വാഴക്കുളം: പെരുന്പാന്പുകൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. ആവോലി മേഖലയിൽനിന്ന് അടുത്തയിടെ മൂന്ന് പെരുന്പാന്പുകളെയാണ് നാട്ടുകാർ പിടികൂടി വനം വകുപ്പിനു കൈമാറിയത്. ചൊവ്വാഴ്ച രാവിലെ പൈനാപ്പിൾ തോട്ടത്തിലാണ് പെരുന്പാന്പിനെ കണ്ടത്. വള്ളിക്കട വട്ടത്തോട്ടത്തിൽ ജിമ്മിയുടെ തോട്ടത്തിൽനിന്നാണ് 15 കിലോയോളം തൂക്കമുള്ള പെരുന്പാന്പിനെ പ്രദേശവാസികളായ കൊച്ചുപ്ലാക്കൽ മനോജ്, സേവി തോമസ് എന്നിവർ ചേർന്ന് പിടികൂടിയത്. മുട്ടം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാന്പിനെ ഏറ്റുവാങ്ങി വനമേഖലയിൽ തുറന്നുവിട്ടു. ഇന്നലെയും ഇതിനു സമീപത്തുനിന്നു പാന്പിനെ പിടികൂടിയതാണ് നാട്ടുകാരിൽ ഭീതിയുളവാക്കിയിരിക്കുന്നത്. നടുക്കര സ്വദേശി അജി കാഞ്ഞിരംകുന്നേലിന്റെ വീടിന് സമീപം തോട്ടിൽ മീൻ പിടിക്കാൻ ഇട്ടിരുന്ന ഉടക്കുവലയിൽ പാന്പ് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിനെയും വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുത്തു. ഏതാനും ആഴ്ചകൾക്കു മുന്‍പ് പരീക്കപ്പീടിക കവലയിൽ 15 കിലോ വരുന്ന പെരുന്പാന്പിനെ പിടികൂടിയിരുന്നു. നടുറോഡിൽ കിടക്കുകയായിരുന്ന പെരുന്പാന്പിനെയാണ് നാട്ടുകാർ പിടികൂടിയത്. മലവെള്ളത്തിൽ വനത്തിൽനിന്ന് വരുന്ന പാന്പുകൾ പുഴയുടെ തീരങ്ങളിൽ…
Read MoreCategory: Kochi
ചിത്രങ്ങൾ സത്യം പറയും..! എംഎൽഎയുടെ കൈ തല്ലിയൊടിച്ച സംഭവം; പോലീസിൽനിന്ന് കളക്ടർ കൂടുതൽ വിവരങ്ങൾ തേടും
കൊച്ചി: എറണാകുളത്തു സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനുനേരേയുണ്ടായ പോലീസ് ലാത്തിച്ചാർജിനിടെ എൽദോ ഏബ്രഹാം എംഎൽഎയുടെ കൈ പോലീസ് തല്ലിയൊടിച്ച സംഭവത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കകം കളക്ടർ കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുക. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന എംഎൽഎ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഡിസ്ചാർജാകുന്ന മുറയ്ക്ക് ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ കളക്ടർ തേടിയേക്കുമെന്നാണു വിവരം. കഴിഞ്ഞ ദിവസം ഇവരിൽനിന്ന് പ്രാഥമിക വിവരങ്ങൾ കളക്ടർ തേടിയിരുന്നു. മെഡിക്കൽ രേഖകളും ലാത്തിച്ചാർജ് സംബന്ധിച്ച ദൃശ്യങ്ങളും കളക്ടർ ശേഖരിച്ചിട്ടുണ്ട്. ഇവ പൂർണമായും പരിശോധിക്കുകയും പോലീസുകാരിൽനിന്നടക്കം വിശദമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തശേഷമാകും കളക്ടർ റിപ്പോർട്ട് സമർപ്പിക്കുക. ലാത്തിയടിയേറ്റ് ഇടതുകൈ ഒടിഞ്ഞ എൽദോ ഏബ്രഹാം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
