കൊച്ചി: ശ്വാസതടസത്തെത്തുടർന്ന് എറണാകുളം മരട് വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കേരള കോണ്‍ഗ്രസ്-എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം. മാണിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളുടെ സഹായം ഇല്ലാതെതന്നെ അദ്ദേഹത്തിന്റെ രക്ത സമ്മർദം സാധാരണ നിലയിലാണെന്നും ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ പ്രവർത്തനം സാധാരണ നിലയിലാണ്. സന്ദർശകർക്കു കർശന നിയന്ത്രണമുണ്ടെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എണ്‍പത്തിയാറുകാരനായ മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള അദ്ദേഹം ചീഫ് പൾമനോളജിസ്റ്റ് ഡോ. ഹരി ലക്ഷ്മണന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്.
Read MoreCategory: Kochi
കെ.എം.മാണിയെ മുഖ്യമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു
കൊച്ചി: ശ്വാസകോശ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബന്ധുക്കളോടും ഡോക്ടർമാരോടും വിവരങ്ങൾ തിരക്കിയ മുഖ്യമന്ത്രി അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.
Read Moreതന്റെ പേരിലുള്ള റോഡിലെ മാലിന്യങ്ങൾ നീക്കാൻ നേരിട്ടിറങ്ങി പി.ആർ. ശ്രീജേഷ്
കിഴക്കമ്പലം: ഒടുവിൽ തന്റെ പേരിലുള്ള റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് തന്നെ മുന്നിട്ടിറങ്ങി. കിഴക്കമ്പലം മാർക്കറ്റ് ജംഗ്ഷൻ മുതൽ അച്ചപ്പൻ കവല വരെയുള്ള ശ്രീജേഷ് റോഡിൽ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് ഇന്ത്യൻ ഹോക്കിതാരം നേരിട്ട് രംഗത്തിറങ്ങിയത്. ഓരോ തവണ വീട്ടിലേക്ക് വരുമ്പോഴും വഴിയിൽ മാലിന്യം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. ഈ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നേരിട്ടിറങ്ങിയത്. റോഡിനിരുവശത്തും കിടന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്തു. രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഓരോ ദിവസവും ശ്രീജേഷ് റോഡിലും സമീപത്തെ പാടശേഖരങ്ങളിലും തള്ളുന്നുണ്ട്. റോഡിന് സമീപത്ത് വീടുകൾ കുറവായതിനാലും രാത്രി കാലങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാണ്. നിരവധി പരാതികൾ പഞ്ചായത്തിനും പോലീസിനും ഇതു സംബന്ധിച്ച് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Read Moreഅമിക്കസ് ക്യൂറി റിപ്പോർട്ട് ; നരഹത്യക്കു കേസെടുക്കണമെന്നു ചെന്നിത്തല; വസ്തുതാപരമല്ലെന്നു കോടിയേരി
വൈപ്പിൻ: പ്രളയം സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയമിച്ച അമികസ് ക്യൂറി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എറണാകുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് നായരന്പലത്ത് നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. നാനൂറിൽപരം മനുഷ്യജീവനുകളാണ് മനുഷ്യ നിർമിതമായ ഈ പ്രളയംമൂലം നഷ്ടമായതെന്നു പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. എന്നാൽ യഥാർഥ വസ്തുതകളുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു. പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പള്ളത്താംകുളങ്ങരയിൽ നടന്ന തീരദേശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടാതെയുള്ള ഈ റിപ്പോർട്ട് രഷ്ട്രീയ പ്രേരിതമാണെന്നും റിപ്പോർട്ട് തയാറാക്കിയ അമിക്കസ് ക്യൂറി യുഡിഎഫ് സഹയാത്രികനായ ഒരു അഭിഭാഷകനാണെന്നും കോടിയേരി ആരോപിച്ചു.
Read Moreതൃക്കാരിയൂരിലെ ധനകാര്യ സ്ഥാപനത്തിലെ മോഷണ ശ്രമം; പിന്നിൽ പ്രഫഷണൽ കവർച്ചാ സംഘമെന്നു പോലീസ്
കോതമംഗലം: തൃക്കാരിയൂരില്‍ ധനകാര്യ സ്ഥാപനത്തിലുണ്ടായ മോഷണ ശ്രമത്തിൽ പ്രഫഷണൽ കവർച്ചാ സംഘത്തെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം. തൃക്കാരിയൂർ ജംഗ്ഷനിലെ പതിക്കൽ ഫൈനാസിലാണ് ഞായറാഴ്ച പുലർച്ചെ കവർച്ചാശ്രമം നടന്നത്. കഴിഞ്ഞ മാർച്ച് ഒന്നിന് ഈസ്ഥാപനത്തിനോട് ചേർന്നു പ്രവർത്തിക്കുന്ന ജ്വല്ലറിയിലും സമാന രീതിയിൽ കവർച്ചാ ശ്രമം നടന്നിരുന്നു. രണ്ടും ഒരേ സംഘം തന്നെയാണെന്നാണ് സിസിടിവി ദ്യശ്യങ്ങളിൽനിന്നും കവർച്ചാ രീതിയിൽനിന്നും വ്യക്തമാകുന്നത്. ധനകാര്യ സ്ഥാപനത്തിൽ പണവും പണയ ഉരുപ്പിടികളും ഉൾപ്പെടെ മൂന്നു കോടിയിലേറെ രൂപയുടെ മുതൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. തൃക്കാരിയൂര്‍ പതിക്കല്‍ സദാനന്ദന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇന്നലെ പുലര്‍ച്ചെ 1.30നും രണ്ടിനും മധ്യേയാണ് മോഷ്ടാക്കള്‍ എത്തിയതെന്നു സ്ഥാപനത്തിലെ സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. രണ്ടുപേരടങ്ങുന്ന സംഘമാണ് കവർച്ചക്കെത്തിയത്. ഇവര്‍ സ്ഥാപനത്തിന്റെ രണ്ടു ഷട്ടറുകളുടേയും പൂട്ടുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയാണ് അകത്തുകടന്നത്. പിന്നീട് ഉള്ളിലുള്ള വാതിലിന്റെ പൂട്ട് തകർക്കുന്നതിനിടെ അലാറം മുഴങ്ങിയപ്പോള്‍ മോഷ്ടാക്കള്‍…
Read Moreകെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണം; പിഎസ്സി ഉദ്യോഗാർഥികളുടെ ഹർജിയിൽ വീണ്ടും ഹൈക്കടതി ഉത്തരവ്
കൊച്ചി: കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. മുഴുവൻ താത്കാലിക ഡ്രൈവർമാരെയും ഏപ്രിൽ 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ 1,565 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടേണ്ടിവരും. പിഎസ്സി ഉദ്യോഗാർഥികളുടെ ഹർജിയിലാണ് നടപടി. 2,455 ഒഴിവുകളിൽ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നൽകണം. ഈ മാസം 30നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേർത്ത് തൽസ്ഥിതി വിവരറിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 താല്‍ക്കാലിക കണ്ടക്ടർമാർക്കാണ് നേരത്തെ പിരിച്ചുവിട്ടത്.
Read Moreകടവൂരിൽ യുവാവ് കുത്തേറ്റു മരിച്ചു; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
പോത്താനിക്കാട്: കടവൂരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം മൂത്ത് ഒരാൾ കുത്തേറ്റുമരിച്ചു. കടവൂർ പൂതക്കുഴിയിൽ മണിയുടെ മകൻ വിദ്യാധരൻ (33) ആണ് കൊല്ലപ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയായ വിദ്യാധരൻ ഇന്നലെ വൈകുന്നേരം 6.30ഓടെ കാളിയാർ പുഴയുടെ പരിതപ്പുഴ ചെക്ക് ഡാമിൽ കുളിക്കുവാൻ എത്തിയശേഷം സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രി ഒൻപതോടെ ചെക്ക് ഡാമിന്റെ പാലത്തിൽവച്ചാണ് കുത്തേറ്റത്. ഉടൻ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 11 ഓടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാധരന്റെ സുഹൃത്ത് എൽദോസ് പോലീസിൽ കീഴടങ്ങി. വിദ്യാധരന്റെ ഭാര്യ സംഗീത. മകൻ: ആദിത്യൻ (എൽകെജി വിദ്യാർഥി). പ്രതി എൽദോസ് സിപിഎം കടവൂർ മേഖലയിലെ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസഫ് വാഴയ്ക്കന്റെ വാഹനം തടഞ്ഞതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമാണ്.
