കോതമംഗലം: സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെടുത്ത യുവതികളെ വശീകരിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന സ്ഥാപന ഉടമ പോലീസിൽ കീഴടങ്ങി. ആലത്തൂരില്‍ താമസിക്കുന്ന പാലാ സ്വദേശി രഞ്ജിത്ത് (45)ആണ് കോടതി നിര്‍ദേശാനുസരണം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കോതമംഗലം മിനിപ്പടിയിലുള്ള സ്ഥാപനത്തിന്റെ മറവില്‍ പരസ്യം നല്‍കിയാണ് മലയിന്‍കീഴ്, കടവൂര്‍ സ്വദേശിനികളായ യുവതികളെ ഇയാള്‍ സ്ഥാപനത്തില്‍ മാനേജര്‍ പോസ്റ്റ് വാഗ്ദാനം ചെയ്ത് ജോലിക്കെടുത്തത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വയനാട് വെറ്റനറി കോളജില്‍ പുതിയ പദ്ധതിക്ക് പരിശീലനം തേടുന്നതിന് എന്ന് തെറ്റദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതികളെ കാറില്‍ കൊണ്ട് പോയത്. പാലക്കാട് ആലത്തൂരില്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ കൊണ്ടു പോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ എതിര്‍ത്ത് മുറിയുടെ വാതിലടച്ചു. പിറ്റേന്ന് ഇയാള്‍ തന്ത്രപൂര്‍വം യുവതികളുടെ സെല്‍ഫിയെടുക്കാനെന്ന വ്യാജേന പീഡനത്തിന് വീണ്ടും ശ്രമിച്ചപ്പോള്‍…
Read MoreCategory: Kochi
എൻട്രൻസ് കോച്ചിംഗിന്റെ പേരിൽ രണ്ടുലക്ഷത്തോളം തട്ടിയ കേസ്; വിദ്യാർഥികളുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു
അങ്കമാലി: മെഡിക്കൽ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നു പറഞ്ഞ് കോച്ചിംഗിന്റെ പേരിൽ പണം തട്ടിയെന്ന കേസിൽ യുവാവിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. വൈറ്റില പൊന്നുരുന്നി മേത്തർ ഫ്ലാറ്റിൽ താമസക്കാരാനായ വടക്കനോടിപറമ്പിൽ ചക്രപാണി മകൻ രതീഷ് (45) ആണ് അറസ്റ്റിലായത്. പ്ലസ് ടു കുട്ടികൾക്കായി ആർആർ കരിയർ എന്ന സ്ഥാപനത്തിന്റെ പേരിൽ കിടങ്ങൂർ സെന്റ് ജോസഫ്സ് സ്കൂളിൽ വച്ച് ടാലന്റ് സെർച്ച് എക്സാം നടത്തി അതിൽ പാസായ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ച് അങ്കമാലിയിലെ പ്രമുഖ ഹോട്ടലിൽ കൗൺസിലിംഗ് നടത്തിയാണ് ഇയാൾ കുട്ടികളെ ചേർത്തത്. മെഡിക്കൽ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നു പറഞ്ഞു തുരുത്തിശേരിയിലുള്ള സഹോദരന്മാരായ രണ്ടു വിദ്യാർഥികളിൽനിന്ന് 1,52,000 രൂപ വാങ്ങിയ ശേഷം നാല് ക്ലാസ് മാത്രമാണത്രെ നൽകിയത്. ഇവരിൽ ഒരാൾ മെഡിക്കലിനും മറ്റെയാൾ എൻജിനിയറിംഗിനുമാണ് കോച്ചിംഗ് ആവശ്യപ്പെട്ടിരുന്നത്. രണ്ടുപേരെയും ഒരേ ക്ലാസിലിരുത്തിയാണു നാല് ദിവസം ക്ലാസ്…
Read Moreഅച്ഛനും മകളും ജീവനൊടുക്കിയ സംഭവം: മുൻ എസ്ഐയടക്കം മൂന്നുപേർ കസ്റ്റഡിയിൽ
മൂവാറ്റുപുഴ: അച്ഛനും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ടു മുൻ പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. വെള്ളൂർക്കുന്നം പാലകോട് പുത്തൻപുര ബാബു (48), മകൾ അമൃത (22) എന്നിവർ രണ്ടാഴ്ച മുമ്പ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് മൂന്നു പേരെ ഇന്നലെ പുലർച്ചെ വീടുകളിൽനിന്നു മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. റിട്ട. എസ്ഐ മൂവാറ്റുപുഴ വെള്ളൂർക്കുന്നം രാജുവിലാസം ഗോപകുമാർ (കണ്ണൻ 57), പാലക്കാട് നെന്മാറ കയറാടി പയ്യംകോട്ട് സുധീഷ് (31), മൂവാറ്റുപുഴ ബാബർ ഹൗസിൽ കൈലാസ് (48) എന്നിവരാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു. ഇപ്പോൾ കസ്റ്റഡിയിലായ സംഘത്തിൽനിന്നു ബാബു പലിശയ്ക്കു പണം കടം വാങ്ങിയിരുന്നു. പണം തിരികെ നൽകാനാകാതെ വന്നതിനെത്തുടർന്നു സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബാബു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പറയപ്പെടുന്നു. ബാബുവിന്റെ മരണശേഷവും സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതാണ് മകൾ അമൃതയും ജീവനൊടുക്കാൻ കാരണമെന്നു ചൂണ്ടിക്കാട്ടി സാമൂഹിക…
Read Moreകുളങ്ങാട്ടുകുഴിയിൽ കാട്ടാനശല്യം രൂരക്ഷമായിട്ടും അധികൃതർക്ക് നിസംഗത; ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ
കോതമംഗലം: കാട്ടാന ശല്യം രൂക്ഷമായതോടെ പിണ്ടിമന-കോട്ടപ്പടി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ കുളങ്ങാട്ടുകുഴിയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിൽ. വീടുകൾക്ക് തൊട്ടടുത്തുവരെ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു. ഒട്ടുമിക്ക ദിവസങ്ങളിലും കാട്ടാനകൾ നാട്ടിലിറങ്ങി വ്യാപകമായ തോതിൽ കൃഷി നശിപ്പിക്കുന്നുണ്ട്. നൂറുകണക്കിനു വാഴകളാണ് ആനകൾ നശിപ്പിച്ചത്. മറ്റു കാർഷികവിളകളും നശിപ്പിച്ചിട്ടുണ്ട്. തോട്ടത്തിൽ പത്രോസ്, തോട്ടത്തിൽ മോളി, തോട്ടത്തിൽ ഐസക്, പാണിക്കാട്ട് ബേബി, പാലത്തിങ്കൽ മാത്യു, തോട്ടത്തിൽ എൽദോസ്, പറയരുകുടിയിൽ സൂബൈർ, മേപ്പുറത്ത് തങ്കപ്പൻ, മാപ്പലകയിൽ ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഞായറാഴ്ച ആനക്കൂട്ടം നാശം വിതച്ചത്. കുടുബശ്രീയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കൃഷിയും ആനക്കൂട്ടം നശിപ്പിച്ചു. കോട്ടപ്പാറ വനാതിർത്തിയിലെ ഫെൻസിംഗ് മറികടന്നാണ് ആനകൾ നാട്ടിലിറങ്ങുന്നത്. ഫെൻസിംഗ് സ്ഥാപിച്ചശേഷം ഏതാനും മാസങ്ങളായി ആനകൾ കാട്ടിൽ തന്നെ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തീറ്റതേടി അവ നാട്ടിലെ കൃഷിയിടങ്ങളിലെത്തുകയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreഐഎ യോഗങ്ങൾ ; കളമശേരി നഗരസഭയിലെ നേതൃമാറ്റം; കോൺഗ്രസിൽ ഗ്രൂപ്പ് യോഗങ്ങൾ സജീവം
കളമശേരി: കളമശേരി നഗരസഭയിലെ നേതൃമാറ്റത്തിനായി ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രംഗത്തിറങ്ങിയതോടെ എ, ഐ ക്യാമ്പുകൾ രഹസ്യ ആലോചനാ യോഗങ്ങൾ സംഘടിപ്പിച്ചു. എ ഗ്രൂപ്പ് കളമശേരിയിലെ നേതാക്കന്മാരെയാണ് ഉൾപ്പെടുത്തിയതെങ്കിൽ ഐ ഗ്രൂപ്പ് ഒരു പടി കൂടി കടന്ന് കെപിസിസിയംഗം അജയ് തറയിലിനെ മുഖ്യാതിഥിയാക്കിയാണ് രഹസ്യ യോഗം കൗൺസിലറുടെ വീട്ടിൽ നടത്തിയത്. എന്നാൽ മണ്ഡലം പ്രസിഡന്റും നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതിയധ്യക്ഷനുമായ എ.കെ. ബഷീർ രണ്ട് യോഗങ്ങളിലും പങ്കെടുത്തില്ല. ഐ ഗ്രൂപ്പ് നേതാവാണെങ്കിലും കെപിസിസി നിർദേശത്തെ തുടർന്ന് എ ഗ്രൂപ്പുകാരിയായ ജെസി പീറ്റർ ചെയർപേഴ്സൺ ആയതോടെ അദ്ദേഹം ഗ്രൂപ്പിൽ നിന്ന് അകന്ന് നിൽക്കുകയാണ്. മൂന്ന് വർഷമായിട്ടും രഹസ്യ യോഗങ്ങൾക്ക് ബഷീറിനെ പങ്കെടുപ്പിക്കാനും ഐ ഗ്രൂപ്പിന് കഴിയുന്നുമില്ല. ഇതിനിടയിൽ രാജിവച്ചതോടെ ഒഴിവുവന്ന 3 നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റികളിൽ നാളെ തിരഞ്ഞെടുപ്പ് നടക്കും. നേതൃമാറ്റം ആവശ്യപ്പെട്ട് രാജിവച്ച ഐ ഗ്രൂപ്പുകാർ തന്നെ…
