കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹിയിൽ പിടിയിലായ കോതമംഗലം സ്വദേശിയെ വിട്ടുകിട്ടണമെന്ന കൊച്ചി പോലീസിന്റെ ആവശ്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. നാട്ടിലേക്കുള്ള യാത്രാമധ്യേ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ(48) ആണ് ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്. എയർപോർട്ട് അഥോറിട്ടി ജീവനക്കാർ തടഞ്ഞുവച്ചശേഷം ഡൽഹി പോലീസിനു കൈമാറിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാർ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായി ഡൽഹിയിലെത്തിയ കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം പട്യാല ഹൗസ് കോടതിയിൽ ഇന്നലെ പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ പ്രതിയെ ഹാജരാക്കാൻ ജയിൽ അധികൃതരോട് മജിസ്ട്രേറ്റ് നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ തുടർ നടപടികൾക്കുശേഷം മാത്രമേ കൊച്ചിയിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനമാകൂ.
Read MoreCategory: Kochi
അജ്ഞാത രോഗം ബാധിച്ച് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പാർക്കിലെ ഒൻപത് മാനുകൾ ചത്തു
തൃപ്പൂണിത്തറ: അജ്ഞാത രോഗം ബാധിച്ച് തൃപ്പൂണിത്തുറ ഹിൽ പാലസ് മാൻപാർക്കിലെ ഒൻപത് മാനുകൾ ചത്തു. 270 ഓളം മാനുകളും മ്ലാവുകളുമാണ് ഹിൽപ്പാലസ് മ്യൂസിയം പാർക്കിലുള്ളത്. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ വിശദ പരിശോധന നടത്തിയതിൽ കുളമ്പുരോഗത്തിനു സമാനമായ രോഗം ബാധിച്ചാണ് മാനുകൾ ചത്തതെന്നാണ് നിഗമനം. പെട്ടന്നുള്ള കാലാവസ്ഥാമാറ്റവും മാനുൾ ചത്തൊടുങ്ങിയതിന് കാരണമായെന്നും കരുതുന്നു. രോഗം ബാധിച്ചു ചത്ത മാനുകളുടെ രക്തം പരിശോധിച്ചതിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. തൃപ്പൂണിത്തുറ മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജനനേതൃത്വത്തില് മാനുകളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മ്യൂസിയം വളപ്പില്‍ കുഴിച്ചിട്ടു. അതേസമയം രോഗം വരാതിരിക്കാൻ മുഴുവൻ മാനുകൾക്കും മരുന്നു നൽകിയിട്ടുണ്ട്. രോഗം കൂടുതൽ മാനുകളിലേക്ക് പടരാതിരിക്കാൻ തിരുവനന്തപുരത്തെ സീനിയർ വെറ്ററിനറി സർജൻ അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയതായും ഹിൽ പാലസ് അധികൃതർ അറിയിച്ചു. മ്യൂസിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് സ്റ്റഡീസിനാണ് മാന്‍ പാര്‍ക്കിന്റെ ചുമതല. മാനുകള്‍…
Read Moreഹൈക്കോടതിയിൽനിന്ന് കേസ് ഫയൽ കാണാതാവുന്നത് ആദ്യമല്ല; കഴിഞ്ഞ വർഷവും ഫയൽ കാണാതായി; ഇതിൽ അന്വേഷണം തുടരുന്നു