Read Moreകണ്ടെയ്നര്‍ ലോറി പിന്നില്‍ ഇടിച്ച് വൈറ്റില ബൈപ്പാസ് മേല്പ്പാലത്തില്നിന്നു കാര്‍ താഴേക്കു മറിഞ്ഞു; എളമക്കര സ്വദേശി അര്ജുന് ഗുരുതര പരിക്ക്
കൊച്ചി: കണ്ടെയ്നര്‍ ലോറി പിന്നില്‍ ഇടിച്ചതിനെ തുടർന്നു വൈറ്റില ബൈപ്പാസ് മേല്പ്പാലത്തില്നിന്നു കാര്‍ താഴേക്കു മറിഞ്ഞു. ഇന്നു രാവിലെ 8.45 ഓടെയാണ് സംഭവം. കാര്‍ഡ്രൈവര്‍ എളമക്കര സ്വദേശി അര്ജുന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടപ്പള്ളിയില്‍നിന്നു വൈറ്റില ഭാഗത്തേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. ലോറി കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിലെ കൈവരികളും വൈദ്യുതി പോസ്റ്റും തകര്‍ത്താണ് കാര്‍ റെയില്‍വേ ട്രാക്കിനു സമീപത്തേക്കു വീണത്. പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് സംഭവം ആദ്യം കണ്ടത്. പിന്നീട് നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്നു വൈറ്റില മേല്‍പ്പാലത്തില്‍ 15 മിനിറ്റോളം ഗതഗതക്കുരുക്കുണ്ടായി. പാലാരിവട്ടം പോലീസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Read Moreഅതിക്രമങ്ങൾക്കു വിധേയരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമായി സഖി-വണ്‍ സ്റ്റോപ്പ് സെന്റർ ഒരുങ്ങുന്നു; 24 മണിക്കൂർ സേവനം; ഇരയ്ക്കുവേണ്ട സംരക്ഷണം ഒരു കുടക്കീഴിൽ
സീമ മോഹൻലാൽ കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അതിക്രമത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി സഖി-വണ്‍ സ്റ്റോപ്പ് സെന്റർ ഒരുങ്ങുന്നു. കാക്കനാട് ഒബ്സർവേഷൻ സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ജില്ലയിലെ സഖി-വണ്‍ സ്റ്റോപ്പ് സെന്റർ പ്രവർത്തനത്തിനായി ഒരുങ്ങുന്നത്. അതിക്രമത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ വൈദ്യസഹായം, ചികിത്സ, നിയമസഹായം, കൗണ്‍സിലിംഗ്, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് സഖി-വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ലക്ഷ്യം. നൂറു ശതമാനം കേന്ദ്രസഹായത്തിൽ വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ജില്ല കളക്ടർ അധ്യക്ഷനായ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കീം നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് നിർഭയാ സെൽ ആണ് വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ലിംഗ പദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ഏതു സമയത്തും അഭയം തേടാവുന്ന സ്ഥാപനമാണിത്. ഒരു വനിതാ…
Read Moreഭാര്യയും മക്കളുമായി പിണങ്ങി കഴിഞ്ഞിരുന്ന പിതാവ് മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; മകൾ ഉച്ചത്തിൽ നിലവിളിച്ചതിനാൽ രക്ഷപ്പെട്ടു; കൊച്ചിയിൽ നടന്ന സംഭവമിങ്ങനെ..
പെരുന്പാവൂർ: പന്ത്രണ്ടു വയസുകാരിയായ മകളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. തൃക്കാക്കര ഞാലകം സ്വദേശി തന്പിക്കുടി അബൂബക്കറി (43) നെയാണ് പെരുന്പാവൂർ പോലീസ് അറസ്റ്റുചെയ്തത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് അബൂബക്കറിനെ വിട്ട് ഭാര്യയും രണ്ടു പെൺമക്കളും ഇവരുടെ പെരുന്പാവൂരിലുള്ള അനുജത്തിയുടെ വീട്ടിലാണ് താമസിക്കുന്നത്. കുടുംബവുമായി അബൂബക്കർ കാലങ്ങളായി അകൽച്ചയിലായിരുന്നു. കളമശേരിയിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ ദിവസവും മദ്യപിച്ചെത്തുന്ന പ്രതി ഭാര്യയെ മർദിക്കുക പതിവായിരുന്നു. ഇതേത്തുടർന്നാണ് ഭാര്യയും മക്കളും വീട്ടിൽ നിന്നു മാറിത്താമസിച്ചത്. പലപ്രാവശ്യം ഇവരെ അബൂബക്കർ തിരിച്ചുവിളിച്ചെങ്കിലും ഇവർ വരാൻ തയാറായില്ലെന്നു പറയുന്നു. ബുധനാഴ്ച വൈകിട്ട് ഏഴോടെ മക്കളെ കാണാനെന്നപേരിൽ പെരുന്പാവൂരിലെത്തിയ അബൂബക്കർ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് രണ്ടു കുപ്പികളിലായി രണ്ടു ലിറ്റർ പെട്രോൾ കരുതിയിരുന്നു. ആദ്യം ഇളയമകളെ അടുത്തുവിളിച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച അബൂബക്കർ തുടർന്ന് സ്വന്തം ദേഹത്തും ഒഴിച്ചു. പ്രതി കൈയിൽ കരുതിയിരുന്ന സിഗററ്റ്…
Read More