കിഴക്കമ്പലം: കേന്ദ്ര പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെയും നിര്‍ദേശപ്രകാരം പ്രളയകെടുതി ഘട്ടത്തിലും സംസ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനികള്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി അധികൃതർ പറഞ്ഞു. പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ വകയായുള്ള 25 കോടി രൂപയുടെ ചെക്ക്, പെട്രോളിയം മന്ത്രാലയത്തിനു വേണ്ടി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന് എംപി എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷൻ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. കൊച്ചി റിഫൈനറി പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ജലവിതരണം നടത്തുന്ന പെരിയാര്‍ പമ്പിംഗ് സ്റ്റേഷനില്‍ വെള്ളം കയറിയത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പെട്രോള്‍,…
Read MoreCategory: Kochi
വേഗനിയന്ത്രണം പിൻവലിച്ചു ; കൊച്ചി മെട്രോ പ്രവർത്തനം സാധാരണ നിലയിൽ
കൊച്ചി: വേഗനിയന്ത്രണം പിൻവലിച്ചു, മെട്രോ യാത്ര സാധാരണ നിലയിൽ. സിഗ്നലിംഗ് സംവിധാനത്തിലെ തകരാർ മൂലം നടപ്പാക്കിയ വേഗ നിയന്ത്രണമാണ് മാറ്റിയത്. ഇന്നു രാവിലെ മുതൽ സാധാരണ രീതിയിലാണു സർവീസുകൾ നടക്കുന്നത്. സിഗ്നലിംഗ് സംവിധാനം തകരാറിലായതോടെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കൂറോളം നേരം മെട്രോ സർവീസ് നിർത്തിവച്ചിരുന്നു. നേരത്തെ പ്രളയത്തെതുടർന്ന് മെട്രോയുടെ സാങ്കേതിക സംവിധാനങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 16ന് വൈകുന്നേരം നാലുവരെ സർവീസ് നിർത്തിയിരുന്നു. മുട്ടം യാർഡിൽ വെള്ളം കയറിയതോടെ ഷട്ട്ഡൗണ്‍ ചെയ്ത സിഗ്നലിംഗ് യൂണിറ്റ് തിങ്കളാഴ്ച അർധരാത്രിയിൽ ഓണ്‍ ചെയ്ത് ഇന്നലത്തേയ്ക്കുള്ള സർവീസിനായുള്ള തയാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. സാധാരണപോലെ രാവിലെ മുതൽ സർവീസ് നടന്നെങ്കിലും ഉച്ചയ്ക്ക് 12 ഓടെ സിഗ്നലിംഗിലെ തകരാർ മൂലം സർവീസ് നിർത്തിവയ്ക്കേണ്ടി വരികയായിരുന്നു. തുടർന്നു തകരാർ പരിഹരിച്ച് 1.10 ഓടെയാണ് സർവീസ് പുനരാരംഭിച്ചത്. പ്രളയക്കെടുതിയിൽ ദേശീയപാതയിൽ വെള്ളം കയറി റോഡ്മാർഗമുള്ള ഗതാഗതം…
Read Moreജീവിതം തിരിച്ചുപിടിക്കാൻ… രണ്ടു മുറിയുളള ഓടിട്ട പഴയ വീട്ടിലേക്ക് തിരിച്ചെത്തിയ സത്യപാലനും സുശീലയ്ക്കും പറയാനുള്ളത്..
