പുഞ്ചിരിയും കണ്ണുകളിലൂടെ പ്രകടമാവട്ടെ…മാസ്‌ക്കും മിഴിയഴകും: സംസ്ഥാനതല ഫോട്ടോമത്സരം

കൊച്ചി: അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ പുഞ്ചിരിയും കണ്ണുകളിലൂടെ പ്രകടമാവട്ടെ…. എന്ന സന്ദേശവുമായി പൊതുജനങ്ങള്‍ക്കായി മാസ്‌ക്കും മിഴിയഴകും എന്ന പേരില്‍ സംസ്ഥാനതല ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. ലുലു ഓണ്‍ലൈന്‍ ഷോപ്പ്-ഫാഷന്‍ സ്റ്റോര്‍, ടോളിന്‍സ് വേള്‍ഡ് സ്‌കൂള്‍, ടോളിന്‍സ് ടയേഴ്‌സ്, എറണാകുളം സെന്‍റ് തെരേസാസ് കോളജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. നേത്ര സംരക്ഷണത്തിന്‍റെ പ്രാധാന്യവും മാസ്‌ക് ഉപയോഗത്തിന്‍റെ ആവശ്യകതയും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യമാണ് മത്സരത്തിലൂടെ ഉദേശിക്കുന്നതെന്ന് ആശുപത്രി ഡറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു. മാസ്‌ക് ധരിച്ച ശേഷം സൗഹാര്‍ദ്ദ ഭാവം വിടര്‍ത്തുന്ന കണ്ണുകളും മാസ്‌കും ഉള്‍പ്പെടെയുള്ള ചിത്രമാണ് അയക്കേണ്ടത്, ഒരാള്‍ ഒരു ഫോട്ടോ മാത്രമേ അയക്കാവൂ. ഇ-മെയിലിലോ വാട്‌സാപ്പിലോ ചിത്രങ്ങള്‍ അയക്കാം. ഇ-മെയില്‍ mediacentre@ lfhospital.org. / വാട്‌സാപ്പ് നമ്പര്‍ : 9847138397, നിങ്ങളുടെ പൂര്‍ണ വിലാസം, പ്രായം, ബന്ധപ്പെടുവാനുള്ള…

Read More

മൂവാറ്റുപുഴയിൽ സഹോദരിയുടെ കാമുകനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിയ പ്രതികൾ അറസ്റ്റിൽ

മൂവാറ്റുപുഴ: പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കറുകടം ഞാഞ്ഞൂൽ കോളനിയിൽ കടിഞ്ഞോലിൽ ബേസിൽ എൽദോസിനെയും (20) അക്രമത്തിൽ സഹായിയായിരുന്ന പതിനേഴുകാരനെയുമാണ് അറസ്റ്റ് ചെയ്തത്. പണ്ടിരിമല തടിലക്കുടിപ്പാറയിൽ അഖിലിനെ (19) യാണ് സംഘം ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മൂവാറ്റുപുഴ ആരക്കുഴ ജംഗ്ഷനിലെ മെഡിക്കൽ സ്റ്റോറിൽനിന്നു മാസ്ക് വാങ്ങി കൂട്ടുകാരനുമൊത്ത് തിരികെയിറങ്ങിയ അഖിലിനെ ബൈക്കിൽ സുഹൃത്തുമൊത്ത് എത്തിയ ബേസിൽ വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണു കേസ്. സാരമായി പരിക്കേറ്റ അഖിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പതിനേഴുകാരനെ ഞായറാഴ്ച രാത്രിയും ബേസിലിനെ ഇന്നലെ അഞ്ചോടെ ചാലിക്കടവു പാലത്തിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും. ബേസിലിന്‍റെ സഹോദരിയും അഖിലും പ്ലസ്ടുവിന് ഒന്നിച്ചു പഠിച്ചിരുന്നു.  ഇവർ തമ്മിലുള്ള സ്നേഹബന്ധത്തെ ബേസിൽ എതിർക്കുകയും പലവട്ടം തർക്കങ്ങളും കൈയാങ്കളിയും ഉണ്ടാകുകയുംചെയ്തിരുന്നു.…

