വീണുകിട്ടിയ തെളിവിൽ കള്ളൻ വീണു; ഒരു കേസ് അന്വേഷിച്ച് ഇറങ്ങിയ പോലീസിനു മുന്നിൽ തെളിഞ്ഞത് രണ്ട് കേസുകൾ; ലേഡീസ് ഹോസ്റ്റലിൽ‌ മോഷണത്തിന് കയറിയ സന്തോഷിന് കിട്ടിയ പണിയിങ്ങനെ…

കൊച്ചി: മോഷണം കഴിഞ്ഞ് സുഖമായി രക്ഷപെട്ടെന്നു കരുതിയ പ്രതി ഒടുവിൽ നിസാരമായി പോലീസിന്‍റെ പിടിയിലായി. ഒപ്പം മറ്റൊരു കേസും തെളിഞ്ഞു. മോഷണത്തിനു ശേഷം രക്ഷപ്പെടുന്നതിനിടെ കള്ളന്‍റെ മൊബൈൽ ഫോണുകളും ആധാര്‍കാര്‍ഡ് അടങ്ങിയ പഴ്സും നിലത്ത് വീണുപോയി. ഇത് കിട്ടിയതാകട്ടെ സാക്ഷാല്‍ പോലീസിന്‍റെ പക്കലും. തെളിവുകളും മേല്‍വിലാസവുംവരെ കൃത്യമായി ലഭിച്ച പോലീസിനാകട്ടെ പ്രതിയെ “പൊക്കുക’യെന്ന കടമമാത്രമെ ബാക്കിയുണ്ടായിരുന്നുള്ളു. വിശദമായ പരിശോധനയില്‍ പോലീസിന് മറ്റൊരു കേസ്‌കൂടി തെളിയിക്കാനായി. വീട്ടമ്മയേയും മകളെയും അസഭ്യം പറയുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്ത കേസാണ് തെളിഞ്ഞത്. ഇതോടെ ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം മീനച്ചില്‍ താലൂക്ക്, ലാലം, പായ്പാര്‍ കീച്ചേരി വീട്ടില്‍ സന്തോഷ് (26) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ പിടിയിലായത്. പുതുവര്‍ഷ ദിവസം രാത്രി എറണാകുളം പിയോളി ലൈനിലെ ലേഡീസ് ഹോസ്റ്റലില്‍ മൊബൈല്‍ മോഷ്ടിക്കുന്നതിനിടെ താമസക്കാരിയുടെ ശ്രദ്ധയില്‍ പെടുകയും, ഇവര്‍…

Read More

ഡോളര്‍ കടത്ത്; സ്പീക്കറെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയാലും നിയമസഭ സമ്മേളനത്തിന്‍റെ പേരില്‍ വൈകും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കസ്റ്റംസ് നോട്ടീസ് നല്‍കിയാലും ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ നീക്കം. എട്ടിനു ആരംഭിക്കുന്ന നിയമസഭ സമ്മേളനം 28നു മാത്രമാണ് അവസാനിക്കുന്നത്. നിയമസഭ സമ്മേളനത്തിന്‍റെ പേരില്‍ സ്പീക്കര്‍ ഹാജരാകുന്നതു ഒഴിവാക്കാനാണ് നീക്കം. ഇതുവരെ കസറ്റംസ് നോട്ടീസ് നല്‍കിയിട്ടില്ലെങ്കിലും നോട്ടീസ് നല്‍കുന്നതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചിട്ടുമില്ല. നോട്ടീസ് ഉടന്‍ നല്‍കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിയമസഭ സമ്മേളനം ചേരാത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനു നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നത്തിന്‍റെ പേരില്‍ പലപ്രാവശ്യം മാറിനിന്നതാണ്.എന്നാല്‍ അസി. പ്രൊട്ടോക്കോള്‍ ഓഫീസര്‍ക്കു 30 നു കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇദേഹത്തെ ചോദ്യം ചെയ്യുന്നത്. സ്പീക്കറിനെ പോലെയുള്ള ഒരാള്‍ നിയമസഭ സമ്മേളനത്തിന്‍റെ നെടുംതൂണാണ്. നോട്ടീസ് ലഭിച്ചാല്‍ നിയമസഭ സമ്മേളനം തീരുന്നതുവരെ ഹാജരാകില്ലെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. നിയമസഭ…

