ആലുവ: കൊച്ചി നഗരപാതയ്ക്കരികിൽ ആരുമറിയാതെ വിത്തുകൾ പാകുന്ന മധ്യവയസ്കൻ ശ്രദ്ധേയനാകുന്നു. ആലുവ കളപ്പറന്പത്ത് സാജു കെ. പോളാണ് നടക്കാനിറങ്ങുന്നതിനൊപ്പം വഴിയരികിൽ ഫലവൃക്ഷങ്ങളുടെ വിത്തുകളും പാകുന്നത്. ആരുമറിയാതെ രണ്ടുവർഷംകൊണ്ട് സാജു ഇത്തരത്തിൽ പാകിയിരിക്കുന്നത് നാലായിരത്തോളം ഫലവൃക്ഷവിത്തുകളാണ്. വൈകുന്നേരമുള്ള വ്യായാമ നടത്തത്തിനിടെയാണ് സാജുവിന് ഈ ആശയം ഉടലെടുത്തത്. വീടിന് മുന്നിൽനിന്ന് ആലുവ മണപ്പുറം വരെ പലവട്ടം നടക്കുന്ന സാജു ഒരുദിവസം ആറുകിലോമീറ്റർ വരെയാണ് താണ്ടുന്നത്. കൊച്ചിയിലേക്കും ഈ നടത്തം നീട്ടിയത് ഞായറാഴ്ചകളിലാണ്. ബസിൽ കയറി പല സ്റ്റോപ്പുകളിലായി ഇറങ്ങി ദീർഘനേരം നടന്ന് ആത്ത ചക്ക, മധുരനാരങ്ങ, ഞാവൽ പഴം, സീത പഴം, ചെറി തുടങ്ങിയവയുടെ വിത്തുകളാണ് പാകുന്നത്. പാകിയ വിത്തുകൾ മുളച്ചു നിൽക്കുന്നത് കണ്ട് ആഹ്ലാദപ്പെട്ടാണ് ഇപ്പോൾ നടപ്പെന്ന് സാജു പറയുന്നു. വീട്ടിൽ കഴിക്കുന്ന പഴവർഗങ്ങളുടെ വിത്ത് ശേഖരിച്ച് മുറ്റത്തും സമീപസ്ഥലങ്ങളിലും ഇതു പോലെ ഇടാവുന്നതേയുള്ളൂവെന്നാണ് സാജുവിന്റെ പക്ഷം. വീടിനോടു…
Read MoreCategory: Kochi
പേരിന് ഒരു ഷെഡ് പോലുമില്ലാതെ മുനന്പം ബസ് സ്റ്റാൻഡ് ; ദൂരിതം പോറി യാത്രക്കാർ
വൈപ്പിൻ: ബസ് കാത്തു നിൽക്കാൻ പേരിന് ഒരു ഷെഡ് പോലുമില്ലാത്ത മുനന്പം ബസ് സ്റ്റാൻഡ് ശാപമോക്ഷത്തിനായി കാത്തിരിക്കുന്നു. വൈപ്പിൻ സംസ്ഥാനപാതയിൽ റോഡ് അവസാനിക്കുന്ന മുനന്പം ജെട്ടിക്കടുത്ത് ടാർ ചെയ്ത വെറുമൊരു പറന്പ് മാത്രമായി അവശേഷിക്കുകയാണീ ബസ് സ്റ്റാ ൻഡ്. ബസ് സ്റ്റാൻഡ് പിറവിയെടുത്ത കാലം മുതൽക്കെ ഇങ്ങിനെ തന്നെയാണ് കിടപ്പെന്ന് പഴമക്കാർ പറയുന്നു. ഈ പ്രദേശത്ത് മുസരിസ് പദ്ധതിക്കായി കോടികൾ ചെലവാ ക്കിയെ ങ്കിലും ബസ് സ്റ്റാൻഡിന് പരിഗണനയൊന്നും ലഭിച്ചില്ല. യാത്രക്കാർക്ക് വിശ്രമിക്കാനോ മഴയോ വെയിലോ ഉള്ളപ്പോൾ ഒന്ന് കയറി ഇരിക്കാനോ ഒരു ഷെഡുപോലുമില്ലാത്തൊരിടം. ദൂരയാത്രക്ക് പോകുന്നവർക്ക് ഒരു ശൗചാലയം പോലും മുനന്പം ബസ് സ്റ്റാൻഡിൽ ഇല്ല. ശൗചാലയത്തിനായി സ്ത്രീകളായ യാത്രക്കാർ ഈ പരിസരങ്ങളിലെ വീടുകളിലാണ് അഭയം പ്രാപിക്കുന്നത്. സംസ്ഥാനപാതയിലെ ഈ ബസ് സ്റ്റാൻഡിൽ വൈപ്പിൻ, പറവൂർ, എറണാകുളം, കൊടുങ്ങല്ലൂർ മേഖലകളിൽ നിന്നുള്ള ബസുകൾ എത്തുന്നുണ്ട്. ഇവിടെയിറങ്ങി…
Read Moreമൂന്നുവയസുകാരന്റെ കൊലപാതകം;മാതാപിതാക്കളുടെ ഡിഎൻഎ ടെസ്റ്റിനായി സാന്പിളുകൾ ലാബിലേക്കയച്ചു