കൊച്ചി: ഹൈക്കോടതിയിൽനിന്നു കേസ് ഫയൽ കാണാതാവുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം പാലക്കാട്ടെ 70 ഏക്കർ പാടശേഖരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അപ്പീലിന്റെ ഫയൽ കാണാതായതിൽ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിർദേശിച്ച അന്വേഷണം തുടരുകയാണ്. ഇതിനിടെയാണു മലബാർ സിമന്റ്സിലെ കേസ് ഫയൽ കാണാതായത്. പാടശേഖരത്തിന്റെ ഉടമസ്ഥാവകാശത്തർക്കത്തിൽ പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിനെതിരെ പാലക്കാട് പൊൽപ്പുള്ളി സ്വദേശിയായ കണ്ടുമുത്തൻ നൽകിയ അപ്പീലിന്റെ ഫയലുകളാണു കാണാതായത്. 2016 ഫെബ്രുവരിയിൽ നൽകിയ അപ്പീൽ വേഗം പരിഗണിക്കാനായി അപേക്ഷ നൽകിയിട്ടും ബെഞ്ചിൽ വരാത്തതിനെത്തുടർന്നു കണ്ടുമുത്തൻ നൽകിയ പരാതിയിൽ ഹൈക്കോടതി അധികൃതരാണു ഫയലുകൾ കാണാതായെന്നു കണ്ടെത്തിയത്. തുടർന്നു പുതിയ ഫയൽ ക്രമീകരിച്ച് ഡിവിഷൻ ബെഞ്ചിലെത്തിച്ചു. പിന്നീട്, ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിനു നിർദേശിച്ചു. ഇതിനിടെയാണ് പാലക്കാട് മലബാർ സിമന്റ്സ് അഴിമതിക്കേസിലെ ഫയലുകൾ കാണാതായത്. പാടശേഖരത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അപ്പീൽ ഹർജി മേയ് 25 ന് മുൻ ചീഫ്…
Read Moreനടൻ ഉണ്ണി മുകുന്ദനെതിരായ പരാതിയിൻമേലുള്ള തുടർ നടപടികൾക്കു സ്റ്റേ
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പരാതിയിൻമേലുള്ള തുടർ നടപടികൾ എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു. ഉണ്ണി മുകുന്ദൻ തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ചും കേസെടുക്കണമെന്നാവശ്യപ്പെട്ടും കോട്ടയം സ്വദേശിനിയായ യുവതി നൽകിയ സ്വകാര്യ അന്യായത്തിലുള്ള തുടർ നടപടികളാണു കോടതി തടഞ്ഞത്. കേസിൽ പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്റെ ആവശ്യം മജിസ്ട്രേറ്റ് നിരാകരിച്ചതിനെത്തുടർന്നാണു ജില്ലാ കോടതിയെ സമീപിച്ചത്.
Read Moreനടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കു വനിതാ ജഡ്ജി ഇല്ല; നടിയുടെ ആവശ്യം കോടതി തള്ളി
കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിൽ വിചാരണ നടത്താൻ വനിതാ ജഡ്ജിയെ വേണമെന്ന ആക്രമണത്തിനിരയായ നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷണൽ സെഷൻസ് കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പ്രത്യേക കോടതി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നടൻ ദിലീപ് പ്രതിയായ കേസിൽ, പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിൽ, നിയമപരമായി പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനു വിലക്കുള്ളതിനാൽ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്. കൂടാതെ, അപകീർത്തിപരമായ ദൃശ്യങ്ങൾ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാനും കോടതി അനുമതി നൽകി. ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ പ്രതിയുടെ അഭിഭാഷകനു കാണാനാണ് അനുമതി നൽകിയിരിക്കുന്നത്.
