ആലുവ: ആലുവയിൽ നാലുനില കെട്ടിടത്തിന്റെ ലിഫ്റ്റിൽ യുവതി കുടുങ്ങിയത് ഒന്നര മണിക്കൂർ. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ ഫ്രണ്ട്ഷിപ് ജംഗ്ഷനിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റിലാണ് സംഭവം. സ്വകാര്യ ബാങ്കിൽ ഇടപാട് നടത്തി മടങ്ങിയ ആലുവ സ്വദേശി ദിൽഷാന ലിഫ്റ്റ് പാതിയിൽ നിന്നതോടെ ഇതിനുളളിൽ കുടുങ്ങുകയായിരുന്നു. ഒന്നാം നിലയിൽ എത്തിയാണ് ലിഫ്റ്റ് നിന്നതെങ്കിലും ഇത് ഡോറിന് അഭിമുഖമല്ലാത്തതിനാൽ ഇവിടെ ഇറങ്ങാനും കഴിഞ്ഞില്ല. ഒടുവിൽ ആലുവയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കെട്ടിടത്തിനു മുകളിലെത്തി ലിഫ്റ്റിനെ നിയന്ത്രിച്ച് ഡോറിനു മുന്നിലേക്ക് നീക്കുകയായിരുന്നു. തുടർന്ന് പുറത്തുനിന്ന് വാതിൽ പാളികൾ ശക്തിയായി തുറന്നതോടെ യുവതിക്ക് പുറത്തിറങ്ങാനായി. ലിഫ്റ്റ് നിന്നുപോയശേഷം മണിക്കൂറുകളോളം താൻ ഇതിനകത്തുനിന്ന് ഒച്ചയെടുത്തിട്ടും ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്ന് യുവതി പറഞ്ഞു. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാർ ഒച്ചകേട്ട് പ്രതികരിച്ചപ്പോഴാണ് ആശ്വാസമായെന്നും ഇവർ പറഞ്ഞു. ഇവരാണ് ഫയർഫോഴ്സിനെ…
Read MoreCategory: Kochi
തരംഗമാകുന്ന തന്ത്രങ്ങൾ! സ്ഥാനാർഥികൾ ആനിമേഷൻ വാഹനങ്ങളിൽ
മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് മുഖ്യകേന്ദ്രമായി നവമാധ്യമങ്ങൾ മാറിയതോടെ വേറിട്ട പ്രചാരണ തന്ത്രങ്ങളാണ് ഓരോ മുന്നണികളും പയറ്റുന്നത്. സ്ഥാനാർഥികളുടെ അനൗണ്‍സ്മെന്റ് അടങ്ങിയ ആനിമേഷൻ വാഹനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സ്ഥാനാർഥികളുടെ ചിത്രം പതിച്ച പോസ്റ്ററും ഫ്ളക്സ് ബോർഡും കൊടിയും മറ്റും ഘടിപ്പിച്ച റോഡിലൂടെയുള്ള വാഹന പ്രചരണം ആനിമേഷനിലൂടെ ഒപ്പിയെടുത്ത് ജനമനസുകളിൽ പതിപ്പിക്കുകയാണ് മുന്നണികളുടെ ലക്ഷ്യം. ആഴ്ചകൾക്ക് മുന്‍പേ തന്നെ സ്ഥനാർഥിത്വം ഉറപ്പിച്ചവരാണ് ആദ്യഘട്ട പ്രവർത്തനത്തിനു അനിമേഷൻ വീഡിയോ പ്രചാരണം ആരംഭിച്ചത്. ഇതുകൂടാതെ ഭരണകക്ഷികളെ കളിയാക്കികൊണ്ടുള്ള ട്രോൾ വീഡിയോകളും പ്രചരിക്കുന്നുണ്ട്. എന്നാൽ അനിമേഷൻ വീഡിയോകൾക്ക് ജനങ്ങളെ ആകർഷിക്കാൻ സാധിച്ചതിനാൽ ഒട്ടുമിക്ക സ്ഥാനാർഥികളും ആനിമേഷൻ പ്രചരണത്തിലേക്ക് കടക്കുകയാണ്. മൂവാറ്റുപുഴയിലും നിരവധി ഏജൻസികൾ ഇത്തരത്തിലുള്ള ആനിമേഷൻ വീഡിയോകൾ ചിത്രീകരിച്ചു നൽകുന്നുണ്ട്. ഇതുകൂടാതെ പ്രചരണം മുഴുവൻ ഏറ്റെടുത്ത് ചെയ്യാൻ തയാറായിരിക്കുന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും മേഖലയിൽ സജീവമാണ്.
