കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ ഭൂമിശാസ്ത്രം വിഭാഗം അധ്യാപികയും മുൻ സിൻഡിക്കേറ്റംഗവുമായ ഡോ. ടി.എസ്.ലാൻസ് ലെറിനെ പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ അധ്യാപകനെതിരേ കർശനനടപടി സ്വീകരിക്കണമെന്ന് കെഎസ്യു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സർവകലാശാലയ്ക്ക് അകത്തുളള യൂണിയൻ ബാങ്കിൽവച്ച് സോഷ്യോളജി വിഭാഗം അധ്യാപകനായ ബിജു വിൻസെന്റ് പരസ്യമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ബാങ്കിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറയിൽ പതിഞ്ഞിട്ടുമുണ്ട്. ടീച്ചറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സർവകലാശാല അധികൃതർ ഉടൻ തന്നെ ആരോപണവിധേയനായ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും പരാതി പോലീസിന് കൈമാറി നിയമനടപടികൾ സ്വീകരിക്കണമെന്നും കെഎസ്യു ആവശ്യപ്പെട്ടു. ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. കെഎസ്യു ഇത് സംബന്ധിച്ച പരാതി രജിസ്ട്രാർക്ക് നൽകുകയും ചെയ്തു. സർവകലാശാല ആസ്ഥാനത്ത് നടന്ന യോഗം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.…
Read MoreCategory: Kochi
കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്തു തട്ടിപ്പ്; പരാതിയുമായി കൂടുതൽപേർ; ഉദ്യോഗാർഥികളിൽനിന്നു നൂറുദ്ദീൻ വാങ്ങിയിരുന്നത് 10,000 രൂപവീതം
കൊച്ചി: കാനഡയിൽ വിസ വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള നിരവധിപ്പേരിൽനിന്നു പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിലായതിനു പിന്നാലെ തട്ടിപ്പിന് ഇരയായ കൂടുതൽപേർ പരാതിയുമായി രംഗത്ത്. വിസ തട്ടിപ്പ് കേസിൽ കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ചപുനലൂർ വീട്ടിൽ നൂറുദ്ദീനെ (22) യാണ് എറണാകുളം നോർത്ത് എസ്ഐ വിബിൻദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ പിടിയിലായ വിവരം അറിഞ്ഞു തട്ടിപ്പിനിരയായ നിരവധി പേർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി വിളിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇരുപത്തിയഞ്ചോളം പേരിൽനിന്നായി ഇയാൾ പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. 10,000 രൂപവീതമാണു ഓരോരുത്തരിൽനിന്നും തട്ടിയെടുത്തത്. ഡൽഹി എയർപോർട്ടിൽ കസ്റ്റമർ കെയർ ഓഫീസർ ആയി നേരത്തെ ജോലി ചെയ്ത ഇയാൾ ആ ജോലി മതിയാക്കിയശേഷമാണു തട്ടിപ്പിനു തുടക്കമിട്ടത്. എയർ ഇന്ത്യയിൽ വിജിലൻസ് ഓഫീസറാണെന്നും ഡൽഹി, തിരുവനന്തപുരം, ദുബായ്, സിംഗപ്പൂർ എയർപോർട്ടുകളിൽ ജോലി ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.…
Read Moreശ്രീജിത്ത് കസ്റ്റഡി മരണം: പോലീസ് അന്വേഷണത്തിൽ തുടക്കം മുതൽ വീഴ്ചയെന്ന് സിബിഐ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സിബിഐ. കേസിലെ നടപടിക്രമങ്ങളിൽ തുടക്കം മുതൽ വീഴ്ചയുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജിത്ത് കൊല്ലപ്പെട്ട കേസിൽ ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് കൊലക്കുറ്റം ചുമത്തിയത്. കൊലപാതകത്തിൽ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനു പങ്കില്ലെന്ന് പറയാനാകില്ലെന്നും സിബിഐ ഹൈക്കോടിയെ അറിയിച്ചു. ശ്രീജിത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. എ.വി. ജോർജിനെതിരെയെയും ഹൈക്കോടതി രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു. റൂറൽ ടൈഗർ ഫോഴ്സിന് എസ്പി സ്വന്തം നിലയിൽ രൂപം നൽകിയത് നിയമവിരുദ്ധമല്ലേയെന്നും ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. ആർടിഎഫുകാർ എസ്പിയുടെ നിർദേശമില്ലാതെ പ്രവർത്തിക്കുമോ. ഈ കേസിൽ എസ്പിക്ക് കാഴ്ചക്കാരന്റെ റോളാണോ ഉണ്ടായിരുന്നതെന്നും കോടതി ചോദിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുക്കാൻ ആവശ്യമായ…