Read More

അനുമതി ലഭിച്ചിട്ടും തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

കൊച്ചി: സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. പാതി സീറ്റില്‍ കാണികളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്ക്. തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും ഫിയോക് ഭാരവാഹികള്‍ മാധ്യമങ്ങളെ അറിയിച്ചു. തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച ഫിയോക്കിന്‍റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. വിഷയത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാവും. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ പറയുന്നു. നിലവിലെ അവസ്ഥയില്‍ വന്‍ പ്രതിസന്ധിയാണു സിനിമാ മേഖല നേരിടുന്നത്. മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തിയറ്ററുകളിലും അറ്റകുറ്റപ്പണിവേണം. പകുതി സീറ്റുകളില്‍ കാണികളെ ഇരുത്തുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കും. സര്‍ക്കാര്‍ തലത്തില്‍നിന്നു സഹായം ലഭിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിനോദ നികുതിയിളവ്, വൈദ്യുതി…

Read More

ഷിഗല്ലാ സ്ഥിരീകരണം; എറണാകുളം ജില്ലയിലെ പരിശോധന ഹോട്ടലുകളിലേക്കും

കൊച്ചി: ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ചതിനെ തുടർന്നു ഹോട്ടലുകളും കുടിവെള്ള സ്രോതസുകളിലും പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ രോഗം പടരാതിരിക്കുന്നതിനുള്ള മുന്‍ കരുതല്‍ നടപടികളും ആരോഗ്യ വകുപ്പ് ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിലൂടെയും പഴകിയ ഭക്ഷണ പദാര്‍ഥങ്ങളിലുടെ രോഗം പടരുന്ന സാഹചര്യത്തിലാണ് ഹോട്ടലുകളിൽ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഷിഗല്ലെ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ചോറ്റാനിക്കര സ്വദേശിനി രോഗമുക്തയായി ഇന്നലെ ആശുപത്രി വിട്ടു. ഇവര്‍ക്ക് രോഗം സ്ഥരീകരിച്ചെങ്കിലും രോഗ ഉറവിടം ഇനിയും വ്യക്തമല്ല. ഇതിന്‍റെ പശ്ചാത്തലത്തില്‍ ചോറ്റാനിക്കര പ്രദേശത്ത് ആരോഗ്യവകുപ്പിന്‍റെ വിവിധ പരിശോധനകള്‍ നടന്നു വരികയാണ്. ജില്ലയില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങൾ നടത്തിവരികയാണെന്ന് ഡിഎംഒ അറിയിച്ചു.

Read More

മോദി ബേക്കറിയിൽ ഹലാൽ സ്റ്റിക്കർ; ഭീഷണിയുമായി എത്തിയ മൂന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  നെടുമ്പാശേരി: കുറുമശേരിയില്‍ ബേക്കറിക്ക് മുന്നില്‍ ഹലാല്‍ വില്പന സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരേ നോട്ടീസ് നല്‍കിയ മൂന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികളെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ പ്രസിഡന്‍റ് ധനേഷ്, സെക്രട്ടറി അരുണ്‍ അരവിന്ദ് മറ്റൊരു പ്രവര്‍ത്തകനായ സുജയ് എന്നിവരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മറ്റൊരു പ്രതിയായ ലെനിനെ പിടികിട്ടാനുണ്ട്. കുറുമശേരി കവലയിലുള്ള മോദി എന്ന ബേക്കറിക്ക് മുന്നിലാണ് കഴിഞ്ഞ ദിവസമാണ് ഹലാല്‍ ഉത്പനങ്ങള്‍ എന്ന സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ ഹിന്ദുഐക്യവേദിയുടെ പ്രസിഡന്‍റും സെക്രട്ടറിയും ചേര്‍ന്ന് കടയുടമക്ക് നോട്ടീസ് നല്‍കി. ഈ നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കടയുടമയില്‍നിന്നും മൊഴിയെടുത്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? പാറക്കുളത്തില്‍ വിഷം കലര്‍ത്തി; മീനുകള്‍ ചത്തുപൊങ്ങി; രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം

മൂവാറ്റുപുഴ: പാറക്കുളത്തില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന് 200ഓളം മീനുകള്‍ ചത്തുപൊങ്ങിയതായി പരാതി. ആരക്കുഴ മേമടങ്ങ് മേമന പടിഞ്ഞാറേക്കുന്നേല്‍ ഏബ്രഹാമാണ് ഇതുസംബന്ധിച്ച് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അക്വാകള്‍ച്ചര്‍ ലൈസന്‍സുള്ള മീന്‍ വളര്‍ത്തല്‍ നടത്തുന്ന ഏബ്രഹാം കഴിഞ്ഞ 26ന് പാറക്കുളത്തില്‍ എത്തിയപ്പോഴാണ് മീനുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഏബ്രഹാമിന്‍റെ ഉടമസ്ഥതയിലുള്ള പാറക്കുളത്തില്‍ കൃഷിയുടെ ഭാഗമായി നാളുകളായി മീന്‍ വളര്‍ത്തില്‍ തുടങ്ങിയിട്ട്. അക്വാകള്‍ച്ചർ വകുപ്പില്‍നിന്നു വിലകൊടുത്ത് വാങ്ങിയ ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ടതും ഗൗര ഇനത്തില്‍പ്പെട്ടതുമായ മീനുകളുമാണ് പാറക്കുളത്തില്‍ വളര്‍ത്തിയിരുന്നത്. മീനുകള്‍ ചത്തതോടെ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഏബ്രഹാം പറയുന്നു. ഇതിനിടെ 27ന് വൈകുന്നേരം 6.30ഓടെ താന്‍ പാറക്കുളത്തില്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ കുളത്തില്‍ അതിക്രമിച്ച് കയറി മീനുകളെ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അവരെ തടയാന്‍ ശ്രമിച്ചെങ്കിലും തന്നെ ബലമായി തള്ളിയിട്ടശേഷം ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ഏബ്രഹാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

