കൊച്ചി: യുഡിഎഫ് കണ്വീനറും ചാലക്കുടി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ ബെന്നി ബഹനാനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നോടെ കൊച്ചി കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഐസിയുവിൽ കഴിഞ്ഞുവരുന്ന ബെന്നിയെ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയമാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും 48 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഒരാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലത്തെ പര്യടനങ്ങൾ പൂർത്തിയാക്കി രാത്രി ഏറെ വൈകിയാണ് ബെന്നി വീട്ടിലെത്തിയത്. അതേസമയം, സ്ഥാനാർഥിയുടെ തുടർ പ്രചരണങ്ങൾ ഇന്ന് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് അന്തിമ രൂപം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ ഇന്ന് ചാലക്കുടി മണ്ഡലത്തിൽ എത്താനിരുന്നതാണ്. ഉച്ചകഴിഞ്ഞ് രണ്ടിന് നെടുന്പാശേരിയിലും വൈകിട്ട് നാലിന് സൗത്ത് വാഴക്കുളത്തെ തടിയിട്ട പറന്പിലും അഞ്ചിന് കുറുമശേരിയിലും പ്രസംഗിക്കാനാണ് സുധീരൻ എത്താനിരുന്നത്. കൂടാതെ തുറവൂർ,…
Read MoreCategory: Kochi
കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട; കുട്ടിയുടെ അടിവസ്ത്രത്തിലും, യുവതിയുടെ വസ്ത്രത്തിനുള്ളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്
നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ദോഹയിൽനിന്നും എയർ ഇന്ത്യാ വിമാനത്തിൽവന്ന മലപ്പുറം സ്വദേശിനിയായ യുവതിയുടെയും ഒപ്പമുണ്ടായിരുന്ന കുട്ടിയുടെയും അടിവസ്ത്രങ്ങളിൽനിന്നുമാണ് 2,650 ഗ്രാം സ്വർണം കണ്ടെടുത്തത്. കുട്ടിയുടെ നാപ്കിനിനുള്ളിൽ 116.6 ഗ്രാം സ്വർണ മിശ്രിതവും യുവതിയുടെ അടിവസ്ത്രങ്ങൾക്കുള്ളിൽ തങ്കത്തിന്റെ മാലയും സ്വർണവും ഒളിപ്പിച്ച നിലയിലായിരുന്നു. ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സംശയംതോന്നി വിദഗ്ധ പരിശോധന നടത്തുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്വർണം കസ്റ്റംസ് കണ്ടുകെട്ടിയിട്ടുണ്ട്. പിടികൂടിയ സ്വർണത്തിന് 40 ലക്ഷത്തിലധികം രൂപ വിലയുണ്ട്.
Read Moreപിറവത്ത് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നു; ചത്തുവീഴുന്ന കാക്കകൾ ഉടനെ ഉണങ്ങിപ്പോകുന്ന അവസ്ഥയിലും; ജനം ആശങ്കയിൽ
പിറവം: പിറവത്ത് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നത് നാട്ടുകാരിൽ ആശങ്കയുളവാക്കുന്നു. പാഴൂർ കല്ലുമാരിക്ക് സമീപമാണ് കഴിഞ്ഞ രണ്ടാഴ്ചയോളമായി കാക്കകൾ ചത്തു വീഴുന്നത്. കല്ലുമാരിയിൽ ചേന്പാലയിൽ വിനോദിന്റെ പുരയിടത്തിലെ ആഞ്ഞിലിമരത്തിലാണ് കാക്കകൾ കൂടുതലായും തന്പടിക്കുന്നത്. ഇതിന്റെ ചുവട്ടിലാണ് കാക്കകൾ ചത്തുകിടക്കുന്നതു കണ്ടത്. കഴിഞ്ഞ രണ്ടാഴ്ചയായി ഒന്നും രണ്ടുമൊക്കെ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെടാറുണ്ടെങ്കിലും കാര്യമാക്കിയില്ല. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി നിരവധി കാക്കകൾ ചത്തതോടെയാണ് ആശങ്ക പരന്നത്. ചത്തുവീഴുന്ന കാക്കകൾ ഉടനെ ഉണങ്ങിപ്പോകുന്ന അവസ്ഥയിലാണ്. സംഭവത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. ഇന്നലെ എറണാകുളം റീജണൽ ക്ലിനിക്കൽ ലബോറട്ടറിയിലെ വെറ്ററിനറി സർജൻ ആർ. ഉണ്ണികൃഷ്ണൻ, എപ്പിഡമോളജിസ്റ്റ് കെ. റസീന എന്നിവർ കല്ലുമാരിയിൽ എത്തിയിരുന്നു. ചത്തുവീണ കാക്കകളെ പരിശോധിക്കുകയും ആന്തരിക അവയവങ്ങൾ കൂടുതൽ പരിശോധനയക്കായി ശേഖരിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ കാക്കകൾ ചത്തതിന്റെ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സർജൻ പറഞ്ഞു. കാക്കകൾ ചത്ത് ഏറെ താമസിയാതെ ഉണങ്ങിപ്പോകുന്നതാണ്…
