മൂവാറ്റുപുഴ: മലയോര ജനതയെയും കർഷകരെയും വഞ്ചിച്ച യുഡിഎഫിനെ വീണ്ടും പരാജയപ്പെടുത്തണമെന്ന് മന്ത്രി എം.എം. മണി. ഇടുക്കി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്വന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചേർന്ന മൂവാറ്റുപുഴ നിയോജക മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഞ്ചു വർഷത്തിനിടെ 4750 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ജോയ്സ് ജോർജ് നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ എൽദോ ഏബ്രാഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. ജോയ്സ് ജോർജ്, ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, എൽഡിഎഫ് അസംബ്ലി മണ്ഡലം കണ്വീനർ എൻ. അരുൺ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ, മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. എൽഡിഎഫ് ലോക്സഭാ മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, മുൻ എംഎൽഎ ബാബു പോൾ, നഗരസഭ ചെയർപേഴ്സണ് ഉഷാ ശശിധരൻ, നേതാക്കളായ പി.എം.…
Read MoreCategory: Kochi
കോടതിയലക്ഷ്യത്തിന് പ്രീത ഷാജിക്കു ശിക്ഷ; 100 മണിക്കൂർ രോഗികളെ പരിചരിക്കാൻ ഉത്തരവ്
കൊച്ചി: കോടതിയലക്ഷ്യത്തിന് പ്രീത ഷാജിക്കും ഭർത്താവിനും ശിക്ഷ. ഹൈക്കോടതി ഉത്തരവു ലംഘിച്ചതിനു പ്രീതയും ഭർത്താവും എറണാകുളം ജില്ലാ ജനറൽ ആശുപത്രിക്കു കീഴിലുള്ള കിടപ്പു രോഗികളെ 100 മണിക്കൂർ പരിചരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ദിവസം ആറുമണിക്കൂർ വീതമാണു പരിചരിക്കേണ്ടത്. പരിചരണം നടത്തിയെന്നു മെഡിക്കൽ സൂപ്രണ്ട് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. വീടും പറന്പും ലേലത്തിൽ പിടിച്ചയാൾക്ക് ഒഴിഞ്ഞുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവു പാലിക്കാതിരുന്ന പ്രീത ഷാജിയും ഭർത്താവ് ഷാജിയും സാമൂഹ്യസേവനം അനുഷ്ഠിക്കണമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ഏതു തരത്തിലുള്ള സേവനമാണ് ഇവർ ചെയ്യേണ്ടതെന്നാണു കോടതി ഇന്നു തീരുമാനിച്ചത്. വീടും പറന്പും ഒഴിയാനുള്ള ഉത്തരവു പ്രീത ഷാജിയും കുടുംബവും പാലിച്ചില്ലെന്നാരോപിച്ചു ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. കോടതി വിധി നടപ്പാക്കുന്നതു തടഞ്ഞ ഇവർ പൊതുജന പ്രതിഷേധം…
Read Moreവോട്ടർപട്ടികയിൽ ഇനി എളുപ്പത്തിൽ പേര്ചേർക്കാം; വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് പ്ലേസ്റ്റോറിലുണ്ട്
കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ചെടുത്ത പുതിയ മൊബൈൽ ആപ്പ് -വോട്ടർ ഹെൽപ്പ്ലൈൻ- ഉപയോഗിച്ച് വോട്ടർമാർക്ക് ഇനി വീട്ടിലിരുന്നും വോട്ടർ പട്ടികയിൽ പേരുചേർക്കാം. ഇതിലൂടെ രാജ്യത്തെന്പാടുമുള്ള സമ്മതിദായകർക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ഒരിടത്തുനിന്നു ലഭ്യമാക്കുക എന്നതാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ലക്ഷ്യം. വോട്ടർക്ക് ഈ ആപ്പിലൂടെ തിരിച്ചറിയൽ കാർഡിലെ നന്പർ ഉപയോഗിച്ച് താനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആപ്ലിക്കേഷൻ വഴി തെരയാവുന്നതാണ്. കൂടാതെ വോട്ടർക്ക് മറ്റൊരു നിയോജകമണ്ഡലത്തിലേക്ക് ഷിഫ്റ്റ് ചെയ്യൽ, ഓവർസീസ് വോട്ടർമാർക്കുള്ള സേവനങ്ങൾ, വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യൽ, പരാതികൾ നൽകൽ, എതിർപ്പ് പ്രകടിപ്പിക്കൽ, പ്രവാസി വോട്ടർമാർക്കുള്ള സേവനങ്ങൾ, തുടങ്ങിയ സേവനങ്ങൾ ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. തെരഞ്ഞെടുപ്പ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാനും അതിന്റെ ഡിസ്പോസൽ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ആപ്പിലൂടെ സാധിക്കും. ഒരു നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പട്ടികയിലെ ഒരു എൻട്രി…
Read Moreകൊല്ലത്തു നിൽക്കുന്നതിനേക്കാൾ ഭേദം മലപ്പുറം; നേതൃത്വത്തെ കുത്തി കണ്ണന്താനം
കൊച്ചി: കൊല്ലത്തു മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറത്തു മത്സരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം. ബിജെപി തന്നെ കൊല്ലത്തു മത്സരിപ്പിക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തു മത്സരിക്കാൻ തനിക്കുമേൽ സമ്മർദമുണ്ട്. പക്ഷേ, കൊല്ലത്ത് ആരെയും പരിചയമില്ല. അതിലും ഭേദം തനിക്ക് മലപ്പുറം കിട്ടുന്നതാണ്. മത്സരിക്കാൻ താൽപര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സരിക്കണമെന്നു പാർട്ടിക്കു നിർബന്ധമാണെങ്കിൽ കോട്ടയമോ എറണാകുളമോ പത്തനംതിട്ടയോ വേണം. തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അതുകൊണ്ട് തന്നെ മത്സരിക്കാൻ അവിടെയാണ് താൽപര്യമെന്നും കണ്ണന്താനം പറഞ്ഞു.
Read Moreആഞ്ഞിലിച്ചക്ക പഴുപ്പിക്കാൻ കാർബൈഡ്; വിഷക്കൂട്ടിന് കിലോ വില 100 രൂപ
കൊച്ചി: കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടികൂടി. വഴിയരികിൽ വിൽപ്പനയ്ക്കു വച്ചിരുന്ന ആഞ്ഞിലിച്ചക്കയാണ് കൊച്ചി മരട് പോലീസ് പിടിച്ചെടുത്തത്. മരട് ന്യൂക്ലിയസ് മാളിനു സമീപം കിലോഗ്രാമിനു 100 രൂപ നിരക്കിലാണ് ആഞ്ഞിലിച്ചക്ക വിറ്റിരുന്നത്. വിൽപ്പനക്കാരൻ കുന്നംകുളം സ്വദേശി തന്പിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഷം കലർത്തിയ പഴം വിൽക്കാൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാൾക്കു വേണ്ടിയാണ് താൻ ആഞ്ഞിലിച്ചക്ക വിറ്റിരുന്നതെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ആഞ്ഞിലിച്ചക്ക വിറ്റ വാഹനത്തിൽ നടത്തിയ പരിശോധനയിൽ മുഴുവൻ പെട്ടിയിലും കടലാസിൽ പൊതിഞ്ഞ കാർബൈഡ് വച്ചിരുന്നതായി കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു.