Read Moreകനത്തമഴ: പകർച്ചവ്യാധികൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കൊച്ചി: കാലവർഷം ശക്തമായതിനെ തുടർന്നു ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം). കനത്ത മഴയിൽ കുടിവെള്ള സ്രോതസുകളും പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണു വയറിളക്ക രോഗങ്ങൾ പകരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും. നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു. പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്തു ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുൻപും ശൗചാലയം ഉപയോഗിച്ചതിനുശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. സാലഡുകൾ തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന പച്ചക്കറികൾ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. ആഹാരസാധനങ്ങൾ മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം. ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും…
Read Moreഎന്തുവിലകൊടുത്തും ചുവരെഴുത്ത് സംരക്ഷിക്കണം; അഭിമന്യു വധക്കേസിൽ അറസ്റ്റിലായ മുഹമ്മദിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്
കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ മുഹമ്മദിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പോലീസ്. ചുവരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മുഹമ്മദ് വ്യക്തമാക്കിയെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. തങ്ങൾ ചുവരെഴുതുന്നതിനെ എസ്എഫ്ഐക്കാർ തടഞ്ഞതാണ് സംഘർഷമുണ്ടാകാൻ കാരണമെന്നും തർക്കമുണ്ടായപ്പോൾ കൊച്ചിൻ ഹൗസിൽ തമ്പടിച്ചിരുന്ന സംഘാംഗങ്ങളെ കോളജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞെന്നാണ് വിവരം. എന്തുവിലകൊടുത്തും ചുവരെഴുത്ത് സംരക്ഷിക്കണമെന്ന് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്ന് നിർദേശം ലഭിച്ചിരുന്നുവെന്നും മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ആരാണ് നിർദേശം നൽകിയത് എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
Read Moreസംസ്ഥാനത്തു ടൂറിസം പദ്ധതികൾ ഇഴയുന്നു: ആഭ്യന്തര ടൂറിസത്തിന്റെ 60 ശതമാനം വരുമാനവും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചെന്ന് അൽഫോൻസ് കണ്ണന്താനം
കൊച്ചി: രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ചയുടെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങളോടു ചേർന്ന് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ആഭ്യന്തര ടൂറിസത്തിന്റെ 60 ശതമാനം വരുമാനവും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ, പ്രസാദ് പദ്ധതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൊച്ചിയിൽ ചേർന്ന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കണ്ണന്താനം. ടൂറിസം