കൊച്ചി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്ത്. എംഎല്‍എ ടി.വി.രാജേഷിനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കൊലപ്പെടുത്താൻ നിർദേശം നൽകിയത് ഇരുവരുമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പിടികൂടിയ മുസ്ലിം ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിർദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. കൃത്യത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും ഗൂഢാലോചനയ്ക്ക് ദൃക്സാക്ഷികളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 2012 ഫെബ്രുവരി 20 നാണ് കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തി. സിപിഎം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവടക്കം കേസില്‍ 33 പ്രതികളാണുള്ളത്. കേസിൽ പി. ജയരാജന്, ടി.വി. രാജേഷ് എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തിയാണ് സിബിഐ തലശേരി…
Read MoreCategory: Kochi
വാർത്ത തുണയായി; രോഗത്തെ തോൽപിച്ച രഞ്ജിനിക്ക് പ്രളയ ദുരിതത്തിൽ കൈത്താങ്ങായി ട്രാഫിക് പോലീസ്
കോതമംഗലം: മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട പാലമറ്റം നിവാസി മേലേമഠത്തിൽ രഞ്ജിനിക്ക് കോതമംഗലം ട്രാഫിക് പോലീസ് വീടു നിർമിച്ചു നൽകി. വീടിന്റെ താക്കോൽ ദാനം കോതമംഗലം പോലീസിലെ എസ്എച്ച്ഒ ബേസിൽ തോമസ് നിർവഹിച്ചു. തലയിൽ ടൂമർ ബാധിച്ച് ചികിത്സയിലിരിക്കെ രോഗികളായ മാതാപിതാക്കളുടെ സംരക്ഷണവും ചുമലിലേറ്റിയ രഞ്ജിനിയുടെ ദുരവസ്ഥ ഓഗസ്റ്റ് 24നു രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പാലമറ്റം കോർട്ടിനു സമീപം പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് താമസിച്ചിരുന്ന രഞ്ജിനിക്കും കുടുംബത്തിനും കോതമംഗലം ട്രാഫിക് പോലീസ് മുൻകൈയെടുത്തു സ്വന്തമായി സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകുകയായിരുന്നു. ട്രാഫിക് എസ്ഐ പി.എൻ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ജസിമോൾ ജോസ്, വാർഡംഗം ബിന്ദു മോഹൻദാസ്, എസ്ഐമാരായ ബിനുലാൽ, സക്കീർ, പോലീസ് അസോസിയേഷൻ ഭാരവാഹികളായ ഉബൈസ്, ഷാനവാസ്, റൈറ്റർ മുഹമ്മദ് റഷീദ്, ജോജി മുക്കാലിവീട്ടിൽ, ഷിബു കുര്യാക്കോസ്, ജോബി സെബാസ്റ്റ്യൻ, ഷിജ എന്നിവർ പ്രസംഗിച്ചു.
Read Moreഡൽഹി തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു; സന്തോഷം അലതല്ലേണ്ട വീടുകളിൽ കണ്ണീർക്കടൽ
കൊച്ചി: ഡൽഹിയിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ കരോൾ ബാഗിൽ ഹോട്ടലിനു തീപിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളായ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഇന്നു രാവിലെ 8.15ന് എയർ ഇന്ത്യാ വിമാനത്തിൽ നെടുന്പാശേരിയയിലെത്തിച്ച മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം 8.35 ഓടെ ചേരാനല്ലൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. മൂവരുടെയും സംസ്കാരം ഇന്ന് നടക്കും. 17 പേർ മരിച്ച അപകടത്തിൽ എറണാകുളം ചേരാനല്ലൂർ രാമൻകർത്താ റോഡിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ നളിനിയമ്മ (84), മക്കളായ പി.