മരുന്നു തന്നൊരു ശേഖരം! 14 വർഷമായി കഴിക്കുന്ന മരുന്നുകളുടെ കവർ സൂക്ഷിച്ച് എടവനക്കാട് സ്വദേശി ജോഷി.

വൈപ്പിൻ: പതിന്നാല് വർഷങ്ങളായി താൻ കഴിച്ചുകൊണ്ടിരിക്കുന്ന ഗുളികകളുടെ കവറുകൾ സൂക്ഷിച്ച് വച്ച് എടവനക്കാട് വാച്ചാക്കത്തറ ജോഷി (48) വേറിട്ടൊരു റിക്കാർഡ് സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്. ഹൃദ്രോഗത്തെ തുടർന്ന് 2004 ൽ ആൻജിയോ പ്ലാസ്റ്റി നടത്തിയശേഷം തുടങ്ങിയതാണ് ഈ പ്രവർത്തി. തന്‍റെ രോഗം ഭേദമാകുന്പോഴേക്കും എത്രത്തോളം മരുന്നുകൾ കഴിച്ചുവെന്ന് കൃത്യമായി അറിയണം. ഈ ചിന്തയാണ് ജോഷിയെ കഴിക്കുന്ന മരുന്നുകളുടെ കവറുകൾ ശേഖരിച്ചു വയ്ക്കാൻ ഇടയാക്കിയ കാരണം. 2010ൽ ബൈപാസ് സർജ്ജറിക്കു കൂടി വിധേയനായതോടെ മരുന്ന് സേവ ഇരട്ടിയായി വർധിച്ചു. അപ്പോൾ കവറുകളുടെ എണ്ണവും കൂടി. ഇപ്പോൾ പതിന്നാലു വർഷം പിന്നിട്ടപ്പോൾ മൊത്തം മൂന്ന് ലക്ഷം രൂപയുടെ മരുന്ന് കഴിച്ചു. ഇതിന്‍റെ കവറുകളാകട്ടെ രണ്ട് മൂന്ന് വലിയ കിറ്റുകൾ നിറഞ്ഞു കവിഞ്ഞു. ചിട്ടയായ ജീവിതവും ഭാര്യ ഷീലയുടെ സ്നേഹപൂർണ്ണമായ പരിചരണവും ജോഷിയുടെ രോഗജീവിതത്തിനു വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഗായകനായ ജോഷി ഇപ്പോൾ…

Read More

പതിനൊന്നു ലക്ഷം രൂപയുടെ  ചെക്ക് കേസ്: റിസബാവയ്ക്ക് മൂന്നു മാസം തടവും പിഴയും; നടന്‍റെ മകളെ തന്‍റെ മകനെക്കൊണ്ട് വിവാഹം  കഴിപ്പിക്കാമെന്ന വാക്കുള്ളതിനാലാണ്  പണം നൽകിയതെന്ന് സാദിഖ്

കൊച്ചി: ചെക്ക് കേസിൽ നടൻ റിസബാവയ്ക്ക് മൂന്നു മാസം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എളമക്കര സ്വദേശിയായ സാദിഖ് നൽകിയ പരാതിയിൽ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 11 ലക്ഷം രൂപ പിഴ അടച്ചാൽ പരാതിക്കാരനായ സാദിഖിനു നൽകാനാണ് നിർദേശം. പണം നൽകിയില്ലെങ്കിൽ ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണം. 2014ൽ എളമക്കര സ്വദേശിയിൽനിന്നു 11 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്. റിസബാവ സാദിഖിൽനിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയെന്നാണ് പരാതിക്കാരൻ പറയുന്നത്. പലതവണ തുക ആവശ്യപ്പെട്ട് റിസബാവയെ സമീപിച്ചെങ്കിലും കുറച്ചു സാവകാശം ചോദിക്കുകയാണുണ്ടായത്. അവസാനം 2015 ജനുവരിയിൽ സാദിഖിന് ഒരു ചെക്ക് നൽകിയിരുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞതോടെ സാദിഖ് ചെക്ക് ബാങ്കിൽ കളക്‌ഷന് നൽകി. എന്നാൽ അത് മടങ്ങി.…

