കൊച്ചിയിലെത്തിയ യുവതി മരിച്ച സംഭവം; യുവാവ് കസ്റ്റഡിയില്‍; എഴുപുന്നയിൽ നിന്ന് യുവതി കൊച്ചിക്ക് പുറപ്പെട്ടത് ജോലിക്കാണെന്ന പേരിൽ

കൊച്ചി: എഴുപുന്നയില്‍നിന്ന് കൊച്ചി നഗരത്തിലെത്തിയ യുവതി മരിച്ച സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. ഞാറയ്ക്കല്‍ സ്വദേശിയായ യുവാവാണു എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിലുള്ളത്. യുവാവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. എഴുപുന്ന സ്വദേശിനി സാന്ദ്ര(19)യുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണു നടക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍തന്നെ യുവതി മരിച്ചിരുന്നതായാണു ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ജോലിക്കാര്യത്തിനുള്ള അഭിമുഖത്തിനെന്ന പേരിലാണു യുവതി കൊച്ചിയിലെത്തിയതെന്നാണു വിവരം. ആശുപത്രിയില്‍ എത്തിച്ചതാരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ലെങ്കിലും പിന്നീട് നടന്ന പോലീസ് പരിശോധനയിലാണു യുവാവ് തന്നെയാണ് ഒപ്പമുണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് ആശുപത്രി അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് അധികൃതര്‍ കടന്നേക്കും. യുവതിയുടെ ബന്ധുക്കളടക്കം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Read More

കയറ്റം പോലെ തന്നെ ഇറക്കവും; സ്വര്‍ണവില കുത്തനെ താഴേക്ക്; പവന് 1,600 രൂപ കുറഞ്ഞപ്പോൾ ഇന്നത്തെ വില ഇങ്ങനെ…

കൊച്ചി: മികച്ച നേട്ടങ്ങള്‍ക്കുശേഷം ലാഭമെടുപ്പ് തുടങ്ങിയതോടെ സ്വര്‍ണവില കുത്തനെ താഴേക്ക് പതിക്കുന്നു. ബുധനാഴ്ച മാത്രം ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണു ഇടിഞ്ഞത്. സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ താഴ്ചയാണു സംഭവിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായി. സര്‍വകാല റിക്കാര്‍ഡ് വിലയായ 42,000 രൂപയില്‍നിന്നുമാണു ഈ വിലയിടിവ്. മൂന്നു ദിവസത്തിനിടെ മാത്രം പവന് 2,800 രൂപ കുറഞ്ഞപ്പോള്‍ ഗ്രാമിന് 350 രൂപയും താഴ്ന്നു. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപയും കഴിഞ്ഞ ദിവസം 400 രൂപയും വിലയിടിഞ്ഞതിനു പിന്നാലെയാണ് ഇന്ന് കുത്തനെ ഇറക്കമുണ്ടായത്. കഴിഞ്ഞ ഏഴാം തീയതിയാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാകുന്നുണ്ട്. യുഎസിന്‍റെ സാമ്പത്തിക ഉത്തേജക പാക്കേജ് ഫലം കണ്ട് തുടങ്ങുന്നതും സ്വര്‍ണത്തിന് തിരിച്ചടി നേരിടുന്നു.

Read More

സ്വർണക്കടത്ത് കേസ്; രാഷ്ട്രീയ പ്രേരിതമെന്ന വാദം നിലനില്‍ക്കില്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദം നിലനില്‍ക്കില്ലെന്നു എന്‍ഐഎ പ്രത്യേക കോടതി. ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഗുരുതര കേസായതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അതുകൊണ്ട് തന്നെ കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദം നിലനില്‍ക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയുടെ കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ചു പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. സാമ്പത്തിക സുരക്ഷിതത്തെ ബാധിക്കും എന്ന് അറിവോടെയാണു താന്‍ കള്ളക്കടത്ത് നടത്തിയതെന്നു പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ടെന്നും കോടതി വിലയിരുത്തി. കേസില്‍ യുഎപിഎ നിലനില്‍ക്കുന്നതു സംബന്ധിച്ചു കോടതി എന്‍ഐഎയോട് കൂടുതല്‍ വിശദീകരണം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു കേസ് ഡയറി കോടതി നിര്‍ദേശ പ്രകാരം എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണു സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. സ്വപ്നയുടെ…

Read More

പതിയെ പതിയെ സ്വര്‍ണവില താഴേയ്ക്ക്; പവന് 400 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവിലയറിയാം…

കൊച്ചി: ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയായിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 5200 രൂപയും പവന് 41600 രൂപയുമായി. കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ച് പവന്‍ വില 42000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്് വില. എന്നാല്‍ ശനിയാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഇതിന് ശേഷമാണ് ഇന്ന് പവന് 400 രൂപയുടെ കുറവുണ്ടായിട്ടുള്ളത്.

