കോലഞ്ചേരി: തോരാ മഴയത്തും കടയിരിപ്പ് സംഘർഷഭരിതം. സിഐടിയു സമര പ്രവർത്തകരും ജോലിക്ക് കയറാൻ വന്ന തൊഴിലാളികളും തമ്മിൽ ഇന്നു രാവിലെ സംഘർഷമുണ്ടായി. സമര പ്രവർത്തകരുടെ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.തോളിന് സാരമായി പരിക്കേറ്റ ജയകുമാർ (46) എന്ന ജീവനക്കാരനെ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 ഓരെ കടയിരിപ്പ് ജംഗ്ഷനിൽ കൂടി നിന്ന് മുദ്രാവാക്യം വിളിച്ച സമര പ്രവർത്തകർ എട്ടോടെ ജോലിക്കെത്തിയ തൊളിലാളികളെ തടയുകയായിരുന്നു. സമര പ്രവർത്തകർക്ക് അനുഭാവം അർപ്പിച്ച് ഇന്ന് നൂറ് കണക്കിന് സിപിഎം, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകർ പ്രദേശത്തിന്റെ പല ഭാഗത്ത് നിന്നും എത്തിയിരുന്നു. ഇവർ ജോലിക്കെത്തിയ തൊഴിലാളികളെ ഓടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഭയന്നോടിയ തൊഴിലാളികൾ കടയിരിപ്പ് ജംഗ്ഷനിലുള്ള സിന്തൈറ്റ് കോർപ്പറേറ്റ് ഓഫീസ് പരിസരത്തേക്ക് കൂട്ടമായി ഓടിക്കയറുകയായിരുന്നു.ഇത് കണ്ട സിപിഎം അനുകൂല സമര പ്രവർത്തകർ കോർപ്പറേറ്റ് ഓഫീസിന് പുറത്ത് നിന്ന് മുദ്രാവാക്യം…
Read MoreCategory: Kochi
എടത്തല സംഘർഷം; ഉസ്മാന് ജാമ്യമില്ല; എൻഐഎ കേസ് പ്രതി ഇസ്മയിലടക്കമുള്ളവരുടെ അറസ്റ്റ് വൈകുന്നു
ആലുവ: എടത്തലയിൽ പോലീസും ബൈക്ക് യാത്രികനും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ കണ്ടാലറിയുന്നവരുടെ പേരിലെടുത്ത കേസുകളിലെ അറസ്റ്റ് വൈകുന്നു. അതേസമയം പോലീസ് മർദനമേറ്റ് ചികിത്സക്കിടയിൽ റിമാൻഡിലായ എടത്തല കുഞ്ചാട്ടുകര സ്വദേശി ഉസ്മാന്റെ ജാമ്യാപേക്ഷ ഇന്നലെ ആലുവ കോടതി തള്ളി. മൂന്നുകേസുകളിലായി ഉസ്മാനെ കൂടാതെ 200 ഓളം പേർക്കെതിരേയാണ് ആലുവ, എടത്തല പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് സംഘർഷത്തിൽ മുഖ്യപങ്കു വഹിച്ച ഇരുപതോളം പേരെ ഇതിനകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ കളമശേരി ബസ് കത്തിക്കൽ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ എടത്തല സ്വദേശി ഇസ്മയിലും ഉൾപ്പെടും. സംഭവവുമായി ബന്ധപ്പെട്ട് ഉസ്മാനെ ചികിത്സയ്ക്ക് എത്തിച്ച ആലുവ ജില്ലാ ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ വനിതാ എസ്ഐ ജെർദീന ഫ്രാൻസീസിന് ഗുരുതരമായ പരിക്കേറ്റിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ഇവർ ഇപ്പോഴും വിദഗ്ധ ചികിത്സയിലാണ്. ഈ സംഭവത്തിൽ ഔദ്യോഗിക…
