പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടെ ഒരാൾ തലയ്ക്കു കല്ലുകൊണ്ടുള്ള ഇടിയേറ്റ് മരിച്ചു. തമിഴ്നാട് തഞ്ചാവൂർ കുമ്പകോണം സ്വദേശി മണി (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രാജ(32), ഭരത് (30) എന്നിവരെ പെരുമ്പാവൂർ സിഐ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം . പെരുമ്പാവൂർ മൗണ്ട് സീനായി ആശുപത്രിക്ക് സമീപം കൊക്കോടൻ കരീമിന്റെ വീട്ടിൽ മൂന്ന് പേരും ഒരുമിച്ചാണ് വാടകക്ക് താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം ഒരുമിച്ച് മദ്യം കഴിച്ചതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്. മണിയുടെ തലയ്ക്കും മുഖത്തിനും കല്ലിന് ഇടിച്ചതാണ് മരിക്കാൻ കാരണം. ഇവർ മൂന്നു പേരും പെരുമ്പാവൂരിൽ കൂലി പണി ചെയ്ത് വരികയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read MoreCategory: Kochi
കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കൽ; പ്രതിരോധം തീർത്ത് യാക്കോബായ വിഭാഗം
കോതമംഗലം: മാർ തോമ ചെറിയപള്ളി ഏറ്റെടുക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സംഘമെത്തുമെന്ന ആശങ്കയിൽ മതമൈത്രി സമിതിയുടേയും വിശ്വാസികളുടേയും നേതൃത്വത്തിൽ പള്ളിയുടെ പ്രവേശന കവാടത്തിൽ സംഘടിച്ച് യാക്കോബായ വിഭാഗം. നിരവധി പേർ കൂട്ടമായി പള്ളിയങ്കണത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. വികാരി ഉൾപ്പെടെ വിവിധ പള്ളികളിൽ നിന്നെത്തിയ വൈദീകരും വിശ്വാസികളും സമിതി അംഗങ്ങളും രംഗത്തുണ്ട്. ഏതു വിധേനയും പള്ളി സംരക്ഷിക്കുമെന്നും പിടിച്ചെടുക്കുവാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും മതമൈത്രി സമിതി ചെയർമാൻ എ.ജി. ജോർജ് കൺവീനർ കെ.എ നൗഷാദ് എന്നിവർ അറിയിച്ചു. കോതമംഗലം പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനും എറണാകുളം ജില്ലാ കളക്ടർക്കുമെതിരെ വിമർശനം നടത്തിയിരുന്നു. വിധി ഒരു വർഷമായിട്ടും നടപ്പാക്കുന്നതിന് വേണ്ട നടപടികൾ കളക്ടർ സ്വീകരിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. പള്ളി പിടിച്ചെടുക്കുന്നതിനെതിരേ മതമൈത്രി സമിതിയുടെ…
Read Moreപത്രിക നൽകാൻ “പട’ വേണ്ട; തിരക്ക് ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പത്രിക സമര്‍പ്പണത്തിന് എത്താവൂ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനായി പത്രിക സമര്‍പ്പിക്കാന്‍ വരുന്നവര്‍ ആളെക്കൂട്ടി വരേണ്ടെന്ന് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള നിര്‍ദേശം. തിരക്ക് ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പത്രിക സമര്‍പ്പണത്തിന് എത്താവൂ എന്നും ഇന്നലെ പുറത്തുവിട്ട മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഒരു സമയം ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ക്ക് മാത്രമേ പത്രിക സമര്‍പ്പിക്കുന്ന ഹാളില്‍ പ്രവേശനം അനുവദിക്കൂ. സ്ഥാനാര്‍ത്ഥിയോ നിര്‍ദ്ദേശകനോ ഉള്‍പ്പടെ മൂന്നു പേരില്‍ കൂടാന്‍ പാടില്ല. ഹാളില്‍ പ്രവേശിക്കുന്നതിനു മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. പത്രിക സമര്‍പ്പിക്കുന്നയാള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിച്ചിരിക്കുകയും വേണം. പത്രിക സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ അനുവദിക്കൂ. സ്ഥാനാര്‍ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല. കണ്ടെയ്ന്മെന്റ് സോണുകളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ച് വേണം നോമിനേഷന് സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്. ഇവര്‍ക്കായി സമയം അനുവദിക്കുന്നതും…
Read Moreജിന്നാപ്പിയെയും പൊക്കനെയും പോലീസ് പൊക്കി! ഇതിനകം കാപ്പ ചുമത്തി ജയിലിൽ അടച്ചത് പതിനെട്ടു ഗുണ്ടകളെ
ആലുവ: എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി പതിനെട്ടു ഗുണ്ടകളെയാണ് ഇതിനകം കാപ്പ ചുമത്തി ജയിലിൽ അടച്ചത്. 23 പേരെ നാടുകടത്തുകയും ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ ഞാറയ്ക്കൽ വയൽപ്പാടം വീട്ടിൽ ജിനേഷ് (ജിന്നാപ്പി-39)നെയും പത്തോളം കേസുകളിൽ പ്രതിയായ നോർത്ത് പറവൂർ കോട്ടുവള്ളി കിഴക്കേപ്രം കരയിൽ വയലും പാടം വീട്ടിൽ അനൂപ് (പൊക്കൻ അനൂപ് 31) നെയുമാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞാറയ്ക്കൽ, മുനമ്പം, വടക്കേക്കര, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ നരഹത്യാ ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഗൂഢാലോചന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജിന്നാപ്പി. കഴിഞ്ഞ ജൂണിൽ നോർത്ത് പറവൂർ സ്റ്റേഷൻ പരിധിയിൽ വടിവാളുമായി ആക്രമണം നടത്തിയതിനെ തുടർന്ന് ഇയാളെ ഒന്നാം പ്രതിയായി കേസ്…
Read Moreസൈക്കിളും അനുബന്ധ വസ്തുക്കളും ഉപയോഗിച്ചാണ് ബസ് കാത്തിരുപ്പു കേന്ദ്രം! ഹിറ്റായി പുതിയകാവിലെ സൈക്കിൾ ബസ് സ്റ്റോപ്പ്
തൃപ്പൂണിത്തുറ: പുതിയകാവിന് കൗതുക കാഴ്ചയായി സൈക്കിൾ കൊണ്ടൊരു ബസ് സ്റ്റോപ്പ്. പൂർണമായും സൈക്കിളും അനുബന്ധ വസ്തുക്കളും ഉപയോഗിച്ചാണ് ബസ് കാത്തിരുപ്പു കേന്ദ്രം നിർമിച്ചിരിക്കുന്നത്. സിപിഎം തൃപ്പൂണിത്തുറ തെക്കുംഭാഗം എട്ടെന്നിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പുതിയകാവ് പടിഞ്ഞാറെ വളവിലാണ് ആകർഷകമായ രീതിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം പണിതത്. സൈക്കിൾ റിം, സൈക്കിൾ, സൈക്കിളിന്റെ മറ്റ് ഭാഗങ്ങൾ, ഓട് എന്നിവ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ഇരിപ്പിടമായി സൈക്കിളിന്റെ കാരിയർ ഉപയോഗപ്പെടുത്തിയിരിക്കുന്നു. നാൽപ്പതിനായിരത്തോളം രൂപ ചെലവിട്ട് ഒരു മാസം കൊണ്ട് നിർമാണം പൂർത്തീകരിച്ച കാത്തിരിപ്പു കേന്ദ്രത്തിൽ സാനിറ്റൈസർ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. എംഎൽഎ എം. സ്വരാജ് ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻപ് തൃപ്പൂണിത്തുറ വൈക്കം റോഡിലെ കിണർ സ്റ്റോപ്പിൽ നിർമിച്ച പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടുള്ള ബസ് കാത്തിരുപ്പ് കേന്ദ്രവും നിർമാണത്തിലെ പ്രത്യേകത മൂലം ശ്രദ്ധാകേന്ദ്രമായിരുന്നു.