Read More

ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍

വൈപ്പിന്‍: ലോക്ക് ഡൗണിന്‍റെ പാശ്ചാത്തലത്തില്‍ സമീപകാല ചരിത്രങ്ങളില്‍നിന്നു വിഭിന്നമായി ആരവങ്ങളും കോലാഹലങ്ങളുമൊന്നുമില്ലാതെ മത്സ്യബന്ധന ബോട്ടുകളുടെ ഒരു സീസണ്‍ അവസാനിച്ചുകൊണ്ടുള്ള 52 ദിവസത്തെ ട്രോളിംഗ് നിരോധനം നാളെ തുടങ്ങുകയാണ്. നാളെ അര്‍ധരാത്രി 12ന്ശേഷം ബോട്ടുകള്‍ക്ക് കടലില്‍ പോകാനാവില്ല.ഒന്നരമാസത്തിലേറെ കരയില്‍ വിശ്രമിക്കുന്ന ബോട്ടുകള്‍ ഇനി ജൂലൈ 31 അര്‍ധരാത്രിക്ക് ശേഷമെ കടലില്‍ ഇറങ്ങു. അതുവരെ അനുബന്ധ മേഖലകള്‍ക്കും വിശ്രമാണ്. മറൈന്‍ ഡീസല്‍ പമ്പുകള്‍, ഹാര്‍ബറുകളിലെ ഭോജനശാലകള്‍ തുടങ്ങിയവ തുറക്കില്ല. മത്സ്യ സംസ്‌കരണ മേഖലകള്‍, കയറ്റിറക്ക് മേഖലകള്‍ എന്നിവയെല്ലാം സ്തംഭിക്കും. പരമ്പരാഗത വള്ളങ്ങള്‍ കടലില്‍ പോകുന്നതിനാല്‍ ഐസ് പ്ലാന്‍റുകള്‍ പ്രവര്‍ത്തിക്കും.

Read More

കോവിഡ്-19 മരണം; ജിദ്ദയിൽ മല്ലപ്പള്ളി സ്വദേശിയും ദുബായിൽ ആലുവ സ്വദേശിയം മരിച്ചു

പത്തനംതിട്ട: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മല്ലപ്പള്ളി വായ്പൂര് പുത്തൻപറന്പിൽ അഹമ്മദ് സാലിയുടെ മകൻ പി.എ. താജുദ്ദീനാണ് (52) മരിച്ചത്. സൗദി ജർമൻ ആശുപത്രിയിൽ ദിവസങ്ങളായി കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ജാസ്മിൻ. മകൻ: തൗഫീഖ്. മാതാവ്: ഫാത്തിമ. പരേതൻ കെഎംസിസി, പത്തനംതിട്ട ജില്ലാസംഗമം എന്നിവയിൽ പ്രവർത്തിച്ചിരുന്നു. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ഇ. അബ്ദുൾ റഹ്്മാന്‍റെ സഹോദരപുത്രനാണ്. ആലുവ സ്വദേശി ദുബായിൽ മരിച്ചു ആലുവ: ദുബായിൽ കോവിഡ് ബാധിച്ച് വസ്ത്ര വ്യാപാരി മരിച്ചു. ആലുവ കൊടികുത്തുമല സ്വദേശി ഹസൻ മിയ (51) ആണ് മരിച്ചത്. രോഗബാധയെത്തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹസൻ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം ദുബായിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ശങ്കരൻകുഴി പരേതനായ അലിയുടേയും ജമീലയുടേയും മകനാണ്. സുലൈഖയാണ് ഭാര്യ. ഡോ.ആമിന, ഡോ.ഹലീമ, മുഹമ്മദ് അലി എന്നിവർ മക്കളാണ്. മരുമക്കൾ: മുഹാസിഫ്…

Read More

ജാഗ്രതയോടെ പോലീസ്; കൊച്ചിയിൽ അമിത യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് കസ്റ്റ്ഡിയിലെടുത്തു

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി അമിത യാത്രക്കാരുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോർട്ട് കൊച്ചി- ആലുവ റൂട്ടിലോടുന്ന ശ്രീ മുത്തപ്പൻ എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. അനുവദിച്ചതിലും കൂടുതൽ ആളുകളെ കയറ്റിയ സംഭവത്തിലാണ് കേസ്. അറുപതോളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

