എയർ കണ്ടീഷണർ അടക്കമുള്ള സാധനങ്ങൾ കാണാനില്ല! ഫ്ലാറ്റുകളിൽ മോഷണം നടന്നതായി ഉടമകൾ

മരട്: സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കുന്ന മരടിലെ ഫ്ലാറ്റുകളിൽ മോഷണം നടന്നതായി ഉടമകൾ. എയർ കണ്ടീഷണർ അടക്കമുള്ള സാധനങ്ങൾ നഷ്ടപ്പെട്ടതായി അവർ പറഞ്ഞു. ഫ്ലാറ്റുകളിൽ അവശേഷിക്കുന്ന സാധനങ്ങൾ നീക്കം ചെയ്യാൻ എത്തിയപ്പോഴാണ് സാധനങ്ങൾ മോഷണം പോയ കാര്യം അറിഞ്ഞതെന്നും ഉടമകൾ പറയുന്നു. ഫ്ലാറ്റുകളിൽ നിന്ന് സാധനങ്ങൾ നീക്കാൻ പൊളിക്കൽ ചുമതലയുള്ള കമ്പനി സഹകരിക്കുന്നില്ലെന്നും ഉടമകൾ ആരോപിച്ചു. ഇന്നലെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ മരട് നഗരസഭാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഫ്ലാറ്റിലെ സാധനങ്ങൾ മാറ്റാൻ ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി അനുമതി നൽകിയിരുന്നു. ഇതനുസരിച്ചാണ് സാധനങ്ങൾ മാറ്റാൻ ഉടമകൾ ഫ്ലാറ്റുകളിലെത്തിയത്. സാധനങ്ങൾ പൂർണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണയസമിതിക്ക് നേരത്തെ പരാതി നൽകിയിരുന്നു.

Read More

മരട് ഫ്‌ളാറ്റ്: ഒരു ദിവസത്തെ അനുമതി ലഭിച്ചു;  ഉടമകള്‍ സാധനങ്ങള്‍ നീക്കിത്തുടങ്ങി

കൊച്ചി: മരടിലെ വിവിധ ഫ്ലാറ്റിൽ നിന്ന് വിലപിടിച്ച സാധനങ്ങള്‍ നീക്കം ചെയ്യുന്നതിന് ഉടമകൾക്ക് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇവ നീക്കിത്തുടങ്ങി. ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് മരട് നഗരസഭാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ മാറ്റാനാണ് അനുമതി നല്‍കിയിരിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളില്‍ നിന്ന് മുഴുവന്‍ സാധനങ്ങളും നീക്കംചെയ്യുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് കാണിച്ച് ഏതാനും ഫ്ളാറ്റുടമകള്‍ നേരത്തെ നഷ്ടപരിഹാര നിര്‍ണയ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം, ഫ്ളാറ്റ് സമുച്ചയങ്ങളിലെ ജനറേറ്റർ, ലിഫ്റ്റ് പോലുള്ള പൊതു സൗകര്യങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് റസിഡന്‍സ് അസോസിയേഷനുകളും കമ്മീഷനെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവ നീക്കാന്‍ ജസ്റ്റീസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ ഒരു ദിവസത്തെ അനുമതി നല്‍കുകയായിരുന്നു.

Read More

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാലയത്തിനു ജപ്തിഭീഷണി; പ്രതിഷേധത്തിനൊരുങ്ങി രക്ഷിതാക്കൾ

സിജോ പൈനാടത്ത് കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അറിവും ആഹ്ലാദവും സമ്മാനിക്കുന്ന വിദ്യാലയത്തിനു കെട്ടിട നികുതിയുടെ പേരിൽ ജപ്തി ഭീഷണി. അങ്കമാലി കിടങ്ങൂരിലുള്ള അൽഫോൻസ് സദൻ സ്പെഷൽ സ്കൂളിനാണു ഗ്രാമപഞ്ചായത്തിന്‍റെ ജപ്തി ഭീഷണിയുണ്ടായിരിക്കുന്നത്. സ്പെഷൽ സ്കൂളുകളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കിയുള്ള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയുള്ള തുറവൂർ ഗ്രാമപഞ്ചായത്തിന്‍റെ നടപടിക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണു രക്ഷിതാക്കൾ. 42,000 രൂപ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടാണു സ്കൂളിനു കഴിഞ്ഞ ദിവസം അധികൃതർ നോട്ടീസ് നൽകിയത്. നികുതി അടച്ചില്ലെങ്കിൽ നിയമനടപടികൾ പൂർത്തിയാക്കി കെട്ടിടം ജപ്തി ചെയ്യുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 1975ലെ കേരള കെട്ടിടനികുതി ചട്ടപ്രകാരം ചാരിറ്റബിൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിട നികുതി അടയ്ക്കേണ്ടതില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. സ്പെഷൽ സ്കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളെ പഞ്ചായത്ത് രാജ് ആക്ടിലെ 203-ാം വകുപ്പു പ്രകാരമുള്ള കെട്ടിട നികുതി, 200-ാം വകുപ്പു പ്രകാരമുള്ള സേവന ഉപനികുതി എന്നിവയിൽ നിന്ന്…

