കൊച്ചി: പൊതുറോഡുകളിൽ കുഴികളോ മറ്റെന്തെങ്കിലും അപകടസാധ്യതകളോ ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇത്തരം നടപടികളിൽ വീഴ്ച വരുത്തുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. പൊതുറോഡുകൾ നന്നായി പരിപാലിക്കാൻ സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ട്. ഇത്തരം കാര്യങ്ങളിൽ സർക്കാർ ജീവനക്കാരിൽനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് സർക്കാരിനു പരോക്ഷ ബാധ്യത ഉണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. അടൂർ – കൈപ്പട്ടൂർ റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞ സംഭവത്തെത്തുടർന്ന് നഷ്ടപരിഹാരം തേടി തട്ടയിൽ സ്വദേശിനി ശാന്തമ്മ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 1997 ഡിസംബർ 14-ന് വൈകിട്ട് ബാലകലോത്സവം കണ്ടു മടങ്ങവെയാണ് ഹർജിക്കാരിക്ക് പരിക്കേറ്റത്.
Read MoreCategory: Kochi
വകതിരിവില്ലാതെ കൂട്ട അവധിയെടുത്ത് ഡോക്ടർമാർ; ഉള്ള ഒരു ഡോക്ടറാവട്ടെ രോഗികളെ നോക്കി വലയുന്നു; വടവുകോട് സർക്കാർ ആശുപത്രിയിലെ രീതികളിങ്ങനെ…
കോലഞ്ചേരി: വടവുകോട് സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ലീവിൽ പോയതോടെ രോഗികൾ വലയുന്നു. ചികിൽസക്കായി ചീട്ടെടുത്തിട്ടും ചികിൽസ നിഷേധിച്ചതായി പരാതി. വർക്ക് അറേജ്മെൻറ്റിന്റെ ഭാഗമായി ഇന്നലെ എത്തിയ ഒരു ഡോക്ടർ നൂറിന് മുകളിൽ രോഗികളെയാണ് പരിചരിച്ചത്. കോടിക്കണക്കിന് രൂപ മുടക്കി പുതിയ കെട്ടിടങ്ങൾ നിർമിച്ചും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയും നന്നായി പ്രവർത്തിച്ചുവന്ന വടവുകോട് സർക്കാർ ആശുപത്രിയാണ് ഡോക്ടർമാരില്ലാതെ വലയുന്നത്. നാല് ഡോക്ടർമാരുടെ സേവനമുള്ള ഇവിടെ നാല് പേരും ലീവിലായതാണ് പ്രശ്നങ്ങൾക്ക് കാരണമായി പറയുന്നത്. ഒരു ഡോക്ടർ പി.ജിക്ക് അഡ്മിഷൻ കിട്ടി പോകുകയും ഒരാൾ മെറ്റേർനിറ്റി ലീവിലുമാണ്. മറ്റൊരു ഡോക്ടറാണെങ്കിൽ ആശുപത്രിയിൽ എത്താറുമില്ല. പിന്നെയുള്ള ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. അദ്ദേഹവും ലീവിലാകുന്നതോടെ ആശുപത്രിയിൽ ഡോക്ടർമാരില്ലാത്ത സ്ഥിതിയാണ്. ദിവസേന നൂറുകണക്കിന് രോഗികൾ വരുന്ന ആശുപത്രിയിൽ ഉടൻ ഡോക്ടർമാരെ നിയമിക്കണമെന്ന് വി.പി. സജീന്ദ്രൻ എംഎൽഎ ആവശൃപ്പെട്ടു. പ്രദേശത്തെ പാവപ്പെട്ട…
Read Moreപാലം വേണമെന്ന ആവശ്യം സാധിച്ചു കൊടുത്തു; പക്ഷേ പാലത്തിലേക്ക് കയറാനുള്ള അപ്രോച്ച് റോഡ് നിർമിച്ചില്ല; ഏണിവെച്ച് കയറി നാട്ടുകാർ
മൂവാറ്റുപുഴ: അഞ്ചു വർഷമായിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്തതുമൂലം മുളവൂർ വായനശാലപ്പടി പാലത്തിലേക്ക്ആളുകൾ കയറുന്നത് താൽക്കാലികമായി സ്ഥാപിച്ച ഏണിയിലൂടെ. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ രൂപ മുടക്കി നിർമിച്ച പാലത്തിന്റെ അവസ്ഥയാണിത്. പായിപ്ര പഞ്ചായത്ത് നാലാം വാർഡിലെ മുളവൂർ വായനശാലപ്പടിയിൽ മുളവൂർ തോടിന് കുറുകെ നിർമിച്ച പാലമാണ് അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ നോക്കുകുത്തിയായി മാറിയത്. അപ്രോച്ച് റോഡിന് സ്വകാര്യ വ്യക്തികളുടെ സ്ഥലമേറ്റെടുക്കൽ വൈകിയതും ഏറ്റെടുത്ത സ്ഥലത്ത് എട്ട് മീറ്റർ വീതിയില്ലാത്തതിനാൽ തുക അനുവദിക്കാൻ സാങ്കേതിക തടസങ്ങൾ നേരിട്ടതും റോഡ് നിർമാണം വൈകാൻ കാരണമായി. നാല് മീറ്റർ വീതിയിലും 20 മീറ്റർ നീളത്തിലും നിർമിച്ച പാലം പൂർത്തിയാകാതെ നിൽക്കുകയാണ്. 2013-14 സാന്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത പ്രോജക്ടാണിത്. പദ്ധതി അവസാനിപ്പിച്ച് കരാറുകാരൻ പിൻവാങ്ങുകയും ചെയ്തു. വെസ്റ്റ് മുളവൂർ കനാൽ ബണ്ട് റോഡിലെ എംഎസ്എം സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ച്…
