ആലുവ: ദേശീയപാതയോരത്തെ കെട്ടിടത്തിനു മുന്നിലെ കുന്ന് ഇടിച്ചു നിരത്തിയെടുക്കാൻ കെട്ടിടം രാഷ്ടീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കിമാറ്റി കെട്ടിട ഉടമയുടെ അതിബുദ്ധി. ആലുവ ടിവിഎസ് കവലയ്ക്കും എച്ച്എംടി കവലയ്ക്കുമിടയിൽ പഴയ ദേശീയപാതയിൽ സ്വകാര്യവ്യക്തി നിർമിക്കുന്ന കെട്ടിടത്തിന് മുന്നിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് എതാനും ദിവസം മുന്പ് നിർത്തിവെച്ച മണ്ണെടുപ്പാണ് ഇന്നലെ രാഷ്ട്രീയ പാർട്ടിയുടെ സഹായത്തോടെ പൂർത്തീകരിച്ചശേഷം മുറികൾ നേതാക്കന്മാർക്കു നൽകിയത്. ഇതിനെത്തുടർന്ന് സിപിഐ കളമശേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിച്ചു. ഇന്നലെ നടന്ന ഓഫീസ് ഉദ്ഘാടനത്തിൽ ഇടതു മുന്നണി നേതാക്കന്മാരോടൊപ്പം പരാതിക്കാരും പങ്കെടുത്തു. ഇന്നലെ രാവിലെയോടെ ജെസിബിയുമായി മണ്ണ് മാറ്റാൻ ശ്രമം ആരംഭിച്ചപ്പോൾത്തന്നെ നിരവധി പേർ വില്ലേജ് ഓഫീസിലും മറ്റ് അധികാരികളെയും വിവരം വിളിച്ചറിയിച്ചിരുന്നു. എന്നാൽ ഇവരാരുംതന്നെ ഇവിടേയ്ക്കു തിരിഞ്ഞ് നോക്കിയില്ല. കളമശേരി എസ്ഐ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെച്ചാണ് സഹകരിച്ചത്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടിയുടെ…
Read MoreCategory: Kochi
യാത്രക്കാർ രണ്ടുകോടി കടന്നു; വിപുലമായ ആഘോഷങ്ങളുമായി കൊച്ചി മെട്രോ; അതിഥികളായി സിനിമാ താരങ്ങളും
കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം രണ്ടു കോടി കടന്നതിനോടനുബന്ധിച്ച് -മെട്രോ ടു ക്രോർ ഫിയസ്റ്റ്- ആഘോഷ പരിപാടിയുമായി കൊച്ചി മെട്രോ. ഇന്നു വൈകുന്നേരം 6.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ സിനിമാ താരങ്ങളായ ജയസൂര്യ, നിഖില വിമൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. ആക്സിസ് ബാങ്ക്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ജെഡി ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഫാഷൻഷോയും അരങ്ങേറും. പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡിന്റെ പ്രകടനവും നടക്കും. ജയസൂര്യ, നിഖില, കൊച്ചി മെട്രോ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്കു തുടക്കം കുറിക്കും. പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ ലുലുമാളിന് എതിർവശത്തുള്ള പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.…
Read Moreസംസ്ഥാനത്ത് കഴിഞ്ഞ വർഷം ചീറിപ്പാഞ്ഞതു നാലര ലക്ഷം വാഹനങ്ങൾ; ഈടാക്കിയ പിഴ ആറു കോടി രൂപ