Read Moreലോകകപ്പ്: കളിക്കാരുടെ കാരിക്കേച്ചറും ഫ്ളക്സും ഉയർത്തി മട്ടാഞ്ചേരിയിലെ ആരാധകർ
പള്ളുരുത്തി: ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ ഫ്ളക്സുകളും കൊടിതോരണങ്ങളും കളിക്കാരുടെ കാരിക്കേച്ചറുകളും ഉയർത്തി തങ്ങളുടെ ആവേശം വാനോളമുയർത്തുകയാണ് മട്ടാഞ്ചേരി ചേംബർ ജംഗ്ഷനിൽ ഒരു പറ്റം ചെറുക്കാർ. മട്ടാഞ്ചേരിയിലെ കൊച്ചിൻ ലെജന്റ് സ്പോർട്സ് ക്ലബാണ് ലോകകപ്പിനെ വലിയ ആവേശത്തോടെ എതിരേറ്റിരിക്കുന്നത്. ക്ലബുകൾ മത്സരിച്ചാണ് ഇവിടെ ടീമുകളുടെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എല്ലാ ടീമിനും ആരാധകരുണ്ട്. ലോകകപ്പ് കളിക്കുന്ന 32 രാജ്യങ്ങളുടെയും പതാക ഇവർ പ്രദേശത്ത് ഉയർത്തിയിട്ടുണ്ട്. എല്ലാ ടീമുകളിലേയും പ്രധാനപ്പെട്ട 32ഓളം കളിക്കാരുടെ കാരിക്കേച്ചറുകൾ പ്രദേശത്തെ മതിലുകളിൽ നിറഞ്ഞു നിൽക്കുന്നു. ലോകകപ്പിൽ കളിക്കുന്ന രാജ്യങ്ങളുടെ എല്ലാ പ്രധാന കളിക്കാർക്കും ഇവിടെ ആരാധകരുണ്ട്. മത്സരങ്ങളെല്ലാം എല്ലാവരും ഒരുമിച്ചാണ് കാണുന്നത്. അതിനായി വലിയ സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്. ലോകകപ്പിന്റെ തീപാറുന്ന മത്സരങ്ങളിൽ ഫുട്ബോളിലെ കരുത്തന്മാർക്ക് അടിപതറിയെങ്കിലും ഇവിടുത്തെ ആരാധകർക്ക് അതൊന്നും പ്രശ്നമല്ല. കാരണം ഇവർ നെഞ്ചിലേറ്റുന്നത് ഫുട്ബോൾ എന്ന വികാരത്തെയാണ്.
Read Moreരണ്ടു ദിവസത്തെ കനത്ത മഴയിൽ നഗരം വെള്ളക്കെട്ടിൽ; പി ആൻഡ് ഡി കോളനിയിൽ വെളളത്തിൽ മുങ്ങി; നഗരം ഗതാഗതക്കുരുക്കിൽ
കൊച്ചി: രണ്ടു ദിവസത്തെ കനത്ത മഴയിൽ കൊച്ചി നഗരം വീണ്ടും വെള്ളക്കെട്ടിലായി. കെഎസ്ആർടിസി സ്റ്റാൻഡ്, ഗാന്ധിനഗർ പി ആൻഡ് ഡി കോളനി, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, മേനക ജംഗ്ഷൻ, എംജി റോഡ്, ഹൈക്കോർട്ട് ജംഗ്ഷൻ, പാലാരിവട്ടം കലൂർ റോഡ് തുടങ്ങി നഗരത്തിലെ പ്രധാനകേന്ദ്രങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇതേതുടർന്ന് ഗതാഗതക്കുരുക്കും നഗരത്തിൽ രൂക്ഷമായി. നഗരത്തിൽ നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പി ആൻഡ് ഡി കോളനിയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടെ വീടുകളിലെല്ലാം വെള്ളം കയറിയതിനെ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിലായി. ഭക്ഷണം പാകം ചെയ്യാൻ പോലും സാധിക്കാത്ത വിധത്തിലാണ് വീടുകളിൽ വെള്ളം കയറിയിരിക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് കൊച്ചിയിലേക്കെത്തിയ യാത്രക്കാർക്ക് ഏറെ ദുരിതമായി. സ്ത്രീകൾക്കുള്ള കാത്തിരിപ്പു മുറിയിലേക്ക് പ്രവേശിക്കാനാവാത്ത വിധത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. എംജി റോഡ്, മേനക ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം കാനകൾ നിറഞ്ഞ് കവിഞ്ഞ് ഫുട്പാത്തുകൾ കാണാനാവാത്ത വിധത്തിൽ…
Read Moreനാലു കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി പിടിയിൽ; കമ്പ്യൂട്ടർ ബിരുദധാരിയായ യുവാവ് കച്ചവടം ഉറപ്പിച്ചാണ് ആലുവായിലെത്തിയതെന്ന് പോലീസ്