Read More

പോലീസ് അനുഭവങ്ങളിലൂടെ സിദ്ദിഖ്’..! ചെറുപ്പത്തിലേ ആഗ്രഹം പോലീസാകാൻ; നടക്കാതെ പോയ സ്വപ്നത്തെക്കുറിച്ച്  തുറന്ന്  പറഞ്ഞ് സിദ്ദിഖ്

ആലുവ:  ചെറുപ്പത്തിലെ എന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പോലീസാകണമെന്നത്. എന്നാലത് നടക്കാതെ പോയി. പോലീസുകാരോട് എനിക്ക് എന്നും ബഹുമാനമാണ് ഉള്ളത്. ഓരോ ദിവസവും എത്ര പ്രശ്‌നങ്ങള്‍ക്കാണ് പോലീസ് പരിഹാരം കാണുന്നത്. പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനായി റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച ചടങ്ങിലാണ് നടന്‍ സിദ്ദീഖ് തന്‍റെ മനസ് തുറന്നത്. “പോലീസ് അനുഭവങ്ങളിലൂടെ സിദ്ദിഖ്’ എന്ന പേരിലാണ് പരിപാടി നടത്തിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണെന്നും അതിനാല്‍ മയക്കുമരുന്നിനെതിരേ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും അദേഹം പറഞ്ഞു. കുട്ടികള്‍ ഇതുപയോഗിക്കുന്നതില്‍ പശ്ചാത്താപം തോന്നാത്തവരായി മാറി. ഇത് ഉപയോഗിക്കന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നാണ് അവരുടെ ചോദ്യം. സിനിമയുടെ പുതുതലമുറയില്‍പ്പെട്ട ചിലരെങ്കിലും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് വലിയ അപകടത്തിലേക്കാണ് പോകുന്നതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.

Read More

നടിയെ ആക്രമിച്ച കേസിൽ വീണ്ടും പ്രതികരണവുമായി നടൻ സിദ്ദിഖ്; നാല് മാസം കഴിഞ്ഞ് നടന്‍റെ പേര് പറഞ്ഞതില്‍ ദുരൂഹത

ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്‍റെ പേര് നാല് മാസം കഴിഞ്ഞ് നടി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് നടൻ സിദ്ദിഖ്. “പോലീസ് അനുഭവങ്ങളിലൂടെ സിദ്ദിഖ്’ എന്ന പേരിൽ ആലുവ റൂറൽ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിലാണ് സിദ്ദിഖ് പരാമർശം നടത്തിയത്. നടന്‍ കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും സിദ്ദിഖ് പറഞ്ഞു. സംഭവമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയേയും ഡിജിപിയേയും നേരില്‍ കണ്ട് സംസാരിച്ചു. നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. മൂന്ന് ദിവസത്തിനകം പിടികൂടിയ പ്രതികളെ നടി തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. ഡബ്യുസിസി നടിക്കായി ഒരു സഹായവും ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമത്തില്‍ എന്തെങ്കിലും എഴുതി പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ജനം അത് വിശ്വസിച്ചു. നടിക്കു വേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരെ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ കാണുന്നുള്ളു. അവര്‍ക്കൊരു ആശ്വാസമായിക്കൊള്ളട്ടെയെന്ന്…

Read More

പ്രഖ്യാപനം കടലാസിലൊതുങ്ങി; ബാസ്റ്റിൻ ബംഗ്ലാവ് തുറന്നില്ല; വിനോദസഞ്ചാരികൾക്കു നിരാശ