കൊച്ചി: വേഗപരിധി കവിഞ്ഞു ചീറിപ്പാഞ്ഞ വാഹനങ്ങളിൽനിന്നു കഴിഞ്ഞ ഒരു വർഷത്തിനിടെ മോട്ടോർ വാഹനവകുപ്പ് ഈടാക്കിയത് ആറു കോടി രൂപ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളാണ് അതിവേഗക്കാരെ കുടുക്കിയത്. ഒരുവർഷത്തിനിടെ കാമറയിൽ കുടുങ്ങിയത് 4,54,567 വാഹനങ്ങൾ. ഇതിൽ 1,56,975 പേരിൽനിന്നായി പിഴയിനത്തിൽ ഈടാക്കിയത് 6,39,51,600 രൂപ. കുടുങ്ങിയവരിൽ പലരും ഒരുമാസത്തിനിടെ പലതവണ പിടിക്കപ്പെട്ടു. ഒരുദിവസത്തിൽതന്നെ ഒന്നിലധികംതവണ വേഗപരിധി ലംഘിച്ചു പാഞ്ഞവരുമുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഗതാഗതനിയമം ലഘിച്ചതിന്റെ പേരിൽ 47,367 പേർക്കു ലൈസൻസ് നഷ്ടമായി. ഗതാഗത നിയമം ലംഘിക്കപ്പെട്ടതിന്റെ പേരിൽ അധികൃതർ നോട്ടീസ് നൽകിയിട്ടും പിഴ അടയ്ക്കാത്ത വിരുതന്മാരുമുണ്ട്. ഇവർക്കെതിരേ നടപടിയെടുത്തു വരുന്നു. കഴിഞ്ഞവർഷം മാത്രം 40,181 അപകടങ്ങളിലായി 4,303 പേർക്കു ജീവൻ നഷ്ടപ്പെട്ടു. 45,458 പേർക്കു പരിക്കേറ്റു. ഇതിൽ ഭൂരിഭാഗം അപകടങ്ങൾക്കും കാരണം അമിതവേഗമായിരുന്നു. വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ നടപടികൾ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ…
Read More‘മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇത് അവസാന തെരഞ്ഞെടുപ്പെന്ന് പിസി വിഷ്ണുനാഥ്
തൃപ്പൂണിത്തുറ: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ അത് ഇന്ത്യയിലെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ തൃപ്പൂണിത്തുറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമ ആക്രമണത്തിൽ ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ ഫോട്ടോ ഷൂട്ട് നടത്തി സൈനികരെ അപമാനിച്ച മോദി കോൺഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ട. വാഗ്ദാനം ചെയ്ത പത്തു ലക്ഷം തൊഴിൽ ചോദിച്ചപ്പോൾ പട്ടിയെ പിടിക്കാൻ പറഞ്ഞ നായനാർ സർക്കാരിന്റെ ഹിന്ദി പതിപ്പാണ് മോദി സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കൺവൻഷൻ നടന്ന ലായം കൂത്തമ്പലത്തിലേക്ക് മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ ഹൈബി ഈഡനെ എതിരേറ്റത്. മുൻ മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ, പി.ടി. തോമസ് എംഎൽഎ., ടി.ജെ. വിനോദ്, ഐ.കെ.രാജു, എം.എ.ചന്ദ്രശേഖരൻ, എൻ.വേണുഗോപാൽ, കെപിസിസി നിർവാഹക സമിതിയംഗങ്ങളായ കെ.ബി.മുഹമ്മദ് കുട്ടി,…
Read Moreനടിയെ ആക്രമിച്ച കേസ്; പ്രാഥമിക വാദം ഏപ്രിൽ അഞ്ചിലേക്ക് മാറ്റി; കേസ് വിചാരണ വനിതാ ജഡ്ജി അധ്യക്ഷയായ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ തുടങ്ങി. പ്രാഥമിക വാദം കേൾക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റിയതായും കോടതി അറിയിച്ചു. ഹൈക്കോടതി വിധിയനുസരിച്ച് വനിത ജഡ്ജി അധ്യക്ഷയായ സിബിഐ കോടതിയാണ് കേസ് വിചാരണയ്ക്ക് പരിഗണിക്കുന്നത്. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ യുവ നടി ആക്രമണത്തിനിരയായത്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം നടിയുടെ വാഹനം ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. നടൻ ദിലീപും പൾസർ സുനിയുമടക്കം കേസിൽ 11 പ്രതികളുണ്ട്.
