കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദം കത്തിനിൽക്കേ അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ കൊച്ചി പുതുക്കലവട്ടത്തെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഇന്നു രാവിലെ 11.30ഓടെയാണു യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പുതുക്കലവട്ടത്തെ രാജീവ് നഗർ റോഡിലാണു മോഹൻലാലിന്റെ വസതി. മാർച്ച് നടത്തിയ പ്രവർത്തകർ വീടിന്റെ ഗേറ്റിനു മുന്നിൽ റീത്ത് വച്ചു. മോഹൻ ലാലിനു പുറമേ മറ്റ് അമ്മ ഭാരവാഹികൾക്കെതിരേയും മാർച്ചിൽ പ്രതിഷേധം ഇരന്പി. നൂറുകണക്കിനു പ്രവർത്തകരാണു മാർച്ചിൽ പങ്കെടുത്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതാണു താരസംഘടനയിൽ പൊട്ടിത്തെറിക്കു കാരണമായത്. നടനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആക്രമണത്തിന് ഇരയായ നടി ഉൾപ്പെടെ നാലുപേർ സംഘടനയിൽനിന്നു രാജിവയ്ക്കുകയും കൂടുതൽ നടിമാർ സംഘടനയ്ക്കെതിരേ രംഗത്തുവരികയും ചെയ്തു. അമ്മയുടെ നടപടിയ്ക്കെതിരേ വിവിധ കോണുകളിൽനിന്നു രൂക്ഷമായ എതിർപ്പാണ് ഉയർന്നുവരുന്നത്. എഐവൈഎഫിന്റെ നേതൃത്വത്തിൽ ഇന്നലെ കൊച്ചിയിൽ അമ്മ…
Read MoreCategory: Kochi
ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വൈപ്പിൻ പള്ളിപ്പുറത്ത്
ചെറായി: കുടുംബവഴക്കിനെതുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ അസ്വസ്ഥനായ ഭർത്താവിന്റെ മൃതദേഹം വീടിനടുത്ത തോട്ടിൽ കണ്ടെത്തി. പള്ളിപ്പുറം കോവിലകത്തുംകടവിൽ തണ്ടാശേരി ശിവന്റെ മകൻ അഭിലാഷ് (28) ഭാര്യ മാല്യങ്കര സ്വദേശി കൃഷ്ണപ്രിയ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഭാര്യയും ഭർത്താവും തമ്മിൽ കലഹിച്ചതിനെ തുടർന്നു കൃഷ്ണപ്രിയ കിടപ്പുമുറി അടച്ച് കുറ്റിയിട്ടശേഷം ഫാനിന്റെ ഹുക്കിൽ തുങ്ങിമരിക്കുകയായിരുന്നു. ഇതു കണ്ട വീട്ടുകാരും അഭിലാഷും ബഹളം കൂട്ടി വാതിൽ പൊളിച്ച് അകത്തെത്തിയെങ്കിലും ആൾ മരിച്ചിരുന്നു. ഇതേ തുടർന്ന് അസ്വസ്ഥനായ അഭിലാഷ് വീടിനടുത്തുള്ള ചാഞ്ഞുകിടക്കുന്ന തെങ്ങിൽ കയർ ഉപയോഗിച്ച് തൂങ്ങിയെങ്കിലും മരണവെപ്രാളത്തിൽ കയർ പൊട്ടി തോട്ടിലേക്ക് വീഴുകയും മരണപ്പെടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മുനന്പം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടം നടക്കും.
Read Moreദിലീപിന്റെ മടങ്ങിവരവ്: കൊച്ചിയിൽ മോഹൻലാലിന്റെ കോലം കത്തിച്ചു
കൊച്ചി: നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് സംഘടനയുടെ പ്രസിഡന്റായ മോഹൻലാലിന്റെ കോലം കത്തിച്ചു. കൊച്ചിയിൽ എഐവൈഎഫ് പ്രവർത്തകരാണ് ഫിലിം ചേന്പർ ആസ്ഥാനത്തു കോലം കത്തിച്ചത്. സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ, കോടതി കുറ്റവിമുക്തനാക്കുംമുന്പ് സംഘടനയിൽ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് എഐവൈഎഫ് ആരോപിച്ചു.