Read Moreലഹരിയാവേണ്ടത് ഗാന്ധിയൻ വചനങ്ങൾ കേട്ട്; യൂറോപ്യൻ രാജ്യത്തെ മദ്യക്കുപ്പികളില്‍ ഗാന്ധിജിയുടെ ചിത്രം; ഒഴിവാക്കാന്‍ നയതന്ത്ര നടപടി വേണമെന്നു മദ്യവിരുദ്ധ സമിതി
കൊച്ചി: യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലെ മദ്യക്കുപ്പികളില്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കാന്‍ ഇന്ത്യ നയതന്ത്ര നടപടി സ്വീകരിക്കണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത നേതൃസമ്മേളനം ആവശ്യപ്പെട്ടു. മദ്യക്കുപ്പികളില്‍ രാഷ്ട്രപിതാവിന്റെ ചിത്രം ദേശീയപതാകയുടെ നിറമായ മൂവര്ണക്കളറില് പതിച്ചു കുപ്പിയില്‍ മഹാത്മ എന്ന പേര് നല്‍കിയിരിക്കുന്നത് അങ്ങേയറ്റം അവഹേളനവും പ്രതിഷേധാര്‍ഹവുമാണ്. ഇത് സ്വാതന്ത്ര്യ സമര നേതാവിനോടുള്ള കടുത്ത അനാദരവാണെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരെവീട്ടില്‍ ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളയായ സിസ്റ്റര്‍ റോസ്മിന്‍, ചാണ്ടി ജോസ്, എം.പി. ജോസി, ഷൈബി പാപ്പച്ചന്, സുഭാഷ് ജോര്‍ജ്, കെ.എ. റപ്പായി, കെ.വി. ജോണി, കെ.ഒ. ജോയി, സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ ബിനീസി, സിസ്റ്റര്‍ ആന്സില, സിസ്റ്റര്‍…
Read Moreഎല്ലാം ഹൈക്കോടതിയിൽ സമർപ്പിപ്പൂ..! ദേവപ്രശ്നത്തിൽ ഒന്നിലേറെ ഭക്തർക്കുവേണ്ടി നടത്താം; പക്ഷേ, ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉദയാസ്തമനപൂജ നടത്താനാവില്ലെന്നു ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉദയാസ്തമനപൂജ നടത്താനാവില്ലെന്നും ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രതിഷ്ഠയുടെ ദേവചൈതന്യത്തെ ബാധിക്കുമെന്നും വ്യക്തമാക്കി ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. എല്ലാ ദിവസവും ഉദയാസ്തമന പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് സദാശിവ സുബ്രഹ്മണ്യന് നല്കിയ ഹര്‍ജിയിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രിയെന്ന നിലയില്‍ ആചാരങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയില്ല. ദേവപ്രശ്നത്തില്‍ ഒന്നിലേറെ ഭക്തര്‍ക്കുവേണ്ടി ഒരുമിച്ച് ഉദയാസ്തമന പൂജ നടത്താനാവുമെങ്കിലും തന്ത്രിയുടെയും തന്ത്രി കുടുംബത്തിന്റെയും ക്ഷേത്ര പാരമ്പര്യക്കാരുടെയും അനുമതിയോടെ വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഒന്നിലേറെ ഭക്തര്‍ക്കു വേണ്ടി ഒരു ദിവസം തന്നെ ഉദയാസ്തമന പൂജ നടത്താമെന്ന് ദേവസ്വം കമ്മിറ്റി മുമ്പ് അനുവദിച്ചപ്പോള്‍ ദേവസ്വം കമ്മീഷണര്‍ ഇടപെട്ടിരുന്നു. തന്ത്രിയുടെ ഉപദേശ പ്രകാരമേ ഇതു പാടുള്ളൂവെന്നു പറഞ്ഞിരുന്നു.
