തൃപ്പൂണിത്തുറ: പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള മെട്രോ റെയിലിന്റെ നിർമാണം ഇനിയും വൈകുമെന്ന് മുൻ മന്ത്രി കെ. ബാബു. ഡിസംബർ ഒന്നിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ മെട്രോയുടെയും അതിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് ഇന്നലെ പേട്ടയിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മെട്രോ നിർമാണത്തിന് 399 കോടി രൂപയുടെയും അടിസ്ഥാന വികസനത്തിന് 123 കോടി രൂപയുടെയും ഭരണാനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇടത് സർക്കാർ അധികാരത്തിൽ വന്നിട്ട് രണ്ടര വർഷക്കാലമായിട്ടും നിർമാണ ജോലിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുകയോ, പേട്ട പാലവും റോഡും നാലുവരിയായി പണിയുകയോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തട്ടില്ലെന്നും കെ. ബാബു ആരോപിച്ചു. മെട്രോ റെയിൽ നിർമാണം ഡിഎംആർസിയെ തഴഞ്ഞ് മറ്റു സ്വകാര്യ കമ്പനികളിൽ നിന്നും ടെൻഡർ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതാണ് പ്രൊജക്ട് നീളുവാൻ…
Read MoreCategory: Kochi
മണ്ണൂരിൽനിന്ന് പിടികൂടിയ ബോഡോ തീവ്രവാദികൾ ആയുധ പരിശീലനം നേടിയവർ; പ്രതികളെ കുടുക്കിയത് സിനിമക്കഥയെ വെല്ലുനിന രീതിയിൽ; പോലീസിന് അഭിനന്ദന പ്രവാഹം
കൊച്ചി: പെരുന്പാവൂരിനടുത്ത് മണ്ണൂരിലെ പ്ലൈവുഡ് കന്പനിയിൽനിന്നു പോലീസ് പിടികൂടിയ മൂന്നു ബോഡോ തീവ്രവാദികളെ ഇന്ന് ആസാം പോലീസിനു കൈമാറും. ഇതിനായി മൂന്ന് വീതം എസ്ഐമാരും കോണ്‍സ്റ്റബിൾമാരുമടങ്ങുന്ന ആസാം പോലീസ് സംഘം ഉച്ചയോടെ വിമാനമാർഗം നെടുന്പാശേരിയിൽ എത്തിച്ചേരും. പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ് വാറണ്ട് വാങ്ങിയശേഷം ആസാമിലേക്കു കൊണ്ടുപോകാനാണു നിലവിലെ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. നിരോധിക്കപ്പെട്ട നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളും ആസാം സ്വദേശികളുമായ ദുംകേതു ബ്രഹ്മ ദലാങ്ങ് (35), പ്രിതം ബസുമതാരി (25), മനു ബസുമതാരി (24) എന്നിവരെ ഇവർ താമസിച്ചിരുന്ന മണ്ണൂർ കുഴൂരിലുള്ള കന്പനിയും പരിസരവും വളഞ്ഞു തന്ത്രപരമായാണു പോലീസ് കുടുക്കിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു പോലീസ് ഓപ്പറേഷൻ.കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയും ആസാം പോലീസുമാണു തീവ്രവാദികളെക്കുറിച്ചു കേരള പോലീസിനു വിവരം നൽകിയത്. ചോദ്യം ചെയ്യലിൽ സംഘത്തിൽപ്പെട്ട കൂടുതൽ ആളുകൾ കേരളത്തിലെത്തിയിട്ടില്ലെന്നാണു വിവരമെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും…
Read Moreശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ ആറു വരെ ട്രെയിൻ നിയന്ത്രണം
‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…
