നെടുന്പാശേരി: കനത്ത മഴയെത്തുടർന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്നു സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൻറെ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറിയെന്ന തരത്തിലാണു സാമൂഹ്യമാധ്യമങ്ങൾ വഴി വാർത്തയും ചിത്രവും പ്രചരിക്കുന്നത്. വിമാനസർവീസുകൾ റദ്ദാക്കിയെന്നും പ്രചാരണമുണ്ട്. ഇതു ശരിയല്ല. വാർത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രം വേറെയേതോ വിമാനത്താവളത്തിന്േറതാണെന്ന് സിയാൽ പത്രക്കുറിപ്പിൽ അറിയിച്ചു. മഴമൂലം വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ യാതൊരു തടസവും നേരിട്ടിട്ടില്ലെന്നും ഒരു വിമാനസർവീസ് പോലും റദ്ദാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Read MoreCategory: Kochi
മൂവാറ്റുപുഴയാർ കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ; മഴകനത്താൽ ഇനിയും വെള്ളം പൊങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ
മൂവാറ്റുപുഴ: കനത്ത മഴയിൽ മൂവാറ്റുപുഴയാർ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നഗരത്തിലെ ഇലാഹിയ കോളനി, കൊച്ചങ്ങാടി, എട്ടങ്ങാടി, ഹോമിയോ ആശുപത്രി, പെരുമറ്റം കൂൾമാരി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി നിരവധി വീടുകളിൽ വെള്ളത്തിലായി. ഇന്നലെ രാത്രിയോടെയാണ് വെള്ളം കയറി തുടങ്ങിയത്. മഴയുടെ ശക്തികൂടിയാൽ ഇനിയും വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മാർക്കറ്റ് ഭാഗത്തേയ്ക്ക് വെള്ളം കയറുമെന്ന ആശങ്കയുള്ളതിനാൽ വ്യാപാരികൾ സാധനങ്ങൾ എല്ലാം മാറ്റി തുടങ്ങി. ടൗൺ യുപി സ്കൂൾ, എൻഎസ്എസ് സ്കൂൾ, ഇലാഹിയ സ്കൂൾ എന്നിവിടങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാന്പും പ്രവർത്തനം ആരംഭിച്ചു. അവിടേയ്ക്ക് ആളുകളെ മാറ്റി തുടങ്ങി. പോലീസ്, ഫയർഫോഴ്സ്, റവന്യൂവകുപ്പ് അധികൃതരെല്ലാം രാത്രി മുതൽ സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കും വെള്ളം കയറിരിക്കുകയാണ്. റോഡുകളിലെ വെള്ളകെട്ടുമൂലം നഗരത്തിൽ ഗതാഗതകുരുക്കും രൂക്ഷമാണ്. വാഴപ്പിള്ളി, അരമന ജംഗ്ഷൻ, പെരുമറ്റം എന്നിവിടങ്ങളിലെല്ലാം വെള്ളംകെട്ടുമൂലം കാൽനട വരെ ദുരിതമായിരിക്കുകയാണ്. പൊതുവേ യാത്രാക്കുരുക്കുള്ള മൂവാറ്റുപുഴ…
Read Moreകടലാക്രമണവും വെള്ളക്കെട്ടും; വൈപ്പിൻ തീരം ഭീതിയിൽ; തിരഅടിച്ചു കയറി തീദേശ റോഡിൽ മണ്ണൽ വീണ് ഗതാഗതം തടസപ്പെട്ടു
വൈപ്പിൻ: കനത്ത മഴയെത്തുടർന്ന് കടൽക്ഷോഭിച്ചതോടെ വൈപ്പിൻ തീരത്ത് കടലാക്രമണം. ഇതോടെ തീരദേശം ഭീതിയിലായി. കഴിഞ്ഞ രാത്രി മുഴുവൻ നിർത്താതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലായി. ഇടറോഡുകൾ എല്ലാം കനത്ത വെള്ളക്കെട്ടിലാണ്. മുനന്പം, ചെറായി, എടവനക്കാട്, നായരന്പലം മേഖലകളിലാണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുനന്പം വേളാങ്കണ്ണിക്കടപ്പുറത്ത് കടൽഭിത്തിക്ക് മുകളിലൂടെ കടൽ ഇരന്പിക്കയറി. തീരദേശ റോഡിലേക്കും പള്ളിയിലേക്കും പരിസരത്തെ വീടുകളിലേക്കും കടൽ വെള്ളം ഒഴുകിയെത്തി. ഈ ഭാഗത്ത് കടൽഭിത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടിനു പിന്നിലാണ് കടൽ തിരകൾ വന്നടിക്കുന്നത്. ചെറായിലും കുഴുപ്പിള്ളി, എടവനക്കാട് മേഖലയിലും കടൽ ഭിത്തിക്ക് മുകളിലൂടെ വെള്ളം അടിച്ചു കയറി തീരദേശ റോഡിലേക്ക് ഒഴുകി. ഈ മേഖലയിൽ റോഡിൽ മണലും അടിഞ്ഞിട്ടുണ്ട്. ഇതിനാൽ തീരദേശ റോഡിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇവിടെ കടൽ ഭിത്തി ഇല്ലാതെ മണൽ ബണ്ട് ഉള്ളിടങ്ങളിലാണ് കടൽകയറ്റം…