കളമശേരി: അമ്മയുടെ ക്രൂര മർദനത്തെ തുടർന്നു മൂന്നുവയസുകാരൻ മരണമടഞ്ഞ സംഭവത്തിൽ മാതാപിതാക്കളുടെ ഡിഎൻഎ ഫലം ലഭിക്കാൻ സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്കയച്ചു. കഴിഞ്ഞ ദിവസം ഇതര സംസ്ഥാനക്കാരായ ഇരുവരുടേയും രക്തസാമ്പിളുകൾ ശേഖരിച്ചാണ് തലസ്ഥാനത്തെ ലാബിലേക്ക് അയച്ചത്. മകനുമായുള്ള തമ്മിലുള്ള ബന്ധം വ്യക്തമാകാനാണ് ഡിഎൻഎ ടെസ്റ്റ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ റിമാൻഡിലാണ്.കൊച്ചി മെട്രോയുടെ ഏലൂരിലെ യാർഡിൽ ക്രെയിൻ ഡ്രൈവറായി ജോലി ചെയ്യുന്ന ഷാജിത് ഖാന്റെയും ഹെന്ന ഖപൂണിന്റെയും മകനാണ് മരണമടഞ്ഞത്. ഇയാൾ ഒരു വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്. ഈ മാസമാണ് ദമ്പതികൾ കുട്ടിയുമായി ഏലൂരിലെ മെട്രോ കാസ്റ്റിംഗ് യാഡിനു സമീപം വാടകയ്ക്കു താമസമാക്കിയത്. കുട്ടിയുടെ തലയുടെ വലത് ഭാഗത്ത് മുറിവേറ്റത് അമ്മ ചപ്പാത്തി പരത്തുന്ന വടിവച്ച് അടിച്ചതിനെ തുടർന്നാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഗ്യാസ് സ്റ്റൗവിലെ തീ കൂട്ടുകയും കുറയ്ക്കുകയും ചെയ്തതാണ് തലയ്ക്ക് മർദിക്കാൻ…
Read Moreകത്തിച്ചശേഷം കുഴിച്ചിട്ട നിലയിൽ സ്ത്രീയുടെ മൃതദേഹം; മകൻ കസ്റ്റഡിയിൽ; പറവൂരിൽ നടന്ന ഞെട്ടിക്കുന്ന സംഭവമിങ്ങനെ…
പറവൂർ: സ്ത്രീയുടെ മൃതദേഹം കത്തിച്ചശേഷം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. കെടാമംഗലം – കുടിയാകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശം ചെമ്മീൻകെട്ടുകളുടെ സമീപത്തായിട്ടുള്ള കുറുപ്പശേരി പരേതനായ ഷണ്മുഖന്റെ ഭാര്യ കാഞ്ചനവല്ലി(72)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ രണ്ടാമത്തെ മകൻ സുരേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. ഇയാൾ നേരത്തെ കാഞ്ചനവല്ലിയുടെ സ്വർണമാല പൊട്ടിച്ചു കൊണ്ടുപോയ സംഭവമുണ്ടായിട്ടുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ശരിയായ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് പറയുന്നു. കാഞ്ചനവല്ലിയെ ഏതാനും ദിവസമായി കാണാതിരുന്നതിനാൽ സമീപവാസി ഇന്നലെ വൈകീട്ട് മൂന്നോടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ ചിറയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ പുല്ലും മറ്റും വെട്ടിയിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ള പോലീസ് സംഘം ഇന്നുരാവിലെ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഉച്ചയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും. പറവൂർ…
Read Moreഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിൽ; മംഗലാപുരത്ത് നിന്നെത്തിച്ച നവജാതശിശുവിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർ പറയുന്നത്
