ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ ചാലയ്ക്കൽ പകലോമറ്റം കവലയിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ വൻ പോലീസ് സന്നാഹത്തിൽ പൊളിച്ചുമാറ്റി. ഇന്നു രാവിലെ ഏഴോടെ പോലീസിന്റെ സംരക്ഷണയിൽ പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് കൈയേറ്റം ഒഴിപ്പിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നിർദേശപ്രകാരം ആലുവ, അങ്കമാലി, നെടുന്പാശേരി സർക്കിൾ പരിധിയിലെ മുഴുവൻ സ്റ്റേഷനുകളിൽനിന്നും പോലീസ് സംഭവസ്ഥലത്ത് ക്യാന്പു ചെയ്യുകയായിരുന്നു. ആലുവ-പെരുന്പാവൂർ ദേശസാൽകൃത റൂട്ടിൽ പകലോമറ്റം ഭാഗത്തെ പഞ്ചായത്ത് പുറന്പോക്ക് നാളുകളായി സ്വകാര്യ വ്യക്തികൾ കച്ചവടത്തിനും മറ്റുമായി കൈയടക്കി വച്ചിരിക്കുകയായിരുന്നു. ഈ ഭാഗത്ത് ലഹരി മാഫിയകൾ കൂടി തന്പടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ പരാതിയുമായി രംഗത്തു വരികയായിരുന്നു. ഇവരുടെ പരാതി പരിഗണിച്ച കീഴ്മാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതു പാലിക്കാൻ കൈയേറിയ വ്യക്തികൾ തയാറായിരുന്നില്ല.വ്യാഴാഴ്ച…
Read MoreCategory: Kochi
ചോരക്കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ചു മുങ്ങിയ സംഭവം; തൃശൂരിൽ നിന്നും കൊച്ചിയിലെത്തിയത് ഇതിനുവേണ്ടി മാത്രം ; പിതാവ് അറസ്റ്റിൽ; കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് അധികൃതർ
കൊച്ചി: മൂന്നു ദിവസം പ്രായമായ ചോരക്കുഞ്ഞിനെ പള്ളിക്കകത്ത് ഉപേക്ഷിച്ചതു മാതാപിതാക്കൾ, സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. മാതാപിതാക്കൾ തൃശൂർ വടക്കാഞ്ചേരി സ്വദേശികളാണെന്നും വീട്ടിൽനിന്നുമാണു പിതാവിനെ അറസ്റ്റുചെയ്തതെന്നും എളമക്കര പോലീസ് പറഞ്ഞു. മാതാവിനെ കണ്ടെത്തിയെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണമെന്തെന്നു ചോദ്യം ചെയ്യലിനുശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂവെന്നാണു പോലീസ് പറയുന്നത്. കുഞ്ഞിനെ ഉപേക്ഷിക്കാൻ മാത്രമായാണ് ഇരുവരും കൊച്ചിയിലെത്തിയതെന്നും ഇതിനുശേഷം തൃശൂർക്കു മടങ്ങുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. മൂന്നു ദിവസം പ്രായമുള്ള പെണ്കുഞ്ഞിനെയാണു തീർഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇന്നലെ രാത്രി എട്ടോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദന്പതികളുടെ നാലാമത്തെ കുഞ്ഞാണിതെന്നാണു ലഭിക്കുന്ന വിവരം. മൂന്നു കുട്ടികളെ വളർത്തുന്നതു വളരെ ക്ലേശിച്ചാണെന്നും അതിനാൽ നാലാമത്തെ കുട്ടിയെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിക്കുകയുമായിരുന്നെന്നുമാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ,…
Read Moreവിവാഹിതയായ യുവതിയെ മുൻപ് വിവാഹാലോചന നടത്തിയയാൾ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റിലായവരിൽ യുവതിയുടെ പിതാവിന്റെ സഹോദരിയും