Read Moreആ സന്തോഷവാര്‍ത്ത മൊബൈല്‍ഫോണിലൂടെ വിളിച്ചറിയിച്ചു; ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ദിവസംതന്നെ തിരികെ വാങ്ങി; സംഭവം കാക്കനാട്
കാക്കനാട്: ഡ്രൈവിംഗ് ടെസ്റ്റ് പാസായ സന്തോഷവാർത്ത വാഹനമോടിക്കുന്നതിനിടെ മൊബൈൽഫോണിലൂടെ വിളിച്ചറിയിച്ച കാക്കനാട് സ്വദേശിയുടെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് അധികൃതർ മിനിറ്റുകൾക്കകം തിരികെവാങ്ങി. ഡ്രൈവിംഗ് ടെസ്റ്റ് പാസായ സന്തോഷത്തിൽ തിരിച്ചു കാർ ഡ്രൈവ് ചെയ്തു പോകുന്പോൾ ഫോണിൽ സംസാരിക്കുന്നത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കണ്ണിൽപ്പെട്ടതാണ് വിനയായത്. ടെസ്റ്റ് പാസായി ഒരു മണിക്കൂറിനുള്ളിലാണ് മോട്ടോർ വാഹന നിയമ ലംഘനത്തിന്റെ പേരിൽ ലൈസൻസ് തടഞ്ഞുവച്ചത്. ലൈസൻസ് സസ്പെൻഡ് ചെയ്യാവുന്ന കുറ്റമാണിതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗ്രൗണ്ടിൽ നിന്ന് ഇറങ്ങുന്പോഴായിരുന്നു സംഭവം. ലൈസൻസിൽ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥന്റെ മുമ്പിലൂടെയാണ് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് യുവാവ് കാർ ഓടിച്ച് പോയത്. കൈയോടെ പിടികൂടി ഇയാളോട് വൈകുന്നേരം ഓഫീസിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. വൈകുന്നേരം നാലിന് ആർടി ഓഫീസിലെത്തി ലൈസൻസ് കൈപ്പറ്റി എംവിഐ എൽദോ വർഗീസിനടുത്ത് ഹാജരായി.…
Read Moreആമ്പല്ലൂർ കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി; ആറുമാസം കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതിനെക്കുറിച്ച് നാട്ടുകാർ പറയുന്നത്
ആമ്പല്ലൂർ: കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ ആശുപത്രി കെട്ടിട നിർമാണം പൂർത്തിയാക്കിയിട്ടും രോഗികൾക്കായി തുറന്നുകൊടുക്കുന്നില്ല. രണ്ട് നിലകളുള്ള കെട്ടിടം പണി പൂർത്തിയായിട്ട് ആറ് മാസത്തോളമായി. വേണ്ടത്ര സൗകര്യമില്ലാത്ത പഴയ ആശുപത്രി കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും ചികിത്സ തുടരുന്നത്. നാല് ഡോക്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആശുപത്രിയിലുള്ളത് രണ്ട് പേർ മാത്രമാണ്. ഇവരുടെ സേവനം ഉച്ചകഴിയുന്നതോടെ അവസാനിക്കുകയും ചെയ്യും.ആമ്പല്ലൂർ, കീച്ചേരി, അരയൻകാവ്, തോട്ടറ, ബ്രഹ്മമംഗലം പ്രദേശങ്ങളിലുള്ള സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫിഷറീസ് വകുപ്പനുവദിച്ച 1.6 കോടി രൂപ ഉപയോഗിച്ചുള്ള വികസനപ്രവർത്തനങ്ങൾ പൂർത്തിയായിട്ടും പ്രവർത്തനക്ഷമമാകുന്നില്ല. 12 ബെഡുകളോട് കൂടിയ വാർഡ്, മരുന്നുകൾആധുനിക രീതിയിൽ ശീതീകരിച്ചു സൂക്ഷിക്കുവാനുള്ള സ്റ്റോർ റൂം,കുട്ടികൾക്കുള്ള വാക്സിനേഷൻ റൂം,ആശുപത്രിയുടെ ഓഫീസ് മുറികൾ,പബ്ളിക്ക് ഹെൽത്ത് വിംഗ്,ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള വിശ്രമ മുറികൾ എന്നിവയ്ക്കെല്ലാമുള്ള സൗകര്യത്തോട് കൂടിയ ഇരുനില കെട്ടിടമാണ് നിർമാണം പൂർത്തിയായിട്ടും രോഗികൾക്ക് തുറന്നുകൊടുക്കാത്തത്. കുടിവെള്ള…