Read More

പ്രേമം മൂത്തപ്പോൾ പ്രായം മറന്നുപോയി; പതിനാലുകാരനായ കാമുകനുമായി പതിനെട്ടുകാരി കടന്നു; ഒരുമിച്ച് ജീവിക്കാൻ വേണ്ടി ഓടിയവർ പോലീസ് പിടികൂടിയപ്പോൾ രണ്ടുപേരും പറഞ്ഞത്…

വൈപ്പിൻ: കാണാതായ പതിന്നാലുകാരൻ ബാലനെ പതിനെട്ടുകാരിയായ കാമുകിയോടൊപ്പം ഇവരുടെ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പോലീസും നാട്ടുകാരും ചേർന്ന് കണ്ടെത്തി. മുളവുകാട്, ഞാറയ്ക്കൽ സ്റ്റേഷനിലെ പോലീസുകാർ, നാട്ടുകാർ എന്നിവർ ചേർന്ന് മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ഈ മാസം അഞ്ചിനാണ് എടവനക്കാട് സ്വദേശിയായ പതിനാലുകാരനെ കാണാതാകുന്നത്. വീട്ടുകാർ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോൾ ഞാറയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ആളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് വൈപ്പിൻകരയുടെ തെക്കൻ മേഖലയിൽനിന്നു പതിനെട്ടുകാരിയായ ഒരു പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന് പറഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ മുളവുകാട് പോലീസ് സ്റ്റേഷനിൽ ഒരു പരാതിയെത്തിയത്. എന്നാൽ പോലീസിനാകട്ടെ ആദ്യം ഇത് തമ്മിൽ പരസ്പരം ബന്ധമൊന്നും തോന്നിയില്ലെങ്കിലും ഒരു ബാലനും ഒരു പെണ്‍കുട്ടിയും പുതുവൈപ്പ് കിഴക്ക് ഭാഗത്ത് കറങ്ങി നടക്കുന്നത് ചില പൊതുപ്രവർത്തകരുടെ കണ്ണിൽപ്പെട്ടത് പോലീസിന്‍റെ ചെവിയിൽ എത്തിയതോടെ സംഗതി…

Read More

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന കണ്ടെത്തൽ; സ്വപ്‌നയുടെ ജാമ്യഹര്‍ജി എന്‍ഐഎ കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. യുഎപിഎ ചുമത്താനുള്ള എന്‍ഐഎയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് നടപടി. കേസ് ഡയറി പരിശോധിച്ചതില്‍നിന്നും സ്വപ്‌നക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന കണ്ടെത്തലിനെ ത്തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ആറിന് സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് എൻ‍ഐഎ വ്യക്തമാക്കിയിരുന്നു. കേസ് അന്വേണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നക്ക് വലിയ അടുപ്പമായിരുന്നുവെന്നും മുഖ്യമന്ത്രിയുമായും പരിചയമുണ്ടായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതായും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂവെന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഇതിനുള്ള തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചത്.

Read More

പെരുമ്പാവൂർ കുറുപ്പംപടിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി ;പോലീസ് അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂർ: ഒറീസാ സ്വദേശിയായ യുവാവ് ഭാര്യയെ വെട്ടി ക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നൂലേലി പള്ളിപ്പടിക്ക് സമീപം വാടകക്ക് താമസിക്കുന്ന ഒറീസ സ്വദേശി വിഷ്ണു കാരത് പ്രതാൻ (26) ആണ് ഭാര്യ സിൽക്കാന പ്രതാൻ (23) നെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പ്ലൈവുഡ് തൊഴിലാളികളായ ഇവർ എന്നും രാവിലെ സമീപത്തെ ടാപ്പിൽ വെള്ളം എടുക്കുന്നതിനായി എത്തുമായിരുന്നു. ഇന്ന് രാവി ലെ ഇവർ വെള്ളമെടുക്കാൻ എത്താതിരുന്നതിനെ തുടർന്നു സമീപത്തെ മുറിയിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാരിയായ യുവതി ചെന്ന് നോക്കിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് ഇക്കാര്യം കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ ഭാര്യ വെട്ടേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഒരു…