മേഖലയുടെ പ്രധാന വരുമാനം ആഭ്യന്തര ടൂറിസത്തിലൂടെയാണെങ്കിലും സംസ്ഥാനത്തെ ടൂറിസം വികസന പ്രവർത്തനങ്ങൾക്കു വേഗതയില്ല. ഈ സ്ഥിതി മാറണം. പദ്ധതികൾ വേഗത്തിൽ പൂർത്തീകരിച്ചാൽ കൂടുതൽ പദ്ധതികൾ സംസ്ഥാനത്തിനു ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര പദ്ധതികളായ സ്വദേശ് ദർശൻ, പ്രസാദ് എന്നിവയ്ക്കു കീഴിലുള്ള നാലു പദ്ധതികളിലായി 350 കോടി രൂപയാണു കേന്ദ്രം അനുവദിച്ചത്. ഇതിൽ സ്വദേശ് ദർശന്റെ ഭാഗമായി 90 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഗവി, വാഗമണ്‍,…
Read Moreആലപ്പുഴ തീരത്തടിഞ്ഞ ഡോക്ക് ബാർജിലെ ഇന്തോനേഷ്യക്കാരായ ജീവനക്കാരെ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു
കൊച്ചി: അന്പലപ്പുഴ നീർക്കുന്നം കടൽത്തീരത്തടിഞ്ഞ അബുദാബി അൽഫത്താൻ ഡോക്കിന്റെ ബാർജിലുണ്ടായിരുന്ന രണ്ടു ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെ നാവികസേന ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇന്തോനേഷ്യക്കാരായ രണ്ടു ജീവനക്കാരെ രക്ഷിച്ചത്. കാലാവസ്ഥ മോശമായിരുന്നതിനാൽ വളരെ പണിപ്പെട്ടാണു ഇരുവരെയും പുറത്തെത്തിച്ചതെന്നും കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും സംയുക്ത രക്ഷാപ്രവർത്തനമാണു നടന്നതെന്നും നാവികസേന അധികൃതർ വ്യക്തമാക്കി. കൊച്ചിയിലെത്തിച്ച ഇരുവരെയും കോസ്റ്റൽ പോലീസു കൈമാറി. തുടർ നടപടികൾ കോസ്റ്റൽ പോലീസാകും സ്വീകരിക്കുക. മൂന്നു ദിവസമായി പുറംകടലിൽ അലഞ്ഞ അബുദാബി അൽഫത്താൻ ഡോക്കിന്റെ ബാർജ് ഇന്നലെ രാവിലെ എട്ടോടെയാണു നീർക്കുന്നം തീരത്തടിഞ്ഞത്. ഇന്തോനേഷ്യയിൽനിന്നു 180 മീറ്റർ നീളമുള്ള കപ്പലും ഫൈബർ ബോട്ടും കയറ്റിവന്നതായിരുന്നു ബാർജ്. ഇറാനിൽനിന്ന് ഇന്തോനേഷ്യയിലെത്തിയ കപ്പൽ അബുദാബിയിലേക്കുള്ള വഴിമധ്യേ വടംപൊട്ടി കപ്പലും ബാർജും വേർപെടുകയായിരുന്നു.
Read Moreവൈദ്യുതി ബന്ധം വിഛേദിച്ച് പുതുവൈപ്പ് കടപ്പുറത്തെ ആരോഗ്യകേന്ദ്രം അടച്ചു
വൈപ്പിൻ: കനത്ത മഴയിൽ വെള്ളം കയറിയും ചോർന്ന് ഒലിച്ചും ജീർണാവസ്ഥയിലുമായ പുതുവൈപ്പ് കടപ്പുറത്തെ പ്രാഥമികാരോഗ്യകേന്ദ്രം അടച്ചുപൂട്ടി. കെട്ടിടത്തിന്റെ ഭിത്തിയിൽ തൊട്ടാലും മുറ്റത്തെ വെള്ളത്തിൽ ചവിട്ടിയാലും വൈദ്യുതി ഷോക്കേൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം വിഛേദിച്ചതോടെയാണ് അടച്ചു പൂട്ടിയത്. ഇതുമൂലം നിർധനരായ തീരദേശത്തുകാർക്ക് പ്രാഥമിക ചികിത്സ സൗകര്യം ഇല്ലാതായി. മാത്രമല്ല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കേന്ദ്രം ഇതോടെ ലിസ്റ്റിൽ നിന്നും ഒഴിവാകുമെന്നും ഉറപ്പായി. അറ്റകുറ്റപ്പണികൾ നടത്തിയാലും കാലപ്പഴക്കമുള്ള കെട്ടിടം സുരക്ഷിതമല്ല. മഴവെള്ളം കയറിയതിനെ തുടർന്ന് ധാരാളം മരുന്നുകൾ നശിച്ചു പോയിട്ടുണ്ട്. കുറച്ചുനാൾ മുന്‍പ് ഇവിടെ ചികിത്സക്കിടെ സീലിംഗ് ഫാൻ പൊട്ടി ഡോക്ടറുടെ തലയിൽ വീണ് പരിക്കേറ്റിരുന്നു. മൂന്ന് ഫാനുകൾ ഉള്ള ഇവിടെ പ്രവർത്തിച്ചിരുന്ന ഏക ഫാനാണ് അന്ന് പൊട്ടിവീണത്. വൈദ്യുതി വയറിംഗ് എല്ലാം തകരാറിലായതിനാലാണ് ഇപ്പോൾ ഭിത്തിയിൽ തൊട്ടാൽ പോലും ഷോക്കടിക്കുന്നത്. കേന്ദ്രം മറ്റൊരു കെട്ടിടത്തിലേക്ക്…
Read More