നായരമ്പലത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ  ഡെപ്യൂട്ടി കളക്ടറെ തടഞ്ഞുവച്ച് ദുരിതബാധിതരുടെ പ്രതിഷേധം

വൈപ്പിൻ: കടൽക്ഷോഭത്തെ തുടർന്ന് നായരന്പലം ദേവി വിലാസം സ്കൂളിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കാനെത്തിയ ഡെപ്യൂട്ടി കളക്ടറെയും സൂപ്രണ്ടിനെയും ദുരിതബാധിതരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചു. ദുരന്ത നിവാരണ വിഭാഗം ജില്ലാ അധ്യക്ഷകൂടിയായ ഡെപ്യൂട്ടി കളക്ടർ പി.ഡി. ഷീലാദേവി, കളക്ടറേറ്റിലെ സൂപ്രണ്ട് നൂറുള്ളാഖാൻ എന്നിവരെയാണ് തടഞ്ഞു വെച്ചത്. വൈകുന്നേരം 4.30ഓടെയാണ് സംഭവം. ക്യാന്പ് സന്ദർശിച്ചശേഷം തിരിച്ച് പോകാൻ ജീപ്പിൽ കയറിയസമയം ദുരിതബാധിതരും പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോബി വർഗീസ്, ദുരിതബാധിതൻ കൂടിയായ പഞ്ചായത്തംഗം അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടറുടെ ജീപ്പ് തടയുകയായിരുന്നു. ഓഖി ദുരന്തം ഉണ്ടായ സമയത്ത് എംഎൽഎ ഇടപെട്ട് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ചേർന്ന് തയാറാക്കി സർക്കാരിൽ സമർപ്പിച്ച പുനരധിവാസ പദ്ധതി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡെപ്യൂട്ടി കളക്ടറെയും കൂടെയെത്തിയ റവന്യു ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയത്. കടൽക്ഷോഭത്താൽ നിത്യവും ദുരിതമനുഭവിക്കുന്ന വെളിയത്ത് പറന്പ് കടപ്പുറത്തെ 13…

Read More

രോഗി ഉണർന്നിരിക്കേ തലച്ചോറിലെ ട്യൂമർ നീക്കി; ജനറൽ ആശുപത്രിക്ക് അപൂർവനേട്ടം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ രോഗിയെ പൂർണമായും മയക്കാതെ തലച്ചോറിലെ ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്തു. കേരളത്തിലെ ചുരുക്കം ആശുപത്രികളിൽ മാത്രം ചെയ്യുന്ന ഈ ശസ്ത്രക്രിയ ജനറലാശുപത്രിയിൽ ഇതാദ്യമായാണു നടക്കുന്നത്. ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. ഡാൽവിൻ തോമസ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വി.ആർ. ബിന്ദു മോൾ, ഡോ. സമീർ സിയാദ്ദീൻ, നഴ്സുമാരായ അംബുജം, ശ്യാമള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഫോർട്ടുകൊച്ചി സ്വദേശി ജംഹെറിന്‍റെ തലച്ചോറിൽ കൈകാലുകളുടെ ചലനശേഷിയെ നിയന്ത്രിക്കുന്ന ഭാഗത്തെ ട്യൂമറാണു നീക്കിയത്. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ ലോക്കൽ അനസ്തേഷ്യയും നിയന്ത്രിത സെഡേഷനും നൽകിയാണു നിർവഹിച്ചത്. ശസ്ത്രക്രിയയിലുടനീളം രോഗി ഉണർന്നിരിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും നിർദേശാനുസരണം കൈകാലുകൾ ചലിപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരുന്ന രോഗി നടന്നു തുടങ്ങിയിട്ടുണ്ട്. സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളജിലാണ് ഇതിനു മുന്പ് ഇത്തരമൊരു ശസ്ത്രക്രിയ നടന്നത്.…

Read More

മധു കൊലക്കേസ്: 16 പ്രതികള്‍ക്കു ജാമ്യം; ഒരു ലക്ഷം രൂപ ബോണ്ടും  ജില്ലാ വിട്ടു പോവരുതെന്നും മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുതെന്ന കർശന ഉപാധിയാണ് ജാമ്യം

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ്‌ മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. പാലക്കാട്‌ ജില്ലാ വിട്ടു പോവരുതെന്നും മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോലഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ…