Read Moreഅഭിമന്യു വധം; അന്വേഷണം ഊർജിതമാക്കി പോലീസ്; 21 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
ആലുവ: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതികൾക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി റൂറൽ പോലീസ്. ആലുവ റൂറൽ പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 21 എസ്ഡിപിഐ പ്രവർത്തകരെ കരുതൽ തടങ്കൽ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തു. ശനിയാഴ്ച നടത്തിയ കോന്പിംഗ് ഓപ്പറേഷനിലാണ് പോലീസ് നിരീക്ഷണത്തിലായിരുന്ന ഇവർ പിടിയിലായത്. പിടിയിലായവരിൽ 20 പേർ എസ്ഡിപിഐ പ്രവർത്തകരും ഒരാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമാണ്. അതേസമയം അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാന പ്രതികളിലൊരാളായ കാന്പസ് ഫ്രണ്ട് നേതാവ് ആലുവ സ്വദേശി ആദിലിനെ ഇന്നലെ പിടികൂടിയിരുന്നു. കരുതൽ തടങ്കൽ പ്രകാരം കൂടുതൽ പേർ അറസ്റ്റിലായത് പെരുന്പാവൂരിലാണ്. അഞ്ച് എസ്ഡിപിഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ബിനാനിപുരം സ്റ്റേഷൻ പരിധിയിൽനിന്നു നാലുപേരും കുന്നത്തുനാട്ടിൽ മൂന്നുപേരും അറസ്റ്റിലായി. കുറുപ്പംപടിയിൽ രണ്ടുപേരും ആലുവ ഈസ്റ്റ്, വെസ്റ്റ്, എടത്തല, ഞാറയ്ക്കൽ, മുനന്പം, കാലടി, കോതമംഗലം എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരെയുമാണ് അറസ്റ്റ് ചെയ്തത്.…
Read Moreമണികണ്ടംചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമൂലം രോഗി മരിച്ചു; വനം വകുപ്പിന്റെ പിടിവാശിയാണ് പാലം പണിക്ക് തടസ്സമെന്നു നാട്ടുകാർ
കോതമംഗലം: മണികണ്ടംചാലിൽ പാലവും റോഡും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമൂലം വെള്ളാരംകുത്ത് ആദിവാസി കോളനി നിവാസിയായ ടോമി ( 52 )മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് അവശനിലയിലായ ടോമിയെ അർധരാത്രിയിൽ പുഴ കടത്തി ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് പറയുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരിക്കുകയായിയിരുന്നു. ഒരാഴ്ചയിലേറെയായി മണികണ്ടംചാൽ ചപ്പാത്ത് വെള്ളത്തിൽ മൂടിയിരുന്നു. ഇടയക്ക് ക്രമാതീതമായി ജലനിരപ്പ് ഉയരുമ്പോൾ മണികണ്ടം ചാലിലെ റോഡിലും വെള്ളം കയറിയിരുന്നു. പുതിയ പാലമെന്ന ഇന്നാട്ടുകാരുടെ സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ മഴക്കാലത്തേയും പേടിപ്പെടുത്തുന്ന ഓർമ്മകൾ ഇവരെ കണ്ണീരിലാഴ്ത്തുന്നു. രോഗികൾക്ക് അടിയന്തിര ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത കളേയും യാത്രാ സാഹചര്യങ്ങളേയും കുറിച്ച് രാഷ്ട്ര ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വനം വകുപ്പിന്റെ പിടിവാശിയാണ് പാലം പണിക്ക് തടസ്സമെന്നും നാട്ടുകാർ പറയുന്നു. ഈ ദുരവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ…
