മൂവാറ്റുപുഴ: ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഐ മുൻ പ്രാദേശിക നേതാവിനെതിരേ പോലീസ് കേസെടുത്തു. രണ്ടാർ ബ്രാഞ്ച് മുൻ സെക്രട്ടറിയായ അഫ്സൽ തൊങ്ങനാലിനെതിരേയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കലിന്റെ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് എടുത്തിരിക്കുന്നത്. സൈബർ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഫ്സലിനെ നേരത്തെ തന്നെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നതായി മുനിസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറി കെ.എ. നവാസ് അറിയിച്ചു. അഫ്സലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. മൂവാറ്റുപുഴ കച്ചേരിത്താഴത്തുനിന്ന് ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് തടയുകയും തുടർന്നു ഡിവൈഎസ്പിക്കു നേതാക്കൾ പരാതി നല്‍കുകയും ചെയ്തു. ശക്തമായ നടപടി എടുത്തില്ലെങ്കിൽ വരും ദിനങ്ങളിൽ വൻപ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി…
Read MoreCategory: Kochi
മുല്ലപ്പെരിയാർ അണക്കെട്ട്; കേരളത്തിൽ നിശബ്ദപ്രചാരണം; അഞ്ചു ലക്ഷം ഒപ്പുകൾ പ്രധാനമന്ത്രിക്ക്
ജോണ്സണ് വേങ്ങത്തടം മൂവാറ്റുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സേവ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിൽ നിശബ്ദവിപ്ലവം. ഓൺലൈനിലൂടെ അഞ്ചു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ചു പ്രധാനമന്ത്രിക്കു സമർപ്പിച്ചു കേരളത്തിനനുകൂലമായ നിലപാട് സ്വീകരിപ്പിക്കാനാണു സേവ് കേരള പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. “മുല്ലപ്പെരിയാർ ഡാം ആഗോള ദുരന്തം. കേരളത്തെ രക്ഷിക്കൂ’’ എന്നാവശ്യപ്പെട്ട് ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈൻ പ്രചാരണപരിപാടിയിൽ ഇതിനകം രണ്ടു ലക്ഷത്തിനടുത്ത് ആളുകൾ ഒപ്പിട്ടു കഴിഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്നു കേരളത്തിനനുകൂലമായ വിധി സന്പാദിച്ച ആലുവസ്വദേശി അഡ്വ. റസൽജോയിയുടെ നേതൃത്വത്തിലാണു സേവ് കേരള ഇത്തരമൊരു സംരംഭം ആരംഭിച്ചിരിക്കുന്നത്. സേവ് കേരളയുടെ പ്രസിഡന്റായ റസൽ ജോയി ഒപ്പിട്ടാണു പ്രചാരണം ആരംഭിച്ചത്.പൊതുസമൂഹത്തിനു മുന്നിൽ ഈ വിഷയത്തിന്റെ ഗൗരവം അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഓണ്‍ലൈൻ സംരംഭത്തെ സേവ് കേരള കാണുന്നു. സുപ്രീംകോടതിയിൽ ഈ വിഷയം അവതരിപ്പിച്ചു മുന്നോട്ടു പോകുന്പോൾ തന്നെ കേന്ദ്രസർക്കാരിനും ഈ വിഷയത്തിൽ കേരളത്തെ…
Read Moreബസുകളുടെ സർവീസ് കാലാവധി നീട്ടൽ ; യാത്രക്കാരുടെ സുരക്ഷ പരിഗണിക്കാതെ; മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ പറയുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
കാക്കനാട്: പതിനഞ്ച് വര്‍ഷം പഴക്കമുള്ള ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കണമെന്ന നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയത് ജനങ്ങളുടെ സുരക്ഷയെ അവഗണിച്ച്. 15 വര്‍ഷം ഓടിച്ചു കഴിയുമ്പോള്‍ തന്നെ ബസുകള്‍ അപകടാവസ്ഥയിലാകുമെന്നും അവ നന്നാക്കിയാലും സുരക്ഷിതത്വമില്ലാത്തവയായിരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. 15 വര്‍ഷം ഓടുന്ന ബസ് അറ്റകുറ്റപ്പണി നടത്തി ഇറക്കിയാലും പ്രയോജനമില്ല. ബസുകളുടെ ബോഡി നിര്‍മാണം തന്നെ വേണ്ട രീതിയിലല്ല ഇപ്പോൾ നടക്കുന്നത്. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് മാര്‍ഗരേഖ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. കാലാവധി 15 വര്‍ഷത്തില്‍ നിന്ന് ഉയര്‍ത്തണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവശ്യം ഉയര്‍ന്നപ്പോള്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ഒരു വിദഗ്ധ സമിതിയെ ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ചു. കാലാവധി 12 വര്‍ഷമായി കുറയ്ക്കണമെന്നായിരുന്നു ആ സമിതിയുടെ ശിപാര്‍ശ. പിന്നീട് ഇക്കാര്യം സംബന്ധിച്ച് നടപടിയൊന്നുമുണ്ടായില്ല. കെഎസ്ആര്‍ടിസി മാത്രം അതു നടപ്പാക്കി. പതിനഞ്ചില്‍നിന്ന് 20 വര്‍ഷമായി ഉയര്‍ത്താനാണ്…
Read Moreനിശബ്ദസേവനത്തിനു മുടക്കം വരുത്താതെ സെയ്ത് കുഞ്ഞ്; 20 വർഷമായി തുടരുന്ന ഗാന്ധി ജയന്തി ദിനത്തിലെ ശുചീകരണ പ്രവർത്തനത്തിന് ഇത്തവണയുമെത്തി
മൂവാറ്റുപുഴ: ശബ്ദമാനമായ ലോകത്ത് നിശബ്ദനായി ഗാന്ധി ജയന്തി ദിനത്തിൽ ബധിരനും മൂകനുമായ സെയ്ത് കുഞ്ഞ് ഇക്കുറിയും നഗര ശുചീകരണം നടത്തി. മൂവാറ്റുപുഴ കാവുങ്കര മീത്തിൽ കൊച്ചുമുഹമ്മദിന്റെ മകനായ സെയ്ത് കുഞ്ഞ് 20 വർഷമായി ഗാന്ധി ജയന്തി ദിനത്തിൽ വിവിധയിടങ്ങളിലായി ശുചീകരണം നടത്തി വരികയാണ്. കാവുങ്കര റോട്ടറി റോഡിലായിരുന്നു ഇക്കുറി സെയ്ദ് കുഞ്ഞ് സുഹൃത്തുക്കളോടൊപ്പം ശുചീകരണ പ്രവർത്തനം നടത്തിയത്. സെൻട്രൽ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എം.എം. മുഹമ്മദ്, യൂസഫ് അൻസാരി, ജലീൽ കോട്ടപ്പടി, പള്ളിപ്പാട്ട് ഷുക്കൂർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. ഫാക്ട് ജീവനക്കാരനായി ഏലൂരിൽ എത്തിയതോടെയാണ് ജീവകാരുണ്യ സാമൂഹിക പ്രവർത്തന രംഗത്ത് വേറിട്ട ശൈലിയിൽ സെയ്ത് കുഞ്ഞ് സജീവമായത്. ഫോർട്ട് കൊച്ചി, ആലുവ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി കെഎസ്ആർടിസി സ്റ്റാൻഡുകൾ, പൊതു ശൗച്യാലയങ്ങൾ എന്നിവ ഗാന്ധിജയന്തി ദിനങ്ങളിൽ സെയ്ത് കുഞ്ഞ് വൃത്തിയാക്കുക പതിവായിരുന്നു. ബധിരയായ ഭാര്യ ആമിനയും…
Read Moreഅപകടത്തിൽപ്പെട്ട് ചികിത്സയ്ക്കെത്തിയ യുവതിയെ കടന്നുപിടിച്ച് ആശുപത്രി ജീവനക്കാരൻ; എക്സറേ എടുക്കാൻ കൊണ്ടുപോകുന്നതിനിടെ രാജേന്ദ്രൻ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി
കളമശേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായെത്തിയ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ പോലീസ് പിടികൂടി. പാതാളം ഇഎസ്ഐ ജീവനക്കാരൻ കൊല്ലം സ്വദേശി രാജേന്ദ്രൻ (50 ) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഏലൂർ മേത്താനം പാലത്തിന് സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതിയെയും ഭർത്താവിനെയും പാതാളം ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ജീവനക്കാരൻ മോശമായി പെരുമാറിയത്. കാലിനു പരിക്കേറ്റ യുവതിയെ കാഷ്വാലിറ്റിയിൽനിന്ന് എക്സറേ എടുക്കുന്ന മുറിയിലേക്കു കൊണ്ടുപോകുന്നതിനിടയിലാണ് ഇയാൾ യുവതിയെ കയറിപിടിക്കാൻ ശ്രമിച്ചത്. കുതറി മാറിയ യുവതി ഒച്ചവച്ചതോടെ മറ്റു ജീവനക്കാരും രോഗികളും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
Read Moreപ്രളയദുരിതത്തിന് ആശ്വാസമാകാൻ എട്ടാംക്ലാസ് വിദ്യാർഥിനി റോസ് മരിയയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാവുന്നു
