മൂവാറ്റുപുഴ: നല്ലനിലയിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളെയും സമൂഹമധ്യത്തിൽ അപമാനിക്കാനായി ഒരു വിഭാഗം തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെടുന്നതായി ആക്ഷേപം ഉയരുന്നു. ഇവരെ നിയന്ത്രിക്കാൻ കഴിയാതെ യൂണിയനുകളും ഉദ്യോഗസ്ഥരും വിഷമിക്കുന്പോൾ സാധാരണ ജനത്തിനും വ്യാപാരികൾക്കും നീതി ലഭിക്കാത്ത സാഹചര്യമാണ്. കോതമംഗലം പോലുള്ള മേഖലകളിലാണ് നോക്കുകൂലി കൂടുതൽ സജീവമാകുന്നത്. ടൗണ്‍ പ്രദേശത്തെ വീടുകളിലും മരക്കച്ചവട മേഖലയിലുമെല്ലാം നോക്കുകൂലി ഇടപാടുകൾ ഇപ്പോഴും തുടരുന്നതായാണ് സൂചന. വാഹനങ്ങളിൽ ഉത്പന്നങ്ങൾ എത്തുന്നതു കണ്ടാൽ പിന്നാലെ പാഞ്ഞെത്തുന്ന തൊഴിലാളികൾ ആക്രോശവും അസഭ്യവർഷവും നടത്തുക പതിവാണെന്നു വ്യാപാരികൾ പറയുന്നു. വ്യാപാരികൾ തനിയെ തങ്ങളുടെ സാധനങ്ങൾ ഇറക്കുന്പോൾ പലവിധ ഭീഷണിയും ഉണ്ടാകാറുണ്ട്. പലപ്പോഴും ജോലി എടുക്കാതെ കൂലി വാങ്ങുന്നതാണ് ഇവരുടെ രീതി. വ്യാപാരികളെ മാത്രമല്ല വീട്ടുകാരെയും ഇവർ വെറുതെ വിടാറില്ല. പല സാധനങ്ങളും ഇവരെക്കൊണ്ടു ഇറക്കുന്നതിൽ വീട്ടുകാർക്കും വ്യാപാരികൾക്കും ഭയമാണ്. കൂലിയുടെ പേരിൽ തർക്കമുണ്ടെങ്കിൽ സാധനങ്ങൾക്കു കേടുപാടുവരുത്തുമെന്നതു തീർച്ചയാണ്. പലപ്പോഴും…
Read MoreCategory: Kochi
സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവിനെ അശ്ലീല പരാമര്‍ശം നടത്തി അപമാനിച്ച സിപിഐ നേതാവ് അറസ്റ്റിൽ
കൊച്ചി: സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. രാഷ്ട്രപിതാവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് സിപിഐ മുന്‍ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി തൊങ്ങനാല്‍ അഫ്സലിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് കിഴക്കേക്കരയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്. ഗാന്ധിജയന്തി ദിനത്തില്‍ വൈകീട്ടാണ് അഫ്സലിന്റെ ഫേസ്ബുക്ക് പേജില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Read Moreകരിമുകൾ വാഹനാപകടം; ബസ് ഡ്രൈവർക്കെതിരേ കേസെടുത്തു; അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകായിരുന്നു; ഡ്രൈവറെ ഇതുവരെ പിടികൂടാനായിട്ടില്ല
കിഴക്കമ്പലം: അമ്പലമുകൾ കരിമുകളിൽ സ്വകാര്യ ബസ് പാഞ്ഞുകയറി റിഫൈനറി കരാർ തൊഴിലാളി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവറെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ കാണിച്ച് ഇന്ന് ബസ് ഉടമയ്ക്ക് നോട്ടീസ് നൽകുമെന്ന് അമ്പലമേട് പോലീസ് അറിയിച്ചു. പ്രതിയായ ഡ്രൈവറെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. മൂന്നു ദിവസത്തിനുള്ളിൽ ഇയാൾ ഹാജരായില്ലെങ്കിൽ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം. ബസ് ഡ്രൈവർക്കെതിരേ സംഭവത്തിൽ ദൃക്സാക്ഷികളായ നിരവധി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. തൃപ്പൂണിത്തുറ-ആലുവ റൂട്ടിലോടുന്ന ബസ് റാഫാ ഇന്നലെ തന്നെ പോലീസ് കസ്റ്റെഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ കരിമുകൾ സർവീസ് സഹകരണ ബാങ്കിനു മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിച്ച് യാത്രികനായ പത്തനംതിട്ട എരുമക്കാട് കൊച്ചു കളയിൽ കെ.എച്ച്.വിജിയാണ് മരിച്ചത്. ഇടിച്ച ബസ് സമീപത്തെ…