ബിജോ ടോമി കൊച്ചി: രണ്ടു മുറിയുളള ഓടിട്ട പഴയ വീട്. പ്രളയം വീടിനെ മൂടിയപ്പോൾ മേൽക്കൂര പകുതിയും തകർന്നു. വീട്ടിൽ ആകെയുണ്ടായിരുന്ന ആർഭാടം പത്തു വർഷത്തിലേറെ പഴക്കമുള്ള ഒരു ടിവി മാത്രമായിരുന്നു. ഒഴുകിയെത്തിയ വെള്ളം വീട്ടിലെ മറ്റു വസ്തുക്കൾക്കൊപ്പം ഇതും കൊണ്ടുപോയി. രണ്ടു ജീവനുകൾ മാത്രമാണ് ഇവിടെയിനി അവശേഷിക്കുന്നത്. എഴുപതു പിന്നിട്ട സത്യപാലനും ഭാര്യ സുശീലയും. ചിറ്റാത്തുകര പഞ്ചായത്തിലെ പറയകാടുനിന്നാണ് ഈ കാഴ്ച. അഞ്ചു ദിവസമായി പറവൂർ ടൗണ്‍ ഹാളിലെ ദുരിതാശ്വാസ ക്യാന്പിലായിരുന്ന ഇവർ ഇന്നലെയാണ് വെള്ളം ഇറങ്ങിയെന്നറിഞ്ഞു വീട്ടിൽ തിരികെയെത്തിയത്. കരുതിയപോലെ വെള്ളം പൂർണമായും ഒഴിഞ്ഞു പോയിട്ടില്ല. മുറ്റത്തു മുട്ടോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടപ്പുണ്ട്. വാർധക്യത്തിന്റെ എല്ലാ വിഷമതകളും ഉണ്ടെങ്കിലും തങ്ങളാൽ കഴിയുംവിധം അവർ വീട് വൃത്തിയാക്കുകയാണ്. ഏകമകളെ കല്യാണം കഴിപ്പിച്ചയച്ചു. ഒറ്റയ്ക്കായ ഇവർക്കിപ്പോൾ സ്വന്തമായുള്ളത് ഉടുത്തിരുന്ന തുണി മാത്രം. അതും കഷ്ടിച്ചു നഗ്നത മറയ്ക്കാൻ…
Read Moreപ്രളയദുരിതം; ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച സിനിമകളുടെ റിലീസ് മാറ്റി
കൊച്ചി: ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകള്‍ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിയത്. റോഷന് ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ ചിത്രമായ കായംകുളം കൊച്ചുണ്ണി 17ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന് നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച മറ്റു ചിത്രങ്ങള്‍.
Read Moreപമ്പയാറിന്റെ തീരമേഖലയിൽ സ്ഥിഗതികൾ ഗുരതരമായി തുടരുന്നതിനാൽ ഓണനാളുകളിലും ശബരിമല യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
കൊച്ചി: ഓണനാളുകളിലും ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ നിലവിലത്തെ സ്ഥിതി ചൂണ്ടിക്കാട്ടി സ്പെഷൻ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്രളയം നാശംവിതച്ച പന്പയാറിന്റെ തീരമേഖലയിൽ സ്ഥിഗതികൾ ഇപ്പോഴും ഗുരതരമായി തുടരുകയാണ്. തീർഥാടകർ ഓണനാളുകളിൽ ശബരിമല സന്ദർശിക്കുന്നത് കനത്ത സുരക്ഷ ഭീഷണി സൃഷ്ടിക്കുമെന്നും സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ശബരിമലയിലേക്കുള്ള പ്രവേശനം ദേവസ്വം ബോർഡും വിലക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ദേവസ്വം ബോർഡ് ഭക്തരോട് മലചവിട്ടുന്നത് താത്കാലികമായി ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത്.
Read Moreപ്രളയക്കെടുതിയിൽ മോഷണത്തിനെത്തിയ നാലംഗ സംഘം എറണാകുളത്ത് അറസ്റ്റിൽ; ആലപ്പുഴക്കാരായ പ്രതികളിലൊരാൾ പിടിച്ചുപറികേസിലെ പ്രതി
ആലുവ: വെള്ളപ്പൊക്കത്തേത്തുടർന്നു പൂട്ടിക്കിടന്ന വീടുകളിൽനിന്നും ബ്രേക്ക്ഡൗണായി കിടക്കുന്ന വാഹനങ്ങളിൽനിന്നും മറ്റും മോഷണം നടത്താനായി ആലപ്പുഴയിൽനിന്നെത്തിയ നാലംഗസംഘത്തെ പോലീസ് പിടികൂടി. അരൂക്കുറ്റി സ്വദേശി മനീഷ് (21), പാണാവള്ളി കൊലവെള്ളിച്ചിറ താഹിർ (21), അരൂക്കുറ്റി പുതുമന വീട് ബിലാൽ (22), അരൂക്കുറ്റി കൊക്കാട്ട് ജിത്തു (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നു കവർച്ചയ്ക്കായി ഉപയോഗിക്കുന്ന കുത്തുളി, സ്ക്രൂഡ്രൈവർ, കത്തി, കട്ടിംഗ് പ്ലയർ എന്നിവ കണ്ടെടുത്തു. മനീഷ് കളമശേരി പോലീസ് സ്റ്റേഷനിലെ പിടിച്ചുപറി കേസിലെ പ്രതിയാണ്.
