വൈപ്പിൻ: സ്വകാര്യ ബസിന്റെ അമിത വേഗതയും മത്സരയോട്ടവും ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ബസ് ജീവനക്കാർ മർദിച്ച സംഭവത്തിൽ പോലീസ് ഇന്ന് ബസ് ജീവനക്കാർക്കെതിരേ കേസെടുക്കും. പെരുമാൾപ്പടി പൂപ്പാടി വീട്ടിൽ വിപിൻ-25 ആണ് മർദനത്തിന് ഇരയായത്. ഇന്നലെ പുതുവൈപ്പിൽ വച്ചായിരുന്നു സംഭവം. പരിക്കേറ്റ വിപിനെ ഞാറക്കൽ ക്രിസ്തുജയന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈപ്പിൻ ഗോശ്രീ വഴി എറണാകുളം റൂട്ടിൽ ഓടുന്ന അല്ലപ്പറന്പ് ( കോമറേഡ്) എന്ന ബസിലെ ജീവനക്കാരാണ് മർദിച്ചത്. സാന്റാ ക്രൂസ് സ്കൂളിനു മുൻവശം ബസ് നിർത്തി ഡ്രൈവറും ഡോർചെക്കറും ചേർന്ന് വളഞ്ഞിട്ട് മർദിക്കുകയായിരുന്നു എന്ന് ആശുപത്രിയിൽ കഴിയുന്ന വിപിൻ പറയുന്നു. വൈപ്പിനിൽ സ്വകാര്യ ബസുകളുടെ അമിത വേഗതയിലും ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യത്തിലും ഒട്ടേറെ പരാതികൾ ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നപടിയുമുണ്ടാകുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. പല ബസിലെയും ജീവനക്കാർ ഗുണ്ടകളെ പോലെയാണ് വിദ്യാർഥികളോടും മറ്റും പെരുമാറുന്നത്.…
Read MoreCategory: Kochi
പേരണ്ടൂർ കനാൽ ശുചിയാക്കൽ; ഒന്‍പതു നിർദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നതു നിരോധിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭയെ പൂർണ വിശ്വാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പേരണ്ടൂർ കനാൽ ശുചിയാക്കുന്നതിനായി ഒന്‍പതു നിർദേശങ്ങളും സിംഗിൾ ബെഞ്ച് നൽകി. കനാലിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. കനാൽ ശുചീകരണത്തിൽ നഗരസഭയെ പൂർണമായും വിശ്വസിക്കാൻ കഴിയാത്തതിനാൽ സർക്കാരും കളക്ടറും ഇതിലിടപെടണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കനാലിന്റെ ഏറ്റവും ചുരുങ്ങിയ വീതി നാലു മീറ്ററാണെന്നും നഗരസഭ തന്നെ കനാൽ കൈയേറിയിട്ടുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പറഞ്ഞു. കനാലിന്റെ മൂന്നു കിലോമീറ്ററോളം സർവേ കഴിഞ്ഞു. ഇതു പൂർത്തിയാക്കാൻ രണ്ടു മാസം കൂടി വേണം. കനാൽ 16.5 മീറ്റർ വീതിയിലാക്കാൻ പ്രത്യേക പദ്ധതിയുണ്ടെന്നും എജി വ്യക്തമാക്കി. തുടർന്ന് ഹർജി നവംബർ 15നു പരിഗണിക്കാൻ മാറ്റി. എറണാകുളം ഗാന്ധിനഗർ സ്വദേശികളായ ബി. വിജയകുമാർ, കെ.ജെ. ട്രീസ…
Read Moreഎച്ച്ടുഒ ഫ്ളാറ്റ് പൊളിക്കൽ; പ്രാരംഭ നടപടികൾ ഇന്ന് തുടങ്ങിയേക്കും; പരിസരവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയ ശേഷം പൊളിക്കൽ
കൊച്ചി: മരടിലെ ആൽഫ സെറീനിന്റെ രണ്ടു ടവറുകൾ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കു പിന്നാലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഇന്ന് ആരംഭിച്ചേക്കും. മുംബൈയിലെ എഡിഫിസ് എൻജിനീയേഴ്സ് എന്ന കന്പനിക്കാണ് എച്ച്ടുഒ പൊളിക്കുന്നതിനുള്ള കരാർ. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിന് മുന്നോടിയായി ഫ്ളാറ്റിനുള്ളിലെ ഫിറ്റിംഗ്സുകളും പാനലുകളും പൊളിച്ചു മാറ്റുന്ന പണികളാണ് പ്രാരംഭഘട്ടത്തിൽ നടക്കുന്നത്. ആൽഫ സെറീനിലെ ഇത്തരം പ്രവൃത്തികൾ ഇന്നും തുടരുന്നുണ്ട്. ചെന്നൈയിലെ വിജയ് സ്റ്റീൽസാണ് ആൽഫ സെറീൻ പൊളിക്കുന്നത്. എച്ച്ടുഒ ഫ്ളാറ്റിന് പുറമേ ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള കരാർ എടുത്തിരിക്കുന്നത് മുംബൈയിലെ എഡിഫിസ് എൻജിനീയേഴ്സാണ്. ഇവരുടെ തൊഴിലാളികൾ ഫ്ളാറ്റുകളിൽ എത്തിയിട്ടുണ്ട്. കരാറിൽ ഒപ്പിടുന്നതോടെ പൊളിക്കൽ ഒൗദ്യോഗികമായി ആരംഭിക്കും. ഇതിനു മുന്നോടിയായി ടെസ്റ്റ് പൊളിക്കലുണ്ടാകും. പരിസരവാസികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും ഫ്ളാറ്റുകൾ പൊളിക്കുക. പരിസരത്ത് ഒരു നാശവും ഉണ്ടാകില്ലെന്ന് കന്പനികൾ…