Read Moreഅകാരണമായി ബാങ്ക് പിരിച്ചുവിട്ട ജീവനക്കാരനെത്തേടി 21 വർഷത്തിനു ശേഷം നീതിയെത്തി; 35 വർഷത്തെ ആനുകൂല്യങ്ങളും 17 വർഷത്തെ മുഴുവൻ ശമ്പളവുമടക്കം ഒരു കോടിയോളം രൂപ നഷ്ട പരിഹാരത്തുക നൽകണം
കിഴക്കമ്പലം: അകാരണമായി ബാങ്ക് പിരിച്ചു വിട്ട ജീവനക്കാരനെ തേടി 21 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതിയെത്തി. കിഴക്കമ്പലം സഹകരണ ബാങ്കിലെ സെയിൽസ്മാനായിരുന്ന കരിമുകൾ കാണിനാട് മുല്ലയ്ക്കൽ എം.എൻ ചന്ദ്രനാണ് നഷ്ടപരിഹാരത്തുകയടക്കം തിരിച്ചു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. 1978 കാല ഘട്ടത്തിലാണ് ചന്ദ്രൻ കിഴക്കമ്പലം സഹകരണ ബാങ്കിൽ സെയിൽസ്മാൻ തസ്തികയിൽ നിയമിതനാകുന്നത്. തുടർന്ന് ഇരുപതു വർഷത്തെ സേവനത്തിനൊടുവിൽ ബാങ്കിൽ നടന്ന അനധികൃത നിയമനങ്ങൾക്കും അഴിമതി നിറഞ്ഞ പ്രവർത്തനങ്ങൾക്കുമെതിരേ സഹകരണ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ ബാങ്ക് ഭരണ സമിതി 1998 ൽ ചന്ദ്രനെ യാതൊരു വിധ മുന്നറിയിപ്പുകളും നൽകാതെ 6 മാസത്തേക്ക് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. നടപടിയിൽ ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ബാങ്കിന്റെ ഭാഗത്തെ വീഴ്ച്ച കണ്ടെത്തിയതിനെത്തുടർന്ന് ഒരു മാസത്തിനു ശേഷം രജിസ്ട്രാറുടെ ഉത്തരവു പ്രകാരം സർവീസിൽ തിരിച്ചെടുത്തു. തുടർന്ന് നിരന്തരം പിരിച്ചു വിടൽ…
Read Moreകുഞ്ചാക്കോ ബോബനുനേരേ വധഭീഷണിമുഴക്കിയ ഫോർട്ടു കൊച്ചിക്കാരൻ മാനസിക പ്രശ്നമുള്ളയാളെന്ന് പോലീസ്
കൊച്ചി: നടൻ കുഞ്ചാക്കോ ബോബനു നേരേ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് വധഭീഷണി മുഴക്കിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഫോർട്ടുകൊച്ചി സ്വദേശിയായ 76കാരനെയാണ് കോടതിയിൽ ഹാജരാക്കുന്നത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിന് കണ്ണൂരിലേക്ക് പോകുന്നതിനായി മാവേലി എക്സ്പ്രസ് കാത്തുനിൽക്കുന്നതിനിടെയാണ് കുഞ്ചാക്കോ ബോബന്റെ അടുത്തേക്ക് ഇയാൾ എത്തിയത്. കുഞ്ചാക്കോ ബോബനെ അസഭ്യംവിളിച്ച ഇയാൾ കൈയിൽ കരുതിയിരുന്ന വാളുയർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശബ്ദംകേട്ട് മറ്റു യാത്രക്കാർ ഓടിയെത്തിയപ്പോഴേക്കും അയാൾ ഓടിപ്പോയി. ട്രെയിനിൽ കണ്ണൂരിലെത്തിയ നടൻ പാലക്കാട് റെയിൽവേ പോലീസ് ഡിവിഷനിൽ ഫോണിലൂടെ പരാതി പറഞ്ഞു. കണ്ണൂർ റെയിൽവേ എസ്ഐ സുരേന്ദ്രൻ കല്യാടൻ തളിപ്പറന്പിലെ ഹോട്ടലിൽ താമസിച്ചുവരുന്ന നടന്റെ മൊഴി രേഖപ്പെടുത്തി. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിൽനിന്ന് എറണാകുളം റെയിൽവേ പോലീസ് അക്രമിയെ തിരിച്ചറിയുകയും…
