കൊച്ചി: വഴിത്തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ പരിക്കേറ്റ വൃദ്ധനെ പിറ്റേന്നു രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുന്പളങ്ങി സ്വദേശി അറസ്റ്റിൽ. കുന്പളങ്ങി കുരിശുപറന്പിൽ വീട്ടിൽ ജോസഫ് (68) മരിച്ച സംഭവത്തിൽ അയൽവാസി കൊള്ളശാനി വീട്ടിൽ തോമസ് വാൾട്ടറിനെ (തന്പി-60) ആണ് അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: മരിച്ച ജോസഫും തന്പിയും തമ്മിൽ വഴിത്തർക്കത്തെ തുടർന്നു വ്യാഴാഴ്ച രാത്രി വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. സംഘർഷത്തിൽ ജോസഫിന് കൈയ്ക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം രാത്രി ഉറങ്ങാൻ കിടന്ന ജോസഫിനെ പിറ്റേന്നു രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൈയാങ്കളിൽ മർദനമേറ്റത് മരണകാരണമായതായ റിപ്പോർട്ടിനെത്തുടർന്നാണു ഇയാളെ അറസ്റ്റ് ചെയ്തതെന്നു പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ അറിവാകൂ. തന്പിക്കെതിരേ പള്ളുരുത്തി പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും കൈയേറ്റത്തിനും കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി…
Read MoreCategory: Kochi
വൈറ്റിലയിൽ ബസുകൾ കൂട്ടിയിടിച്ചു ഒന്നര വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്കു പരിക്ക്; സ്വകാര്യ ബസിനു പിന്നിൽ കെയുആർടിസി ലോ ഫ്ളോർ ബസ് ഇടിച്ചാണ് അപകടം
കൊച്ചി: വൈറ്റില ജനതാ റോഡിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഒന്നര വയസുകാരൻ ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇന്നു രാവിലെ പത്തേകാലോടെയായിരുന്നു അപകടം. സ്വകാര്യ ബസിനു പിന്നിൽ കെയുആർടിസി ലോ ഫ്ളോർ ബസ് ഇടിച്ചാണ് അപകടമുണ്ടായതെന്നു അധികൃതർ പറഞ്ഞു. ലോ ഫ്ളോർ ബസിൽ സഞ്ചരിച്ചിരുന്നവർക്കാണു പരിക്കേറ്റതെന്നാണു വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചരെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചതായും ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
Read Moreമരട് സ്കൂൾ വാൻ അപകടം: അഞ്ചുവയസുകാരി ക്യാരോളിന്റെ നില ഗുരുതരം; വാൻ ഡ്രൈവർ അനിൽകുമാറിനെ പോലീസ് ചോദ്യം ചെയ്തേക്കും
കൊച്ചി: മരടിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചുവയസുകാരി ക്യാരോളിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ക്യാരോളിന്റെ ജീവൻ വെൻറിലേറ്ററിൻറെ സഹായത്തോടെയാണു നിലനിർത്തുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം, ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ട വാൻ ഡ്രൈവർ അനിൽകുമാറിനെ(45) പോലീസ് ഇന്നു ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് കത്തയച്ചതായും വാഹനം അമിതവേഗതയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിയുമെന്നും പോലീസ് വ്യക്തമാക്കി. വാൻ അമിത വേഗതയിലായിരുന്നില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. അപകടസമയം എതിർദിശയിൽ ഒരു സൈക്കിൾ യാത്രികൻ എത്തിയിരുന്നതായും ഈ യാത്രികനെ കടത്തിവിടാൻ വാൻ വലതുവശത്തേയ്ക്കു തിരിച്ചപ്പോൾ കുളത്തിലേക്കു മറിയുകയുമായിരുന്നുവെന്നാണു അധികൃതരുടെ കണ്ടെത്തൽ. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു രണ്ടു കുട്ടികൾ അടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ശ്വസകോശത്തിൽ വെള്ളവും ചെളിയും കയറിയ നിലയിലാണു പരിക്കേറ്റ അനിൽകുമാറിനെയും ക്യാരോളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreതൃപ്പൂണിത്തുറയിലെ പൊതുമരാമത്ത് ഓഫീസ് പരിസരം കൊതുകുവളർത്തൽ കേന്ദ്രമായി
തൃപ്പൂണിത്തുറ: നഗരസഭാ കാര്യാലയത്തിന് സമീപം പ്രവർത്തിക്കുന്ന പൊതുമരാമത്ത് ഓഫീസ് കൊതുകുവളർത്തൽ കേന്ദ്രമായി മാറുന്നു. മഴ കനത്തതോടെ ഓഫീസ് സമുച്ചയത്തിനുള്ളിൽ കുട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ ടാർവീപ്പകളിലും പഴയ ടയറുകളിലും മഴവെള്ളം നിറഞ്ഞ് കൊതുക് സംഭരണികളായി മാറിയിരിക്കുകയാണ്. നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതിനാൽ പിഡബ്ല്യൂഡി ഓഫീസ് പരിസരം കാടുകയറിയ നിലയിലാണ്. മഴക്കാലം തുടങ്ങിയതോടെ നഗരത്തിൽ പലയിടങ്ങളിലും കാനകൾ പലതും തുറന്നും മലിനജലം കെട്ടികിടക്കുന്ന അവസ്ഥയിലുമാണുള്ളത്. മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പെട്ടെന്ന് പടർന്ന് പിടിക്കാൻ സാധ്യത ഉണ്ടായിരുന്നിട്ടും ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെയോ, ആരോഗ്യവകുപ്പിന്റേയോ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ല എന്ന പരാതിയും ഉയരുന്നു. ശുചീകരണ പ്രവർത്തനങ്ങൾ പലതും പകുതി വഴിയിലാണെന്നും, പല വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടന്നിട്ടില്ലെന്നും കോൺഗ്രസ് കൗൺസിലർമാരും ആരോപിക്കുന്നു
Read Moreഭൂതത്താന്കെട്ടില് തകര്‍ന്ന റോഡ് പുനസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു
കോതമംഗലം: ഭൂതത്താന്കെട്ടില് തകര്‍ന്ന റോഡ് താൽക്കാലികമായി പുനസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. കീരന്പാറ-ഭൂതത്താൻകെട്ട് റോഡാണ് കനത്ത മഴയിൽ തകർന്നത്. റോഡ് ഇടിഞ്ഞ ഭാഗത്ത് നിന്നു മണ്ണും കല്ലും കലുങ്കിന്റെ സ്ലാബ് നീക്കം ചെയ്യുന്നതിനുള്ള പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. കലുങ്ക് നിലനിന്ന ഭാഗത്ത് വെള്ളം ഒഴുക്ക് തടസപ്പെടാതെ കൂറ്റൻ കോൺക്രിറ്റ് പൈപ്പുകൾ സ്ഥാപിച്ച് അതിന് മുകളിൽ മണ്ണും പാറമക്കും നിറച്ച് റോഡ് താൽക്കാലികമായി പുനസ്ഥാപിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി ആറ് കൂറ്റൻ കോൺക്രിറ്റ് പൈപ്പുകൾ ഇന്നലെ വൈകുന്നേരത്തോടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമോ നാളെയോ നിർമാണം പൂർത്തികരിച്ച് റോഡ് പുനസ്ഥാപിക്കുവാനാകുമെന്നാണ് അധികൃർ പറയുന്നത്. നിലവിൽ ഭൂതത്താൻ കെട്ടിൽ നിന്ന് മറ്റൊരുറോഡുവഴി ചെറിയവാഹനങ്ങളെ കടത്തിവിടുന്നുണ്ട്.പെരിയാര്‍വാലി പാര്‍ക്കിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ വേട്ടാമ്പാറ-മാലിപ്പാറ റോഡിലെത്തി ചേലാട് വഴിയാണ് ചെറുവാനങ്ങൾ കടത്തിവിടുന്നത്. ചേലാട് നിന്ന് കോതമംഗലത്തേക്കോ മറ്റിടങ്ങളിലേക്കോ പോകാം. തകര്‍ന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര പുനരാരംഭിച്ചിട്ടില്ല.തകര്‍ന്ന റോഡിന്റെ…
