ആലുവ: സർക്കാർ ജില്ലാ ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് കൈയേറി യൂണിയൻ ഓഫീസുകൾ നിരന്നിട്ടും ട്രാഫിക് പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ഡ്രൈവർമാരുടെ കാഴ്ചയെ മറിച്ച് തിരക്കേറിയ റോഡിനു നടുവിലായി ചുമട്ടു തൊഴിലാളികളുടെയും ഓട്ടോ തൊഴിലാളികളുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. നസ്രത്ത്, പവർ ഹൗസ് റോഡുകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ഷെഡുകളുടെ മറകാരണം സ്വതന്ത്രമായി വലത്തോട്ടു തിരിയാൻ കഴിയുന്നില്ല. ഇവിടെ ഐലൻഡിനോട് ചേർന്ന് ഓട്ടോ സ്റ്റാൻഡും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ബസ്സ്റ്റാൻഡിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസുകളും കെഎസ്ആർ ടിസി ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന എല്ലാ ബസുകളും ജില്ലാ ആശുപത്രി ജംഗ്ഷനിലൂടെയാണ് കടന്നുപോകുന്നത്. മറുഭാഗത്തുള്ള രണ്ടാമത്തെ ട്രാഫിക് ഐലൻഡ് വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് ഉപയോഗിക്കുന്നത്. മാസങ്ങളായി ഇരിക്കുന്ന ബൈക്കുകൾവരെ ഇക്കൂട്ടത്തിലുണ്ട്. ഇതിനിടയിൽ ഇവിടെ ഒരു ഓഫീസുകൂടി കെട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.
Read MoreCategory: Kochi
മദ്യപസംഘത്തെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് മർദനം: മൂന്നു പേർ പിടിയിൽ; കൊച്ചിയിൽ നടക്കുന്ന സംഭവങ്ങളിൽ ഞെട്ടി നാട്ടുകാർ
കൊച്ചി: പരസ്യമായി മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്നു മർദിച്ചതായി പരാതി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എഎസ്ഐ ജോർജ്, സിപിഒ കൃഷ്ണകുമാർ എന്നിവർക്കാണ് അഞ്ചംഗ സംഘത്തിന്റെ മർദനമേറ്റത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ജില്ലയിലെത്തുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതേതുടർന്ന് സെൻട്രൽ സ്റ്റേഷൻ പരിധിയിലും ഇന്നലെ രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം രണ്ട് പേർ പരസ്യമായി മദ്യപിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവരെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയെങ്കിലും മറ്റു മൂന്നു പേർകൂടിയെത്തി പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ സിപിഒ കൃഷ്ണകുമാർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജോർജിനെ പ്രാഥമിക ചികിത്സ…
Read Moreകൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ സ്വകാര്യ ഹോസ്റ്റലിന്റെ ടെറസിൽ നിന്നുവീണ് എൻജിനിയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കൊച്ചി: ടെറസിൽ നിന്നും വീണ് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഏറ്റുമാനൂർ ചോരേത്ത് തങ്കച്ചന്റെ മകൻ ഡെൽവിൻ കുര്യാക്കോസ് (21) ആണ് മരിച്ചത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി എൻജിനിയറിംഗ് കോളജിൽ മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായിരുന്നു. ഇന്നലെ വൈകുന്നേരം 5.30ഓടെ കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിന്റെ ടെറസിൽ നിന്നുമാണ് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഡെൽവിൻ വീണത്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളിയിൽ. തങ്കമ്മയാണ് ഡെൽവിന്റെ മാതാവ്. സഹോദരി: ക്രിസ്റ്റി.
