കാക്കനാട്: പാചക, വിപണന രംഗങ്ങളെയെല്ലാം പിന്നിട്ട് കുടുംബശ്രീ വനിതകളുടെ കൈവഴക്കം ഭവനനിർമാണ മേഖലയിലും വെന്നിക്കൊടി പാറിക്കുന്നു. സിമന്റും മണലും യോജിപ്പിക്കാനും ഇഷ്ടിക ചുമക്കാനും മാത്രമല്ല ഒരു വീടു പടുത്തുയർത്താൻ തക്കവിധത്തിൽ പ്രാപ്തരായിക്കഴിഞ്ഞു ഇവർ. അങ്കമാലി ബ്ലോക്കിലെ മഞ്ഞപ്ര, വൈപ്പിനിലെ നായരന്പലം, മുളന്തുരുത്തിയിലെ ആന്പല്ലൂർ, പള്ളുരുത്തിയിലെ കുന്പളങ്ങി, കോതമംഗലത്തെ വാരപ്പെട്ടി എന്നിവിടങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ വീടുകൾ ഉയരുകയാണ്. നിർമാണ മേഖലയിൽ തൊഴിലെടുക്കാൻ താത്പര്യമുള്ള വനിതകളെ ചേർത്തുണ്ടാക്കുന്ന ഗ്രൂപ്പുകൾക്ക് 45 ദിവസത്തെ നൈപുണി പരിശീലനം നൽകും. കുടുംബശ്രീ അംഗങ്ങളെയോ കുടുംബാംഗങ്ങളെയോ ഉൾപ്പെടുത്തി ഓരോ ബ്ലോക്കിനു കീഴിലും രണ്ടു യൂണിറ്റുകൾ രൂപീകരിക്കും. കുടുംബശ്രീ കണ്സ്ട്രക്ഷൻ ഏക്സാഥ്, രാജഗിരി, എസ്ബി ഗ്ലോബൽ തുടങ്ങിയ സ്കിൽ ട്രെയിനിംഗ് ഏജൻസികളാണ് ഈ ഗ്രൂപ്പംഗങ്ങൾക്കു പരിശീലനം നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ ’ലൈഫ് ’ മിഷനിൽ അനുവദിക്കുന്ന വീടുകളുടെ നിർമാണത്തിൽ ഇവരെ നേരിട്ട് ഉൾപ്പെടുത്തും. ഇതിലൂടെ ഇവർക്ക് തൊഴിലിൽ…
Read MoreCategory: Kochi
സിപിഐയുടെ കരുണയിൽ വയോധിക ദമ്പതികൾക്ക് മുരുക്കുംപാടത്ത് കാരുണ്യഭവനമൊരുങ്ങുന്നു
വൈപ്പിൻ : സിപിഐയുടെ കരുണയിൽ ആരുംപോരുമില്ലാത്ത വയോധിക ദന്പതികൾക്കും മകൾക്കും സുരക്ഷിത ഭവനം ഒരുങ്ങുന്നു. എളങ്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാർഡിൽ മുരുക്കുംപാടം പടിഞ്ഞാറ് താമസിക്കുന്ന കോഴിക്കുളത്ത് വീട്ടിൽ അർജുനൻ -പ്രേ ദന്പതികൾക്കാണ് സിപിഐയുടെ കാരുണ്യഭവനമൊരുങ്ങുന്നത്. എഴുപത്തിയെട്ടുകാരനായ അർജ്ജുനനും ഭാര്യയും മകളും പ്ലാസ്റ്റിക് ഷീറ്റും ചാക്കും വിലിച്ചു കെട്ടി നിർമിച്ച ഷെഡിലാണ് അന്തിയുറങ്ങുന്നത്. മഴയായതോടെ ഓടുകൾ പൊട്ടി ചോർന്നലിക്കുന്ന ഒറ്റമുറി ഷെഡിൽ ഇവരുടെ ജീവിതം ദുരിതമയമായി. എഴുപത്തിയെട്ടാം വയസിലും വല്ലപ്പോഴുമൊക്കെ ലഭിക്കുന്ന കൂലിപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മുന്ന് വയറുകൾ കഴിഞ്ഞുപോകുന്നത്. പഞ്ചായത്തിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും കിട്ടാതെ വിഷമിച്ച ആ കുടുംബത്തിന്റെ ആവലാതി കേൾക്കാനും ആരുമില്ലാതെ വന്നപ്പോൾ ഇവരെ രണ്ട് കൈയും നീട്ടി സഹായിക്കാനൊരുങ്ങിയത് മുരുക്കുംപാടത്തെ സിപിഐ നേതാക്കളായ ഡോളർമാൻ കോമത്ത്, കെ എ മനോഹരൻ, ഡെൻസൻ കോമത്ത് എന്നിവരാണ്. ഈ കുടുംബത്തിന്റെ ദുരവസ്ഥ ഇവർ പാർട്ടിയിലെ…