Read More

അയൽവാസിയുടെ 20 പവൻ കവർന്ന സംഭവം; മോഷണം സൗഹൃദം മറയാക്കി; ദമ്പതികൾ റിമാൻഡിൽ

പറവൂർ: അയൽവാസിയുടെ വീട്ടിൽനിന്ന് ഇരുപത് പവൻ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ദന്പതികളെ റിമാൻഡ് ചെയ്തു. മന്നം പാറപ്പുറം ആലുംപറന്പ്് ഇക്ബാൽ (33), ഭാര്യ ഡൗസില (26) എന്നിവരെയാണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പ്രതികളുടെ അയൽവാസിയായ രായംവീട്ടിൽ അൻസാറിന്‍റെ പരാതിയിൽ പിടികൂടിയ ഇവർ സൗഹൃദം മറയാക്കിയാണ് മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. കുടുംബാംഗങ്ങളുമായി നല്ല സുഹൃത്ത് ബന്ധത്തിലായിരുന്ന പ്രതികൾക്ക് അൻസാറിന്‍റെ വീടിന്‍റെ മുക്കും മൂലയും വ്യക്തമായി അറിയാമെന്നു പോലീസ് പറഞ്ഞു. അൻസാറിന്‍റെ സഹോദരൻ അൻസിലിന്‍റെ ഭാര്യയുടെ സ്വർണമാണു നഷ്ടമായത്. കഴിഞ്ഞ 26ന് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും മധ്യേയായിരുന്നു മോഷണം. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇക്ബാലിന്‍റെ നിർദേശപ്രകാരം ഡൗസില വീട്ടിൽ കയറി സ്വർണം എടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ അടക്കമുള്ളവ എടുത്തുമാറ്റാതെ സ്വർണം മാത്രം എടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ…

Read More

സേവന, വേതന വ്യവസ്ഥകൾ പരിഷ്കരിക്കണം; ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ  പണിമുടക്ക് ആരംഭിച്ചു

കൊച്ചി: സേവന, വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മുതൽ ആരംഭിച്ച 48 മണിക്കൂർ പണിമുടക്കിൽ ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ച നിലയിലാണ്. ജൂണ്‍ ഒന്നിനു രാവിലെ ആറു വരെയാണു സമരം. സംസ്ഥാനത്തു കോ ഓപ്പറേറ്റീവ് ബാങ്കുകൾ ഒഴികെയുള്ള എല്ലാ ബാങ്കുകളുടെയും പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ധർണ നടത്തി. കൊച്ചിയിൽ പത്മ ജംഗ്ഷനിലെ എസ്ബിഐ ബാങ്കിനു മുന്പിലായിരുന്നു ധർണ. പൊതുമേഖലാ, സ്വകാര്യ, വിദേശ, വാണിജ്യ ബാങ്കിംഗ് മേഖലയിലെ 10 ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മാസത്തിന്‍റെ അവസാന ദിവസങ്ങളായതിനാൽ വിവിധ സ്ഥാപനങ്ങളുടെ ശന്പളവിതരണത്തെയും എടിഎമ്മുകളുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചേക്കും.

Read More

ജീവനു ഭീഷണി;  കമിതാക്കൾ പോലീസ് സ്റ്റേഷനിൽ  അഭയം തേടി; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

കൊച്ചി: ജീവനു ഭീഷണി നേരിടുന്നതിനെ തുടർന്നു കമിതാക്കൾ പോലീസ് സ്റ്റേഷനിൽ അഭയം തേടി. പ്രണയ വിവാഹത്തിന് ഒരുങ്ങിയ കോട്ടയം സ്വദേശിയായ 24 കാരനും കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ 23 കാരിയുമാണു ഇന്നലെ രാത്രി എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഏതാനും ദിവസങ്ങൾക്കു മുന്പാണു പെണ്‍കുട്ടി യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. തുടർന്നു യുവാവിനു നേരേയും കുടുംബത്തിനു നേരെയും ഭീഷണി ഉയർന്നതായി കമിതാക്കൾ പറയുന്നു. ഭീഷണി വർധിച്ചതോടെ യുവാവ് കുടുംബ സമേതം വീടുവിട്ടിറങ്ങി കൊച്ചിയിലുള്ള സുഹൃത്തുക്കളുടെ അടുത്തേയ്ക്കു എത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണു ഇവർ അഭയം തേടി തൃക്കാക്കര പോലീസ് സ്റ്റേഷനിൽ എത്തിയത്. ജീവനു സംരക്ഷണം നൽകണമെന്നും വിവാഹം നടത്തിത്തരണമെന്നും കമിതാക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്നു പോലീസിന്‍റെ നേതൃത്വത്തിൽ കുടുംബത്തെ രാത്രിയിൽ സമീപത്തെ ഒരു സ്ഥാപനത്തിൽ താമസിപ്പിച്ചു. ഇതിനിടെ, പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി പെണ്‍കുട്ടിയുടെ പിതാവ് കണ്ണൂർ കേളകം പോലീസിൽ പരാതിയും…