Read More

പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിൽ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം വഴിമുട്ടി

കിഴക്കമ്പലം: പട്ടിമറ്റത്ത് പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം തിരിച്ചറിയാനാകാത്തതുമൂലം അന്വേഷണം വഴിമുട്ടി. ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹത്തിന്‍റെ ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ഫൊറൻസിക് കേന്ദ്രത്തിലാണ് പരിശോധനക്കയച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇതിന്‍റെ പരിശോധനാ ഫലം വൈകുമെന്നാണ് അധികൃതർ പറയുന്നത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനുള്ള ശാസ്ത്രീയമായ ഏകമാർഗവും ഇതുതന്നെയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി കമ്പനിയിലെ തൊഴിലാളികളെയുൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കൊല്ലപ്പെട്ടയാളിലേക്കെത്താൻ സഹായിക്കുന്നതൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ആളെ കാണാതായതായി ആരും തന്നെ പരാതിയുമായി കുന്നത്തുനാട് സ്റ്റേഷനിലോ സമീപസ്റ്റേഷനുകളിലോ എത്തിയിട്ടില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം നടക്കുന്നതെന്നാണ് സൂചന. ലോക് ഡൗൺ സമയത്തു നടന്നതാണ് സംഭവമെന്നാണ് നിഗമനം. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ഇവരിൽ തന്നെയുള്ളവരാണോ ഇതിന് പിന്നിലെന്നും സംശയമുണ്ട്. കൂടാതെ ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി ഇതരസംസ്ഥാനക്കാർ പട്ടിമറ്റം മേഖല കേന്ദ്രീകരിച്ച് തിങ്ങിപ്പാർക്കുന്നതായി…

Read More

കൊച്ചിയിൽ ലഹരിമരുന്നുമായി യുവാവ് പിടിയിലായ സംഭവം; പോലീസ് രണ്ടുംകല്പിച്ച്

കൊച്ചി: നഗരത്തില്‍ വില്പനയ്ക്കായി കൊണ്ടുവന്ന ലഹരി മരുന്നുമായി ടാക്‌സി ഡ്രൈവറായ യുവാവ് പിടിയിലായ സംഭവത്തെത്തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാനൊരുങ്ങി പോലീസ്. ഇത്തരം മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കേണ്ടതാണെന്നും വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു. ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ ചില്ലറ വില്പനയ്ക്കു ശ്രമിക്കുന്നതിനിടെ മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തന്‍വേലിക്കര അന്‍വര്‍ സാദിഖ് (26) ആണ് പിടിയിലായത്. കാക്കനാട് ഇടച്ചിറ ഭാഗത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. ‌ കാക്കനാട്, തൃപ്പൂണിത്തുറ ഭാഗത്തുള്ള യുവാക്കള്‍ക്കാണ് പ്രതി ലഹരി മരുന്ന് വിറ്റിരുന്നതെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡെപൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നിര്‍ദേശാനുസരണം നര്‍കോട്ടിക് അസി. കമ്മീഷണര്‍ ബിജി ജോര്‍ജ്, ഡാന്‍സാഫ് എസ്ഐ ജോസഫ് സാജന്‍, ഇന്‍ഫോപാര്‍ക്ക് എസ്ഐ രാധാകൃഷ്ണന്‍,…

Read More

കോവിഡ് 19; കൊച്ചിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പതിനായിരത്തോടടുക്കുന്നു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 50 പേര്‍

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും എറണാകുളം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പമാണ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവും കൂടുന്നത്. ഇന്നലെ 782 പേരെകൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം അടുത്തു. നിരീക്ഷണ കാലയളവ് അവസാനിച്ച 644 പേരെ പട്ടികയില്‍നിന്നും ഒഴിവാക്കി. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9,929 ആയി.ഇതില്‍ 8,843 പേര്‍ വീടുകളിലും, 462 പേര്‍ കോവിഡ് കെയര്‍ സെന്‍ററുകളിലും 624 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്നലെ ജില്ലയില്‍ എട്ട് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണു നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണവും വര്‍ധിച്ചത്. നിലവില്‍ 50 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ 45 പേരും സ്വകാര്യ ആശുപതിയില്‍ ഒരാളും ഐഎന്‍എസ് സഞ്ജീവനിയില്‍ നാലുപേരും…