Read More

രണ്ടരരൂപയുടെ കുറവ് വരുത്തിയതിനു പിന്നാലെ  ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 18 പൈസയും  ഡീസലിന് 31 പൈസയും

കൊച്ചി: രണ്ടര രൂപയുടെ കുറവ് വരുത്തിയതിനു പിന്നാലെ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിനു 18 പൈസയുടെയും ഡീസലിനു 31 പൈസയുടെയും വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 83.68 രൂപയായും ഡീസൽ വില 77.16 രൂപയുമായി ഉയർന്നു. ഇന്നലെ യഥാക്രമം 83.50 രൂപയും 76.85 രൂപയുമായിരുന്നു കൊച്ചിയിലെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 85.01 രൂപയും ഡീസൽ വില 78.42 രൂപയുമായപ്പോൾ കോഴിക്കോട് പെട്രോൾ വില 83.93 രൂപയും ഡീസൽ വില 77.42 രൂപയുമാണ്. സർവകാല റിക്കാർഡ് തിരുത്തി കുതിക്കുന്നതിനിടെ ഇന്ധനവിലയിൽ രണ്ടര രൂപയുടെ കുറവ് വരുത്താൻ കഴിഞ്ഞ ദിവസമാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതുപ്രകാരമുള്ള പുതുക്കിയ വില ഇന്നലെ മുതൽ നിലവിൽവന്നു. ഇതിനു പിന്നാലെയാണു ഇന്ന് ഇന്ധനവില വീണ്ടും വർധിച്ചത്.

Read More

“അമ്മ’ എക്സിക്യൂട്ടീവ് യോഗം ഇന്ന്; ദിലീപിനെതിരേ ഡബ്ല്യുസിസി നൽകിയ കത്ത് ചർച്ച ചെയ്തേക്കും

കൊച്ചി: “അമ്മ’ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. വൈകിട്ട് നാലിനാണ് യോഗം. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നടിമാർ നൽകിയ കത്ത് ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. വിഷയത്തിലെ നിർമാതാക്കളിൽ ചിലരുടെ നിലപാടും ഇന്ന് ചർച്ചയ്ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തിൽപ്പെട്ട സംസ്ഥാനത്തിന്‍റെ പുനർ നിർമാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.

Read More

വീടുകയറി ആക്രമണം; കഴുത്ത് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു;  ഇതര സംസ്ഥാനക്കാരനായ ഇയാളെ തിരിച്ചറിയാനുള്ള രേഖ‍യില്ലാത്തത് പോലീസിനെ വലയ്ക്കുന്നു

വാഴക്കുളം: വീടുകയറി ആക്രമിച്ചശേഷം ആത്മഹത്യക്കു ശ്രമിച്ച അജ്ഞാതന്‍റെ വിശദവിവിരങ്ങളറിയാതെ പോലീസ് കുഴയുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ ആവോലി മുള്ളത്തുകണ്ടംതാഴം പ്രദേശത്തെ പേടിക്കാട്ടുകുന്നേൽ ജിമ്മിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും ജനാലച്ചില്ലുകളും തകർത്ത അക്രമിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇനിയും അറിയാനുള്ളത്. അക്രമത്തിനു ശേഷം കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യക്കു തുനിഞ്ഞ ഇയാളെ വാഴക്കുളം പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയിൽ അടിയന്തര ശസ്ത്രക്രിയ ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണ് ഇയാൾ. ശരിയായ തോതിൽ ഉച്ചാരണം പോലും നടത്താത്ത ഇയാളെ കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതര സംസ്ഥാനക്കാരനായ ഇയാളെ തിരിച്ചറിയാനുള്ള യാതൊരു രേഖകളും കണ്ടെടുക്കാനാവാത്തതും പോലീസിനെ വലയ്‌ക്കുകയാണ്. ജിമ്മിയുടെ വീട്ടിൽ ആക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുന്പ് ഇയാളെ ആവോലി പ്രദേശത്തു വാഹനങ്ങൾക്കു മുന്പിൽ ചാടി അലോസരമുണ്ടാക്കുന്ന നിലയിൽ പ്രദേശവാസികൾ കണ്ടിരുന്നതായും…