Read Moreപുറങ്കടലിൽ നങ്കൂരമിട്ടിരുന്ന ചരക്കുക്കപ്പലിനു തീപിടിച്ച് ഒരാൾ മരിച്ച സംഭവം; കോസ്റ്റൽ പോലീസ് കേസെടുത്തു
കൊച്ചി: പുറങ്കടലിൽ നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു തീപിടിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തു. അറ്റ്ലാന്റിക് ഷിപ്പിംഗ് കന്പനി സീനിയർ ബ്രാഞ്ച് മാനേജർ ജോയിയുടെ പരാതിയിലാണു കേസെടുത്തിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. അതേസമയം, അപകടത്തിൽ മരിച്ച ജീവനക്കാരന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും. രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം വിട്ടുകൊടുക്കാനാണു ലക്ഷ്യമിടുന്നതെന്നു കോസ്റ്റൽ പോലീസ് വ്യക്തമാക്കി. മറൈൻ എഞ്ചിനീയറായ (ട്രെയിനി) അഹമ്മദാബാദ് സ്വദേശി യോഗേഷ് കാഞ്ചി സോളംഗി(29) ആണു മരിച്ചതെന്നും അധികൃതർ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറരയോടെ കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എം.വി. നളിനി എന്ന കപ്പലിനാണു തീ പിടിച്ചത്. നാഫ്തയുമായി ഗുജറാത്തിലെ മുന്ദ്രയിൽനിന്നു കൊളംബോയിലേക്കു പോകുകയായിരുന്ന ചരക്ക് കപ്പൽ കൊച്ചി പുറംകടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. അപകടസമയം, 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ബാക്കിയുള്ളവരെ നാവികസേനയുടെ ഹെലികോപ്ടർ…
Read Moreഡിസിസി ഓഫീസിനു മുന്നിൽ ശവപ്പെട്ടിവച്ച സംഭവം; കൂടുതൽ യുവനേതാക്കൾ കുടുങ്ങും
കൊച്ചി: എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ ശവപ്പെട്ടിവച്ച സംഭവത്തിൽ കൂടുതൽ യുവ നേതാക്കൾ കുടുങ്ങും. സംഭവത്തിൽ മൂന്നുപേർക്കു കൂടി പങ്കുള്ളതായും ഇവരെ ഉടൻ പിടികൂടുമെന്നും സെൻട്രൽ പോലീസ് വ്യക്തമാക്കി. കേസിൽ കോതമംഗലം നഗരസഭാ കൗണ്‍സിലറും കെഎസ്യു സംസ്ഥാന സെക്രട്ടറിയുമായ തങ്കളം തൃക്കാരിയൂർ തലയാട്ടുതോട്ടത്തിൽ അനൂപ് ഇട്ടൻ (28), കെഎസ്യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആലുവ മുട്ടം വെള്ളോർകോടത്ത് അബ്ദുൾ സാബീർ (29), കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിയംഗം എൻഎഡി കളപ്പുരയ്ക്കൽ കെ.എം. മുജീബ് (42) എന്നിവരാണ് ഇന്നലെ പിടിയിലായത്. സിസിടിവി പരിശോധയിലാണു നേതാക്കൾ കുടുങ്ങിയത്. സംഭവത്തിനു പിന്നിൽ കെ. സുധാകരൻ പക്ഷക്കാരായ യുവജന നേതാക്കളാണെന്ന് ഇവർ ശവപ്പെട്ടി വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. കെ.എസ്. ബ്രിഗേഡ് എന്നറിയപ്പെട്ടുന്ന സംഘത്തിലെ അംഗങ്ങളാണിവർ. ഇവരെ ആറുവർഷത്തേക്കു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു ഡിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തു. ഐ…
Read Moreസിഐടിയുവിന്റെ നേതൃത്വത്തിൽ നടന്നുവന്ന സിന്തൈറ്റ് സമരം ഒത്തുതീർന്നു; സ്ഥലംമാറ്റിയവരെ തിരികെ കൊണ്ടുവരും