Read Moreമറ്റൊരാളുടെ വാഹന നമ്പറിൽ വാഹന ലോൺ; രണ്ടര വർഷമായിട്ടും നീതി കിട്ടാതെ വാഹന ഉടമ
ആലുവ: മറ്റൊരാളുടെ വാഹന നമ്പറിൽ വാഹന ലോൺ അനുവദിച്ചതിനെത്തുടർന്ന് വെട്ടിലായ ഇരുചക്രവാഹന ഉടമയ്ക്ക് രണ്ടര വർഷം കഴിഞ്ഞിട്ടും നീതിയില്ല. തൃപ്പൂണിത്തുറ മിൽമ ജീവനക്കാരനും ചോറ്റാനിക്കര സ്വദേശിയുമായ തലക്കോട് ചീറനാട്ടുപറമ്പിൽ മനോഹരനാണ് ആർസി ബുക്കിലെ നമ്പറും അനുബന്ധ രേഖകളിലെ നമ്പറും വ്യത്യസ്തമായതിനെത്തുടർന്ന് നെട്ടോട്ടമോടുന്നത്. പ്രശ്നം പരിഹരിച്ച് തരാൻ ലോൺ നൽകിയ സ്ഥാപനമോ മോട്ടോർ വകുപ്പോ പോലീസോ തയാറാകുന്നില്ലെന്ന് എസ്പിക്ക് ഇന്നലെ പരാതി നൽകി കാത്തിരിക്കുകയാണ് വാഹന ഉടമ. വാഹനം വാങ്ങി ആറ് മാസം കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. എന്നാൽ തെറ്റ് തിരുത്തി തരേണ്ടതിനു പകരം ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് എസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു. തിരുവാണിയൂരിലെ എൽഎംഎൽ (ഹീറോ) മോട്ടോഴ്സിൽനിന്നാണ് ഇരുചക്ര വാഹനം 2017 ഓഗസ്റ്റ് 10ന് വാങ്ങുന്നത്. കെഎൽ 39 എൽ 5718 എന്ന നമ്പറിലാണ് രജിസ്റ്റർ ചെയ്തത്. ആദ്യ ഗഡു 10,000 രൂപയും…
Read Moreനാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം ; കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും ; പ്രതി മുൻപും സമാന കേസിൽ പ്രതിയെന്ന് പോലീസ്
വടക്കേക്കര: നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കോട്ടപ്പുറം കോടിശേരി ചന്ദ്രൻ (65) എറണാകുളം പോസ്കോ കോടതിയിൽ കീഴടങ്ങി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ കടയിൽവച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ ശരീരത്തിൽ ഇയാൾ സ്പർശിക്കുന്നതു കണ്ട ചിലർ കുട്ടിയുടെ വീട്ടിൽ വിവരമറിയിച്ചു. തുടർന്നു വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി കൊടുത്തു. ചൈല്ഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗണ്സിലിങ്ങിലാണു പീഡന വിവരങ്ങൾ പുറത്തുവന്നത്. ഒന്നര വർഷം മുന്പ് മറ്റൊരു കുട്ടിയെ സമാനരീതിയിൽ പീഡിപ്പിച്ച സംഭവത്തിലും ചന്ദ്രനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ചന്ദ്രൻ ഇന്നലെയാണു കോടതിയിൽ കീഴടങ്ങിയത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി അടുത്ത ദിവസം ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
Read Moreപൂക്കാട്ടുപടിയിൽ പണംവച്ചു ചീട്ടുകളിയും ലഹരി വില്പനയും ; എല്ലാത്തിനും പോലീസ് ഒത്താശ ചെയ്യുന്നതായി ആരോപണം
കിഴക്കമ്പലം: പുക്കാട്ടുപടി ജംഗ്ഷൻ കേന്ദ്രീകരിച്ച് ലഹരി വില്പനയ്ക്കു പുറമെ പണംവച്ചുള്ള ചീട്ടുകളിയും വർധിച്ചിട്ടും നടപടിയെടുക്കാതെ പോലീസ് ഒത്താശ ചെയ്യുന്നതായി പ്രദേശവാസികൾ. അവധി ദിവസങ്ങളിൽ ഇതര സംസ്ഥാനക്കാരാണ് ചീട്ടുകളിക്കു നേതൃത്വം നൽകുന്നത്. കനാൽ ബണ്ട് റോഡിലെ ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിലും ജംഗ്ഷനോട് ചേർന്നുള്ള കെട്ടിടങ്ങളുമാണ് ഇവരുടെ വിഹാരകേന്ദ്രം. രാപ്പകൽ വ്യത്യാസമില്ലാതെയാണ് വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി ചീട്ടുകളി നടത്തുന്നത്. അവധി ദിവസങ്ങൾക്കു പുറമെ ഇടദിവസങ്ങളിലും ചീട്ടുകളി സജീവമാണെന്ന് നാട്ടുകാർ പറഞ്ഞു.പ്രദേശത്ത് ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയും വില്പനയും തകൃതിയാണെന്ന് നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച് പല തവണ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പോലീസ് പിടികൂടിയാൽത്തന്നെ പണം കൊടുത്ത് കേസ് ഒതുക്കിത്തീർക്കുകയാണെന്നും ആരോപണമുണ്ട്.