Read Moreനെടുന്പാശേരിയിൽ 25 ലക്ഷത്തിന്റെ വിദേശ കറൻസിയും 500 ഗ്രാം സ്വർണവും പിടികൂടി
നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ രണ്ടു യാത്രക്കാരിൽ നിന്നായി 25 ലക്ഷം രൂപയുടെ വിദേശ കറൻസിയും 500 ഗ്രാം സ്വർണവും പിടികൂടി. ടൈഗർ എയർവേയ്സിൽ കൊച്ചിയിൽ നിന്നും മലേഷ്യയിലേക്ക് പോകാൻ വന്ന യാത്രക്കാരന്റെ ബാഗിൽ നിന്നാണ് കറൻസി കണ്ടെത്തിയത്. ബാഗിനകത്ത് മടക്കിവച്ചിരുന്ന വസ് ത്രങ്ങൾക്കിടയിലാണ് കറൻസി ഒളിപ്പിച്ചുവച്ചിരുന്നത്. ഇയാൾ തിരിപ്പൂർ സ്വദേശിയാണ്. ദുബായിയിൽനിന്ന് വന്ന കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 500 ഗ്രാം സ്വർണം പിടിച്ചത്. ദ്രാവക രൂപത്തിലാക്കി കുപ്പിയിലാണ് സ്വർണം കൊണ്ടുവന്നത്. എയർ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗമാണ് ഇവരെ പിടികൂടിയത്.
Read Moreകണ്ടെയ്നർ റോഡിലെ ടോൾ പിരിവ് തല്ക്കാലം നിർത്തി; ട്രക്ക് സർവീസ് പുനരാരംഭിച്ചു
കൊച്ചി: എറണാകുളം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവക്കാൻ കളക്ടറുടെ നിർദേശം. ഇതേതുടർന്ന് ഇന്നലെ മുതൽ ടോൾ പിരിവ് നിർത്തിവച്ചു. കളക്ടറേറ്റിൽ സമര സമിതി ഭാരവാഹികളും ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള ടോൾ പിരിവ് താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. ഇതനുസരിച്ച് ഇന്നലെ മുതൽ ഈ മാസം 12 ന് രാവിലെ എട്ടു വരെയാണ് 20 അടി മുതൽ 40 അടി വരെയുള്ള കണ്ടെയ്നറുകളെ ടോളിൽ നിന്ന് ഒഴിവാക്കിയത്. ഈ സാഹചര്യത്തിൽ കണ്ടെയ്നർ ട്രക്ക് ഉടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ഇന്നലെ മുതൽ കണ്ടെയ്നർ ട്രക്കുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ടോൾ പിരിവിനെതിരെ കണ്ടെയ്നർ ലോറി, കൊമേഴ്സ്യൽ വാഹന ഉടമകളും തൊഴിലാളികളും നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഈ മാസം ആറ്, ഏഴ് തീയതികളിലും അനുരഞ്ജന ചർച്ചകൾ നടന്നിരുന്നു. സമയമായമുണ്ടാകാത്തതിനാൽ രമ്യമായ പരിഹാരത്തിന്…
Read Moreനെടുമ്പാശേരി വിമാനത്താവളത്തിൽ 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി; ലാപ്ടോപ്പിൽ ഒളിപ്പ നിലയിലായിരുന്നു സ്വർണ്ണം; കാസർഗോഡ് സ്വദേശി പിടിയിൽ
നെടുന്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഇന്ന് പുലർച്ചെ 85 ലക്ഷം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ലാപ്ടോപ്പിനകത്ത് ഒളിപ്പിച്ചുകൊണ്ടുവന്ന 22 സ്വർണ ബിസ്കറ്റുകളാണ് കണ്ടെടുത്തത്. ഇതിന്റെ മൊത്തം തൂക്കം 2566 ഗ്രാമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. 116.6 ഗ്രാം തൂക്കം വരുന്നതാണ് ഓരോ ബിസ്കറ്റുകളും. ദുബായിയിൽ നിന്നും വന്ന കാസർഗോഡ് സ്വദേശിയായ ഹാരിസ് അഹമ്മദ് (30) എന്നയാളുടെ ലാപ്ടോപ്പിനകത്തു നിന്നാണ് സ്വർണം പിടികൂടിയത്. പുലർച്ചെ 5.10ന്റെ ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ വന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കഴിഞ്ഞ നാലുമാസമായി നാലുതവണ ഇയാൾ ദുബായിയിൽ പോയിവന്നതായി കസ്റ്റംസ് അധികൃതരോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത സ്വർണം കണ്ടുകെട്ടി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
Read Moreമുദ്ര ലോണ് തട്ടിപ്പ് പിടിയിലായ സിനിമ- സീരിയൽ താരത്തെ ജാമ്യത്തിൽ വിട്ടു; ലോൺനൽകാമെന്ന് പറഞ്ഞ് നടിയുടെ പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ
കൊച്ചി: മുദ്ര ലോണ് അനുവദിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും പണം തട്ടിയെടുത്ത സിനിമ-സീരിയൽ താരത്തെ ജാമ്യത്തിൽ വിട്ടു. തൃശൂർ കൈപ്പറന്പ് മുണ്ടൂർ സ്വദേശി വിജോ പി.ജോണ്സനെ (33) ആണ് മൂവാറ്റുപുഴ പോലീസ് ഇന്നലെ പിടികൂടിയത്. സൗത്ത് മാറാടി സ്വദേശിനിയായ യുവതിയിൽ നിന്നും 10,50,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലോണ് വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. വിജോയെ കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. കേസ് പിന്നീട് ഒത്തുത്തീർപ്പായതായാണ് അറിയുന്നത്.
