അങ്കമാലി: നഗരത്തിൽ ആറു മാസം മുന്പ് കടത്തിണ്ണയിൽ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ചു കൊന്ന കേസിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണു റിമാൻഡ് ചെയ്തിട്ടുള്ളത്. ചാലക്കുടി കുറ്റിച്ചിറ അംബേദ്ക്കർ കോളനിയിലെ ചാലപറന്പൻ ജനാർദൻ സത്യൻ (45) തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർഗോഡ് ചെർങ്ങള ബെർക്ക രാജൻ ശിവൻകുട്ടി നായർ എന്ന രാജു (58) വാണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച് പത്തിന് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുള്ള കൂൾബാറിനു മുൻവശമായിരുന്നു സംഭവം. കൊല്ലപ്പെട്ട സത്യൻ ചെരുപ്പുകുത്തിയും പ്രതി രാജൻ ശിവൻകുട്ടി നായർ അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ആക്രി സാധനങ്ങൾ പെറുക്കി വിൽപന നടത്തിവന്നയാളുമാണ്. കൊലപാതകം നടന്ന കൂൾബാറിനു മുൻവശത്താണ് രണ്ടുപേരും രാത്രികാലങ്ങളിൽ കിടന്നുറങ്ങാറുള്ളത്. കൊലപാതകം നടന്നതിന് ഒരാഴ്ച മുന്പുവരെ കൊല്ലപ്പെട്ട സത്യനും പ്രതിയും തമ്മിൽ കിടക്കുന്ന സ്ഥലത്തെ സംബന്ധിച്ച്…
Read MoreCategory: Kochi
രക്ഷാപ്രവർത്തനത്തിനിടെ യുവാവിനെ കാണാതായിട്ട് 10 ദിവസം; മകന്റെ വേർപാടിൽ പെറ്റമ്മയുടെ തോരാകണ്ണീർ
വൈപ്പിൻ: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിത്തിരിച്ച് വള്ളംമുങ്ങി കാണാതായ മകനെയോർത്ത് വിലപിക്കുന്ന ഒരു പെറ്റമ്മയുടെ കണ്ണീർ പ്രളയത്തിനു ഇനിയും അറുതിയായില്ല. ഈ മാസം 17ന് കാണാതായ മറ്റപ്പിള്ളി കുമാറിന്റെ മകൻ മിഥുൻകുമാറിനെ(23)യോർത്ത് അമ്മ സതിയാണ് കഴിഞ്ഞ പത്ത് ദിനങ്ങളായി ഉണ്ണാതെ, ഒരു പോള കണ്ണടക്കാതെ കണ്ണീർ വാർത്ത് കഴിയുന്നത്. ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു മിഥുൻകുമാർ. പ്രളയം കൊടുന്പിരിക്കൊണ്ട 17നു ഉച്ചയോടെ ഓച്ചന്തുരുത്ത് അത്തോച്ചിക്കടവ് ഭാഗത്തായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും മിഥുൻ കുത്തൊഴുക്കിൽപെട്ട് കായലിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്നുപോയി. നാട്ടുകാരും ഫയർഫോഴ്സുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. യുവമോർച്ചയുടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു മിഥുൻ. ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, മധ്യമേഖലാ സെക്രട്ടറി ശങ്കരൻ കുട്ടി, ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് വി.വി. അനിൽ, മഹിളമോർച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്.മേനോൻ എന്നിവർ…
Read Moreരോഗത്തെ തോൽപ്പിച്ച രഞ്ജിനിക്കു പ്രളയം വരുത്തിയത് കനത്തനഷ്ടം