Read Moreചൂർണിക്കര വ്യാജരേഖ കേസ്; തെളിവെടുപ്പ് പൂർത്തിയായാൽ പോലീസ് അന്വേഷണം അവസാനിക്കും; തുടരന്വേഷണം വിജിലൻസിന് മാത്രം
ആലുവ: ചൂർണിക്കര പഞ്ചായത്തിലെ ഭൂമി നികത്തലിനു വ്യാജരേഖ നിർമിച്ച കേസിന്റെ അന്വേഷണം ഇനി വിജിലൻസിന്. ഫോർട്ട്കൊച്ചി ആർഡിഒ നല്കിയ പരാതിയിൽ ആലുവ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതികളായ ഇടനിലക്കാരൻ അബു, തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് ജീവനക്കാരൻ അരുണ് എന്നിവർ പിടിയിലായിരുന്നു. റിമാൻഡിൽ കഴിയുന്ന ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്താൽ പോലീസ് അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനം. വകുപ്പുതലത്തിൽ സംഭവത്തിൽ കൂടുതൽ പങ്കുണ്ടോയെന്നതടക്കം വിജിലൻസാകും ഇനി അന്വേഷിക്കുക.റവന്യൂ വകുപ്പിൽ സമാനരീതിയിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്നതാവും വിജിലൻസിന്റെ പ്രധാന അന്വേഷണം. മറ്റ് ഉദ്യോഗസ്ഥർ വ്യാജരേഖ നിർമാണത്തിൽ പങ്കാളിയാണോയെന്നും സ്ഥിരീകരിക്കാൻ പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യേണ്ടിവരും. കസ്റ്റഡിയിൽ ലഭിച്ചാൽ വ്യാജ ഉത്തരവുകൾ ടൈപ്പ് ചെയ്ത തിരുവനന്തപുരം, പറവൂർ എന്നിവിടങ്ങളിലെ ഡിടിപി സെന്ററുകളിലും സീൽ പതിച്ചുനല്കിയ തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലും…
Read Moreമൊബൈലും 40,000 രൂപയും കവർന്ന കള്ളന്റെ ദൃശ്യം സിസിടിവിയിൽ ; ഫോണും കാലി പഴ്സും വേസ്റ്റ് കൂനയിൽ ഉപേക്ഷിച്ച നിലയിൽ
കോലഞ്ചേരി: ചൂണ്ടി-പുത്തൻകുരിശ് റൂട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫർണിച്ചർ കടയിൽനിന്ന് മൊബൈൽ ഫോണും പണമടങ്ങുന്ന പഴ്സും മോഷ്ടിച്ച കള്ളൻ സിസിടിവിയിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് 3.50നും 4.15നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ഷർട്ടും മുണ്ടും ധരിച്ച് ഏകദേശം 35-40 വയസ് പ്രായം തോന്നിക്കുന്ന മോഷ്ടാവാണ് ഫർണിച്ചർ കടയിലെത്തി സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓമ്നി വാനിൽനിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ചത്. സിസിടിവി കാമറയിൽനിന്ന് മോഷണം തിരിച്ചറിഞ്ഞ കടയിലെ ജീവനക്കാർ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കി കോലഞ്ചേരിയിലെത്തി അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കോളജിനോട് ചേർന്നുള്ള ബിൽഡിംഗിന്റെ വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നതിന്റെ അടിയിൽനിന്ന് മൊബൈൽ ഫോണും കാലിയാക്കിയ പഴ്സും ഉപേക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ മോഷ്ടാവ് ഇന്നലെ രാത്രി കോലഞ്ചേരിയുടെ പല സ്ഥലങ്ങളിലായി തങ്ങിയതായാണ് മനസിലാക്കുന്നത്. പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരികയാണ്.