Read Moreഫ്രീ റൈഡ് ഡേ..; ഓഫറുകളുടെ പെരുമഴയുമായി കൊച്ചി മെട്രോയുടെ ഒന്നാം വാർഷികാഘോഷം
കൊച്ചി: സൗജന്യ യാത്രയും പുത്തൻ യാത്രാ പാസുകളുമായി ഓഫറുകളുടെ പെരുമഴക്കാലം സമ്മാനിച്ച് കൊച്ചി മെട്രോയുടെ ഒന്നാം വാർഷികം ജനകീയ ആഘോഷമാക്കാനൊരുങ്ങി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). കഴിഞ്ഞ ഒരുവർഷക്കാലം മെട്രോയ്ക്കൊപ്പം നിന്ന യാത്രക്കാർക്കും കൊച്ചിക്കും നന്ദിസൂചകമായി 19ന് സൗജന്യ യാത്രയാണ് കെഎംആർഎൽ സമ്മാനമായി ഒരുക്കിയിരിക്കുന്നത്. ഒപ്പം യാത്രക്കാർ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന യാത്രാ പാസുകളുടെ അവതരണവും വാർഷികാഘോഷത്തോടനുബന്ധിച്ചുണ്ടാകും. 2017 ജൂണ് 17നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശേഷം 19 മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ സ്മരണയെന്നോണമാണ് ഫ്രീ റൈഡ് ഡേ എന്ന പേരിൽ സൗജന്യയാത്ര ഒരുക്കുന്നത്. അന്നു പുലർച്ചെ ആറിനു സർവീസ് ആരംഭിക്കുന്നതു മുതൽ രാത്രി പത്തിനു സർവീസ് അവസാനിക്കുന്നതുവരെ ആർക്കും മെട്രോയിൽ പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാം. ഇതുവരെ മെട്രോയിൽ കയറിയിട്ടില്ലാത്തവർക്കു അതിനവസരമൊരുക്കുകയാണു ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് വാർഷികാഘോഷ പരിപാടികൾ…
Read Moreനെടുമ്പാശേരിയിൽ വൻ വിദേശ കറൻസി വേട്ട; പിടിച്ചെടുത്ത കറൻസികൾക്ക് പത്ത് കോടി രൂപയുടെ മൂല്യം
കൊച്ചി: നെടുന്പാശേരിയിൽ വൻ വിദേശ കറൻസി വേട്ട. നെടുന്പാശേരി വിമാനത്താവളത്തിൽനിന്നും പത്ത് കോടി രൂപ മൂല്യം വരുന്ന വിദേശ കറൻസികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ ഡൽഹിയിൽനിന്നും ദുബായിലേക്കു പോകാനായി കൊച്ചിയിലെത്തിയ അഫ്ഗാൻ സ്വദേശിയിൽനിന്നുമാണ് കറൻസിശേഖരം പിടിച്ചത്. സൗദി ദിർഹവും അമേരിക്കൻ ഡോളറുമാണ് പിടിച്ചെടുത്തവ. ഇയാൾക്കെതിരെ കേസെടുത്ത് ചോദ്യം ചെയ്തുവരികയാണ് അധികൃതർ പറഞ്ഞു.