സി. വിദ്യാസാഗർ (59), പി.സി. ജയശ്രീ (53) എന്നിവരാണ് മരിച്ച മലയാളികൾ. ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളായ 10 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരിൽ രണ്ടുപേർ മാത്രമാണ് ഇന്നു രാവിലെ കൊച്ചിയിൽ എത്തിച്ചേർന്നിട്ടുള്ളത്. ഉച്ചയോടെ ബന്ധുക്കൾ മുഴുവൻപേരും ഡൽഹിയിൽനിന്ന് എത്തിയശേഷമാകും സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. നെടുന്പാശേരിയിൽനിന്നും ചേരാനല്ലൂരിലെ തറവാട് വീട്ടിൽ എത്തിച്ച മൃതദേഹങ്ങളിൽ അന്ത്യജ്ഞലി അർപ്പിക്കുവാനായി സമീപവാസികളും ബന്ധുക്കളും…
Read More25 ലക്ഷം മുടക്കി നിർമിച്ച വാട്ടർ ടാങ്ക് പ്രയോജനമില്ലാതെ നശിക്കുന്നു; കൊച്ചുപുരയ്ക്കൽ കടവിൽ ജലക്ഷാമം രൂക്ഷം
പെരുന്പാവൂർ: 25 ലക്ഷം മുടക്കിയ വാട്ടർ ടാങ്ക് നോക്കുകുത്തിയായതോടെ വേങ്ങൂർ കൊച്ചുപുരയ്ക്കൽ കടവിൽ ജലക്ഷാമം രൂക്ഷമെന്നു പരാതി. ആറുവർഷം മുന്‍പ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ 25 ലക്ഷം മുടക്കി നിർമിച്ച വാട്ടർ ടാങ്കുകൾ മുപ്പതിലധികം പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്കും മിച്ച ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടി നിർമിച്ചതാണ്. വാട്ടർ കണക്ഷൻ നൽകുന്നതിന് ഓരോ കുടുംബത്തിൽനിന്ന് 3,000 രൂപയും ഈടാക്കി. എന്നാൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതിനെത്തുടർന്ന് പൈപ്പിൽക്കൂടി തുരുന്പും മറ്റ് മാലിന്യങ്ങളും വരാൻ തുടങ്ങി. ഇതോടെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും നാട്ടുകാർ ഈ വെള്ളം ഉപയോഗിക്കാതെയുമായി. ഏതാണ്ട് മുക്കാൽ കിലോമീറ്റർ അകലെയുള്ള പെരിയാറിൽ നിന്ന് അതിന്റെ കരയിൽ നിർമിച്ചിട്ടുള്ള കിണറിലേക്ക് പന്പ് ചെയ്ത് അവിടെനിന്നു വീണ്ടും പന്പ് ചെയ്താണ് കൊച്ചുപുരക്കൽ കടവിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്.മിക്ക വീടുകളിലും കിണറില്ലാത്തതിനാൽ കിണറുള്ള വീടുകളിൽനിന്നു നിരവധി കുടുംബങ്ങളാണ്…
Read Moreആലുവപ്പുഴയിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്; കൊലപാതകമെന്നു സൂചന
ആലുവ: പെരിയാറിന്റെ കൈവഴിയിൽ ആലുവ യുസി കോളജിനു സമീപം വിദ്യാഭവൻ സെമിനാരിയോടു ചേർന്നുള്ള കുളിക്കടവിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയ മൃതദേഹം യുവതിയുടേതെന്നു പോലീസ് സ്ഥിരീകരിച്ചു. പുതപ്പിനുള്ളിൽ പൊതിഞ്ഞ് കരിങ്കല്ലു കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആലുവ ഈസ്റ്റ് പോലീസ് ഇന്നു കരയ്ക്കെടുത്തു ഇൻക്വസ്റ്റ് തയാറാക്കി. കുളിക്കടവിൽ ഒഴുകിയെത്തിയ മൃതദേഹം മരക്കുറ്റിയിൽ തടഞ്ഞുനിൽക്കുകയായിരുന്നു. കണ്ടെത്തിയത് രാത്രിയിലായതിനാൽ ഇന്നു രാവിലെയാണ് പോലീസ് മൃതദേഹം പരിശോധിച്ചത്. കൊലപാതകമാണെന്ന നിഗമനത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ചൊവ്വാഴ്ച രാത്രി തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. അടുത്ത ദിവസങ്ങളിലായി കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreട്രാഫിക് സിഗ്നൽ സംവിധാനം അവതാളത്തിൽ; എംസി റോഡിൽ അപകടങ്ങൾ ഒഴിയാതെ വൈക്കം കവല
