തൃപ്പൂണിത്തുറ: ചൂരക്കാടിനും പുതിയകാവിനും ഇടയ്ക്ക് ജനവാസ കേന്ദ്രത്തിൽ തുറന്നിരിക്കുന്ന വിദേശ മദ്യവില്പന ശാല അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കി തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡൻസ് അസോസിയേഷൻ (ട്രുറ). ഇതിന്റെ ഭാഗമായി 20ന് മദ്യശാലയ്ക്ക് മുന്നിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. തൃപ്പൂണിത്തുറ നഗരസഭയിൽ നിലവിൽ 5 ബാറുകളും 3 ബിയർ പാർലറും ഒരു വിദേശ മദ്യവില്പനശാലയും പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് കടവന്ത്രയിൽ പ്രവർത്തിച്ചു വന്നിരുന്ന വിദേശമദ്യവിൽപനശാല തൃപ്പൂണിത്തുറ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുള്ളത്. എറണാകുളം-ഏറ്റുമാനൂർ സംസ്ഥാന പാതയിൽ തൃപ്പൂണിത്തുറ പുതിയകാവ് റോഡിൽ ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പുകൾ അടക്കം ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപയുന്ന റോഡിനോട് ചേർന്നാണ് പുതിയ വിദേശമദ്യവില്പനശാല തുറന്നിരിക്കുന്നത് .ഇത് വൻ അപകടങ്ങൾക്ക് ഇടയാക്കാമെന്നും ജനങ്ങൾക്ക് ആശങ്കയുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമാകുന്നതും ഗുരുതരമായ അപകടങ്ങൾക്ക് ഇടവരുത്തുന്നതുമായ ബിവറേജസ് കോർപ്പറേഷന്റെ ജനവാസ കേന്ദ്രത്തിൽ സ്ഥാപിച്ച പുതിയ…
Read MoreCategory: Kochi
പത്ത് വര്‍ഷമായി പാലാഴി തീര്‍ത്ത് മാളു; രാജമ്മയുടെ വീട്ടിലെ പശുവാണ് നാട്ടിലെ താരം
കിഴക്കമ്പലം: എറണാകുളം കിഴക്കന്പലം സ്വദേശിനി രാജമ്മയുടെ പശുവാണ് ഇപ്പോൾ നാട്ടിലെ താരം. മാളു എന്ന് രാജമ്മ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പശുവിന് കഴിഞ്ഞ പത്ത് വർഷമായി കറവ വറ്റിയിട്ടില്ല. 2009 ലെ ആദ്യ പ്രസവത്തെ തുടര്‍ന്ന് ആരംഭിച്ചതാണ് കറവ. ഇപ്പോള്‍ രാവിലെ മൂന്നും ഉച്ചക്ക് രണ്ടും ലിറ്റര്‍ പാലാണ് രണ്ടു നേരത്തെ കറവയില് ലഭിക്കുന്നത്. പഴന്തോട്ടം മൂണേലിമുകള്‍ മാലായില്‍ നടുപ്പറമ്പില്‍ രാജമ്മ 38 വര്‍ഷമായി പശു വളര്‍ത്തല്‍ ആരംഭിച്ചിട്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടിലുണ്ടായിരുന്ന ജേഴ്സി ക്രോസ് ഇനത്തില്‍പെട്ട പശുവിനെ കുത്തിവച്ച് ഉണ്ടായതാണ് മാളു. തള്ള പശുവിനെ വിറ്റ ശേഷം മാളുവിനെ വളര്‍ത്തി. മാളുവിന്റെ ആദ്യപ്രസവത്തില്‍ മൂരിക്കിക്കിടാവാണ് ഉണ്ടായത്. നാലുവര്‍ഷം വളര്‍ത്തിയശേഷം അതിനെ വിറ്റു. തുടർന്നു മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല മാളു നല്കുന്ന പാല് വിറ്റ് രാജമ്മയുടെ കുടുംബം സുഖമായികഴിയുന്നു. മൂന്നുനേരം പച്ചപ്പുല്ല്, കഞ്ഞി, കാടി വെള്ളം എന്നിവയാണ് പശുവിനു…
Read Moreഒപ്പം നിന്നവർക്ക് നന്ദി.. ഫാൻഫൈറ്റുകളിലേക്ക് വലിച്ചിഴക്കരുതെന്ന് ഷെയ്ൻ നിഗം; പിൻതുണയുമായി നിരവധി സിനിമ പ്രവർത്തകർ