ആലുവ: നാലു കിലോ കഞ്ചാവുമായി ആന്ധ്രാപ്രദേശ് സ്വദേശി ആലുവയിൽ എക്സൈസിന്റെ പിടിയിലായി. വിശാഖപട്ടണം മുച്ചങ്കിപുട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൂർണചന്ദറാണ് (32) പിടിയിലായത്. ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കഞ്ചാവ് കൈമാറുന്നതിനായി ഇടപാടുകാരനെ കാത്തു നിൽക്കുന്പോഴാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ.പി. സുദീപ്കുമാർ അറസ്റ്റു ചെയ്തത്. കന്പ്യൂട്ടർ ബിരുദധാരിയായ യുവാവ് വിശാഖപട്ടണത്തുനിന്നു ചൊവ്വാഴ്ച പുറപ്പെട്ട് ഇന്നലെ സന്ധ്യയോടെ ആലുവയിലെത്തുകയായിരുന്നു. കിലോക്ക് 3000 രൂപയ്ക്ക് ആന്ധ്രയിൽനിന്നു ലഭിക്കുന്ന കഞ്ചാവ് 15000 രൂപയ്ക്കു വിൽപന ഉറപ്പിച്ചാണ് യുവാവ് എത്തിയത്. ഇടപാടുകാരെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധമുള്ളവരെ അറസ്റ്റു ചെയ്യാനുള്ള നടപടിയെടുത്തുവരികയാണെന്ന് എക്സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസർ എ.എസ്. ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, കെ.എം. റോബി, എൻ.ജി. അജിത്കുമാർ, വി.എൽ. ജിമ്മി, പി.ഇ. ഉമ്മർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Read Moreകുത്തിവയ്പിന് മണിക്കൂറുകൾ മുമ്പ് മരുന്ന് സിറിഞ്ചിൽ നിറച്ചുവച്ച സംഭവം; ജനറൽ ആശുപത്രിയിൽ തെളിവെടുപ്പ് നടത്തി
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് കുത്തിവയ്പ് എടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സിറിഞ്ചിൽ മരുന്നു നിറച്ചുവച്ച സംഭവത്തിൽ ഡപ്യൂട്ടി ഡിഎംഒ കെ.ആർ. വിദ്യ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി. സംഭവ ദിവസം കുട്ടികളുടെ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോപണവിധേയയായ സ്റ്റാഫ് നഴ്സ്, പി.എൻ. സുഷമ, ജീവനക്കാർ, നഴ്സിംഗ് സൂപ്രണ്ട്, ഹെഡ് നഴ്സ് ഇൻ ചാർജ് എന്നിവരിൽനിന്നു ഡപ്യൂട്ടി ഡിഎംഒ മൊഴിയടുത്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെത്തുടർന്നായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ മാർച്ച് 25ന് രാത്രിയായിരുന്നു വിവാദമായ സംഭവം. പിറ്റേന്ന് രാവിലെ നൽകേണ്ട കുത്തിവയ്പിനുള്ള മരുന്ന് നഴ്സ് സിറിഞ്ചിൽ നിറച്ച് അലഷ്യമായി വാർഡിലെ മേശപ്പുറത്ത്വയ്ക്കുകയായിരുന്നു. വാർഡിലുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇത് ചോദ്യം ചെയ്തതോടെ പ്രശ്നം രൂക്ഷമായി. തുടർന്ന് രോഗികളുടെ ബന്ധുക്കളടക്കം സ്ഥലത്തെത്തി ബഹളം വയ്ക്കുകയും സംഘർഷമുണ്ടാകുകയും ചെയ്തു. ആരോപണ വിധേയയായ സ്റ്റാഫ് നഴ്സിനെ നേരത്തെതന്നെ ഡിഎംഒ സ്ഥലംമാറ്റിയിരുന്നു.…
Read Moreസിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് ശ്രീജിത്തിന്റെ കുടുംബം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിൽ സർക്കാരും
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് യുവാവിന്റെ കുടുംബം വീണ്ടും രംഗത്ത്. എസ്പിയായിരുന്ന എ.വി.ജോർജിന് ശ്രീജിത്തിന്റെ മരണത്തിൽ വ്യക്തമായ പങ്കുണ്ട്. ജോർജിനെതിരേ കേസെടുക്കണം. കേസിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള ആവശ്യപ്പെട്ടു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നു. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ.