Read Moreജിഷ വധം; കൊലപ്പെടുത്തിയത് അമീറുൾ ഒറ്റയ്ക്കാണോ? പുറത്തുനിന്ന് സഹായമില്ലാതെ അമീറുളിനുമാത്രം ഇത്തരം ക്രൂരമായ കൊലപാതകം നടത്താനാകുമോയെന്ന് മാതാവ് രാജേശ്വരി
പെരുന്പാവൂർ: ജിഷയെ കൊലപ്പെടുത്തിയത് അമീറുൾ ഒറ്റയ്ക്കാണോ എന്നതിൽ സംശയമുണ്ടെന്ന് ജിഷയുടെ മാതാവ് രാജേശ്വരി. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. പെരുന്പാവൂരിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാജേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതകത്തിൽ അമീറുളിന്റെ പങ്ക് കോടതിയിൽ തെളിഞ്ഞതാണെങ്കിലും കൃത്യം ചെയ്തത് അമീർ ഒറ്റയ്ക്കാണോ എന്നതിൽ സംശയമുണ്ട്. കൃത്യമായിതന്നെയാണ് അന്വേഷണം മുന്നോട്ടുപോയതെങ്കിലും പല സംശയങ്ങളും ബാക്കിനിൽക്കുകയാണെന്നും രാജേശ്വരി പറഞ്ഞു. ജിഷയുടെ കൊലപാതകം അന്വേഷിച്ച പൊലീസ് സംഘം അമീറുൾ മാത്രമാണ് പ്രതിയെന്ന് സ്ഥിതീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി അമീറുളിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന് രാജേശ്വരി ആവശ്യപ്പെടുന്നത്. അന്വേഷണം പൂർത്തിയായ സമയത്ത് മകളെ കൊലപ്പെടുത്തിയത് അമീറുൾ മാത്രമാണെന്നും മറ്റാർക്കും പങ്കുള്ളതായി സംശയിക്കുന്നില്ലെന്നും രാജേശ്വരി പറഞ്ഞിരുന്നു. എന്നാൽ പുറത്തുനിന്ന് സഹായമില്ലാതെ അമീറുളിനുമാത്രം ഇത്തരം ക്രൂരമായ കൊലപാതകം നടത്താനാകുമോ എന്നതിൽ സംശയമുണ്ടെന്നാണ് രാജേശ്വരിയുടെ ഇപ്പോഴത്തെ വാദം. മകളുടെ…
Read Moreസിന്തൈറ്റ് സമരം; സമരക്കാർ ജോലിക്കെത്തിയവരെ തടഞ്ഞു; പോലീസ് ലാത്തിവീശി അകത്തു കയറ്റി
കോലഞ്ചേരി: കടയിരിപ്പ് സിന്തൈറ്റ് കന്പനിയിൽ നടക്കുന്ന തൊഴിലാളി സമരത്തെ തുടർന്ന് ഇന്ന് ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സിഐടിയു പ്രവർത്തകർ തടഞ്ഞു. ഇന്ന് രാവിലെ 7.30 ഓടെ കടയിരിപ്പ് ജംഗ്ഷനിൽ വച്ചാണ് ജീവനക്കാരെ 100 ഓളം വരുന്ന പ്രവർത്തകർ തടഞ്ഞത്. തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി 8.15 ഓടെ സമരക്കാരെ ലാത്തി വീശി മാറ്റി 300 ഓളം ജീവനക്കാരെ കന്പനിക്ക് അകത്ത് പ്രവേശിപ്പിച്ചു. പിന്നീട് സിഐടിയു പ്രവർത്തകർ കടയിരിപ്പ് ജംഗ്ഷനിൽ നിന്നും സിന്തൈറ്റ് ഗേറ്റിലേക്ക് പ്രകടനം നടത്തി. ഗേറ്റിന് മുന്പിൽ കുത്തിയിരുന്ന പ്രതിഷേധം തുടരുകയാണ്. നാളെ മുതൽ ഒരു ജീവനക്കാരെയും കന്പനിക്ക് അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ശക്തമായി തടയുമെന്നും സമരക്കാർ അറിയിച്ചു. സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Read Moreചേരാനെല്ലൂരിൽ നഴ്സിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി; ഗുരുതരപരുക്കുകളോടെ സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: നഴ്സിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. പെരുന്പാവൂർ ഓടക്കാലി സ്വദേശി മനോജാണ് മരിച്ചത്. ഭാര്യ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ എട്ടോടെ ചേരാനെല്ലൂർ കുന്നുംപുറത്തിന് എസ്ബിഐ ജംഗ്ഷന് സമീപത്തെ ഫ്ളാറ്റിലാണ് സംഭവം. ഇവിടെ ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്സാണ് സന്ധ്യ. മുഖത്ത് വെട്ടേറ്റ സന്ധ്യയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreസിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തുപോകണം! ദിലീപിന്റെ അപേക്ഷ കോടതി തള്ളി
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തുപോകാനുള്ള നടൻ ദിലീപിന്റെ അപേക്ഷ കോടതി തള്ളി. നേരത്തെ തീരുമാനിച്ചിരുന്ന സിനിമയുടെ ഷൂട്ടിംഗ് മാറ്റിവച്ചതിനാൽ ഹർജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അപേക്ഷ തള്ളിയത്. ദിലീപ് നിർമാണം നിർവഹിക്കുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള സിനിമയുടെ തമിഴ് പതിപ്പിന്റെ ചിത്രീകരണത്തിനായി ജൂണ് 17 മുതൽ 24 വരെ തായ്ലൻഡിൽ പോകുന്നതിനായി പാസ്പോർട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.