Read Moreപെട്രോൾ പമ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടൽ; അറസ്റ്റിലായ പ്രതികൾക്ക് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ
കൊച്ചി: പെട്രോൾ പന്പ് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ പിടികൂടിയ പ്രതികളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നു പോലീസ്. ആലപ്പുഴയിൽനിന്ന് പാലാരിവട്ടം പോലീസ് പിടികൂടിയ ചേർത്തല മായിത്തറ കീഴ്മംഗലത്ത് ഷാനു സുരേഷ് (47), കണിച്ചുകുളങ്ങര ദൈവത്തുശേരി വിഷ്ണു (23) എന്നിവർക്കെതിരേയാണു വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ളത്. അർത്തുങ്കൽ, മാരാരിക്കുളം, പെരുവന്താനം എന്നീ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇന്ധനം നിറയ്ക്കാനെന്ന വ്യാജേന പന്പിൽ ബൈക്കിലെത്തുന്ന പ്രതികൾ ബാഗ് കൈവശമുള്ള ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് പിടിച്ചു പറിക്കുന്നതാണ് രീതി. പ്രതികൾ കൊടകര, ആലുവ, വയലാർ എന്നിവിടങ്ങളിലെ പെട്രോൾ പന്പുകളിൽ സമാനമായ രീതിയിൽ പിടിച്ചുപറി നടത്തിയിട്ടുണ്ട്. ന്യൂജനറേഷൻ ബൈക്കിലാണു പ്രതികൾ എത്തുക. മേയ് മാസത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പന്പിൽ നടന്ന…
Read Moreപ്രളയം തൂത്തെറിഞ്ഞ കാർഷികമേഖലയെ തിരിച്ചുപിടിക്കാൻ കുറുമശേരിയിലെ വനിതകൾ തെങ്ങു കയറും, ട്രാക്ടറും ഓടിക്കും; എന്തിനും തയാറായ വനിതാക്കൂട്ടായ്മയുടെ പ്രവർത്തനം ഇങ്ങനെ…
കൊച്ചി: പ്രളയം തൂത്തെറിഞ്ഞ കാർഷികമേഖലയെ തിരിച്ചുപിടിക്കാൻ പാടത്തേക്കിറങ്ങിയിരിക്കുകയാണു കുറുമശേരിയിലെ വനിതകൾ. കൃഷിപ്പണികളിൽ പരിജ്ഞാനമില്ലെങ്കിലും എല്ലാം പഠിക്കാൻ തയാറായാണ് ഇവരുടെ പുറപ്പാട്. തെങ്ങുകയറാൻ വരെ റെഡി. യന്ത്രങ്ങൾ തന്നു സഹായിച്ചാൽ തെങ്ങ് കയറുക മാത്രമല്ല ഞാറു നടാനും നെല്ല് കൊയ്യാനും ട്രാക്ടർ ഓടിക്കാനും ഇവർ തയാറാണ്. സംസ്ഥാന സർക്കാർ പദ്ധതിയായ മഹിളാ കിസാൻ ശാക്തീകരണ്‍ പരിയോജന പ്രകാരം എല്ലാവരും പരിശീലനം തുടങ്ങിക്കഴിഞ്ഞു.അടിതെറ്റിയ കാർഷിക മേഖലയുടെ താളം വീണ്ടെടുക്കുന്നതിനൊപ്പം തൊഴിൽരഹിതരായ വനിതകൾക്കു വരുമാനമാർഗവും പദ്ധതിയുടെ ലക്ഷ്യമാണ്. തെങ്ങുകയറ്റ യന്ത്രം, ഞാറുനടീൽ യന്ത്രം, കൊയ്ത്തു യന്ത്രം, ട്രാക്ടർ എന്നിവ പരിശീലിപ്പിക്കുകയാണ് ആദ്യം. തുടർന്നു 10 പേരടങ്ങുന്ന സംഘങ്ങൾ രൂപീകരിക്കും. സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും കൃഷിപ്പണികൾ ചെയ്യുക. ഇതിൽ 60 ശതമാനം തുക അംഗങ്ങൾക്കു കൂലിയായി ലഭിക്കും. 40 ശതമാനം യന്ത്രങ്ങളുടെ പ്രവർത്തനച്ചെലവിനും. പ്രളയ ബാധിത പഞ്ചായത്തുകളിൽ അമേരിക്കയിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ ’പുണ്യം’…