Read Moreപിടയ്ക്കും മീൻ…! 700 രൂപയുടെ കരിമീനിനു 400, പൂമീൻ വില 250 ; സർക്കാർ ഫിഷ്ഫാമിൽനിന്നു വിഷമില്ലാ മത്സ്യം
പള്ളുരുത്തി: സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കൾ കലർന്നതായ റിപ്പോർട്ടുകൾ ആശങ്ക പരത്തുന്നതിനിടെ ഇടക്കൊച്ചിയിലെ സർക്കാർ ഫിഷ് ഫാം വഴി വിലകുറച്ചുനടത്തുന്ന മത്സ്യവില്പന ആശ്വാസമാകുന്നു. ആവശ്യക്കാരേറെയുള്ള കരിമീന്റെയും പൂമിന്റെയും വില്പനയാണ് ആരംഭിച്ചിരിക്കുന്നത്. വീട്ടാവശ്യത്തിനുള്ള മത്സ്യം മാത്രമേ നിലവിൽ നൽകൂ. രാവിലെ ഏഴ് മുതൽ ഒന്പത് വരെയായിരുന്നു മത്സ്യവില്പന. ബുധനും ശനിയും മാത്രമായി വില്പന ക്രമീകരിച്ചിട്ടുണ്ട്. മത്സ്യലഭ്യത വർധിക്കുന്ന മുറയ്ക്ക് എല്ലാ ദിവസവും ചന്ത തുറക്കുമെന്നു ഫാം ഇൻചാർജ് ജോസഫ് പറഞ്ഞു. 700 രൂപ വിലയുള്ള കരിമീൻ 400 രൂപയ്ക്കും 500 രൂപ വിലയുള്ള പൂമീൻ 250 രൂപയ്ക്കും ഇവിടെനിന്നു ലഭിക്കും. വിഷാംശമില്ലാത്ത മീൻ മാർക്കറ്റു വിലയേക്കാൾ കുറവിൽ കിട്ടുന്നതിനാൽ വൻതിരക്കാണിവിടെ. ഇന്നലെ മാത്രം 150 കിലോയോളം കരിമീനും പൂമിനും വിറ്റുതീർന്നു. ഫിഷറീസ് വകുപ്പിന്റെ 27 ഏക്കർ സ്ഥലത്താണ് കൂടു മത്സ്യക്കൃഷി നടത്തുന്നത്. വകുപ്പു നേരിട്ടു നടത്തുന്ന ജില്ലയിലെ ആദ്യ…
Read Moreഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഡ്മിൻ അജിത് കുമാർ രാജ്യം വിട്ടതായി സൂചന
കൊച്ചി: ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിൻ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാർ രാജ്യം വിട്ടതായി സൂചന. ഇതേതുടർന്നു പോലീസും എക്സൈസും എമിഗ്രേഷന് വിഭാഗത്തില്നിന്നും വിവരങ്ങള് ശേഖരിച്ചു. ജിഎൻപിസി മദ്യപാനത്തെ പ്രോത്സാഹിക്കുന്നെന്ന് കാണിച്ച് എക്സൈസ് അജിത് കുമാറിനെതിരെ കേസെടുത്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ജിഎൻപിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരേ എക്സൈസ് വകുപ്പ് കേസെടുത്തതോടെ അജിത് കുമാർ ഒളിവിലായിരുന്നു. അജിത് മുൻകൂർ ജാമ്യം തേടി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അജിത് കുമാറിനെതിരെയും ഭാര്യ വിനിതയ്ക്കെതിരെയുമാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. മദ്യവിൽപ്പനയ്ക്ക് പ്രോത്സാഹനം നൽകുന്ന തരത്തിൽ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈൽ ജസ്റ്റീസ് ആക്ട് 78, ശവക്കല്ലറയുടെ പുറത്തിരുന്ന് മദ്യപിക്കുക വഴി മതസ്പർധയും ലഹളയും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചതിന് ഐപിസി 153, പൊതുസ്ഥലത്തുള്ള മദ്യപാനത്തിന് കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Read Moreകാലവർഷം ശക്തമായതോടെ റോഡുകൾ പൊളിഞ്ഞു തുടങ്ങി; തേവര പാലത്തിലെ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടതുമൂലം യാത്ര ദുഷ്കരമായി