Read Moreപുഴയിൽ കുളിക്കാൻ പോയ സരസ്വതിയെ കാണാതായിട്ട് 10 ദിവസം; കരുണാകരന്റെ കാത്തിരിപ്പ് നീളുന്നു
മൂവാറ്റുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ പെരിങ്ങഴ ആശാരിപറന്പിൽ കരുണാകരന്റെ ഭാര്യ സരസ്വതിയെ (65) കാണാതായിട്ട് 10 ദിവസം പിന്നിടുന്നു. സരസ്വതിയെക്കുറിച്ചുള്ള ഓർമകളുമായി തന്റെ കൊച്ചു കൂരയിൽ ഒറ്റയ്ക്ക് കഴിയുകയാണ് കരുണാകരൻ. ജൂണ് 22ന് രാവിലെ 11.30ഓടെ വീടിനു സമീപത്തെ മഠത്തിച്ചാലിൽ കടവിൽ കുളിക്കാൻ പോയതായിരുന്നു സരസ്വതി. റവന്യൂ ഉദ്യോഗസ്ഥരും മൂവാറ്റുപുഴ ഫയർ ഓഫീസർ ജോണ് ജി.പ്ലാക്കലിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സിന്റെ സ്ക്യൂബ ടീമും ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലവർഷത്തെത്തുടർന്നു പുഴയിൽ വെള്ളമുയർന്നതും ഒഴുക്കു കൃമാതീതമായി വർധിച്ചതും തെരച്ചിലിന് തടസമാകുകയായിരുന്നു. കൂലിപ്പണിക്കാരനായ കരുണാകരനും സരസ്വതിയും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ ഏകമകൾ നേരത്തെ മരിച്ചിരുന്നു. സരസ്വതിയെക്കുറിച്ചുള്ള അന്വേഷണം തുടർന്നും നടത്തണമെന്നും കുടുംബത്തിന് അടിയന്തിര സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നും കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ എൽദോ ഏബ്രഹാം എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇന്നലെ എംഎൽഎയുടെ നേതൃത്വത്തിൽ റവന്യൂ…
Read Moreഎറണാകുളം-കോട്ടയം റൂട്ടിൽ ഇന്നു മുതൽ ട്രെയിനുകൾക്കു നിയന്ത്രണം; റെയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 14 വരെ നിയന്ത്രണമെന്ന് റെയിൽവേ
കൊച്ചി: കോട്ടയം- ഏറ്റുമാനൂർ ഭാഗത്തു റെയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഈ മാസം 14 വരെ നിയന്ത്രണം തുടരും. ഇന്നു മുതൽ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തിൽനിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചർ 45 മിനിറ്റ് വൈകിയാണു പുറപ്പെടുക. കൊല്ലം ജംഗ്ഷനിൽനിന്ന് രാവിലെ 11.10നു പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു ഒരു മണിക്കൂറും 25 മിനിറ്റും വൈകും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസും, കുറുപ്പന്തറ-വൈക്കം റോഡ് ഭാഗത്ത് 20 മുതൽ 25 മിനിറ്റുവരെ പിടിച്ചിടും. കോർബ-തിരുവനന്തപുരം ദ്വൈവാര എക്സ്പ്രസ് ഇന്ന് ഏറ്റുമാനൂരിൽ 20 മിനിറ്റ് പിടിച്ചിടും. 6,9,13 തീയതികളിലും നിയന്ത്രണം തുടരും. ഡെറാഡൂൺ-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ ജൂലൈ നാലിനും 11നും ഏറ്റുമാനൂരിൽ 20 മിനിറ്റ് പിടിച്ചിടും.
