കൊച്ചി: നേവൽ ബേസിലെ ഉന്നത ഉദ്യോഗസ്ഥ ആണെന്നു പരിചയപ്പെടുത്തി വിവിധ ജില്ലകളിൽനിന്നായി നിരവധി പേരിൽനിന്നു 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതിയെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചെറായി തുണ്ടത്തിൽ ശാമുലിന്റെ ഭാര്യ ദേവിപ്രിയ ബാബു (30) ആണ് അറസ്റ്റിലായത്. വടുതല സ്വദേശി നിജോ ജോർജിന് നേവൽ ബേസിൽ ക്ലർക്ക് ജോലി നൽകാമെന്നു പറഞ്ഞു 70,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഒരുവർഷമായി ഇത്തരത്തിൽ ഇവർ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തൃശൂർ സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടു മക്കൾക്കു ജോലി വാഗ്ദാനം നൽകി ആറുലക്ഷം രൂപ ദേവിപ്രിയ വാങ്ങിയിരുന്നു. ഇവർക്കു നേവൽ ക്വാർട്ടേഴ്സ് റെഡിയാക്കിയിട്ടുണ്ടെന്നു പറഞ്ഞതിനാൽ തൃശൂർ ഉള്ള വാടകവീട് ഒഴിഞ്ഞു. കൊച്ചുമക്കൾക്കു കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ ശരിയായിട്ടുണ്ടെന്നു വിശ്വസിപ്പിച്ചതിനാൽ പഴയ സ്കൂളിൽനിന്നു ടിസി വാങ്ങുകയും യൂണിഫോം തയ്പിക്കുകയും ചെയ്തു. ഇതുപോലെ ജോലി ശരിയായെന്നു പറഞ്ഞു…
Read MoreCategory: Kochi
പ്രസാദിന്റെ സത്യസന്ധതയ്ക്ക് സാബുവിന് ആശ്വാസം; റോഡിൽ കിടന്ന് കിട്ടിയ രണ്ട് ലക്ഷം രൂപ പോലീസ് സാനിധ്യത്തിൽ തിരിച്ചേൽപ്പിച്ചു മാതൃകയായി
ആലുവ: നഷ്ടപ്പെട്ട രണ്ട് ലക്ഷത്തിലധികം രൂപയും ചെക്കുലീഫുകളും യുവാവിന്റെ സത്യസന്ധത മൂലം ഉടമസ്ഥന് മണിക്കൂറുകൾക്കുള്ളിൽ തിരികെ ലഭിച്ചു. കുന്നത്തേരി ചേലക്കാട്ട് വീട്ടിൽ സി.എസ്. പ്രസാദിനാണ് 2,13,460 രൂപയും ചെക്ക് ലീഫുകളുമടങ്ങിയ പൊതി റോഡിൽ കിടന്ന് ലഭിച്ചത്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ സാബുവാണ് ഉടമയെ കണ്ടെത്തിയത്. അന്വേഷണത്തിൽ കുന്നത്തേരി പനയപ്പിള്ളി പി.എം. അബൂബക്കർ ഹാജിയുടെ വാഹനത്തിൽനിന്നാണ് നഷ്ടമായതെന്നു തിരിച്ചറിയുകയായിരുന്നു. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ ഉടമയ്ക്ക് സബ് ഇൻസ്പെക്ടർ അരുണിന്റെ സാന്നിധ്യത്തിൽ പ്രസാദ് പണവും ചെക്ക് ലീഫുകളും തിരികെ നൽകി.