Read Moreപ്രളയത്തെ തുടർന്ന് പൂട്ടിയ നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേ ശുചീകരണം പൂർത്തിയായി
നെടുമ്പാശേരി: ശക്തമായ കാലവർഷത്തെ തുടർന്നു പൂർണമായും അടച്ചുപൂട്ടിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയുടെ ശുചികരണ പ്രവർത്തികൾ പൂർത്തിയാക്കി. പുതുതായി പണികഴിപ്പിച്ച അന്താരാഷ്ട്ര ടെർമിനലിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. വെള്ളം കയറിയതുമൂലം വിമാനതാവളത്തിൽ ഏറ്റവും കൂടുതൽ നഷ്ടം വന്നിരിക്കുന്നത് ഈ ടെർമിനലിലാണ്. താഴത്തെ നിലയിലെ മിക്ക ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു. ഇതുമൂലം ഇവിടെ സ്ഥാപിച്ചിരുന്ന മിഷനറികളിൽ കയറിയ ചെളി നീക്കം ചെയ്യുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷം മാത്രമേ മെഷിനറികൾ നന്നാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളു. ചെള്ളി നീക്കം ചെയ്തിനു ശേഷം മാത്രമെ മെഷിനറികൾക്ക് പറ്റിയ കേടുപാടുകൾ തിരച്ചറിയുവാൻ കഴിയുകയുള്ളു. ഇത് പരിഹരിച്ച് പിന്നീട് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾക്ക് സർവീസ് നടത്തുവാൻ കഴിയുകയുള്ളു. യന്ത്രസാമഗ്രഹികൾ കൂടാതെ 500 ഓളം താൽക്കാലിക തൊഴിലാളികളെ നിയോഗിച്ചുകൊണ്ടാണ് റൺവേയുടെ വ്യത്തിയാക്കൽ ജോലി നടത്തിയത്.…
Read Moreപുതുവൈപ്പിനിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; നാലുപേർ രക്ഷപ്പെട്ടു
കൊച്ചി: മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, നാലുപേർ രക്ഷപ്പെട്ടു. പുതുവൈപ്പ് സ്വദേശി തച്ചാപ്പറന്പിൽ വീട്ടിൽ വേലായുധൻ (75) ആണ് മരിച്ചത്. പുതുവൈപ്പ് ഭാഗത്ത് ഇന്നു പുലർച്ചെയായിരുന്നു അപകടം. ഞാറയ്ക്കൽ, പുതുവൈപ്പ് സ്വദേശികളാണു വള്ളത്തിൽ ഉണ്ടായിരുന്നതെന്നു പോലീസ് പറഞ്ഞു. മത്സ്യബന്ധനത്തിനിടെ വള്ളം മറിയുകയായിരുന്നു. അപകടത്തിൽ കാണാതായ വേലായുധനെ രക്ഷപ്പെട്ടവർ നടത്തിയ തെരച്ചിലിൽ സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. മുളവുകാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി.