Read More

 സ്റ്റേഷൻ ഹൗസ് ഓഫീസർ എന്ന ഡിജിപിയുടെ പരിഷ്കാരം ഫലം കണ്ടില്ല; താളംതെറ്റി പോലീസ് സ്റ്റേഷനുകൾ

ആലുവ: സംസ്ഥാന പോലീസ് സേനയ്ക്ക് പേരുദോഷം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കടുത്ത അനാസ്ഥകൾക്ക് കാരണം ഡിജിപി ജനുവരിയിൽ പരിഷ്കരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിഭജനമെന്ന് ആക്ഷേപം. പുതിയ പരിഷ്കാര പ്രകാരം 471 സ്റ്റേഷനുകളിൽ 203 ഇടത്ത് എസ്എച്ച്ഒ ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് കൈമാറിയിരുന്നു. ശേഷിക്കുന്ന സ്റ്റേഷനുകളിൽ ഡിവൈഎസ്പിമാരുടെ നിയന്ത്രണത്തിൽ പ്രിൻസിപ്പൽ എസ്ഐമാർക്കായിരുന്നു എസ്എച്ച്ഒ ചുമതല. ഇതോടെ ഡിവൈഎസ്പിമാർക്ക് പണി കൂടുകയും സിഐമാർ ഒരു സ്റ്റേഷൻ പരിധിയിൽ ഒതുങ്ങുകയും ചെയ്തു. അടുത്തിടെ കോളിളക്കം സൃഷ്ടിച്ച കോവളത്തെ വിദേശ വനിതയുടെ കൊലപാതകം, വരാപ്പുഴ കസ്റ്റഡി മരണം, ചങ്ങരംകുളം സിനിമാ തിയറ്റർ പീഡനം, ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ദുരഭിമാനകൊലവരെ വിരൽ ചൂണ്ടുന്നത് ലോക്കൽ പോലീസിന്‍റെ അന്വേഷണ വീഴ്ചയിലാണ്. പുതിയ പരിഷ്കാരത്തിലെ ചുമതലയിലുള്ള അവ്യക്തതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസിലെ ഒരു വിഭാഗത്തിന്‍റെ ആരോപണം. സ്റ്റേഷനുകളുടെ മേൽനോട്ടം സംബന്ധിച്ച് ഡിവൈഎസ്പി മുതൽ…

Read More

35,000 രൂപയ്ക്ക് ബൈക്ക്; മൈലേജ് 70 കിലോമീറ്റർ; സിഎൻജി ബൈക്കുമായി കാലടി ആദിശങ്കര കോളജ് വിദ്യാർഥികൾ

കാലടി: ഇന്ധനവില വർധനയിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ആശ്വാസമായി മികച്ച ഇന്ധനക്ഷമതയുള്ള ബൈക്കുമായി കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ബൈക്കാണ്, നാലാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വിദ്യാർഥികളായ കെവിൻ കുര്യൻ, പി.എം. അഭിലാഷ്, അരുണ്‍ ജോസ്, മുഹ്സിൻ അഹമ്മദ്, മുഹമ്മദ് അസ്‌ലം എന്നിവരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ പ്രവർത്തിച്ചത്. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബൈക്കിനേക്കാൾ 30 ശതമാനം കൂടുതൽ ഇന്ധനക്ഷമത ലഭിക്കുമെന്ന് മാത്രമല്ല പുറത്തുവിടുന്ന പുകയിൽനിന്ന് അന്തരീക്ഷമലിനീകരണം ഉണ്ടാവുകയില്ലെന്നും വിദ്യാർഥികൾ അവകാശപ്പെട്ടു. പല ബൈക്കുകളുടെ ഭാഗങ്ങൾ ഉപയോഗിച്ചാണ് പ്രത്യേക രൂപത്തിൽ ബൈക്ക് രൂപകൽപന ചെയ്തത്. സിഎൻജി സിലിണ്ടറും ഇന്ധനം എൻജിന് അകത്തു പ്രവേശിക്കുന്ന വാൽവും വിദ്യാർഥികൾ തന്നെയാണ് നിർമിച്ചത്. അതിനായി കോളജിലെ ഫാബ് ലാബിൽ വിവിധ പരീക്ഷണങ്ങൾ നടത്തി. പ്രത്യേകം ഡിസൈൻ ചെയ്ത എയർ…