ആലുവ: ജില്ലാആശുപത്രി വളപ്പിൽ നിന്നും വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ സ്ത്രീയടക്കമുള്ള മൂന്നു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ യുവതിയേയും തട്ടിക്കൊണ്ടുപോയ പ്രതികളെയും മിന്നൽവേഗത്തിലാണ് ആലുവ ഈസ്റ്റ് പോലീസ് പിടികൂടിയത്. യുവതിയുടെ പിതൃസഹോദരി കൂടിയായ വാഴക്കുളം കിഴക്കേപ്പുര ഷിജി (35) പേങ്ങാട്ടുശേരി സെയ്തുകുടി വീട്ടിൽ മുക്താർ (22), എടത്തല പാലോളി വീട്ടിൽ പോത്ത് തൗഫീഖ് എന്ന് തൗഫീഖ് (22) എന്നിവരെയാണ് പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. പിടിയിലായ മുക്താറുമായി നേരത്തെ യുവതിക്ക് വിവാഹലോചന നടന്നിരുന്നു. ഇതിന് മുൻകൈയെടുത്തത് അമ്മായിയായ ഷിജിയാണെന്ന് പറയുന്നു. എടത്തല ശാന്തിഗിരി ആശ്രമത്തിന് സമീപം ഭർത്താവിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. ഇന്നലെ അടുത്ത ബന്ധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് യുവതിയെ പ്രതികളിലൊരാൾ ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളുമായി ആശുപത്രിയിലെത്തിയ…
Read Moreപാത നവീകരണം; ആലുവ-കളമശേരി സെക്ഷനിൽ ട്രെയിനുകൾക്കു രാത്രികാല നിയന്ത്രണം
തിരുവനന്തപുരം: ആലുവ-കളമശേരി സെക്ഷനിൽ ഇന്നു മുതൽ 16 വരെ സന്പൂർണ പാതനവീകരണജോലി പൂർത്തിയാക്കുന്നതിനു താഴെ പറയുന്ന ട്രെയിനുകൾക്ക് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി.പുഃനക്രമീകരിച്ചത്: ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് 5, 12 ഒഴികെയുള്ള ദിവസങ്ങളിൽ ഗുരുവായൂരിൽ നിന്ന് രാത്രി 9.25 നുപകരം രണ്ടു മണിക്കൂർ വൈകി രാത്രി 11.25 ന് മാത്രമേ പുറപ്പെടൂ. നിയന്ത്രണമേർപ്പെടുത്തുന്ന ട്രെയിനുകൾ: മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് 5, 12 ഒഴികെയുള്ള ദിവസങ്ങളിൽ കറുകുറ്റി, ചാലക്കുടി സെക്ഷനുകീഴിൽ 60 മിനിറ്റ് നിയന്ത്രണമേർപ്പെടുത്തും. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്ന് 5, 12 ഒഴികെയുള്ള ദിവസങ്ങളിൽ ആലുവയിൽ 40 മിനിറ്റ് നിയന്ത്രണമേർപ്പെടുത്തും. നാലിനും 11നുമുള്ള ഭാവ്നഗർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസിന് ആലുവയിൽ 140 മിനിറ്റ് നിയന്ത്രണമേർപ്പെടുത്തും. ഏഴിനും 14നുമുള്ള ബിക്കാനീർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസിന് ആലുവയിൽ 140 മിനിറ്റും പാറ്റ്ന-എറണാകുളം പ്രതിവാര എക്സ്പ്രസിന് അങ്കമാലിയിൽ 80 മിനിറ്റും നിയന്ത്രണമേർപ്പെടുത്തും. എട്ടിനും 15നും…
Read Moreഅടുക്കളയുടെ താളം തെറ്റിച്ച് പാചകവാതകവിലവർധന; ഭക്ഷണത്തിന്റെ വില വർധിപ്പിക്കാൻ നിർബന്ധിതരായി ഹോട്ടൽ ഉടമകൾ
സിജോ പൈനാടത്ത് കൊച്ചി: അടുക്കളയിൽ അപ്രതീക്ഷിത ആഘാതമായെത്തിയ പാചകവാതക വിലവർധന വീടുകളിലും ഹോട്ടലുകളിലും ഭക്ഷണച്ചെലവിനെ കാര്യമായി ബാധിക്കും. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിനു 49 രൂപയാണു വർധിച്ചത്. വാണിജ്യസിലിണ്ടറുകൾക്കു കൂടിയത് 78.50 രൂപ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കു പാചകവാതകത്തിന്റെ വില വർധിച്ചതു ദുരിതം ഇരട്ടിപ്പിക്കും. ഇന്ധനവില വർധന ആഴ്ചകളായി തുടരുന്ന സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയാനുള്ള സാധ്യത വിദൂരമാണ്. ഇതിനിടയിലാണു പാചകവാതക വിലയിലുണ്ടായ കുതിപ്പ്. അരിയുടെ വിലവർധന തടയാൻ നടപടി സ്വീകരിക്കുമെന്നു സർക്കാർ പറയുന്പോഴും പൊതുവിപണിയിൽ 35 രൂപയിൽ കുറഞ്ഞ അരി കിട്ടാനില്ല. മാവേലി സ്റ്റോറുകളിൽ 25 രൂപയ്ക്കു ലഭിക്കേണ്ട സബ്സിഡി അരി നാമമാത്രമായാണ് എത്തുന്നത്. ഇറച്ചിക്കോഴി ഉൾപ്പെടെ മാംസ ഇനങ്ങൾക്കു മാസങ്ങളായി പൊള്ളുന്ന വിലയാണ്. ട്രോളിംഗ് ആരംഭിക്കുന്നതോടെ മത്സ്യവില ഇനിയും ഉയരും. പച്ചക്കറി വിപണിയും വിലക്കയറ്റത്തിന്റെ പിടിയിലാണ്. വിറകു കത്തിച്ചു പാചകം…