Read More‘നീംജി’ ഒറ്റത്തവണ ചാര്‍ജ് ചെയ്യൂ, 90 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കും; ഇ-ഓട്ടോറിക്ഷകൾക്കായി എല്ലാ ജില്ലകളിലും ചാര്‍ജിംഗ് സ്റ്റേഷനുകൾ
കൊച്ചി: വൈദ്യുതി വകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും ഇലക്ട്രിക് ഓട്ടോറിക്ഷാ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ (കെഎഎല്‍) ഇലക്ട്രിക് ഓട്ടോ ‘നീംജി’ യുടെ എറണാകുളത്തെ ആദ്യ ഷോറൂം കലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെഎഎലിന്റെ ഇലക്ട്രിക് ഓട്ടോ റിക്ഷകളുടെ വ്യാപനം ലക്ഷ്യമിട്ട് ആദ്യഘട്ടത്തില്‍ ഇ-ഓട്ടോ റിക്ഷകള്‍ക്ക് സബ്സിഡി നല്‍കും. വ്യവസായ, ഗതാഗത വകുപ്പുകള്‍ സംയുക്തമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കാണ് സബ്സിഡി നല്‍കുന്നത്. എല്ലാ ജില്ലകളിലും ഇലക്ട്രിക് ഓട്ടോ റിക്ഷകളുടെ ഏജന്‍സികള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡ്രൈവറടക്കം നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമുള്ള ‘നീംജി’ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. 5.4 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇ-ഓട്ടോ റിക്ഷകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്നു…
Read Moreഇരിപ്പിടം കിട്ടാതെ ട്രാൻസ്ഫോമർ കാത്തുനിന്നത് 13 വർഷം; ഇരിപ്പിടം കിട്ടിയപ്പോൾ കടേപ്പിള്ളിക്കാരുടെ വോൾട്ടേജ് ക്ഷാമവും തീർന്നു
ആലുവ: കടുത്ത വോൾട്ടേജ് ക്ഷാമമുള്ള മേഖലയിൽ ട്രാൻസ്ഫോമർ അനുവദിച്ചിട്ടും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സ്ഥാപിക്കാതെ കിടന്നത് 13 വർഷങ്ങൾ. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാംകുന്ന് കടേപ്പിള്ളി പ്രദേശത്താണ് ഇരിപ്പിടം കിട്ടാതെ ട്രാൻസ്ഫോമർ കാത്തുനിന്നത്. 2007ൽ വൈദ്യുതി ബോർഡ് 700 മീറ്റർ 11 കെവി ലൈൻ വലിച്ച് ഒരു 100 കെവി എ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ലൈൻ വലിച്ച് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചപ്പോൾ പരിസരവാസികൾ എതിർപ്പ് പ്രകടിപ്പിച്ചു. കുറച്ച് കാലങ്ങൾക്ക് ശേഷം ഇവിടെനിന്ന് കുറച്ചുമാറി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ഈ സ്ഥലത്തെ പരിസരവാസികൾ എതിർപ്പ് ഇവിടെയും പ്രകടിപ്പിച്ചു. ഏകദേശം 200 ഓളം വീടുകളിൽ അതിരൂക്ഷമായ വോൾറ്റേജ് ക്ഷാമം അനുഭവപ്പെടുമ്പോഴാണ് അവർതന്നെ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനെതിരേ സമരത്തിലേർപ്പെട്ടത്. കഴിഞ്ഞ മാസം രണ്ടാമത് നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറ്റി 220 മീറ്റർ 11…
Read Moreപാലാരിവട്ടം മേല്‍പ്പാലം പുന:നിര്‍മാണം; സിവില്‍ ലൈന്‍ റോഡിൽ യാത്രക്കാരെ കുരുക്കിലാക്കി കുഴികൾ