Read Moreഅഭിമന്യു വധത്തിനു പിന്നിൽ എസ്ഡിപിഐ; അക്രമസംഘത്തിനു പിന്നിൽ മറ്റ് ജില്ലകളിൽ നിന്നെത്തിയവരെന്ന് എം.സ്വരാജ്
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് എം.സ്വരാജ് എംഎൽഎ. എസ്ഡിപിഐയുടെ പരിശീലനം സിധിച്ച ക്രിമിനൽ സംഘമാണ് അക്രമത്തിന് പിന്നിലെന്നു പറഞ്ഞ സ്വരാജ് മറ്റ് ജില്ലകളിൽ നിന്നെത്തിയവർ വരെ അക്രമസംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
Read Moreമഞ്ജു വാര്യർ ഡബ്ല്യുസിസിക്ക് ഒപ്പം; അഭിപ്രായഭിന്നത തള്ളി സജിത മഠത്തിൽ
കൊച്ചി: വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവിൽ (ഡബ്ല്യുസിസി) അഭിപ്രായ ഭിന്നതയില്ലെന്നു നടി സജിത മഠത്തിൽ. സുരക്ഷിതമായ തൊഴിലിടത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് സംഘടന. അക്കാര്യത്തിൽ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനക്കൊപ്പമാണ്. സ്ഥലത്തില്ലാത്തിനാലാണു മഞ്ജു അഭിപ്രായം പറയാത്തതെന്നു സജിത മഠത്തിൽ വ്യക്തമാക്കി. മലയാള സിനിമയിലും ഇനി മീ ടൂ കാന്പയിൻ വരും. കൂടുതൽ സ്ത്രീകൾ മൗനം വെടിഞ്ഞു പുറത്തുവരും. പുതിയ പെണ്കുട്ടികൾ എല്ലാവരും കാര്യങ്ങൾ തുറന്നുപറയുന്നവരാണ്. ഇത്തരത്തിൽ പറയുന്പോൾ അവർക്ക് അവസരം ഇല്ലാതാകുമെന്ന പേടിയുണ്ട്. എല്ലാകാലത്തും അത് നടക്കില്ല- സജിത മഠത്തിൽ പറഞ്ഞു. സംഘടനക്കയ്കത്തും പുറത്തുമായി ചിലർ പോരാടുന്നതുപോലെ ഇനിയുമധികം പേർ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും സജിത മഠത്തിൽ പ്രതികരിച്ചു.
Read Moreഇതരസംസ്ഥാന മത്സ്യങ്ങളിലെ ഫോർമലിൻ പ്രയോഗം ! പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യങ്ങൾക്കും വിലയിടിഞ്ഞു; വിലയിടിച്ചത് ബോധപൂർവമെന്ന് മത്സ്യത്തൊഴിലാളികൾ
വൈപ്പിൻ: ഇതരസംസ്ഥാനത്തു നിന്നെത്തുന്ന മത്സ്യങ്ങളിൽ ഫോർമലിന്റെ അംശംകണ്ടെത്തിയതിന്റെ പേരിൽ പരന്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന ഫ്രഷ് മത്സ്യങ്ങൾക്ക് മൊത്തക്കച്ചവടക്കാർ വൻതോതിൽ വിലയിടിച്ചു. കടുത്ത മത്സ്യക്ഷാമുണ്ടായിട്ടും ഇന്നലെ കാളമുക്ക് ഹാർബറിൽ നിറയെ മത്സ്യവുമായെത്തിയ വള്ളങ്ങൾക്ക് യഥാർഥ വിലയുടെ പകുതിപോലും ലഭിച്ചില്ല. കഴിഞ്ഞ ദിവസം വരെ ഹാർബറിൽ കിലോയ്ക്ക് 150 രൂപ വരെ വില വന്ന ചാള ഇന്നലെ വെറും 80 ഉം നൂറുമായി കുത്തനെ വിലയിടിഞ്ഞു. മത്സ്യത്തിനു ഡിമാൻഡില്ലെന്ന് പറഞ്ഞ് ബോധപൂർവം മൊത്തകച്ചവടക്കാർ പിൻമാറി നിൽക്കുന്നതിനാലാണ് വിലയിടിയുന്നതെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ ആരോപണം. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മത്സ്യം സ്റ്റോർ ചെയ്ത് ഇവർ വൻ വിലയ്ക്കാണ് വിൽക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. പരന്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ട് വരുന്ന മത്സ്യത്തിനു ഇപ്പോഴും ആവശ്യക്കാരേറെയുണ്ട്. ആന്ധ്ര, മംഗലാപുരം , തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന മത്സ്യങ്ങൾക്ക് ഫോർമലിന്റെ അംശം കണ്ട ത്തിയതിൻെ പേരിൽ ഇപ്പോൾ…