Read Moreബൈക്കിലേറി അവൻ പോയി, ശ്വാസം വിടാതെ ആലുവക്കാർ! പതിനൊന്നുകാരനെ കാണാതായത് ചെറുതായൊന്നുമല്ല ആലുവക്കാരെയും പോലീസിനെയും കുഴക്കിയത്
ആലുവ: നഗരത്തിലെ വാഹനത്തിരക്കേറിയ വീഥിയിൽ പതിനൊന്നുകാരനെ കാണാതായത് ആലുവക്കാരെയും പോലീസിനെയും ഇന്നലെ ചെറുതായൊന്നുമല്ല കുഴക്കിയത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം എത്തിയ മാനസിക അസ്വാസ്ഥ്യമുള്ള പതിനൊന്നുകാരനാണ് സംഭവത്തിലെ കേന്ദ്രകഥാപാത്രം. ആലുവ വില്ലേജ് ഓഫീസിന് മുന്നിൽ ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. എടയപ്പുറം നിവാസിയായ അമ്മയോടും ചേച്ചിയോടുമൊപ്പമാണ് 11 വയസുള്ള ആൺകുട്ടി ആലുവയിൽ എത്തിയത്. വില്ലേജിനടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ചേച്ചിയുടെ പ്ലസ്ടു പ്രവേശനത്തിന് അപേക്ഷിക്കാനാണ് വന്നത്. അമ്മയും ചേച്ചിയും അപേക്ഷ പൂരിപ്പിക്കുന്നതിനിടെ പതിനൊന്നുകാരൻ ബാങ്ക് ജംഗ്ഷനിലേക്ക് നടന്നു. ഇതിനിടെ ഒരു ബൈക്കിന് കൈനീട്ടി ലിഫ്റ്റും സംഘടിപ്പിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ ബൈക്ക് യാത്രികൻ കുട്ടിയോട് എവിടെയാണ് ഇറങ്ങേണ്ടതെന്ന് ചോദിച്ചു. എന്നാൽ കുട്ടിക്ക് അക്കാര്യത്തിൽ കാര്യമായ ധാരണയില്ലായിരുന്നു. ഇതേസമയം കുട്ടിയെ കാണാതായ അമ്മ പോലീസിൽ വിവരം അറിയിച്ചു. നാട്ടുകാരും കുട്ടിയെ തപ്പിയിറങ്ങി. ഇതിനിടെ ബൈക്കുകാരൻ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നുവിട്ടു. അരമണിക്കൂറോളം ആലുവയെ മുൻമുനയിൽ…
Read Moreലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്ന്! ‘സ്പെക്ട്രം ഓഫ് ദ സീസ് ’ കൊച്ചിയിലെത്തി; വിശേഷങ്ങള് ഇങ്ങനെ…
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ ’സ്പെക്ട്രം ഓഫ് ദ സീസ് ’ കൊച്ചി തുറമുഖത്തെത്തി. 71 രാജ്യങ്ങളിൽ നിന്നായി നാലായിരത്തിലേറെ യാത്രക്കാരാണ് കപ്പലിലുള്ളത്. ദുബായിൽ നിന്നു സിംഗപ്പൂരിലേക്കുള്ള 14 ദിവസത്തെ യാത്രയ്ക്കിടെയാണു റോയൽ കരീബിയിൻ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള കപ്പൽ കൊച്ചി തീരമണഞ്ഞത്. ഇന്ത്യയിൽ കൊച്ചിക്കു മുന്പ് മുംബൈ തുറമുഖത്തും ’സ്പെക്ട്രം ഓഫ് ദ സീസ്’ എത്തിയിരുന്നു. ജർമനിയിൽ കഴിഞ്ഞ ഏപ്രിലിൽ നിർമാണം പൂർത്തിയാക്കിയ ഈ കപ്പലിന്റെ നിർമാണ ചെലവ് 125 കോടി ഡോളറാണ്. 