കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബഹ്റയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. രാകേഷിന്റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. കസ്റ്റഡിയിലുള്ള മൂന്നു പേരെയും മൂവാറ്റുപുഴ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Read MoreCategory: Kochi
ശബരിമല സ്വര്‍ണക്കൊള്ള; ഇഡി കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകും
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകും. ഉണ്ണികൃഷ്ണന് പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുക അടുത്തയാഴ്ചയാകുമെന്നാണ് ലഭ്യമാകുന്ന വിവരം. പൂര്‍ണമായി വിവര ശേഖരണം നടത്തിയ ശേഷം പ്രതികളെ വിളിച്ചുവരുത്താനാണ് ഇഡി തീരുമാനമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രതിപ്പട്ടികയില്‍ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യല്‍ തുടരും. ഉണ്ണികൃഷ്ണന് പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതല്‍ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിക്ക് ലഭിച്ചു.പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകള്‍ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.
Read Moreഓപ്പറേഷന് പി-ഹണ്ട് ; കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടതിന് അറസ്റ്റിലായത് 15 പേര്
കൊച്ചി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തെരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി – ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായത് 15 പേര്. സംസ്ഥാനത്തെ 703 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 100 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 243 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഓണ്‍ലൈന്‍ ദുരുപയോഗത്തിനും കുട്ടികളുടെ ചൂഷണത്തിനുമെതിരെ സീറോ ടോളറന്‍സ് നയം വീണ്ടും ഉറപ്പിച്ചുകൊണ്ട് മറ്റു വകുപ്പുകളുമായി മെച്ചപ്പെട്ട ഏകോപനവും ഇന്റലിജന്‍സ് ശേഖരണവും, കൂടുതല്‍ ശക്തമായ ഫീല്‍ഡ് എക്സിക്യൂഷന് എന്നിവയിലൂടെ കൂടുതല്‍ കാര്യക്ഷമമായിരുന്നു ഓപ്പറേഷന്‍പി- ഹണ്ട്. ഈ രഹസ്യ എന്‍ഫോഴ്സ്മെന്റിന്റെ ഭാഗമായി, സിസിഎസ്സി സെന്റര്‍ സംസ്ഥാനത്തുടനീളമുള്ള 703 സംശയാസ്പദമായ സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അതാത് ജില്ലാ പോലീസ് മേധാവികളുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച 20 ജില്ലാതല ടീമുകള്‍ക്ക് ഏകോപിത വിവരങ്ങള്‍ നല്കി. സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍…
Read Moreതമിഴ്നാട്ടിൽനിന്നു കാണാതായ വനിത ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി കേരള പോലീസ്
കൊച്ചി: തമിഴ്നാട് പോലീസ് മാസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ വനിത ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി കൊച്ചി സിറ്റി വനിതാ പോലീസ്. നാഗര്‍കോവില്‍ സ്വദേശിയായ ഡോ. ശ്രീവിദ്യയെ(39) കണ്ടെത്തി ഇന്നലെ വൈകിട്ടോടെ മാതാപിതാക്കള്‍ക്ക് കൈമാറിയത് വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി.കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി പത്തോടെ വൈറ്റില ഹബില്‍ ഒരു യുവതി ഇരുന്ന് കരയുന്നത് പട്രോളിംഗ് സംഘം കണ്ട് കണ്ട്രോള് റൂം വാഹനത്തില്‍ ഇവരെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവര്‍ക്ക് ഓര്മയുണ്ടായിരുന്നുള്ളൂ. ഇവരെ താല്‍ക്കാലികമായി താമസിക്കുന്നതിനായി വനിതാ പോലീസ് സംഘം കാക്കനാട്ടെ സഖിയില്‍ എത്തിച്ചെങ്കിലും യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് കാക്കനാടെ സ്നേഹിതയില്‍ താല്‍ക്കാലിക അഭയം നല്കി. എഎസ്ഐ ശര്‍മിളയുടെ…
Read Moreപാതിവില തട്ടിപ്പ് കേസ്; ബിജെപി നേതാക്കൾക്കെതിരേ വീണ്ടും കേസ്; ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്
കൊച്ചി: പാതി വില തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് എ. എന്‍ രാധാകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പോലീസാണ് കേസെടുത്തത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വര്‍ഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നല്‍കാതെ കബളിപ്പിച്ചതായാണ് പരാതി. ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എ.എന്‍ രാധാകൃഷ്ണന്, രൂപേഷ് മേനോന്, കെ.ടി ബിനീഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. ബാങ്ക് വിശദാംശങ്ങള്‍ക്ക് അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെന്നും പോലീസ് പറഞ്ഞു.
Read Moreആരാണ് ആ കൊറിയന്‍ സുഹൃത്ത്? ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണം വീണ്ടും ചർച്ചയാവുന്നു
കൊച്ചി: കൊറിയന്‍ ലവ് എന്ന ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നാലെ ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യയും വീണ്ടും ചർച്ചയാവുന്നു. ജനുവരി 27ന് ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യയെ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാല്‍ കുട്ടിയുടെ ഫോണോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടോ പോലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല. ഒരാഴ്ച മുമ്പാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകളാണ് ആദിത്യ.