Read Moreനികുതി വെട്ടിച്ച് സ്വര്‍ണക്കടത്ത്; അന്വേഷണം തമിഴ്നാട്ടിലെ വന്‍ സംഘങ്ങളിലേക്ക്; കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: തൃശൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 123 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കേരളത്തിലേക്ക് നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്ന തമിഴ്നാട് കേന്ദ്രമാക്കിയ വന്‍ സംഘത്തിലേക്ക് കസ്റ്റംസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കേരളത്തിലെ വന്‍കിട സ്വര്‍ണക്കച്ചവടക്കാര്‍, ആഭരണ നിര്‍മാതാക്കള്‍, ജ്വല്ലറികള്‍ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 50 കോടി രൂപ വിലമതിക്കുന്ന 123 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. കസ്റ്റംസ് പിടികൂടിയ 17 പേരില്‍ 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണം തമിഴ്നാട്ടില്‍നിന്ന് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ എത്തിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. കൂടാതെ തൃശൂര്‍ ജില്ലയിലെ കൂടുതല്‍ വീടുകളും ഓഫീസുകളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം വീടുകളിലും…
Read Moreമരടിൽ ചട്ടലംഘനം; ഫ്ളാറ്റുകളുടെ നിർമാണത്തിലെ തടസങ്ങൾ ഒഴിവാക്കാൻ മിനിട്സിൽ കൂട്ടിച്ചേർക്കൽ
മരട്: ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ഫ്ളാറ്റുകളുടെ നിർമാണത്തിന് പഞ്ചായത്ത് ഭരണസമിതി വഴിവിട്ട സഹായങ്ങൾ നൽകിയെന്നതിന്റെ സൂചനകൾ പുറത്തു വരുന്നു. നിർമാണത്തിനുള്ള തടസങ്ങൾ ഒഴിവാക്കാൻ രേഖയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. 2006 മാർച്ച് മൂന്നിലെ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ ഔദ്യോഗിക രേഖയായ മിനിട്ട്സ് ബുക്കിലാണ് കൃതൃമം നടന്നതിന്റെ വ്യക്തമായ സൂചന കാണുന്നത്. മിനിട്ട്സ് തീരുമാനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പേജ് 35 ൽ ഒടുവിലായി എട്ടാം നമ്പരായാണ് കൂട്ടിച്ചേർക്കലുകൾ വരുത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുംവിധം നടത്തിയ കൂട്ടിച്ചേർക്കലിൽ പറയുന്നത് ഇങ്ങനെ: സിആർഇസഡ് തരംതിരിവിൽ സംഭവിച്ചിട്ടുള്ള അപാകത മരട് ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് വളരെ ഗൗരവകരമാണ്. കോടതി നിരീക്ഷണങ്ങളും കണക്കിലെടുത്ത് അടിയന്തിരമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ സമീപിക്കുന്നതിനും സിആർഇസഡ് രണ്ടിൽ പരിഗണിച്ചു നൽകിട്ടുള്ള നിർമാണ അനുമതികളും നിർമാണ പ്രവർത്തനങ്ങളും തടസപ്പെടാനിടയാകരുതെന്ന് കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചു നിശ്ചയിച്ചു. വ്യത്യസ്ത നിറങ്ങളിലുള്ള മഷിയിൽ…
Read Moreവിഐപികൾ വരുന്പോൾ മാത്രം നന്നാകുന്നതെങ്ങനെ? കേരളത്തിലെ റോഡുകളെക്കുറിച്ച് ഹൈക്കോടതി