കൊച്ചി: മംഗലാപുരത്തുനിന്ന് ഹൃദയശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിച്ച നവജാതശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് ഇപ്പോഴും ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. കൂടാതെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജന്മനാ ഹൃദയത്തിന് തകരാറുണ്ടായിരുന്ന കാസര്‍ഗോഡ് വിദ്യാനഗര്‍ പാറക്കട്ട സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ പതിനഞ്ച് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മംഗലാപുരത്തുനിന്നും റോഡ് മാര്‍ഗം കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തി. കാര്‍ഡിയോ പള്‍മണറി ബൈപാസിലൂടെയാണ് കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിന്റെ ദ്വാരം അടയ്ക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.
Read Moreകുഴിക്കാട്ടിൽ കളിസ്ഥലം കൈയേറി അനധികൃത പാർക്കിംഗും മാലിന്യം തള്ളലും; അധികൃതരുടെ മൗനത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം
കിഴക്കമ്പലം: വടവുകോട് -പുത്തൻകുരിശ് പഞ്ചായത്തിലെ കുഴിക്കാടിൽ കുട്ടികളുടെ കളിസ്ഥലമായി ഉപയോഗിക്കുന്ന ഗ്രൗണ്ടിൽ അനധികൃത പാർക്കിംഗും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും മാലിന്യം തള്ളലും പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. കുട്ടികൾ വർഷങ്ങളായി ഉപയോഗിച്ചുവന്ന കളിസ്ഥലമാണ് കൈയേറി അനധികൃത പാർക്കിംഗും മറ്റ് അനാശാസ്യപ്രവർത്തനങ്ങളും നടത്തുന്നത്. റിഫൈനറി കോൺട്രാക്ടർമാരുടേതടക്കമുള്ള വാഹനങ്ങളും സ്വകാര്യവാഹനങ്ങളും ദിവസേന പാർക്ക് ചെയ്ത് ഗ്രൗണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഇതു മൂലം ഇവിടെ ഇപ്പോൾ കുട്ടികൾക്കു കളിക്കാനാവാത്ത അവസ്ഥയിലാണ്. പാർക്കിംഗ് വർധിച്ചതോടെ വാഹനങ്ങളിൽനിന്നു ഡീസൽ ഊറ്റൽ പതിവായതായി ഡ്രൈവർമാർ പറയുന്നു. രാത്രികാലങ്ങളിലും മറ്റും ഗ്രൗണ്ടിൽ മദ്യപസംഘം തമ്പടിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഷട്ടിൽ കളിക്കുന്നതിനായി കുട്ടികൾ സ്ഥാപിച്ച പോസ്റ്റ് ഇവിടെ അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനം ഇടിച്ചു തകർത്തതായും പരാതിയുണ്ട്. സർക്കാർ പുറമ്പോക്ക് ഭൂമിയായ സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്. സ്ഥലം ഏറ്റെടുത്താലും ഇതു കുട്ടികൾക്കായി…
Read Moreപോലീസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് അസ്ലീലം പറഞ്ഞ കേസിൽ യുവാവ് പിടിയിൽ
പെരുമ്പാവൂർ: വനിത പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. ആലുവ ചെങ്ങമനാട് തുരുത്ത് സ്വദേശി കൈപ്പാലത്തുട്ട് വീട്ടിൽ മൻസൂർ (24)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ വിളിച്ച് ലൈഗീകച്ചുവയോടെ സംസാരിച്ച കേസിലാണ് ഇയാൾ പിടിയിലായത്. തുടർച്ചയായി ഫോണിലേക്ക് വിളിച്ച യുവാവിനോട് ഇനി വിളിക്കരുതെന്ന് പറഞ്ഞിട്ടും വീണ്ടും ഫോണിൽ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു.