Read Moreകടലമ്മ കനിയുമെന്ന പ്രതീക്ഷയിൽ ദൗത്യവും കഴിഞ്ഞ് ഉപജീവനത്തിനായി അവർ വീണ്ടും കടലിലേക്ക്
തുറവൂർ: പ്രളയദുരന്തത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ച മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനായി വീണ്ടും കടലിലേക്ക്.പള്ളിത്തോട് ചാപ്പക്കടവ്, ചെല്ലാനം ഹാർബർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് തൊഴിലാളികൾ മത്സ്യ ബന്ധനത്തിനു പോകുവാൻ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടുത്തെ നിരവധി വള്ളങ്ങളും തൊഴിലാളികളും എറണാകുളം ജില്ലയിലും ആലപ്പുഴ ചെങ്ങന്നൂർ ഭാഗങ്ങളിലും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. നാട് പ്രളയത്തിൽ മുങ്ങുന്പോൾ ആരുടേയും നിർദ്ദേശങ്ങളോ, ഉത്തരവുകളോകാത്തു നിൽക്കാതെയാണ് ഇവിടുത്തെ മത്സ്യ തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയത്. അതിനാൽ തന്നെ പല വള്ളങ്ങളും എങ്ങും രജിസ്റ്റർ ചെയ്യാതെയാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്. ഇവിടെ നിന്നു പോയ ഒട്ടനവധി ഡിങ്കി വള്ളങ്ങൾക്കും ചെറുവള്ളങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത് വകവയ്ക്കാതെയാണ് തൊഴിലാളികൾ തൊഴിലിനായി പോകുന്നത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട തങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കുവാൻ സാധിച്ച ആത്മസംതൃപ്തിയോടെ കടലമ്മയുടെ കനിവ് തേടി കടലിന്റെ മക്കൾ കടലിലേയ്ക്ക്.
Read Moreക്യമ്പുകളിൽ പ്രതീക്ഷയുടെ ’വെയിലും’ ആകുലതകളുടെ ’കാർമേഘവും’; കാലാവസ്ഥ ഇങ്ങനെ തുടർന്നാൽ ഉടൻ വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ
ബിജോ ടോമി കൊച്ചി: ’ വെയിൽ തെളിഞ്ഞല്ലോ.. ആശ്വാസമായി, എല്ലായിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയോ മക്കളെ…’ എറണാകുളം മഹാരാജാസ് കോളജിൽ സഹായവുമായി എത്തുന്നവരോട് പിഴലയിൽനിന്ന് ദുരിതാശ്വാസ ക്യാന്പിലെത്തിയ പാർവതി എന്ന എഴുപതു വയസുകാരിയുടെ വാക്കുകൾ. പ്രളയഭീതിയൊഴിഞ്ഞ് വെയിൽ തെളിഞ്ഞതോടെ ക്യാന്പിലുള്ളവരെല്ലാം ആശ്വാസത്തിലാണ്. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഇതേ കാലാവസ്ഥ തുടർന്നാൽ രണ്ടു ദിവസത്തിനുള്ളിൽ വീടുകളിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് പലരും. അതേസമയം ഇതുവരെയുള്ള സന്പാദ്യം മുഴുവൻ പ്രളയം വിഴുങ്ങിയതിനാൽ ഇനിയെങ്ങനെ ജീവിക്കും എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. ഫോർട്ടുകൊച്ചി സ്വദേശി മാമൻ മഹാരാജാസിലെ ദുരിതാശ്വാസ ക്യാന്പിൽ എത്തിയത് മഴയിൽ വീട് നഷ്ടപ്പെട്ടതു മൂലമാണ്. ഉണ്ടായിരുന്ന ഒറ്റമുറി വീട് പൂർണമായും തകർന്നു. മൂന്നു വർഷം മുന്‍പുണ്ടായ വാഹനാപകടത്തിൽ വലതുകാലിന് ഗുരുതരമായി പരിക്കുപറ്റി. കഠിനമായ ശ്വാസംമുട്ടൽ ഉള്ളതു കൊണ്ട് മറ്റു ജോലിക്കും പോകാൻ കഴിയുന്നില്ല. രോഗവിവരമറിഞ്ഞ് ക്യാന്പിൽ ഉണ്ടായിരുന്ന…
Read More