‘കോതമംഗലം: പ്രളയ ദുരിതാശ്വാസത്തിനു കൈത്താങ്ങാകാൻ എട്ടാംക്ലാസ് വിദ്യാർഥിനി റോസ്മരിയയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കന്നി – 20 പെരുന്നാളിൽ തന്റെ ചിത്രകലാ പ്രദർശനം ഒരുക്കി ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കി. ചിത്രകലാ രംഗത്തുവളർന്നുവരുന്ന പ്രതിഭയാണ് റോസ്മരിയ സെബാസ്റ്റ്യൻ. റോസ്മരിയ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് ചെറിയപള്ളിക്ക് സമീപം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത വ്യക്തികളുടേയും ചരിത്രപുരുഷൻമാരുടേയും ചിത്രങ്ങളാണ് ഏറെയും. പ്രകൃതിയുടെ വിവിധ ഭാവങ്ങളും ഇവിടെ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്. ഒട്ടേറെ തീർഥാടകർ പ്രദർശനം ആസ്വദിക്കുന്നുണ്ട്. പൊൻമുടി അന്പഴത്തിനാൽ സെബാസ്റ്റ്യൻ – ഷേർളി ദന്പതികളുടെ മകളാണ് റോസ്മരിയ. ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം കോതമംഗലം വെണ്ടുവഴിയിലാണ് താമസം. നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഈ മിടുക്കി ഇതിനോടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സമീപകാലത്തു 140 നിയമസഭാംഗങ്ങളുടേയും ചിത്രം വരച്ചതും വിസ്മരിക്കാനാവാത്ത പ്രകടനമായിരുന്നു. പെൻസിൽ ഡ്രോയിംഗാണു ഇഷ്ടയിനം. ഓയിൽ പെയിന്റിംഗിലും വരയ്ക്കും. വളരെ ചെറുപ്രായത്തിൽതന്നെ ചിത്രകലയിൽ പ്രാവീണ്യം തെളിയിച്ചുതുടങ്ങിയിരുന്നു. പ്രദർശനസ്റ്റാളിലേക്കു പ്രവേശനം സൗജന്യമാണ്.…
Read Moreതടങ്കലിൽ നിന്നു മോചിതനായി ജൻമനാട്ടിലെത്തിയിട്ട് ഒരു വർഷം; ഫാ. ഉഴുന്നാലിലിന്റെ സേവനം ഇനി ഇന്ത്യയിൽ
സിജോ പൈനാടത്ത് കൊച്ചി: ഭീകരുടെ തടങ്കലില്‍ നിന്നു മോചിതനായി സലേഷ്യന്‍ വൈദികന് ഫാ. ടോം ഉഴുന്നാലില്‍ ജന്മനാട്ടില് മടങ്ങിയെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ചികിത്സയും വിശ്രമവും രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശന പരിപാടികളിലുമായിരുന്ന ഫാ. ഉഴുന്നാലില്‍ അടുത്ത മേയില്‍ പുതിയ ശുശ്രൂഷയിലേക്കു പ്രവേശിക്കും. ഇന്ത്യയിലെ സലേഷ്യന്‍ സ്ഥാപനങ്ങളിലൊന്നാകും ഇനി ഫാ. ഉഴുന്നാലിലിന്റെ പ്രവര്‍ത്തനമേഖല. യമനില്‍ സേവനം ചെയ്തുവന്ന ഫാ. ടോം ഉഴുന്നാലിലിനെ 2016 മാര്‍ച്ച് നാലിനാണു ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ വൃദ്ധസദനത്തില്‍ നടന്ന ഭീകരരുടെ ആക്രമണത്തെത്തുടര്‍ന്നാണു ഫാ. ഉഴുന്നാലിലിനെ കൊണ്ടുപോയത്. ആക്രമണത്തില്‍ സന്യാസിനിമാര്‍ ഉള്‍പ്പടെ 16 പേര് കൊല്ലപ്പെട്ടു. 557 ദിവസമാണു ഫാ. ഉഴുന്നാലില്‍ ഭീകരരുടെ തടവില്‍ കഴിഞ്ഞത്. ബന്ദിയാക്കിയത് ആരെന്നോ എന്തിനെന്നോ എവിടെയെന്നോ വ്യക്തതയില്ലായിരുന്നു. രണ്ടു തവണ അവശനിലയിലായ ഫാ. ഉഴുന്നാലിലിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നത് ആശങ്ക വര്‍ധിപ്പിച്ചു. 2016 ജൂലൈ…
Read Moreപാലാരിവട്ടം-കാക്കനാട് റോഡ് അറ്റകുറ്റപ്പണിയിൽ വീഴ്ച്ച; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചി: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മാസങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കുന്നതിന് പണം അനുവദിച്ചിട്ടും കുഴികൾ അടയ്ക്കാൻപോലും ഒന്നും ചെയ്യാതിരുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജെ. സജ്ന, അസിസ്റ്റന്റ് എൻജിനീയർ എ.ബി. സജീവ്കുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ പൊതുമരമാത്ത മന്ത്രി ജി.