Read Moreപുതിയ അധ്യയന വർഷത്തിന് ആരംഭം; കളിയും ചിരിയും കരച്ചിലുമായി കുരുന്നുകൾ
കൊച്ചി: കളിയും ചിരിയും കരച്ചിലും ഒപ്പം കുസൃതിയുമായി കുരുന്നുകൾ, ഉത്സവാന്തരീക്ഷത്തിൽ പുതിയ അധ്യയന വർഷത്തിനു തുടക്കം. ആഘോഷങ്ങൾ നിറഞ്ഞുനിന്ന ചടങ്ങിൽ മധുരവും സമ്മാനപൊതികളും വിതരണം ചെയ്തുകൊണ്ടാണ് ഒന്നാം ക്ലാസ് വിദ്യാർഥികളായ നവാഗതരെ സ്കൂളുകളിലേക്ക് സ്വാഗതം ചെയ്തത്. വർണ ബലൂണുകളും കിരീടങ്ങളും നൽകി കുട്ടികളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിതാക്കളുടെ കൈയും പിടിച്ച് കരഞ്ഞുകൊണ്ട് പിന്തിരിഞ്ഞവരും ഏറെ. ക്ലാസുകളിൽ പ്രവേശിച്ചവരിൽ ഏറെപ്പേരും കൂട്ടുകാർക്കൊപ്പം സമയം ചെലവഴിച്ചെങ്കിലും ചില കുസൃതിക്കുരുന്നുകൾ കരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. വീടുകളിലേക്കു മടങ്ങണമെന്നു വാശിപിടിച്ച് കരഞ്ഞ കുട്ടികളെ നന്നേ പാടുപെട്ടാണ് അധ്യാപകർ സ്വാന്തനിപ്പിച്ചത്. പിറവം ഉപജില്ലയിലെ മണീട് ഗവ. എൽപി സ്കൂളിലാണ് എറണാകുളം റവന്യൂ ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടന്നത്. രാവിലെ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 35 കുട്ടികൾ എംഎൽയോടൊപ്പം മണ്ചിരാതുകൾക്കു തിരികൊളുത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് പൊതുവിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ…
Read Moreഗോശ്രീ പാലത്തിൽ നിന്നു കായലിൽ ചാടിയ വീട്ടമ്മയ്ക്കായി തെരച്ചിൽ തുടരുന്നു; ലിസി കായലിൽ ചാടിയത് അർബുദം ബാദിച്ചതിലുള്ള മനോവിഷമമം മൂലമെന്ന് പോലീസ്
കൊച്ചി: ഗോശ്രീ പാലത്തിൽനിന്നു കായലിലേക്ക് ചാടിയ വീട്ടമ്മയെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ തുടരുന്നു. അങ്കമാലി മാന്പ്ര കോടാലിവളപ്പിൽ ലിസി(44)യെ കണ്ടെത്തുന്നതിനാണു പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നത്. ഇന്നലെ രാവിലെ 10.30നാണ് ഗോശ്രീ രണ്ടാം പാലത്തിൽനിന്നു വീട്ടമ്മ കായിലിലേക്ക് ചാടിയത്. വീട്ടമ്മ താഴേക്ക് ചാടുന്നതുകണ്ട് ബൈക്ക് യാത്രികരാണു മുളവുകാട് പോലീസിൽ വിവരം അറിയിച്ചത്. ഉടൻ പോലീസ് സ്ഥലത്തെത്തി തെരച്ചിൽ ആരംഭിക്കുകയുമായിരുന്നു. ഫയർഫോഴ്സും കോസ്റ്റൽ പോലീസും ഉൾപ്പെടെ ഇന്നലെ വൈകിട്ടുവരെ തെരച്ചിൽ നടത്തിയെങ്കിലും വീട്ടമ്മയെ കണ്ടെത്താനായിരുന്നില്ല. അടിയൊഴുക്ക് ശക്തമായതിനാൽ വൈകുന്നേരം ആറോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ലിസി വർഷങ്ങളായി പ്രമേഹ രോഗിയാണ്. മൂന്നു മാസം മുന്പ് ഇവർക്ക് രക്താർബുദം ഉള്ളതായി ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാകാം പാലത്തിൽനിന്ന് ചാടിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreസംസ്ഥാന സർക്കാർ പെട്രോളിന് ഒരു രൂപ കുറച്ചു; എണ്ണക്കമ്പനികൾ കുറച്ചതാകട്ടെ 10 പൈസയും