Read More

“മഹേഷിന്‍റെ പ്രതികാരം’; തൃ പ്പുണിത്തുറയിൽ കാറ്ററിംഗ് സ്ഥാപനത്തിൽ മര്‍ദനമേറ്റ് തൊഴിലാളി മരിച്ചത്  മദ്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 

തൃപ്പൂണിത്തുറ: കാറ്ററിംഗ് സ്ഥാപനത്തിൽ മര്‍ദനമേറ്റ് തൊഴിലാളി മരിച്ചത് മദ്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. സംഭവത്തിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ തൃപ്പൂണിത്തുറ താമരംകുളങ്ങര വെള്ളത്തുപറമ്പില്‍ ഗോവിന്ദന്‍ നായരുടെ മകന്‍ സന്തോഷ് (44) ആണ് മരിച്ചത്. കാറ്ററിംഗ് സ്ഥാപന ഉടമ തൃപ്പൂണിത്തുറ പുത്തന്‍കുളത്തില്‍ മഹേഷി(43)നെ പോലീസ് അറസ്റ്റു ചെയ്തു. തികളാഴ്ച രാത്രി 11 ഓടെയാണ് മഹേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഗുരതര നിലയിലായ സന്തോഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ സന്തോഷ് മരിച്ചിട്ട് ഏറെ നേരമായെന്ന് കണ്ടത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്യം കഴിച്ചതിനെ ചൊല്ലിയുള്ള തകർക്കത്തിൽ മഹേഷ് സന്തോഷിനെ മര്‍ദിച്ചു കൊലപ്പെടുത്തതുകയായിരുന്നെന്ന് തെളിഞ്ഞത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; തിങ്കളാഴ്ച രാവിലെ കാറ്ററിംഗ് പണികള്‍ കഴിഞ്ഞതിനുശേഷം കഴിക്കാനായി മഹേഷ് മദ്യം വാങ്ങി സൂക്ഷിച്ചിരുന്നു. എന്നാല്‍ മഹേഷ്…

Read More

പുതുവർഷപ്പിറവി! വൈപ്പിൻ കരയിലെ ബീച്ചുകളിൽ ആഘോഷങ്ങൾ അനുവദിക്കില്ല; മുന്നറിയിപ്പുമായി പോലീസും ആരോഗ്യ വകുപ്പും

ചെറായി: കോവിഡ് നിയന്ത്രണ പ്രൊട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഇക്കുറി രാത്രി ചെറായി ബീച്ച് ടൂറിസ്റ്റ് കേന്ദ്രമുൾപ്പെടെയുള്ള വൈപ്പിൻ കരയിലെ ബീച്ചുകളിൽ പുതവർഷപ്പിറവി ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് പോലീസും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകി. 31ന് ചെറായി, കുഴുപ്പിള്ളി, കോണ്‍വെന്‍റ് , മുനന്പം, മാലിപ്പുറം വളപ്പ്, ഞാറക്കൽ ആറാട്ട് വഴി, വെളിയത്ത് പറന്പ് ബീച്ചുകളിലെല്ലാം പോലീസിന്‍റെ കർശന നിയന്ത്രണമുണ്ടാകും. ഒരു ബീച്ചിലും രാത്രി ആഘോഷങ്ങൾ അനുവദിക്കില്ല. അതേസമയം റിസോർട്ടുകൾ, ഹോം സ്റ്റേകൾ തുടങ്ങിയ ഇടങ്ങളിൽ കോവിഡ് പ്രോട്ടോക്കോളിനു വിധേയമായി ആഘോഷങ്ങൾ ആകാം. നിയന്ത്രണങ്ങളുടെ ഭാഗമായി 31നു വൈകുന്നേരം ആറുമണിയോടെ സംസ്ഥാന പാതയിൽ നിന്നും ബീച്ചുകളിലേക്കുള്ള റോഡുകളെല്ലാം ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് പോലീസ് പിക്കറ്റ് ഏർപ്പെടുത്തും. ആറിനുശേഷം ബീച്ചുകളിലേക്ക് ടൂറിസ്റ്റുകളെയോ, വാഹനങ്ങളെയോ കടത്തി വിടില്ല. അതേസമയം റിസോർട്ടുകളിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള ടൂറിസ്റ്റുകൾ ബന്ധപ്പെട്ട രേഖകൾ കാണിച്ചാൽ കടത്തിവിടും. പോലീസ് പിക്കറ്റ് പ്രാദേശിക…