കൂത്താട്ടുകുളം: എംസി റോഡിലെ വൈക്കം കവലയിൽ അപകടം തുടർക്കഥയാകുന്നു. ട്രാഫിക് സിഗ്നൽ സംവിധാനം ആവശ്യമായ രീതിയിൽ പ്രവർത്തിക്കാത്തതാണ് അപകടം വർധിക്കാൻ കാരണമാകുന്നത്. കെഎസ്ടിപിയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുവേലിക്കു സമീപം വൈക്കം കവലയിൽ നിർമിച്ചിരിക്കുന്ന മീഡിയനുകളും നിരന്തരം അപകടം സൃഷ്ട്ടിക്കുന്നുണ്ട്. വാഹനമിടിച്ച് തകർന്ന ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പുനസ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ വീണ്ടും കേടുപാടുകൾ സംഭവിച്ചതോടെ വൈക്കം കവലയിൽ സിഗ്നൽ സംവിധാനം തകരാറിലായിരിക്കുകയാണ്. നിരന്തരമുണ്ടാകുന്ന അപകടങ്ങൾ ഇവിടെ പ്രവർത്തിക്കുന്ന പുതുവേലി സർക്കാർ സ്കൂൾ അധികൃതരിലും വിദ്യാർഥികളിലും രക്ഷകർത്താക്കളിലും ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം വൈക്കം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ എംസി റോഡിലേക്ക് അതിവേഗം കയറുന്നതും അപകടങ്ങൾക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ റോഡിൽ പുതുതായി മീഡിയൻ നിർമിച്ചതു മൂലം റോഡിനുണ്ടായ വീതികുറവും അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും ആക്ഷേപമുണ്ട്. വേഗത്തിലെത്തുന്ന വാഹനങ്ങൾ മീഡിയനുകളിൽ ഇടിച്ചുകയറുന്നത് ഇവിടെ പതിവു കാഴ്ച്ചയാണ്. ഗതാഗതക്കുരുക്ക് കുറഞ്ഞ…
Read Moreഡൽഹി തീപിടിത്തം: ഞെട്ടൽ വിട്ടുമാറാതെ കൊച്ചി;തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
കൊച്ചി: ഡൽഹി കരോൾ ബാഗിലെ അർപ്പിത് പാലസിലുണ്ടായ തീപിടിത്തത്തിൽ ഉൾപ്പെട്ടത് തങ്ങളുടെ നാട്ടുകാരാണെന്ന വാർത്തകളിൽ ഞെട്ടൽ വിട്ടുമാറാതെ ചേരാനല്ലൂർ, ചോറ്റാനിക്കര നിവാസികൾ. വിവാഹ ആവശ്യങ്ങൾക്കായി ഡൽഹിക്കു പുറപ്പെട്ട സംഘത്തിൽ ഉൾപ്പെട്ട സംഘത്തെ സംബന്ധിച്ച് ശുഭ വാർത്തകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു സമീപവാസികളും നാട്ടുകാരും. നാല് ദിവസംമുന്പ് യാത്ര തിരിച്ച സംഘത്തിൽ ചേരാനല്ലൂർ നടുവിലപ്പള്ളിക്കു സമീപം പനേലിൽ വീട്ടിൽ നളിനിയമ്മയെയും മക്കളായ വിദ്യാസാഗറും (60), ജയശ്രീയും (ജയ-53) ഉൾപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിൽ ജയശ്രീയുടെ മരണം സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്പോഴും സ്ഥിരീകരിക്കാവുന്ന തരത്തിലുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ്് പോലീസും നാട്ടുകാരും പറയുന്നത്. ചോറ്റാനിക്കര കണയന്നൂർ പഴങ്ങനാട് (കളപ്പുരയ്ക്കൽ) ഉണ്ണികൃഷ്ണന്റെ ഭാര്യയാണു ജയശ്രീ. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ആദ്യസമയങ്ങളിൽ സംഘത്തിലെ മറ്റുള്ളവർ സുരക്ഷിതരെന്ന് വ്യക്തമായിരുന്നപ്പോഴും മൂവരെയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിരുന്നില്ല. അപകട വാർത്ത പുറത്തുവന്നതോടെ കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലും കുടുംബാങ്ങളെത്തേടി അന്വേഷണം ആരംഭിച്ചിരുന്നു.…
Read Moreകത്തിലെ പരാമർശങ്ങൾ അടിസ്ഥാനരഹിതമെന്ന് റോജി എം. ജോണ്‍; അങ്കമാലി എംഎൽഎയും മുൻ എംഎൽഎയും തുറന്ന പോരിലേക്ക്
