കൊച്ചിയിൽ ഫ്ളാറ്റിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായി; ചന്ദനത്തിരിയിൽനിന്നും തീപടർന്നതാണെന്ന് പ്രാഥമിക നിഗമനം

കൊച്ചി: കൊച്ചിയിൽ ഫ്ളാറ്റിൽ തീപിടിത്തം, ഫയർഫോഴ്സ് സംഘത്തിന്‍റെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്നു രാവിലെ ആറോടെ പനന്പിള്ളി നഗറിനു സമീപം പ്രവർത്തിക്കുന്ന അബാദിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിന്‍റെ അഞ്ചാം നിലയിലാണു തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ ഗാന്ധിനഗർ ഫയർഫോഴ്സ് സംഘം ഏറെനേരം എടുത്താണു തീയണച്ചത്. അഞ്ചാം നിലയിൽ താമസിച്ചുവന്ന കുടുംബം കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽനിന്നും തീ കിടക്കയിലേക്കു പടർന്നതാകാമെന്ന നിഗമനത്തിലാണ് അധികൃതർ. സംഭവത്തിൽ ഫ്ളാറ്റിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ല. ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. തീ മറ്റ് ഫ്ളാറ്റുകളിലേക്കു പടർന്നിരുന്നെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ.

Read More

നാൽപതു വർഷത്തിനിടെ 400 ൽ അധികം മോഷണം; അന്തർസംസ്ഥാന കുറ്റവാളി  മരിയാർ ഭൂതത്തെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്

കൊച്ചി: 40 വർഷത്തിനിടെ 400 ൽ അധികം മോഷണം നടത്തിയ അന്തർസംസ്ഥാന കുറ്റവാളിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്തേക്കും. എറണാകുളത്തെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിയ തമിഴ്നാട്ടിലെ മരിയാർ ഭൂതം എന്നറിയപ്പെട്ടിരുന്ന ചെന്നൈ വെപ്പേരി പുരസൈവാക്കം ന്യൂ നന്പർ -7ൽ ദാവീദിന്‍റെ മകൻ ലോറൻസ് ഡേവിഡിനെ (ഗോപി-62) യാണ് കൂടുതൽ ചോദ്യം ചെയ്യുക. പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടിയിലായ പ്രതി നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരികയാണ്. കേരളത്തിലും തമിഴ്നാട്ടിലും കവർച്ച നടത്തി പോലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയിരുന്നത്. കേരളത്തിൽ എറണാകുളം സൗത്ത്, നോർത്ത് പോലീസ്, സെൻട്രൽ പോലീസ്, തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്റ്റേഷൻ, മ്യൂസിയം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. ഇയാൾക്കെതിരേ കേസുകളുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചതായും കോടതിയുടെ അനുമതിയോടെ പ്രതിയെ കസ്റ്റഡിയിൽ…

Read More

വനിതാ ക്വട്ടേഷൻ; യുവതി ഉൾപ്പടെയുള്ള പ്രതികൾ ഒളിവിൽ; അറസ്റ്റിലായ യുവതിയുടെ ഭർത്താവിനെ റിമാന്‍റ്  ചെയ്തു

ആലുവ: നെടുന്പാശേരി വിമാനത്താവളത്തിലെ ഡ്രൈവർ കുട്ടമശേരി സ്വദേശി ഫൈസലിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ക്വട്ടേഷൻ നല്കിയ യുവതിയുടെ ഭർത്താവിനെ റിമാൻഡ് ചെയ്തു. യുവതിയടക്കം ഏഴോളം പേർ ഒളിവിലാണെന്നു പ്രിൻസിപ്പൽ എസ്ഐ മോഹിദ് രാഷ്‌ട്രദീപികയോടു പറഞ്ഞു. അത്താണി, കോട്ടായി ഭാഗത്തെ ഗുണ്ടാസംഘങ്ങളാണ് സംഭവത്തിനു പിന്നിലെന്നു അറസ്റ്റിലായ യുവതിയുടെ ഭർത്താവ് നെടുന്പാശേരി ഗാന്ധിഗ്രാമത്തിൽ പെരിങ്ങാട്ട് പ്രിയകുമാർ എന്ന കണ്ണൻ (47) മൊഴി നല്കിയിരുന്നു. അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന മർദനത്തിനിരയായ ഫൈസലിനെ ആലുവ ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇപ്പോൾ ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ജോലി സ്ഥലത്ത് വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നു യുവതി നല്കിയ ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലായിരുന്നു മർദനം. അനുരഞ്ജനത്തിനെന്ന വ്യാജേന ആലുവ പറവൂർ കവലയിൽ വിളിച്ചു വരുത്തിയ സംഘം ഫൈസലിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ഫൈസലിനെ മറ്റൊരു വനിതാ ഡ്രൈവറുമായി ചേർത്ത് അപവാദ പ്രചരണം…

