ലുലു മാളിൽ വീണ്ടും യുവതിയെ അപമാനിക്കാൻ ശ്രമം; നഗ്നത പ്രദർശിപ്പിച്ചെന്നു പരാതി

കൊച്ചി: കൊച്ചി ലുലു മാളിൽ വീണ്ടും യുവതിക്കുനേരെ അപമാനശ്രമം. യുവാവ് നഗ്നതാ പ്രദർശനം നടത്തിയതായി കാട്ടി ആലപ്പുഴ സ്വദേശിനി പോലീസിൽ പരാതി നൽകി. ക്രിസ്മസ് ദിനത്തിൽ മാളിലെ രണ്ടാം നിലയിൽവച്ചു യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണു പരാതിയിൽ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത പോലീസ് യുവാവിനെ തിരിച്ചറിയാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. നേരത്തെ, ഇതേ ലുലു മാളിൽവച്ച് മലയാള നടിക്കു നേർക്ക് അപമാനശ്രമമുണ്ടായതു വാർത്തയായിരുന്നു. മലപ്പുറം സ്വദേശികളായ യുവാക്കളെ സംഭവത്തിൽ അറസ്റ്റിലാവുകയും ചെയ്തു.

Read More

സിനിമാ താരത്തെ മർദിച്ചതായി പരാതി; ഗുണ്ടകള്‍ ആക്രമിച്ചത് പോലീസ് നോക്കിനിൽക്കെ

ആലുവ: ഫ്ലാറ്റുടമയായ സിനിമാ താരത്തെ പോലീസ് നോക്കിനിൽക്കെ മർദിച്ചതായി പരാതി. മീനു കുര്യൻ എന്ന മീനു മുനീറിനെയാണ് ദേശത്തെ ഫ്ലാറ്റിലെ കാർ പാർക്കിംഗ് സ്ഥലത്ത് വച്ച് ഗുണ്ട ആക്രമിച്ചത്. കാർ പാർക്കിംഗ് ഏരിയയിൽ അനധികൃത നിർമാണം എതിർത്തതിനാണ് മർദ്ദനം നടന്നതെന്ന് മീനു മുനീർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം നൽകിയിട്ടും നെടുമ്പാശേരി പോലീസ് കേസെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

Read More

ബീച്ച് ടൂറിസത്തിന്‍റെ പറുദീസ! വളപ്പ് ബീച്ചിന്‍റെ സൗന്ദര്യം നുകരാൻ സന്ദർശകരെത്തുന്നു

വൈപ്പിൻ: ബീച്ച് ടൂറിസത്തിന്‍റെ പറുദീസയായ വൈപ്പിനിൽ എളങ്കുന്നപ്പുഴ വളപ്പ് ബീച്ചും സന്ദർശകരുടെ ഇഷ്ടകേന്ദ്രമാകുന്നു. ഞായറാഴ്ചകളിലും മറ്റു അവധി ദിനങ്ങളിലുമെല്ലാം ഇവിടെ ചെറായി ബീച്ച് ടൂറിസ്റ്റ് കേന്ദ്രത്തിലേതിനേക്കാൾ ഏറെ സന്ദർശകരാണ് ഒഴുകിയെത്തുന്നത്. ഔദ്യോഗികകമായി ഈ ബീച്ച് ടൂറിസം വകുപ്പോ ഡിടിപിസിയോ പഞ്ചായത്തോ ഏറ്റെടുത്തിട്ടില്ല. വടക്ക് മാലിപ്പുറം മുതൽ പുതുവൈപ്പ് ഐഒസി പദ്ധതി മേഖലക്ക് വടക്ക് വരെ ഒരു കിലോമീറ്ററിലധികം നീണ്ട് പരന്ന് കിടക്കുന്ന ബീച്ചിൽ നിറെയ പഞ്ചസാര മണലാണ്. കൂടാതെ കാറ്റാടി മരങ്ങളും ,ബീച്ചിനു സമാന്തരമായുള്ള ചെറുതടാകങ്ങളും സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലേയും ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ഇവിടെ നിറയെ സന്ദർശകരായിരുന്നു. സന്ദർശകരെത്താൻ തുടങ്ങിയതോടെ നാട്ടുകാർ സംഘടിച്ച് ബീച്ച് വികസന സമിതി രൂപീകരിച്ച് അടിസ്ഥാന ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിടിപിസി അധികൃതർ ഇവിടെ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ശൗച്യാലയവും ബീച്ചിലേക്ക കടന്ന് പോകുന്ന ചിറ ബലപ്പെടുത്താനുള്ള…

