ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്തേക്ക് സന്ദർശക പ്രവാഹം. പൊതുഅവധികൾ തുടർച്ചയായി വന്നതിനാൽ കുടുംബസമേതമാണ് ശിവരാത്രിത്തലേന്ന് പലരും എത്തിയത്. ഇന്ന് രാത്രി പത്തിന് ആരംഭിക്കുന്ന ബലിതർപ്പണത്തോടെ തീർഥാടകപ്രവാഹം പാരമ്യത്തിലെത്തും. കുംഭമാസത്തിലെ വാവ് ആറാം തിയതി ആയതിനാൽ ബലിതർപ്പണം മൂന്നു ദിവസം നീണ്ടുനിൽക്കും. ദേവസ്വം ബോർഡ്, അദ്വൈതാശ്രമം, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ പെരിയാറിന്റെ ഇരുകരകളിലുമായി ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശിവരാത്രിയാഘോഷത്തോടനുബന്ധിച്ച് വ്യാപാര സ്റ്റാളുകൾ സജീവമായി. അമ്യൂസ്മെന്റ് പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും. മണപ്പുറത്ത് എത്തുന്നവർക്കും സാധന സാമഗ്രികൾക്കുമായി 1.5 കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി 1500 ഓളം പോലീസുകാരെ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ വിന്യസിക്കും. സിസിടിവി, ടവറുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. മണപ്പുറത്ത് സ്ഥാപിച്ച താത്കാലിക നഗരസഭാ ഓഫീസിൽ ഇന്ന് വൈകിട്ട് ആറിന് പ്രത്യേക കൗൺസിൽ യോഗം ചേരും. മണപ്പുറത്ത് ഇരു കാറ്റഗറികളിലായി 200…
Read MoreCategory: Kochi
നിർത്തിയിട്ട ലോറികളിൽ മോഷണം; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് മോഷ്ടാവിന്റെ ക്രൂരമർദനം; കളമശേരിയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തം
കളമശേരി: നിർത്തിയിട്ട ലോറികളിലെ മോഷണം തടയാൻ ശ്രമിച്ച ഡ്രൈവർക്ക് മോഷ്ടാവിന്റെ മർദനം. ഇന്നലെ രാത്രി ഇടപ്പള്ളി പത്തടിപ്പാലത്ത് കളമശേരി ട്രഷറിക്കു മുന്നിലായിരുന്നു സംഭവം. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫിനാണ് രണ്ടു തവണയായി ഒരേ മോഷ്ടാവിന്റെ മർദനമേറ്റത്. ഇയാൾ സ്ഥിരം കുറ്റവാളിയായ മട്ടാഞ്ചേരി സ്വദേശി നസീർ (45) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാർക്ക് ചെയ്ത സുഹൃത്തിന്റെ ലോറിയിൽ നിന്നിറങ്ങി ഹനീഫയുടെ ലോറിയിൽ കയറുന്നത് കണ്ടപ്പോഴാണ് പ്രതിയെ തടഞ്ഞത്. എന്നാൽ ഷമീറിനെ തള്ളിയിട്ട് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ബൈക്ക് ഉപേക്ഷിച്ചാണ് പ്രതി ഓടിയത്. തുടർന്ന് ബൈക്ക് പരിശോധിച്ചപ്പോൾ രണ്ടു നമ്പർ പ്ലേറ്റാണ് കണ്ടത്. ഉടൻ കളമശേരി പോലീസിനെ വിവരം അറിയിച്ചു. പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അൽപ്പ നേരം കഴിഞ്ഞ് തിരികെ വന്ന മോഷ്ടാവ് ബൈക്ക് എവിടെയെന്ന് ഡ്രൈവറോട് ചോദിച്ചു. ബൈക്ക് പോലീസ് സ്റ്റേഷനിൽ എത്തിച്ചെന്ന് പറഞ്ഞതോടെ വീണ്ടും മർദ്ദിച്ചതായാണ്…