Read Moreവിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യട്ട് വീണ്ടും ആക്രമിക്കപ്പെട്ട യുവനടി ഹൈക്കോടതിയിലേക്ക്
കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടി ഹൈക്കോടതിയിലേക്ക്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിക്കുന്നത്. അടുത്തയാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകാനാണ് തീരുമാനം. നടിയുടെ ഇതേ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ജില്ലയിലെ സെഷൻസ് കോടതികളിലോ അഡിഷണൽ സെഷൻസ് കോടതികളിലോ വനിതാ ജഡ്ജിയില്ലാത്തതിനാലാണ് കോടതി ഈ ആവശ്യം തള്ളിയത്. തന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജഡ്ജിയെ വിചാരണയ്ക്കായിവേണമെന്ന് ആവശ്യപ്പെടുന്നതെന്നും നടി ഹൈക്കോടതിയിൽ ബോധിപ്പിക്കും. കേസ് വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് എറണാകുളം സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കേസിൽ പ്രതികൾ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാൻ തടസമാവുകയാണെന്നും കോടതി…
Read Moreതെളിവുകൾ ശേഖരിക്കാൻ സമയം വേണം; എഡിജിപി സുധേഷ് കുമാറിന്റെ മകളെ അറസ്റ്റു ചെയ്യാൻ തെളിവില്ലെന്ന് പോലീസ്
കൊച്ചി: പോലീസ് ഡ്രൈവറായ ഗവാസ്കറെ മർദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സമയം വേണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്കർ നൽകിയ ഹർജി പരിഗണിക്കവെയാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഗവാസ്കറിന്റെ ഹർജിയിൽ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയിരുന്നു. കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. ജൂൺ 14നാണ് സ്നിഗ്ധ ഗവാസ്കറെ മർദ്ദിച്ചത്. സംഭവം ഉണ്ടായിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും സ്നിഗ്ധയെ അറസ്റ്റു ചെയ്യാൻ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചിട്ടില്ല. സ്നിഗ്ധയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ഗവാസ്കർ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും കാലിൽ വാഹനം കയറ്റിയെന്നുമാണ് സ്നിഗ്ധയുടെ പരാതി. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്കർ…
Read Moreഅമ്മയുടെ സുവനീറിൽ മരിച്ചവരുടെ ലിസ്റ്റിൽ നിന്നുപോലും അച്ഛനെ ഒഴിവാക്കി; “അമ്മ’യ്ക്കെതിരേ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്
കൊച്ചി: താരസംഘടനയായ “അമ്മ’യ്ക്കെതിരേ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിൻവലിക്കണമെന്ന് ഷമ്മി തിലകൻ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് അമ്മ ഭരണസമിതിക്ക് കത്തയക്കുകയും ചെയ്തതായി ഷമ്മി തിലകൻ പറഞ്ഞു. അമ്മയുടെ സുവനീറിൽ മരിച്ചവരുടെ പട്ടികയിൽ പോലും തിലകന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയിൽ പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു.
Read More