Read Moreമലാന ക്രീം മയക്കുമരുന്ന് വാങ്ങിയവരും നിരീക്ഷണത്തിൽ; സ്ത്രീകളും ആവശ്യക്കാരായിട്ടുണ്ടെന്ന് സംശയം; പ്രതിയെ റിമാൻഡ് ചെയ്തു
കൊച്ചി: വിദേശ രാജ്യങ്ങളിൽ വൻവില ലഭിക്കുന്ന മലാന ക്രീം മയക്കുമരുന്നുമായി പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു. പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത ഹിമാചൽപ്രദേശ് കുളു സ്വദേശി അമിത് ശർമയെ (28) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഹിമാചൽ പ്രദേശിലെ കുളുമണാലി മേഖലയിൽ വളരുന്ന കഞ്ചാവു ചെടികളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഹഷീഷാണു മലാന ക്രീം എന്ന പേരിൽ വിൽക്കുന്നത്. അവിടെനിന്നും നേരിട്ട് മയക്കുമരുന്ന് കൊണ്ടുവന്നു വിൽപ്പന നടത്തുകയായിരുന്നു പ്രതി ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട്, മൂന്ന് ഗ്രാം തൂക്കം വരുന്ന ഗുളിക രൂപത്തിലാണു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതും വിൽപ്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഓണ്ലൈൻ മാധ്യമങ്ങളിൽ ലഹരി ഉപയോക്താക്കളുടെ കൂട്ടായ്മകളുണ്ടാക്കിയായിരുന്നു വിൽപന. ആവശ്യക്കാരുടെ കൃത്യമായ സ്ഥലവും സ്ഥാനവും കൈമാറിയാണു വിതരണക്കാരുമായി കണ്ടുമുട്ടുന്നത്. പ്രതിയിൽനിന്നും ലഭിച്ച വിവരമനുസരിച്ച് ഹാഷിഷ് വാങ്ങിയിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും തുടരന്വേഷണം ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. സ്ത്രീകൾ…
Read Moreകടൽ കടക്കാനൊരുങ്ങി കൊങ്കിണി ആനകൾ; വനത്തിനും മൃഗങ്ങൾക്കും മനുഷ്യനും ഭീഷണിയാകുന്ന ലന്താന തണ്ടിൽ നിർമിച്ച ആനകൾ ഫോർട്ടുകൊച്ചയിൽ
പള്ളുരുത്തി: ലന്താന തണ്ടിൽ (കൊങ്കിണി) നിർമിച്ച 30ഓളം ആനകളുടെ പ്രദർശനം ഫോർട്ടുകൊച്ചി കടപ്പുറത്ത് ആരംഭിച്ചു. ആനകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ദ് റിയൽ എലിഫന്റ് കളക്ടീവും ദ എലിഫന്റ് ഫാമിലിയും ചേർന്നാണു വനത്തിനും വന്യമൃഗങ്ങൾക്കും ഭീഷണിയായി വളരുന്ന ലന്താന എന്ന പാഴ്ച്ചെടി ഉപയോഗിച്ച് ആനകളെ നിർമിച്ചിരിക്കുന്നത്. കൊങ്കിണിക്കു പുറമെ അരിപ്പൂച്ചെടിയെന്നും ഇതറിയപ്പെടുന്നു. പ്രകൃതിയിൽ ആനകളും മനുഷ്യനും തമ്മിലുള്ള ബന്ധവും ലന്താന ചെടികളുടെ ദൂഷ്യവശങ്ങളും വിശദീകരിക്കുന്നതിനൊപ്പം ആദിവാസികൾക്കൊരു വരുമാനവും പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നു. വിഷാംശമുള്ള ലന്താന ചെടികൾ ആഫ്രിക്കയിൽനിന്നു ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെത്തിച്ചതെന്നു കരുതുന്നതായി ഗൂഡല്ലൂർ കേന്ദ്രമായുള്ള ഗവേഷണ സ്ഥാപനമായ ഷോള ട്രസ്റ്റിലെ ഗവേകരായ ഐറിനും താഷി തെക്കേക്കരയും പറഞ്ഞു. വനങ്ങളിലും മറ്റും ഇതിന്റെ വ്യാപനം ആദിവാസികൾക്കും തിരിച്ചടിയായ സാഹചര്യത്തിലാണു ലന്തചെടിവള്ളികൾക്കൊണ്ട് ആനരൂപ നിർമാണ പദ്ധതി തുടങ്ങിയത്. ചെടിയുടെ തണ്ട് വേവിച്ചെടുത്തു കൃത്രിമ നിറങ്ങൾ ചേർക്കാതെയാണു നിർമാണം. മൈസൂർ വനാന്തരങ്ങളിലും ഗൂഡല്ലൂരിലുമുള്ള…
Read Moreവെള്ളാപ്പള്ളിയുടെ സമ്മർദത്തിൽ ബിജെപി വീണു; ബിഡിജെഎസിനെ അനുനയിപ്പിക്കാൻ കേന്ദ്രമിറങ്ങും
സ്വന്തം ലേഖകൻ കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കേണ്ടതില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ നിർദേശം ബിജെപിയെ വട്ടംകറക്കുന്നു.യോഗം ഭാരവാഹികൾ ആരും ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങരുതെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയും അനുനയിപ്പിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തന്നെ രംഗത്തിറങ്ങും. ലോക്സഭ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകൾ ചോദിച്ച ബിഡിജെഎസിനെ നാലിൽ ഒതുക്കാനുള്ള നീക്കത്തിനിടയിലാണ് വെള്ളാപ്പള്ളി നടേശന്റെ കടന്നാക്രമണം. ഇതോടെ പ്രതിരോധകോട്ട പോലും തകർന്ന ബിജെപി കേരളഘടകത്തിനു മുന്നിൽ മറ്റൊരു മാർഗവുമില്ല. സിപിഎമ്മുമായി കൂടുതൽ അടുത്തുനിൽക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് കൂടുതൽ തകർച്ചയാണ് ബിജെപിക്കു ഉണ്ടാക്കിയിരിക്കുന്നത്. തുഷാർവെള്ളാപ്പള്ളിയെ മത്സരിപ്പിച്ചു ബിഡിജെഎസിലൂടെ ഈഴവവോട്ടുകൾ സംഘടിപ്പിക്കാമെന്നു വിശ്വസിച്ചവർക്കാണ് അടിയായിരിക്കുന്നത്. ഇനി കേന്ദ്രം തന്നെ ഇടപെടുമെന്നു കേരളത്തിലെ മുതിർന്നനേതാവ് വ്യക്തമാക്കി. സമ്മർദ്ദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്നാണ് സൂചന. ബിജെപി കേന്ദ്രനേതൃത്വവുമായി നേരിട്ട് ചർച്ചയ്ക്ക് അവസരം ഒരുക്കാനാണ്…
Read More