Read Moreകുഴുപ്പിള്ളിയിൽ കടലിൽ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ചെറായി: കുഴുപ്പിള്ളി ബീച്ചിൽ കുളിക്കുന്നതിനിടെ തിരമാലകളിൽപെട്ട് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അയ്യന്പിള്ളി തറവട്ടം കളത്തിൽ ലെനിന്റെ മകൻ അയ്യപ്പദാസ് (18), അയ്യന്പിള്ളി ജനതാ സ്റ്റോപ്പിനു പടിഞ്ഞാറ് നികത്തിൽ(വൈപ്പിപ്പാടത്ത് ) നൗഫിലിന്റെ മകൻ ആഷിക് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അയ്യപ്പദാസിന്റെ മൃതദേഹം നായരന്പലം കടലിൽ രണ്ടു നോട്ടിക്കൽ മൈൽ പടിഞ്ഞാറായി ഇന്നു പുലർച്ചെ മറൈൻ എൻഫോഴ്സ്മെന്റിന്റെ തെരച്ചിൽ ബോട്ടാണ് കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആഷിക്കിന്റെ മൃതദേഹം പുതുവൈപ്പ് എൽഎൻജി പദ്ധതിമേഖലയിൽ കടലിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തി. രണ്ടു മൃതദേഹങ്ങളും ഫോർട്ട് വൈപ്പിനിലെത്തിച്ച് തഹസിൽ ദാർ കെ.വി. അബ്രോസിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി പോസറ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും സംസ്കാരം ഇന്നു നടക്കും. ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് ബീച്ചിലെത്തിയതായിരുന്നു അയ്യപ്പദാസും ആഷിക്കും. കൂട്ടത്തിൽ ആഷിക്കിന്റെ സഹോദരി അഷിതയുമുണ്ടായിരുന്നു. തിരിച്ചു പോരാൻ നേരം ആഷിക് വീണ്ടും കടലിലിറങ്ങി. ഈ…
Read Moreനടിയെ ആക്രമിച്ച കേസ്: കൂടുതൽ രേഖകൾ വേണമെന്ന ദിലീപിന്റെ ഹർജി മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദീലീപ് സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് മാറ്റിവച്ചിരിക്കുന്നത്. ഹർജി ജൂണ്‍ 27ന് പരിഗണിക്കും. അതേസമയം കേസിലെ പ്രതിയായ അഭിഭാഷകൻ പ്രതീഷ് ചാക്കോ സമർപ്പിച്ച വിടുതൽ ഹർജിയും കോടതി മാറ്റിവച്ചു. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക. നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടി ദീലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
Read Moreമഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ റോഡ് അപകടങ്ങളും വർധിച്ചു; റോഡപകടങ്ങളിൽ ഇൗ വർഷം 107 പേർ മരണപ്പെട്ടു
കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ റോഡുകളിൽ അപകടങ്ങളും വർധിച്ചിരിക്കുകയാണ്. ഈവർഷം മാർച്ച് വരെയുള്ള പോലീസ് കണക്കുകൾ പ്രകാരം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1586 വാഹനാപകടങ്ങൾ. അപകടങ്ങളിൽ 107 പേർ മരിച്ചു. 1610 പേർക്കു പരിക്കേറ്റു. എറണാകുളം റൂറൽ പരിധിയിൽ അപകടങ്ങൾ 956, മരണം 75, പരിക്കേറ്റവർ 973. കൊച്ചി സിറ്റിയിൽ അപകടം 630, മരണം 32, പരിക്കേറ്റവർ 637 എന്നിങ്ങനെയാണ് കണക്ക്. സംസ്ഥാനത്ത് ഈവർഷം മാർച്ച് വരെ 10,568 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. 1,104 പേർ മരിച്ചപ്പോൾ പരിക്കേറ്റവർ 11,852 ആണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ 38,470 അപകടങ്ങൾ നടന്നതിൽ 5,797 അപകടങ്ങളും നടന്നത് എറണാകുളം ജില്ലയിലായിരുന്നു. ഇതിൽ 429 പേർ മരിച്ചു. പരിക്കേറ്റവരുടെ എണ്ണം 6,123. ഇന്നലെ വൈറ്റില ജനതാ റോഡിൽ കെയുആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒന്നര വയസുകാരൻ ഉൾപ്പെടെ മൂന്നു പേർക്കു…