ജോബി തെക്കേക്കുന്നേൽ കോതമംഗലം: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് നിർധന യുവതിയും മാതാപിതാക്കളുമടങ്ങുന്ന കുടുംബം. പാലമറ്റം കോർട്ടിനു സമീപം പെരിയാറിന്റെ കാച്ച്മെന്റ് ഏരിയയിലാണ് രഞ്ജിനിയും കാഴ്ചക്കുറവുള്ള പിതാവ് മാസിലമണിയും കൈയ്ക്ക് സ്വാധീനകുറവുള്ള മാതാവ് ധനലക്ഷ്മിയും അടങ്ങുന്ന കുടുംബം കഴിഞ്ഞുവന്നിരുന്നത്. ഒരുമാസം മുന്പ് ഇവരുടെ മുത്തച്ഛൻ കാൻസർ ബാധിച്ചു മരിച്ചു. തലയിൽ ട്യൂമർ ബാധിച്ച് ചികിത്സ തുടരുന്നതിനിടെ പ്രായമായ മാതാപിതാക്കളുടെ സംരക്ഷണവും രഞ്ജിനിയുടെ ചുമലിലായി. രോഗം ശരീരത്തെ തളർത്തിയിട്ടും മനസു തളരാത്ത രഞ്ജിനി അച്ചാർ നിർമിച്ച് വീടുകളിൽ വിപണനം നടത്തിയാണ് ആദ്യ കാലങ്ങളിൽ ചികിത്സയ്ക്കും മറ്റുമുള്ള ആദ്യം കണ്ടെത്തിയിരുന്നത്. അതിനു ശേഷം പയർ, പരിപ്പ് എന്നിവ ചെറു പായ്ക്കുകളിലാക്കി തലച്ചുമടായി വീടുകൾ കയറിയിറങ്ങിയും വിൽപന നടത്തിവന്നു. ഇവരുടെ ദയനീയതയിൽ അലിവുതോന്നിയ നാട്ടുകാരിൽ ചിലർ അച്ചാർ ഉണ്ടാക്കുന്നതിനു ചെറിയ മുറിയും പച്ചക്കറി വില്പന തുടങ്ങാൻ ഉന്തുവണ്ടിയും നൽകി. എന്നാൽ അപ്രതീക്ഷിതമായെത്തിയ…
Read Moreദുരിതാശ്വാസത്തെച്ചൊല്ലി എൽഡിഎഫ് ഭരിക്കുന്ന തുറവൂർ പഞ്ചായത്ത് കമ്മിറ്റിയിൽ തമ്മിലടി; രണ്ട് വനിതാ അംഗങ്ങൾ ആശുപത്രിയിൽ
അങ്കമാലി: ദുരിതാശ്വാസപ്രവർത്തനത്തിനിടെ അഴിമതി നടത്തിയതായി ആരോപിച്ച് തുറവൂർ പഞ്ചായത്ത് കമ്മിറ്റിയിൽ തമ്മിലടി. വെള്ളം ഇറങ്ങിത്തീരുംമുൻപേ വെള്ളപ്പൊക്ക ദുരിതാശ്വസക്യാന്പിലെ പ്രവർത്തനങ്ങളെച്ചൊല്ലിയാണ് അഴിമതി ആരോപണം. എൽഡിഎഫ് ഭരിക്കുന്ന തുറവൂർ പഞ്ചായത്തിൽ ഇന്നലെ നടന്ന അടിയന്തര കമ്മിറ്റിയാണ് ബഹളത്തിൽ കലാശിച്ചത്. രണ്ട് വനിതാ അംഗങ്ങൾ ആശുപത്രിയിലായി. ദുരിതാശ ്വാസ ത്തിന്റെ മറവിൽ സിപിഎം നടത്തിയ അഴിമതി അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനു മുന്നിൽ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി. ഇന്നലെ അടിയന്തര യോഗം വിളിച്ചപ്പോൾ പഞ്ചായത്തിന്റെ വാർഷിക പദ്ധതി ചർച്ചക്കെടുത്തതാണ് തർക്കത്തിനു കാരണം. പഞ്ചായത്തിൽ രൂക്ഷമായ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന വാർഡുകളിലെ പ്രശ്നങ്ങളാണ് ചർച്ചചെയ്യേണ്ടതെന്ന് പ്രതിപക്ഷ അംഗങ്ങളായ ടി.ടി. പൗലോസ്, കെ.വി. സന്തോഷ്, ജിന്റോ വർഗീസ്, ടെസി പോളി, വിൻസി ജോയ് എന്നിവർ പ്രമേയം മൂലം ആവശ്യപ്പെട്ടു. പ്രമേയം ചർച്ച ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റ് വിസമ്മതിച്ചതോടെ വാക്കുതർക്കവും ബഹളവുമായി. ഇതിനിടയിൽ പ്രതിപക്ഷ വനിതാഅംഗം വിൻസി…
Read Moreവരാപ്പുഴയിലെ ശ്രീജിത്ത് കൊലക്കേസ്; സസ്പെൻഷനിലായിരുന്ന എ.വി. ജോർജിനെ തിരിച്ചെടുത്തു
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന എസ്പി എ.വി. ജോർജിനെ തിരിച്ചെടുത്തു. ഇന്റലിജൻസ് എസ്പിയായാണ് പുതിയ നിയമനം. ശ്രീജിത്ത് കൊലക്കേസിൽ ജോർജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. അദ്ദേഹത്തിനെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. മേയ് 14നാണ് ജോർജിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജോർജിന്റെ കീഴിൽ പ്രവർത്തിച്ച റൂറൽ ടൈഗർ ഫോഴ്സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില് ജോർജിന് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.