Read Moreവൈപ്പിനിൽ പോലീസ്-രാഷ്ട്രീയ ചേരിപ്പോര് മുറുകി; നടക്കുന്നത് രാഷ്ട്രീയനാടകമെന്ന് പോലീസ്
വൈപ്പിൻ: സിപിഐക്കു പുറമേ മറ്റു പാർട്ടികളും പോലീസിനെതിരെ രംഗത്ത് വന്നതോടെ വൈപ്പിനിൽ പോലീസ് രാഷ്ട്രീയ ചേരിപ്പോര് മുറുകുന്നു. എൻസിപിയും യൂത്ത് കോൺഗ്രസുമാണ് ഞാറയ്ക്കൽ സിഐക്കെതിരേ പരാതിയുമായി രംഗത്തുള്ളത്. ജില്ലാ സെക്രട്ടറിയെ തടഞ്ഞവർക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ ഇന്നലെ പ്രകടനം നടത്തിയിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തുന്ന ജനങ്ങളോടും പൊതു പ്രവർത്തകരോടും മോശമായി സംസാരിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് എൻസിപിയുടെ ആരോപണം. ഈ നടപടിക്കെതിരേ ആഭ്യന്തര വകുപ്പിനു പരാതി നൽകാൻ വൈപ്പിൻ ബ്ലോക്ക് കമ്മിറ്റിയോഗം തീരുമാനമെടുത്തു. പ്രസിഡന്റ് എം.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. സുമദത്തൻ, പ്രമോദ് മാലിപ്പുറം, സാജു ധർമ്മപാലൻ സുധീർ, ദിൽഷാദ്, ടോമി പയ്യപ്പിള്ളി, ഷാജി ഇല്ലിപ്പറന്പിൽ യോഗത്തിൽ സംസാരിച്ചു . ഇതിനിടെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ സംഘർഷവുമായി ബന്ധപെട്ടു പിടിച്ചുമാറ്റാൻ ചെന്ന പരിസരവാസികളെ ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും ഞാറക്കൽ…
Read Moreമിന്നലായ് എക്സൈസ്..! കിഴക്കമ്പലത്ത് സ്കൂൾ പരിസരങ്ങളിലെ കടകളിൽ പുകയില വിൽപന സജീവം; രഹസ്യ വിരത്തെ തുടർന്ന് മിന്നൽ പരിശോധന നടത്തി എക്സൈസ് സംഘം
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ മോറയ്ക്കാലയിലെ കടകളിലും ഭക്ഷണ ശാലകളിലും എക്സൈസും ഫുഡ് ഇൻസ്പെക്ടറും വ്യാപക പരിശോധനടത്തി. സ്കൂൾ പരിസരത്ത് വ്യാപമായി നിരോധിത പുകയില ഉല്പന്നങ്ങൾ വിൽക്കുന്നതായി ലഭിച്ച രഹസ്യ നിർദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചില കടകളിൽ നിന്നും സിഗരറ്റ് ഉൾപ്പെടെ പിടിച്ചെടുത്തു. സ്കൂൾ പരിസരത്ത് നിന്ന് നൂറ് മീറ്റർ അകലത്തിൽ മാത്രമേ സിഗരറ്റ് വിൽക്കാൻ പാടുള്ളു. ഹോട്ടൽ, ബജിക്കടകളിലും പരിശോധന നടത്തി. ചില കളർ കൂടുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കും. സ്കൂൾ പരിസരത്ത് ഇനി മുതൽ മാസത്തിൽ ഒരിക്കൽ പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെരിങ്ങാല ഭാഗത്ത് നിന്ന് കഞ്ചാവുമായി ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. പള്ളിക്കര മേഖലയിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടക്കുന്നതായി ആരോപണം ഉയരുകയും നാട്ടുകാരുടെ നേതൃത്യത്തിൽ സ്ക്വാഡ് രൂപീകരിക്കുകയും വാട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തിരുന്നു.…
Read Moreഓപ്പറേഷൻ സേഫ് ഫുഡ്; ആദ്യദിനം 10 ഭക്ഷണശാലകൾക്കെതിരേ നടപടി; പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ
കൊച്ചി: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭാ പരിധിയിൽ നടന്ന പരിശോധനയിൽ 10 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു. പകർച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണ-പാനീയ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വൃത്തിഹീനമായ ഭക്ഷണ സാഹചര്യങ്ങളും ഫുഡ് ലൈസൻസ്, ഹെൽത്ത് കാർഡ്, തുടങ്ങിയ ആവശ്യമായ ലൈസൻസുകൾ ഇല്ലാത്തതുമായ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പടമുഗളിലെ ഫ്രെഷ് ചിപ്സ് ബേക്കറി, ഒലിമുഗളിലെ ആനന്ദഭവൻ ഭക്ഷണശാല എന്നിവയ്ക്കാണു പരിശോധന സംഘം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. രണ്ട് സ്ഥാപനങ്ങളിൽനിന്നായി പതിനായിരം രൂപ പിഴ ഈടാക്കി. ആറ് ഹോട്ടലുകൾ, രണ്ട് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, രണ്ട് ബേക്കറികൾ എന്നിവയ്ക്കെതിരെയാണു…