Read Moreചെമ്പറക്കിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീ അടിമാലി സ്വദേശിനി ബിന്ദു; സംഭവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന യുവാവിനെ അറസ്റ്റു ചെയ്തു
കിഴക്കന്പലം: ചെന്പറക്കിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം, ഒരാൾ അറസ്റ്റിൽ. ഇടുക്കി അടിമാലി സ്വദേശിനിയായ ബിന്ദുവിന്റെ മൃതദേഹമാണു കഴിഞ്ഞ ദിവസം ചെന്പറക്കിയിലെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞതായും സംഭവത്തിൽ മറയൂർ സ്വദേശി കുട്ടൻ എന്നു വിളിക്കുന്ന ബാബുവിനെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. പെരുന്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസറ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നു രാവിലെ രേഖപ്പെടുത്തുകയായിരുന്നു.പെരുന്പാവൂർ മേഖലയിലെ ലൈംഗിക തൊഴിലാളിയായിരുന്ന ബിന്ദുവിനെ തന്റെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ഇയാൾ കൊല ചെയ്യുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഒരു മാസം മുന്‍പാണ് ബാബു ചെന്പറിക്കിയിലെ വാടക വീട്ടിൽ വലിയച്ഛന്റെ മകളെന്നു പരിചയപ്പെടുത്തിയ സ്ത്രീയ്ക്കൊപ്പം താമസം തുടങ്ങിയത്. ഇതിനിടെ കൊലപ്പെട്ട സ്ത്രീയുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു.ഒരാഴ്ച്ച മുന്‍പ് ബാബുവിന്റെ വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി വീട്ടുടമസ്ഥൻ ബാബുവിനോട്…
Read Moreഫോര്‍മാലിൻ കലര്‍ന്ന മീൻ പിടികൂടിയ സംഭവം; കായൽ, പുഴ മത്സ്യങ്ങൾക്ക് വൻ ഡിമാൻഡ്; കൂപ്പുകുത്തി മത്തിയും അയലയും കിളിമീനും
പള്ളുരുത്തി: ഫോര്‍മാലിൻ കലര്‍ന്ന മീൻ പിടികൂടിയതിനെത്തുടർന്ന് പുറംനാട്ടിൽ നിന്നെത്തുന്ന മീനിന്റെ വില കുത്തനെ ഇടിഞ്ഞു. പശ്ചിമകൊച്ചിയിലെ പ്രധാന മത്സ്യമാർക്കറ്റുകളിൽ രണ്ടു ദിവസംമുന്പു വരെ കിലോയ്ക്ക് 240 രൂപയുണ്ടായിരുന്ന ചാളയുടെ വില ബുധനാഴ്ച 140ലേക്ക് താഴ്ന്നു. അയല 300 ൽനിന്ന് 160 ആയും കിളിമീൻ 300 ൽനിന്ന് 200 രൂപയായും കുറഞ്ഞിട്ടുണ്ട്. പുറംനാട്ടിൻ നിന്നെത്തുള്ള നെയ്മീൻ, ചൂര, കിളിമീൻ എന്നിവയ്ക്കും കിലോയ്ക്ക് നൂറ് രൂപയോളം കുറഞ്ഞിട്ടുണ്ട്. മാർക്കറ്റുകളിൽ അയല, ചാള എന്നിവ തരം തിരിച്ചാണ് വില്പന. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന് വില കുറയ്ക്കാതെയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങൾ കുറഞ്ഞ വിലയിലുമാണ് വില്പന നടത്തുന്നത്. അതേസമയം മാർക്കറ്റുകളിൽ ലഭിക്കുന്ന കായൽ മത്സ്യങ്ങൾക്ക് തീവിലയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തിന് ആവശ്യക്കാർ കുറഞ്ഞതോടെ പുഴമത്സ്യങ്ങള്‍ക്കും ഡിമാൻഡ് വര്‍ധിച്ചെങ്കിലും ഇവയ്ക്കും ക്ഷാമമുണ്ട്. കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്ന തെള്ളി ചെമ്മീന്‍…
Read Moreഎറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധന; ദിവസേന 65 മുതൽ 70 വരെ ആളുകൾ വിവിധ കാൻസർ രോഗങ്ങൾക്കായി ചികിത്സതേടുന്നു