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപയിലധികം കുറഞ്ഞു. എണ്ണക്കന്പനികൾ വില കുറച്ചതിനു പുറമേ വിൽപന നികുതിയിൽ സംസ്ഥാന സർക്കാർ ഒരു രൂപയുടെ കുറവു വരുത്തിയതുമാണു വില കുറയാൻ കാരണം. എണ്ണക്കന്പനികൾ പെട്രോൾവിലയിൽ 10 പൈസയും ഡീസൽവിലയിൽ എട്ട് പൈസയുമാണ് കുറച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് ശരാശരി വില 81.44 രൂപയാണ്. ഡീസൽ വില ലിറ്ററിനു ശരാശരി 74.05 രൂപയും. പെട്രോളിനു ലിറ്ററിനു ശരാശരി 1.10 രൂപയും ഡീസലിന് 1.08 രൂപയുമാണ് തിരുവനനന്തപുരത്ത് കുറഞ്ഞത്. കൊച്ചിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 80.20 രൂപയായി. ഡീസലിന് 72.89 രൂപയുമാണ് വില. പെട്രോൾ-ഡീസൽ വിലപനയിലൂടെ ഏപ്രിൽ ഒന്നു മുതൽ ലഭിക്കുന്ന അധിക നികുതി വരുമാനം ഒഴിവാക്കിയാണു സംസ്ഥാന സർക്കാർ ഇന്ധന വിലയിൽ ഒരു രൂപയുടെ ഇളവ് നൽകിയത്.
Read Moreഉപതെരഞ്ഞടുപ്പുകൾ കഴഞ്ഞു; ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കൂട്ടി; സിലിണ്ടറിന് 688.50 പൈസ
കൊച്ചി: രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിനു 49 രൂപയും വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിനു 78.50 രൂപയുമാണു കൂടിയത്. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന്റെ വില 688.50 രൂപയായി. എന്നാൽ, സബ്സിഡിയുള്ള ഉപഭോക്താക്കൾക്കു 190.60 രൂപ തിരികെ അക്കൗണ്ടിൽ ലഭിക്കും. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് 1229.50 രൂപയുമായാണു വില ഉയർന്നിട്ടുള്ളത്. ആഗോള വിപണിയിൽ ഇന്ധനവില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണു പാചക വാതക വിലയും വർധിച്ചത്.
Read Moreസഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ; കളമശേരിയിൽ സിപിഎം-സിപിഐ പോര് മുറുകുന്നു
കളമശേരി: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അടുത്തതോടെ കളമശേരിയിൽ സിപിഎം-സിപിഐ പോര് മുറുകുന്നു. തർക്കം മുറുകിയതോടെ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ തനിയെ മത്സരിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചിരിക്കുകയാണ്. ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെയും തൃക്കാക്കര സർവീസ് സഹകരണ ബാങ്കിന്റെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചയിലാണ് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസമുയർന്നത്. കളമശേരി നഗരസഭ അതിർത്തിയിലുള്ളതാണ് ഇവ രണ്ടും. ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കും തൃക്കാക്കര ബാങ്കും വർഷങ്ങളായി ഇടതുപക്ഷമാണ് ഭരിക്കുന്നത്. ഇടപ്പള്ളിയിലെ ബാങ്ക് തെരഞ്ഞടുപ്പിൽ പതിമൂന്ന് സീറ്റിൽ സിപിഐക്ക് ഒരു സീറ്റ് മാത്രമാണ് നൽകി വന്നിരുന്നത്. ഇത്തവണ സിപിഐ ഒരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. ഇതിന് മറുപടിയായി തൃക്കാക്കര സർവീസ് സഹകരണ ബാങ്കിലും എൽഡിഎഫ് സംവിധാനം ഒഴിവാക്കി ഒറ്റക്ക് മത്സരിക്കാനുമാണ് സിപിഎം തീരുമാനം. തൃക്കാക്കര ബാങ്കിൽ പതിമൂന്ന് സീറ്റ് ആണുള്ളത്. നിലവിൽ…
Read More