Read More

പാങ്കോട് പീഡനം; പ്രതികളുടെ കോവിഡ് പരിശോധന ഫലം കാത്ത് പോലീസ്; വൃദ്ധയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോലഞ്ചേരി: പാങ്കോട് ബലാത്സംഗ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോവിഡ് പരിശോധനാ ഫലം കാത്ത് പോലീസ്. കോവിഡ് കെയർ സെൻറ്ററുകളിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളുടെ പരിശോധന ഫലം ഇന്ന് കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പ്രതികളായ മുഹമ്മദ് ഷാഫി, ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടുക. കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. വയോധികയായ എഴുപത്തിയഞ്ചുകാരിയെ പീ‍ഡിപ്പിച്ചതിന് പിന്നാലെ ആയുധം ഉപയോഗിച്ച് ക്രൂരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ആയുധം പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കഴിയുന്ന 75കാരിയുടെ മൊഴി കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് നേരിട്ട് എത്തി രേഖപ്പെടുത്തിയിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജ് സർജിക്കൽ ഐസിയുവിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ ഓമന…

Read More

സ്വർണക്കടത്തു കേസ് ആഫ്രിക്കയിലേക്കും! പിന്നില്‍ ആഫ്രിക്കന്‍ ലഹരി മാഫിയയും;പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ സംഘം കണ്ടെത്തിയതായാണു പുറത്തുവരുന്ന വാര്‍ത്തകള്‍. കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടെനിന്ന് ഇന്ത്യയിലേക്ക് പല സാധനങ്ങളും ഇയാള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണു വിവരങ്ങള്‍. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് ആഫ്രിക്കന്‍ ലഹരി മാഫിയയുടെ ബന്ധത്തെക്കുറിച്ചും എന്‍ഐഎ സംശയം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് സ്വര്‍ണബാറുകള്‍ യുഎഇയിലേക്ക് എത്തിച്ചശേഷമാണു കേരളത്തിലേക്കു കടത്തിയിരുന്നതായാണു പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. സ്വര്‍ണക്കടത്ത് കേസിനു പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായ സംശയങ്ങളെ ബലപ്പെടുത്തുന്നതാണു പുറത്തുവരുന്ന വിവരങ്ങള്‍. ഇവിടുള്ള ലഹരി, കൊള്ള സംഘങ്ങൾ വഴി ആഫ്രിക്കയിലെ വിവിധയിടങ്ങളിലുള്ള ഖനികൾ കൊള്ളയടിക്കുകയും ഇങ്ങനെ ലഭിക്കുന്ന സ്വർണ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നതായും സംശയിക്കുന്നുണ്ട്. ഇതെല്ലാം…

Read More

വീരന്‍പുഴയിലെ ദുരന്തം: ഒരാളുടെ മൃതദേഹം കണ്ടെത്തി; മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

വൈപ്പിന്‍: എളങ്കുന്നപ്പുഴ വീരന്‍പുഴയില്‍ മത്സ്യബന്ധനത്തിനുപോയി വഞ്ചി മുങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം കടുവങ്കശേരി സന്തോഷിന്‍റെ -45 മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാര്‍ പുഴയില്‍ നടത്തിയ തെരച്ചിലിനിടെ മുളവുകാട് കായലിലാണ് മൃതദേഹം കണ്ടെത്തിയത്. കരക്കടുപ്പിച്ച മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാണാതായതിനുശേഷം ഇന്നലെ നേവി, ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍ എന്നവരെല്ലാം കായലിലും കൊച്ചി അഴിമുഖത്തും കടലിലുമായി വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. കണ്ടെത്താനാവാതെ വന്നപ്പോള്‍ രാത്രിയോടെ തെരച്ചില്‍ നിര്‍ത്തി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാട്ടുകാര്‍ വീണ്ടും സംഘടിച്ച് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ബുധനാഴച് പുലര്‍ച്ചെ കാറ്റിലും കോളിലും പെട്ട് രണ്ട് ചെറുവഞ്ചികളാണ് മുങ്ങിത്. നാലു മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ സന്തോഷ് അടക്കം മൂന്ന് പേരെ കാണാതായി. ഒപ്പമുണ്ടയിരുന്ന എളങ്കുന്നപ്പുഴ തറേപ്പറമ്പില്‍ സുബ്രഹ്മണ്യന്‍റെ മകന്‍ സാജു -40 മത്രമാണ് രക്ഷപ്പെട്ടത്. എളങ്കുന്നപ്പുഴ പുക്കാട് അടിമക്കണ്ടത്തില്‍ സിദ്ധാര്‍ഥന്‍-54, ബന്ധുവായ…

Read More