Read Moreഅമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്; പ്രളയത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ; എൽഡിഎഫ് വിയർക്കുന്നു
ജോണ്സണ് വേങ്ങത്തടം കൊച്ചി: കേരളത്തിന്റെ പ്രളയദുരന്തത്തിനു കാരണം അശാസ്ത്രീയമായി ഡാമുകൾ തുറന്നതാണെന്ന ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പ്രഹരമേറ്റു എൽഡിഎഎഫ്. പ്രളയത്തിൽ കേരള സർക്കാർ പ്രതിക്കൂട്ടിലാണ്.ഇതു ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു കനത്ത തിരിച്ചടിയാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ തരംഗമുണ്ടാക്കി പിടിച്ചെടുക്കാൻ രാഹുൽ ഗാന്ധി നേരിട്ടവതരിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായി പ്രളയത്തിലെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കുറ്റപ്പെടുത്തലും വന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ എൽഡിഎഫ് വിഷമിക്കുകയാണ്. സംഭവത്തിൽ ജ്യുഡീഷ്യൽ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകുന്പോൾ പ്രതിക്കൂട്ടിലാകുന്നത് സർക്കാർ തന്നെയാണ്. പ്രളയാനന്തര കേരളത്തിലെ ജനനായകനായി മുഖ്യമന്ത്രി പിണറായി വിജയനെ ഉർത്തിക്കാട്ടാനായിരുന്നു സർക്കാർ ശ്രമം. ഇത് ആകെ പൊളിയുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ചാൽ പ്രളയകാലത്തെ മരണത്തിന് ഉത്തരവാദി സർക്കാർ സംവിധാനമാണ്. അണക്കെട്ടിലെ ജലനിരപ്പ് കണ്ടു കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചു ധനലാഭം…
Read Moreകലൂർ മദ്യവിൽപ്പനശാലയിൽ സ്റ്റോക്ക് വ്യത്യാസം;നഷ്ടം ജീവനക്കാരിൽനിന്ന് ഈടാക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കളമശേരി: ബിവറേജ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലയിലെ സ്റ്റോക്ക് വ്യത്യാസം കണ്ടെത്തിയതിന് ശിക്ഷാ നടപടിയായി ജീവനക്കാരിൽനിന്ന് തുക ഈടാക്കാനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. കലൂർ ചില്ലറ വിൽപ്പനശാലയിലെ ജീവനക്കാർ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഇടക്കാല ഉത്തരവ്. ജീവനക്കാരായ ജി. ശിവകുമാർ, ബാബു എന്നിവരാണ് കോടതിയെ സമീപിച്ചത്. ആറ് ജീവനക്കാർ വേണ്ടിടത്ത് രണ്ടു ജീവനക്കാരെ മാത്രമേ കലൂരിൽ നിയമിച്ചിട്ടുള്ളുവെന്നും ജോലി ഭാരം കാരണം സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കാനാകുന്നില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇത് അംഗീകരിച്ചാണ് താൽക്കാലിക ഉത്തരവ് നൽകിയിരിക്കുന്നത്. 2018 ഏപ്രിൽ ഒന്ന് മുതൽ ജൂലൈ 13 വരെ 4.23 ലക്ഷം രൂപയുടെ കുറവാണ് സ്റ്റോക്കിൽ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇവിടെയുള്ള ജീവനക്കാരിൽനിന്ന് 1.90 ലക്ഷം രൂപ വീതം പിടിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ കാലയളവിൽ ചില്ലറ വിൽപ്പനശാലയിൽ ഒരു മാനേജർ പോലുമില്ലായിരുന്നു. രണ്ടു സെയിൽസ്മാൻ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ…