570 ദിവസം കൊണ്ടാണ് കപ്പൽ നിർമിച്ചത്. ഇന്ത്യൻ തീരങ്ങളിൽ ഇതേവരെ അടുത്തിട്ടുള്ളതിൽ ഏറ്റവും വലുതും നൂതനവുമായ ആഡംബര കപ്പലാണിത്. ലോകത്തിൽ ഏറ്റവും ചെലവേറിയതും സാങ്കേതിക തികവുമുള്ള യാത്രാ കപ്പലും ഇതു തന്നെ. ബാഴ്സലോണയിൽ നിന്നു യാത്ര തുടങ്ങി ദുബായിൽ ആദ്യ യാത്ര അവസാനിപ്പിച്ച കപ്പലിന്റെ രണ്ടാം ഘട്ട യാത്രയാണിത്. മേയ്…
Read Moreപങ്കുവയ്ക്കലിന്റെ കുടുംബവിശേഷമായി മിക്കിയും സുമയും എട്ടു മക്കളും
കൊച്ചി: പള്ളിയിലെ വികാരിയച്ചൻ സ്നേഹപൂർവം സമ്മാനമായി നൽകുന്ന ചെറിയ മിഠായി പോലും വീട്ടിൽ കൊണ്ടുപോയി മാതാപിതാക്കൾക്കും അനുജന്മാർക്കും അനുജത്തിമാർക്കും പങ്കുവച്ചു നൽകുന്ന മൂത്ത മകൾ മരിയ- പങ്കുവയ്ക്കലിന്റെ മാതൃക ജീവിതത്തിൽ പകർത്തുന്ന സഹോദരങ്ങൾ. എട്ടു മക്കളുടെ മാതാപിതാക്കളായ മിക്കിക്കും സുമയ്ക്കും ഈ പങ്കുവയ്ക്കലിന്റെ വിശേഷങ്ങൾ കുടുംബത്തിലെ ശീലങ്ങളുടെ ഭാഗമാണ്. കൂടുതൽ മക്കൾ ഭാരമാണെന്നു കരുതുന്ന പുതിയ കാലത്തിനു മുന്നിലാണു കൊച്ചി കുന്പളം കല്ലുപുരയ്ക്കൽ മിക്കിയും സുമയും നിറഞ്ഞ സന്തോഷത്തോടെ എട്ടു മക്കൾക്കു ജന്മം നൽകിയത്. വലിയ കുടുംബത്തോടുള്ള സഭയുടെ ആദരവറിയിച്ച്, എട്ടാമത്തെ കുഞ്ഞിന്റെ മാമ്മോദീസയും മൂന്ന് ആണ്മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്താൻ ഇന്നലെ എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എത്തി. നാൽപ്പത്തൊന്പതുകാരനായ മിക്കിയുടെയും സുമയുടെയും മൂത്ത മകൾ മരിയ 11-ാം ക്ലാസ് വിദ്യാർഥിനിയാണ്. ആൻ, ജോനാഥ്, ജോസഫ്, പിയോ, മൈക്കിൾ,…
Read Moreകുടിവെള്ളം ചോദിച്ചുവന്ന കുട്ടികൾ തിരികെ പോയത് വീട്ടുടമയുടെ വിലകൂടിയ മൊബൈലുമായി; 13 വയസോളം പ്രായം തോന്നുന്ന കുട്ടികളാണ് എത്തിയതെന്ന് വീട്ടമ്മ