Read Moreക്ഷീരമേഖലയിൽ പിഡിഡിപി ചെയ്യുന്നതു വലിയ സേവനവും അഭിനന്ദനാർഹവുമാണെന്ന് മന്ത്രി കെ. രാജു
കാലടി: ക്ഷീരമേഖലയിൽ പിഡിഡിപി ചെയ്യുന്നത് വലിയ സേവനമാണെന്നു മന്ത്രി കെ. രാജു. പീപ്പിൾസ് ഡയറി ഡവലപ്പ്മെന്റ് പ്രോജക്ടിന്റെ (പിഡിഡിപി) പീപ്പിൾസ് ഹാപ്പി ഫീഡ്സ് പ്ലാന്റിന്റെയും മിൽക്ക് പൗഡർ പ്ലാന്റിന്റെയും ഉദ്ഘാടനവും സ്ഥാപക ചെയർമാൻ ഫാ. ജോസഫ് മുട്ടുമന സ്മരണാർഥം നൽകുന്ന സംസ്ഥാന ക്ഷീരകർഷക അവാർഡു വിതരണവും പിഡിഡിപി ദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക്ഷീരകർഷകരുടെ പാൽ ശേഖരിക്കുകയും അത് ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിൽ ശുദ്ധമായവ നൽകാൻ പിഡിഡിപിക്കു കഴിയുന്നത് അഭിനന്ദനാർഹമാണ്. ഗുണനിലവാരമില്ലാത്ത ഇതരസംസ്ഥാന പാൽ, രോഗികളെ സൃഷ്ടിക്കാനേ ഉപകരിക്കൂ. ക്ഷീരകർഷകർക്കും മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കും ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതികളാണു പിഡിഡിപി പുതിയതായി ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സർക്കാർ നിയമനിർമാണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.പിഡിഡിപി അങ്കണത്തിൽ നടന്ന ചടങ്ങിൽ എറണാകുളം അങ്കമാലി-അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു.…
Read Moreഅന്യം നിന്നുകൊണ്ടിരിക്കുന്ന കുരുവികൾക്ക് കൂടൊരുക്കി മട്ടാഞ്ചേരി ടിഡി ജിഎൽപി സ്കൂളിലെ കുരുന്നുകൾ
മട്ടാഞ്ചേരി: അന്യം നിന്നുകൊണ്ടിരിക്കുന്ന കുരുവികൾക്ക് കൂടൊരുക്കി അവയുടെ സ്വൈര്യവിഹാരം വീണ്ടും തിരിച്ചു കൊണ്ടുവരുവാൻ തയാറെടുക്കുകയാണ് മട്ടാഞ്ചേരി ടിഡി ജിഎൽപി സ്കൂളിലെ കുരുന്നു വിദ്യാർഥികൾ. വായു മലിനീകരണം കൊണ്ടും വൃക്ഷലതാദികൾ വ്യാപകമായി വെട്ടിനിരത്തിയതിലൂടെയും നാടുവിട്ട പക്ഷികളെയാണ് വീണ്ടും തിരിച്ചുകൊണ്ടുവരുവാനായി വിദ്യാർഥിളുടെയും അധ്യാപകരുടെയും ശ്രമം ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിലെ സാമൂഹിക സംഘടനയായ ജെയിൻ ഫൗണ്ടേഷനാണ് കുരുവികൾക്ക് ഒരു കൂടൊരുക്കാം എന്ന പദ്ധതി കഴിഞ്ഞ പന്ത്രണ്ട് വർഷമായി കൊച്ചിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. സ്കൂളുകളും ലൈബ്രറികളും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ മുകേഷ് ജെയിൻ പറഞ്ഞു. സ്വന്തം വീടുകളിൽ കൂടുകളും പൂമുഖത്ത് പക്ഷികൾക്ക് ദാഹജല കോപ്പകളും സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുകേഷ് കൂടൊരുക്കുന്നതിനാവശ്യമായ മൺകലങ്ങളും പക്ഷികൾക്ക് ദാഹജലം സംഭരിക്കുന്നതിനാവശ്യമായ മൺകോപ്പകളും വിതരണം ചെയ്തു. ചടങ്ങിൽ പക്ഷികളെ സംരക്ഷിക്കു മെന്ന് പ്രതിജ്ഞയും സ്വീകരിച്ചു. പക്ഷികൾക്ക് ദോഷകരമായി മാറുന്ന…
