പറവൂർ: അനധികൃതമായി ഡ്രൈവിംഗ് പഠിപ്പിച്ച വനിതയ്ക്കെതിരേ കേസെടുത്തു.കൈതാരം ചേറാമൻതുരുത്ത് മിനി സോജനെതിരേ മോട്ടർ വാഹന വകുപ്പ് കേസെടുത്തു. പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു. ഡ്രൈവിംഗ് സ്കൂളോ പഠിപ്പിക്കുന്നതിനാവശ്യമായ ലൈസൻസോ ഇല്ലാതെ പണം ഈടാക്കി ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഷോയ് വർഗീസാണു ഇവരെ പിടികൂടിയത്. കോവിഡിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ അടച്ചിട്ടിരിക്കുന്ന സമയത്താണ് ഇവർ വാഹനവുമായി നിരത്തിലിറങ്ങിയത്. കാറിൽ അനധികൃതമായി ഡ്യുവൽ കൺട്രോൾ സിസ്റ്റം ഘടിപ്പിച്ചിരുന്നു. വാഹനത്തിൽ ആവശ്യമായ രേഖകളും ഓടിച്ചിരുന്ന കുട്ടിക്കു ലേണേഴ്സ് ലൈസൻസും ഉണ്ടായിരുന്നില്ല. കോവിഡ് നിബന്ധനകൾക്കു വിരുദ്ധമായി പിൻസീറ്റിൽ മൂന്നു കുട്ടികളും ഒരു മുതിർന്നയാളും ഉണ്ടായിരുന്നതായി ജോയിന്റ് ആർടി ഓഫീസ് അധികൃതർ പറഞ്ഞു. ഇത്തരം വ്യാജ പരിശീലകർക്കെതിരേ നടപടിയെടുക്കണമെന്നു ഓൾ കേരള മോട്ടർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റ് ആവശ്യപ്പെട്ടു.
Read MoreCategory: Kochi
റിമാന്‍ഡ് പ്രതിയുടെ സ്രവ പരിശോധനയ്ക്ക് പോലീസ് കാത്തുനിന്നത് അഞ്ചു മണിക്കൂര്‍; മന്ത്രിയും ജില്ലാ കളക്ടറും ഇടപ്പെട്ടു; പ്രശ്നത്തിനു പരിഹാരമായി
സീമ മോഹന്‍ലാല്‍ കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗ സ്രവ പരിശോധനയ്ക്ക് റിമാന്‍ഡ് പ്രതിയുമായി പോലീസിനെ അഞ്ചുമണിക്കൂറോളം കാത്തുനിര്‍ത്തിയ സംഭവത്തില്‍ മന്ത്രി വി.എസ്. സുനില്‍ കുമാറും ജില്ല കളക്ടര്‍ എസ്. സുഹാസും ഇടപ്പെട്ടു. ഇനി മുതല്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നു വരെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രതികളുടെ സ്രവ പരിശോധന നടത്താന്‍ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വൈകുന്നേരം മൂന്നു കഴിഞ്ഞ് റിമാന്‍ഡിലാകുന്ന പ്രതികളെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഏല്‍പ്പിച്ച് പിറ്റേന്ന് ടെസ്റ്റ് നടത്തിയാല്‍ മതിയെന്നും തീരുമാനമായി. എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലാകുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതിയില്‍ ഹാജരാക്കുന്നത്. ഇതുപ്രകാരം റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവാകുന്ന പ്രതികളെ ജയിലുകളിലേക്ക് കൈമാറുന്നതിന് മുമ്പായി കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ച് സ്രവ പരിശോധന നടത്തി അങ്കമാലി കറുകുറ്റിയിലെ…
Read Moreകിഴക്കന്പലത്തെ ബസുടമകൾ ചർച്ചയ്ക്ക് തയാറാകുന്നില്ല ; സ്വകാര്യബസ് തൊഴിലാളി സമരം നാലാം ദിവസത്തിൽ