കൊച്ചി: നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ തന്നെ പിന്തുണച്ച് രംഗത്തെത്തിയവർക്ക് നന്ദിയറിയിച്ച് നടൻ ഷെയ്ന് നിഗം. ഒരു വിഷമഘട്ടത്തിൽ തോളോട് തോൾ ചേർന്ന് ഒപ്പം നിന്ന എല്ലാവരോടും സ്നേഹമുണ്ടെന്നും നന്ദിയുണ്ടെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാൻ ഫൈറ്റുകളിലേക്കും ദയവ് ചെയ്തു തന്നെ കരുവാക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. ഷെയ്ന്റെ വെളിപ്പെടുത്തലിനു പിന്നാലെ വിഷയത്തിൽ തന്റെ ഭാഗം ന്യായീകരിച്ച് ജോബി ജോർജ് രംഗത്തു വന്നിരുന്നു. കഴിഞ്ഞ ആറു ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നും ആരോപണത്തിൽ പറയുന്നതൊന്നും സത്യമല്ലെന്നുമായിരുന്നു ജോബി ഫേസ്ബുക്കിലൂടെ നടത്തിയ വിശദീകരണം. ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ…
Read Moreഡെങ്കിപ്പനിയെ പേടിച്ച് കൊച്ചി; കാരണം കോര്‍പറേഷന്റെ അലംഭാവമെന്ന് മന്ത്രി കെ.കെ ശൈലജ
കൊച്ചി: കോർപറേഷൻ പരിധിയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. കൊതുകുകൾ വഴിയാണു രോഗം പടരുന്നത്. കോർപറേഷന്റെ മിക്ക മേഖലകളിലും ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഡെങ്കിപ്പനി പടരുന്നതിനുള്ള സാഹചര്യം നഗരത്തിലും പരിസരപ്രദേശങ്ങളിലും അധികമാണ്. പൊതുയിടങ്ങളിലും വഴിയരികിലും മറ്റും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു. ഇത് കൊതുകുകൾ പെരുകുന്നതിന് സഹായിക്കും. പനി പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങി. പനി കൂടുതൽ ആളുകളിലേക്കു വ്യാപിക്കാതിരിക്കാനാവശ്യമായ കരുതൽ നടപടികളോടൊപ്പം പൊതുജനങ്ങൾക്കു കൃത്യമായ ബോധവൽകരണവുമാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നൽകി വരുന്നത്. പകൽ സമയത്തു ചൂടുകൂടുകയും വൈകുന്നരമാകുന്നതോടെ കനത്ത മഴയും ചെയ്യുന്ന കാലാവസ്ഥ പനി പടരുന്നതിന് സഹായമാകുന്നതാണ്. ഈ കാലാവസ്ഥ കണക്കിലെടുത്ത് ഒരോരുത്തരും വീടുകളിൽനിന്നുതന്നെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം പറന്പിലും ടെറസിന് മുകളിലും വെള്ളംകെട്ടി…
Read Moreമത്സ്യബന്ധനത്തിനിടെ ബോട്ടിനു തീപിടിച്ച സംഭവം ; രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പോലീസ് എത്തിയില്ലെന്ന് പരാതി
ചെറായി : കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യബന്ധന ബോട്ടിന്റെ വീൽ ഹൗസിലുണ്ടായ അഗ്നിബാധയിൽ ഒരാൾക്ക് പൊളളലേറ്റ വിവരം അഴീക്കോട് കോസ്റ്റൽ പോലീസിന അറിയിച്ചിട്ടും രക്ഷാ പ്രവർത്തനത്തിനായി ചെന്നില്ലെന്ന് മുനന്പം ബോട്ട് ഓണേഴ്സ് ആന്റ് കോ- ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. ഈ സാഹചര്യത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്ന് ബോട്ടുടമാസംഘം ആവശ്യപ്പെട്ടു. ബോട്ടിന്റെ സ്രാങ്കും പാർട്ണറുമായ പള്ളിപ്പുറം കോവിലകത്തുംകടവ് വലിയവീട്ടിൽ ആന്റണി-55 ക്കാണ് പൊള്ളലേറ്റത്. ഇയാളെ അതീവ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 11 ന് മുനന്പത്ത് നിന്നും വടക്ക് മാറി 20 ഫാതം പടിഞ്ഞാറ് വെച്ച് സെന്റ് മലാക്കി എന്ന ബോട്ടിലാണ് അഗ്നിബാധയുണ്ടായത്. തൊഴിലാളികൾ ഡക്കിൽ പണിയെടുത്തു കൊണ്ടിരിക്കെ എന്തോ കരിയുന്ന മണം വന്നതോടെ എന്താണെന്നറിയാൻ വീൽ ഹൗസിൽ എത്തിയതായിരുന്നു സ്രാങ്ക്. കയറിയ ഉടനെ വീൽ ഹൗസ് താഴേക്ക് ഇടിയുകയും ആൾ…