Read Moreകബൂത്തര്‍ ഭായിയും കൂട്ടാളികളും പിടിയിലായ കേസ്; ചൈനാ വൈറ്റ് ഹെറോയിന്‍ വില്പനയില് പ്രതികളുടെ ലാഭം 50 ഇരട്ടി
കൊച്ചി: അതിമാരക ലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി കബൂത്തര്‍ ഭായിയും കൂട്ടാളികളും പിടിയിലായ കേസില്‍ വില്പനയില് പ്രതികള്‍ക്ക് ലഭിച്ചിരുന്നത് 50 ഇരട്ടിയിലേറെ ലാഭമെന്ന് എക്സൈസ് പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഇന്നലെ കബൂത്തര്‍ ഭായിയുടെ കൂട്ടാളി ആസം മൊറിഗോണ്‍ തെങ്കാഗുരി സ്വദേശി മസൂദ് ആലം (25) എന്നയാളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ്, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തില്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തു നിന്ന് പിടികൂടുകയുണ്ടായി. ഇയാളുടെ പക്കല്‍ നിന്ന് 21 ഗ്രാം ചൈനാ വൈറ്റ് ഹെറോയിന്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന നടത്താന്‍ ഉപയോഗിച്ച ഇയാളുടെ സ്മാര്‍ട്ട് ഫോണും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം ടൗണ്‍ ഭാഗത്ത് നിന്ന് ഇത്രയും വലിയ അളവില്‍ ഹെറോയിന്‍ പിടികൂടുന്നത് ഇത് ആദ്യമാണ്.കഴിഞ്ഞ ദിവസം കാക്കനാട് ഭാരത് മാതാ കോളജിന്…
Read Moreശബരിമലയിലെ പ്രതിമാസ പൂജ; വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് സംവിധാനങ്ങൾ ആലോചനയില്‍
കൊച്ചി: പ്രതിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഹൈക്കോടതി ആലോചിക്കുന്നു. മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ക്ഷേത്രത്തില്‍ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത്, ഒരു നിശ്ചിത തീയതിയിലും സമയത്തിലും വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്പോട്ട് ബുക്കിംഗ് പാസുകള്‍ കൈവശമുള്ള വ്യക്തികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. പ്രതിമാസ പൂജകളുടെ കാര്യത്തിലും ഇതേ നടപടിക്രമം നടപ്പിലാക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ശബരിമലയിലെ ചീഫ് പോലീസ് കോഓര്‍ഡിനേറ്ററും ഉള്‍പ്പെടെയുള്ളവരോട് കോടതി വിശദീകരണം തേടി.
Read Moreശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയെ പൂട്ടാന്‍ ഇഡിയും; ഇന്നുതന്നെ സമൻസ് അയച്ചേക്കുമെന്ന് സൂചന
കൊച്ചി: ശബരിമല സ്വര്‍ണ കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ പൂട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജാമ്യം നേടി പുറത്തിറങ്ങിയാലുടന്‍ ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി. ഇയാള്‍ക്ക് ഇന്ന് ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ പോറ്റിയ്ക്ക് ഇഡി സമന്‍സ് അയയ്ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചോദ്യം ചെയ്യലിന് പോറ്റിയെ വിളിച്ചു വരുത്താനുള്ള സമന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കി വച്ചിരിക്കുകയാണെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്.
Read Moreവെർച്വൽ അറസ്റ്റ് തട്ടിപ്പ്: വയോധികന്റെ 1.20 കോടി തട്ടിയ പ്രതി അറസ്റ്റിൽ; മനുഷ്യക്കടത്ത് ബന്ധം ആരോപിച്ചായിരുന്നു കുരുക്ക്
ആലുവ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽനിന്ന് ഒരു കോടിയിലേറെ കൈക്കലാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലീമിനെയാ(43)ണ് എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി ആലുവ സ്വദേശിയായ വയോധികനെ സലീം ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വയോധികന്റെ പേരിൽ മുംബൈയിലെ ബാങ്കിൽ അക്കൗണ്ടുണ്ടെന്നും ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ഇതുവഴി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചു. കേസെടുത്തിട്ടുണ്ടെന്നും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് കോടതിയുടേതെന്നു പറഞ്ഞ ഉത്തരവും ഓൺലൈനായി കാണിച്ചു. വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി. ഈ കേസ് പ്രയോറിട്ടി ഇൻവെസ്റ്റിഗേഷനായി പരിഗണിക്കാമെന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പുസംഘം പറഞ്ഞ അക്കൗണ്ടുകളിലേക്കു മാറ്റണമെന്നും പറഞ്ഞു. സമ്മർദത്തിലായ വയോധികൻ എട്ടു തവണയായി…
Read More