Read More

വണ്ടിച്ചെക്ക് കേസ്: നടൻ റിസബാവ കുറ്റക്കാരനെന്ന് കോടതി; കേസ് തന്നെ അപകീർത്തിപ്പെടുത്താനാണെന്ന് റിസബാവ

കൊച്ചി: വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. എറണാകുളം തർക്കപരിഹാര കോടതിയാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം കേസ് തന്നെ അപകീർത്തിപ്പെടുത്താനാണെന്ന് റിസബാവ ആരോപിച്ചു. കേസിൽ അപ്പീൽ പോകുന്നതിന് കോടതി നടന് ജാമ്യം അനുവദിക്കുകയും ചെയ്തു. എളമക്കര സ്വദേശി സാദിഖിന് 11 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകിയെന്നാണ് റിസബാവയ്ക്കെതിരേയുള്ള കേസ്. കടം വാങ്ങിയ പണം സമയത്ത് തിരിച്ചു നൽകാൻ കഴിഞ്ഞില്ലെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതിയുണ്ടായതെന്നും താരം പറഞ്ഞു. കേസിൽ പല തവണ നോട്ടീസ് അയച്ചിട്ടും റിസബാവ ഹാജരായിരുന്നില്ല. ഇതേതുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ താരം കോടതിയിൽ ഹാജരാവുകയായിരുന്നു.

Read More

ചുഴലിക്കാറ്റും പേമാരിയും; കൊച്ചി തീരത്ത്‍ സുരക്ഷാ മുന്നറിയിപ്പ്;  മുനമ്പം ഹാർബറിൽ 150 വള്ളങ്ങൾ തിരിച്ചെത്തി

പള്ളുരുത്തി: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കടലിൽ പോയിട്ടുള്ള മത്സ്യത്തൊഴിലാളികളോട് തിരിച്ചെത്താൻ ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. ചെല്ലാനം, കണ്ണമാലി, ഫോർട്ട്കൊച്ചി എന്നിവിടങ്ങിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജാഗ്രതാ നിർദേശത്തെ തുടർന്ന് കൊച്ചി ഫിഷറീസ് ഹാർബറിൽ ബോട്ടുകൾ കടലിൽ പോയിട്ടില്ല. തിരിച്ചെത്തുവാനുള്ള ബോട്ടുകൾക്ക് അടിയന്തിരമായി മടങ്ങിയെത്തുന്നതിന് നിർദേശം നൽകിയതായി തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇവരൊക്കെ ഇന്ന് വൈകിട്ടോടെ തന്നെ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ കടൽകയറാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ ഉച്ചക്ക് ഫോർട്ടുകൊച്ചി ആർഡിഒയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. മുനന്പം ഹാർബറിൽ 150 വള്ളങ്ങൾ തിരിച്ചെത്തി വൈപ്പിൻ: കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്ന കാലാവസ്ഥമുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം മത്സ്യബന്ധന ബോട്ടുകളും തീരത്തണഞ്ഞു. മുനന്പം ഹാർബറിൽ ഇന്ന് രാവിലെ 150 ബോട്ടുകളാണ് തിരിച്ചെത്തിയത്. ഇവയെല്ലാം…

Read More

പേമാരിയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന ജാഗ്രതാ നിർദേശം; ആശങ്കയോടെ ആലുവ

ആലുവ: പ്രളയം തളർത്തിയ ആലുവ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനിടയിൽ പേമാരിയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന ജാഗ്രതാ നിർദേശത്തെത്തുടർന്ന് വീണ്ടും ആശങ്കയിൽ. പെരിയാറിന്‍റെ ഇരുകരകളിലായി ആലുവ താലൂക്കിൽ കഴിഞ്ഞ പ്രളയകാലത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആളപായങ്ങൾ ഒഴിച്ചാൽ കോടികളുടെ നാശനഷ്ടം പ്രളയം ആലുവയ്ക്ക് വരുത്തിവച്ചു. ഇന്നലെ പെയ്ത ഒറ്റപ്പെട്ട മഴയിൽ തന്നെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത് നാട്ടുകാരെ ഞെട്ടിച്ചു. നഗരത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിൽ നിന്നും അൻവർ ആശുപത്രിയിലേക്ക് പോകുന്ന റോഡിലും മുട്ടത്തെ മെട്രോ യാർഡിലേക്കുള്ള റോഡിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാമുകൾ തുറന്ന് തുടങ്ങിയെന്ന് അറിയിപ്പുകൾ ഉണ്ടായതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു. ചില പ്രദേശങ്ങളിൽ രാത്രി ഉറങ്ങാതെ ആളുകൾ പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് നോക്കി കാവൽ നിന്നു. പുഴയോരങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി സുരക്ഷിതരായി. ക്യാന്പുകൾ സജ്ജമാക്കാനുള്ള…