കൊച്ചി: കടയിരുപ്പ് സിന്തൈറ്റ് ഇൻഡ്സ്ട്രീസിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ 11 ദിവസമായി നടന്നുവന്ന അനിശ്ചിതകാല സമരം ഒത്തുതീർന്നു. തൊഴിലാളി പ്രതിനിധികളുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റിയ 17 ജീവനക്കാരിൽ മൂന്നു പേരുടെ സ്ഥലംമാറ്റം ഒഴിവാക്കി. ബാക്കി 14 പേരിൽ നാലുപേരെ നാലു മാസത്തനുള്ളിൽ തിരികെ കൊണ്ടുവരും. സ്ഥലംമാറ്റിയ മറ്റ് 10 തൊഴിലാളികളെ വിരമിക്കൽ ഒഴിവുവരുന്ന മുറയ്ക്ക് കോയമ്പത്തൂരിൽ നിന്ന് തിരികെ കൊണ്ടുവരാനും തീരുമാനമായി. സസ്പെൻഡ് ചെയ്ത 10 തൊഴിലാളികളുടെ സസ്പെൻഷൻ പിൻവലിക്കാനും ചർച്ചയിൽ തീരുമാനിച്ചു. പ്രതികാര നടപടിയുണ്ടാകില്ലെന്നു മാനേജ്മെന്റ് തൊഴിലാളി നേതാക്കൾക്ക് ഉറപ്പുനൽകി. വ്യാഴാഴ്ച മുതൽ സമരം ചെയ്യുന്ന തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കും.
Read Moreശബരിമല സ്പെഷൽ സർവീസ്; സ്ത്രീകളെ വിലക്കാനാവില്ലെന്നു കെഎസ്ആർടിസി; മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം വിവേചനങ്ങളില്ലാതെ ഭക്തർ ശബരിമലയിലെത്തുന്നു
കൊച്ചി: ശബരിമല സ്പെഷൽ സർവീസുകളിൽ സ്ത്രീകൾക്കു യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നു കെഎസ്ആർടിസി. ഇത്തരം നടപടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാവുമെന്നും ഇങ്ങിനെയുള്ള വിവേചനം പൊതുഗതാഗത സംവിധാനത്തിൽ ഏർപ്പെടുത്താൻ കഴിയില്ലെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമല സ്പെഷൽ സർവീസുകളിൽ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സർവീസുകളിൽ ഉയർന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ട് സെന്റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണു കെഎസ്ആർടിസിയുടെ വിശദീകരണം. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളിൽ ഇത്തരം വിവേചനങ്ങളില്ലാതെ ഭക്തർ ശബരിമലയിൽ എത്തുന്നുണ്ടെന്നു കെഎസ്ആർടിസി ഡെപ്യൂട്ടി ലോ ഓഫീസർ പി.എൻ. ഹേന സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
Read Moreശവപ്പെട്ടി പ്രതിഷേധം: കെഎസ്യു പ്രവർത്തകർ അറസ്റ്റിൽ; വടുതലയിലെ കടയിൽനിന്നും കെഎസ്യു നേതാക്കൾ പെട്ടിവാങ്ങുന്ന ദൃശ്യം പോലീസിന്
കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നൽകിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫിസിനു മുന്നിൽ ശവപ്പെട്ടിവച്ച കെഎസ്യു പ്രവർത്തകർ അറസ്റ്റിൽ. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, കെഎസ്യു മുൻ സംസ്ഥാന സെക്രട്ടറി സബീർ മുട്ടം, മുജീവ് എന്നിവരാണ് അറസ്റ്റിലായത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങളോട് കൂടിയ ശവപ്പെട്ടിയാണ് ഡിസിസി ഓഫീസിനു മുന്നിൽവച്ചത്. നേതാക്കളെ വിമർശിക്കുന്ന പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ശവപ്പെട്ടി ഡിസിസി ഓഫീസിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. വടുതലയിലെ കടയിൽനിന്നും കെഎസ്യു നേതാക്കൾ ശവപ്പെട്ടി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
Read More