Read Moreലഹരികടത്തിലെ പ്രധാന കണ്ണിയായ കൗസല്യ ടോമി ഒടുവിൽ കുടുങ്ങി; കഞ്ചാവ് സപ്ലൈ ചെയ്യുന്ന ഇടുക്കിക്കാരനായ ആന്ധ്രയിലെ കഞ്ചാവ് കൃഷിക്കാരനെ തേടി പോലീസ്
ആലുവ: ഇടുക്കി കേന്ദ്രമാക്കി ലഹരിക്കടത്തിന് നേതൃത്വം നൽകിയിരുന്ന കൗസല്യ ടോമിയെന്ന പേരിൽ അറിയപ്പെട്ടിരുന്ന ടോമി അലക്സ് ഒടുവിൽ കുടുങ്ങി. ആലുവ കഐസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ഒന്നേകാൽ കിലോ ഹഷീഷ് ഓയിലുമായി എക്സൈസിന്റെ പിടിയിലായ ഇടുക്കി സ്വദേശിയായ അജേഷിന്റെ വെളിപ്പെടുത്തലിലാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് ഇയാൾക്കുള്ള അന്വേഷണം ഉൗർജിതമായിരുന്നെങ്കിലും കേരളം വിട്ട പ്രതി കള്ളനോട്ട് സംബന്ധിച്ച എൻഐഎയുടെ അന്വേഷണത്തിലാണ് കുടുങ്ങിയത്. പ്രതിയെ പിന്നീട് ലഹരിക്കടത്ത് കേസിൽ എൻഐഎ എക്സൈസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ നവംബർ 27നാണ് ഹഷീഷ് ഓയിലുമായി അജേഷ് ആലുവയിൽ പിടിയിലാകുന്നത്. എക്സൈസിന്റെ ചോദ്യം ചെയ്യലിൽ ടോമിയാണ് സംഘത്തലവനെന്ന് വെളിപ്പെട്ടിരുന്നു. എന്നാൽ അജേഷ് പിടിയിലായതറിഞ്ഞയുടനെ ഇയാൾ കേരളം വിട്ടു. എക്സൈസ്, പോലീസ് സംഘങ്ങൾ ഇയാൾക്കായി കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നേരത്തെ കള്ളനോട്ട് കേസിൽ പ്രതിയായിരുന്ന ഇയാൾക്കെതിരെയുള്ള എൻഐഎയുടെ അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു. പ്രതിയെ കോടതി…
Read Moreമതവിശ്വാസങ്ങളിന്മേലുള്ള ഇടതുപക്ഷ സർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് പി.സി. ജോർജ്
കൊച്ചി: ഇടതുപക്ഷ സർക്കാരിന്റെ വിവിധ മതവിശ്വാസങ്ങളിന്മേലുള്ള കടന്നുകയറ്റം അപലപനീയമാണെന്ന് പി.സി. ജോർജ് എംഎൽഎ. ഹിന്ദുമതമായാലും ക്രിസ്ത്യൻ മതമായാലും ഇസ്ലാം മതമായാലും അതിലെ വിശ്വാസങ്ങളിൽ കൈകടത്താൻ ഒരു സർക്കാരിനും അധികാരമില്ല. കേരള ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ബിൽ-2019 എന്ന പേരിൽ കേരള നിയമ പരിഷ്ക്കരണ കമ്മീഷൻ പുറത്തിറക്കിയ പുതിയ ബിൽ ക്രൈസ്തവ സഭകൾക്കുനേരെയുള്ള വെല്ലുവിളിയാണ്. അപക്വവും അശാസ്ത്രീയവുമായ നിർദേശങ്ങളുമായി ക്രിസ്തീയ സഭയെ നിയന്ത്രിക്കാൻ പുറത്തിറക്കിയ പക്ഷപാതപരമായ ഈ ബിൽ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നിരത്തിക്കൊണ്ട് ഭാവിയിൽ സഭയെ ഒതുക്കാനുള്ള ഗുഢശ്രമത്തിന്റെ ഭാഗമാണ് ബിൽ കൊണ്ടുവന്നിരിക്കുന്നത്. മതനേതൃത്വങ്ങളെ വരുതിയിലാക്കാൻ കാലാകാലങ്ങളായിട്ടുള്ള ശ്രമങ്ങളാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും നടത്തിക്കൊണ്ടിരിക്കുന്നതെന്നും സഭയുടേതടക്കമുള്ള ഭരണസംവിധാനങ്ങളിൽ കൈകടത്താൻ ഒരു പ്രത്യയ ശാസ്ത്രത്തിനും നിരീശ്വരവാദികൾക്കും വർഗീയ പ്രസ്ഥാനങ്ങൾക്കും യാതൊരു അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം പറഞ്ഞും സവർണ അവർണ മുദ്ര കുത്തിയും ഹിന്ദുമത…