കിഴക്കമ്പലം: വർധിപ്പിച്ച ബസ് ചാർജ് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവ് വന്നിട്ടും ബസുടമകൾ തൊഴിലാളികളുമായി ചർച്ചക്ക് തയാറാകാത്തതിനാൽ കിഴക്കമ്പലം മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് നാലാം ദിവസത്തിലേക്ക്. ബസ് ഉടമകൾ ഇതുവരെ തൊഴിലാളികളുമായി ചർച്ച നടത്താൻ വിസമ്മതിച്ച് നിൽക്കുന്നതു മൂലമാണ് സമരം നീണ്ടു പോകുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. വർധിപ്പിച്ച നിരക്കിൽ ഓടാൻ തൊഴിലാളികൾ തയാറായി നിൽക്കുമ്പോഴും ചില ബസുടമകൾ വേറെ ആളുകളെ ഉപയോഗിച്ച് സർവീസ് നടത്തുന്നതായും ആരോപണമുണ്ട്. ഇതിനിടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന തൊഴിലാളി യൂണിയനിടയിൽ രാഷ്ട്രീയം കലർത്തി സംഘടനയെ തകർക്കാനും ചിലർ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ നിരവധി യാത്രക്കാർ ഗതാഗത സൗകര്യമില്ലാതെ ഈ മേഖലയിൽ ദുരിതത്തിലാണ്. 75 ലധികം ബസുകളിലെ 150തോളം വരുന്ന നിർധനരായ തൊഴിലാളികളാണ് സമരരംഗത്തുള്ളത്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ഇന്നേ വരെ മുതലാളിമാരുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് സഹായവും ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കാത്തതിൽ…
Read Moreനീണ്ടു മണിക്കൂറുകളുടെ ചോദ്യം ചെയ്യൽ; കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് ; വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ടു കെട്ടിയേക്കും
കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കളക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ ആരംഭിച്ച തെളിവെടുപ്പ് മണിക്കൂറുകള്‍ നീണ്ടുനിന്നു. അമ്പതോളം ഫയലുകള്‍ പരിശോധിച്ച സംഘം 25 ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണു വിവരം. ഇന്നലെ രാവിലെ രാവിലെ 11 മുതല്‍ തുടങ്ങിയ തെളിവെടുപ്പ് രാത്രി ഏഴുവരെ നീണ്ടുനിന്നു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കൗശികിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ഫയലുകള്‍ വിശദമായി പരിശോധിച്ചു. സംശയം തോന്നിയ ഫയലുകള്‍ സംബന്ധിച്ച് ജീവനക്കാരോട് വിശദമായി ചോദിച്ചറിഞ്ഞു. അതിനിടെ, പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുകേസിലെ മുഖ്യപ്രതി കളക്ടറേറ്റിലെ മുന്‍ ജീവനക്കാരന് വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. പ്രളയ ഫണ്ടില്‍നിന്നും ഒരു കോടിയില്‍പരം രൂപ വിഷ്ണു നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. ഒന്നര കോടിയോളം രൂപയുടെ ആസ്തി വിഷ്ണുവിനുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ജില്ലാ ഭരണകൂടും അന്വേഷണ…