Read More

നാലാം  ദിവസവും പരിശോധന തുടരുന്നു; ചെറായി കുടിവെള്ള പൈപ്പ് ലൈനിലെ ചോർച്ച കണ്ടെത്താനായില്ല 

ചെറായി: സംസ്ഥാനപാതയോരത്ത് ചെറായി ദേവസ്വംനടക്കു തെക്കായി കുടിവെള്ള പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച മൂന്നു ദിവസം കഴിഞ്ഞിട്ടും എവിടെയെന്നു കണ്ടെത്താനായില്ല. വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾക്കായുള്ള നടപടികൾ പുരോഗമിക്കുന്നത്. റോഡിനു കിഴക്ക് വശത്തുള്ള ഫീഡറിൽനിന്നും പടിഞ്ഞാറു ഭാഗത്തെ വിതരണ ലൈനുമായി ബന്ധിക്കുന്ന പഴയ പൈപ്പ് ലൈനിലാണ് ചോർച്ചയെന്നാണ് നിഗമനം. എന്നാൽ കരാറുകാരനും പണിക്കാരും വാട്ടർ അഥോറിറ്റി അധികൃതരും കഴിഞ്ഞ മൂന്ന് ദിവസമായി റോഡിന്‍റെ പടിഞ്ഞാറെ ഓരത്തെ മണ്ണ് നീക്കി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നും പരിശോധന തുടരുകയാണ്. റോഡിനു നടുവിലാണ് പൈപ്പ് ലൈനിനു ലീക്ക് എങ്കിൽ ഗതാഗതം തടഞ്ഞ് റോഡ് വെട്ടിപ്പൊളിച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുമെന്നാണ് ജീവനക്കാർ നൽകുന്ന സൂചന. സമീപത്തുള്ള ആലിന്‍റെ വേരാണ് വില്ലനെന്നും ഇവർ സൂചന നൽകുന്നുണ്ട്. റോഡ് വെട്ടിപ്പൊളിച്ചാൽ ഹൈവേയിലെ ഗതാഗതം സ്തംഭിക്കും. ഈ സാഹചര്യത്തിൽ രാത്രി 10ന് ശേഷമേ പണികൾ നടത്താനാവു. ലീക്ക്…

Read More

മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ സർവീസുകൾ വെട്ടിക്കുറച്ചു യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസി

മൂവാറ്റുപുഴ: തിരക്കുള്ള സമയങ്ങളിൽ മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസുകൾ റദ്ദാക്കുന്നതിനെരേ പ്രതിഷേധിച്ച് യാത്രക്കാർ. ഇന്നലെ വൈകുന്നേരം നാലു മുതൽ മൂവാറ്റുപുഴ ഡിപ്പോയിൽനിന്നു കാക്കനാടു വഴി കലൂർക്ക് ബസുകൾ പുറപ്പെടാതെ വന്നതോടെ യാത്രക്കാർ ബസ് ഡിപ്പോയിൽ ബഹളമുണ്ടാക്കി. തുടർന്നു 5.30ഓടെയാണ് ബസ് പുറപ്പെട്ടത്. ജോലി കഴിഞ്ഞും സ്കൂളുകളും കോളജുകളും വിട്ടും എത്തുന്നവർക്ക് നാലു കഴിഞ്ഞാൽ പിന്നീട് ബസ് കിട്ടുവാൻ വൈകുകയാണെന്നാണ് പരാതി. അതിനു മുൻപുള്ള മൂന്നു ബസുകൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഇപ്പോൾ നാലു ബസിലെ ആളുമായാണ് വൈകിട്ട് നാലിന് പുറപ്പെടുന്നത്. ഇത് ഇഴഞ്ഞു ലക്ഷ്യസ്ഥാനത്തെത്തുന്പോഴേക്കും രാത്രിയാകുന്ന സ്ഥിതിയാണുള്ളത്. സ്ത്രീകളും കുട്ടികളുമാണ് ഇതുമൂലം ഏറെ ക്ലേശം അനുഭവിക്കുന്നത്. പ്രശ്നം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നു യാത്രക്കാർ പറയുന്നത്. ഡിപ്പോയിൽ ആവശ്യത്തിനു കണ്ടക്ടർമാരും ഡ്രൈവർമാരും ഇല്ലാത്തതിനാലാണു സർവീസുകൾ റദ്ദാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം കണ്ടക്ടർമാരും…