Read More

യോഗയും കോവിഡും പിന്നെ സാന്താക്ലോസും! ക്രിസ്മസ് ദിനത്തിൽ ജലാശത്തിനു നടുവിൽ കോവിഡ് ബോധവത്കരണം നടത്തി അച്ഛനും മകനും

ചെറായി: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സാന്താക്ലോസിന്‍റെ വേഷവിധാനത്തിൽ ജലാശത്തിനു നടുവിൽ യോഗാഭ്യാസത്തിലൂടെ കോവിഡ് ബോധവൽകരണം സംഘടിപ്പിച്ച് ചെറായി സ്വദേശി അറക്കൽ ജോയിയും മകൻ ജോയൽ ബക്കാമും. പ്ലാസ്റ്റിക് കാലിക്കുപ്പികൾ നിരത്തിയുണ്ടാക്കിയ ചങ്ങാടത്തിൽ പുൽക്കൂടും നക്ഷത്രവുമൊക്കെ സ്ഥാപിച്ച് ചെറായി ബീച്ചിനടുത്തുള്ള ചെമ്മീൻ കെട്ടിന്‍റെ നടുവിലാണ് ഈ ബോധവൽകരണ അഭ്യാസം സംഘടിപ്പിച്ചത്. അടുത്തപടിയായി കോവിഡിനെതിരേ തീരദേശത്ത് സൈക്കിളിൽ ബോധവൽകരണ റാലി നടത്താനുള്ള ശ്രമത്തിലാണ് ജോയിയും ഭാര്യ ലിസിയും മക്കളായ ജോണ്‍ഹോളും ജോയൽ ബെക്കാമും. കഴിഞ്ഞ 12 വർഷമായി ജോയിയും കുടുംബവും യോഗഭ്യാസം നടത്തിവരുന്നവരാണ്. ചെറായി കരുത്തലയിൽ നാളികേരം, പഴം, കപ്പ , സവാള തുടങ്ങിയവ വിറ്റാണ് ജോയി ഉപജീവനം നടത്തുന്നത്.

Read More

എറണാകുളം ജില്ലയിൽ ക്രിസ്മസ് ദിനത്തിൽ രണ്ട് അപകടങ്ങളിലായി നാല് മരണം; അപകടം നടന്നത് വൈപ്പിൻ മുരിക്കുപാടത്തത്തും അരൂരിലും 

വൈപ്പിൻ, അരൂർ: ക്രിസ്മസ് ദിനത്തിൽ എറണാകുളം ജില്ലയിൽ പുലർച്ചെ രണ്ടിടങ്ങളിലായി നടന്ന വാഹാനപകടങ്ങളിൽ നാല് മരണം. വൈപ്പിൻ മുരിക്കുപാടത്തത്തും അരൂരിലുമാണ് അപകടം നടന്നത്. രണ്ട് പകടങ്ങളിലുമായി ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ ഒന്നോടെ സംസ്ഥാന പാതയിൽ മുരുക്കുംപാടം ബെൽബോ കവലയിലാണ് ആദ്യത്തെ അപകടം നടന്നത്. മുരുക്കുംപാടം കടന്പുകാട്ട് ഫ്രെഡിയുടെ മകൻ ഫ്രെബിൻ(26), ഞാറക്കൽ മഞ്ഞനക്കാട് വാടക്ക് താമസിക്കുന്ന കുന്നേൽ വീട്ടിൽ ജോളിയുടെ (സേവ്യർ ) മകൻ ജോമോൻ(21) എന്നിവരാണ് മരിച്ചത്. ജോമോനൊപ്പം ബൈക്കിനു പിന്നിലുണ്ടായിരുന്ന ഞാറക്കൽ സ്വദേശി ആദർശ്(21) ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. രാത്രി ഞാറക്കലിൽനിന്നും ജോമോനും ആദർശും ഭക്ഷണം കഴിക്കാനായി ബൈക്കിൽ എറണാകുളത്തേക്ക് പോകുകയായിരുന്നു. ഈ സമയം എറണാകുളത്തുനിന്നും ബൈക്കിൽ എതിരേ വരികയായിരുന്നു ഫ്രെബിൻ. അമിത വേഗതയിലെത്തി ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡിലേക്കു തെറിച്ചുവീണ മൂവരെയും റോഡിലുണ്ടായിരുന്നവരും ഓടിക്കൂടിയവരും…

Read More

നിര്‍മാണത്തിന് നിലവാരമില്ലെന്ന്! കൊച്ചിൻ കാൻസർ റിസർച്ച് സെന്‍ററിന്‍റെ നിർമാണം നിർത്തിവയ്ക്കാൻ കിഫ്ബി നിർദേശം; നിര്‍മിച്ച ഒരു ഭാഗം പൊളിച്ചു കളയേണ്ടി വരും