Read Moreപുത്തൻകുരിശിലെ വൈറലായ മർദനം; പ്രതികൾ പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയത് കൂസലില്ലാതെ; അടികിട്ടിയവനും കുഴപ്പക്കാരൻ
കോലഞ്ചേരി: പുത്തന്‍കുരിശിനടുത്ത് ചെമ്മനാട് മര്‍ദ്ദന വീഡിയോ വൈറലായി പതുനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പ്രായ പൂര്‍ത്തിയാകാത്തവര്‍ അടക്കം നാലു പേരെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റു ചെയ്തു സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. പ്ലംബിംഗ് തൊഴിലാളിയായ മറ്റക്കുഴി കുന്നേല്‍ നിബിന് നോബല്‍ (20) ആണ് ഒരു പ്രതി. സംഘത്തില്‍ ഒരാളുടെ പരിചയക്കാരിയുടെ ഫോണില്‍ ചാറ്റ് ചെയ്തതു സംബന്ധിച്ച തര്‍ക്കമാണ് വൈറലായ വീഡിയോയ്ക്കാസ്പദമായ സംഭവത്തില്‍ കലാശിച്ചത്. പതിനേഴുകാരന്റെ വീട്ടിലെത്തിയ നാല്‍വര്‍ സംഘത്തിലെ മൂന്ന് പേര് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മുത്തശ്ശിയുടെ മുന്നിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പ്ലസ് ടു പ്രായം മാത്രമുള്ള പ്രതികള്‍ക്ക് ചെയ്തത് തെറ്റാണെന്ന ചിന്താഗതി പോലും ഇല്ല. മര്‍ദ്ദനമേറ്റ യുവാവിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ കടുപ്പം കൂടിയ വകുപ്പ് ചാര്‍ജ്ജ് ചെയ്യാനും പോലീസിനായില്ല. ഇത് പ്രതികള്‍ക്ക് ഗുണമായി. അരപാന്റും, നീളം മുടിയും, ആന്‍ഡ്രായിഡ് ഫോണുകളും ശരീരത്തില്‍ പേറിയ പ്രതികള്‍ യാതൊരു കൂസലുമില്ലാതെയാണ് രക്ഷകര്‍ത്താക്കള്‍ക്കൊപ്പം…
Read Moreകോടതി ഉത്തരവ് വന്നിട്ടും നിരത്തിലുള്ളത് 30 ശതമാനം ബസുകൾ; സര്‍വീസ് നടത്താന്‍ ഉടമകളില്‍ പലരും ധൈര്യപ്പെടാത്തതിന്റെ കാരണം ഇതാണ്…
കൊച്ചി: വര്‍ധിപ്പിച്ച ബസ് ചാര്‍ജ് വെട്ടിക്കുറച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നഗരത്തിലെ നിരത്തില്‍ സ്വകാര്യ ബസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഇന്നലെയാണ് ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ഇക്കാലയളവില്‍ വര്‍ധിപ്പിച്ച നിരക്കില്‍ സര്‍വീസ് നടത്താമെന്നും സിംഗിള്‍ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്നും നഗരത്തില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ നന്നേ കുറവായിരുന്നു. 700 ബസുകള്‍ സര്‍വീസ് നടത്തുന്ന കൊച്ചി നഗരത്തില്‍ 30 ശതമാനത്തോളം മാത്രമാണ് നിരത്തിലിറങ്ങിയത്. കോടതി ഉത്തരവുണ്ടെങ്കിലും സര്‍ക്കാര്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കാത്തതിനാല്‍ സര്‍വീസ് നടത്താന്‍ ഉടമകളില്‍ പലരും ധൈര്യപ്പെടുന്നില്ലെന്ന് ഓള് കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു.