Read Moreമരട് ഫ്ളാറ്റ്: അറസ്റ്റിലായ രണ്ട് പഞ്ചായത്ത് ജീവനക്കാരേയും ഫ്ളാറ്റ് നിർമാതാവിനേയും ഇന്നു കോടതിയില്‍ ഹാജരാക്കും
കൊച്ചി: മരടില്‍ തീരപരിപാലന നിയമം ലംഘിച്ചു ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ അറസ്റ്റിലായ ഫ്ളാറ്റ് നിര്‍മാതാവടക്കം മൂന്നു പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഹാളി ഫെയ്ത്ത് ഫ്ളാറ്റ് നിര്‍മാണക്കമ്പനിയുടെ എംഡി സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി ആലപ്പുഴ സ്വദേശി മുഹമ്മദ് അഷറഫ്, മുന്‍ ജൂണിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഇവരെ ഹാജരാക്കുക. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്കുന്ന സൂചന. ബന്ധപ്പെട്ട ആളുകളില്‍നിന്നു കൂടുതല്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നു ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ മുഹമ്മദ് അഷ്റഫിനെയും ജോസഫിനെയും ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സാനി ഫ്രാന്‍സിസിനെ ഓഫീസില്‍ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. നാളെ ഹാജരാകണമെന്നു നേരത്തെ സാനി ഫ്രാന്‍സിസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു മുമ്പുതന്നെ…
Read Moreതൊഴിയൂർ സുനിൽ വധക്കേസ്: രണ്ടു പേർ കസ്റ്റഡിയിൽ; യൂസഫലിയെ പിടികൂടിയത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്
കൊച്ചി: തൊഴിയൂർ സുനിൽ വധക്കേസിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. കൊളത്തൂർ സ്വദേശി ഉസ്മാനും അഞ്ചങ്ങാടി സ്വദേശി യൂസഫലിയുമാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് യൂസഫലിയെ പിടികൂടിയത്. 1994 ഡിസംബർ നാലിനാണ് ആർഎസ്എസ് പ്രവർത്തകൻ സുനിൽ കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ മൂന്നു പേരാണ് പിടിയിലായത്. ജംഇയ്യത്തുൽ ഇഹ്സാനിയ സംഘടനയുടെ നേതാവ് ചാവക്കാട് തിരുവത്ര കറുപ്പംവീട്ടിൽ മൊയ്നു എന്ന മൊയ്നുദ്ദീനാണ് നേരത്തെ പിടിയിലായത്. കേസിൽ പ്രതികളെന്നു ലോക്കൽ പോലീസ് കണ്ടെത്തിയ നാലു സിപിഎം പ്രവർത്തകർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.
Read Moreഅഴിമതിയുടെ കറപുറണ്ട ഫയലുകൾ മുങ്ങുന്നത് ആരെ രക്ഷിക്കാൻ?; പാലാരിവട്ടം പാലം അഴിമതിലെ നിർണായക രേഖകൾ അപ്രത്യക്ഷമായി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട നിർണായക രേഖ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായെന്ന് സംശയം. പാലം നിർമിച്ച ആർഡിഎസ് കന്പനിക്ക് മുൻകൂർ പണം നൽകാൻ ഉത്തരവിട്ട നോട്ട് ഫയലാണ് അപ്രത്യക്ഷമായത്. നോട്ട് ഫയൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഫയൽ വകുപ്പിൽ നിന്നും നേരത്തെ തന്നെ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ടുകൾ. പാലം നിർമാണ കരാർ കന്പനിയായ ആർഡിഎസിന് മുൻകൂറായി 8.25 കോടി നൽകാൻ മന്ത്രി ഉത്തരവിട്ട ഫയലാണിത്. ഈ തുക ആവശ്യപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് ആർഡിഎസ് കന്പനി ആദ്യം അപേക്ഷ നൽകിയത്. ഈ അപേക്ഷ അവർ പൊതുമരാമത്ത് സെക്രട്ടറിക്ക് നൽകി. പൊതുമരാമത്ത് സെക്രട്ടറിയാണ് പണം നൽകാൻ നിർദ്ദേശിച്ച് റോഡ് ഫണ്ട് ബോർഡിന് അപേക്ഷ നൽകിയത്. റോഡ് ഫണ്ട് ബോർഡ് അപേക്ഷ പിന്നീട് മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. മന്ത്രി ഫയലിൽ…