കാലടി: മുൻ എംഎൽഎ ജോസ് തെറ്റയിലിന്റെ തുറന്ന കത്തിലെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റോജി എം.ജോണ്‍ എംഎൽഎ. കഴിഞ്ഞ ദിവസം കാലടിയിൽ നടന്ന പത്രസമ്മേളനത്തിൽ മുൻ എംഎൽഎ താൻ എംഎൽഎ ആയിരുന്ന കാലത്ത് ഭരണാനുമതി ലഭിച്ച ചില പ്രധാന നിർമാണ പ്രവർത്തനങ്ങൾ മുടങ്ങി കിടക്കുന്നതായും ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചോദിച്ച് തുറന്ന കത്ത് ഇപ്പോഴത്തെ എംഎൽഎയ്ക്കു നൽകുന്നതായി പറഞ്ഞിരുന്നു. ഈ കത്തിലെ പരാമർശങ്ങൾക്കാണ് റോജി എം.ജോണ്‍ മറുപടി നൽകിയത്. കാലടിയിൽ പെരിയാറിന്റെ തീരത്ത് ശ്രീ ശങ്കരാ പാർക്കിനു അനുമതി നൽകി ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങാൻ സാധിച്ചില്ലായെന്നാണ് മുൻ എംഎൽഎ ജോസ് തെറ്റയിലിന്റെ പ്രധാന ആരോപണം. പദ്ധതി പ്രായോഗികമല്ലെന്നും സാങ്കേതികമായി നടപ്പിൽ വരുത്താൻ സാധിക്കില്ലെന്നും, അതിനാൽ ഈ പദ്ധതി ഒഴിവാക്കി പകരം പദ്ധതികൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്ത് ഭരണസമിതി 2017 ജൂലൈ മാസത്തിൽ…
Read Moreപരസ്യമദ്യപാനം പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മുഴുവൻ പ്രതികളും പിടിയിൽ
കൊച്ചി: പരസ്യമദ്യപാനം പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. ആദ്യം അറസ്റ്റിലായ മുന്നുപേർക്കു പുറമെ സംഘത്തിലുള്ള രണ്ടുപേരെക്കൂടി രാത്രിയിൽ പോലീസ് പിടികൂടുകയായിരുന്നു. കടവന്ത്ര, പൂക്കാട്ടുപടി സ്വദേശികളായ വിഷ്ണു എന്ന് പേരുള്ള രണ്ടുപേരാണ് പിടിയിലായതെന്നു പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽതന്നെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബ്രോഡ് വേ ഭാഗത്തുനിന്നുമാണ് ഇരുവരും പിടിയിലായതെന്നാണു വിവരം. അതേസമയം, കേസിൽ നേരത്തേ പിടിയിലായ മൂന്നുപേരെ റിമാൻഡ് ചെയ്തു. കുഞ്ചാട്ടുകര സ്വദേശി അമൽ, പൂക്കാട്ടുപടി സ്വദേശി സുജിത്, അനീഷ് എന്നിവരെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഞായറാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടെയാണ് പോലീസുകാർക്ക് മർദനമേറ്റത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ മുഖ്യമന്ത്രി ജില്ലയിലെത്തുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് സെൻട്രൽ സ്റ്റേഷൻ പരിധിയിലും രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ കെഎസ്ആർടിസി…
Read Moreവീട്ടുജോലിക്കെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവതിയെ മാനഭംഗപ്പെടുത്തി യുവാക്കൾ; സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ; കളമശേരിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കളമശേരി: കളമശേരി നഗരസഭാ പരിധിയിൽ പുന്നക്കാട്ട് വാർഡിൽ പുതുവായിമൂലയിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ യുവാക്കൾ വീട് ശുചിയായാക്കാൻ എന്ന വ്യാജേനെ കൂട്ടിക്കൊകൊണ്ടുപോയി മാനഭംഗം ചെയ്തതായി പരാതി. കളമശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശിയായ മണിറാം(55) എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിലെ പ്രതികളായ യുവാക്കൾ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
Read More