സീമ മോഹൻലാൽ കൊച്ചി: ജില്ല പൈതൃക മ്യൂസിയമായി പ്രഖ്യാപിച്ചിട്ടുള്ള ഫോർട്ടുകൊച്ചിയിലെ 400 വർഷം പഴക്കമുള്ള ബാസ്റ്റിൻ ബംഗ്ലാവിൽ പ്രവേശിക്കാനാവാതെ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾ മടങ്ങുന്നു. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ബാസ്റ്റിൻ ബംഗ്ലാവ് പണി കഴിപ്പിച്ചത്. 94 സെന്‍റിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിൽ രഹസ്യ ഭൂഗർഭ അറകളുണ്ട്. 1999-ൽ സംസ്ഥാന ആർക്കിയോളജി വകുപ്പ് സംരക്ഷിത പൈതൃകമായി പ്രഖ്യാപിച്ച ബാസ്റ്റിൻ ബംഗ്ലാവ് 2016 ലാണ് ജില്ലാ പൈതൃക കേന്ദ്രമായി മാറ്റിയത്. സംസ്ഥാനത്തെ ജില്ലകൾ തോറും ഒരു ജില്ലാ പൈതൃക മ്യൂസിയം എന്ന പദ്ധതി പ്രകാരമായിരുന്നു ഈ പ്രഖ്യാപനം. പ്രഖ്യാപനത്തിനു മുന്പുവരെ ഇവിടെ സബ് കളക്ടറുടെ ക്യാന്പ് ഓഫീസാണ് പ്രവർത്തിച്ചിരുന്നത്. 4.5 സ്ക്വയർ കിലോമീറ്റർ ഭൂവിസ്തൃതിയാണ് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശത്തിനുള്ളത്. മത,ജാതി വംശ, ഭാഷകൾ കലർന്ന ആവാസ വ്യവസ്ഥയാണ് ഇവിടത്തെ പ്രത്യേകത. മലയാളം കൂടാതെ വിവിധ ഭാഷകൾ സംസാരിക്കുന്ന മുപ്പതിൽപരം സമൂഹങ്ങളും 15ൽ…

Read More

ആലുവയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ ചെറിയ ദൂരത്തിന് ഓട്ടം പോകുന്നില്ലെന്ന് പരാതി

ആലുവ: റെയിൽവേ സ്‌റ്റേഷൻ സ്‌ക്വയറിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ചെറിയ ഓട്ടങ്ങൾ പോകുന്നില്ലെന്നു വീണ്ടും പരാതി. രാത്രിയിൽ കൈക്കുഞ്ഞുമായെത്തിയ കുടുംബത്തെ ഓട്ടോറിക്ഷക്കാർ ദുരിതത്തിലാക്കിയതായി ആരോപിച്ചു ഡോ. ആഷിഖ് ഹൈദർ അലി ജില്ലാ കളക്ടർക്കു പരാതി നൽകി. ഞായറാഴ്ച സന്ധ്യയോടെ ആലപ്പുഴ ചെന്നൈ എക്സ്പ്രസിൽ ആലുവ റെയിൽ സ്റ്റേഷനിൽ വന്നിറങ്ങിയ തന്നെയും കുടുംബത്തെയും യാത്രചെയ്യാൻ അനുവദിക്കാതെ അപമാനിച്ചെന്നാണ് പരാതി.ഓട്ടോ സ്‌റ്റാൻഡിൽ 30 ഓളം ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പിന്നിൽപോയി ചോദിക്കാനാണ് ആവശ്യപ്പെട്ടത്. ഈ സമയം നേരിയ മഴയുണ്ടായിരുന്നു. കൈക്കുഞ്ഞ് കൈയിലുള്ളതിനാൽ ഓരോ ഓട്ടോ ഡ്രൈവറോടും ഓട്ടം പോകുമോ എന്നു ചോദിച്ചു നടക്കേണ്ടി വന്നു. എല്ലാവരും ഒരുപോലെ ഒഴിഞ്ഞുമാറി. ഈസമയം ഒരുപാടു യാത്രക്കാർ ഇത്തരത്തിൽ ഓട്ടോക്കാരോടു കെഞ്ചിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഏറ്റവും ആദ്യം പാർക്ക് ചെയ്ത ഓട്ടോയിൽ കയറാൻ ചെന്നപ്പോൾ അതിൽ കയറിയ മറ്റൊരു യാത്രക്കാരനെ വലിച്ചിറക്കുന്ന കാഴ്ചയാണു കണ്ടത്. പിന്നീട് കുറച്ചുമാറിനിന്ന്…

Read More

മേയർക്കെതിരേ പത്രസമ്മേളനം;  മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അച്ചടക്കലംഘനം നടത്തിയെന്ന് പരാതി