Read Moreപാതകൾ ശവപ്പറമ്പാക്കരുത്; പൊതുവാഹനങ്ങൾ ഓടിക്കുന്നവരെ നിരീക്ഷിക്കാൻ സംവിധാനമില്ല; വാഹനങ്ങളിൽ ഡാഷ് കാമറ വേണമെന്നു കോടതി
കൊച്ചി: വാഹനാപകടങ്ങളുടെ കാരണമെന്തെന്നും ഉത്തരവാദികളാരാണെന്നും കണ്ടെത്താൻ പൊതുവാഹനങ്ങളിൽ ഡാഷ് കാമുകൾ (കാമറകൾ) സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോഴിക്കോട് പേരാന്പ്രയിൽ ബസിടിച്ച് സ്ത്രീ മരിച്ച കേസിൽ അറസ്റ്റിലായ ബസ് ഡ്രൈവർ സുനീഷ് നൽകിയ ജാമ്യാപേക്ഷയിലാണു ഹൈക്കോടതി നിർദേശം നൽകിയത്. സംസ്ഥാനത്തു രണ്ടു ദശാബ്ദമായി പ്രതിവർഷം 40,000 അപകടങ്ങൾ ഉണ്ടാകുന്നെന്നു കോടതി ചൂണ്ടിക്കാട്ടി. 2018ൽ 4199 പേരാണ് അപകടത്തിൽ മരിച്ചത്. 31,000 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മിക്ക കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ടു പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ല. നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാത്തതും പഴഞ്ചൻ അന്വേഷണ രീതിയും സാക്ഷികൾ കാട്ടുന്ന നിസംഗതയും നിമിത്തം പ്രതികൾ പലപ്പോഴും രക്ഷപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. യൂറോപ്യൻ രാജ്യങ്ങളിലും റഷ്യയിലും വാഹനങ്ങളിൽ ഡാഷ് കാം സ്ഥാപിക്കണമെന്നു നിർബന്ധമുണ്ട്. ഇൻഷ്വറൻസ് ക്ലെയിം തീർപ്പാക്കാനും ഇതു സഹായിക്കും. അപകട കാരണം, വാഹനം ഓടിച്ചിരുന്നതാര്, തുടങ്ങിയ വിവരങ്ങളെല്ലാം ഡാഷ്…
Read Moreമരടിൽ എല്ലാവർക്കും 25 ലക്ഷമില്ല; ആദ്യഘട്ടത്തിൽ അർഹത വെറും മൂന്നുപേർക്ക്; സമിതിയുടെ ശുപാർശയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ…
കൊച്ചി: മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ചു നിർമിച്ചതിനെ തുടർന്നു സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഫ്ളാറ്റുകളുടെ എല്ലാ ഉടമകൾക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ലഭിക്കില്ല. ആദ്യഘട്ടത്തിൽ മൂന്ന് ഉടമകൾക്കു മാത്രമേ ഈ തുക ലഭിക്കൂ. ജസ്റ്റീസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയുടേതാണു ശിപാർശ. ഈ സമിതിയാണു നഷ്ടപരിഹാരത്തുക തീരുമാനിക്കുന്നത്. കെട്ടിടത്തിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും നഷ്ടപരിഹാരം നൽകുക. 14 ഫ്ളാറ്റുടമകൾക്കാണ് ഇടക്കാല ആശ്വാസത്തിന് ഇപ്പോൾ ശിപാർശ ചെയ്തിരിക്കുന്നത്. 13 ലക്ഷം മുതൽ 25 ലക്ഷം വരെയായിരിക്കും മൂന്നു പേരൊഴികെ മറ്റുള്ളവർക്കു ലഭിക്കുന്ന നഷ്ടപരിഹാരം. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാൾക്കാണ് ഇപ്പോൾ 25 ലക്ഷം രൂപ നൽകാൻ സമിതി ശിപാർശ ചെയ്തിരിക്കുന്നത്. ഫ്ളാറ്റുടമകൾ ഉടമസ്ഥാവാകാശം തെളിയിക്കുന്നതിന്റെയും പണം നൽകിയതിന്റെയും രേഖകൾ ഈ മാസം 17-നകം മരട് സെക്രട്ടറിക്കു നൽകണം. ഫ്ളാറ്റ് നിർമാതാക്കൾ പണം വാങ്ങിയതിന്റെ രേഖകളും നഗരസഭയിൽ…
Read More