ജെറി എം. തോമസ് കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ രോഗത്തിനനു ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ അഞ്ചു മാസത്തെ കണക്ക് അനുസരിച്ച് ജനറൽ ആശുപത്രിയിൽ അർബുദ രോഗത്തിനു ചികിത്സ തേടിയവരുടെ പ്രതിമാസ ശരാശരി 2400 ആണ്. 2017ലെ പ്രതിമാസ ശരാശരി 2100 ആയിരുന്ന സ്ഥാനത്താണ് ഈ വർധന. ദിവസേന 65 മുതൽ 70 വരെ ആളുകൾ വിവിധ കാൻസർ രോഗങ്ങൾക്കായി ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. ഇവരിൽ അധികവും സ്തനാർബുദം ബാധിച്ചവരാണ്. ചികിത്സ തേടുന്നവരിൽ പകുതിയിലധികവും പുതുതായി രോഗം കണ്ടെത്തിയവരാണ്. സ്വകാര്യ അശുപത്രികളിൽ ചികിത്സക്കായി എത്തുന്നവരുടെ കണക്കുകൂടി ചേരുന്പോൾ വർധന ഉയരും. പുതുതായി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നൂറിൽ നാൽപ്പതു പേരും സ്തനാർബുദം ബാധിച്ചവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അർബുദ രോഗികൾ എത്തുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലാത്തത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.…
Read Moreഅനധികൃത സ്വത്ത് സമ്പാദനക്കേസിൽ പിടി തോമസിന് തടവും പിഴയും; 19.48 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു കേസ്
കൊച്ചി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ സെൻട്രൽ എക്സൈസ് സൂപ്രണ്ടിന് ഒരു വർഷം തടവും 32 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചിയിൽ സെൻട്രൽ എക്സൈസ് സൂപ്രണ്ടായിരുന്ന പി.ടി. തോമസിനെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്. 1996 മുതൽ 2000 വരെ കൊച്ചിയിൽ സെൻട്രൽ എക്സൈസ് ഇൻസ്പെക്ടറായിരിക്കെ 19.48 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സന്പാദനം നടത്തിയെന്നാണ് ആരോപണം. ഇത്തരത്തിൽ നേടിയ പണം സ്വന്തം പേരിലും ഭാര്യയുടെ പേരിലും നിക്ഷേപിച്ചതായാണ് സിബിഐ കണ്ടെത്തിയത്. ഭാര്യ മരണപ്പെട്ടതിനാൽ ഇവർക്കെതിരായ കേസിലെ നടപടികൾ നേരത്തെതന്നെ അവസാനിപ്പിച്ചിരുന്നു. അഴിമതി നിരോധനനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കൊച്ചി യൂണിറ്റ് കേസ് എടുത്തിരുന്നത്.
Read Moreഈ പ്രവര്‍ത്തിയെ എന്ത് പേര് വിളിക്കും? മെട്രോ തൂണുകൾ വൃത്തിഹീനമാക്കി പതിച്ച പോസ്റ്റർ ഫേസ്ബുക്കിൽ വൈറലായി
ആലുവ: കൊച്ചി മെട്രോയുടെ തൂണുകളിൽ വീണ്ടും വ്യാപകമായി പോസ്റ്റർ പ്രചാരണം. ആലുവ മേഖലയിലെ മെട്രോ തൂണുകൾ വ്യത്തിഹീനമാക്കിയ എസ്എഫ്ഐയുടെ പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാവുകയും ചെയ്തു. മെട്രോ തൂണുകളിൽ പോസ്റ്ററുകളും മറ്റും പതിക്കുന്നത് ശിക്ഷാർഹമാണെന്നിരിക്കെയാണ് പോസ്റ്റർ പ്രചാരണം നടക്കുന്നത്. സാമൂഹ്യ പ്രവർത്തകനായ സനീഷ് കളപ്പുരയ്ക്കലാണ് മെട്രോ പില്ലർ 22ലും 23ലും പതിച്ച ചിത്രങ്ങൾ ഫേസ് ബുക്കിൽ ചേർത്തത്. ‘കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ തൂണുകളിൽ ഈ ചെയ്തിരിക്കുന്ന പ്രവർത്തിയെ എന്ത് പേര് വിളിക്കും. ഒരു പൗരൻ എന്ന നിലയിൽ ഇതിനെതിരേ നമ്മൾ ശക്തമായി പ്രതികരിക്കേണ്ടതാണ്’ എന്ന അടിക്കുറിപ്പോടെ തയാറാക്കിയ പോസ്റ്റാണ് വൈറലായത്.