Read More

ഇത്തരം നടപടി തെറ്റ്; കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതിൽ കോടതിക്ക് അതൃപ്തി; ദിലീപിന് പിഴ

കൊച്ചി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. ഇത്തരം നടപടി തെറ്റാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പരാതിക്കാരനു ദിലീപ് 1000 രൂപ കോടതിച്ചെലവ് നൽകാൻ നിർദേശിച്ചു. ഈ തുക അടുത്ത തവണ കേസ് പരിഗണിക്കുന്ന ഒക്ടോബർ 23-ന് നൽകണമെന്നും ഉത്തരവ് പറയുന്നു. ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റിനു വേണ്ടി തൊട്ടടുത്ത ക്ഷേത്രത്തിന്‍റെ സ്ഥലം കൈയേറിയെന്നാരോപിച്ച് തൃശൂരിലെ പൊതു പ്രവർത്തകനായ പി.ഡി. ജോസഫ് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതു റദ്ദാക്കാനാണ് ദിലീപ് ഹർജി നൽകിയത്. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ചു തവണയോളം കേസ് ദിലീപ് മാറ്റിക്കൊണ്ടുപോയി. ഈ ഘട്ടങ്ങളിലെല്ലാം പരാതിക്കാരൻ കൃത്യമായി കോടതിയിൽ ഹാജരായിരുന്നെന്നു നിരീക്ഷിച്ച ഹൈക്കോടതി കോടതിച്ചെലവായി ആയിരം രൂപ കെട്ടിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.

Read More

സാലറി ചാലഞ്ചിനും ബ്രൂവറി ചലഞ്ചിനും ശേഷം  സർക്കാർ വിദേശയാത്രാ ചലഞ്ചിന് ഒരുങ്ങുന്നു;  ധനസമാഹരണത്തിനുള്ള മന്ത്രിമാരുടെ യാത്ര വിനോദയാത്രയാക്കി മാറ്റുകയാണെന്ന് കെ.വി.തോമസ്

കൊച്ചി: സാലറി ചാലഞ്ചിനും ബ്രൂവറി ചലഞ്ചിനും ശേഷം വിദേശയാത്രാ ചലഞ്ചിന് സർക്കാർ ഒരുങ്ങുകയാണെന്ന് കെ.വി.തോമസ് എംപി. പ്രളയദുരിതാശ്വാസ ധനസമാഹരണത്തിനുള്ള മന്ത്രിമാരുടെ യാത്ര വിനോദയാത്രയാക്കി മാറ്റുകയാണ്. ഈ മാസം 18 മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും യുഎഇ, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, അമേരിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രയ്ക്ക് കോടിക്കണക്കിന് രൂപ ചെലവിടേണ്ടിവരും. വ്യക്തമായ പദ്ധതികളോ, രൂപരേഖയോ വിദേശത്തുള്ള സംഘടനകളുമായും എംബസികളുമായും കൂടിയാലോചന പോലും നടത്താതെയാണ് യാത്ര നടത്തുന്നത്. സർക്കാരിലേക്ക് നിലവിൽ ലഭിച്ചിട്ടുള്ള സഹായം പ്രളയബാധിതർക്ക് നൽകിയിട്ടില്ല. യാതൊരു ഗൃഹപാഠവും നടത്താതെയുള്ള വിദേശയാത്രയ്ക്ക് പിന്നിൽ രഹസ്യ അജണ്ടയുണ്ട്. മന്ത്രിമാരുടെ യാത്രാചെലവ് അവരവർ തന്നെ വഹിക്കണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.

Read More