കളമശേരി: നിലവാരമില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് കൊച്ചിൻ കാൻസർ റിസർച്ച് സെന്‍ററിന്‍റെ നിർമാണം നിർത്തിവയ്ക്കാൻ കിഫ്ബി നിർദേശം. നിർമാണം ആരംഭിച്ച ശേഷം രണ്ടു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് നിർമാണം നിർത്തിവയ്ക്കുന്നത്. നിലവിലെ കരാർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിർമാണത്തിലെ കാലതാമസത്തിനൊപ്പം നിലവാരം ഇല്ലെന്ന സാങ്കേതിക വിദഗ്ദ്ധരുടെ കണ്ടെത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കടുത്ത നിലപാട് കിഫ്‌ബി സ്വീകരിച്ചത്. നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഭാഗം പൊളിഞ്ഞു വീണതിന് ശേഷം 2019 നവംബർ 28 നാണ് ആദ്യം സ്റ്റോപ്പ് മെമ്മോ കൊടുത്തത്. ആശുപത്രികളുടെ നിർമാണ രംഗത്ത് യാതൊരു മുൻ പരിചയവുമില്ലാത്ത ഇൻകെൽ എന്ന കമ്പനിയാണ് നിർമാണ ചുമതല ഏറ്റെടുത്തത്. പി ആൻഡ് സി കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിന് നിർമാണ കരാർ നൽകി. ആരംഭഘട്ടത്തിൽ തന്നെ ഗുണമേന്മയെക്കുറിച്ച് പലർക്കും ആശങ്കയുണ്ടായിരുന്നു. അത് ശരിവച്ചുകൊണ്ട് കെട്ടിടത്തിന്‍റെ ഏതാനും തൂണുകൾ മറിഞ്ഞു വീഴുകയായിരുന്നു. നിർദിഷ്ട കൊച്ചിൻ…

Read More

ക്രിസ്മസ് ദിനത്തിൽ ഉച്ചഭക്ഷണം തെരുവില്‍, കാരണം..! വ്യത്യസ്ത സമരവുമായി ഗിഫ്റ്റ് സിറ്റി പ്രദേശവാസികൾ

അയ്യന്പുഴ: ക്രിസ്മസ് ദിനത്തിൽ ഉച്ചഭക്ഷണം തെരുവിലിരുന്ന് കഴിച്ച് വ്യത്യസ്തമായ സമരവുമായി ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങൾ. ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി കുടിയിറങ്ങേണ്ടി വരുന്ന അയ്യന്പുഴയിലെ ഇരുനൂറിലധികം കുടുംബങ്ങളാണ് വീടുകളിൽ പാകം ചെയ്ത പൊതിച്ചോറുമായി തങ്ങളുടെ ക്രിസ്തുമസ് തെരുവിൽ ആഘോഷിച്ചത്. കൊല്ലകോട്, അമലാപുരം റോഡിന്‍റെ ഇരുവശത്തുമായിരുന്ന് ജാതി മത ഭേതമന്യ, യുവജനങ്ങളും സ്ത്രീകളുമടക്കം നിരവധി പേർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമരത്തിന്‍റെ ഭാഗമായി. നാടിന് വേണ്ടി സമരം ചെയ്യുന്ന ജനങ്ങൾക്കു പിന്തുണ അറിയിച്ചു കൊണ്ട് റോജി എം. ജോണ്‍ എംഎൽഎയും സമരത്തിനെത്തി. ക്രിസ്തുമസ് ദിനത്തിൽ വഴിയോരത്തിരുന്നു ഭക്ഷണം കഴിക്കേണ്ടി വരുന്നത് തികച്ചും വേദന ജനകമാണെന്നും ജനകീയ സമരത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. തദേശീയരായ ജനങ്ങളോട് ചർച്ചചെയ്യാതെ ഉദ്യോഗസ്ഥരെയും, വ്യവസായികളെയും മാത്രം ഉൾപ്പെടുത്തിയുള്ള ചർച്ചകൾ ജനാധിപത്യ വിരുദ്ധമാണെന്നു സമര സമിതി കണ്‍വീനറായ ജോസ് ചുള്ളി ആരോപിച്ചു. സമരസമിതി…

Read More

സ്വപ്നയുടെ സന്ദർശകർക്കൊപ്പം ഉദ്യോഗസ്ഥരെ വിലക്കിയ ജയിൽ വകുപ്പിനെതിരേ കസ്റ്റംസ്

കൊച്ചി: സ്വര്‍ക്കടത്തു കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്‍റെ സന്ദര്‍ശകര്‍ക്കൊപ്പം ഉദ്യോഗസ്ഥരുടെ സാന്നിധ്യം വിലക്കിയ ജയില്‍ വകുപ്പ് നടപടികള്‍ക്കെതിരേ കസ്റ്റംസ് രംഗത്ത്. ഇതിനെതിരേ കസ്റ്റംസ് പരാതി നല്‍കിയതായാണു പുറത്തുവരുന്ന വിവരങ്ങള്‍. നിലവിലെ ജയില്‍ നിയമം അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം അനുവദിക്കാനാവില്ലെന്ന ജയില്‍ ഡിജിപിയുടെ സര്‍ക്കുലറിനെതിരേ കോഫെ പോസെ സമിതിക്കാണു കസ്റ്റംസ് പരാതി നല്‍കിയതെന്നാണു വിവരം. സാധാരണ ഗതിയില്‍ കോഫെ പോസെ തടവുകാരുടെ സന്ദര്‍ശകര്‍ക്കൊപ്പം അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥനെ അനുവദിക്കാറുണ്ട്. കോഫെ പോസെ തടവുകാരിയായാണു സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സ്വപ്ന സുരേഷിന്‍റെ ബന്ധുക്കളടക്കമുള്ള സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വപ്നയുടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയില്‍ അധികൃതര്‍ തിരിച്ചയച്ചു. ജയില്‍ ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ജയില്‍വകുപ്പ് നടപടികള്‍ക്കെതിരേ കസ്റ്റംസ്…

Read More

പാർട്ടിവിരുദ്ധ നിലപാടുകൾ; ശോഭാ സുരേന്ദ്രനെതിരേ അച്ചടക്കനടപടിക്കു സാധ്യത

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി കൊച്ചിയിൽ ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ ചർച്ചയാകുക ശോഭാ സുരേന്ദ്രന്‍റെ പാർട്ടിവിരുദ്ധ നിലപാടുകൾ. ശോഭയ്ക്കെതിരേ ശക്തമായ നടപടിയും ചിലപ്പോൾ ഉണ്ടായേക്കും. ആര്‍എസ്എസും കൈയൊഴിഞ്ഞതോടെ കോര്‍കമ്മിറ്റിയില്‍ ശോഭയ്ക്കെതിരേ കടുത്ത നടപടി വേണമെന്ന് മുരളീധരന്‍പക്ഷം ആവശ്യപ്പെടും. തദേശതെരഞ്ഞെടുപ്പില്‍ പോലും ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിക്കു ക്ഷീണം ഉണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണു സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. കുറച്ചുനാളുകളായിപാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തുകയും ഒരു ചര്‍ച്ചയ്ക്കും തയാറാകാതെ പാര്‍ട്ടിശത്രുക്കള്‍ക്കു ബിജെപിയെ വിമര്‍ശിക്കാന്‍ അവസരം കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് ശോഭ സ്വീകരിക്കുന്നതെന്നാണു മുരളീധരന്‍ പക്ഷത്തിന്‍റെ വിമര്‍ശനം. അഖിലേന്ത്യാ നേതൃത്വംപോലും സുരേന്ദ്രന്‍റെ നേതൃത്വത്തിനു പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ ഒന്നെങ്കില്‍ താക്കീത് നല്‍കി കൂടെ നിര്‍ത്തുക, അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി തുറക്കുക എന്ന നിലപാടാണു മുരളീധരന്‍പക്ഷം ശ്രമിക്കുന്നത്. എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ആരംഭിക്കുന്ന യോഗത്തില്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്‍…

Read More

സ്വത്തിൽ പിടിവീഴുന്നു;ശിവശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി;കുറ്റപത്രം ഇന്നു നല്‍കും

സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്തിന്‍റെ മറവില്‍ നടന്ന കളളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം നല്‍കുക. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്‍റെ സ്വത്ത് കണ്ടു കെട്ടാന്‍ ഇഡി ഉത്തരവിറക്കി. ഇന്നു കുറ്റപത്രം നല്‍കാനിരിക്കെയാണ് ഇഡിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ട് അറുപതു ദിവസത്തിലേക്കു കടക്കുകയാണ്. ശിവശങ്കര്‍ സ്വാഭാവിക ജാമ്യത്തിലേക്ക് നീങ്ങുന്നത് തടയാനാണ് ഇഡി കുറ്റപത്രം സമര്‍പ്പിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍നിന്ന് എന്‍ഐഎ കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കോഴയാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇത് സ്വപ്നയുടെ പണമാണെന്ന് വരുത്തിതീര്‍ത്ത് രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു ശിവശങ്കര്‍. സര്‍ക്കാര്‍ പദ്ധതികളായ കെ ഫോണിന്‍റെയും ലൈഫ് മിഷന്‍റെയും നിര്‍ണായക വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്ന സുരേഷുമായി പങ്കുവച്ചിരുന്നു.…

Read More