കൊച്ചി: കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിന്‍റെ രാജി ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റും മുൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായ വി.കെ. മിനിമോൾക്കെതിരേ എ ഗ്രൂപ്പിലെ ഒരു വിഭാഗം കൗണ്‍സിലർമാർ കെപിസിസി പ്രസിഡന്‍റിന് കത്തയച്ചു. അധികാരമാറ്റ വിഷയം കെപിസിസിയുടെ പരിഗണനയിലിരിക്കേ, പരസ്യപ്രസ്താവന നടത്തിയതിലൂടെ അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ചാണു മിനിമോൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. സാബുവിന്‍റെ നേതൃത്വത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ കത്തയച്ചത്. പത്രസമ്മേളനത്തിൽ പങ്കെടുത്ത മറ്റ് അഞ്ചു കൗണ്‍സിലർമാരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെങ്കിലും നടപടി ആവശ്യപ്പെട്ടിട്ടില്ല. രണ്ടര വർഷത്തിനുശേഷം സ്ഥാനം ഒഴിയണമെന്ന മുൻ ധാരണ അംഗീകരിക്കാൻ മേയർ തയാറാകണമെന്ന ആവശ്യവുമായി വി.കെ. മിനിമോളും ഐ ഗ്രൂപ്പിൽനിന്നുള്ള മാലിനി കുറുപ്പ്, ഗ്രേസ് ബാബു ജേക്കബ്, എ.ആർ. ഷമീന, സാഹൃദ സുരേഷ് ബാബു, എ ഗ്രൂപ്പിൽനിന്നുള്ള ഡെലീന പിൻഹീറോ എന്നിവരുമാണു ശനിയാഴ്ച…

Read More

പാലാരിവട്ടം പാലം; പ്രതികളുടെ ലാപ്‌ടോപ്പുകളും  പണമിടപാടുകളും പരിശോധിക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളുടെ ലാപ്ടോപ്പും പണമിടപാടുകളും വിശദമായി പരിശോധിക്കുമെന്ന് വിജിലന്‍സ്. അന്വേഷണത്തിന്‍റെ ഭാഗമായി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളില്‍ നിന്നും ലാപ്‌ടോപ്പുകളും മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇവ തുറന്ന് പരിശോധിക്കാനുള്ള പാസ്‌വേര്‍ഡുകള്‍ ലഭ്യമായിരുന്നില്ല. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്കു ജാമ്യം നല്‍കിയ കോടതി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് അന്വേഷണ സംഘത്തിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാല്‍ പ്രതികളില്‍ നിന്നും രഹസ്യ പിന്‍നമ്പറുകള്‍ വാങ്ങുമെന്നും വിശദമായ പരിശോധന നടത്തുമെന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ സമയത്ത് ടി.ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതടക്കമുള്ള വിവരങ്ങള്‍ ഇലക്ട്രോണിക്സ് ഉപകരങ്ങളും കേസിലെ മുഖ്യ ആസൂത്രകനായ ഒന്നാം പ്രതി സുമിത് ഗോയലുമായി…

Read More

കൊച്ചി കോർപറേഷനിലെ നേതൃമാറ്റം; കോണ്‍ഗ്രസിൽ ഗ്രൂപ്പ് പോരുകൾ ശക്തമാകുന്നു; വിട്ടുവീഴ്ച്ചയ്ക്കില്ലാതെ ഘടകകക്ഷികളും

കൊച്ചി: മേയർ മാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിൽ ഗ്രൂപ്പ് പോരുകൾ ശക്തമാകുന്പോൾ കൊച്ചി കോർപറേഷൻ ഭരണസമിതിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം പരസ്യമാക്കി യുഡിഎഫ് ഘടകകക്ഷികൾ. മുൻ ധാരണപ്രകാരം മേയർ ഉൾപ്പെടെ എല്ലാ സ്ഥിരം സമിതിയിലും നേതൃമാറ്റം നടപ്പാക്കണമെന്നു മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്-എമ്മും ആവശ്യപ്പെട്ടിരിക്കുകയാണ്. തീരുമാനം എത്രയും വേഗം നടപ്പാക്കിയില്ലെങ്കിൽ ജില്ലാ കമ്മിറ്റികൾ ചേർന്നു തുടർനടപടികൾ ആലോചിക്കുമെന്നും ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വം വ്യക്തമാക്കി. മേയർ സൗമിനി ജെയിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലേറിയ ഘട്ടത്തിൽ തന്നെ രണ്ടര വർഷത്തിനുശേഷം എല്ലാ സ്ഥാനങ്ങളിലും നേതൃമാറ്റം ഉണ്ടാകുമെന്നു ധാരണ എടുത്തിരുന്നതായി കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് ബാബു ജോസഫ്, മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി ടി.കെ. അഷറഫ് എന്നിവർ പറഞ്ഞു. യുഡിഎഫ് പാർലമെന്‍ററി പാർട്ടിയിൽ കോണ്‍ഗ്രസിലെയും ഘടകകക്ഷി പാർട്ടികളിലെയും നേതാക്കൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. രണ്ടര വർഷം കഴിഞ്ഞപ്പോൾ യുഡിഎഫ്…

Read More