Read Moreഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നുപറഞ്ഞ യുവതി; പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്
കൊച്ചി: ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നുപറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്. വനിതാ കമ്മീഷൻ സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് യുവതിയുടെ പരാതിയിന്മേല് വിശദമായ റിപ്പോര്‍ട്ട് നല്കാന് പോലീസിനോട് ആവശ്യപ്പെട്ടത്. യുവതിക്ക് പ്രൊട്ടക്ഷന്‍ ഓര്‍ഡറും വനിതാ കമ്മീഷന് നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന് അംഗങ്ങള്‍ യുവതിയെ നേരില്‍ക്കണ്ട് സംസാരിച്ച് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയായിരുന്നു. അതിനു ശേഷം നടന്ന ആദ്യ അദാലത്തില്‍ തന്നെ യുവതിയുടെ പ്രശ്നം കമ്മീഷന് വീണ്ടും പരിഗണിക്കുകയായിരുന്നു. ചോറ്റാനിക്കരയില്‍ സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകള്‍ നല്കിയ പരാതിയിലും അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടാന്‍ വനിതാ കമ്മീഷന് അദാലത്തില്‍ തീരുമാനമായി. പ്രദേശത്ത് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന വ്യക്തിക്കെതിരെ നിരവധി പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്. പരാതികളുടെ വിശദാംശങ്ങളും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ്…
Read Moreചീഞ്ഞമീൻ രഹസ്യഅറയിൽ, മാലിന്യം മുതൽ കരിഞ്ഞ എണ്ണ വരെ! ഒൻപത് സ്ഥാപനങ്ങൾക്കെതിരേ ആരോഗ്യ വിഭാഗത്തിന്റെ നടപടി
കോലഞ്ചേരി: ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന ‘ഹെൽത്തി കേരള’ കാമ്പയിന്റെ ഭാഗമായി ആരോഗ്യവിഭാഗം തിരുവാണിയൂർ, വണ്ടിപ്പേട്ട, മാമല, ശാസ്താമുഗൾ, പുത്തൻകുരിശ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒൻപത് സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തു. ചീഞ്ഞമീൻ രഹസ്യഅറയിൽ മാമലയിലെ മത്സ്യ വില്പനശാലകളിൽനിന്നും ഒരാഴ്ചയിലേറെ പഴക്കമുള്ള 22 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. മീൻതട്ടിനു പുറകിലായി രഹസ്യഅറയിൽ കഷണങ്ങളാക്കി, വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഴുകിയ മത്സ്യം ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. കൂടിയ വിലയ്ക്ക് മുറിച്ചു വില്‍ക്കുന്ന തരം മത്സ്യം വാങ്ങുന്നവർക്ക് പുതിയ മത്സ്യത്തോടൊപ്പം ഇത്തരം പഴകിയ മീൻകഷണങ്ങളും ചേർത്തു വില്‍ക്കുന്നതായി ജനങ്ങൾ പരാതിപ്പെട്ടിരുന്നു. മാലിന്യം മുതൽ കരിഞ്ഞ എണ്ണ വരെ പാചകശാലകളിലെ ഭക്ഷണമാലിന്യം ആഴ്ചകളായി നീക്കം ചെയ്യാതെ രോഗാണു സംക്രമണ സാധ്യതയ്ക്കിടയാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവന്നതിനും, മാലിന്യം പൊതുവഴിയിലേക്ക് ഒഴുക്കിയതിനും നാല് സ്ഥാപനങ്ങൾക്കെതിരേ നോട്ടീസ് നൽകി. പാചകത്തിനും ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഹോട്ടലുകളിലും ബേക്കറികളിലും നിയമിച്ചിരുന്ന…
Read Moreഏലൂരിൽ ഭിത്തി തുരന്നു ഒന്നരകോടിയുടെ കവർച്ച ;അന്വേഷണം സിസിടിവി കാമറകൾ കേന്ദ്രീകരിച്ച്