Read Moreആലുവയിൽ കവർച്ചകൾ തുടർക്കഥ ! കഥയറിയാതെ പോലീസ്
ആലുവ: കാലവർഷം കനത്തതോടെ സജീവമായി കവർച്ചാസംഘങ്ങൾ. ആലുവയുടെ പരിസരപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണപരന്പരകളിലെ പ്രതികളെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞദിവസം നടന്ന തോട്ടയ്ക്കാട്ടുകര കവർച്ചയ്ക്ക് തൊട്ടുപിന്നാലെ ബുധനാഴ്ച സമീപത്തെ പറവൂർ കവലയിലെ അഞ്ച് കടകളാണ് കുത്തിതുറന്ന് മോഷണം നടത്തിയത്. അന്വേഷണങ്ങൾക്ക് വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങളും സംഭവസ്ഥലത്തുനിന്നും ലഭിച്ച വിരലടയാളങ്ങളും വിശദമായി പരിശോധിക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് വലയുകയാണ്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്യാന്പ് ഓഫീസ് സ്ഥിതിചെയ്യുന്ന തോട്ടയ്ക്കാട്ടുകരയ്ക്ക് വിളിപ്പാട് അകലെ കഴിഞ്ഞ പന്ത്രണ്ടിന് നടന്നത് വൻ കവർച്ചയായിരുന്നു. ജിസിഡിഎ റോഡിൽ പാണേലി ജോർജ് മാത്യുവിന്റെ വീട് കുത്തിതുറന്ന് വജ്രാഭരണങ്ങളും പണവുമടക്കം 30 ലക്ഷം രൂപയുടെ കവർച്ചയാണ് നടന്നത്. വീടിന്റെ താഴെ നിലയിലെ കിടപ്പുമുറിയിൽ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, 65,000 രൂപ, 2000 യുഎസ് ഡോളർ, 800 പൗണ്ട്,…
Read Moreവിദേശ മലയാളിയിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്: പ്രതി സമാനമായ നിരവധി തട്ടിപ്പ് നടത്തിയതായി പോലീസ്
കൊച്ചി: വിദേശ മലയാളിയിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലായ പ്രതി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി പോലീസ്. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. എംബിബിഎസ് അഡ്മിഷന് ഫീസ് കുറപ്പിച്ചുതരാമെന്നു പറഞ്ഞു എളംകുളം സ്വദേശിയായ വിദേശ മലയാളിയിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത ആലുവ ചൂർണിക്കര തായ്ക്കാട്ടുകര ശാന്തിനഗർ തെക്കേമണ്ണിൽ ജോയ് മാത്യുവിന്റെ മകൻ ജോബിൻ ജോയിയെ (32) ആണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. പുതുച്ചേരിയിലെ മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ച മകൾക്ക് ഫീസ് ഇളവ് വാങ്ങിത്തരണമെന്നു വിശ്വസിപ്പിച്ചാണു പ്രതി പരാതിക്കാരനുമായി പരിചയത്തിലാകുന്നത്. സ്റ്റഡി ലിങ്ക് കണ്സൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെന്നു സ്വയം പരിചയപ്പെടുത്തിയ പ്രതി തനിക്ക് കോളജ് മാനേജ്മെന്റിലും രാഷ്ട്രീയത്തിലും ഉന്നതമായ സ്വാധീനമുണ്ടെന്നു പരാതിക്കാരനെ വിശ്വസിപ്പിച്ചു. 1.10 കോടി രൂപയുടെ ഫീസ് തന്റെ സ്വാധീനം ഉപയോഗിച്ച് 80 ലക്ഷമാക്കി…
Read Moreകനത്ത മഴ തുടരുന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നു; മലയോര മേഖലയിലും ബീച്ചുകളിലേക്കുമുള്ള വിനോദസഞ്ചാരം ഒഴിവാക്കണെന്ന് അധികൃതർ