Read Moreതെറ്റുകണ്ടാൽ ആപ്പിലിടാം..,കോളജുകളിലെത്തി വോട്ടു തേടൽ പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
കൊച്ചി: കോളജുകളിൽ കൂട്ടമായോ ഒറ്റയ്ക്കോ എത്തി വോട്ട് ചോദിക്കുന്നതു പെരുമാറ്റച്ചട്ട ലംഘനമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. കോളജുകൾ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. കേരളത്തിൽ പതിവായി ഇത്തരം പ്രചാരണം നടക്കാറുണ്ടെന്നു മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കീഴ്വഴക്കങ്ങൾ ലംഘിക്കാനില്ലെന്നും ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്നു പറഞ്ഞിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഏതു വിഷയവും തെരഞ്ഞെടുപ്പിൽ ഉയർത്താം. അയ്യപ്പന്റെ പേരു പറഞ്ഞു വോട്ടു ചോദിക്കാൻ പാടില്ല. പെരുമാറ്റച്ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കു വിവരം കൈമാറാൻ സി വിജിൽ എന്ന മൊബൈൽ ആപ്ലിക്കേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനങ്ങൾ മൊബൈൽഫോണിൽ പകർത്തി കണ്ട്രോൾ റൂമിലേക്ക് അയയ്ക്കാം. സന്ദേശം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്യും. നൂറു മിനിറ്റിനുള്ളിൽ നടപടി കൈക്കൊള്ളും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ…
Read Moreകീടനാശിനിയുടെ അംശത്തെക്കുറിച്ച് അവർ പറഞ്ഞോ? മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള താരങ്ങളുടെ നുണപരിശോധന കഴിഞ്ഞു
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐയുടെ നുണ പരിശോധന പൂർത്തിയായി. സിനിമാ താരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ, മണിയുടെ മാനേജരായ ജോബി സെബാസ്റ്റ്യൻ, മണിയുടെ സുഹൃത്തുക്കളായ എം.ജി. വിപിൻ, സി.എ. അരുണ്, മുരുകൻ, അനിൽകുമാർ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കിയത്. ചെന്നൈയിലെ ഫോറൻസിക് ലബോറട്ടറിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണു കൊച്ചി കതൃക്കടവിലെ സിബിഐ ഓഫിസിൽ നടന്ന പരിശോധനയ്ക്കെത്തിയത്. ലഭ്യമായ വിവരങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്. 2016 മാർച്ച് ആറിനാണ് കലാഭവൻ മണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ് അന്വേഷണം സിബിഐക്കു വിടുകയുമായിരുന്നു. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്.
Read Moreതട്ടിക്കൊണ്ടുപോകൽ; ഇതരസംസ്ഥാനക്കാരെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടത് 80000 രൂപ
പെരുന്പാവൂർ: ഇതരസംസ്ഥാനക്കാരെ തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ച് ബന്ധുക്കളിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട നാല് ആസാം സ്വദേശികളെ കാലടിയിൽനിന്നു പോലീസ് പിടികൂടി. ആസാം മോറിഗാവ് സ്വദേശികളായ ബാബുൽ ഹുസൈൻ (22), മുഖ്സിദുൽ ഹഖ് (22), അജീജുൽ ഹഖ് (26), ജുൽഫിക്കൽ അലി (20) എന്നിവരെയാണ് പെരുന്പാവൂർ പോലീസ് തന്ത്രപൂർവം അറസ്റ്റു ചെയ്തത്. ആസാം സ്വദേശികളായ മുഹമ്മദ് ഷൂരജ് അലി (43), ഷഫിദുൽ ഇസ്ലാം (42) എന്നിവരെ തട്ടിക്കൊണ്ടുപോയ ശേഷം ഇരുവരുടെയും ആസാമിലെ ബന്ധുക്കളെ വിളിച്ച് മോചനദ്രവ്യമായി 80,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഷൂരജ് അലിയുടെ മകൻ മൊബൈൽ ഫോണ് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഷൂരജ് അലിയേയും ഒപ്പം താമസിച്ചിരുന്ന ഷഫിദുൽ ഇസ്ലമിനേയും പ്രതികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഫോണ് കോൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാതിരിക്കുന്നതിനായി ഷൂരജിന്റെയും ഷഫിദുലിന്റെയും ഫോണിൽനിന്നാണ് നാലംഗസംഘം ബന്ധുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. തുടർന്ന്…