കളമശേരി: ഏലൂരിൽ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 1.5 കോടിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പോലീസ് അന്വേഷണം സിസിടിവി കാമറകൾ കേന്ദ്രീകരിച്ച്. കവർച്ചക്കാർ കടയിലെ സിസിടിവി കൊണ്ടുപോയതിനാൽ സമീപ പ്രദേശങ്ങളിലെ നിരീക്ഷണ കാമറകളിൽനിന്ന് ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കമ്പനിപ്പടി ജംഗ്ഷനിലെ ഫാക്ട് ഷോപ്പിംഗ് കോംപ്ലക്സിൽ വാടകമുറിയിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ജൂവലറി ഉടമ ശോഭനാലയത്തിൽ വിജയകുമാറിന്റെ മൊഴി രേഖപ്പെടുത്തി. വളരെ ആസൂത്രിതമായ രീതിയിൽ ചെയ്തതിനാൽ മോഷണസംഘം പലവട്ടം സ്ഥലം സന്ദർശിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. അതിനാൽ ലോഡ്ജുകളിൽ അടുത്ത ദിവസങ്ങളിൽ മുറിയെടുത്തവരെയും ഇതരസംസ്ഥാനക്കാരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട് . ഞായറാഴ്ച രാത്രി 11നും തിങ്കളാഴ്ച പുലർച്ചെ നാലിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് നിഗമനം. കമ്പനിപ്പടി ജംഗ്ഷനിലെ ഫാക്ട് ഷോപ്പിംഗ് കോംപ്ലക്സിൽ ഒരുമുറി രണ്ടായി പ്ലൈവുഡ് ഷീറ്റ് കെട്ടി…
Read Moreസ്ഥാനാർഥി നിർണയം ;സിപിഎം കാലടി ഏരിയ കമ്മിറ്റി ഓഫീസിൽ കൈയാങ്കളി
കാലടി: തെരഞ്ഞെടുപ്പ് ചർച്ചയുമായി ബന്ധപ്പെട്ട് സിപിഎം കാലടി എരിയാ കമ്മിറ്റി ഓഫീസിൽ കൈയാങ്കളി. കാലടി ടൗണ്‍ വാർഡായ പതിനൊന്നിലെ സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഏരിയാ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തമ്മിലടി നടന്നത്. ശനിയാഴച രാത്രി വാർഡിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യോഗം നടന്നത്. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ആളെ കാലടി ടൗണിൽ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതിനെയാണ് ഒരു വിഭാഗം എതിർത്തത്. ലോക്കൽ-ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. വാർഡിന് പുറത്ത് താമസിക്കുന്ന ആളെ സ്ഥാനാർത്ഥിയാക്കരുതെന്നും വാർഡിൽ താമസിക്കുന്നവരെ മാത്രം സ്ഥാനാർഥിയായി പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് അടിപിടിയിലേക്ക് നീങ്ങിയത്. രണ്ട് പേർക്ക് പരിക്കേറ്റു. മുതിർന്ന ബ്രാഞ്ച് കമ്മിറ്റി അംഗം കുഴഞ്ഞ് വീഴുകയും ചെയ്തു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബഹളം കൂടിയതോടെ…
Read Moreസ്വര്‍ണക്കടത്ത്; അറ്റാഷെയ്ക്കെതിരേ നടപടിയുമായി യുഎഇ; ഇന്ത്യയ്ക്കു കൈമാറില്ല
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായിരുന്ന യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖമീസ് അലിയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി. എന്നാല്‍ ഇന്ത്യയ്ക്കു കൈമാറാതെ യുഎഇ ഉദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യാനും കേസ് അന്വേഷിക്കാനും അവസരം നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കോണ്‍സുലര്‍ ജനറലിനെതിരേയും അന്വേഷണം നടക്കും. അറ്റാഷെയുടെ നയതന്ത്രപരിരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണ് സര്‍വീസില്‍നിന്നും നീക്കിയത്. നയതന്ത്രചാനലിലൂടെ സ്വര്‍ണം കടത്തുന്നതു കണ്ടെത്തിയപ്പോള്‍ വിട്ടുകിട്ടാന്‍ അറ്റാഷെ ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. അറ്റാഷെ റാഷിദ് ഖാമിസ് അലിക്കു സ്വപ്ന സുരേഷുമായുള്ള പങ്കിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ബാഗേജ് അയച്ച സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് എയര്‍ കോര്‍ഗോ വിഭാഗത്തിലെ കസ്റ്റംസ് അസി. കമ്മീഷണര്‍ അറ്റാഷെയുടെ ഇമെയില്‍ സന്ദേശമെത്തിയിരുന്നു. ജൂലായ് മൂന്നിന് 1.42നാണ് സന്ദേശം വന്നത്. അറ്റാഷെയുടെ ആവശ്യപ്രകാരം സ്വപ്നയാണ് കത്ത് തയാറാക്കി അറ്റാഷെയ്ക്ക് ഇ-മെയില്‍ ആയി അയച്ചത്.…