Read Moreഗാന്ധിജിയെ അപമാനിച്ച കേസിലെ പ്രതിയെ പോലീസ് സംരക്ഷിക്കുന്നതായി ആരോപണം; പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എംഎൽഎയുടെ ഇടപെടൽ മൂലമാണെന്ന് കെഎസ്യു
മൂവാറ്റുപുഴ: ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാഗാന്ധിയെ അപമാനിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് അനാസ്ഥ. ഭരണകക്ഷിയിലെ അംഗമായ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എംഎൽഎയുടെ ഇടപെടൽ മൂലമാണെന്ന് കെഎസ്യു ആരോപിച്ചു. ഗാന്ധിജിയെ അപമാനിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യം എടുക്കുവാനുള്ള അവസരം നൽകുകയാണ് നിലവിൽ പോലീസ്. ഇത്തരത്തിൽ ഗുരുതരമായ തെറ്റു കണ്ടിട്ടും അനങ്ങാപാറ നയത്തിനെതിരേ പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. മഹാത്മാഗാന്ധിയെ അപമാനിച്ച അഫ്സൽ തൊങ്ങനായിലിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.
Read More500 രൂപ പോലും വരുമാനമില്ല; എറണാകുളം-ഹാർബർ ടെർമിനസ് ഡെമു സർവീസ് അവസാനിപ്പിച്ചു
കൊച്ചി: എറണാകുളം-ഹാർബർ ടെർമിനസ് ഡെമു സർവീസ് അവസാനിപ്പിച്ചു. യാത്രക്കാരില്ലാത്തതിനെ തുടർന്നാണ് സർവീസ് അവസാനിപ്പിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചത്. നാല് സർവീസുകളിൽനിന്നുമായി 500 രൂപ പോലും പ്രതിദിനം വരുമാനം ലഭിച്ചിരുന്നില്ല. കഴിഞ്ഞ മാസം ഇരുപത്താറിനാണ് ഡെമു ട്രെയിൻ സർവീസ് ആരംഭിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നില്ല.
Read Moreകണക്ഷനില്ലെങ്കിലും പണമടയ്ക്കണം ! ആദിവാസികളെ കൊള്ളയടിച്ച് കെഎസ്ഇബി
കോതമംഗലം: വൈദ്യുതി കണക്ഷൻ നൽകാതെ കെഎസ്ഇബി ആദിവാസികളിൽനിന്നു ചാർജ് ഈടാക്കുന്നതായി പരാതി. കുട്ടന്പുഴ പഞ്ചായത്തിലെ പന്തപ്രയിൽ സർക്കാർ പുനരധിവസിപ്പിച്ച 67 ആദിവാസി കുടുബങ്ങളാണ് വൈദ്യുതി ചാർജ് നൽകാൻ വിധിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ രണ്ടേക്കർ വീതം ഭൂമി പതിച്ചു നൽകി നിർമിച്ച പന്തപ്രയിലെ ഒരു വീട്ടിലും വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല.എന്നാൽ നേരത്തെ ഇവർ കൂട്ടമായി താമസിച്ചുകൊണ്ടിരുന്ന വീടുകളിൽ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു. വീടുകൾ പൊളിച്ചു കളഞ്ഞു സർക്കാർ നൽകിയ സ്ഥലങ്ങളിൽ പുതിയ വീടുകൾ നിർമിച്ച് താമസിച്ചു വരികയാണെങ്കിലും ഇപ്പോഴും പഴയ വൈദ്യുത കണക്ഷന്റെ പേരിൽ ചാർജ് ഈടാക്കുകയാണ്. പല കുടുംബങ്ങളും മഴക്കെടുതിയുടെ ദുരിതത്തിലാണ്. കൂലിവേല പോലും കുറഞ്ഞു നിത്യവൃത്തിക്കു കഷ്ടപ്പെടുന്പോഴാണ് കെഎസ്ഇബിയുടെ കൊള്ള. കാലാവസ്ഥ പ്രതികൂലമായതിനാൽ വനവിഭവങ്ങൾ ശേഖരിച്ചു ജീവിക്കാനും ഇവർക്കു കഴിയുന്നില്ല. എന്നാൽ കൃത്യമായി ബിൽ നൽകി പണം ഈടാക്കുന്ന കാര്യത്തിൽ കെഎസ്ഇബി മുടക്കം വരുത്തിയിട്ടില്ല. മാസങ്ങളായി ഇവിടെ…
