വൈപ്പിൻ: വൻ വിലവരുന്ന ഹൈ പവർ മയക്ക് മരുന്നുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഡിജെ പാർട്ടികൾ വീണ്ടും സജീവമാകുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടൊയാണ് വീര്യംകൂടിയ ലഹരികൾ ഉപയോഗിച്ചുള്ള പാർട്ടികൾ വ്യാപകമാകുന്നത്. ഇത്തരം മയക്ക് മരുന്നുകളുടെ ഇനത്തിൽപെട്ട എംഡിഎംഎ എന്ന ഒരിനം മയക്കുമരുന്നുമായി ഞാറക്കൽ പെരുന്പിള്ളി സ്വദേശിയായ കൈതവളപ്പിൽ ആൽബിയുടെ മകൻ അമൽ (21) എന്ന യുവാവ് ഇന്നലെ ഞാറക്കൽ എക്സൈസിന്റെ പിടിയിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. വൻകിട നഗരങ്ങിളിൽ നടക്കുന്ന ഡിജെ പാർട്ടികളിൽ ലഹരികൂട്ടാൻ ഉപയോഗിക്കുന്ന ന്യൂജനറേഷൻ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട സൈക്കോട്രോപ്പിക്ക് പദാർഥമാണത്രേ എം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എംഡിഎംഎ. മൊത്തം 515 മില്ലി ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഒരു പാക്കറ്റിനു 3000 രൂപവെച്ചാണ് ഇയാൾ വില്പന നടത്തുന്നത്. ഞാറക്കൽ ഭാഗത്തുനിന്നും പിടികൂടുന്പോൾ യുവാവിൽ നിന്നും 10 ഗ്രാം കഞ്ചാവുകൂടി പിടിച്ചെടുത്തിരുന്നു. ബംഗളൂരുവിൽനിന്ന് കൊറിയർ വഴി വൈപ്പിനിൽ എംഡിഎംഎ…
Read MoreCategory: Kochi
വടിവാൾ കൊണ്ട് വെട്ടിവീഴ്ത്തിയ ശേഷം വെടിവെച്ച സംഭവത്തിൽ മൂന്ന് പേർകൂടി ജയിലിലേക്ക്; സംഭവത്തിൽ ഇതോടെ എട്ടുപേർ പിടിയിൽ
പെരുമ്പാവൂർ: യുവാവിനെ വടിവാൾ കൊണ്ട് വെട്ടി വെടിവെച്ച കേസിൽ പിടികൂടിയ മൂന്നു പേരെ കോടതി റിമാൻഡ് ചെയ്തു. ചേലാമറ്റം സ്വദേശികളായ കുപ്പിയാൻ വീട്ടിൽ മാങ്ങ അബു എന്നറിയപ്പെടുന്ന അബുബക്കർ (46), ഊരക്കാടൻ വീട്ടിൽ സുധീർ (43), വല്ലം മാവേലിപ്പടി സ്വദേശി മൂത്തേടൻ വീട്ടിൽ ബൈജു (38) എന്നിവരാണ് റിമാൻഡിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ പ്രധാന പ്രതിയായ നിസാറിന്റെ കച്ചവട പങ്കാളിയാണ് അബൂബക്കർ. സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടത് ബൈജുവിന്റെയും അബൂബക്കറിന്റെയും വാഹനത്തിലാണ്. പ്രതികൾ രക്ഷപെടാൻ ശ്രമിച്ച രണ്ട് വാഹനവും കസ്റ്റഡിയിലെടുത്തു.വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. തുടർന്ന് സംഘം ആദിലിനെ വാഹനം കൊണ്ട് ഇടിച്ചു വിഴ്ത്തി വടിവാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം നെഞ്ചേത്തേക്ക് വെടിയുതിർക്കുകയയിരുന്നു. കേസിൽ അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു ഇവരെ കോടതി റിമാൻഡ്…
Read Moreയുവാവ് കുടുങ്ങിയത് റിസ്വാനയുടെ പ്രണയത്തിൽ; തട്ടിപ്പിനിറങ്ങുന്ന രാത്രിസയമങ്ങളിൽ; ഹണിട്രാപ്പ് കേസിൽ പിടിയിലാവർ മുമ്പും തട്ടിപ്പു നടത്തിയിട്ടുള്ളതായി പോലീസ്