കൊച്ചി: ജില്ലയിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ നാശനഷ്ടം. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ആകെയുള്ള 15 ഷട്ടറുകളും തുറന്നാണ് നിലവിൽ ജലനിരപ്പ് ക്രമീകരിക്കുന്നത്. നാലു ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിൽ 23 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കളക്ടർ എസ്. സുഹാസ് അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. മൂവാറ്റുപുഴ താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഇതിനിടെ ജില്ലയുടെ തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. ചെല്ലാനത്താണ് കടൽക്ഷോഭം ഏറ്റവും രൂക്ഷമായി തുടരുന്നത്. ഇവിടെ കടൽ കയറ്റത്തിൽ നിരവധി വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. വൈപ്പിൻ മേഖലകളിലും കടൽകയറ്റം രൂക്ഷമാണ്. കൊച്ചി തീരങ്ങളിൽനിന്നു മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനു…
Read Moreയാത്രക്കാരെ പെരുവഴിയിലാക്കി കാളിയാർ-മൂവാറ്റുപുഴ റൂട്ടിൽ കെഎസ്ആർടിസി സർവീസ് മുടക്കുന്നു
മൂവാറ്റുപുഴ: കാളിയാർ-മൂവാറ്റുപുഴ റൂട്ടിൽ കെഎസ്ആർടിസി സർവീസ് മുടക്കുന്നതായി പരാതി. യാത്രക്കാർ ഏറെയുള്ള റൂട്ടിൽ സർവീസ് മുടക്കുന്നത് മൂലം നൂറുകണക്കിനാളുകളാണ് നട്ടം തിരിയുന്നത്. ഓഫീസിലും മറ്റും എത്തേണ്ടവർക്കാണ് ഏറെ ബുദ്ധിമുട്ട്. മൂവാറ്റുപുഴയിൽനിന്നു കാക്കനാട്ടേക്കു ചെയിൻ സർവീസ് നടത്തുന്ന ബസുകൾ പോലും സർവീസ് വെട്ടിച്ചുരുക്കുന്നതായി ആക്ഷേപമുണ്ട്. മേഖലയിലെ സ്വകാര്യ ബസുകളെ സഹായിക്കുന്നതിനാണ് കെഎസ്ആർടിസി സർവീസ് നിരന്തരം മുടക്കുന്നതെന്ന ആരോപണവും ശക്തമാണ്. രാവിലെ 8.10നു പൈങ്ങോട്ടൂരിൽനിന്നു കലൂരിലേക്ക് സർവീസ് നടത്തുന്ന ബസ് പല ദിവസങ്ങളിലും മുടങ്ങുന്നതായി യാത്രക്കാർ പറയുന്നു. യാത്രക്കാർ ഡിപ്പോയിൽ പരാതി അറിയിച്ചപ്പോൾ ആവശ്യത്തിനു ജീവനക്കാരിലെന്നായിരുന്നു മറുപടി. ഇതു മൂലം 8.20നു പോത്താനിക്കാട് എത്തുന്ന കാളിയാർ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്കൂൾ വിദ്യാർഥികളടക്കം കയറുന്നതോടെ യാത്രക്കാരിൽ ചിലർ ചവിട്ടുപടിയിലും മറ്റും സാഹസിക യാത്ര നടത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂൾ, ഓഫീസ് സമയമായതിനാൽ വിദ്യാർഥികളും സ്ത്രീകളും…
Read Moreമെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി മുങ്ങിയ പ്രതി പോലീസ് പിടിയിൽ; പരാതിയുമായി നിരവധിപേർ
കൊച്ചി: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെൻട്രൽ പോലീസാണു പ്രതിയെ പിടികൂടിയത്. 30 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്നാണു വിവരം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്ന പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തിയേക്കും. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്തു പലരിൽനിന്നുമായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിരവധി യുവാക്കൾ പ്രതിയുടെ തട്ടിപ്പിന് ഇരയായെന്നാണു ലഭിക്കുന്ന സൂചനകൾ.
