകത്തെ ഇന്‍ഫ്രാസ്ട്രക്ചറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡാറ്റ പൂര്‍ണമായും സുരക്ഷിതമായിരിക്കും. റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനുള്ള സമയം ലാഭിക്കാനും ഫീല്‍ഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ഉടന്‍ രേഖപ്പെടുത്താനും ഈ മാറ്റം സഹായിക്കും. പോലീസിനെ കൂടുതല്‍ സ്മാര്‍ട്ടും കാര്യക്ഷമവുമാക്കുന്നതിനുള്ള…
Read MoreCategory: Kochi
ഇലന്തൂര്‍ ഇരട്ടനരബലിക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും; റോസിലി കൊലപാതകക്കേസിലെ വിചാരണ അടുത്തയാഴ്ച
കൊച്ചി: കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടനരിബലിക്കേസില് ഇന്ന് വിചാരണ ആരംഭിക്കും. തമിഴ്നാട് ധര്‍മപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചിലാണ് വിചാരണ. ഇതിനൊപ്പമുള്ള, കാലടിയില്‍ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതകക്കേസില്‍ അടുത്തയാഴ്ച വിചാരണ തുടങ്ങും. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, ആയുര്വേദചികിത്സകന് ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവരാണ് ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. കേസിലെ ഒന്നാംസാക്ഷിയും പരാതിക്കാരിയുമായ പത്മയുടെ ഇളയസഹോദരി പഴനിയമ്മയെ ഇന്ന് വിസ്തരിക്കും.സാമ്പത്തിക ഉന്നമനത്തിനും ഐശ്വര്യപൂജയ്ക്കുമായി പത്മയെയും റോസിലിയെയും ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 സെപ്റ്റംബര്‍ 16നായിരുന്നു ഇരട്ടക്കൊലപാതകം. ഒക്ടോബര്‍ 11ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റു രണ്ട് പ്രതികളും ലക്ഷ്യമിട്ടത്. നരബലി നടത്തണമെന്ന് നിര്‍ദേശിച്ചത്…
Read Moreകോളജ് വിദ്യാര്‍ഥിനിയായ ജാസ്ലിയുടെ മരണം; നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചു; അങ്കമാലി പോലീസിന് ക്ലീന്‍ ചിറ്റ്
കൊച്ചി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനിയായ ജാസ്ലിയ ജോണ്‍സണിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അങ്കമാലി പോലീസിന് ക്ലീന്‍ ചിറ്റ്. പ്രതി ഡോ. സിറിയക് ജോര്‍ജിനെ പിടികൂടുന്നതില്‍ അങ്കമാലി പോലീസ് വീഴ്ചവരുത്തിയിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചെന്നും പ്രതി രക്ഷപ്പെട്ടത് പോലീസിന്റെ കണ്ണ് വെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിനെതിരെ ജാസ്ലിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതിയെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിച്ചെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തുടര്‍ന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ആലുവ ഡിവൈഎസ്എപിയെ ചുമതലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ആറിനാണ് പ്രതി ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയിരുന്നു. വാഗമണ്ണിലെ റിസോര്‍ട്ടില്‍ എത്തിച്ചത് ബന്ധുവാണെന്നായിരുന്നു ഇയാള്‍ പോലീസിനെ അറിയിച്ചത്. പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോര്‍ജ് പി. മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍…
Read Moreകെഎസ്ആർടിസിയുടെ ഐശ്വര്യം, പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആൾ; മന്ത്രി ഗണേഷ്കുമാറിനെ പുകഴ്ത്തി ഹൈബി
കൊച്ചി: പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണ് ഗണേഷ്കുമാർ. പൊതുവേദിയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ പുകഴ്ത്തി കോൺഗ്രസ് എംപി ഹൈബി ഈഡൻ. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഹൈബി മന്ത്രിയെ വാനോളം പുകഴ്ത്തിയത്. കെഎസ്ആർടിസി എന്ന മുങ്ങാൻ പോയ കപ്പലിനെ അദ്ദേഹം കൃത്യമായി ശമ്പളം കൊടുക്കുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റിയെന്നും മന്ത്രി കെഎസ്ആർടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടെ എന്നും ഹൈബി ആശംസിച്ചു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം നടക്കും നടക്കുമെന്ന് പറഞ്ഞിരുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായിരുന്നില്ല. നവീകരണത്തിന് 12 കോടി അനുവദിച്ചത് ഗണേഷ്കുമാർ എത്തിയ ശേഷമാണെന്നും അദ്ദേഹത്തോടെ നന്ദിയുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.