Read More

അന്ധതയെ അതിജീവിച്ച്  എറണാകുളം അസിസ്റ്റന്‍റ് കളക്ടർ പദത്തിൽ; മഹാരാഷ്‌ട്ര സ്വദേശിനിയായ പാട്ടീൽ പ്രഞ്ജാൽലാഹൻ സിംഗയെക്കുറിച്ചറിയാം

കാക്കനാട്: കാഴ്ചയില്ലെങ്കിലും ഉൾക്കാഴ്ചകളുടെ വെളിച്ചത്തിൽ എറണാകുളം ജില്ലാ ഭരണകൂട ആസ്ഥാനത്ത് ഇനി പാട്ടീൽ പ്രഞ്ജാൽ ലാഹൻ സിംഗ് ഉണ്ടാകും. അന്ധതയിൽനിന്ന് അതിജീവനവഴികളിലൂടെ ഐഎഎസിൽ മികച്ചവിജയം സ്വന്തമാക്കിയ മഹാരാഷ്‌ട്ര സ്വദേശിനിയായ പാട്ടീൽ പ്രഞ്ജാൽലാഹൻ സിംഗ് എറണാകുളം ജില്ലാ അസിസ്റ്റന്‍റ് കളക്ടറായി ഇന്നലെ ചുമതലയേറ്റു. തന്നാലാവുന്നത് കൊച്ചിക്കും മലയാളി സമൂഹത്തിനും ചെയ്യാൻ ശ്രമിക്കുമെന്ന് അവർ പറഞ്ഞു. ഭിന്നശേഷി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്നുണ്ട്. അതിനാവശ്യമായ പദ്ധതികളെക്കുറിച്ച് ആലോചിക്കും. സാമൂഹ്യനീതി വകുപ്പിന്‍റെ അഭിപ്രായങ്ങളും കേൾക്കും. നിലവിലുള്ള സ്ഥിതിവിവരങ്ങൾ മനസിലാക്കിയശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുകയെന്നും പാട്ടീൽ പ്രഞ്ജാൽ ലാഹൻ സിംഗ് പറഞ്ഞു. ഇന്നലെ ചുമതലയേറ്റ അസിസ്റ്റന്‍റ് കളക്ടർ ഒരാഴ്ച ഓഫീസിലുണ്ടാകും. തുടർന്ന് ഒരു മാസത്തെ പരിശീലനത്തിനു പോകും. തിരിച്ചെത്തിയശേഷം ഓഫീസ് ജോലികളിൽ വ്യാപൃതയാകും. അന്ധർ ഉപയോഗിക്കുന്ന സോഫ്റ്റ് വേറിന്‍റെ സഹായത്തോടെയാണ് ഇവർ ലാപ്ടോപ്പ് ഉപയോഗിക്കുന്നത്. ഓഫീസിൽ സഹായികളായി രണ്ടു ജീവനക്കാരുണ്ട്. രോഷിതയും, സുനിലും. ആറാം…

Read More

ഇന്ധനവില വീണ്ടും വർധിച്ചു; പെട്രോളിന് ഇന്ന് വർധിച്ചത് 17പൈസ; പതിനാറു ദിവസംകൊണ്ട് കൂടിയത് മൂന്ന് രൂപയിലധികം

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് ഇന്ന് 17 പൈസയുടെയും ഡീസലിന് 15 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 81.34 രൂപയും ഡീസലിന് 73.99 രൂപയുമായി. ഇന്നലെ യഥാക്രമം 81.17 രൂപയും, 73.34 രൂപയുമായിരുന്നു വില. തുടർച്ചയായി 16-ാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. ഇത്രയും ദിവസത്തിനകം പെട്രോളിനും ഡീസലിനുമായി ശരാശരി മൂന്ന് രൂപയിലധികം വർധനവുണ്ടായതായാണ് കണക്കാക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 82.62 രൂപയും ഡീസലിന് 75.20 രൂപയുമാണ് ഇന്നത്തെ വില.

Read More