Read Moreകൊച്ചി ഫിഷറീസ് ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനുപോയ ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് അറിഞ്ഞിട്ടില്ല; മത്സ്യ ബന്ധനത്തിന് പോയ ഒരു ബോട്ടുകൂടി തിരികെയെത്തി
പള്ളുരുത്തി: കൊച്ചി ഫിഷറീസ് ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനുപോയി തിരികെവരാനുള്ള ബോട്ടുകൾ ലക്ഷദ്വീപിൽനിന്നും 500 നോട്ടിക്കൽ മൈൽ അകലെയെന്ന് വിവരം. ഇവരുമായി ബന്ധപ്പെടുവാനോ ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നൽകുവാനോ സാധിച്ചിട്ടില്ല. ഇന്നു പുലർച്ചെയോടെ കൊച്ചി ഫിഷറീസ് ഹാർബറിൽ തിരികെയെത്തിയ ഒരു ബോട്ടിലെ തൊഴിലാളികളാണ് ഇതു സംബന്ധിച്ച വിവരം കൈമാറിയത്. ലക്ഷദ്വീപിൽനിന്നും 500 നോട്ടിക്കൽ മൈൽ ദൂരെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണു മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുവരുന്നത്. ഈ സംഘങ്ങളുടെകൂടെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു വരികയായിരുന്ന അത്ഭുതമാതാ എന്ന ബോട്ടാണു തിരികെ കൊച്ചിയിലെത്തിയത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ എത്തിയപ്പോഴാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭിച്ചതെന്നു തിരികെയെത്തിയ തൊഴിലാളികൾ പറഞ്ഞതായി മത്സ്യത്തൊഴിലാളി ഐക്യവേദി കണ്‍വീനർ ചാൾസ് ജോർജ് പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ചാലിനോട് ചേർന്നു മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുവരുന്ന ബോട്ടുകളെ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 1500 തൊഴിലാളികൾ ഇത്രയും ബോട്ടുകളിലായി ഉണ്ടാകുമെന്നാണ്…
Read Moreകണക്കൻക്കടവ് റഗുലേറ്ററിന്റെ എല്ലാ ഷട്ടറുകളും തുറന്നു; ചാലക്കുടിയാറിൽ ജലനിരപ്പ് താഴ്ന്നു
പറവൂർ: ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന പുത്തൻവേലിക്കരയിൽ കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ 11 ഷട്ടറുകളും തുറന്നതിനെ തുടർന്ന് ചാലക്കുടിയാറിൽ രണ്ടുദിവസമായി ഉയർന്നിട്ടുള്ള ജലനിരപ്പ് നിയന്ത്രണ വിധേയമായി. ഷട്ടറുകളിലൂടെ വെള്ളം പെരിയാറിലേക്ക് ഒഴുകി അറബിക്കടലിൽ പതിക്കുന്നതിനാൽ പുത്തൻവേലിക്കര, കുണ്ടൂർ, കുഴൂർ, അന്നമന്നട തുടങ്ങിയ പഞ്ചായത്തുകളിൽ വെള്ളം ഉയരുവാനുള്ള സാധ്യത ഇല്ലാതെയായിട്ടുണ്ട്. ന്യൂനമർദവും തുലാവർഷമഴയും ശക്തിപ്പെട്ടതിനെ തുടർന്ന് ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിട്ടതിനാലാണ് ചാലക്കുടി പുഴയിൽ ജലവിതാനം ഉയർന്നത്. കാർഷിക ഗ്രാമമായ പുത്തൻവേലിക്കര എറണാകുളം ജില്ലയുടെ ഭാഗമാണെങ്കിലും ഭൂമിശാസ്ത്രപരമായി തൃശൂർ ജില്ലയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. രണ്ടു പുഴകളും സന്ധിക്കുന്ന പ്രദേശത്താണ് കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്ത് ഏറെ ദുരിതങ്ങളുണ്ടായത്.
Read More