Read Moreസിഗ്നലിംഗ് തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി; സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് പകുതി ദിവസത്തെ അവധി എടുക്കേണ്ടി വന്നു. പ്രതിഷേധിച്ച് യാത്രക്കാർ
കൊച്ചി: അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ സിഗ്നലിംഗ് സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് രാവിലെ സർവീസ് നടത്തുന്ന പല ട്രെയിനുകളും വൈകി. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈകിയാണ് പല ട്രെയിനുകളും ഇന്ന് രാവിലെ സർവീസ് നടത്തിയത്. പുലർച്ചെ 2.30നു ശേഷമാണ് സിഗ്ന്നലിംഗ് സംവിധാനത്തിൽ തകരാറുണ്ടായത്. ഇതേതുടർന്ന് മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ പിടിച്ചിട്ടതും വൈകി ഓടിയതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. കാരയ്ക്കൽ എറണാകുളം എക്സ്പ്രസ്, ഷൊർണൂർ എറണാകുളം പാസഞ്ചർ, പൂനെ എറണാകുളം എക്സ്പ്രസ്, ഗുരുവായൂർ എടമണ്‍ പാസഞ്ചർ, ചെന്നൈ ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, ഗുരുവായൂർ എറണാകുളം പാസഞ്ചർ തുടങ്ങിയ ട്രെയിനുകളാണ് പലയിടങ്ങളിൽ പിടിച്ചിടുകയും വൈകി ഓടുകയും ചെയ്തത്. മറ്റു ഏതാനും ട്രെയിനുകൾ വൈകി ഓടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ട്രെയിനുകൾ വൈകുമെന്ന് മുന്നറിയിപ്പ് നൽകാതിരുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. പലർക്കും രാവിലെ സമയത്ത് ഓഫീസുകളിലേക്ക് എത്താനായില്ല. അവധി ദിവസങ്ങൾ…
Read Moreപീഡനമെങ്കിൽ പാർട്ടി വിട്ട് പോന്നുകൂടെയെന്ന് പലതവണ ഭർത്താവിനെ നിർബന്ധിച്ചതാ സാറേ; പ്രതിപക്ഷ നേതാവിന്റെ മുന്നിൽ പൊട്ടിക്കരഞ്ഞ് ഭാര്യ ഐഷ; കായലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
വൈപ്പിൻ: മുൻ പഞ്ചായത്ത് പ്രസിഡന്റ് കായലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ച വി.കെ. കൃഷ്ണന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ചെന്നിത്തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ നിയമം അനുശാസിക്കുന്ന അന്വേഷണം നടത്താൻ പോലീസിനു ബാധ്യതയുണ്ടെന്നും അദേഹം പറഞ്ഞു. പീഡനമെങ്കിൽ പാർട്ടി വിട്ട് പോന്നുകൂടെയെന്ന് പലതവണ താൻ ഭർത്താവിനെ നിർബന്ധിച്ചിട്ടുള്ളതായി വി.കെ. കൃഷ്ണന്റെ ഭാര്യ ഐഷ ചെന്നിത്തലക്കു മുന്നിൽ പ്രതികരിച്ചു. ഈ അടുത്തകാലത്ത് ഓരോ പാർട്ടി മീറ്റിംഗുകൾ കഴിഞ്ഞ് വീട്ടിലെത്തുന്പോഴും മീറ്റിംഗിൽ തനിക്ക് ഏൽക്കേണ്ടി വരുന്ന പീഡനത്തെക്കുറിച്ച് ഭർത്താവ് തന്നോട് പറയുന്പോഴാണ് പാർട്ടി വിട്ടുപോരാൻ താൻ നിർബന്ധിച്ചിരുന്നതെന്നും കൃഷ്ണന്റെ ഐഷ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. ആത്മഹത്യക്കുറിപ്പ് പ്രതിപക്ഷനേതാവിനെ കോണ്‍ഗ്രസ് പ്രവർത്തകർ വായിച്ചു കേൾപ്പിച്ചപ്പോൾ മാത്രമാണ് ഭാര്യ കത്തിലെ വാചകങ്ങൾ ആദ്യമായി കേൾക്കുന്നത്. മരണം…
Read More