Read Moreകോവിഡ് ദുരതത്തിൽ പണത്തിനായി ജനം ബുദ്ധിമുട്ടുമ്പോൾ; എറണാകുളത്ത് വൻ ചീട്ടുകളി സംഘങ്ങൾ സജീവം; ലക്ഷങ്ങളുമായി കഴിഞ്ഞ ദിവസം പിടിയിലായത് അഞ്ചുപേർ
ആലുവ: കൊറോണയടക്കമുള്ള പ്രതിസന്ധികളെ തരണം ചെയ്ത് കൊണ്ട് എറണാകുളം റൂറൽ പോലീസ് പരിധിയിൽ വൻ ചീട്ടുകളി സംഘങ്ങൾ വീണ്ടും സജീവമാകുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഷാഡോ പോലീസ് ആരംഭിച്ച ഓപ്പേറഷനിൽ കഴിഞ്ഞ ദിവസം കുടുങ്ങിയത് പെൺവാണിഭ കേസിലെ പ്രതിയടക്കമുള്ള അഞ്ചംഗ സംഘമാണ്. പ്രതിയുടെ നേതൃത്ത്വത്തിലാണ് വൻ ചൂതാട്ടം അരങ്ങേറിയിരുന്നത്. കടുങ്ങല്ലൂർ പതാളം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തെ മതിൽ പൊളിഞ്ഞ് കിടക്കുന്ന റബർ മിക്സിംഗ് യൂണിറ്റിലായിരുന്നു ലക്ഷങ്ങളുടെ ചീട്ടുകളി തിങ്കളാഴ്ച്ച നടന്നിരുന്നത്. പോലീസ് ചീട്ടുകളി കേന്ദ്രം വളയുമ്പോൾ സംഘത്തലവനടക്കം അഞ്ച് പേർ കളിയിലായിരുന്നു. ഇവരിൽനിന്ന് ഒരു ലക്ഷത്തിലധികം രൂപയും പോലീസ് പിടിച്ചെടുത്തു. കൂടുതൽ കളിക്കാർ എത്തുന്നതിന് മുമ്പ് റെയ്ഡ് വിവരം ചോർന്നതിനാൽ പലരും രക്ഷപ്പെടുകയായിരുന്നു. ഷിബു, ജബ്ബാർ, ഉമേഷ്, ജോഷി, നരസിംഹബാബു എന്നിവരാണ് പിടിയിലായവർ. ഏലൂർ, വരാപ്പുഴ, പാതാളം, ആലങ്ങാട്,…
Read Moreവീണ്ടുമൊരു പ്രളയമെത്തുമോ? മൂന്നാമതൊരു ദുരിതത്തിന് ഇടം നൽകാതെ മുന്നൊരുക്കത്തിൽ പറവൂർ താലൂക്കിലെ ജനങ്ങൾ
പറവൂർ: രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായി അതിജീവനത്തിലൂടെ കരകയറിയ ജനം വീണ്ടുമൊരു പ്രളയഭീതിയിൽ. പ്രളയം സംഹാര താണ്ടവമാടിയ പറവൂർ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളാണ് ഇനിയുമൊരു പ്രളയം മുന്നിൽ കണ്ട് മുന്നെരുക്കം തുടങ്ങിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന വളരെയധികം കുടുംബങ്ങൾ, പ്രളയത്തിൽ നശിച്ചുപോകുമെന്ന് കരുതുന്ന വീട്ടു സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണ്. വീടിനു മുകളിൽ ഒരു മുറിയെങ്കിലും പണിത് അതിനോടൊപ്പം ശുചിമുറി സൗകര്യമൊരുക്കി പ്രളയത്തെ നേരിടാൻ തയാറായിട്ടുള്ളവരും നിരവധിയാണ്. ഇതിന് കഴിയാത്തവരിൽ പലരും ഉയർന്ന സ്ഥലങ്ങളിൽ വാടകയ്ക്കു വീടു തരപ്പെടുത്തി വച്ച് സമാധാനം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ പ്രളയജലം ഏറ്റവും കൂടുതൽ കുടംബങ്ങളെ ബാധിച്ച കുന്നുകരയിലാണ് ഈ മുന്നൊരുക്കം കൂടുതലായി നടക്കുന്നത്. ജനം സ്വന്തമായി നടത്തുന്ന പ്രളയമുന്നൊരുക്കത്തോടൊപ്പം തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും മുന്നൊരുക്കം സജീവമാക്കി. ദ്രുത കർമ്മ സേനാ രൂപീകരണമാണ് ആദ്യപടി…