Read Moreപുകവലിക്കു വലിയ വില കൊടുക്കേണ്ടി വരും! ആരോഗ്യം “പുകച്ചുതള്ളുന്ന’വരുടെ എണ്ണം കൂടുന്നു
ബിജോ ടോമി കൊച്ചി: പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരും! ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന അർഥവത്തായ പരസ്യവാചകം. തിയറ്റർ സ്ക്രീനിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും നിത്യവും ഇതു കേട്ടിട്ടും സ്വന്തം ആരോഗ്യം പുകച്ചുതള്ളുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നതായാണു പോലീസിന്റെയും എക്സൈസിന്റെയും റിപ്പോർട്ടുകൾ. കേരളത്തിൽ നിരോധിച്ച പാൻമസാലയടക്കമുള്ള ഉത്പന്നങ്ങൾ ഇതരസംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ ഇവിടേക്ക് എത്തുന്നത് ഉപയോഗത്തിന്റെ വർധനയാണു സൂചിപ്പിക്കുന്നത്. ഇതര സംസ്ഥാനക്കാരുടെ സാന്നിധ്യവും ഇതിൽ പ്രധാന ഘടകമാണ്. കേരളത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികളും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. മലയാളികളും കുറവല്ല. ഒന്നേകാൽ വർഷം, 3,07,594 കേസ് കഴിഞ്ഞ ഒന്നേകാൽ വർഷത്തിനിടെ സംസ്ഥാന പോലീസും എക്സൈസും റെയിൽവേ പോലീസും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 3,07,594 കേസുകളാണു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2017 ജനുവരി മുതൽ 2018 ഏപ്രിൽ വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോലീസാണ്.…
Read Moreകൃഷ്ണന്റെ മരണം ; ലോക്കൽ കമ്മിറ്റിയിൽ പാർട്ടിഫണ്ട് വിനിയോഗം സംബന്ധിച്ച് തർക്കമുണ്ടായതായി സൂചന
വൈപ്പിൻ: എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വി.കെ. കൃഷ്ണൻ മരിക്കുന്നതിനു മുന്പ് സംബന്ധിച്ച ലോക്കൽ കമ്മിറ്റിയിൽ പാർട്ടി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി സൂചന. പത്താം തിയതിയിലെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ യോഗത്തിലാണ് തർക്കമുണ്ടായത്. കൃഷ്ണനുമായി കമ്മിറ്റിയിൽ തർക്കവുമുണ്ടായെന്നും സൂചനയുണ്ട്. ഇതിനിടിയിൽ കമ്മിറ്റിയിൽ നിന്നും ഇടക്ക് വികാരാധീനനായി ഇറങ്ങിപ്പോന്ന കൃഷ്ണനെ പാർട്ടി ഏരിയാ സെക്രട്ടറി പിന്നാലെ എത്തി അനുനയിപ്പിച്ചതും കണ്ടവരുണ്ടത്രേ. “എന്നെ പുകച്ച് പുറത്ത് ചാടിക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി. എന്റെ സമനിലയും തെറ്റി. എനിക്ക് ഇങ്ങിനെ ചെയ്യാനെ കഴിയു’ എന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമായി എഴുതിവച്ച് മരിച്ചതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുള്ളത്. യാഥാർഥ്യം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. പോലീസാകട്ടെ അസ്വാഭാവിക മരണത്തിനു കേസെടുക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. നവംബറിൽ നടക്കുന്ന കർത്തേടം ബാങ്ക് തെരഞ്ഞെടുപ്പായിരുന്നു യോഗത്തിന്റെ അജണ്ട. ഈ ബാങ്കിന്റെ ഭരണ സമിതിയ…
Read More