Read Moreറോ റോ ജെട്ടി: പാർക്കിംഗ് മേഖല ജലമെട്രോയ്ക്കു വിട്ടുകൊടുക്കില്ലെന്ന് ഫോർട്ട് വൈപ്പിൻ നിവാസികൾ
വൈപ്പിൻ: ഫോർട്ട് വൈപ്പിനിൽ റോ റോ ജങ്കാർ ജെട്ടിക്ക് സമീപം വാഹന പാർക്കിംഗ് കേന്ദ്രം സജ്ജമാക്കാൻ ഉദേശിച്ച സ്ഥലം കൊച്ചി ജലമെട്രോയ്ക്കു വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്ന് ഫോർട്ട് വൈപ്പിൻ നിവാസികൾ. കൊച്ചിമെട്രോ അധികൃതർ ജലമെട്രോയുമായി ബന്ധപ്പെട്ട ബോർഡ് സ്ഥാപിച്ച് സ്ഥലം സ്വന്തമാക്കിയതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. യാതൊരു കാരണവശാലും പാർക്കിംഗ് കേന്ദ്രമല്ലാതെ ഈ സ്ഥലത്ത് മറ്റൊരു നിർമാണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. ജങ്കാറിൽ കയറാൻ മണിക്കൂറുകളോളം റോഡരികിൽ വിരിനിൽക്കുന്ന വാഹനങ്ങൾ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ജെട്ടിയോട് ചേർന്നുള്ള സ്ഥലം പാർക്കിംഗ് കേന്ദ്രമാക്കാൻ നിർദേശയമുയർന്നത്. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന യാത്രക്കാർ കുട്ടികളുടെ ഡയപ്പറും മറ്റ് വേസ്റ്റുകളും റോഡുകളിൽ ഉപേക്ഷിക്കുകയോ തൊട്ടടുത്ത വീട്ടുവളപ്പുകളിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. ഇത് മേഖലയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ മറ്റൊരു പരാതി. പാർക്കിംഗ് കേന്ദ്രം…
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് സ്വദേശി കോതമംഗലം പോലീസിന്റെ പിടിയിൽ
കോതമംഗലം: വിദേശജോലി വാഗ്ദാനം ചെയ്ത് നിരവിധി പേരിൽ നിന്നായി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയെ കോതമംഗലം പോലീസ് പിടികൂടി. മലമ്പുഴ സ്വദേശി പാലക്കാട് കൽമണ്ഡപത്തിന് സമീപം മണലി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന രാജ് നിവാസിൽ രാജേഷ് രാജു (38) ആണ് പിടിയിലായത്. പോലീസിനു പിടികൊടുക്കാതെ നാളുകളായി മുങ്ങി നടക്കുകയായിരുന്നു പ്രതി. ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. മഫ്ടിയിൽ പിന്തുടർന്ന പോലീസ് പ്രതിയുടെ വാഹനം ഇന്നലെ വൈകുന്നേരം തമിഴ്നാട് ഉടുമൽപേട്ടയിൽ ട്രാഫിക് സിഗ്നലിൽകുരുങ്ങിയപ്പോൾ സാഹസികമായാണ് പിടികൂടിയത്. കോതമംഗലം കീരംപാറ, വടാട്ടുപാറ, പുന്നേക്കാട്, പാലമറ്റം എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് 57 ലക്ഷം രൂപയോളം ഇയാൾ തട്ടിയതായാണ് അറിയുന്നത്. കൂടുതൽപേർ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. തെളിവെടുപ്പുകൾക്കു ശേഷമേ കൂടുതൽ വിവരം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ…
Read Moreആലുവയിലെ വ്യാജമദ്യ വേട്ട; പ്രതിയെ കൂടുതൽപേർ സഹായിച്ചതായി സൂചന: അന്വേഷണം നടത്താനൊരുങ്ങി എക്സൈസ് സംഘം