Read Moreഅൽഫോൻസുമാർ എത്ര എത്തിയാലും ബിജെപിയെ നയിക്കുന്നത് ആർഎസ്എസെന്ന് ജനത്തിന് അറിയാമെന്ന് കോടിയേരി
ആലുവ: എത്ര അൽഫോൻസുമാർ എത്തിയാലും ബിജെപിയെ നയിക്കുന്നത് ആർഎസ്എസ് ആണെന്ന് ജനത്തിന് തിരിച്ചറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സർക്കാരിനു കീഴിൽ ക്രൈസ്തവ, മുസ്ലിം ജനവിഭാഗം ഭീതിയിലാണെന്നും അദ്ദേഹം ആരോപിച്ചു. കേരള സംരക്ഷണ യാത്രയ്ക്ക് ആലുവയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കർഷകർക്ക് 6,000 രൂപ നൽകുമ്പോൾ കേരളം കാർഷിക പെൻഷനിലൂടെ 14,400 രൂപയാണ് നൽകുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്ത. സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച മുസ്ലിം ലീഗ് നേതാവ് നെജീബ് ഇലഞ്ഞിക്കായെയും നാല് ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളെയും കോടിയേരി ഷാൾ അണിയിച്ച് സ്വീകരിച്ചു.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രകാശ് ബാബു, ആന്റണി രാജു, പി. രാജീവ്, സി.എൻ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. അങ്കമാലി: അങ്കമാലിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മുൻ എംഎൽഎ ജോസ് തെറ്റയിൽ അധ്യക്ഷത വഹിച്ചു. പി.ജെ. വർഗീസ്, കെ.കെ.ഷിബു, ഇ.ടി.…
Read Moreരാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ല, വിമർശിച്ചത് മോദിയേയും ആർഎസ്എസിനെയും: കോടിയേരിയുടെ വിശദീകരണം ഇങ്ങനെ…
കളമശേരി: താൻ രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആർഎസ്എസിനെയും വിമർശിച്ചാൽ രാജ്യദ്രോഹ പ്രസംഗമാകുമോ. എങ്കിൽ ജയിൽ അടയ്ക്കട്ടെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ നയങ്ങൾക്ക് എതിരെയാണ് താൻ പ്രസംഗിച്ചത്. തനിക്കെതിരെ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്. നെടുങ്കണ്ടത്ത് പ്രസംഗിച്ചതു സംപ്രേഷണം ചെയ്യട്ടെയെന്നും കോടിയേരി പറഞ്ഞു. കളമശേരിയിൽ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതിർത്തി കടന്നുള്ള ആക്രമണം രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ആർഎസ്എസ്-ബിജെപി ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കണമെന്ന് കോടിയേരി നേരത്തെ ആരോപിച്ചിരുന്നു.