Read More

50 വർഷത്തെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു ! പ്രധാനമന്ത്രി ഇടപെട്ടു, പൊന്നപ്പന് കുടിവെള്ളമെത്തി

പെരുമ്പാവൂര്‍: പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെട്ടതോടെ പൊന്നപ്പന്‍റെയും കുടുംബത്തിന്‍റെയും 50 വർഷത്തെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. വേങ്ങൂര്‍ പഞ്ചായത്തിലെ മൂത്തേടം കവലയില്‍ താമസിക്കുന്ന നടുകുടി പൊന്നപ്പന്‍റെ (85) കുടുംബം കുടിവെള്ളത്തിനായി കാത്തിരുന്നത് നീണ്ട 50 വര്‍ഷമാണ്. പട്ടയം ഇല്ലാത്തതിനാല്‍ പൊളിഞ്ഞു ചാടാറായ മണ്‍വീട്ടിലാണ് വൃദ്ധദമ്പതികളുടെ താമസം. അരകിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നാണ് കുടുംബം കുടിവെള്ളം ശേഖരിച്ചിരുന്നത്. പൊതുപ്രവര്‍ത്തകന്‍ തോമസ് കെ ജോര്‍ജ് വൃദ്ധദമ്പതികളുടെ വിഷമ സ്ഥിതി കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് ജല ജീവന്‍ മിഷന്‍ പദ്ധതിപ്രകാരം കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ തയാറായത്. പദ്ധതി നടപ്പിലായതോടെ പ്രദേശത്തെ ആറു കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭിക്കും. മനുഷ്യാവകാശ കമ്മീഷന്‍ ഈ കുടുംബത്തിന് കുടിവെള്ളം എത്തിക്കുവാന്‍ ഉത്തരവിട്ടെങ്കിലും 7000 രൂപ അടച്ചാല്‍ മാത്രമേ കുടിവെള്ളം എത്തിക്കാന്‍ കഴിയൂ എന്ന നിലപാടാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചത്.

Read More

കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേജ് പരിപാടികള്‍ ലഭിക്കാത്ത അവസ്ഥ! മിമിക്രി കലാകാരന്മാര്‍ ദുരിതത്തില്‍

കൊച്ചി: നാടക അക്കാദമി മിമിക്രിയെ കലയായി അഗീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ അംഗീകാരങ്ങളോ ലഭിക്കുന്നില്ലെന്ന പരാതിയുമായി മിമിക്രി കലാകരന്മാര്‍. ചിലരുടെ ബോധപൂര്‍വമായ ശ്രമം കാരണം മിമിക്രിയെ അക്കാഡമിയില്‍ നിന്നും പുറന്തള്ളുകയാണെന്നും ഇതുമൂലം യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത കലാകാരന്മാര്‍ ദുരിതത്തിലാണെന്നും മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (മാ) ഭാരവാഹികള്‍ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേജ് പരിപാടികള്‍ ലഭിക്കാത്ത അവസ്ഥയാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പരിപാടികള്‍ അധികമായി ലഭിക്കുന്ന സമയങ്ങളില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്നത്. 2018,19 വര്‍ഷങ്ങളില്‍ പ്രളയം പ്രതികൂലമായപ്പോള്‍ ഇക്കുറി കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. മറ്റ് തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യമില്ലാത്തത് മൂലം അവ ചെയ്യാനാകാത്ത അവസ്ഥയിലാണ് ഭൂരിഭാഗം മിമിക്രി കലാകാരന്മാരും. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ മിമിക്രി കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സോ, സാമ്പത്തിക സഹായമോ ഏര്‍പ്പെടുത്തുക. സര്‍ക്കാര്‍ ആനുകൂല്യത്തോടെ വായ്പ്പാ സൗകര്യം. ഓഡിറ്റോറിയങ്ങളില്‍ സര്‍ക്കാര്‍ പറയുന്ന അളവില്‍ ആളുകളെ കയറ്റി ചെറിയ പരിപാടികള്‍ അവതരിപ്പിക്കാനുള്ള…

Read More