Read Moreസംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു
കാലടി: സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10 ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ഇവര്‍ ചുമതലയേറ്റത്.നിലവില്‍ വൈസ് ചാന്‍സലറുടെ ചുമതലവഹിച്ചിരുന്ന ഡോ. ഗീതാകുമാരിയെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ ഇന്നലെ നീക്കിയിരുന്നു. ഇതിന് പകരം ഡോ. സിസ തോമസിനെ നിയമിക്കുകയായിരുന്നു. നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഡോ. ഗീതാകുമാരിയെ നീക്കിയത്. സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിച്ച് നിരവധി നിയമനങ്ങള്‍ക്കും, ക്രമക്കേടുകള്‍ക്കും കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കതിരെ ഉയര്‍ന്നിരുന്ന പരാതി. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ തീരുമാനിച്ചതും വലിയ വിവാദമായിരുന്നു. എസ്എഫ്ഐ നേതാവിനെ ജയിപ്പിക്കാന്‍ ചട്ടം ലംഘിച്ച് സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുകയായിരുന്നു. ബിഎഫ്എ തോറ്റിട്ടും എംഎഫ്എക്ക് സര്‍വകലാശാല നേരത്തെ പ്രവേശനം നല്‍കിയിരുന്നു. ബിഎഫ്എ പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ നേതാവിന് അനധികൃതമായി എംഎഫ്എ പ്രവേശനം നല്‍കിയതിന് പിന്നാലെ, ഇയാളെ ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാന്‍…
Read Moreമയക്കുമരുന്നും കഞ്ചാവും വ്യാപകം : തൃക്കാക്കരയിൽ വഴിയോരക്കച്ചവടം നിരോധിക്കുമെന്ന് നഗരസഭ കൗൺസിൽ
കാക്കനാട്: തൃക്കാക്കര നഗരസഭാപരിധിക്കുള്ളിൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം വഴിയോര കച്ചവട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായതോടെ മുൻകൂർ നോട്ടീസ് നൽകാതെ അനധികൃത കച്ചവടക്കാരെ മുഴുവൻ ഒഴിപ്പിക്കുമെന്ന് തൃക്കാക്കര നഗരസഭാ കൗൺസിലിൽ തീരുമാനം. രാത്രികാല വഴിയോരക്കടകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു റാക്കറ്റുകൾ സജീവമാണെന്ന് സ്പെഷൽ ബ്രാഞ്ചും പോലീസ് മേലധികാരികൾക്ക് റിപ്പോർട്ടു നൽകിയിരുന്നു. രാജഗിരി, കാക്കനാട് കുന്നുംപുറം, വള്ളത്തോൾ ചിറ്റേത്തുകര, ഇടച്ചിറ, ബ്രഹ്മപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാത്രികാല തട്ടുകടകളിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുടെ വില്പനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭയുടെ വഴിയോരക്കച്ചവട ലൈസൻസില്ലാത്ത വഴിയോരക്കടകൾ മുഴുവൻ പൊളിച്ചു നീക്കാൻ കോ-ഓർഡിനേഷൻ സമിതിയുണ്ടാക്കാൻ തീരുമാനിച്ചതെന്ന് നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളം പിള്ളി അറിയിച്ചു. നഗരസഭ കച്ചവട ലൈസൻസ് നൽകിയിട്ടുള്ള 90 വഴിയോരക്കച്ചവട സ്ഥാപനങ്ങളിൽ കർശന നിരീക്ഷണം നടത്താനും തീരുമാനിച്ചു. ലൈസൻസുള്ള വഴിയോരക്കച്ചവടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്പന്നങ്ങളോ മയക്കുമരുന്നുകളോ ഉപയോഗിക്കുന്നവരുടെ സംഘം…
Read Moreതാരങ്ങളെ ഇറക്കാൻ ട്വന്റി 20; ഫുട്ബോൾ താരം ഐ.എം. വിജയും നടി ശ്വേത മേനോനും സാധ്യത
കൊച്ചി: തങ്ങൾക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥിയാക്കാൻ താരങ്ങളെ തേടി ട്വന്റി 20. കുന്നത്തുനാട് ഫുട്ബോൾ താരം ഐ.എം. വിജയനെയും പെരുമ്പാവൂരിൽ നടി ശ്വേത മേനോനെയും സ്ഥാനാർഥികളാക്കാൻ പാർട്ടി പ്രതിനിധികൾ ഇരുവരുമായും ചർച്ചകൾ നടത്തി. എൻഡിഎ മുന്നണിയുടെ ഭാഗമായതോടെ പാർട്ടിക്കു കാര്യമായ വേരോട്ടമുള്ള കുന്നത്തുനാട്ടിൽ ബിജെപിയുടെ പരമ്പരാഗത വോട്ടുകൾ കൂടി ചേർത്ത് വിജയിക്കാനാകുമെന്ന കണക്കുകൂട്ടൽ ട്വന്റി 20 യ്ക്കുണ്ട്. നിലവിൽ പാർട്ടി നേതൃസ്ഥാനങ്ങളിലുള്ളവരാരും കുന്നത്തുനാട്ടിൽ മത്സരിക്കില്ല. രാഷ്ട്രീയത്തിനപ്പുറം പൊതുസ്വീകാര്യതയുള്ള മുഖങ്ങളെ സ്ഥാനാർഥിയായി അവതരിപ്പിച്ചാൽ നേട്ടമാകുമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.എം. വിജയനുമായി പാർട്ടി നേതൃത്വത്തിന്റെ ദൂതർ ആദ്യഘട്ട ആശയവിനിമയം നടത്തിയത്. വിജയനു മത്സരിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ഇക്കാര്യത്തിൽ ബിജെപിയുടെ സമ്മതവും പാർട്ടി പരിഗണിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ 55000 മുതൽ 62000 വരെ വോട്ടുകൾ സമാഹരിക്കാനാകുമെന്നാണ് ട്വന്റി 20 കണക്കുകൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 53000 വോട്ടുകൾ പാർട്ടിക്കു…