മരട്: കാലവർഷം ശക്തമായി തുടരുന്പോൾ മിക്ക റോഡുകളുടെ കാര്യവും പരിതാപകരമായ അവസ്ഥയിലേക്കു നീങ്ങുകയാണ്. മെയിൻ റോഡുകളിൽ പോലും ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ഇടറോഡുകൾ കാൽനടയാത്രയ്ക്കു പോലും പറ്റാതെ തകരുകയാണ്. കുണ്ടന്നൂർ തേവര പാലത്തിലെ ടാറിംഗ് ഇളകിയതാണ് ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്നത്. പത്തു വർഷത്തെ ഗാരണ്ടിയോടെ 2015ൽ നടത്തിയ ടാറിംഗാണു മൂന്നുവർഷം പോലും തികയുന്നതിനു മുന്പു തകർന്നുതാറുമാറായിരിക്കുന്നത്. ഇതോടെ പാലത്തിലൂടെ യാത്ര ദുരിതമായിമാറി. തേവര ഫെറി റോഡിലെ ശാന്തിനഗർ ജംഗ്ഷൻ മുതൽ പലസ്ഥലത്തും ഈവിധം ടാറിംഗ് തകർന്നിട്ടുണ്ട്. കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ വേഗത കുറച്ചാണ് ഇവിടെ കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ കാലങ്ങളായി കണ്ണടച്ച നിലയിലാണ്. രാത്രികാലയാത്രകളെ ഇത് അപകടംപിടിച്ചതുമാക്കുന്നു. കൊച്ചി-ധനുഷ്കോടി ഹൈവേയുടെ ഭാഗമായുള്ള കുണ്ടന്നൂർ മുതൽ പേട്ട വരെയുള്ള ഭാഗത്തും റോഡ് തകർന്നിട്ടുണ്ട്. മരട് ഗാന്ധി സ്ക്വയർ ഒരു കിലോമീറ്റർ താണ്ടാൻ…
Read Moreവനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ അമ്പതുകാരൻ അറസ്റ്റിൽ; വൃദ്ധൻ ബസിൽ കാട്ടിയതിനെക്കുറിച്ച് കണ്ടക്ടർ പറഞ്ഞതിങ്ങനെ…
പറവൂർ: കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയയാൾ കസ്റ്റഡിയിൽ. തുടർച്ചയായി രണ്ടു ദിവസം അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ പറവൂർ ഡിപ്പോ ജീവനക്കാർ സ്റ്റാൻഡിൽ തടഞ്ഞുവച്ചു പോലീസിൽ ഏൽപിക്കുകയായിരുന്നു. എറണാകുളം ജെട്ടിയിൽനിന്നു പറവൂരിലേക്കു വരുന്ന ബസിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഇയാളുടെ മോശമായ പെരുമാറ്റം തുടർന്നത്. വനിതാ കണ്ടക്ടറുടെ പിന്നിൽനിന്നു മോശമായി സംസാരിക്കുകയും അവരുടെ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തതായി പറയുന്നു. കസ്റ്റഡിയിലായശേഷം രക്തസമ്മർദ്ദം വർധിച്ച പ്രതിയെ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. കണ്ടക്ടർ രേഖാമൂലം പരാതി നൽകാത്തതിനെത്തുടർന്നു പ്രതിയുടെ പേരും മറ്റും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Read Moreസംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു; പെട്രോളിനു 20 പൈസയുടെയും ഡീസലിനു 19 പൈസയുടെയും വർധന
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിനു 20 പൈസയുടെയും ഡീസലിനു 19 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കഴിഞ്ഞ ഒന്പതു ദിവസത്തിനിടെമാത്രം പെട്രോളിനു 1.46 രൂപയുടെയും ഡീസലിന് ലിറ്ററിന് 1.31 രൂപയുമാണു വർധിച്ചത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഇടിയുന്പോഴാണു ഇന്ധനവില വർധിക്കുന്നത്. ഏഷ്യൻ വിപണിയിൽ ബ്രെൻഡ് ക്രൂഡിന്റെ വില കഴിഞ്ഞ ദിവസം ഏഴുശതമാനം ഇടിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ ശരാശരി വില 80.07 രൂപയാണ്. ഡീസലിനാക ട്ടെ ശരാശരി ലിറ്ററിനു 73.43 രൂപയും.ഇന്നലെയിത് യഥാക്രമം 79.87 രൂപയും 73.24 രൂപയുമായിരുന്നു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ ശരാശരി വില 78.83 രൂപയും ഡീസലിന് ശരാശരി 72.27 രൂപയുമാണ്.
Read More