Read Moreജോലികഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് വരവേ പൂത്തോട്ടപാലത്തിൽ നിന്നും ബൈക്കുമായി പുഴയിലേക്ക് വീണ യുവാവ് മരിച്ചു
പൂത്തോട്ട: പാലത്തിൽ നിന്നും പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. വൈക്കം തെക്കേനട വല്യായറമ്പത്ത് വീട്ടിൽ വിജയകുമാർ-സിന്ധു ദമ്പതികളുടെ മകനായ അർജുൻ (24) ആണ് മരിച്ചത്. ഇന്ന് പിലർച്ചെ രണ്ടോടെയാണ് സംഭവം. ലുലു മാൾ ജീവനക്കാരനായ അർജുൻ ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവേ പൂത്തോട്ട പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് വീഴുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഉദയംപേരൂർ പോലീസ് കേസെടുത്തു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read Moreകനത്ത മഴ തുടരുന്നു ; കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം; ഇരുചക്ര, കാൽനട യാത്രക്കാർ ദുരിതത്തിൽ
കൊച്ചി: കനത്ത മഴ തുടരുന്നതോടെ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കാലവർഷം കനത്ത ഇന്നലെ രാവിലെ മുതൽ ആരംഭിച്ച മഴ ഇന്നും ശക്തമായിതന്നെ തുടരുകയാണ്. വെള്ളക്കെട്ടിനെത്തുടർന്ന് ഇരുചക്ര, കാൽനട യാത്രികരാണു കൂടുതലായും വലയുന്നത്. ഹൈക്കോടതി, മേനക ജംഗ്ഷനുകളിൽ ഉൾപ്പെടെ റോഡിന് ഇരുവശത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കയറി നിൽക്കാനാകാതെ യാത്രക്കാർ വലയുന്ന കാഴ്ചയാണുള്ളത്. മെട്രോയുടെ പണികൾ പുരോഗമിക്കുന്ന എംജി റോഡിൽ മഹാരാജാസ് ജംഗ്ഷനിലും ചെറിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി യാത്രക്കാർ വന്നുപോകുന്ന സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരവും വെള്ളക്കെട്ടിലായി. എറണാകുളം കെഎസ്ആർസടിസി ബസ് സ്റ്റാൻഡിൽ ഇന്നലെ ഇരിപ്പിടങ്ങളിൽ വരെ വെള്ളം കയറി. സമീപപ്രദേശങ്ങളിലെ ഓടകളിൽനിന്നുള്ള മാലിന്യങ്ങൾ അടക്കമുള്ളവ സ്റ്റാൻഡിനുള്ളിൽ നിറഞ്ഞു. വൈറ്റില ജംഗ്ഷനിൽ റോഡിലെ വെള്ളക്കെട്ടും കുഴികളും മെട്രോയുടെയും മേൽപ്പാലത്തിന്റെയും പണികളും ഗതാഗതക്കുരുക്കിനു കാരണമായി. ചിറ്റൂർ റോഡ്, കോണ്വന്റ്…
Read Moreനിർമാണത്തിന് അനുവദിച്ച തുകയിൽ കുടിശിക; വൈറ്റില മേൽപ്പാലനിർമാണം നിർത്തി കരാറുകാരൻ; യാത്രാദുരിതം തുടരും
കൊച്ചി: നിർമാണത്തിന് അനുവദിച്ച തുകയിൽ കുടിശിക വന്നതോടെ വൈറ്റില മേൽപ്പാലം നിർമാണം കരാറുകാരൻ നിർത്തിവച്ചു. 13 കോടി രൂപയാണു കുടിശികയായിരിക്കുന്നത്. പണികൾ നിറുത്തി വയ്ക്കുകയാണെന്നു ചൂണ്ടിക്കാട്ടി കരാറുകാരായ തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കണ്സ്ട്രക്ഷൻ കന്പനി കേരള റോഡ്സ് ഫണ്ട് ബോർഡിനും കിഫ്ബിക്കും കത്തുനൽകി. 78 കോടി രൂപയ്ക്കാണ് കരാറുകാർ പ്രവൃത്തി ഏറ്റെടുത്തിരുന്നത്. മേൽപ്പാലത്തിന്റെ പുതുക്കിയ കരാറിന് കിഫ്ബി അനുമതി നൽകാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നു കരാർ കന്പനി അധികൃതർ പറഞ്ഞു. ആദ്യം അംഗീകരിച്ച രൂപരേഖയിലും എസ്റ്റിമേറ്റിലും ഏതാനും മാറ്റങ്ങൾ വരുത്തിയതാണു പുതുക്കിയ കരാർ. പൊതുമരാമത്തു വകുപ്പിന്റെയും മറ്റ് സാങ്കേതിക കമ്മിറ്റികളുടെയും അംഗീകാരം ലഭിച്ചശേഷം ഫണ്ടിംഗ് ഏജൻസിയായ കിഫ്ബിക്ക് കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ അനുമതി നൽകിയിട്ടില്ല. നിർമാണം പുരോഗമിക്കുന്നതിനിടെ ഓരോ ബില്ലുകളും മാറി തുക നൽകുന്പോൾ കോടികളുടെ കുറവാണുണ്ടാകുന്നതെന്നു കരാറുകാർ ചൂണ്ടിക്കാട്ടി. പുതുക്കിയ കരാർ പ്രകാരമുള്ള…
Read More