Read Moreഅമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം; യുവ ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും
കൊച്ചി: അങ്കമാലിയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് ബികോം വിദ്യാര്‍ഥിനി ജാസ്ലിയ ജോണ്സന് മരിച്ച സംഭവത്തില്‍ കാറോടിച്ച ഡോ. സിറിയക് പി. ജോര്‍ജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ്.അപകടം നടന്ന് അഞ്ചു ദിവസം ആയിട്ടും സിറിയക് ഒളിവില്‍ തന്നെ തുടരുകയാണ്. ഇന്നലെ അതിരമ്പുഴയിലെ സിറിയക്കിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഡോക്ടറെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുറവൂരില്‍ നിന്ന് വാഹനം കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി. ജോര്‍ജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കല്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയാണ് ഇയാള്‍. അപകടം നടക്കുമ്പോള്‍ കാറില്‍ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകള്‍ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ്…
Read Moreമറൈന്‍ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം; കുഞ്ഞിന്റെ മാതാവിനായി അന്വേഷണം
കൊച്ചി: കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി എറണാകുളം സെന്‍ട്രല്‍ പോലീസ്.കഴിഞ്ഞ ഫെബ്രുവരി 24 ന് വൈകിട്ടായിരുന്നു എറണാകുളം മറൈന്‍ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപത്തായി എട്ടു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. ഇതിലൂടെ കടന്നു പോയ വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി മൃതദേഹം കരയിലെത്തിച്ചു. ഇന്നലെ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമികവിവരം. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. അതേസമയം, ഈ കുട്ടിയെ ആരാണ് ഉപേക്ഷിച്ചതെന്നോ ആരുടെ കുട്ടിയാണെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുഞ്ഞിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ കുട്ടിയെ ഉപേക്ഷിക്കാന്‍ സാധ്യതയുള്ള ആരെയെങ്കിലും കുറിച്ചോ സംശയമുണ്ടെങ്കില്‍ 0484 3294500, 9497987103, 9847007761 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍…
Read Moreസംവിധായകന് ചിദംബരത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; യുവനടിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും
കൊച്ചി: സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസില്‍ പരാതി നല്കിയ യുവനടിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. നിലവില്‍ വിദേശത്തുള്ള യുവതി രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും. ഇതിനു ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കും. അതിനുശേഷം ചിദംബരത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എറണാകുളം സൗത്ത് പോലീസ്. തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്നാണ് സൂചന. യുവനടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കഴിഞ്ഞ ദിവസം സംവിധായകന് ചിദംബരത്തിനെതിരെ കേസെടുത്തത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. എളംകുളത്തെ ഫ്ളാറ്റില്‍ അതിക്രമിച്ചുകയറിയ ചിദംബരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് പരാതിക്കാരി സൗത്ത് പോലീസിന് നല്കിയ മൊഴി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നടി കഴിഞ്ഞയാഴ്ചയാണ് പരാതി നല്‍കിയത്. മഞ്ഞുമ്മല്‍ ബോയ്സ്, ജാന്‍ എ മന് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ചിദംബരം.
Read More