സുധാകരൻ ഉത്തരവിട്ടത്. റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് മാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പി.ടി. തോമസ് എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ജില്ലയിലെ സിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന കാക്കനാട്ടേക്കുള്ള സിവിൽ ലൈൻ റോഡ് തകർന്ന് തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പാലാരിവട്ടം ജംഗ്ഷൻ മുതൽ കാക്കനാടുവരെയുള്ള ആറര കിലോമീറ്ററിനിടെ കുണ്ടും കുഴിയുമില്ലാത്ത ഒരു സ്ഥലംപോലും ഉണ്ടാകില്ല. വലിയ കുഴികളിൽ ചാടി നടുവൊടിഞ്ഞുവേണം കളക്ടറേറ്റിലേക്കും…
Read Moreപത്തു ദിവസംകൊണ്ട് എല്ലാം പറയിക്കണം; സംസ്ഥാനത്ത് കോടികളുടെ പലിശ ഇടപാട് നടത്തിയ വട്ടിപ്പലിശക്കാരൻ മഹാരാജയെ പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി: കോടികളുടെ പലിശ ഇടപാട് കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി മഹാരാജ മഹാദേവനെ അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു. അന്വേഷണ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്ത് നടത്തിയ 500 കോടിയുടെ പലിശ ഇടപാടിൽ കൂടുതൽ ഇടപാടുകാരുണ്ടോ, ആരെല്ലാമായാണ് ഇടപാട് നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് അന്വേണ സംഘം ചോദിച്ചറിയുന്നത്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നതെങ്കിലും ചോദ്യം ചെയ്യലിനോട് മഹാരാജൻ സഹകരിക്കുന്നതിന് അനുസരിച്ച് സമയം നീണ്ടുപോയേക്കും. ഇയാളിൽ നിന്നും കൂടുതൽ മൊഴികൾ ലഭിക്കുന്ന മുറയ്ക്ക് തമിഴ്നാട്ടിലടക്കം എത്തിച്ച് തെളിവെടുക്കും. തമിഴ്നാട്ടിലെ വിരുതന്പാക്കത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചി സിറ്റി പോലീസ് അതിസാഹസികമായി പിടികൂടിയ മഹാരാജനെ കോടതിയിൽ ഹജരാക്കിയപ്പോൾ തന്നെ മജിസ്ട്രേറ്റ് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യസമയം കഴിഞ്ഞു കോടതിയിൽ ഹാജരായപ്പോഴാണ് ഇയാളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടാൻ തോപ്പുംപ്പടി…
Read Moreബീച്ചുകൾ കേന്ദ്രീകരിച്ച് മോഷണം; അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ; ചെറായി ബീച്ചിലെ റിസോട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ട കേസിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പ്രതി പോലീസ് വലയിലായത്
വൈപ്പിൻ: തമിഴ്നാട്ടിലെയും കേരളത്തിലേയും ബീച്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മുനന്പം പോലീസിന്റെ പിടിയിലായി. തഞ്ചാവൂർ ഒരത്തനാട് തിരുവോണം വില്ലേജിൽ ചിന്നയ്യയുടെ മകൻ ആനന്ദരാജ് (35) ആണ് പിടിയിലായത്. 2017 ജൂലൈയിൽ ചെറായി ബീച്ചിലെ രണ്ട് റിസോർട്ടുകളിൽനിന്നു 17 പവന്റെ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ മുനന്പം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം വഴി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. റിസോർട്ടിലെ താമസക്കാർ കിടക്കുന്ന സമയത്ത് മേശപ്പുറത്ത് മറ്റും വയ്ക്കുന്ന പണവും ആഭരണങ്ങളുമാണ് ഇയാൾ മോഷണം നടത്തുന്നത്. മുനന്പം പോലീസിന്റെ അന്വേഷണത്തിൽ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ വ്യക്തമായിരുന്നില്ല. ഇതിനിടയിലാണ് രണ്ടാഴ്ചക്ക് ശേഷം സമാനമായ രീതിയിൽ വർക്കല ബീച്ചിൽ ഒരു മോഷണ ശ്രമം നടന്നത്. അന്വേഷണ സംഘം വർക്കലയിൽ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ടുമോഷണവും നടത്തിയത്…
Read More