Read Moreവെള്ളപ്പൊക്ക ബാധിത മേഖലയിലെ ജനങ്ങൾ സഹായങ്ങൾക്ക് അർഹർ: വി.ഡി. സതീശൻ
പറവൂർ: വെള്ളപ്പൊക്ക ബാധിത മേഖലയിലെ എല്ലാ ജനങ്ങളും, സർക്കാരും മറ്റ് ഏജൻസികളും നല്കുന്ന സഹായങ്ങൾക്ക് അർഹരാണെന്ന് വി.ഡി. സതീശൻ എംഎൽഎ. ക്യാന്പിൽ കഴിഞ്ഞവർക്കും ക്യാന്പിൽ എത്താൻ കഴിയാത്തവർക്കും വീടുകളിൽ കഴിഞ്ഞവർക്കും സഹായങ്ങൾ ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു. തകർന്നു കിടക്കുന്ന പുത്തൻവേലിക്കര താലൂക്ക് ആശുപത്രി സൈന്യത്തിന്റെ സഹായത്തോടെ പുനരുദ്ധരിക്കും. ഇതിനായി പത്ത് ഡോക്ടർമാർ ഉൾപ്പെടെ അറുപതംഗ സംഘം പുത്തൻവേലിക്കരയിൽ എത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗോതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം സജീവമാക്കാൻ ഒരു മെഡിക്കൽ ടീമിനൊപ്പം സാൽവേഷൻ ആർമിയും എത്തിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലെയും ഇപ്പോഴുള്ള പബ്ലിക് ഹെൽത്ത് സെന്ററുകൾ സജീവമാക്കുന്നതോടെ ഒരു ഡോക്ടറെ കൂടി നിയമിക്കും.തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചതെന്നും എംഎൽഎ പറഞ്ഞു. എസ്. ശർമ എംഎൽഎ, ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള തുടങ്ങിയവർ പങ്കെടുത്തു. അതേസമയം വെള്ളപ്പൊക്ക ബാധിത…
Read Moreവീടും ജീവിതവും തകർത്തെറിഞ്ഞ് പ്രളയം ; തല ചായ്ക്കാൻ വീടില്ലാതെ രാജനും കുടുംബവും ക്യാമ്പിൽ തന്നെ
മൂവാറ്റുപുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നഗരസഭ അനുവദിച്ചു നൽകിയ വീട് രാജനും കുടുംബത്തിനും നഷ്ടമായി. പ്രളയ ദുരന്തത്തിൽ വീട് നഷ്ടമായതോടെ രാജൻ നാലു വയസുകാരിയായ മകളടങ്ങുന്ന കുടുംബത്തിനൊപ്പം ഇപ്പോഴും ദുരിതാശ്വാസ ക്യാന്പിൽ കഴിയുകയാണ്. മൂവാറ്റുപുഴ നഗരസഭ 20-ാം വാർഡിലേ കൊന്നയ്ക്കൽ കോളനി പുൽപറന്പിൽ രാജനും കുടുംബവുമാണ് വീടിനു സമീപത്തെ എൻഎസ്എസ് കരയോഗം ക്യാന്പിൽ ജീവിതം കഴിച്ചു കൂട്ടുന്നത്. സ്വന്തമായുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലത്ത് എട്ടു വർഷം മുന്പ് നഗരസഭ നൽകിയ തുക ഉപയോഗിച്ചാണ് വീട് നിർമിച്ചത്. കൂലി വേല ചെയ്താണ് രാജന് കുടുംബം പുലർത്തിയിരുന്നത്. സിമന്റ് തേയ്ക്കാത്ത കൊച്ചു വീടിനു മുന്നിലെ പാടത്ത് നഗരസഭ സംരക്ഷണഭിത്തി കെട്ടി നൽകാനിരിക്കെ മുറ്റത്തിന്റെ ഒരു ഭാഗം തകർന്നതും കുടുംബത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കനത്ത മഴയെ തുടർന്നു പുലർച്ചെ 5.30ഓടെ വീടിനു മുറ്റത്തേക്ക് വെളളം കയറുന്നതു കണ്ട രജിത ഭർത്താവ് അരുണിനെ വിവരം…
Read Moreആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ക്യാമ്പ് വാസമോ രജിസ്ട്രേഷനോ ആവശ്യമില്ല; പ്രചരിക്കുന്ന വാർത്തകളും അപേക്ഷ ഫോമും വ്യാജം
കൊച്ചി: പ്രളയബാധിതർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ കിട്ടുന്നതിന് ക്യാന്പ് വാസമോ രജിസ്ട്രേഷനോ ആവശ്യമില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. നാശനഷ്ടങ്ങൾ റവന്യൂ അധികൃതർ സ്ഥലത്തെത്തി വിലയിരുത്തിയശേഷം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കുക. ഓരോ വീടും റവന്യൂ അധികൃതർ എൻജിനിയർമാർക്കൊപ്പം സന്ദർശിച്ചാണ് നാശനഷ്ടങ്ങളുടെ മൂല്യനിർണയം നടത്തുക. വാസയോഗ്യമായ വീടുകൾ ഉള്ളവർക്ക് അവിടേക്ക് മടങ്ങിപ്പോകാവുന്നതാണ്. വീടുകൾ വാസയോഗ്യമാകുന്നതു വരെ ക്യാന്പുകളിൽ താമസസൗകര്യം നൽകും. സർക്കാർ ആനുകൂല്യത്തിന് അപേക്ഷ നൽകാനെന്ന പേരിൽ പ്രചരിപ്പിക്കുന്ന ഫോറം വ്യാജമാണെന്നും കളക്ടർ വ്യക്തമാക്കി. പ്രളയദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫോറം സർക്കാർ പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പത്രക്കുറുപ്പിൽ അറിയിച്ചു.