Read Moreകച്ചവടക്കാർക്കും തൊഴിലാളികൾക്കും അതിശയക്കാഴ്ച! മുനന്പം ഹാർബറിൽ സ്റ്റാറായി റോക്ക് ലോബ്സ്റ്റർ കൊഞ്ചുകൾ
ചെറായി: മുനന്പം ഹാർബറിൽ വില്പനക്കെത്തിയ റോക്ക് ലോബ്സ്റ്റർ ഇനത്തിൽപെട്ട കൊഞ്ചുകൾ കച്ചവടക്കാർക്കും തൊഴിലാളികൾക്കും അതിശയക്കാഴ്ചയായി. ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലെത്തിയ ബോട്ടുകൾക്കാണ് ഈ മത്സ്യങ്ങൾ ലഭിച്ചത്. തമിഴ്നാട് തീരത്ത് ഇതിന്റെ സാന്നിധ്യമുണ്ടെങ്കിലും കേരളത്തിന്റെ തീരക്കടലിൽ വളരെ അപൂർവമായി ഇവ കാണാറുള്ളത്. സാധാരണ കൊഞ്ചുകളിൽനിന്നു വളരെ വ്യത്യസ്ഥമായ രൂപമാണ് റോക്ക് ലോബ്സ്റ്റർ കൊഞ്ചുകൾക്കുള്ളത്. ഇന്നലെ 16റോക് ലോബ്സ്റ്റർ കൊഞ്ചുകളാണ് വില്പനയ്ക്ക് ഉണ്ടായിരുന്നത്. 350 ഗ്രാം മുതൽ ഒന്നര കിലോഗ്രാംവരെ തൂക്കം വരുന്നവ കൊഞ്ചുകൾ കൂട്ടത്തിലുണ്ടായിരുന്നു. വലുതിന് ഒന്നേകാൽ അടിയോളമാണ് വാൽമുതൽ തലവരെയുള്ള നീളം. ഇതിന്റെ ഇരട്ടി നീളം വരും കൊന്പുകൾക്ക്. കറുത്ത കാലുകളും തലഭാഗത്തെ കറുത്ത പുള്ളികളും സ്വർണ നിറത്തിലുള്ള വരകളുമാണ് ഇവയുടെ പ്രത്യേകത. കിലോഗ്രാമിനു 1500 രൂപയ്ക്കാണ് ഇവ ഇന്നലെ വിറ്റത്. അതേസമയം ജീവനുള്ളവക്ക് കിലോഗ്രാമിനു 3,000 രൂപവരെ വില ലഭിക്കുമെന്ന് ഹാർബറിലെ കച്ചവടക്കാരനായ സജീവ് പറയുന്നു.…
Read Moreകാക്കനാട് കൊലപാതകം; പ്രതികൾ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ; വിശദമായി ചോദ്യം ചെയ്യും
കൊച്ചി: കാക്കനാട് കൊലപാതകത്തിൽ പ്രതികൾ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ. പിടിയിലായ 13 പ്രതികളിൽ ഏഴ് പേരെയാണ് കോടതി 19 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്. ഇവരെ ഇന്നലെ ഉച്ചയോടെയാണു കോടതി കസ്റ്റഡിയിൽ നൽകിയത്. വാഴക്കാല ഓലിക്കുഴി സ്വദേശി അസീസ് (47), മരുമകൻ ആലുവ ശ്രീമൂലനഗരം അനീസ് (34), അസീസിന്റെ ഇളയ മകൻ മനാഫ് (28), കാക്കനാട് ഓലിമുകൾ ഷിഹാബ് (33), വാഴക്കാല ഓലിക്കുഴി സലാം (42), വാഴക്കാല കുഴിപ്പറന്പിൽ ഫൈസൽ (23), വാഴക്കാല സ്വദേശി അലി (40) എന്നിവരെയാണ് കസ്റ്റഡിയിൽ അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം തിരികെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ പറഞ്ഞു. അതിനിടെ, ഇവരെ ഇന്നലെ കാക്കനാട്ടെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തി. വെണ്ണല ചക്കരപ്പറന്പ് സ്വദേശി ജിബിന്റെ കൊലപാതകം നടന്ന വാഴക്കാലയിലെ വീട്ടിലും മൃതദേഹം തള്ളിയ…
Read More