Read More

ഇലഞ്ഞിക്കൽ ക്ഷേത്രത്തിലെ മോഷണം; പ്രതികളെക്കുറിച്ച് സൂചനയില്ല; മോഷണം ശ്രീകോവിലിന്‍റെ താക്കോൽ കൈക്കലാക്കി

കളമശേരി: ഏലൂർ ഇലഞ്ഞിക്കൽ ശിവക്ഷേത്രത്തിലെ ചുറ്റമ്പലവാതിലിന്‍റെ പൂട്ട് തകർത്ത് ക്ഷേത്രാഭരണങ്ങളും നാല് ഭണ്ഡാരങ്ങൾ തകർത്ത് പണവും കവർന്ന സംഭവത്തിൽ പോലീസ് ഇരുട്ടിൽ തപ്പുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ചുറ്റമ്പലത്തിനകത്ത് സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്‍റെ താക്കോൽ കൈക്കലാക്കി ശ്രീകോവിൽ തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. ക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തിനടുത്തുള്ള മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കണ്ടെയ്നർ റോഡരികിലായതിനാൽ മോഷ്ടാക്കൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാനായതായാണ് നിഗമനം. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന വെള്ളിയിൽ തീർത്ത സ്വർണംപൂശിയ നാഗപടം, 12 ചന്ദ്രക്കലകൾ, തൃക്കണ്ണ്, സ്വർണംകെട്ടിയ ഒരു രുദ്രാക്ഷമാല, വെള്ളികെട്ടിയ രുദ്രാക്ഷമാല എന്നിവയാണ് നഷ്ടപ്പെട്ടത്. മഴക്കാലത്ത് ഈ മേഖലയിൽ മോഷണം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രവളപ്പിൽ എത്തിയ ക്ഷേത്ര മാനേജരാണ് കവർച്ച അറിഞ്ഞത്. ഇലഞ്ഞിക്കൽ ഭഗവതി ടെമ്പിൾ…

Read More

വന്ദേഭാരത് മിഷൻ; ജിബൂട്ടിയില്‍നിന്നു വിമാനം ഇന്നു കൊച്ചിയിലെത്തും

കൊച്ചി: കോവിഡ് രോഗവ്യാപനം കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേയ്‌ക്കെത്തിക്കുന്ന വന്ദേഭാരത് മിഷന്‍റെ ഭാഗമായി കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഇന്ന് കൊച്ചിയിലെത്തും. രാത്രി 7.45 നാണ് യാത്രികരുമായി വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക. ഇതിനുപുറമേ ഈ മാസം വിയറ്റ്‌നാമില്‍നിന്നും കെയ്‌റോയില്‍നിന്നും ഫിലിപ്പീന്‍സില്‍നിന്നും ലണ്ടനില്‍നിന്നും ഉള്‍പ്പെടെ വിമാനങ്ങൾ കൊച്ചിയിലെത്തും. വിയറ്റ്‌നാമില്‍നിന്ന് ഏഴിനും കെയ്‌റോയില്‍നിന്ന് 16 നും യുക്രൈനിലെ കീവില്‍നിന്ന് 19നും ലണ്ടനില്‍നിന്ന് 22നും ഫിലിപ്പീന്‍സിലെ സെബുവില്‍നിന്ന് 23നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തും. മാള്‍ട്ടയില്‍നിന്ന് എയര്‍ മാള്‍ട്ട ഒമ്പതിനും ലണ്ടനില്‍നിന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് 10നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേയ്‌ക്കെത്തിക്കുന്ന പദ്ധതിയില്‍ ഇതുവരെ പതിനായിരത്തോളം പ്രവാസികളാണു കൊച്ചി വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ മേയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് കൊച്ചിയിലാണ്. മെയ് 31…

Read More