Read Moreമണ്ണൂരിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ; അറസ്റ്റിലായ മൂവരും ആസാം സ്വദേശികൾ
കൊച്ചി: എറണാകുളത്തെ പട്ടിമറ്റം പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട മണ്ണൂരിനു സമീപം പ്ലൈവുഡ് കന്പനിയിൽനിന്നും മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ആസാം പോലീസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ മൂവരും ആസാം സ്വദേശികൾ തന്നെയാണ്. പെരുന്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച രാത്രി പ്ലൈവുഡ് കന്പനി വളഞ്ഞാണു ഇവരെ പിടികൂടിയത്. കന്പനിയിൽ ഇന്നും പോലീസ് പരിശോധന നടത്തുന്നുണ്ട്. മൂവരും രണ്ടാഴ്ചമുന്‍പാണ് ഈ കന്പനിയിൽ ജോലിക്കെത്തിയിട്ടെന്നാണു വിവരം. സംഘം ഇവിടെയെത്തിയത് എന്തിനെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും ആസാം പോലീസുമായി ബന്ധപ്പെട്ട് മൂവരെയും തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
Read Moreഒന്നിനു പുറമേ ഒന്നായി കേസുകളുടെ കൂമ്പാരം; സുരേന്ദ്രൻ വീണ്ടും കുരുക്കിൽ; എയർപോർട്ടിൽ തൃപ്തിയെ തടഞ്ഞതിനും കേസെടുത്ത് പോലീസ്
കൊച്ചി: ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. തൃപ്തി ദേശായി നെടുമ്പാശേരിയിൽ എത്തിയപ്പോൾ പ്രതിഷേധിച്ചതിനാണ് കേസെടുത്തത്. നെടുമ്പാശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് തൃപ്തി ദേശായി സംഭവത്തിൽ പോലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയാണ് തഹസില്‍ദാരെ ഉപരോധിച്ചത്. അതേസമയം സന്നിധാനത്ത് ഭക്തയെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്ന കേസില്‍ സുരേന്ദ്രന് നല്കിയ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി ബുധനാഴ്ച പരിഗണിക്കും.
Read Moreവേഗപ്പൂട്ട് പരിശോധന നിലച്ചു; സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരത്തിൽ വാഹനങ്ങളുടെ മരണപ്പാച്ചിൽ
കൊച്ചി: വേഗപ്പൂട്ട് പരിശോധന നിലച്ചതോടെ യാത്രികരുടെ ജീവൻ പണയംവച്ച് നിരത്തുകളിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിൽ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേഗപ്പൂട്ട് പരിശോധന കാര്യക്ഷമമല്ലാതായതോടെയാണു വാഹനങ്ങൾ നിരത്തുകളിലൂടെ പായുന്നത്. ബൈക്ക് ഉൾപ്പടെയുള്ള ചെറു വാഹനങ്ങളെ മാത്രം തെരഞ്ഞുപിടിക്കുന്ന പോലീസ് ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളെ ഒഴിവാക്കുന്നതായും ആക്ഷേപമുണ്ട്. ഇത് അപകടങ്ങൾ വർധിപ്പിക്കുന്നതിനു കാരണമാകുന്നതായി യാത്രികർ ആരോപിക്കുന്നു. നേരത്തെ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനകളിൽ ചില വാഹനങ്ങൾ വേഗപ്പൂട്ട് വിച്ഛേദിച്ചതായി കണ്ടെത്തിയിരുന്നു.
Read More