Read Moreട്രെയിൻ മാർഗം കേരളത്തിലെത്തുന്ന അനാഥക്കുട്ടികളുടെ എണ്ണത്തിൽ വർധന ; ഉത്തരേന്ത്യൻ അനാഥക്കുട്ടികൾക്കു കൊച്ചി പ്രിയനഗരം!
സിജോ പൈനാടത്ത് കൊച്ചി: ഉത്തേരന്ത്യയിൽ നിന്ന് അനാഥക്കുട്ടികളുടെ കേരളത്തിലേക്കുള്ള വരവിൽ വർധനവ്. പ്രതിവാരം കേരളത്തിലേക്കെത്തുന്ന അനാഥ കുട്ടികളുടെ എണ്ണം ശരാശരി പത്തു മുതൽ പതിനഞ്ചു വരെയാണെന്നാണു ശിശുക്ഷേമ രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ വിലയിരുത്തൽ. നേരത്തെ ഇതു പത്തിൽ താഴെയായിരുന്നു. ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു കൊച്ചിയിലേക്കാണ് കൂടുതൽ അനാഥക്കുട്ടികൾ എത്തുന്നതെന്നു ചൈൽഡ്ലൈനിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ചൈൽഡ് ലൈൻ വോളണ്ടിയർമാർക്കു കിട്ടിയതു നാലു കുട്ടികളെയാണ്. ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ ദീർഘദൂര ട്രെയിനുകളിൽ നിന്നാണു കുട്ടികളെ കണ്ടെത്തിയത്. അഞ്ചും ഏഴും പതിനാലും വയസുള്ള മൂന്ന് ആണ്കുട്ടികളെയും ഒരു പെണ്കുട്ടിയെയും ട്രെയിനുകളിൽ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. ഇതിൽ പതിനാലു വയസുള്ള ആണ്കുട്ടി മാനസിക വൈകല്യമുള്ളതാണ്. ഹിന്ദി സംസാരിക്കുന്നവരാണ് കണ്ടെത്തിയ എല്ലാവരുമെന്നു ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ ബിനു ലോറൻസ് പറഞ്ഞു.…
Read Moreസ്വകാര്യ ലോഡ്ജിൽ മോഷണശ്രമം ; പുതുച്ചേരി സ്വദേശി രഞ്ജിത്ത് പോലീസ് പിടിയിൽ
തൃപ്പൂണിത്തുറ: സ്വകാര്യ ലോഡ്ജിൽ മോഷണശ്രമത്തിനിടെ പിടിയിലായ തമിഴ് യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുതുച്ചേരി സ്വദേശി രഞ്ജിത്ത് (28) ആണ് പോലീസ് പിടിയിലായത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ നിന്നും 3000രൂപ വിലയുള്ള വാച്ച് മോഷ്ടിക്കുന്നതിനിടെ ആണ് ഹോസ്റ്റൽ വാർഡന്റെ സമയോജിത ഇടപെടൽ മൂലം രഞ്ജിത്ത് പിടിയിലായത്. വാച്ചു മോഷ്ടിച്ച ശേഷം സമീപത്തു ഒളിക്കാൻ ശ്രമിച്ച രഞ്ജിത്തിനെ കണ്ടു സംശയം തോന്നിയ വാർഡൻ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ആണ് ഇയാൾ പിടിയിലായത്. സംസ്ഥാനത്തിന് അകത്തുംപുറത്തും നിരവധി മോഷണ കേസുകളിൽ പ്രതിയാണ് രഞ്ജിത്ത് എന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി മറ്റു മോഷണ കേസുകൾ കൂടി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Read More