Read Moreവേനൽ മഴ ശക്തമാവും, ഇടിമിന്നലുണ്ടാവും ജാഗ്രതയോടെ ഇരിക്കാം
കൊച്ചി: വേനൽ മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇടിമിന്നൽ മനുഷ്യ ജീവനും വൈദ്യുതി ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും അപകടം വരുത്തിയേക്കും. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിക്കുന്നു. ഇടിമിന്നൽ സമയത്തു ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം, തുറസായ സ്ഥലത്തുനിന്നു കളിക്കുന്നതിൽനിന്നു കുട്ടികളെ തടയണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. മൈക്ക് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും ദുരന്ത നിവാരണ അഥോറിറ്റി നൽകുന്നു. സ്വീകരിക്കേണ്ടമുൻകരുതലുകൾ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും…
Read Moreയുഡിഎഫ് സ്ഥാനാർഥികളെ വേട്ടയാടുന്നു; പോലീസ് നടപ്പാക്കുന്നത് രണ്ട് നീതിയെന്ന് ചെന്നിത്തല
കൊച്ചി: യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച് സിപിഎം വേട്ടയാടുകയാണ്. പോലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണെന്നും അദ്ദേഹം പറഞ്ഞു. വിജയരാഘവനെതിരെ നിയമനടപടി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ആവശ്യമെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. വിജയരാഘവനെതിരെ ഡിജിപിക്ക് നേരിട്ട് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പോലീസിന് നിയമോപദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്പി തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി. കേസെടുക്കേണ്ട തരത്തിലുള്ള കുറ്റം വിജയരാഘവൻ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Read Moreഒൻപതാം ക്ലാസിൽ പഠനം നിർത്തി! മോഷ്ടിച്ച ബൈക്കിൽ കറങ്ങി മോഷണം; കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ; ഇരുപത്തിനാലു വയസിനുള്ളിൽ ഇരുപതിനുമേൽ ക്രിമിനൽ കേസ്
കൊരട്ടി: ചിറങ്ങര ഭഗവതി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയവരുടെ മൊബൈൽ ഫോണുകളും പണമടങ്ങിയ പഴ്സും മോഷണം പോയ സംഭവത്തിലെ പ്രതിയെ പിടികൂടി. പാലാ കൂടപ്പുലം സ്വദേശി പുള്ളോളിൽ വീട്ടിൽ പ്രശാന്തിന്റെ മകൻ വിഷ്ണു എന്ന ‘കില്ലർ വിഷ്ണു’വാണ് പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതിയാണിയാൾ. കഴിഞ്ഞദിവസം മലയാറ്റൂർ തീർഥാടനം കഴിഞ്ഞെത്തിയ തൃശൂർ ചേർപ്പ് സ്വദേശികളായ 11 പേരടങ്ങിയ സംഘം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയിരുന്നു. മൊബൈൽ ഫോണുകളും പഴ്സും വസ്ത്രങ്ങളോടൊപ്പം പൊതിഞ്ഞ് പടവിൽ വച്ചിട്ടാണ് കുളിക്കാനിറങ്ങിയത്. കുളി കഴിഞ്ഞെത്തിയപ്പോൾ ഇവ കാണാതായതിനെതുടർന്ന് കൊരട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. എസ്ഐമാരായ ബി.ബിനോയിയുടെയും ബി. രാമുവിന്റെയും നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തുള്ള വ്യാപാരസ്ഥാപനത്തിലെയും പെട്രോൾ പന്പുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. തുടർന്നാണ് ഡിവൈഎസ്പി കെ. ലാൽജി അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചത്. മോഷണം പോയ മൊബൈലുകളുടെ സിം നന്പറുകളും ഐഎംഇഐ…
Read More