പാലാരിവട്ടം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാലാരിവട്ടം മേല്‍പ്പാലം പുനനിര്‍മാണം പുരോഗമിക്കവേ, പ്രദേശത്ത് ഗതാഗത കുരുക്കിന് വഴിയൊരുക്കി സിവില്‍ ലൈന്‍ റോഡിലെ ഒരു ഭാഗത്തെ കുഴികള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പ്രദേശത്ത് ഫലപ്രദമായ രീതിയിലെടുത്ത ക്രമീകരണങ്ങളാല്‍ ദേശീയ പാതയിലടക്കം ഗതാഗത കുരുക്കു നന്നേ കുറവാണ്. നേരത്തേ സ്ഥലത്ത് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്ന സമയത്ത് രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടിരുന്നതെങ്കില്‍ നിലവില്‍ സിഗ്നല്‍ സംവിധാനമില്ലെങ്കിലും വാഹനങ്ങളുടെ ഒഴുക്ക് സുഗമമായി നടക്കുന്നുണ്ട്. അതിനിടെയാണു സിവില്‍ ലൈന്‍ റോഡിലെ ഏതാനും കുഴികള്‍ വിനയാകുന്നത്. പാലാരിവട്ടം പോലീസ് സ്റ്റേഷന് ഭാഗത്തുനിന്നും മേല്‍പ്പാലം ഭാഗത്തേയ്ക്കുള്ള റോഡിലും തിരികേയുള്ള വശത്തുമാണു കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ചെറുവാഹനങ്ങളെ അപകടത്തില്‍പെടുത്താന്‍ ഉതകുന്ന തരത്തിലുള്ളതാണ് ഈ കുഴികള്‍. ഇരുചക്ര വാഹന യാത്രികരാകും കൂടുതലായും അപകടത്തില്പെടുക. കുഴികളില്‍ ചാടാതിരിക്കാനായി കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ വേഗത കുറയ്ക്കുന്നതും ഗതാഗത കുരുക്കിന് ഇടവരുത്തുന്നുണ്ട്. മഴയുള്ള സമയങ്ങളില്‍ റോഡിന്റെ അവസ്ഥ…
Read More39 കുടുംബങ്ങൾക്കുകൂടി പട്ടയവുംകൈവശരേഖയും; മൂന്ന് വർഷംകൊണ്ട് 180 പട്ടം വിതരണം ചെയ്യാൻ കഴിഞ്ഞെന്ന് എൽദോസ് കുന്നപ്പിള്ളി
പെരുമ്പാവൂർ: പട്ടയമില്ലാത്ത് 39 കുടുംബങ്ങൾക്ക് കൂടി പട്ടയവും കൈവശരേഖയും നൽകുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. താലൂക്ക് ഭൂമി പതിവ് കമ്മിറ്റി ചേർന്ന് അപേക്ഷകൾ എല്ലാം പാസാക്കി. 35 പട്ടയങ്ങളുടെയും നാല് കൈവശരേഖകളും ഉൾപ്പെടെയാണ് നൽകുന്നത്. മറ്റു നടപടി ക്രമങ്ങൾകൂടി പൂർത്തീകരിച്ചു പട്ടയവും കൈവശ രേഖയും നൽകും. താലൂക്ക് സമ്മേളന ഹാളിൽ നടന്ന പട്ടയ മേളയിൽ ആറ് കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ. കഴിഞ്ഞ മൂന്ന് വർഷങ്ങൾകൊണ്ട് കുന്നത്തുനാട് താലൂക്ക് പരിധിയിൽ 180 പട്ടയങ്ങളും കൈവശ രേഖകളും നൽകിയതായി എംഎൽഎ അറിയിച്ചു. ഫാർമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷ്റഫ്, തഹസിൽദാർ വിനോദ് രാജ്, ഭൂരേഖ തഹൽസിദാർ എം.സി. ജ്യോതി എന്നിവർ പ്രസംഗിച്ചു.
Read Moreശിവശങ്കർ ആറ് ദിവസം കൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ; തനിക്ക് ആവശ്യത്തിന് വിശ്രമവും, കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍
കൊച്ചി: എം. ശിവശങ്കറെ ആറ് ദിവസത്തേക്കു കൂടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ലൈഫ് മിഷനും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് വാട്സ്ആപ്പ് ചാറ്റിലൂടെ കൈമാറിയെന്ന് ഇഡി കോടതിയില്‍ വ്യക്കമാക്കി. ചോദ്യം ചെയ്യലിന്റെ ആദ്യദിവസങ്ങളില്‍ ശിവശങ്കര്‍ സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചു. സ്മാർട്ട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ എന്നീ പദ്ധതികളിൽ സ്വപ്നയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നും ഇഡി കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി. അതേസമയം, ലൈഫ് മിഷനും ഇഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
Read More