കൊച്ചി: ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂര്‍ പോലീസ് പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇരുവരും സമാനമായ കുറ്റകൃത്യങ്ങള്‍ നേരത്തേ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന പോലീസ് അന്വേഷണം വ്യാപിപിച്ചു. പ്രണയം നടിച്ച് യുവാവിനെ വിളിച്ചുവരുത്തി സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നെടുത്ത കേസില്‍ കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാന(24), പേണേക്കര സ്വദേശി അല്‍ത്താഫ്(21) എന്നിവരാണ് ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്. യുവതിയും സുഹൃത്തും രണ്ടു മാസം മുമ്പാണ് ചേരാനെല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡില്‍ വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനുമുമ്പ് യുവതി പാലാരിവട്ടം പോലീസിന്റെ കീഴിലുള്ള പ്രദേശത്തായിരുന്നു താമസമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എവിടെയെങ്കിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണു പോലീസ് പരിശോധിക്കുന്നത്. തട്ടിപ്പിന് ഇരയായവര്‍ നാണക്കേടുകാരണം പരാതിപ്പെടാന്‍ വൈമുഖ്യം കാണിക്കുന്നതാണോയെന്നും പോലീസ് സംശയിക്കുന്നു. നേരത്തേ രാത്രികാലങ്ങളില്‍ ഈ യുവതിയെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ കാണാറുള്ളതായ വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലാണ് ഇവര്‍…
Read Moreമുംബൈ പോലീസ് കുരുക്കു മുറുക്കുന്നു; ബിനീഷിനു പിന്നാലെ ബിനോയ്?
കൊച്ചി: ലഹരിക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു ജയിലില്‍ കിടക്കുന്ന ബിനീഷ് കോടിയേരിക്കു പിന്നാലെ സഹോദരന് ബിനോയിക്കെതിരേ കേസ് ശക്തമാക്കി മുംബൈ പോലീസ്. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്കിയ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരേ മുംബൈ പോലീസ് വൈകാതെ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. റജിസ്ട്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്. പീഡനപരാതി നിലനില്‍ക്കുന്ന കീഴ്ക്കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍, ഡിഎന്‍എ റിപ്പോര്‍ട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചാരണവും അവര്‍ നിഷേധിച്ചു. മുംബൈ മീരാറോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്.…
Read Moreനെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; നുണപരിശോധന റിപ്പോർട്ട് വന്നതിന് പിന്നാലെ എസ്പി വേണുഗോപാലിന് സിബിഐ നോട്ടീസ്
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഇടുക്കി മുൻ എസ്പി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. വേണുഗോപാലിന്റെ നുണപരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് സിബിഐ നീക്കം. അതേസമയം, മുൻകൂർ ജാമ്യാപേക്ഷയുമായി വേണുഗോപാൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ വേണുഗോപാലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
Read Moreചിഹ്നത്തിൽ പൊതിഞ്ഞ മധുരവുമായി മിഠായി കമ്പനികൾ; കുട്ടികൾക്ക് മിഠായി നൽകി വോട്ടർമാരെ ആകർഷിക്കാൻ കിട്ടിയ അവസരം മുതലാക്കി സ്ഥാനാർഥികളും