Read Moreപോലീസ് ലാത്തിച്ചാർജിൽ ഇടതു കൈ ഒടിഞ്ഞ എംഎൽഎ ആശുപത്രിയിൽ തന്നെ ;ജില്ലാ സെക്രട്ടറിക്ക് വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
കൊച്ചി: സിപിഐ മാർച്ചിനുനേരേ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഇടതു കൈ ഒടിഞ്ഞ എൽദോ എബ്രഹാം എംഎൽഎ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎൽഎയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈയ്ക്ക് ഒടിവ് പറ്റിയ സാഹചര്യത്തിൽ അദ്ദേഹത്തിന് ഏതാനും നാളുകൾ വിശ്രമം വേണ്ടിവന്നേക്കും. തലയ്ക്കു പൊട്ടലേറ്റ സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ഇന്നലെ രാത്രിയോടെ വീട്ടിൽ മടങ്ങിയെത്തി. ആശുപത്രിയിൽനിന്നും ഡിസ്ചാർജായെങ്കിലും ഏതാനും ദിവസങ്ങൾ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
Read Moreപോലീസിന്റെ നരനായാട്ട്..! എൽദോ എബ്രഹാം എംഎൽഎയുടെ കൈ തല്ലിയൊടിച്ച സംഭവം; രണ്ടു ദിവസത്തിനകം കളക്ടർ റിപ്പോർട്ട് സമർപ്പിക്കും
കൊച്ചി: എറണാകുളത്ത് സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനെത്തുടർന്നുണ്ടായ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎയുടെ കൈ പോലീസ് തല്ലിയൊടിച്ച സംഭവത്തിൽ അമർഷം പുകയുന്നു. സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിവേണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രവർത്തകർക്കു നേരെ അതിക്രമങ്ങൾക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരേ ശക്തമായ നടപടി വേണമെന്ന് എംഎൽഎയും ആവശ്യപ്പെട്ടു. സ്ഥലത്തുനിന്നു ലഭിക്കുന്ന ദൃശ്യങ്ങളിൽനിന്നുതന്നെ സ്ഥലത്ത് പോലീസ് നടത്തിയ നരനായാട്ട് വ്യക്തമാണെന്നും ഇതിന് നേതൃത്വം നൽകിയ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് എംഎൽഎ ആവശ്യപ്പെടുന്നത്. അതിനിടെ, സംഭവത്തിൽ അന്വേഷണം ആരംഭിച്ച ജില്ലാ കളക്ടർ എസ്. സുഹാസ് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിക്കും. ഇന്നലെ വൈകിട്ടുതന്നെ കളക്ടർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎയുടെയും സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവർ അടക്കമുള്ളവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്…
Read Moreഡിസിസി സെക്രട്ടറിയെ പുറത്താക്കാൻ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കുന്നത്തുനാട് കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു
കിഴക്കമ്പലം: ഡിസിസി സെക്രട്ടറിയെ പുറത്താക്കാന്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മിച്ചെന്ന ആരോപണത്തിൽ കുന്നത്തുനാട് കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു. ഡിസിസി സെക്രട്ടറി ബി. ജയകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മിച്ചെന്ന ആരോപണമാണ് പാര്‍ട്ടിക്കുളളില്‍ വിവാദം സൃഷ്ടിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയകുമാര്‍ കോലഞ്ചേരി കോടതി മുഖാന്തിരം നല്കിയ കേസില്‍ മൊഴിയെടുക്കുന്നതിന് സ്ഥലം എംഎല്‍എ വി.പി. സജീന്ദ്രനെ പോലീസ് സമീപിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ജയകുമാറിന്റെ പേരിലുളള ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നും സ്ഥലം എംഎല്‍എക്കെതിരേ ഇട്ട പോസ്റ്റ് എന്ന പേരില്‍ സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഈ വിവരം ജയകുമാറിനെ അറിയിച്ചത്. സംഭവം വ്യാജമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ജയകുമാര്‍ പിറ്റേദിവസം തന്നെ കുന്നത്തുനാട് പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് കോലഞ്ചേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍…
Read More