Read Moreകൊച്ചി നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നു; മാലിന്യം നീക്കം ചെയ്യാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും; പൊറുതിമുട്ടി ജനം
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചതോടെ നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യം കുമിഞ്ഞുകൂടുന്നു. മാലിന്യനീക്കം തടസപ്പെട്ടത് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്ന് ചേരുമെങ്കിലും നഗരത്തിലെ മാലിന്യം പൂർണമായും നീക്കം ചെയ്യണമെങ്കിൽ ഇനിയും ദിവസങ്ങൾ വേണ്ടിവന്നേക്കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും ഉൾപ്പെടെ മാലിന്യം നിറഞ്ഞനിലയിലാണ്. ജൈവമാലിന്യനീക്കം കഴിഞ്ഞ ദിവസം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നെങ്കിലും വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും മറ്റും നീക്കം പൂർണമായി തടസപ്പെട്ട നിലയിലാണ്. മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലാകട്ടെ ദുർഗന്ധവും രൂക്ഷം. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങളാണ് നീക്കം ചെയ്ത് തുടങ്ങിയത്. ഇന്നലെ രാത്രിയിൽ ഇത്തരത്തിൽ മാലിന്യവുമായെത്തിയ വാഹനങ്ങൾ ബ്രഹ്മപുരത്ത് നാട്ടുകാർ തടഞ്ഞിരുന്നു. അതിനിടെ, പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചതിനെത്തുടർന്നു നിർത്തിവച്ച ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം അഞ്ചു ദിവസത്തിനുള്ളിൽ പൂർണമായി പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നു മേയർ സൗമിനി…
Read Moreചതച്ച ബീഫും അമരപ്പയറും ഉൾപ്പെടുന്ന ചില്ലി! അമേരിക്കൻ പാചക മത്സരത്തിൽ കൂത്താട്ടുകുളം സ്വദേശിക്കു ഒന്നാം സ്ഥാനം
കൂത്താട്ടുകുളം: അമേരിക്കയിൽ നടന്ന പാചക മത്സരത്തിൽ കൂത്താട്ടുകുളം സ്വദേശിക്കു ഒന്നാം സ്ഥാനം. യുഎസിലെ ഇന്ത്യാനയിൽ സ്കൂൾ അധ്യാപകർക്കായി നടത്തിയ അമേരിക്കൻ പാചക മത്സരത്തിലാണ് കൂത്താട്ടുകുളം സ്വദേശി ബെനറ്റിന് ഒന്നാം സ്ഥാനം ലഭിച്ചത്. കൂത്താട്ടുകുളം പാറപ്പുറത്ത് പുത്തൻപുരയിൽ ബന്നി ഓസ്മിൻ- മേഴ്സി ദന്പതികളുടെ മകളും പത്തനംതിട്ട കിഴക്കേടത്തു അരുണിന്റെ ഭാര്യയുമാണ് ബെനറ്റ് അരുണ് ഇടിക്കുള. അമേരിക്കൻ പാരന്പര്യ വിഭവമായ ചില്ലി ഇനത്തിലായിരുന്നു മത്സരം. ചതച്ച ബീഫും അമരപ്പയറും ഉൾപ്പെടുന്ന ചില്ലി, കോണ്ബഡിനും കാക്കേഴ്സിനുമൊപ്പം കറിയായാണ് ഉപയോഗിക്കുന്നത്. രണ്ടു വർഷത്തോളമായി ഇന്ത്യാനയിൽ സ്കൂൾ അധ്യാപികയായ ബെനറ്റിനു മുന്പും പാചകത്തിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ ജോലിയിലിരിക്കേ 2011ൽ അമേരിക്കൻ വെബ്സൈറ്റ് നടത്തിയ ഓണ്ലൈൻ പാചക മത്സരത്തിലും വിജയിയായിരുന്നു.
Read More