Read Moreദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ട് മരണങ്ങള്! ഭർത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു
തുറവൂർ: ഭർത്താവ് മരിച്ച് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഭാര്യയും മരണമടഞ്ഞു. കഴിഞ്ഞ നവoമ്പർ ഒമ്പതാം തീയതിയാണു് കുത്തിയതോട് പഞ്ചായത്ത് പൊൻപുറം രണ്ടാം വാർഡിൽ ഒറ്റക്കണ്ടത്തിൽ നികർത്തിൽ എൻ.എസ് ഹമീദ് (71) മരിച്ചത്. അസുഖബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കോ വിഡ് പരിശോധനയിൽ ആണ് ഇദ്ദേഹം കോ വിഡ് പോസ്റ്റിവാണെന്നറിഞ്ഞത്. വീണ്ടുംകഴിഞ്ഞ ദിവസം മരിച്ച ഹമീദിൻ്റെ ഭാര്യ മറിയുമ്മയും (70) കോവിഡ് പോസിറ്റീവ് ആയി മരിക്കുകയായിരുന്നു. രണ്ട് മരണങ്ങളും ദിവസങ്ങളുടെ വ്യത്യാസത്തിൽ സംഭവിച്ചതു് നാട്ടുകാരിലും, ബന്ധുക്കളിലും ദുഃഖം ഇരട്ടിപ്പിച്ചു.റിട്ട: മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഹമീദ് പൊൻപ്പുറം മഹൽ മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയായിരുന്നു. ഇരുവരുടേയും ഖബറടക്കം പൊൻപുറം മഹൽ ഖബറിസ്ഥാനിൽ നടത്തി.മക്കൾ: നിഷാദ്;നിസാ, നിഫ. മരുമക്കൾ: തസ്നി; ഫൈസൽ, സുൽഫി.
Read Moreകെ.പി. യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം
കൊച്ചി: ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി. യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കാളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശ ഇടപാടുകളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും നേരത്തെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അമേരിക്കയിലുള്ള അദ്ദേഹം ചോദ്യം ചെയ്യലിന് എത്താന്‍ ഇടയില്ല. മറ്റു ഉദ്യോഗസ്ഥര്‍ രേഖകളുമായി ഹാജരാകാനുള്ള സാധ്യതയുമുണ്ട്. 6,000 കോടിയുടെ തട്ടിപ്പാണ് ബിലീവേഴ്സ് ചര്‍ച്ചിലെ പരിശോധനയിൽ കണ്ടെത്തിയത്. 17 കോടിയുടെ കള്ളപ്പണവും കണ്ടെടുത്തു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നല്‍കുന്നത്. നേരിട്ട് ഹാജരായില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് ആദായനികുതി വകുപ്പ് കടക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇക്കാര്യത്തില്‍ അന്വേഷണം നടത്താനിടയുണ്ട്. അങ്ങനെ എങ്കില്‍ യോഹന്നാനെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കുമെന്നാണ് അറിയുന്നത്. തിരുവല്ലയിലെ ആസ്ഥാനത്തും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു.…
Read Moreശരീരത്തോട് ചേർത്ത് വച്ച് സുരക്ഷിതമായി കൊച്ചിയിൽ പറന്നിറങ്ങിയെങ്കിലും പണി പാളി; രണ്ടു വനിതാ യാത്രക്കാരുടെ ദേഹ പരിശോധനയിൽ കിട്ടിയത് ഒരുകോടിയുടെ സ്വർണം
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടു വനിതാ യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപ വിലയുള്ള സ്വർണമാണ് വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗം പിടിച്ചത്. ദുബായിൽ നിന്ന് സ്പൈസ്ജെറ്റ് വിമാനത്തിൽ വന്ന കുന്നംകുളം സ്വദേശിനി ഹസീനയിൽ നിന്ന് 1250 ഗ്രം സ്വർണവും ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിനി ഷെമിഷാ നവാസിൽ നിന്ന് 827 ഗ്രാം സ്വർണവുമാണ് പിടിച്ചത്. സ്വർണ ബിസ്ക്കറ്റ് കഷണങ്ങൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.സമീപകാലത്ത് ആദ്യമായിട്ടാണ് കൊച്ചി വിമാനത്താവളത്തിൽ വനിതാ യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടുന്നത്.
Read More