Read More

എടയാർ സ്വർണക്കവർച്ച; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെങ്കിലും  പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതെ പോലീസ്

ആലുവ: ആറു കോടിയോളം രൂപ വിലമതിക്കുന്ന 20 കിലോ സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണത്തിൽ പുരോഗതിയില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സംഭവസമയത്ത് എടയാർ, ഏലൂർ, പാനായിക്കുളം, കളമശേരി ഭാഗങ്ങളിൽ സജീവമായിരുന്ന മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് പ്രത്യേക സംഘം. ഇതിനായി സൈബർ സെല്ലിലെ വിദഗ്ധ സംഘത്തിന്‍റെ സഹായത്തോടെയാണ് പരിശോധന. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കാറിൽ എടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്കു കൊണ്ടുവന്ന ഉരുപ്പടികൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹനം തടഞ്ഞു ചില്ലു തകർത്തു കവർച്ച നടത്തുകയായിരുന്നു. പ്രധാന സാക്ഷികളായ കാർ യാത്രികരെ വിശദമായി ചോദ്യം ചെയ്തെങ്കിലും യാതൊരു തുന്പും ലഭിച്ചിരുന്നില്ല. ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണങ്ങളും ഫലം കണ്ടില്ല. ഒടുവിലാണ് സൈബർ സെല്ലിന്‍റെ സഹായം തേടിയിരിക്കുന്നത്. കവർച്ചാ സംഘത്തിനു പുറത്തുനിന്നുള്ള സഹായം ലഭിച്ചുവെന്ന നിഗമനത്തിലാണ്…

Read More

കണ്ടെയ്നർ റോഡിലെ അപകടങ്ങൾ ; പോർട്ട് ട്രസ്റ്റിനെയും കേസിൽ പ്രതിയാക്കണമെന്ന് ദ്വീപ് നിവാസികൾ

വൈപ്പിൻ: കണ്ടെയ്നർ ലോറികൾക്ക് പാർക്കിംഗിനായി മതിയായ സൗകര്യം ഏർപ്പെടുത്താനാകാതെ പാർക്കിംഗിനു കണ്ടെത്തിയ സ്ഥലം കണ്ടെയ്നർ ഡന്പിംഗ് യാർഡ് ആക്കി മാറ്റിയ പോർട്ട് ട്രസ്റ്റിനെതിരേ സ്വമേധയ കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇന്നലെ കണ്ടെയ്നർ റോഡിനരുകിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിൽ ബൈക്ക് ഇടിച്ച് മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന ഏഴു വയസുകാരൻ മരണപ്പെട്ട സാഹചര്യത്തിലാണ് നാട്ടുകാർ രംഗത്തു വന്നിട്ടുള്ളത്. പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലാത്തതിനാൽ കണ്ടെയ്നർ ലോറികൾ അനധികൃതമായി കണ്ടെയ്നർ റോഡിൽ തന്നെ പാർക്ക് ചെയ്യുന്നത് മൂലമാണ് അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നത്. നേരത്തെ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മതിയായ പാർക്കിംഗ് സൗകര്യം ഉണ്ടാക്കണമെന്ന് ജില്ലാ ഭരണകൂടം പോർട്ട് ട്രസ്റ്റിനു നിർദ്ദേശം നൽകിയിരുന്നതാണ്. ഇതനുസരിച്ച് വല്ലാർപാടത്ത് മൂന്നാം പാലം കയറുന്നതിനു മുന്പായി വടക്ക് ഭാഗത്തു പെട്രോൾ പന്പിനോട് ചേർന്നും രണ്ടാം പാലത്തിനു തെക്ക് തണ്ണീർതടം നികത്തിയ എംപിഇഡിഎയുടെ സ്ഥലത്തും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ…

Read More

കല്ലട ബസിലെ മർദനം; റിപ്പോർട്ട് ലഭിച്ചു, നടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുട ജോയിന്‍റ് ആർടിഒ

കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിൽ എറണാകുളം ആർടിഒ ജോജി പി. ജോസിന്‍റെ റിപ്പോർട്ടു ലഭിച്ചതായി ഇരിങ്ങാലക്കുട ജോയിന്‍റ് ആർടിഒ. ഇന്നലെ വൈകിട്ടോടെയാണ് റിപ്പോർട്ട് ലഭിച്ചത്. ഫയൽ പരിശോധിച്ചുവരുന്നതായും പെർമിറ്റ് റദ്ദാക്കണമെന്ന റിപ്പോർട്ടുണ്ടെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെയും ബസ് ഉടമ സുരേഷ് കല്ലടയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പെർമിറ്റ് റദ്ദാക്കാനുള്ള ശിപാർശ എറണാകുളം ആർടിഒ നൽകിയിട്ടുള്ളത്. ഹരിപ്പാടുനിന്നും വൈറ്റിലയിലേക്കു യാത്രികരെ എത്തിച്ച ബസിന്‍റെ പെർമിറ്റ് റദ്ദാക്കാനാണ് ശിപാർശ. ബസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇരിങ്ങാലക്കുട ആർടി ഓഫീസിൽ ആയതിനാലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് അവിടേക്ക് അയച്ചു നൽകിയത്. ഇരിങ്ങാലക്കുട ജോയിന്‍റ് ആർടിഒ ആണ് പെർമിറ്റ് റദ്ദ് ചെയ്യേണ്ടത്. സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്പാകെയും ഹാജരായി മൊഴി നൽകിയിരുന്നു.…

Read More

വനിത ക്വട്ടേഷനിൽ യുവാവിന് മർദനം;  യുവതിയുടെ ഭർത്താവ് അറസ്റ്റിൽ; ഗുണ്ടാസംഘങ്ങൾക്കായി അന്വേഷണം  ഊർജിതമാക്കിയതായി പ്രിൻസിപ്പൽ എസ്ഐ 

ആലുവ: വനിത ക്വട്ടേഷനിൽ പതിനഞ്ചംഗ ഗുണ്ടകൾ യുവാവിനെ മണിക്കൂറുകളോളം മർദിച്ച് അവശനാക്കി റോഡിൽ തള്ളിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. നെടുന്പാശേരി ഗാന്ധിഗ്രാമത്തിൽ പെരിങ്ങാട്ട് പ്രിയകുമാർ എന്ന കണ്ണനെ (47) ആണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരം അത്താണി, കോട്ടായി ഭാഗത്തെ ഗുണ്ടാസംഘങ്ങൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പ്രിൻസിപ്പൽ എസ്ഐ മോഹിത് രാഷ്ട്രദീപികയോട് പറഞ്ഞു. ഞായറാഴ്ച രാത്രി ആലുവ പറവൂർ കവലയ്ക്ക് സമീപം ഒത്തുതീർപ്പിനെന്ന വ്യാജേന നെടുന്പാശേരി വിമാനത്താവളത്തിലെ ഡ്രൈവർ കുട്ടമശേരി സ്വദേശി ഫൈസലിനെ ഗുണ്ടാസംഘം വിളിച്ചുവരുത്തുകയായിരുന്നു. വിമാനത്താവളത്തിലെ ഡ്രൈവറായ യുവതിയുമായി ജോലി സ്ഥലത്തുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇവർ നല്കിയ ക്വട്ടേഷനായിരുന്നു സംഭവത്തിനു കാരണം. പറവൂർ കവലയിലെത്തിയപ്പോൾ അപകടം മണത്തറിഞ്ഞ ഫൈസൽ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആക്രമികൾ താക്കോൽ ഉൗരിയെടുത്തു. തുടർന്ന് അറസ്റ്റിലായ കണ്ണൻ ഉൾപ്പെടെയുള്ള സംഘം ഫൈസലിനെ വാഹനത്തിൽ…

Read More

ട്രാക്ക് നവീകരണം; എറണാകുളം-ഗുരുവായൂർ പാസഞ്ചർ സർവീസുകൾ മൂന്നു ദിവസങ്ങളിൽ റദ്ദാക്കി

കൊച്ചി: എറണാകുളം-അങ്കമാലി, തൃശൂർ-വടക്കാഞ്ചേരി പാതയിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൂന്നു ദിവസങ്ങളിലെ എറണാകുളം-ഗുരുവായൂർ റൂട്ടിലെ പാസഞ്ചർ സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ച മുതൽ 16 വരെ എറണാകുളം-ഗുരുവായൂർ പാസഞ്ചർ (56370), ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56375) സർവീസുകളാണു പൂർണമായും റദ്ദാക്കിയത്. ഈ ദിവസങ്ങളിൽ ചെന്നൈ-എഗ്മോർ-ഗുരുവായൂമർ എക്സ്പ്രസ് (16127) എറണാകുളം ജംഗ്ഷനിൽ രണ്ടു മണിക്കൂറോളം പിടിച്ചിടും. ചൊവ്വാഴ്ച എറണാകുളം-പൂന എക്സ്പ്രസും (22149) ബുധനാഴ്ച തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും (22655) ആലുവയ്ക്കും അങ്കമാലിക്കുമിടയിൽ 25 മിനിറ്റോളം പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.

Read More