കൊച്ചി: കേരളത്തിലെ റോഡുകൾ വിഐപികൾ വരുന്പോൾ മാത്രം എങ്ങനെയാണു നന്നാവുന്നതെന്ന് ഹൈക്കോടതി. ഇതിനായി പ്രത്യേക ഫണ്ടുണ്ടെന്ന സർക്കാരിന്റെ മറുപടിക്ക് ഇതൊന്നും സാധരണക്കാർക്ക് ബാധകമല്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. എറണാകുളം ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിത്തിരിച്ച യുവാവ് ബസിടിച്ചു മരിച്ച സംഭവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഒരാൾ മരിച്ചിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ആരും അനങ്ങാത്തതെന്നും ആരാഞ്ഞു. വീട്ടിൽനിന്നിറങ്ങുന്നവർ ജീവനോടെ തിരിച്ചെത്തുമെന്ന് എന്തുറപ്പാണ് നിലവിലുള്ളത് ? ഞങ്ങൾ ജഡ്ജിമാർ കാറിൽ യാത്ര ചെയ്യുന്നതിനാൽ എല്ലാക്കാര്യങ്ങളും അറിയുന്നില്ല. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച വരുത്തിയ എത്ര ഉദ്യോഗസ്ഥർക്കെതിരേ ഇതുവര പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു?, 2008 മുതൽ ഹൈക്കോടതിയിലുള്ള ഹർജിയാണ്. 11 വർഷമായിട്ടും കൊച്ചി മാറിയില്ല. റോഡുകളിലെ ഓരോ…
Read Moreവയോധികയെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തു ; നഷ്ടപ്പെട്ട ലോട്ടറിക്ക് 5000 രൂപ സമ്മാനവും
ആലുവ: ചെറുകിട ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്നത് തുടരുന്നു. ലോട്ടറി വാങ്ങിയശേഷം ചില്ലറയില്ലെന്നു പറഞ്ഞു തിരികെ പഴയ ലോട്ടറി നൽകിയാണ് ഇത്തവണ തട്ടിപ്പ്. ആലുവയിലും കടുങ്ങല്ലൂരിലും വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി തട്ടിപ്പു നടന്നതിന് പിന്നാലെയാണ് ഏലൂരിൽ തട്ടിപ്പ് അരങ്ങേറിയത്. ഏലൂർ പാതാളം ഇഎസ്ഐക്കു സമീപം താമസിക്കുന്ന 71 വയസുകാരി കാർത്തുവിനെയാണ് യുവാവ് കബളിപ്പിച്ചത്. ഇന്നലെ രാവിലെ കാർത്തുവിന്റെ പക്കൽനിന്ന് വൈകിട്ട് നറുക്കെടുക്കുന്ന 20 കാരുണ്യ പ്ലസ് ടിക്കറ്റ് യുവാവ് വാങ്ങി. 600 രൂപയ്ക്കു പകരം 2000 രൂപയുടെ നോട്ടാണ് നൽകിയത്. ചില്ലറയില്ലെന്നു പറഞ്ഞപ്പോൾ സമീപത്തെ കടയിൽനിന്നു മാറിയെടുക്കാമെന്ന് പറഞ്ഞ് യുവാവ് അൽപം നടന്നു. പിന്നീട് തിരിച്ചെത്തി ചില്ലറ കിട്ടിയില്ലെന്ന് പറഞ്ഞ് എടുത്ത ടിക്കറ്റുകൾ എന്ന വ്യാജേന ബുധനാഴ്ച നറുക്കെടുത്ത അക്ഷയ പ്ളസ് ടിക്കറ്റുകൾ മടക്കി നൽകുകയായിരുന്നു. ടിക്കറ്റുകൾ ചുരട്ടി നൽകിയതിനാൽ ടിക്കറ്റ് മാറ്റിയ വിവരം കാർത്തുവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല.…
Read Moreഇന്ത്യയും നെതര്‍ലന്‍ഡ്സും, ഇന്നലെ, ഇന്ന്, നാളെ! ഡച്ച് കൊട്ടാരത്തിന്റെ ശിൽപഭംഗിയിൽ വിസ്മയഭരിതരായി രാജാവും രാജ്ഞിയും
കൊച്ചി: പരസ്പര സഹകരണത്തിന്റെ പാതയിലൂടെയുള്ള നെതര്‍ലന്‍ഡ്സിന്റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്നു നെതര്‍ലന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു തുടക്കംകുറിച്ചു മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും കൊച്ചി മേയര്‍ സൗമിനി ജയിന്റെയും നേതൃത്വത്തില്‍ ഡച്ച് വാസ്തുവിദ്യയില്‍ നവീകരിച്ച കൊട്ടാരത്തിലേക്ക് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചു. കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികള്‍ വീക്ഷിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവയില്‍ രാജാവ് വിസ്മയം