ആലുവ: മാസ്കിനും ടീ ഷർട്ടിനും പുറമെ വോട്ടർമാരെ ആകർഷിക്കാൻ ചിഹ്നം പതിച്ച മധുരവുമായി മിഠായി കമ്പനികൾ രംഗത്ത്. കടകളിൽ ലഭിക്കുന്ന മിഠായികൾ വർണക്കടലാസിൽ പൊതിഞ്ഞ് അതിൽ ഇഷ്ടക്കാരുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ആലേഖനം ചെയ്താണ് ഇലക്ഷൻ പ്രചരണത്തിന് വിവിധ കമ്പനികളിറക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നതോടെ ഉള്ളം കുളിർപ്പിക്കാൻ മിഠായി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും. കോവിഡ് കാലമായതിനാൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിവ് പ്രചാരണ കോലാഹലങ്ങൾ ഇക്കുറിയുണ്ടാവില്ല. പകരം പുതുമയുള്ള പ്രചാരണായുധങ്ങൾ പുറത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഈ മിഠായി പരീക്ഷണം. വിവിധ നിറത്തിൽ നാരങ്ങാ മിഠായി, തേൻമിഠായി, പുളിമിഠായി, ഇഞ്ചി മിഠായി, വെട്ടുമിഠായി, സേമിയ മിഠായി, കമ്പു മിഠായി തുടങ്ങി നിരവധി ഐറ്റങ്ങൾ തെരഞ്ഞെടുപ്പു ചിഹ്നങ്ങളിൽ പൊതിഞ്ഞ് കമ്പനികൾ കാത്തിരിക്കുകയാണ്. . കൊച്ചു കുട്ടികൾക്ക് മിഠായികൾ നൽകി വലിയവരുടെ വോട്ട് തട്ടിയെടുക്കാനും ഇത് പ്രയോജനപ്പെടുമെന്ന…
Read Moreപെരുമ്പാവൂരിലെ വെടിവയ്പ്പും വടിവാള്‍ ആക്രമണവുംപ്രതികൾ കീഴടങ്ങി; അറസ്റ്റ് ഇന്ന്
പെരുമ്പാവൂര്‍(കൊച്ചി): പെരുമ്പാവൂരില്‍ ആഡംബര വാഹനത്തിലെത്തി വെടിവയ്പും വടിവാള്‍ ആക്രമണവും നടത്തിയ കേസിലെ ഏഴ് പ്രതികളും പോലീസില്‍ കീഴടങ്ങിയതായി സൂചന. ഇന്നലെ അഞ്ചു പ്രതികള്‍ കീഴടങ്ങിയതിനു പിന്നാലെ ഇന്നു രണ്ടുപേര്‍കൂടി കീഴടങ്ങിയതായാണു പുറത്തുവരുന്ന വിവരങ്ങള്‍. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.സംഭവസ്ഥലത്ത് റൂറല്‍ എസ്പി എത്തിയതിനുശേഷമാകും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. അതിനിടെ, സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തണ്ടേക്കാട് സ്രാമ്പിക്കല്‍ വീട്ടില്‍ സലീമിന്റെ മകന് ആദില്‍ ഷാ (25) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെ നടന്ന ശസ്ത്രക്രിയകള്ക്കുശേഷം ആദില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും അപകട നില തരണം ചെയ്തെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരവധി വെട്ടേറ്റതിനെത്തുടര്ന്നു ശസ്ത്രക്രിയ മണിക്കൂറുകള്‍ നീണ്ടുനിന്നു. ആദിലിനെ വെട്ടിവീഴ്ത്തി വെടിയുതിര്‍ത്ത തണ്ടേക്കാട് സ്വദേശി നിസാര്‍ ഉള്‍പ്പെടെയുള്ള പ്രതികളാണു പോലീസില്‍ കീഴടങ്ങിയത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.
Read Moreഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമല്ലേയുള്ളൂ, യഥാര്‍ഥ ചെലവിന്റെ വ്യക്തമായ കണക്കുകള്‍ നല്‍കണം! സിബിഎസ്ഇ സ്കൂളുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കോവിഡ് കാലത്ത് സാധാരണക്കാര്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കണമെന്നും സ്കൂളുകള്‍ യഥാര്‍ഥ ചെലവിനേക്കാള്‍ ഉയര്‍ന്ന തുക ഫീസായി ഈടാക്കുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സിബിഎസ്ഇ സ്കൂളുകളിലെ ഫീസ് ഇളവിനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നല്കിയ ഒരുകൂട്ടം ഹര്‍ജികളിലാണു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായതിനാല്‍ യഥാര്‍ഥ ചെലവിന്റെയും രക്ഷിതാക്കളില്‍നിന്ന് ഈടാക്കുന്ന ഫീസിന്റെയും വ്യക്തമായ കണക്കുകള്‍ നല്കാന് ഹര്‍ജിയിലെ എതിര് കക്ഷികളായ സ്കൂള്‍ മാനേജ്മെന്റുകളോടു ഹൈക്കോടതി നിര്‍ദേശിച്ചു. യഥാര്‍ഥ ചെലവ്, ഈടാക്കുന്ന ഫീസ് എന്നിവ ഇനം തിരിച്ച് ഈ മാസം 17നകം നല്‍കാനും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
Read Moreതുപ്പുംപടിയിൽനിന്നു കണ്ടെത്തി ‘കുരുടൻ മുഷി’! കടും ചുവപ്പുനിറമാണു ഈ മീനിന്…
മുളന്തുരുത്തി: അപൂർവമായ ‘കുരുടൻ മുഷി’യെ തുപ്പുംപടിയിൽ കണ്ടെത്തി. ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എംടെക് വിദ്യാർഥിയായ സി.എസ്. ജോമറിനാണ് അപൂർവ മത്സ്യത്തെ ലഭിച്ചത്. തൃശൂർ ചെറുവത്തൂർ വീട്ടിൽ സി.ഐ. സിംജോയുടേയും മേഴ്സിയുടേയും മകനാണ് ജോമർ. പഠനകാലത്ത് തുപ്പുംപടി ഷാപ്പ് റോഡിൽ വാടകക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റിൽ നിന്നും ടാങ്ക് വഴി പൈപ്പിലൂടെയാണ് മത്സ്യത്തെ ലഭിച്ചത്. കടും ചുവപ്പുനിറമാണു മീനിന്. ജോമർ മത്സ്യത്തെ ലഭിച്ച ഉടൻ സുഹൃത്തുക്കളോട് മത്സ്യത്തെ പറ്റി സംശയം പറഞ്ഞു എങ്കിലും ആരും കാര്യമായി എടുത്തില്ല. മത്സ്യത്തെ പറ്റി ഗൂഗിളിൽ തിരയുകയും കൈയിൽ ഇരിക്കുന്ന മത്സ്യം അപൂർവമാന്നെന്നു മനസിലാക്കുകയും ചെയ്തു. തുടർന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ് ) അറിയിക്കുകയും തുടർന്ന് അസി. പ്രഫ. ഡോ. രാജീവ് രാഘവൻ ഫോണിലൂടെ ബന്ധപെടുകയും മത്സ്യത്തിന്റെ ഫോട്ടോ…
Read Moreപെരുമ്പാവൂരിനെ വിറപ്പിച്ച് അർധരാത്രിയിൽ സായുധ സംഘത്തിന്റെ വിളയാട്ടം; വെടിവയ്പിൽ യുവാവിന് ഗുരുതര പരിക്ക്
പെരുമ്പാവൂർ: പെരുന്പാവൂരിനെ വിറപ്പിച്ച് അർധരാത്രിയിൽ സായുധ സംഘത്തിന്റെ വിളയാട്ടം. വെയ്വയ്പും വടിവാൾ പ്രയോഗവും. യുവാവിനു ഗുരുതരപരിക്കേറ്റു. വാഹനത്തിൽ എത്തിയ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് യുവാവിനു ഗുരുതര പരിക്ക്. തണ്ടേക്കാട് സാബ്രിക്കൽ സലിം മകൻ ആദിൽ (30)നാണ് വെടിയേറ്റത്. നെഞ്ചിന് വെടിയേറ്റ ഇയാളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1.30ഓടെ എഎം റോഡിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം വച്ചാണ് സംഭവം നടന്നത്. റിവോൾവർ ഉപയോഗിച്ചു വെടിവച്ച ശേഷം ഗുണ്ടാസംഘം വടിവാൾ കൊണ്ടും ആദിലിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടാകുന്നതിന് മുൻപ് രാത്രി പത്തോടെ സംഭവം നടന്ന പാലക്കാട്ടുതാഴം മാവിൻചുവട് സമീപം വച്ച് വാക്കുതർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും പുലർച്ചയോടെ വെയിവയ്പ്പും വടിവാൾ ആക്രമണവും നടന്നത്. ആക്രമണത്തിനിടെ വെടിവച്ച ആൾക്കും പരിക്കേറ്റിട്ടുണ്ട്. ആദിലിന്റെ അയൽവാസികളായ രണ്ടാൾ ഉൾപ്പെടെ ഏഴോളം പേർ ആക്രമണത്തിനായി എത്തിയ വാഹത്തിൽ ഉണ്ടായിരുന്നതായി…
Read More