Read Moreവരവ്മീനിന്റെ വില കുത്തനെ ഇടിഞ്ഞു ; കായൽ, പുഴ മത്സ്യങ്ങൾക്ക് വൻ ഡിമാൻഡ്
പള്ളുരുത്തി: ഫോര്‍മാലിൻ കലര്‍ന്ന മീൻ പിടികൂടിയതിനെത്തുടർന്ന് പുറംനാട്ടിൽ നിന്നെത്തുന്ന മീനിന്റെ വില കുത്തനെ ഇടിഞ്ഞു. പശ്ചിമകൊച്ചിയിലെ പ്രധാന മത്സ്യമാർക്കറ്റുകളിൽ രണ്ടു ദിവസംമുന്പു വരെ കിലോയ്ക്ക് 240 രൂപയുണ്ടായിരുന്ന ചാളയുടെ വില ബുധനാഴ്ച 140ലേക്ക് താഴ്ന്നു. അയല 300 ൽനിന്ന് 160 ആയും കിളിമീൻ 300 ൽനിന്ന് 200 രൂപയായും കുറഞ്ഞിട്ടുണ്ട്. പുറംനാട്ടിൻ നിന്നെത്തുള്ള നെയ്മീൻ, ചൂര, കിളിമീൻ എന്നിവയ്ക്കും കിലോയ്ക്ക് നൂറ് രൂപയോളം കുറഞ്ഞിട്ടുണ്ട്. മാർക്കറ്റുകളിൽ അയല, ചാള എന്നിവ തരം തിരിച്ചാണ് വില്പന. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന് വില കുറയ്ക്കാതെയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങൾ കുറഞ്ഞ വിലയിലുമാണ് വില്പന നടത്തുന്നത്. അതേസമയം മാർക്കറ്റുകളിൽ ലഭിക്കുന്ന കായൽ മത്സ്യങ്ങൾക്ക് തീവിലയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തിന് ആവശ്യക്കാർ കുറഞ്ഞതോടെ പുഴമത്സ്യങ്ങള്‍ക്കും ഡിമാൻഡ് വര്‍ധിച്ചെങ്കിലും ഇവയ്ക്കും ക്ഷാമമുണ്ട്. കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്ന തെള്ളി ചെമ്മീന്‍…
Read Moreചെന്പറക്കിയിൽ സ്ത്രീയുടെ മരണം: കൊലപാതകമെന്ന് സൂചന; തമിഴ്നാട് സ്വദേശി സംശയത്തിന്റെ നിഴലിൽ; പീഡനശ്രമം നടന്നിട്ടുണ്ടോയെന്നും സംശയം
കിഴക്കന്പലം: ചെന്പറക്കിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവം കൊലപാതമാകാമെന്ന സൂചന നൽകി പോലീസ്. സാഹചര്യ തെളിവുകൾ കൊലപാതക സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. മരിച്ച അടിമാലി സ്വദേശിനിയുടെ കൂടെ ഏതാനും ആഴ്ചകൾക്ക് മുന്‍പ് ഇയാൾ താമസിച്ചിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നു വന്ന് മറയൂരിൽ താമസമാക്കിയ ആളാണിയാൾ. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുധം ഉപയോഗിച്ചോ കല്ലുപയോഗിച്ചോ ഉള്ള അടി കൊണ്ടുള്ള ക്ഷതമാണിതെന്നാണ് കണ്ടെത്തൽ. കൂടാതെ ഇടത് നട്ടെല്ലിനു സമീപം ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്. ദേഹത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്. പീഢനശ്രമം നടന്നിട്ടുണ്ടോയെന്നും സംശയമുണ്ട്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ രാസപരിശോധനയിലൂടെ മാത്രമേ ശരീരത്തിലെ കൂടുതൽ പരിക്കുകളെപ്പറ്റി കണ്ടെത്താനാകൂയെന്ന് പോലീസ്…
Read More