പ്രകടിപ്പിച്ചു. “ഇന്ത്യയും നെതര്‍ലന്‍ഡ്സും: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ കൊട്ടാരത്തിലെ ഛായാചിത്ര ഹാളില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത രാജാവും രാജ്ഞിയും കേരളത്തില്‍ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകള്‍ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി കണ്ടു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഡച്ചുകാര്‍ തയാറാക്കിയ കേരള…
Read Moreഫ്ലാറ്റ് പൊളിക്കൽ! മരട് നഗരസഭ കൗൺസിൽ യോഗത്തിൽ വിഴുപ്പലക്കൽ; പരസ്പരം കുറ്റപ്പെടുത്തി ഇടത്-വലത് മുന്നണി കൗൺസിലർമാർ
മരട്: തീരപരിപാലന നിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട തുടർ നടപടികൾ ചർച്ചചെയ്യാൻ ചേർന്ന അടിയന്തര നഗരസഭാ കൗൺസിൽ യോഗം ഇടത്-വലത് മുന്നണി കൗൺസിലർമാരുടെ വിഴുപ്പലക്കൽ വേദിയായി. കെട്ടിടനിർമാണ ചട്ടലംഘനങ്ങൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ കെ.എ. ദേവസിയുടെ നേതൃത്വത്തിലാണു നടന്നതെന്നു നിലവിൽ ഭരണകക്ഷിയായ യുഡിഎഫ് ശക്തമായി ഉന്നയിച്ചു. അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന കൗൺസിലർ ടി.കെ. ദേവരാജനാണ് ആരോപണം തൊടുത്തത്. പ്രസിഡന്റിന്റെ ഏകാധിപത്യമാണ് അക്കാലത്തു നടന്നിരുന്നതെന്നു ദേവരാജൻ പറഞ്ഞു. അനധികൃത നിർമാണങ്ങൾക്ക് തങ്ങൾ എതിരായിരുന്നെന്നു രേഖകളിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രേഖകൾ പിന്നീടു തിരുത്തിയതിനു തെളിവായി രണ്ടു വിധത്തിലുള്ള കൈപ്പടയിലും രണ്ടു കളർ മഷിയിലും എഴുതിയ മിനിറ്റ്സിന്റെ പകർപ്പ് കോൺഗ്രസ് കൗൺസിലർ പി.ജെ. ജോൺസൺ യോഗത്തിൽ ഉയർത്തി. മിനിറ്റ്സിന്റെ കോപ്പി തങ്ങൾക്കു ലഭിക്കാറില്ല. യോഗം കഴിഞ്ഞ് ആഴ്ചകൾക്കുശേഷമാണ് മിനിറ്റ്സ് എഴുതി പരസ്യപ്പെടുത്തുന്നത്. ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചും…
Read Moreമകന്റെ സിവിൽ സർവീസ് പ്രവേശനം: ജലീൽ വിഢിത്തം വിളമ്പുന്നെന്ന് ചെന്നിത്തല
കൊച്ചി: എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിനു പിന്നാലെ തന്റെ മകന്റെ സിവിൽ സർവീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിവിൽ സർവീസ് പരീക്ഷയുടെ നടപടി ക്രമങ്ങളേക്കുറിച്ച് മന്ത്രിക്ക് അറിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ടോം ജോസിനോടോ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിനോടോ ചോദിച്ച് മനസിലാക്കേണ്ടിയിരുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു.മന്ത്രിക്ക് ഈ വിഷയത്തേക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ് താൻ കരുതിയതെന്നും അദ്ദേഹം എന്തു വിഢിത്തമാണ് വിളമ്പുന്നതെന്നും ചെന്നിത്ത ചോദിച്ചു. ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞാൽ പൊതുസമൂഹം ചിരിക്കുകയേ ഉള്ളുവെന്ന് പറഞ്ഞ ചെന്നിത്തല വീട്ടിലിരിക്കുന്ന മക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ശരിയായില്ലെന്നും പറഞ്ഞു. ഇതുകൊണ്ടൊന്നും ജലീലിനെതിരായ പ്രതിഷേധ നടപടികൾ അവസാനിപ്പിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും ജലീലിന്റെ വാദമുഖങ്ങൾ പൂർണമായും തെറ്റാണെന്ന് സമൂഹത്തിനു മുന്നിൽ തെളിയിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ രമേശ്…
Read More