ആലുവ: കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിൽ വന്ന കൗമാരക്കാർ മൊബൈൽ ഫോൺ കവർന്ന് രക്ഷപ്പെട്ടതായി പരാതി. മുപ്പത്തടം പഞ്ചായത്ത് സ്റ്റോപ്പിൽ പുളിക്കപറമ്പ് നാസറിന്റെ വീട്ടിൽ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. സൈക്കിളിൽ എത്തിയ രണ്ടു കുട്ടികൾ റോഡരികിലുള്ള വീട്ടിലേക്ക് കയറി വന്ന് ദാഹിക്കുന്നെന്നും വെള്ളം വേണമെന്നും പറഞ്ഞു. ഇത്തരത്തിൽ വഴിപോക്കർ എത്താറുള്ളതിനാൽ നാസറിന്റെ ഭാര്യ ഹാജിറ തണുത്ത വെള്ളവുമായി വന്നു. എന്നാൽ വെള്ളത്തിനു തണുപ്പു കൂടുതലാണെന്നും കുറച്ചു വെള്ളം കലർത്തി തരണമെന്നും ഇവർ ആവശ്യപ്പെട്ടതോടെ ഹാജിറ അടുക്കളയിലേക്ക് മടങ്ങിയ തക്കത്തിൽ മൊബൈൽ ഫോൺ മോഷ്ടിച്ചതായാണ് കരുതുന്നതെന്ന് നാസർ പറഞ്ഞു. 13 വയസ് തോന്നുന്ന പ്രായമാണ് ഇവർക്കുള്ളത്. 18,000 രൂപ വിലമതിക്കുന്ന ഓപ്പോ ബ്രാൻഡ് ഫോൺ ആണ് മോഷണം പോയത്. വീടിനോട് ചേർന്ന് മോട്ടോർ, ജനറേറ്റർ എന്നിവ വാടകയ്ക്കു നൽകിവരുന്ന നാസറിന്റെ ഇടപാടുകാരുടെയെല്ലാം ഫോൺ നന്പർ ഈ…
Read Moreഅതിവേഗം ഇനി മുന്നോട്ട്..! പേട്ട ജംഗ്ഷൻ-എസ്എൻ ജംഗ്ഷൻ മെട്രോ പാതയുടെ സ്ഥലമേറ്റെടുക്കൽ തടസങ്ങൾ നീങ്ങി
കൊച്ചി: കൊച്ചി മെട്രോ ഒന്നാംഘട്ടത്തിന്റെ തുടർച്ചയായുള്ള പേട്ട ജംഗ്ഷൻ-എസ്എൻ ജംഗ്ഷൻ പാതയിലെ കീറാമുട്ടിയായ സ്ഥലമേറ്റെടുക്കൽ പ്രശ്നത്തിനു പരിഹാരമായി. സ്ഥലമുടമകൾ സർക്കാർ അംഗീകൃത പാക്കേജ് സമ്മതിച്ചതോടെ ഈ മാസം 31നു മുൻപായി മുഴുവൻ സ്ഥലവും ഏറ്റെടുത്തു നൽകാമെന്നു കളക്ടർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (കെഎംആർഎൽ) അറിയിച്ചു. മെട്രോ സ്റ്റേഷനുകൾക്കുള്ള രണ്ട് ഏക്കർ ഉൾപ്പെടെ 4.75 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടതായുള്ളത്. സ്ഥലം കിട്ടിയാലുടനെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നു കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ആദ്യമായി കെഎംആർഎൽ നേരിട്ട് നിർമാണം നടത്തുന്നു എന്ന പ്രത്യേകയാണ് ഒന്നാംഘട്ടത്തിന്റെ തുടർച്ചയായി കൂട്ടിച്ചേർത്ത പേട്ട-എസ്എൻ ജംഗ്ഷൻ മെട്രോ പാതയ്ക്കുള്ളത്. 1.2 കിലോമീറ്റർ പാതയിൽ രണ്ടു സ്റ്റേഷനുകളുമുണ്ട്. പാണംകുട്ടി പുഴയ്ക്കുമേലെയുള്ള പാലവും നിർമാണത്തിന്റെ ഭാഗമായി പുനർനിർമിക്കും. സ്റ്റേഷനുകളുടെയും പാലത്തിന്റെയും ടെൻഡറുകൾ 27ന് ഓപ്പണ് ചെയ്യുമെന്നും മുഹമ്മദ് ഹനീഷ് അറിയിച്ചു. ഫെബ്രുവരിയോടെയെ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കുമെന്നായിരുന്നു…
Read More