Read Moreമരണത്തിൽനിന്ന് പലതവണ ജീവിതത്തിലേക്ക് തിരിച്ചുവന്ന താൻ ഇത്തവണ ഞാൻ കടപ്പെട്ടിരിക്കുന്നത് മത്സ്യത്തൊഴിലാളികളോടെന്ന് സലിംകുമാർ
കൊച്ചി: പലതവണ മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന താൻ ഇപ്രാവശ്യം കടപ്പെട്ടിരിക്കുന്നത് മത്സ്യത്തൊഴിലാളികളോടാണെന്ന് നടൻ സലിംകുമാർ. പ്രളയത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ അനുമോദിക്കാൻ വൈപ്പിൻ ഗോശ്രീ ഫിഷിംഗ് ഹാർബറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളോടുള്ള സ്നേഹവും നന്ദിയും എന്നും മനസിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ശക്തിയാണ് ബോട്ടുകളും മത്സ്യത്തൊഴിലാളികളും എന്ന് ചടങ്ങിൽ സംസാരിച്ച കളക്ടർ മുഹമ്മദ് സഫിറുള്ള പറഞ്ഞു. എണ്ണൂറിലധികം മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ മരണസംഖ്യ പരിമിതപ്പെടുത്താൻ സാധിച്ചത്. പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 1800 ലധികം പേരുടെ ജീവൻ രക്ഷിച്ച പൂങ്കാവനം വള്ളത്തിന്റെ കണ്വീനർ സന്തോഷിനെ കളക്ടർ ചടങ്ങിൽ ആദരിക്കുകയും ഓണക്കിറ്റ് നൽകുകയും ചെയ്തു.
Read Moreനെടുമ്പാശേരിയിൽനിന്ന് 29 മുതൽ വിമാന സർവീസ് ആരംഭിക്കും; കൂടുതൽ നഷ്ടം വന്നിരിക്കുന്നത് ടെർമിനൽ മൂന്നിൽ
കൊച്ചി: കേരളത്തെ മുക്കിയ പ്രളയത്തെ തുടർന്ന് പൂർണമായും അടച്ചുപൂട്ടിയ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും 29 മുതൽ വിമാന സർവീസ് പുനരാരംഭിക്കും. വരുന്ന ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മുതലാണ് സർവീസ് ആരംഭിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്നതിലും വൈകിയാണ് സർവീസ് ആരംഭിക്കുന്നത്. ഈ മാസം 26 വരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു അറിയിപ്പ്.റൺവേയുടെയും അന്താരാഷ്ട്ര ടെർമിനലിന്റേയും ശുചീകരണ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച പൂർത്തിയാക്കിയിരുന്നു. ടെർമിനൽ 3 യിലെ മെഷിനറികളാണ് ഇനി നന്നാക്കാനുള്ളത്. വെള്ളം കയറിയതുമൂലം ഏറ്റവും കൂടുതൽ നഷ്ടം വന്നിരിക്കുന്നത് ടെർമിനൽ 3 യിലാണ്. മെഷിനറികൾകൂടി നന്നാക്കി കഴിഞ്ഞാലേ വിമാനത്താവളത്തിനു വന്നിട്ടുള്ള യഥാർഥ നഷ്ടം കണക്കാക്കാനാവൂ.
Read More