Read Moreഡിടിപിസിയുടെ അനാസ്ഥ; പരിപാലനമില്ലാതെ ഭൂതത്താൻകെട്ട് ബോട്ട്ജെട്ടി നശിക്കുന്നു
കോതമംഗലം: ഭൂതത്താൻകെട്ടിൽ ഡിടിപിസിയുടെ പെഡൽബോട്ടിംഗും കയാക്കിംഗും നിലച്ച് ഒരു വർഷത്തോളമായിട്ടും പുനഃരാരംഭിക്കാൻ നടപടിയായില്ല. ആറു പെഡൽ ബോട്ടുകളും രണ്ടു കയാക്കിംഗ് വഞ്ചികളും ബോട്ടുജെട്ടിയും പരിപാലനമില്ലാതെ നശിക്കുകയാണ്. ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലാണ് പെഡൽ ബോട്ടിംഗിന് സൗകര്യമൊരുക്കിയിരുന്നത്. വിശാലമായ തടാകത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും പെഡൽബോട്ട് യാത്ര പ്രിയപ്പെട്ടതായിരുന്നു. കയാക്കിംഗും ആകർഷകമായിരുന്നു. ബോട്ടുജെട്ടിയുടെയും ബോട്ടുകളുടെയും നിയന്ത്രണം ഡിടിപിസി സ്വകാര്യവ്യക്തികൾക്ക് ലീസിന് നൽകുകയാണ് ചെയ്യുന്നത്. ഇത്തവണ ആരും ഏറ്റെടുക്കാൻ തയാറായില്ല. കർശന നിബന്ധനകളും ഉയർന്ന തുകയുമാണ് കരാറുകാർ വിട്ടുനിൽക്കാൻ കാരണമെന്ന് പറയപ്പെടുന്നു. സീസണ് ആരംഭിച്ചശേഷം ഇവിടെയെത്തുന്ന സഞ്ചാരികളിൽ പലരും പെഡൽബോട്ട് സവാരിക്ക് താത്പര്യം പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഡിടിപിസിക്ക് ലഭിക്കാവുന്ന വരുമാനമാണ് നഷ്ടപ്പെടുന്നത്. ഭൂതത്താൻകെട്ടിലും പെരിയാറിലെ മറ്റു ചില ഭാഗങ്ങളിലും സ്വകാര്യസംരംഭകർ പെഡൽബോട്ടിംഗിനും കയാക്കിംഗിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിടിപിസിയുടെ അനാസ്ഥയാണ് സ്വകാര്യവ്യക്തികൾ നേട്ടമാക്കുന്നതെന്നാണ് ആക്ഷേപം.
Read More2009 ൽ ഹൈബി മോഹിച്ചു, മാഷിനു കിട്ടി; 2019 ൽ മാഷ് മോഹിച്ചു, ഹൈബിക്കു കിട്ടി
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ഹൈബി ഈഡന്റെ വരവ് ഒരു വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം -അന്ന് മോഹിച്ചു, ഇത്തവണ നേടിയെന്ന്. ഇൗ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആദ്യം മുതൽക്കേ ഹൈബിയുടെ പേര് ഉയർന്നുവന്നിരുന്നെങ്കിലും സ്ഥലം എംപിയായ കെ.വി. തോമസിനെ മാറ്റി മറ്റൊരു സ്ഥാനാർഥിയെന്നത് ദുഷ്കരമാണെന്ന് പലരും കരുതി. സിറ്റിംഗ് എംപിമാർക്ക് വീണ്ടും അവസരം നൽകുമെന്ന ഹൈക്കമാൻഡ് അറിയിപ്പും പലയിടങ്ങളിലും കെ.വി. തോമസിന്റെ പേരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതും യുഡിഎഫ് സ്ഥാനാർഥി കെ.വി. തോമസ് തന്നെയാണെന്ന പ്രചാരണങ്ങൾക്ക് ആക്കംകൂട്ടി. എന്നാൽ, ഹൈക്കമാൻഡ് സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടപ്പോഴാകട്ടെ ഹൈബി ഈഡൻ സ്ഥാനാർഥി. ലോക്സഭാ സീറ്റിലേക്ക് മത്സരിക്കാൻ നിശ്ചയിക്കപ്പെട്ടത് അപ്രതീക്ഷിതമായിട്ടാണെങ്കിലും അതിലേക്കുള്ള ഓർമകൾക്ക് ഹൈബി ഈഡന് വർഷങ്ങളുടെ പഴക്കമുണ്ട്. കൃത്യം പറഞ്ഞാൽ പത്ത് വർഷംമുന്പ് 2009 മുതൽക്കേ സീറ്റിനു വേണ്ടി അന്നും മത്സരമുണ്ടായിരുന്നു. അന്നാകട്ടെ കെ.വി. തോമസ് എംഎൽഎയും ഹൈബി ഈഡൻ…
Read More