Read Moreകുറച്ചു ദിവസമെങ്കിലും വീട്ടിലിരുന്നൂടേ? ആലുവായിൽ ക്വാറന്റൈൻ ലംഘിച്ച് യുവതി ബാങ്കിൽ; ഒടുവിൽ സംഭവിച്ചത്…
ആലുവ: ഹോട്ട് സ്പോട്ടിൽനിന്നു യുവതി ബാങ്കിലെത്തിയതിനെത്തുടർന്ന് എസ്ബിഐ ആലുവ ബ്രാഞ്ചിന്റെ പ്രവർത്തനം ഉച്ചയ്ക്കുശേഷം തടസപ്പെട്ടു. പൂനയിൽനിന്നെത്തിയ പെരുമ്പാവൂർ സ്വദേശിനിയാണ് ക്വാറന്റൈൻ ലംഘിച്ച് ബാങ്കിലെത്തിയത്. പഴയ ചെക്ക് നൽകിയപ്പോൾ സംശയം തോന്നിയ കാഷ്യർ വിശദീകരണം ചോദിച്ചപ്പോഴാണ് രണ്ടു ദിവസം മുമ്പ് പൂനെയിൽനിന്നെത്തിയതാണെന്ന് ഇവർ വെളിപ്പെടുത്തിയത്. ഇതോടെ ഉച്ചയ്ക്കുശേഷം ബാങ്കിന്റെ പ്രവർത്തനം തടസപ്പെടുകയായിരുന്നു. ആരോഗ്യ പ്രവർത്തകരെത്തി ഇവരെ പ്രത്യേക കാറിൽ താമസസ്ഥലത്തേക്കു മാറ്റി. ക്വാറന്റൈൻ ലംഘനത്തിന് ഇവർക്കെതിരേ കേസെടുത്തു. എറണാകുളത്ത് ലോഡ്ജിൽ താമസിക്കുകയാണെന്നും രണ്ടു ദിവസത്തിനുളളിൽ പൂനെയിലേക്കു മടങ്ങുമെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.
Read Moreകള്ളന് സ്മാര്‍ട്ട്; പോലീസ് അതിലും സ്മാര്‍ട്ട് ; സെയില്‍സ് ഗേളിന്റെ കണ്മുന്നില്വച്ച് രണ്ട് പവന്റെ മാലയുമായി കടന്ന കള്ളനെ പോലീസ് കുടുക്കിയ തന്ത്രം ഇങ്ങനെ…
വൈപ്പിന്‍: പട്ടാപ്പകല്‍ സ്മാര്‍ട്ടായി ജ്വല്ലറിയിലെത്തി സെയില്‍സ് ഗേളിന്റെ കണ്മുന്നില്വച്ച് രണ്ട് പവന്റെ മാലയുമായി കടന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ ഞാറക്കല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലപ്പുഴ എഴുപുന്ന കൈതപ്പറമ്പില് വീട്ടില്‍ താമസിക്കുന്ന ഞാറക്കല്‍ സ്വദേശി ചാരക്കാട്ട് ജീമോന്‍-24 ആണ് റിമാൻഡിലായത്. അതി സാമര്‍ഥ്യക്കാരനായ കള്ളനെ അതിലും സാമർഥ്യത്തോടെയാണ് പോലീസ് പതിനൊന്നു ദിവസത്തിനുള്ളില്‍ പിടികൂടിയത്. മോഷ്ടിച്ച മാല അതേ പടി തന്നെ എറണാകുളം പശ്ചിമ മേഖലയിലെ ഒരു ജ്വല്ലറിയില്‍ നിന്നും പോലീസ് വീണ്ടെടുത്തു. മോഷണത്തിനുശേഷം തുറവൂര്‍ നാലുകുളങ്ങര ഭാഗത്തെ രസഹ്യ സങ്കേതത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന പ്രതിയെ ഞാറക്കല്‍ എസ്ഐ സംഗീത് ജോബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ഏഴു മോഷണക്കേസുകളിലെ പ്രതിയായ ഇയാള്‍ കഴിഞ്ഞമാസം 27നാണ് ജ്വല്ലറിയില്‍ എത്തി മോഷണം നടത്തിയത്. മാലക്ക് വില ചോദിച്ചതിനെ തുടര്‍ന്ന് സെയില്‍സ്…
Read More