കൊച്ചി: ആലുവയിൽനിന്ന് 100 ലിറ്റർ നിറം ചേർത്ത ചാരായവും 100 ലിറ്റർ വാഷും പിടിച്ചെടുത്ത സംഭവത്തിൽ തുടർ അന്വേഷണം നടത്താൻ എക്സൈസ് സംഘം. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം നടത്താൻ പ്രതിയെ കൂടുതൽപേർ സഹായിച്ചതായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ അധികൃതർ ഒരുങ്ങുന്നത്. വർഷങ്ങളായി ചാരായ വിൽപ്പന നടത്തിവന്നിരുന്ന പ്രതി വിശ്വസ്തരായ ആളുകൾക്ക് മാത്രമാണ് ചാരായം നൽകിയിരുന്നത്. കടയിൽനിന്നും ചാരായം ആലുവ പരിസരങ്ങളിലെ നിരവധി ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുത്തിരുന്നതായ വിവരവും അധികൃതർക്ക് ലഭിച്ചു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച വൻതോതിൽ വ്യാജമദ്യം ഉത്പ്പാദിപ്പിക്കുവാൻ സാധ്യതയുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആലുവ പുതിയിടം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വൻതോതിൽ വ്യാജമദ്യം പിടികൂടിയത്. വ്യാജമദ്യ നിർമാണം നടത്തിയ ആലുവ പുതിയിടം സ്വദേശി ഷാജനാണ് (40) ചാരായവും വാഷുമായി പിടിയിലായത്. പിന്നീട്…
Read Moreദി ട്രേഡിംഗ് ആൻഡ് ചിട്ടി ഫണ്ട്സ് നിക്ഷേപത്തട്ടിപ്പ്; 83 ലക്ഷവുമായി മുങ്ങിയ ഡയറക്ടർ ഭൂഷൺ പോലീസ് പിടിയിൽ
വൈപ്പിൻ: നിക്ഷേപകരെ വഞ്ചിച്ച് 83 ലക്ഷം തട്ടിയെടുത്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നായരന്പലം ദി ട്രേഡിംഗ് ആൻഡ് ചിട്ടി ഫണ്ട്സ് ഡയറക്ടറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോലീസ് കേസെടുത്തതിനെത്തുടർന്ന് ഒളിവിലായിരുന്ന ഡയറക്ടർ നായരന്പലം ഗുരുമന്ദിരത്തിന് സമീപം താമസിക്കുന്ന പുത്തലത്ത് ചന്ദ്രൻ മകൻ ഭൂഷണ് (51) ഇന്നലെയാണ് അറസ്റ്റിലായത്. ഇയാൾ മൂന്നാം പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഒന്നാം പ്രതിയായ മാനേജിംഗ് ഡയറക്ടർ നായരന്പലം കാട്ടിപ്പറന്പിൽ പ്രഭാകരന്റെ മകൻ ജോഷി (57) യെ കഴിഞ്ഞ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇയാൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ ഇനി മൂന്ന് ഡയറക്ടർമാരെക്കൂടി പിടികൂടാനുണ്ട്. മൂവരും ഒളിവിലാണ്. നിക്ഷേപം നടത്തിയവർക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ വന്നപ്പോൾ നിക്ഷേപകർ നൽകിയ പരാതിയിൽ ഞാറക്കൽ പോലീസാണ് കേസെടുത്തത്. 13.5…
Read Moreതൊടുപുഴയിൽ മർദനമേറ്റ ഏഴുവയസുകാരന്റെ നില ഗുരുതരം; തലച്ചോറിന്റെ പ്രവർത്തനം നിലച്ചു
കൊച്ചി: തൊടുപുഴ കുമാരമംഗലത്ത് ക്രൂരമർദനമേറ്റു ഗുരുതരാവസ്ഥയിൽ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജിൽ വെൻറ്റിലേറ്ററിൽ കഴിയുന്ന ഏഴുവയസുകാരന്റെ തലച്ചോറിന്റെ പ്രവർത്തനം പൂർണമായി നിലച്ച നിലയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ. കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നും മറ്റ് അവയവങ്ങൾ പ്രവർത്തിക്കുന്നതിനാൽ കുട്ടിയ്ക്ക് ദ്രവരൂപത്തിൽ നൽകിവരുന്ന ആഹാരത്തിന്റെ തോത് ഇന്നും വർധിപ്പിക്കാൻ ശ്രമിക്കുമെന്നും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും അധികൃതർ പറഞ്ഞു. ന്യൂറോ ഐസിയുവിൽ വെന്റിലേറ്ററിൽതന്നെ തുടരുന്ന കുട്ടിയ്ക്ക് ദ്രവരൂപത്തിൽ നൽകിവരുന്ന ആഹാരത്തിന്റെ തോത് ഇന്നലെ വർധിപ്പിച്ചിരുന്നു. ഡോക്ടർമാരടങ്ങുന്ന സംഘം മുഴുവൻ സമയവും ആരോഗ്യനില സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തുന്നുണ്ട്. അതേസമയം, എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള ഇന്ന് വൈകിട്ട് ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിക്കും.
Read More